Wednesday, August 26, 2009
ഖലനും നായകനും വേഷം മാറുമ്പോള്‍
“അതേ“ എന്നാല്‍ “ഒരു പക്ഷേ.” “ഒരു പക്ഷേ” എന്നാല്‍ “അല്ല.” “അല്ല“ എന്നു പറയാന്‍ പാടില്ല. അതാണ് നയതന്ത്രത്തിന്റെയും ജസ്വന്ത് സിംഗിന്റെയും ഭാഷാക്രമം. ഒരിക്കല്‍ അദ്ദേഹം എന്തിനെപ്പറ്റിയോ ഒളിച്ചും വളച്ചും സംസാരിച്ചു. കേള്‍വിക്കാരില്‍ ഒരാള്‍ കേണു: “ഇനി അതിന്റെ അര്‍ത്ഥം ഒന്നു പറഞ്ഞാട്ടെ.” അങ്ങനെയൊരു അവ്യക്തസുന്ദരത ജിന്നയുടെ കാര്യത്തിലില്ല. നേരത്തേ അഡ്വാനി പറഞ്ഞതല്ലേ? നെഹ്രുവിരോധികള് നാട്ടുമൊഴിയാക്കാന് നോക്കിയിരുന്നതല്ലേ? ആ ചരിത്രദര്‍ശനത്തില്‍ പുതുമയില്ല.
അവരുടെ വിപരീതചരിത്രദര്ശനത്തിനാണ് പുതുമ. പഴയ കാലത്തെയും കാര്യക്കാരെയും കണ്ടമാനം പുതുക്കിയെടുക്കുന്നതാണ് റിവൈവലിസം. അഡ്വാനിയുടെ പാര്‍ട്ടിക്കെതിരെ എന്നും ഉയര്‍ന്നുകേട്ട പരാതിയും അതു തന്നെ. പരാതിക്കാരില്‍ മുമ്പര് പഴയ പ്രതിമകളെ എറിഞ്ഞുടക്കുന്നവരാണ്. പ്രതിമകള്‍ എറിഞ്ഞുടച്ചാല്‍ എളുപ്പം കേമത്തം കിട്ടും. അതായിരുന്നു എന്നും ചരിത്രസംസ്ക്കരണത്തിന്റെ കീഴ്വഴക്കം--ഖലനെ നായകനാക്കുന്നതല്ല.
പഴയ വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ എന്തു രസം? “ചെളിയില്‍ പദമൂന്നിയെന്തിനോ വെളിവായിക്കഴുകുന്ന” രാമന്. വഴിവിട്ട അഭിരുചികളുള്ള ഗാന്ധി. ഭാര്യയെ തല്ലുന്ന ഐന്സ്റ്റൈന്. മരണശേഷം വിചാരണ നേരിടുന്ന ഫോര്‍മോസസ് മാര്‍പ്പാപ്പ. കറുത്ത വര്‍ഗ്ഗത്തിന്റെ വീര്യം കെടുത്തുന്ന ലിങ്കണ്. അങ്ങനെ പഴയ പ്രതിമകളെ ഇളക്കിനോക്കുകയും തള്ളിയിടുകയും ചെയ്യുന്നതാവും എന്നും ചരിത്രത്തിന്റെ വഴി.
ജസ്വന്ത് സിംഗിന്റെ വഴി അതല്ല. അദ്ദേഹത്തിന്റെ വഴിയേ പോകാന്‍ ധൈര്യം വേണം. അധികമാരും ധൈര്യപ്പെട്ടിട്ടില്ല. പഴയ ഖലന്മാരെ ജ്ഞാനസ്നാനം ചെയ്യിച്ച് നായകരായി അവതരിപ്പിക്കാന്‍ ശ്രമം കുറച്ചേ നടന്നിട്ടുള്ളു. ഭാസന്, തുട മുറിഞ്ഞു മരിച്ച ദുര്യോധനന്റെ ദൈന്യം തൊട്ടുകാണിച്ചു, പക്ഷേ ഖലനെ നായകനാക്കിയില്ല. ശൂര്‍പ്പണഖയുടെ അവമാനത്തില്‍ നൊന്തവര്‍ പലരുണ്ടായി; ആരും രാക്ഷസിയെ രക്ഷാദേവിയാക്കിയില്ല. എം ടി മാത്രം ചതിയന്‍ ചന്തുവിനെ ചതിക്കപ്പെട്ട കഥാപുരുഷനാക്കി. സ്റ്റാലിന്റെ ഓര്‍മ്മയെ അരിയിട്ടുവാഴ്ച നടത്താന്‍ ആരും കാര്യമായി മെനക്കെട്ടിട്ടില്ല. പൊളിറ്റ് ബ്യൂറോ എങ്ങനെ സഖാവിന്റെ സെക്രട്ടേറിയറ്റ് ആയി മാറി എന്നു സ്ഥാപിക്കുന്നു ഒടുവില്‍ ഇറങ്ങിയ ജീവചരിത്രം. “ഹിറ്റ്ലറുടെ യുദ്ധ“ത്തില്‍ ഫ്യൂററുടെ മനുഷ്യസ്നേഹത്തെപ്പറ്റി ഉപന്യസിച്ച ഡേവിഡ് ഇര്‍വിംഗ്, കുഴപ്പമായപ്പോള്‍, അഭിപ്രായം മാറ്റി. ചില രാജ്യങ്ങള്‍ ഹിറ്റ്ലര്‍ പ്രശംസ തന്നെ നിരോധിച്ചു--ഗുജറാത്തില്‍ നരേന്ദ്ര മോഡി ജസ്വന്ത് സിഗിനെ നേരിട്ടതുപോലെ. ഖലന്മാരെ നായകരാക്കാന്‍ എന്തൊരു പ്രയസം!
ഈ ജ്ഞാനഘട്ടത്തില്‍ വേണം ജസ്വന്ത് സിഗിന്റെ വിപരീതചരിത്രത്തെ കാണാന്‍. ആ വഴിയേ പോയാല്‍, ദൂരം ഏറെ കിടക്കുന്നു. ഭിന്ദ്രന്‍വാല പുണ്യാത്മാവും ഇന്ദിര ഗാന്ധിയുടെ ഘാതകര്‍ രക്തസാക്ഷികളും ആയെന്നു പറയുന്നു കേണല്‍ പി ജി ഈപ്പന്. അവരില്‍ രണ്ടു പേര്‍ക്കു വേണ്ടി അന്നേ ചിലര്‍ ദയാഹര്‍ജി കൊടുത്തിരുന്നല്ലോ. വീണ്ടും വിപരീതചരിത്രദര്ശനമോ? ഓപ്പറേഷന് ബ്ലുസ്റ്റാറിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍, അതിന്റെ ഇഴ പിരിച്ചെടുക്കുന്ന തിരക്കിലാണ് കേണല്‍ ഈപ്പന്, സുവര്‍ണ്ണക്ഷേത്രത്തിനു കാവല്‍ നിന്ന കെ സി മാമ്മന്‍ മാപ്പിളയുടെ അനിയന്റെ കൊച്ചുമകന്.
(ആഗസ്റ്റ് ഇരുപത്തഞ്ചിന് മനോരമയിൽ പ്രസിദ്ധീകരിച്ചത്)
Friday, August 21, 2009
രോഗം, ചികിത്സ, മരണം: ഒരു കഥ
കേരളത്തിലെ എന്‍ സി സിയുടെ ചുമതല ഉണ്ടായിരുന്ന കേണല്‍ സുബ്രഹ്മണ്യം ഒരു ദിവസം മരിച്ചു. മരണം അപ്പോഴെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് മെഡിക്കല്‍ ബിരുദാനന്തരബിരുദമുള്ള അദ്ദേഹത്തിന്റെ മകനും മറ്റും വാദിച്ചു. കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ട ഡോക്റ്റര്‍ എന്റെ സുഹൃത്തായിരുന്നതുകൊണ്ട് വാര്‍ത്ത, അല്ലെങ്കില്‍ വാദം, ഞാന്‍ തല്ക്കാലം മറച്ചുവെച്ചു.
ഡോക്റ്റര്‍ മാത്രമല്ല, ആസ്പത്രി മേധാവിയും എനിക്കു വേണ്ടപ്പെട്ട ആളായിരുന്നു. അതിനെപ്പറ്റി ഒട്ടൊക്കെ ആധികാരികതയോടെ ഉന്നയിക്കപ്പെട്ട ആരോപണം എനിക്കൊരു പരീക്ഷണമായിരുന്നു, പ്രത്യക്ഷമായ സത്യവും വ്യക്തിപരമായ ഇഷ്ടവും തമ്മിലുള്ള സംഘട്ടനമായിരുന്നു.
മരിക്കുമ്പോള്‍ കേണല്‍ സുബ്രഹ്മണ്യം ആരോഗ്യവാനായിരുന്നത്രേ. ഒരു ദിവസം ഉറക്കമില്ലായ്മയും തലവേദനയുമായി അദ്ദേഹം ശ്രീ ചിത്ര മെഡിക്കല്‍ സെന്ററില്‍ എത്തി. പരിശോധനക്കുശേഷം ഡിസ്പിരിന്‍ കഴിക്കാന്‍ പറഞ്ഞ് അദ്ദേഹത്തെ പറഞ്ഞയച്ചു. കൂടുതല്‍ പരിശോധന വേണമെങ്കില്‍, കിടക്ക ഒഴിവു വരുന്ന മുറക്ക് ആസ്പത്രിയില്‍ രണ്ടു ദിവസം കിടത്തി പരിശോധിക്കാം. ആ നിര്‍ദ്ദേശം കേട്ട് വീട്ടിലേക്കു മടങ്ങിയ കേണല്‍ സുബ്രഹ്മണ്യം രണ്ടോ മൂന്നോ ദിവസത്തിനകം ബോധരഹിതനാവുകയും മരിക്കുകയും ചെയ്തു. ആദ്യം ആസ്പത്രിയില്‍ എത്തിയപ്പോള്‍ തന്നെ വേണ്ട ചികിത്സ കൊടുത്തിരുന്നുവെങ്കില്‍ മരണം ഒഴിവാക്കാന്‍ കഴിയുമെന്നായിരുന്നു ബന്ധുക്കളുടെ വാദം.
രോഗത്തിന്റെ ഗൌരവം മനസ്സിലാക്കാനുള്ള പക്വതയും പരിചയവും കേണല്‍ സുബ്രഹ്മണ്യത്തെ ആദ്യം പരിശോധിച്ച ഡോക്റ്റര്ക്കുണ്ടായിരുന്നില്ല; അങ്ങനത്തെ ഒരാള്‍ ന്യൂറോളജി വിഭാഗത്തിന്റെ മേധാവി ആകരുതായിരുന്നു; രോഗിയെ ഉടനേ ആസ്പത്രിയില്‍ തീവ്രപരിചരണത്തിനുവേണ്ടി കിടത്തേണ്ടതായിരുന്നു; ഡിസ്പിരിന്‍ കൊടുത്തതുകൊണ്ട് രക്തസ്രാവം ഉണ്ടായിക്കാണും; മരണം വാസ്തവത്തില്‍ അവരൊക്കെ കൂടി മാടി വിളിക്കുകയായിരുന്നു--അങ്ങനെ പോയി ബന്ധുക്കളുടെയും മിത്രങ്ങളുടേയും പരാതികളും ആരോപണങ്ങളും. അവരില്‍ ഒരാള്‍ ഡോക്റ്റര്‍ കൂടിയായപ്പോള്‍ ആരോപണത്തിന് വിധിന്യായത്തിന്റെ സ്വരവും ഭാവവും ഉണ്ടായി.
ആരോപണത്തിനു വിധേയനായ ഡോക്റ്റര്‍ പക്ഷേ അത്ര മോശക്കാരനൊന്നുമായിരുന്നില്ല. മോശക്കാരനാകാതിരിക്കാന്‍ കാരണം എന്റെ മിത്രമായതല്ല. ബനാറസില്‍നിന്ന് ന്യൂറോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ വിജയവാഡക്കാരന്‍ പി കെ മോഹന്‍ എഴുപതുകളുടെ നടുവില്‍ തിരുവനന്തപുരത്തെത്തിയത് ശ്രീ ചിത്രയോടൊപ്പം വളരാനായിരുന്നു. ഭിഷഗ്വരന്റെ ധര്‍മ്മബോധമായിരുന്നു മോഹന്റെ ആത്മബലം. ശ്രീ ചിത്രയില്നിന്നു വിട്ടിട്ടും, വൈകുന്നേരങ്ങളില്‍ വീട്ടില്‍ വെച്ച് താളം തെറ്റുന്ന തലച്ചോറുകള്‍ പരിശോധിച്ച് പണം വാരാന്‍ മോഹന്‍ കൂട്ടാക്കിയില്ല. ഏതെങ്കിലും രോഗിയുടെ കാര്യത്തില്‍ അദ്ദേഹം ഉപേക്ഷ വരുത്തുക അസാധ്യമായിരുന്നു. പിശുക്കി സംസാരിക്കുകയും പിശുക്കിപ്പിശുക്കി ചിരിക്കുകയും ചെയ്തിരുന്ന ആ മെലിഞ്ഞ കഷണ്ടിക്കാരന് പരുക്കനായ സത്യത്തെ ഒരിക്കലും മയപ്പേടുത്തി കാണിക്കാറില്ല. സ്വന്തക്കാരുമായി സല്ലപിക്കാനിരുന്നാലും തലച്ചോറിനുള്ളില്‍ പെരുത്തുവരുന്ന മുഴ കണ്ടെത്തിയ ഭാവമായിരിക്കും ഭര്‍ത്താവിന്റെ മുഖത്ത് എന്നായിരുന്നു മഞ്ജുളയുടെ സരസമായ പരാതി.
ആ മോഹന്‍ പിഴവ് പറ്റിയിരിക്കുന്നു! ഒരാളുടെ മരണത്തിന് വഴിയൊരുക്കിയ പിഴവ്! അത് അറിഞ്ഞുകഴിഞ്ഞാല്‍ നാലാളെ അറിയിക്കുക കേവലമായ പത്രധര്മ്മമാകുന്നു. പ്രതിയായ മോഹനോട് അതിനെപ്പറ്റി ചോദിച്ചാല്‍, പിന്നെ എന്തെങ്കിലും എഴുതുക വിഷമമായിരിക്കും. ചോദിക്കാതെ എന്തെങ്കിലും എഴുതുന്നത് ശരിയല്ല. ചോദിച്ചിട്ടായാലും ചോദിക്കാതെയായാലും, എഴുതുന്നതെന്തും സുഹൃത്തായ മോഹന്റെ ജോലിയേയും ഭാവിയേയും ബാധിക്കും. അതുകൊണ്ട് എഴുതാതിരിക്കുന്നതിന്റെ വിമ്മിഷ്ടവുമായി ഞാന്‍ പൊരുത്തപ്പെടാന്‍ നിശ്ചയിച്ചു. വിമ്മിഷ്ടം കൂട്ടാനെന്നോണം കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കള്‍ ഓരോ ദിവസവും വിളിച്ചുചോദിച്ചു: വാര്‍ത്ത എന്തുകൊണ്ട് വന്നില്ല? മരണത്തിലുള്ള ദു:ഖത്തേക്കാള്‍ എത്രയോ തീവ്രമായിരുന്നു മരണം വരുത്തിവെച്ചവരെന്ന് അവര്‍ വിശ്വസിച്ചവരോട് ബന്ധുക്കള്‍ക്കു തോന്നിയ വൈരം.
ചെയ്യേണ്ടതു ചെയ്യാന്‍ വയ്യാത്തതിന്റെ ദൈന്യമായിരുന്നു എന്റെ വിധി. മനുഷ്യന്റെ ആദിമവേദനയും ആ സംഘര്‍ഷം തന്നെ. അതിനെപ്പറ്റി ഏറ്റവും കഠിനമായി വിലപിച്ചത് ദുര്യോധനന് ആയിരുന്നു. ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തി, ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തി. ചെയ്യേണ്ടത് അറിയാം, പറ്റുന്നില്ല; ചെയ്യരുതെന്നറിയാം, ചെയ്തുപോകുന്നു. കേണല്‍ സുബ്രഹ്മണ്യത്തിന്റെ മരണത്തിന് കാരണമായ ഉപേക്ഷയോ കഴിവുകേടോ പുറത്തുകൊണ്ടുവരണം. വാര്‍ത്ത വൈകുന്നതിനെപ്പറ്റിയുള്ള ഓരോ ചോദ്യവും എന്റെ ധര്‍മ്മബോധം ചോര്‍ന്നുപോകുന്നതിന്റെ വിളംബരമായിരുന്നു. ഏതു നേരത്തും കിടന്നാല്‍ ഉറങ്ങിപ്പോകുന്ന എനിക്ക് ഓരോ രാത്രിയും ഭയാനകമായി.
കുറേ കൊല്ലം മുമ്പുണ്ടായ അതുപോലത്തെ ഒരു ധര്‍മ്മസങ്കടം ഓര്‍ത്തുപോയി. ആകാശവാണിയില്‍ എന്റെ ഡയറക്റ്ററും അഭ്യുദയകാംക്ഷിയുമായിരുന്ന എസ് സി ഭട് വാര്‍ത്താവിതരണവകുപ്പിന്റെ പരസ്യവിഭാഗമായ ഡി എ വി പിയുടെ തലവനായിരിക്കുമ്പോള്‍, അദ്ദേഹത്തെ ചെറുതായൊന്നു വെട്ടിലാക്കിയ ഒരു ഇടപാട് നടന്നു. അദ്ദേഹത്തിന്റെ ജോയ്ന്റ് ഡിറക്റ്ററായിരുന്ന കെ ജി രാമകൃഷ്ണന് വിവരമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് എനിക്ക് ചോര്‍ത്തിത്തന്നു. മിടുക്കനായ എഡിറ്ററും റിപ്പോര്ടറുമായിരുന്ന കെ ജി ആര് അധികാരകേന്ദ്രങ്ങളെ ധിക്കരിക്കുന്ന ഉദ്യോഗസ്ഥനെന്ന ഖ്യാതിയും നേടിയിരുന്നു.
കെ ജി ആര് തന്ന വാര്‍ത്ത എന്നെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഭട്ടിനെ മുറിപ്പെടുത്താനുള്ള അമ്പല്ലാതെ മറ്റൊന്നുമായിരുന്നില്ല. അത് അച്ചടിക്കുന്നത് വ്യക്തിപരമായ കൃതഘ്നതയാവും; അച്ചടിക്കാതിരിക്കുന്നത് ധര്‍മ്മഭീരുത്വവും. ഒടുവില്‍, പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ, ശീലത്തിലും ശൈലിയിലും ഒരുപോലെ സൌമ്യനായ എക്സ്പ്രസ് ന്യൂസ് സര്‍വീസ് എഡിറ്റര്‍ ഏ എന്‍ ദര് എന്തു പറയുമെന്നറിയാന്‍ നോക്കി. കുതികാല് വെട്ടിനും കുതിരപ്പന്തയത്തിനും ആളല്ലാത്ത ദര് തരുന്ന ഏത് ഉപദേശവും കണ്ണടച്ച് സ്വീകരിക്കാവുന്നതായിരുന്നു.
അന്ന് പക്ഷേ ദര് സാഹബ് തന്ന ഉപദേശം ഉപദേശമായിരുന്നില്ല. ഭട്ടിനേയും കെ ജി ആറിനേയും അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാകണമെന്നില്ല, ദര് സാഹബ് പറഞ്ഞു, “ഇവിടെ കുട്ടി സ്വന്തം തീരുമാനം എടുക്കണം. എന്ത് ശരിയെന്നു തോന്നുന്നുവോ, അത് മടിക്കാതെ ചെയ്യുക. ഞാന്‍ പറഞ്ഞുതന്ന് ചെയ്താല്‍, അതൊരുതരം ഒളിച്ചോട്ടമായിരിക്കും. അതുകൊണ്ട് പ്രശ്നം തീരില്ല.” ഞാന്‍ ശരിയാണെന്നു കരുതി കെ ജി ആര് തന്ന കഥ എഴുതി. ഒരാഴ്ച ഭട്ടിനെ കാണാന്‍ പോയില്ല. കണ്ടപ്പോള്‍, പഴയ ഇഷ്ടത്തില്‍ അല്പം പോലും മായം ചേര്‍ക്കാതെ, അദ്ദേഹത്തിന് അനുകൂലമല്ലാത്ത കഥയെപ്പറ്റി ഒരക്ഷരം മിണ്ടാതെ, ഒരു മണിക്കൂര്‍ സംസാരിച്ചു. ഒടുവില്‍, പിരിയുമ്പോള്‍ അദ്ദേഹം അതെടുത്തിട്ടു, തികഞ്ഞ ലാഘവത്തോടെ. അദ്ദേഹത്തോട് ചോദിച്ചിരുന്നെങ്കില്‍, കെ ജി ആര് അവതരിപ്പിച്ചതിന്റെ മറുവശം കൂടി കാണിച്ചുതരുമായിരുന്നു. ഏതായാലും സാരമില്ല. ആരൊക്കെ എവിടെയൊക്കെ നില്‍ക്കുന്നുവെന്ന് മനസ്സിലായല്ലോ എന്നു പറഞ്ഞുകോണ്ട് ഭട് പുഞ്ചിരിച്ചപ്പോള്‍ ഞാന്‍ വേറെ എവിടേക്കോ നോക്കുകയായിരുന്നു.
അത് ഓര്‍ത്തുകൊണ്ടുതന്നെ, കേണല്‍ സുബ്രഹ്മണ്യത്തിന്റെ കാര്യം വന്നപ്പോള്‍, ഒരു കാര്യം ഉറപ്പിച്ചു: കഥ അടിക്കണമോ വേണ്ടയോ എന്നു നിശ്ചയിക്കുന്നതിനുമുമ്പ് അതിനെപ്പറ്റി മോഹന്റെ പക്ഷം നേരിട്ട് ആരായുന്ന പ്രശ്നമില്ല. ഞാന്‍ എന്നെത്തന്നെ പേറ്റിക്കുന്നതുപോലെ തൂന്നി. മോഹനോട് ചോദിക്കുന്നതിനു പകരം കാണുന്ന ഡോക്റ്റര്മാരോടെല്ലാം കേണല്‍ സുബ്രഹ്മണ്യത്തിന്റെ മരണത്തിനു പിന്നിലെ സാധ്യതകള്‍ ആരാഞ്ഞു. ഓരോ ആളും ഓരോരോ രീതിയില്‍ ഊഹവും അനുമാനവും നടത്തി. എനിക്ക് തീരുമാനമെടുക്കുവാന്‍ ആയില്ലെന്നു മാത്രം. ഓരോ തവണയും ‘എന്തുകൊണ്ട്’ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ എന്റെ ആത്മാവ് ചൂളിപ്പോയി. പേരു മാറ്റിപ്പറഞ്ഞ്, ഞാന്‍ ശ്രീ ചിത്രയിലെ വേറൊരു ഡോക്റ്ററെ വിളിച്ചു. പിന്നെ, അറ്റകൈക്ക്, ശ്രീ ചിത്ര മേധാവിയായിരുന്ന എം എസ് വല്യത്താനോടുതന്നെ സംസാരിച്ചു. എനിക്കു നല്ല പരിചയമുണ്ടായിരുന്നു അദ്ദേഹത്തെ.
ആ ഫോണ്‍ സംസാരത്തില്‍, രോഗിയുടെ ബന്ധുക്കളുമായി പലവട്ടം നടത്തിയ സംഭാഷണത്തിലൊന്നും പുറത്തുവരാതിരുന്ന ചില കാര്യങ്ങള്‍ മനസ്സിലായി. കേണല്‍ സുബ്രഹ്മണ്യത്തിന്റെ മരണസാഹചര്യത്തെപ്പറ്റി വിശദമായ അന്വേഷണം നടന്നുകഴിഞ്ഞിരിക്കുന്നു. രാഷ്ട്രപതി തന്നെ ഉത്തരവിട്ടതായിരുന്നു ആ അന്വേഷണം. അന്വേഷണം നടത്തിയതോ, പ്രഗല്ഭനായ ന്യൂറോസര്ജന് കേണല്‍ ബി രാമമൂര്‍ത്തി. രോഗിക്ക് കിട്ടാവുന്നതും കിട്ടേണ്ടതുമായ ചികിത്സയെല്ലാം ശ്രീ ചിത്രയില്‍നിന്ന് തക്കനേരത്ത് കിട്ടിയിരുന്നുവെന്ന് കേണല്‍ രാമമൂര്‍ത്തി റിപ്പോര്‍ട് ചെയ്തുകഴിഞ്ഞതായി വല്യത്താന് പറഞ്ഞു.
പിന്നെ, തീരുമാനം തനിയേ ഉണ്ടാവുകയായിരുന്നു. കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കളുടെ സംശയവും ആരോപണവും വിവാദകഥയാക്കി വിളമ്പേണ്ടെന്ന തീരുമാനം. “കഥ കണ്ടില്ലല്ലോ, കഥ കണ്ടില്ലല്ലോ...“ എന്ന് ഓരോ ദിവസവും ചോദ്യരൂപത്തില്‍ സമ്മര്‍ദ്ദം വരുമ്പോള്‍, ആത്മനിന്ദയോടെ ഞാന്‍ ഒഴിഞ്ഞുമാറിയിരുന്നതില് ഒടുവില്‍ സന്തോഷം തോന്നി. ആദ്യത്തെ ആവേശത്തില്‍ എന്തെങ്കിലും എഴുതിയിരുന്നെങ്കില്‍, അതൊക്കെ ചിലരുടെ സല്പേരില് മായ്ക്കാന്‍ വയ്യാത്ത ചളിയായി നില്ക്കുമായിരുന്നു. ഏതായാലും, തീരുമാനം ഏടുത്തുകഴിഞ്ഞപ്പോള് മോഹനോട് നേരിട്ടു സംസാരിക്കുന്നത് എളുപ്പവും ആവശ്യവുമായി. കഥ കേട്ടപ്പോള്‍ മോഹന്‍ ചെറുതായൊന്നു ചിരിച്ചതേയുള്ളു, പതിവില്ലാത്ത വിധം ഉദാരതയോടെ.
മസ്തിഷ്കത്തിന്റെ ഘടനയും ഭാവവും മോഹന്‍ എനിക്കു മനസ്സിലാകുന്ന രീതിയില്‍ വിവരിച്ചു. മരുന്നുകൊണ്ടും മന്ത്രം കൊണ്ടും ശസ്ത്രക്രിയകൊണ്ടും ചെയ്യാവുന്ന കാര്യങ്ങള്‍ വിവരിച്ചു. മനുഷ്യന്റെ അറിവിനേയും അഹങ്കാരത്തേയും പരിഹസിക്കുന്ന മട്ടില്‍, മരുന്നില്ലെന്ന് എഴുതിത്തള്ളുന്ന രോഗം മാറുന്നതും മരണം ഉറപ്പായെന്നു കരുതിയ രോഗി സുഖപ്പെടുന്നതും വിവരിച്ചു. കേണല്‍ സുബ്രഹ്മണ്യ്യത്തിനുണ്ടായതുപോലെ താല്ക്കാലികമായ ഒരു മസ്തിഷകാഘാതത്തിനുശേഷം പഴയപോലെ ആളുകള്‍ ജീവിതം തുടരുന്നതും ആദ്യത്തെ ആഘാതത്തില്‍ തന്നെ രോഗികള്‍ മരിക്കുന്നതും വിവരിച്ചു. ഈ ഘട്ടങ്ങളിലൊക്കെ ഡോക്റ്റര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എറെ; ചെയ്യാന്‍ കഴിയാത്തത് അതിലുമെത്രയോ ഏറെ. ചികിത്സയുടെ പരിധിയെപ്പറ്റി, അല്ലെങ്കില്‍ മരുന്ന് എന്ന മാരണത്തെപ്പറ്റി, Medical Nemesis: Limits of Medicine എന്ന പുസ്തകമെഴുതിയ ഇവാന് ഇല്ലിച് എന്ന ഓസ്റ്റ്രിയന്‍ തത്വചിന്തകന്റെ അതിശയോക്തി തീരെ അപ്രസക്തമല്ല.
കേണല്‍ സുബ്രഹ്മണ്യത്തിന്റെ കാര്യത്തില്‍ തന്നെ ന്യായീകരിച്ചുകൊണ്ട് താന്‍ തന്നെ അവസാനവിധി പറയാന്‍ മോഹന്‍ മുതിര്‍ന്നില്ല. തന്റെ അറിവും പരിചയവും വെച്ച് ചെയ്യണമെന്നു തോന്നിയത് ചെയ്തു. മറിച്ചൊന്നു ചെയ്യണമെന്നു തോന്നിയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഫലം വേറൊന്നാകുമായിരുന്നോ എന്നറിയില്ല. മനുഷ്യന്റെ എല്ലാ പരിമിതികളും വെച്ചായിരുന്നു തന്റെ സമീപനം. ദൈവം ചമയാന്‍ ശ്രമിക്കുന്ന മണ്ടന്‍ ഡോക്റ്ററോ, ഡോക്റ്ററില്നിന്ന് ദൈവസദൃശമായ അത്ഭുതം പ്രതീക്ഷിക്കുന്ന പാവം രോഗിയോ തന്റെ കൂട്ടുകാരില്‍ പെടില്ല. ചുരുങ്ങിയ വാക്കുകളില്‍ അങ്ങനെയൊക്കെ പറഞ്ഞൊപ്പിച്ച മോഹന്‍, മനുഷ്യന്റെ പരമമായ നിസ്സഹായത തെളിയിക്കുകയായിരുന്നു കുറെ കൊല്ലം കഴിഞ്ഞ് മുംബയിലെ ഒരു ഹോട്ടലില്‍ വെച്ചുണ്ടായ തന്റെ ആകസ്മികമായ മരണത്തിലൂടെ.
മോഹന്റെ വിശദീകരണത്തിനു മുമ്പുതന്നെ കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കളുടെ ഭാഷ്യം കഥയാക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാര്യം ഒന്നുകൂടി ഉറപ്പാകുന്നു: കഥ പറയുന്നതിനേക്കാള്‍ എത്രയോ വിഷമമാണ് ഏതെങ്കിലുമൊരു കഥ പറയേണ്ടെന്നു വെക്കാന്‍. കേട്ട ഗാനങ്ങളേക്കാള്‍ കേള്‍ക്കാത്ത ഗാനങ്ങള്‍ മധുരതരമായിരിക്കുന്നതുപോലെ, പറയേണ്ടെന്നു വെച്ചു വിട്ടുകളഞ്ഞ കഥകളുടെ കഥ കൂടുതല്‍ കൌതുകകരമായിരിക്കും. പക്ഷേ ഒരാള്‍ പറയേണ്ടെന്നു വെച്ചതുകൊണ്ട് ഒരു കഥയും പറയപ്പെടാതിരിക്കണമെന്നില്ല. ഞാന്‍ പൂഴ്ത്തിയെന്ന് കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കള്‍ക്കു തോന്നാവുന്ന കഥ വേറൊരാള് പ്രവാചകന്റെ അഭിനിവേശത്തോടെ പുറത്തുകൊണ്ടുവന്നു. എട്ടുകോളത്തില്‍ നീണ്ടുകിടന്ന ശീര്‍ഷകത്തിന്റെ താഴെ മോഹനും ശ്രീ ചിത്രയും വരുത്തിവെച്ച വിനയുടെ കഥ പടം വിടര്‍ത്തിയാടി. എന്തോ കാരണത്താല്‍ അതൊരു പരമ്പരയായില്ല. ഒരു കഥയില്‍ എല്ലാം അവസാനിച്ചു.
ഇല്ല, എല്ലാം ഒരു കഥയില്‍ അവസാനിച്ചില്ല. കഥയുടെ പ്രണെതാക്കളും പ്രക്ഷേപരും ഒന്നും മറക്കുകയോ മടിച്ചിരിക്കുകയോ ചെയ്തില്ല. വാസ്തവത്തില്‍ അവര്‍ അത്രയേറെ വേദനിക്കുകയും, വേദന അതിനു കാരണക്കാരെന്ന് അവര്‍ ധരിച്ച ആളുകളോടുള്ള വൈരാഗ്യമായി വികസിക്കുകയും ചെയ്തിരുന്നു. സംഭവം കഴിഞ്ഞ് കുറേ കൊല്ലങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ സീനിയര്‍ എഡിറ്റര്‍ ആയിരിക്കുമ്പോള്‍ പത്രാദിപര്ക്കുള്ള കത്തുകളില്‍ ഒന്ന് ശ്രീ ചിത്രയെ വിമര്‍ശിക്കുന്നതായി കണ്ടു. വിമര്‍ശിച്ചതുകൊണ്ടല്ല, അനവസരത്തില്‍ അങ്ങനെ ഒരു കത്ത് വന്നതുകൊണ്ട് ഒന്നുകൂടെ വായിച്ചുനോക്കി.
ശ്രീ ചിത്രയുടെ ഗവേഷണ-വികസന സംരംഭങ്ങളെ നിസ്സാരമാക്കുന്ന മട്ടില്‍, അവരുടെ ഉല്പന്നങ്ങള് എത്രയോ കുറഞ്ഞ വിലക്ക് ജപ്പാനില്‍നിന്നും കൊറിയയില്നിന്നുമെല്ലാം വരുത്തികൊടുക്കാമെന്ന് അവകാശപ്പെട്ടിരുന്ന ഒരു ഡോക്റ്റര്‍ അക്കാലത്ത് രംഗത്തുണ്ടായിരുന്നു. അയാളുടെ അവകാശവാദം ഇടക്കിടെ പല നഗരങ്ങളില്‍നിന്നും ഒറ്റക്കോളത്തില്‍ പ്രസിദ്ധീകരിച്ചുകാണുകയും ചെയ്തിരുന്നു. അങ്ങനെയൊരു റിപ്പോര്‍ടിന്റെ ചുവടൊപ്പിച്ചായിരുന്നു ശ്രീ ചിത്രയെ വിമര്‍ശിച്ചുകൊണ്ടുള്ള ആ കത്തിന്റെ വരവ്.
വെറുതേ ഒന്ന് അന്വേഷിച്ചുനോക്കി, അതിന്റെ ഉത്ഭവം. കത്തിന്റെ ഉള്ളടക്കം നോക്കിയാല്‍, അതിന്റെ കര്‍ത്താവ് നിക്ഷിപ്തതാല്പര്യമുള്ള ആരോ ആവാനേ തരമുണ്ടായിരുന്നുള്ളു. അത് ഉറപ്പിക്കണമെങ്കില്‍ കത്തിന്റെ അസ്സല് കാണണം. അതിനകം അസ്സല് കാണാതായിരിക്കുന്നു. കത്തുകള്‍ കൈകാര്യം ചെയ്തിരുന്ന സ്ത്രീ പരുങ്ങുന്നതു കണ്ടപ്പോള്‍, പഴയ സംഭവവുമായുള്ള ബന്ധം ഓര്‍മ്മ വന്നു. കത്തുകള്‍ അച്ചടിക്കാന്‍ തിരഞ്ഞെടുക്കുന്ന ആള് തന്നെ വേറെ പേരുകളില്‍ കത്തുകള്‍ എഴുതി അച്ചടിക്കുന്നത് തൂക്കിക്കൊല്ലേണ്ട പാതകമൊന്നുമല്ലെങ്കിലും, പ്രോത്സാഹിപ്പിക്കാന്‍ കൊള്ളുന്ന പതിവ് അല്ല. എഡിറ്ററോ ഞാനോ ഒന്നും പറഞ്ഞില്ല. ആര് എന്തു ചെയ്തു എന്ന് ഞങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ, മനസ്സിലാകേണ്ടവര്‍ക്കെല്ലാം കാര്യം മനസ്സിലായി. അതു മതിയല്ലോ.
(തേജസ്സിൽ ആഗസ്റ്റ് ഇരുപതിൻ പ്രസിദ്ധീകരിച്ചത്)
Wednesday, August 19, 2009
എന്തിനീ അലംകൃതി?
ചോദ്യം ചോദിച്ചിരുന്നേയുള്ളു സോക്രട്ടിസും നചികേതസ്സും. പ്ലാറ്റോവിനെക്കൊണ്ടും യമനെക്കൊണ്ടും ഉത്തരം പറയിപ്പിക്കുന്നതായിരുന്നു അവരുടെ വഴക്കം. ചോദ്യവും ഉത്തരവും ഒരാൾ തന്നെ പറയുന്ന സ്ഥിതി, പക്ഷേ, തീർത്തും സാങ്കല്പികമല്ല. തനിക്കെതിരെ കേസ് എടുക്കരുതെന്നു പറയുന്ന ഹരജിക്കാരനും കേസ് എടുക്കേണ്ടെന്ന് നേരത്തേ പറഞ്ഞുവെച്ച എതിർകക്ഷിയും തമ്മിലുള്ള ഐകമത്യം യാഥാർത്ഥ്യമായിരിക്കുന്നു. പ്രത്യക്ഷത്തിൽ വിപരീതമെന്നു തോന്നുന്ന രണ്ടു ഘടകങ്ങളെ ഒന്നാക്കിക്കൊണ്ട്, ഭരണത്തിലും ന്യായനിർവഹണത്തിലും അങ്ങനെ പുതിയൊരു സംസ്ക്കാരം ഉണ്ടാകുന്നു. ഇനി, അന്തിമമായ സത്യം വൈരുദ്ധ്യമല്ല, ഏകീഭാവമാണെന്നു വരുമോ?
അതുപോലെ, ഒരു പക്ഷേ, അതിനെക്കാളും, രസകരവും പ്രധാനവുമാകുന്നു എതിർകക്ഷി ആകേണ്ടയാൾക്ക് അരങ്ങു കാണാൻ അവസരം കൊടുക്കാത്ത നിയമതന്ത്രം. പിണറായി വിജയനെതിരെ കേസ് എടുക്കാമെന്നു കല്പന പുറപ്പെടുവിച്ച ആർ എസ് ഗവായിയുടെ നിലപാടിനെതിരെയാണ് വെല്ലുവിളി. അത് ഏറ്റുപിടിക്കാനാകട്ടെ, അവസരമേ ഇല്ല. അതാണ് ഗവർണർ ഗവായ് ആകുന്നതിന്റെ പ്രാധാന്യം. ഏതാണ്ടിതുപോലൊരു ഗതികേടായിരുന്നു ജോസഫ് കെ.യുടെയും. അറിയാത്ത കുറ്റത്തിന് അദൃശ്യനായ ന്യായാധിപന്റെ മുന്നിൽ വിചാരണ നേരിട്ടയാളായിരുന്നു കാഫ്കയുടെ ആ കഥാപാത്രം.
കാലാകാലമായി കമ്മ്യൂണിസ്റ്റ് പാർട്ടി എതിർത്തുപോരുന്നതാണ് ഗവർണർ പദവി. പർലമെന്ററി വ്യാമോഹം മൂത്തപ്പോൾ, സമീപനം ഒന്നു മയപ്പെടുത്തിയെന്നേയുള്ളു. എന്നാലും ഓരോ നേരത്ത് കലി കേറുമ്പോൾ, അന്നന്നത്തെ രാജ് ഭവൻ നിവാസിക്കെതിരെ അരിവാൾ വീശും. വിജയനെതിരെ നീങ്ങിയ ഗവായിയുടെ വഴി തടയാൻ അവരിറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. പിറ്റേ ദിവസം ആ പരിപാടി കൊള്ളില്ലെന്നു തീരുമാനിച്ചു. ഭാഗ്യം! ഭരണവും ഭരണത്തിനെതിരെ സമരവും ഒരേ സമയം വേണ്ടെന്നു ബോധ്യമായല്ലോ.
പൊതുവെ പറഞ്ഞാൽ, കേരളത്തിലെ ഗവർണർമാർ ഭാഗ്യവാന്മാരായിരുന്നു. ഇടക്കും തലക്കും ഒരു ഓലപ്പാമ്പിനെ കടത്തിവിട്ടതൊഴിച്ചാൽ, രാജ് ഭവനെ പ്രതിപക്ഷം ഒരിക്കലും ശല്യപ്പെടുത്തിയില്ല. ഈയിടെയായി എല്ലാവർക്കും ഉപദ്രവവും ഉപകാരവുമായിരിക്കുന്ന എക്കൌണ്ടന്റ് ജനറൽ, രാജ് ഭവന്റെ വരവുചിലവു നോക്കുമ്പോൾ, ചില പ്രത്യേക ശീലുകളും ശീലങ്ങളും പാലിച്ചുപോന്നിട്ടുണ്ട്. മീഡിയയുടെ നീളുന്ന നാസികയും കവടിയാറിലേക്ക് അധികം കയറിക്കണ്ടിട്ടില്ല. ഒരു ഗവണർക്ക് വേണ്ട പോലെ ചികിത്സ കിട്ടിയില്ലെന്ന് ആക്ഷേപമുണ്ടായി. വേറൊരാൾ തൂപ്പുകാരോട് തട്ടിക്കേറിയെന്ന് ആരോ പുറുപിറുത്തു. ഇനിയുമൊരാളുടെ ചെറുകിടവ്യസായതാല്പര്യത്തെപ്പറ്റി സംസാരമുണ്ടാക്കാൻ ശ്രമം നടന്നു. വിദൂരമായ ഒരു ഹവാലാ ആരോപണമുണ്ടായപ്പോൾ, ഒരു ഗവർണർ നേരത്തേ പിരിഞ്ഞുപോയി. അത്രയൊക്കെയേ ഉണ്ടായിട്ടുള്ളു. മറ്റിടങ്ങളിൽ ഗവർണർമാർ ഒളിച്ചോടിയ ചരിത്രമുണ്ട്.
എന്നാലും ഗവർണർ പദത്തിനെതിരെ കമ്മ്യൂണിസ്റ്റുകാർ പുലർത്തിപ്പോന്ന എതിർപ്പ് തികഞ്ഞ ഭോഷ്ക്കാണെന്നു പറയാൻ വയ്യ. ഗവർണർക്ക് ജോലി രണ്ടേയുള്ളു. ഒന്ന്, നിയമസഭ പസ്സാക്കുന്ന ബില്ലുകൾ ഒപ്പിടുക. രണ്ട്, മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുക. ആണ്ടുതോറും നിയമേന നടത്തുന്ന ആ പ്രസംഗമുണ്ടാല്ലോ, അതിനെ വലിയൊരു നയമായോ പ്രഖ്യാപനമായോ കൂട്ടേണ്ട. ഭൂരിപക്ഷം സംശയമാകുമ്പോഴും മന്ത്രിസഭ അവധി എടുത്തുപോകുമ്പോഴും മാത്രമേ രാജ് ഭവൻ സജീവമകേണ്ടതുള്ളു. അങ്ങനെയൊരു പ്രതിസന്ധി അധികം വരാറുമില്ല. ഇത്തരം ചെറിയ താൽക്കാലികജോലി ചെയ്യാൻ വേറെ ആരെയെങ്കിലും ഏർപ്പെടുത്താം. പിന്നെ എന്തിനീ ഗവർണർ എന്ന അലംകൃതി? അതിന്റെ ചിലവോ? കൊച്ചുകേരളത്തിൽത്തന്നെ രണ്ടുമൂന്നു കോടി രൂപ കാണിക്കുന്നു. അപ്പോൾ മഹാ മഹാരാഷ്ട്രയിൽ എന്തായിരിക്കും സ്ഥിതി? നാടായാലും നാട്ടുകാരനായാലും, ആവശ്യത്തിനല്ല, അലങ്കാരത്തിനാണ് കൂടുതൽ പണം ചിലവാക്കുക എന്നു സമാധാനിക്കാം. .
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഉണ്ടായിവരുന്ന ബന്ധവിശേഷത്തിൽ, കേന്ദ്രത്തിന്റെ സ്ഥാനപതിയായി ഒരാൾ ഓരോ സംസ്ഥാനത്തിന്റെയും തലസ്ഥാനത്ത് അട്ടിപ്പേറാവണമെന്ന നില ഇല്ലാതായിരിക്കുന്നു. പിരിഞ്ഞുപോകുന്ന ഒരു സംസ്ഥാനത്തെ
പിടിച്ചുനിർത്താൻ ഒരു ഗവർണർ വേണ്ട. കമ്മ്യ്യൂണിസ്റ്റുകാരുടെ ഭാഗത്തുനിന്ന് എതിർപ്പു വന്നു എന്നതുകൊണ്ടുമാത്രം ഗവർണർ പദം പുണ്യമാവുന്നില്ല. അന്നന്ന് ഭരിക്കുന്നവർ, ഒതുക്കുകയോ ശുശ്രൂഷിക്കുകയോ ചെയ്യണമെന്നു വിചാരിക്കുന്നവരെ കുടിയിരുത്താനുള്ള ലാവണമായേ രാജ് ഭവൻ പൊതുവെ ഉപകരിച്ചിട്ടുള്ളു. അവരിൽ പലരും ഷെഡ്ഡിൽ കയറ്റേണ്ട രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരുമായിരിക്കും. പിരിഞ്ഞുപോകുന്ന ഒരു വീരസൈനികനും ന്യായാധിപനും വല്ലപ്പോഴും കണ്ടേക്കാം. കേരളത്തിൽ ഒരു അധ്യാപകൻ ഗവർണർ ആയി വന്നത് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പാണ്ഡിത്യംകൊണ്ടല്ല, ചരൺ സിംഗുമായുള്ള ബന്ധംകൊണ്ടായിരുന്നു.
ഇത്തരം അലംകൃതികൾ വേണമെന്നായിരിക്കുന്നു, ജനാധിപത്യം തിളങ്ങാനും വിളങ്ങാനും. സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് രാജ്യസഭ. അതാത് സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവർ വേണം അവിടെനിന്നു തിരഞ്ഞേടുക്കപ്പെടാൻ എന്നായിരുന്നു വ്യവസ്ഥ. ഒരു തിരഞ്ഞെടുപ്പുകമ്മിഷണർ അതു നടപ്പാക്കാൻ നോക്കിയപ്പോൾ, നിയമം മാറ്റി. ഇല്ലെങ്കിൽ ഒ രാജഗോപാൽ മുതൽ മൻ മോഹൻ സിംഗ് വരെ കുടുങ്ങിയേനെ. എന്തായാലും, രാജ്യസഭയും ലോകസഭയും ഒരുപോലായി. ഒരു വ്യത്യാസം മാത്രം: രാജ്യസഭ ചർച്ച ചെയ്താലും ഇല്ലെങ്കിലു,, ലോകസഭ വിചാരിച്ചത് നിയമമാകും. രാഷ്ട്രീയക്കാരല്ലാത്തവർ മാത്രമായിരുന്നു ആദ്യമൊക്കെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന അംഗങ്ങൾ. പിന്നെ, വേറെ വഴിയൊന്നുമില്ലെങ്കിൽ, രാഷ്ട്രീയക്കാരനെയും കുത്തിക്കേറ്റാമെന്നായി. ആറുകൊല്ലത്തിനുള്ളിൽ ഒരക്ഷരവും മിണ്ടാതെ രവി ശങ്കർ, എം എഫ് ഹുസൈൻ തുടങ്ങിയവർ രാജ്യസഭയിൽനിന്നു പിരിഞ്ഞുപോകുമ്പോൾ, സിനിമയിലെ ഭീകരത ഓർക്കാതെ, ഒരു പത്രം ഇങ്ങനെ ഒരു ശീർഷകം കൊടുത്തു: Silence of the Lambs.
രാജ്യസഭ എന്ന അലംകൃതിയുടെ ഒരു ഗുണം മറക്കരുത്: ഉപരാഷ്ട്രപതിക്ക് അധ്യക്ഷനായിരിക്കാൻ അത് ഒരു സുവർണ്ണവസരം നൽകുന്നു. ആ അധ്യക്ഷപദവിയല്ലാതെ വിശേഷിച്ചൊരു കൃത്യബാഹുല്യവും ഉള്ള ആളല്ല ഉപരാഷ്ട്രപതി. രാഷ്ട്രപതിയുടെ അഭാവത്തിൽ മാത്രമേ അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യേണ്ടൂ. ബി ഡി ജത്തിക്കു മാത്രമേ ആ ഭാഗ്യമുണ്ടായുള്ളു. ഫക്രുദ്ദീൻ അലി അഹമ്മദ് മരണപ്പെട്ടപ്പോൾ കൈകാര്യകർതൃത്വം കിട്ടിയ ഉപരാഷ്ട്രപതി ജത്തി ഒന്നു മസിലു പിടിക്കാൻ നോക്കി. ഒരു നിമിഷം. പ്രധാനമന്ത്രി ദേശായി ഒന്നു കണ്ണുരുട്ടിയപ്പോൾ, എല്ലാം വഴിക്കു വഴിയായി. വാസ്തവത്തിൽ, ഉപരാഷ്ട്രപതി ഗവർണറെക്കാളും തൊഴിൽരഹിതനാകുന്നു. എല്ലാം ജനാധിപത്യത്തിന്റെ അലംകൃതികളാകുന്നു--കിന്നരി പോലെ, കസവു പോലെ, പുളിയിലക്കര പോലെ.
അത്തരം അലംകൃതിയുടെ സ്വഭാവം വികലമായ രീതിയിൽ വ്യക്തമാക്കുന്നാതാണ് വിജയന്റെ ഹരജി. അങ്ങനെ ഉദ്ദേശിച്ചു ചെയ്തതാണെന്നു തോന്നുന്നില്ല; പക്ഷേ, ഗവർണറുടെ ചോദ്യം ചെയ്യപ്പെടുന്ന നടപടി വിശദീകരിക്കാൻ ഒരവസരം പോലും ഗവർണർക്കു കൊടുക്കേണ്ടെന്ന് ഒരു വിഭാഗം നിയമജ്ഞരും രാഷ്ട്രീയപ്രവർത്തകരും വാദിക്കാൻ തുടങ്ങുമ്പോൾ, അ ചോദ്യം പിന്നെയും ഉയരുന്നു: എന്തിനീ അലംകൃതി?
(മലയാളമനോരമയിൽ ആഗസ്റ്റ് പതിനെട്ടിന് മംഗളവാദ്യം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്)
അതുപോലെ, ഒരു പക്ഷേ, അതിനെക്കാളും, രസകരവും പ്രധാനവുമാകുന്നു എതിർകക്ഷി ആകേണ്ടയാൾക്ക് അരങ്ങു കാണാൻ അവസരം കൊടുക്കാത്ത നിയമതന്ത്രം. പിണറായി വിജയനെതിരെ കേസ് എടുക്കാമെന്നു കല്പന പുറപ്പെടുവിച്ച ആർ എസ് ഗവായിയുടെ നിലപാടിനെതിരെയാണ് വെല്ലുവിളി. അത് ഏറ്റുപിടിക്കാനാകട്ടെ, അവസരമേ ഇല്ല. അതാണ് ഗവർണർ ഗവായ് ആകുന്നതിന്റെ പ്രാധാന്യം. ഏതാണ്ടിതുപോലൊരു ഗതികേടായിരുന്നു ജോസഫ് കെ.യുടെയും. അറിയാത്ത കുറ്റത്തിന് അദൃശ്യനായ ന്യായാധിപന്റെ മുന്നിൽ വിചാരണ നേരിട്ടയാളായിരുന്നു കാഫ്കയുടെ ആ കഥാപാത്രം.
കാലാകാലമായി കമ്മ്യൂണിസ്റ്റ് പാർട്ടി എതിർത്തുപോരുന്നതാണ് ഗവർണർ പദവി. പർലമെന്ററി വ്യാമോഹം മൂത്തപ്പോൾ, സമീപനം ഒന്നു മയപ്പെടുത്തിയെന്നേയുള്ളു. എന്നാലും ഓരോ നേരത്ത് കലി കേറുമ്പോൾ, അന്നന്നത്തെ രാജ് ഭവൻ നിവാസിക്കെതിരെ അരിവാൾ വീശും. വിജയനെതിരെ നീങ്ങിയ ഗവായിയുടെ വഴി തടയാൻ അവരിറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. പിറ്റേ ദിവസം ആ പരിപാടി കൊള്ളില്ലെന്നു തീരുമാനിച്ചു. ഭാഗ്യം! ഭരണവും ഭരണത്തിനെതിരെ സമരവും ഒരേ സമയം വേണ്ടെന്നു ബോധ്യമായല്ലോ.
പൊതുവെ പറഞ്ഞാൽ, കേരളത്തിലെ ഗവർണർമാർ ഭാഗ്യവാന്മാരായിരുന്നു. ഇടക്കും തലക്കും ഒരു ഓലപ്പാമ്പിനെ കടത്തിവിട്ടതൊഴിച്ചാൽ, രാജ് ഭവനെ പ്രതിപക്ഷം ഒരിക്കലും ശല്യപ്പെടുത്തിയില്ല. ഈയിടെയായി എല്ലാവർക്കും ഉപദ്രവവും ഉപകാരവുമായിരിക്കുന്ന എക്കൌണ്ടന്റ് ജനറൽ, രാജ് ഭവന്റെ വരവുചിലവു നോക്കുമ്പോൾ, ചില പ്രത്യേക ശീലുകളും ശീലങ്ങളും പാലിച്ചുപോന്നിട്ടുണ്ട്. മീഡിയയുടെ നീളുന്ന നാസികയും കവടിയാറിലേക്ക് അധികം കയറിക്കണ്ടിട്ടില്ല. ഒരു ഗവണർക്ക് വേണ്ട പോലെ ചികിത്സ കിട്ടിയില്ലെന്ന് ആക്ഷേപമുണ്ടായി. വേറൊരാൾ തൂപ്പുകാരോട് തട്ടിക്കേറിയെന്ന് ആരോ പുറുപിറുത്തു. ഇനിയുമൊരാളുടെ ചെറുകിടവ്യസായതാല്പര്യത്തെപ്പറ്റി സംസാരമുണ്ടാക്കാൻ ശ്രമം നടന്നു. വിദൂരമായ ഒരു ഹവാലാ ആരോപണമുണ്ടായപ്പോൾ, ഒരു ഗവർണർ നേരത്തേ പിരിഞ്ഞുപോയി. അത്രയൊക്കെയേ ഉണ്ടായിട്ടുള്ളു. മറ്റിടങ്ങളിൽ ഗവർണർമാർ ഒളിച്ചോടിയ ചരിത്രമുണ്ട്.
എന്നാലും ഗവർണർ പദത്തിനെതിരെ കമ്മ്യൂണിസ്റ്റുകാർ പുലർത്തിപ്പോന്ന എതിർപ്പ് തികഞ്ഞ ഭോഷ്ക്കാണെന്നു പറയാൻ വയ്യ. ഗവർണർക്ക് ജോലി രണ്ടേയുള്ളു. ഒന്ന്, നിയമസഭ പസ്സാക്കുന്ന ബില്ലുകൾ ഒപ്പിടുക. രണ്ട്, മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുക. ആണ്ടുതോറും നിയമേന നടത്തുന്ന ആ പ്രസംഗമുണ്ടാല്ലോ, അതിനെ വലിയൊരു നയമായോ പ്രഖ്യാപനമായോ കൂട്ടേണ്ട. ഭൂരിപക്ഷം സംശയമാകുമ്പോഴും മന്ത്രിസഭ അവധി എടുത്തുപോകുമ്പോഴും മാത്രമേ രാജ് ഭവൻ സജീവമകേണ്ടതുള്ളു. അങ്ങനെയൊരു പ്രതിസന്ധി അധികം വരാറുമില്ല. ഇത്തരം ചെറിയ താൽക്കാലികജോലി ചെയ്യാൻ വേറെ ആരെയെങ്കിലും ഏർപ്പെടുത്താം. പിന്നെ എന്തിനീ ഗവർണർ എന്ന അലംകൃതി? അതിന്റെ ചിലവോ? കൊച്ചുകേരളത്തിൽത്തന്നെ രണ്ടുമൂന്നു കോടി രൂപ കാണിക്കുന്നു. അപ്പോൾ മഹാ മഹാരാഷ്ട്രയിൽ എന്തായിരിക്കും സ്ഥിതി? നാടായാലും നാട്ടുകാരനായാലും, ആവശ്യത്തിനല്ല, അലങ്കാരത്തിനാണ് കൂടുതൽ പണം ചിലവാക്കുക എന്നു സമാധാനിക്കാം. .
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഉണ്ടായിവരുന്ന ബന്ധവിശേഷത്തിൽ, കേന്ദ്രത്തിന്റെ സ്ഥാനപതിയായി ഒരാൾ ഓരോ സംസ്ഥാനത്തിന്റെയും തലസ്ഥാനത്ത് അട്ടിപ്പേറാവണമെന്ന നില ഇല്ലാതായിരിക്കുന്നു. പിരിഞ്ഞുപോകുന്ന ഒരു സംസ്ഥാനത്തെ
പിടിച്ചുനിർത്താൻ ഒരു ഗവർണർ വേണ്ട. കമ്മ്യ്യൂണിസ്റ്റുകാരുടെ ഭാഗത്തുനിന്ന് എതിർപ്പു വന്നു എന്നതുകൊണ്ടുമാത്രം ഗവർണർ പദം പുണ്യമാവുന്നില്ല. അന്നന്ന് ഭരിക്കുന്നവർ, ഒതുക്കുകയോ ശുശ്രൂഷിക്കുകയോ ചെയ്യണമെന്നു വിചാരിക്കുന്നവരെ കുടിയിരുത്താനുള്ള ലാവണമായേ രാജ് ഭവൻ പൊതുവെ ഉപകരിച്ചിട്ടുള്ളു. അവരിൽ പലരും ഷെഡ്ഡിൽ കയറ്റേണ്ട രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരുമായിരിക്കും. പിരിഞ്ഞുപോകുന്ന ഒരു വീരസൈനികനും ന്യായാധിപനും വല്ലപ്പോഴും കണ്ടേക്കാം. കേരളത്തിൽ ഒരു അധ്യാപകൻ ഗവർണർ ആയി വന്നത് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പാണ്ഡിത്യംകൊണ്ടല്ല, ചരൺ സിംഗുമായുള്ള ബന്ധംകൊണ്ടായിരുന്നു.
ഇത്തരം അലംകൃതികൾ വേണമെന്നായിരിക്കുന്നു, ജനാധിപത്യം തിളങ്ങാനും വിളങ്ങാനും. സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് രാജ്യസഭ. അതാത് സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവർ വേണം അവിടെനിന്നു തിരഞ്ഞേടുക്കപ്പെടാൻ എന്നായിരുന്നു വ്യവസ്ഥ. ഒരു തിരഞ്ഞെടുപ്പുകമ്മിഷണർ അതു നടപ്പാക്കാൻ നോക്കിയപ്പോൾ, നിയമം മാറ്റി. ഇല്ലെങ്കിൽ ഒ രാജഗോപാൽ മുതൽ മൻ മോഹൻ സിംഗ് വരെ കുടുങ്ങിയേനെ. എന്തായാലും, രാജ്യസഭയും ലോകസഭയും ഒരുപോലായി. ഒരു വ്യത്യാസം മാത്രം: രാജ്യസഭ ചർച്ച ചെയ്താലും ഇല്ലെങ്കിലു,, ലോകസഭ വിചാരിച്ചത് നിയമമാകും. രാഷ്ട്രീയക്കാരല്ലാത്തവർ മാത്രമായിരുന്നു ആദ്യമൊക്കെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന അംഗങ്ങൾ. പിന്നെ, വേറെ വഴിയൊന്നുമില്ലെങ്കിൽ, രാഷ്ട്രീയക്കാരനെയും കുത്തിക്കേറ്റാമെന്നായി. ആറുകൊല്ലത്തിനുള്ളിൽ ഒരക്ഷരവും മിണ്ടാതെ രവി ശങ്കർ, എം എഫ് ഹുസൈൻ തുടങ്ങിയവർ രാജ്യസഭയിൽനിന്നു പിരിഞ്ഞുപോകുമ്പോൾ, സിനിമയിലെ ഭീകരത ഓർക്കാതെ, ഒരു പത്രം ഇങ്ങനെ ഒരു ശീർഷകം കൊടുത്തു: Silence of the Lambs.
രാജ്യസഭ എന്ന അലംകൃതിയുടെ ഒരു ഗുണം മറക്കരുത്: ഉപരാഷ്ട്രപതിക്ക് അധ്യക്ഷനായിരിക്കാൻ അത് ഒരു സുവർണ്ണവസരം നൽകുന്നു. ആ അധ്യക്ഷപദവിയല്ലാതെ വിശേഷിച്ചൊരു കൃത്യബാഹുല്യവും ഉള്ള ആളല്ല ഉപരാഷ്ട്രപതി. രാഷ്ട്രപതിയുടെ അഭാവത്തിൽ മാത്രമേ അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യേണ്ടൂ. ബി ഡി ജത്തിക്കു മാത്രമേ ആ ഭാഗ്യമുണ്ടായുള്ളു. ഫക്രുദ്ദീൻ അലി അഹമ്മദ് മരണപ്പെട്ടപ്പോൾ കൈകാര്യകർതൃത്വം കിട്ടിയ ഉപരാഷ്ട്രപതി ജത്തി ഒന്നു മസിലു പിടിക്കാൻ നോക്കി. ഒരു നിമിഷം. പ്രധാനമന്ത്രി ദേശായി ഒന്നു കണ്ണുരുട്ടിയപ്പോൾ, എല്ലാം വഴിക്കു വഴിയായി. വാസ്തവത്തിൽ, ഉപരാഷ്ട്രപതി ഗവർണറെക്കാളും തൊഴിൽരഹിതനാകുന്നു. എല്ലാം ജനാധിപത്യത്തിന്റെ അലംകൃതികളാകുന്നു--കിന്നരി പോലെ, കസവു പോലെ, പുളിയിലക്കര പോലെ.
അത്തരം അലംകൃതിയുടെ സ്വഭാവം വികലമായ രീതിയിൽ വ്യക്തമാക്കുന്നാതാണ് വിജയന്റെ ഹരജി. അങ്ങനെ ഉദ്ദേശിച്ചു ചെയ്തതാണെന്നു തോന്നുന്നില്ല; പക്ഷേ, ഗവർണറുടെ ചോദ്യം ചെയ്യപ്പെടുന്ന നടപടി വിശദീകരിക്കാൻ ഒരവസരം പോലും ഗവർണർക്കു കൊടുക്കേണ്ടെന്ന് ഒരു വിഭാഗം നിയമജ്ഞരും രാഷ്ട്രീയപ്രവർത്തകരും വാദിക്കാൻ തുടങ്ങുമ്പോൾ, അ ചോദ്യം പിന്നെയും ഉയരുന്നു: എന്തിനീ അലംകൃതി?
(മലയാളമനോരമയിൽ ആഗസ്റ്റ് പതിനെട്ടിന് മംഗളവാദ്യം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്)
Friday, August 7, 2009
വാർത്തകളിൽ മുടി പൊഴിയാത്ത കാലം
എന്തിനോടെല്ലാമോ അരിശപ്പെട്ടിരുന്നു രാം നാഥ് ഗോയെങ്ക, ഇന്ത്യന്‍ എക്സ്പ്രസിന്റെ സ്ഥാപകന്‍. എതിര്‍ക്കുന്നവരെ ചെറുക്കാനും അധികാരത്തിന്റെ വടി വീശുന്നവരുമായി കോര്ത്തുനില്ക്കാനും അദ്ദേഹത്തിന് എന്നും ഇഷ്ടമായിരുന്നു. അപ്പോഴെല്ലാം അരിശം മുഖത്തെ മാംസപേശികളിലും സ്വരത്തിന്റെ തിരകളിലും തുള്ളിത്തെറിച്ചുനില്ക്കും. ഒരിക്കലും ഗോയെങ്കയെ അരിശപ്പെടുത്തിയിരിക്കാന് ഇടയില്ലാത്ത ഒരു കാര്യമേ കാണൂ. തന്റെ മണ്ടയില്‍ ഒരു മുടി പോലുമില്ലെന്ന ചിന്ത അദ്ദേഹത്തെ ഒരിക്കലും ആവേശിച്ചിരുന്നില്ല. ആ മണ്ടയില്‍ മുടി മുളപ്പിക്കാന്‍ കുറച്ച് എണ്ണ വേണമെന്ന് അദ്ദേഹത്തിന്റെ മകളുടെ മകന് മനോജ് സൊന്താളിയ ആവശ്യപ്പെട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ വിഷമമായി.
അങ്ങനെ ഒരാവശ്യമുന്നയിച്ച പലരില്‍ ഒരാള്‍ മാത്രമായിരുന്നു സൊന്താളിയ. എത്ര ഊഷരമായ മണ്ടയിലും മുടി മുളപ്പിക്കാന്‍ പോന്ന ഒരു തൈലം തയ്യാറായിരിക്കുന്നുവെന്ന വാര്‍ത്ത നാടാകെ പരന്നിരുന്നു, പൊളിയായും പാട്ടായും പുരാവൃത്തമായും. ഗോയെങ്കയുടെ പൂര്‍ണ്ണവും നിത്യവുമായ കഷണ്ടിയില്‍ പോലും അത് പരീക്ഷിച്ചുനോക്കാം എന്ന നില വന്നപ്പോള്‍ ഞാന്‍ സൊന്താളിയയോട് പറഞ്ഞു, ഏറേക്കുറെ ധാര്ഷ്ട്യത്തോടെത്തന്നെ: “ശേഷിക്കുന്ന ജീവിതകാലം മുഴുവനും തലയില്‍ ആ തൈലം തളം കെട്ടി നിര്‍ത്തിയാലും, രാംനാഥ്ജിയുടെ മണ്ടയില്‍ ഒരു മുടിയും മുളക്കാന്‍ പോകുന്നില്ല...” മുത്തഛനെ ഇടതൂര്‍ന്ന മുടിയോടുകൂടി മനസ്സില്‍ കണ്ടപ്പോഴായിരിക്കണം, സൊന്താളിയ ഊറിച്ചിരിച്ചു.
ആ എണ്ണയെപ്പറ്റി ഞാന്‍ പറഞ്ഞത് ഒന്നുമറിയാതെയല്ല. അതിന്റെ ഐന്ദ്രജാലികമായ ഉത്ഭവവും വികാസവും ആദ്യം കണ്ടറിഞ്ഞവരില്‍ പി രാജനും തോമസ് വര്‍ഗീസും ഞാനും ഉണ്ടായിരുന്നു. നേരുപറഞ്ഞാല്‍, രാജനേയും എന്നേയും ആ അത്ഭുതലോകത്തേക്കു കൂട്ടിക്കൊണ്ടുപോയ സുഹൃത്തും മാര്‍ഗ്ഗദര്‍ശിയും തത്വചിന്തകനുമായിരുന്നു തോമസ് വര്‍ഗീസ്. വിശ്വസിക്കുന്നതെന്തും വാദിച്ചുറപ്പിക്കുന്നതാണ് അന്ന് മാതൃഭൂമിയിലായിരുന്ന രാജന്റെ ശീലം. കാര്‍ഷികശാസ്ത്രവും കമ്യൂണിസവും യുക്തിവാദവും പരിസ്ഥിതിസ്നേഹവുമെല്ലാം ഉള്‍ച്ചേര്‍ന്നിരുന്നു തോമസ് വര്‍ഗീസില്‍. ഒരു വൈകുന്നേരം തോമസ് വര്‍ഗീസ് രാജനേയും എന്നേയും അംബുജവിലാസം റോഡിലെ അത്ഭുതലോകത്തേക്കു കൈ പിടിക്കാതെത്തന്നെ കൊണ്ടുപോയി. ഏതു കഷണ്ടിയെയും എണ്ണയിട്ട് ഫലഭൂയിഷ്ഠമാക്കാം എന്ന വിശ്വാസവും അതൊപ്പിച്ചുള്ള പ്രവര്‍ത്തനവുമായിരുന്നു അവിടത്തെ അത്ഭുതം.
അന്നു വൈകുന്നേരം ഗോപാലകൃഷ്ണന് നായരുടെ അംബുജവിലാസം റോഡിലെ വസതിയില്‍ ആര്‍ഭാടമായി പറയാന്‍ സുഹൃത്തുക്കളുടേ സാന്നിധ്യവും മദ്യത്തിന്റെ സൌലഭ്യവും മാത്രമേ ഉണ്ടായിരുന്നുള്ളു. ഏതോ വളം നിര്മ്മണശാലയില് ജോലി ചെയ്തിരുന്ന, ചുരുളന്‍ മുടിയുള്ള ഗോപാലകൃഷ്ണന് നായര്‍ ചെങ്കോട്ടുകോണം സ്വാമിയുടെ ശിഷ്യനായും മറ്റും കഴിയുന്ന കാലം. സ്വാമിയുടെ ആശീര്‍വാദത്തോടെ കുറേ പച്ചമരുന്നുകളും മറ്റും ചേര്‍ത്ത് അദ്ദേഹം ഒരു എണ്ണ കാച്ചി. ആ എണ്ണക്ക് അനൂപ് എന്നു പേരിട്ടു. അനൂപ് തേച്ചാല്മുടി വളരുമെന്നു കണ്ടു. താമസിയാതെ അത് പാട്ടായി, പുരാവൃത്തമായി.
ഗോപാലകൃഷ്ണന് നായരുടെ ഒരു മകള്‍ക്ക് പനങ്കുല പോലത്തെ മുടിയുണ്ടായിരുന്നു. ആ മുടിയും അനൂപുമായി ഒരു മായിക ബന്ധം എല്ലാവരുടേയും മനസ്സില്‍ പടര്‍ന്നുവളര്‍ന്നു. ഒരു ദിവസം അല്പം എണ്ണ ഒരു പൂച്ചയുടെ തലയില്‍ വീഴാന്‍ ഇടയായി. എണ്ണ വീണ ഭാഗത്ത് മുടി കൂടുതല്‍ തഴച്ചുവിടര്ന്നു. പക്ഷേ രോമകൂപങ്ങള്‍ ഉള്ള സ്ഥലത്ത് അനൂപ് തേച്ചാലേ മുടി മുളക്കുകയും വളരുകയും ചെയ്യൂ എന്ന് ഗോപാലകൃഷ്ണന് നായര്‍ ഒരു ശാസ്ത്രജ്ഞന്റെ ഗൌരവത്തോടെ മുന്നറിയിപ്പു നല്കി. ഉള്ളം കയ്യിലോ ചുമരിലോ എണ്ണ പുരട്ടിയാല്‍ രോമം വളരാനുള്ള സാധ്യത തീരെ കുറവായിരുന്നു.
അമ്മ ആയുഷ്കാലം മുഴുവന്‍ നീലിഭൃംഗാദി തേച്ചുകുളിച്ചിരുന്നത് ഞാന്‍ ഓര്‍ത്തു. അമരിയോ കയ്യോന്നിയോ സീതയുടെ മുടിയായി വേലിപ്പുറത്ത് പടര്‍ന്നുപിടിക്കുന്ന ഉഴിഞ്ഞയോ എല്ലാമോ ചേര്‍ത്ത എണ്ണ തേച്ചാല്‍ മുടി വളരുമെന്ന അഷ്ടാംഗഹൃദയഭാവനയെപ്പറ്റി ഞാന്‍ ചോദിച്ചു. അതൊന്നുമല്ല ഇത് എന്ന ഒരുതരം ശങ്കരസിദ്ധാന്തം ഗോപലകൃഷ്ണന് നായരും ഉരുവിട്ടു. എത്ര പേര് ഇത് തേച്ചു, എത്ര പേരുടെ മുടി വളര്‍ന്നു, എത്ര വളര്‍ന്നു, എന്നൊക്കെ ഞാന്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം മുഷിഞ്ഞു. ഉത്തരം പറയേണ്ട ആള് മുഷിഞ്ഞു തുടങ്ങിയാല്‍ ചോദ്യം നിര്‍ത്തുന്ന മര്യാദ അന്നും ഞാന്‍ പഠിച്ചിരുന്നില്ല. ഒടുവില്‍, ഓളം കേറിയ മനസ്സുമായി പിരിയുമ്പോള്‍, എന്തൊക്കെ വിശ്വസിച്ചുവെന്നോ എന്തെഴുതുമെന്നോ ഉറപ്പിക്കവുന്ന നിലയിലായിരുന്നില്ല ഗോപാല്കൃഷണന് നായരും ഞാനും.
പിന്നീടൊരു ദിവസം അന്യര്ക്കാര്ക്കും കയറാന്‍ അനുമതിയില്ലാത്തഅംബുജവ്ലാസം റോഡിലെ പരീക്ഷണശാലയിലേക്ക് തോമസ് വര്‍ഗീസ് രാജനേയും എന്നേയും കൂട്ടിക്കൊണ്ടുപോയി. മുറ്റത്ത് കൂട്ടിയ രണ്ടുമൂന്ന് അടുപ്പുകളും അവക്കുമുകളില്‍ എണ്ണ കാച്ചാന്‍ വെച്ചിരുന്ന ചെമ്പുപാത്രങ്ങളും ചേര്‍ന്നതായിരുന്നു പരീക്ഷണശാല. ഏറെ നാള് കഴിയും മുമ്പേ, അവിടത്തെ ഉല്പന്നത്തിനുവേണ്ടി ഇന്ത്യ മുഴുവന്‍ കാത്തുനില്ക്കുമെന്നോ കരിഞ്ചന്ത തുറാന്നിടുമെന്നൊ അപ്പോള്‍ സങ്കല്പിക്കാന് പോലും കഴിഞ്ഞില്ല. വരാനിരിക്കുന്ന സംഭവങ്ങള്‍ മിക്കപ്പോഴും അവയുടെ നിഴല്‍ നേരത്തേ വീഴ്ത്താറില്ല എന്നാണ് എന്റെ അനുഭവം.
ഏതായാലും എന്റെ ഉദാസീനതയും പത്രത്തിന്റെ തിരക്കും ഒക്കെപ്പടെക്കൂടി ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചിരുന്നത് വൈകി. തോമസ് വര്‍ഗീസിന് പരിഭവമായി. ഇത്രയൊക്കെയായിട്ട് ഒന്നുമെഴുതാതിരിക്കുന്നതില് പരിഭവിക്കതിരിക്കുമോ? ഗോപാലകൃഷ്ണന് നായര്‍ക്ക് ക്ഷമ കെട്ടു. അപരിഹാര്യമായ അസൂയയോടു ചേര്‍ത്തു പറയാറുള്ള കഷണ്ടിക്ക് മരുന്നു കണ്ടെത്തിയെന്ന വാര്‍ത്ത നാടുനീളെ പടരാതിരിക്കുമ്പോള്, ഏതു ശാസ്ത്രജ്ഞന്റേയും ക്ഷമ കെടില്ലേ? സ്വാഭാവികമായി ഗോപാലകൃഷ്ണന് നായര്‍ വാര്‍ത്ത ഉടന്‍ കൊടുക്കാന്‍ പുതിയ ഒരു വേദി തേടി ഇറങ്ങി. ചരിത്രപ്രധാനമായ ഒരു പ്രഭാതത്തില്‍, അല്പസ്വല്പം കഷണ്ടി ഉണ്ടായിരുന്ന മലയാള മനോരമയിലെ കെ രംഗനാഥ് കഷണ്ടിക്ക് മരുന്ന് എത്തിയെന്ന വിളംബരം നടത്തി. യു എന്‍ ഐ എന്ന വാര്‍ത്താ ഏജന്‍സിയും ഉണ്ടായിരുന്നു ഇന്ത്യയെങ്ങും ആ വാര്‍ത്ത എത്തിക്കാന്‍.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കേട്ടവര്‍ കേട്ടവര്‍ ആ കഥ പാടിപ്പരത്തി. പത്രങ്ങളില്‍ തലക്കെട്ടുകള്‍ വന്നു. പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും വാര്‍ത്ത വളര്‍ന്നു. വേണ്ടവരും വേണ്ടാത്തവരും മുടി മുളപ്പിക്കുന്ന മരുന്നിനായി സര്‍പ്പസദൃശമായ ക്യൂവില്‍ തിക്കിക്കേറി. തിരക്ക് നിയന്ത്രിക്കാന്‍ പൊലിസ് ഇറങ്ങി. ആവശ്യക്കാര്‍ സ്വാധീനമുള്ളവരുടെ പടിക്കല്‍ കാത്തുകിടന്നു. മരുന്നിന്റെ വിതരണത്തിനുള്ള ഏജന്‍സിക്കായി ഏതോ ഒരു ജില്ല കലക്റ്റര്‍ പോലും ശ്രമം നടത്തി. അപ്പോഴെല്ലാം വൈകിവന്ന അംഗീകാരത്തിന്റെ സ്തോഭത്തോടെ, അംബുജവിലാസം റോഡിലെ വീട്ടിന്റെ അകത്തളത്തിലും വരാന്തയിലും ഗോപാലകൃഷണന് നായര്‍ തന്നോടുതന്നെ എന്തൊക്കെയോ മന്ത്രിച്ചുകോണ്ട് ഉലാത്തുകയായിരുന്നു.
എന്റെ കഥ വരാന്‍ വൈകി. വന്നപ്പോള്‍ അത് വാരാന്ത്യപ്പതിപ്പിലെ ഒരു ഫീചര്‍ ആയിട്ടായിരുന്നു. വാര്‍ത്ത നേരത്തേ പൊട്ടിപ്പടാര്ന്നിരുന്നല്ലോ. അതിനുമുമ്പേ എഴുതിയതുതന്നെ ഫീചര്‍ രൂപത്തിലായിരുന്നു. പരുക്കന്‍ കടലാസില്‍, പടരുന്ന പലതരം നിറത്തിലുള്ള മഷിയില്‍ അച്ചടിച്ച പളപളപ്പുള്ള ചിത്രീകരണം ഗോപാലകൃഷ്ണന് നായരുടെ കണ്ടുപിടുത്തത്തിന്റെ ഐതിഹാസികമായ പ്രാധാന്യം എടുത്തുകാട്ടി. മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു വ്യത്യാസം ഒരു ദൈവത്തിനും കഷണ്ടിയില്ലെന്നതാണ്. അങ്ങനെയാണെങ്കില്‍, കഷണ്ടി മാറ്റി മനുഷ്യനെ ദൈവത്തോളം ഉയര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ഉപലബ്ധി. അതിനുമപ്പുറം, മുടിയുടെ പേരില്‍ എന്തൊക്കെ പുകില് ഉണ്ടാായിരിക്കുന്നു? ഒരിക്കല്‍ ദൈവങ്ങളും അസുരന്മാരും അതിനുള്ള മരുന്നിനുവേണ്ടി പോരടിക്കുകയും കടല്‍ കടയുകയും ഉണ്ടായി. ആ പോരാട്ടത്തിന്റേയും മനുഷ്യയജ്ഞത്തിന്റേയുമൊക്കെ ആത്യന്തികപരിണാമം ഇതാ വന്നിരിക്കുന്നു...അങ്ങനെ പോയി ഫീചര്‍.
രണ്ടു ദിവസം കഴിഞ്ഞ് തോമസ് വര്‍ഗീസ് പറഞ്ഞു: “ഗോപാലകൃഷ്ണന് നായര്‍ക്ക് അത് മുഴുവനുമങ്ങ് ബോധിച്ചിട്ടില്ല. ‘എന്തൊക്കെയോ എഴിതിവെച്ചിരിക്കുന്നു. പുകഴ്ത്തുകയാണോ പാര വെക്കുകയാണോ?’ അതാണ് പുള്ളിക്കാരന്റെ ചോദ്യം? എന്തു പറയുന്നു?" ഒന്നും പറഞ്ഞില്ല. പിന്നെ ഒരു വിശദീകരണം പോലെ പറഞ്ഞു: “വായിക്കുന്നവര്‍ക്കു തോന്നുന്നതെന്തോ, അതാകും എഴുതിയിരിക്കുന്നതും. അതല്ലാതെ എഴുതിയിട്ടുള്ളതിനൊന്നും അര്‍ഥമോ പ്രാധാന്യമോ ഇല്ല.” എന്റെ ഗീര്‍വാണം തോമസ് വര്‍ഗീസില്‍ ഏശിയില്ല. ഏശിയാലും ഇല്ലെങ്കിലും,അതിനെ കാര്യമായി എടുക്കേണ്ടിയിരുന്നില്ല. കാരണം അതിനകം ഗോപാലകൃഷ്ണന് നായരും അദ്ദേഹത്തിന്റെ കണ്ടുപിടുത്തവും നാടേങ്ങും ആഘോഷിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. അമൃതം കിട്ടിയ ആവേശത്തോടെ പത്രങ്ങള്‍ അതിനെപ്പറ്റി എഴുത്ത് തുടങ്ങിയിരുന്നു. എന്റെ അര്‍ഥാന്തരന്യാസം വെറും സത്യപ്രസ്താവനയായി മാറുകയായിരുന്നു. ഗോപാലകൃഷ്ണന് നായര്‍ കുടിലില്‍നിന്ന് കൊട്ടാരത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഏതാനും കൊല്ലങ്ങള്‍ക്കുശേഷം കേരളത്തിലെ ആദായനികുതിദായകരില്‍ ഒന്നാമനായി അദ്ദേഹം എന്നും കേള്‍ക്കുകയുണ്ടായി.
അനൂപ് എന്ന അത്ഭുതം പൊട്ടിവിരിയുന്ന നാളുകളില്‍, മുടി മുളപ്പിച്ചുകിട്ടാനുള്ള തത്രപ്പാടില്‍ വീട്ടിനുമുന്നിലും ടെലിഫോണിലും തിക്കിത്തിരക്കിയെത്തുന്നവരുടെ ബഹളത്തില്‍നിന്ന് അല്പം മാറിനില്ക്കാന് ഗോപാലകൃഷ്ണന് നായര്‍ക്ക് എവിടെയെങ്കിലും പോകണമായിരുന്നു. പാലോട്ടെ സസ്യശേഖരമാകട്ടെയെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. എനിക്ക് നന്നായറിയാമായിരുന്ന ഏ ന് നമ്പൂതിരി അതിന്റെ മേധാവി ആണെന്നത് കൂടുതല്‍ സൌകര്യമായി. ഗോപാലകൃഷ്ണന് നായരും ഞാനും ഭാര്യമാരോടൊപ്പം, നമ്പൂതിരിയുടെ അതിഥിയായി, പകല്‍ മുഴുവന്‍ വടവൃക്ഷങ്ങളും മുളങ്കൂട്ടങ്ങളും ഭീമപത്രങ്ങളും സോമലതകളും ദശപുഷ്പങ്ങളും കണ്ടുനടന്നു.
ഉച്ചതിരിഞ്ഞ് മരച്ചുവട്ടില്‍ വിശ്രമിക്കുമ്പോള്‍ ഗോപാലകൃഷ്ണന് നായര്‍ പുതിയൊരു കണ്ടുപിടുത്തത്തിന്റെ സാധ്യതയെപ്പറ്റി പറഞ്ഞു. വാസ്തവത്തില്‍, സാധ്യതയല്ല, കണ്ടുപിടുത്തം തന്നെയായിരുന്നു അത്, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം. അര്‍ബ്ബുദത്തിനുള്ള പച്ചമരുന്ന്. ഫലസാധ്യതയെപ്പറ്റി അദ്ദേഹത്തിനു സംശയമേ ഉണ്ടായിരുന്നില്ല. കുത്തിക്കുത്തി ചോദിച്ചപ്പോള്‍ അത്ഭുതൌഷധത്തിന്റെ പേര് പറഞ്ഞു: കൈത, അതേ, ആറ്റുവക്കിലൊക്കെ കാണുന്ന, വാള് പോലെ നീണ്ട, മുള്ളുള്ള ഇലകളോടുകൂടിയ നമ്മുടെ കൈത തന്നെ.
പണ്ടുപണ്ട് മേലാകെ മുനയുള്ള കൊച്ചുകുരുക്കളുമായെത്തിയ ഒരാളോട്, കൈതയില ഉണക്കി കരിച്ചുപൊടിച്ച്, എരുമനെയ്യില്‍ ചാലിച്ച്,
പുരട്ടാന്‍ കൊടക്കാട്ടില്‍ ശങ്കരന് വൈദ്യര് പറയുന്നതു കേട്ട ഓര്‍മ്മ ഞാന്‍ അവിടെ വിളമ്പി. മറ്റുള്ളവര്‍ പറയുന്നതിന്റെ സര്വപ്രാധാന്യം കുറച്ചുകാണിക്കുന്ന മട്ടിലുള്ള എന്റെ പതിവുപെരുമാറ്റം അവിടേയും സംഗതി കുളമാക്കി.
അതൊന്നും ഗൌനിക്കാതെ ഗോപാലകൃഷ്ണന് നായര്‍ ഉദാരമായി നമ്പൂതിരിയോടു പറാഞ്ഞു; “താല്പര്യമുണ്ടെങ്കില് നൊബേല്‍ സമ്മാനം നേടിക്കോളൂ. ഇതിനെപ്പറ്റി ഒരു പ്രബന്ധം എഴുതി സമര്‍പ്പിക്കൂ. എനിക്കൊന്നും വേണ്ട. പ്രബന്ധത്തില്‍ എന്നോടുള്ള കടപ്പാട് ഒന്നു സൂചിപ്പിച്ചാല്‍ മാത്രം മതി.” നൊബേല്‍ ശാസ്ത്രജ്ഞന്മാരോടൊപ്പം വിസ്കോണ്‍സിന്‍ സര്‍വകലാശാലയില്‍ ഏറെ കാലം ഗവേഷണം നടത്തി തിരിച്ചുവന്ന നമ്പൂതിരിയുടെ വേറൊരു പേരായിരുന്നു വിനയം. ഒരു വെളിപാടു ഉളവാക്കുന്ന വിസ്മയത്തോടെ, വിനയത്തോടെ, അദ്ദേഹം ഗോപാലകൃഷ്ണന് നായരുടെ വാക്കുകള്‍ കേട്ടിരുന്നു. ഇടക്ക് ഒന്നോ രണ്ടോ തവണ മൂളുകയും ദീര്‍ഘശ്വാസം വിടുകയും ചെയ്തു. ഉന്നയിക്കാന്‍ ഉദ്ദേശിച്ച സംശയം അര്‍ദ്ധവാക്യത്തില്‍ ഒതുക്കി. ഏതു മണ്ണിലും വളരുന്ന നിത്യകല്യാണി എന്നുകൂടി പേരുള്ള ശവംനാറിയില്നിന്ന് രക്താര്‍ബ്ബുദത്തിന് കൈകണ്ട മരുന്ന് ഉണ്ടാക്കാമെങ്കില്‍, കൈതയുടെ ശക്തിയും പരിശോധിച്ചുനോക്കണം എന്നായിരുന്നിരിക്കും നമ്പൂതിരിയുടെ ചിന്ത.
പക്ഷേ മരിക്കുന്നതിനുമുമ്പ് അങ്ങനെ ഒരു ഗവേഷണപ്രബന്ധം നമ്പൂതിരി എഴുതിയതായി പറഞ്ഞുകേട്ടിട്ടില്ല. നൊബേല്‍ സമ്മാനത്തിന് അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കില്‍ നമ്മളൊക്കെ അറിയുമായിരുന്നു. അര്ബ്ബുദഗവേഷണം അവഗണിക്കപ്പെട്ടപ്പോള്‍, മുടി മുളപ്പിക്കുന്ന മരുന്നിലുള്ള അഭിനിവേശം അര്‍ബ്ബുദം പോലെ പടരുകയും പകരുകയും ചെയ്തു. മരിച്ചാലും വേണ്ടില്ല, മുടി വളര്‍ന്നാല്‍ മതി എന്നൊരു ചിന്തയും മോഹവും മനുഷ്യമനശ്ശാസ്ത്രത്തിന്റെ ഭഗമാണെന്നു തോന്നുന്നു. ഗോപാലകൃഷ്ണന് നായരുടെ മരുന്ന് വില്‍ക്കാനും വാങ്ങാനും സ്ഥാപനങ്ങളും ആളുകളും തിക്കിക്കേറിയെത്തിയത് അതിന്റെ തെളിവായിരുന്നു.
(ആഗസ്റ്റ് ആറിന് തേജസ്സിൽ പ്രസിദ്ധീകരിച്ചത്)
അങ്ങനെ ഒരാവശ്യമുന്നയിച്ച പലരില്‍ ഒരാള്‍ മാത്രമായിരുന്നു സൊന്താളിയ. എത്ര ഊഷരമായ മണ്ടയിലും മുടി മുളപ്പിക്കാന്‍ പോന്ന ഒരു തൈലം തയ്യാറായിരിക്കുന്നുവെന്ന വാര്‍ത്ത നാടാകെ പരന്നിരുന്നു, പൊളിയായും പാട്ടായും പുരാവൃത്തമായും. ഗോയെങ്കയുടെ പൂര്‍ണ്ണവും നിത്യവുമായ കഷണ്ടിയില്‍ പോലും അത് പരീക്ഷിച്ചുനോക്കാം എന്ന നില വന്നപ്പോള്‍ ഞാന്‍ സൊന്താളിയയോട് പറഞ്ഞു, ഏറേക്കുറെ ധാര്ഷ്ട്യത്തോടെത്തന്നെ: “ശേഷിക്കുന്ന ജീവിതകാലം മുഴുവനും തലയില്‍ ആ തൈലം തളം കെട്ടി നിര്‍ത്തിയാലും, രാംനാഥ്ജിയുടെ മണ്ടയില്‍ ഒരു മുടിയും മുളക്കാന്‍ പോകുന്നില്ല...” മുത്തഛനെ ഇടതൂര്‍ന്ന മുടിയോടുകൂടി മനസ്സില്‍ കണ്ടപ്പോഴായിരിക്കണം, സൊന്താളിയ ഊറിച്ചിരിച്ചു.
ആ എണ്ണയെപ്പറ്റി ഞാന്‍ പറഞ്ഞത് ഒന്നുമറിയാതെയല്ല. അതിന്റെ ഐന്ദ്രജാലികമായ ഉത്ഭവവും വികാസവും ആദ്യം കണ്ടറിഞ്ഞവരില്‍ പി രാജനും തോമസ് വര്‍ഗീസും ഞാനും ഉണ്ടായിരുന്നു. നേരുപറഞ്ഞാല്‍, രാജനേയും എന്നേയും ആ അത്ഭുതലോകത്തേക്കു കൂട്ടിക്കൊണ്ടുപോയ സുഹൃത്തും മാര്‍ഗ്ഗദര്‍ശിയും തത്വചിന്തകനുമായിരുന്നു തോമസ് വര്‍ഗീസ്. വിശ്വസിക്കുന്നതെന്തും വാദിച്ചുറപ്പിക്കുന്നതാണ് അന്ന് മാതൃഭൂമിയിലായിരുന്ന രാജന്റെ ശീലം. കാര്‍ഷികശാസ്ത്രവും കമ്യൂണിസവും യുക്തിവാദവും പരിസ്ഥിതിസ്നേഹവുമെല്ലാം ഉള്‍ച്ചേര്‍ന്നിരുന്നു തോമസ് വര്‍ഗീസില്‍. ഒരു വൈകുന്നേരം തോമസ് വര്‍ഗീസ് രാജനേയും എന്നേയും അംബുജവിലാസം റോഡിലെ അത്ഭുതലോകത്തേക്കു കൈ പിടിക്കാതെത്തന്നെ കൊണ്ടുപോയി. ഏതു കഷണ്ടിയെയും എണ്ണയിട്ട് ഫലഭൂയിഷ്ഠമാക്കാം എന്ന വിശ്വാസവും അതൊപ്പിച്ചുള്ള പ്രവര്‍ത്തനവുമായിരുന്നു അവിടത്തെ അത്ഭുതം.
അന്നു വൈകുന്നേരം ഗോപാലകൃഷ്ണന് നായരുടെ അംബുജവിലാസം റോഡിലെ വസതിയില്‍ ആര്‍ഭാടമായി പറയാന്‍ സുഹൃത്തുക്കളുടേ സാന്നിധ്യവും മദ്യത്തിന്റെ സൌലഭ്യവും മാത്രമേ ഉണ്ടായിരുന്നുള്ളു. ഏതോ വളം നിര്മ്മണശാലയില് ജോലി ചെയ്തിരുന്ന, ചുരുളന്‍ മുടിയുള്ള ഗോപാലകൃഷ്ണന് നായര്‍ ചെങ്കോട്ടുകോണം സ്വാമിയുടെ ശിഷ്യനായും മറ്റും കഴിയുന്ന കാലം. സ്വാമിയുടെ ആശീര്‍വാദത്തോടെ കുറേ പച്ചമരുന്നുകളും മറ്റും ചേര്‍ത്ത് അദ്ദേഹം ഒരു എണ്ണ കാച്ചി. ആ എണ്ണക്ക് അനൂപ് എന്നു പേരിട്ടു. അനൂപ് തേച്ചാല്മുടി വളരുമെന്നു കണ്ടു. താമസിയാതെ അത് പാട്ടായി, പുരാവൃത്തമായി.
ഗോപാലകൃഷ്ണന് നായരുടെ ഒരു മകള്‍ക്ക് പനങ്കുല പോലത്തെ മുടിയുണ്ടായിരുന്നു. ആ മുടിയും അനൂപുമായി ഒരു മായിക ബന്ധം എല്ലാവരുടേയും മനസ്സില്‍ പടര്‍ന്നുവളര്‍ന്നു. ഒരു ദിവസം അല്പം എണ്ണ ഒരു പൂച്ചയുടെ തലയില്‍ വീഴാന്‍ ഇടയായി. എണ്ണ വീണ ഭാഗത്ത് മുടി കൂടുതല്‍ തഴച്ചുവിടര്ന്നു. പക്ഷേ രോമകൂപങ്ങള്‍ ഉള്ള സ്ഥലത്ത് അനൂപ് തേച്ചാലേ മുടി മുളക്കുകയും വളരുകയും ചെയ്യൂ എന്ന് ഗോപാലകൃഷ്ണന് നായര്‍ ഒരു ശാസ്ത്രജ്ഞന്റെ ഗൌരവത്തോടെ മുന്നറിയിപ്പു നല്കി. ഉള്ളം കയ്യിലോ ചുമരിലോ എണ്ണ പുരട്ടിയാല്‍ രോമം വളരാനുള്ള സാധ്യത തീരെ കുറവായിരുന്നു.
അമ്മ ആയുഷ്കാലം മുഴുവന്‍ നീലിഭൃംഗാദി തേച്ചുകുളിച്ചിരുന്നത് ഞാന്‍ ഓര്‍ത്തു. അമരിയോ കയ്യോന്നിയോ സീതയുടെ മുടിയായി വേലിപ്പുറത്ത് പടര്‍ന്നുപിടിക്കുന്ന ഉഴിഞ്ഞയോ എല്ലാമോ ചേര്‍ത്ത എണ്ണ തേച്ചാല്‍ മുടി വളരുമെന്ന അഷ്ടാംഗഹൃദയഭാവനയെപ്പറ്റി ഞാന്‍ ചോദിച്ചു. അതൊന്നുമല്ല ഇത് എന്ന ഒരുതരം ശങ്കരസിദ്ധാന്തം ഗോപലകൃഷ്ണന് നായരും ഉരുവിട്ടു. എത്ര പേര് ഇത് തേച്ചു, എത്ര പേരുടെ മുടി വളര്‍ന്നു, എത്ര വളര്‍ന്നു, എന്നൊക്കെ ഞാന്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം മുഷിഞ്ഞു. ഉത്തരം പറയേണ്ട ആള് മുഷിഞ്ഞു തുടങ്ങിയാല്‍ ചോദ്യം നിര്‍ത്തുന്ന മര്യാദ അന്നും ഞാന്‍ പഠിച്ചിരുന്നില്ല. ഒടുവില്‍, ഓളം കേറിയ മനസ്സുമായി പിരിയുമ്പോള്‍, എന്തൊക്കെ വിശ്വസിച്ചുവെന്നോ എന്തെഴുതുമെന്നോ ഉറപ്പിക്കവുന്ന നിലയിലായിരുന്നില്ല ഗോപാല്കൃഷണന് നായരും ഞാനും.
പിന്നീടൊരു ദിവസം അന്യര്ക്കാര്ക്കും കയറാന്‍ അനുമതിയില്ലാത്തഅംബുജവ്ലാസം റോഡിലെ പരീക്ഷണശാലയിലേക്ക് തോമസ് വര്‍ഗീസ് രാജനേയും എന്നേയും കൂട്ടിക്കൊണ്ടുപോയി. മുറ്റത്ത് കൂട്ടിയ രണ്ടുമൂന്ന് അടുപ്പുകളും അവക്കുമുകളില്‍ എണ്ണ കാച്ചാന്‍ വെച്ചിരുന്ന ചെമ്പുപാത്രങ്ങളും ചേര്‍ന്നതായിരുന്നു പരീക്ഷണശാല. ഏറെ നാള് കഴിയും മുമ്പേ, അവിടത്തെ ഉല്പന്നത്തിനുവേണ്ടി ഇന്ത്യ മുഴുവന്‍ കാത്തുനില്ക്കുമെന്നോ കരിഞ്ചന്ത തുറാന്നിടുമെന്നൊ അപ്പോള്‍ സങ്കല്പിക്കാന് പോലും കഴിഞ്ഞില്ല. വരാനിരിക്കുന്ന സംഭവങ്ങള്‍ മിക്കപ്പോഴും അവയുടെ നിഴല്‍ നേരത്തേ വീഴ്ത്താറില്ല എന്നാണ് എന്റെ അനുഭവം.
ഏതായാലും എന്റെ ഉദാസീനതയും പത്രത്തിന്റെ തിരക്കും ഒക്കെപ്പടെക്കൂടി ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചിരുന്നത് വൈകി. തോമസ് വര്‍ഗീസിന് പരിഭവമായി. ഇത്രയൊക്കെയായിട്ട് ഒന്നുമെഴുതാതിരിക്കുന്നതില് പരിഭവിക്കതിരിക്കുമോ? ഗോപാലകൃഷ്ണന് നായര്‍ക്ക് ക്ഷമ കെട്ടു. അപരിഹാര്യമായ അസൂയയോടു ചേര്‍ത്തു പറയാറുള്ള കഷണ്ടിക്ക് മരുന്നു കണ്ടെത്തിയെന്ന വാര്‍ത്ത നാടുനീളെ പടരാതിരിക്കുമ്പോള്, ഏതു ശാസ്ത്രജ്ഞന്റേയും ക്ഷമ കെടില്ലേ? സ്വാഭാവികമായി ഗോപാലകൃഷ്ണന് നായര്‍ വാര്‍ത്ത ഉടന്‍ കൊടുക്കാന്‍ പുതിയ ഒരു വേദി തേടി ഇറങ്ങി. ചരിത്രപ്രധാനമായ ഒരു പ്രഭാതത്തില്‍, അല്പസ്വല്പം കഷണ്ടി ഉണ്ടായിരുന്ന മലയാള മനോരമയിലെ കെ രംഗനാഥ് കഷണ്ടിക്ക് മരുന്ന് എത്തിയെന്ന വിളംബരം നടത്തി. യു എന്‍ ഐ എന്ന വാര്‍ത്താ ഏജന്‍സിയും ഉണ്ടായിരുന്നു ഇന്ത്യയെങ്ങും ആ വാര്‍ത്ത എത്തിക്കാന്‍.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കേട്ടവര്‍ കേട്ടവര്‍ ആ കഥ പാടിപ്പരത്തി. പത്രങ്ങളില്‍ തലക്കെട്ടുകള്‍ വന്നു. പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും വാര്‍ത്ത വളര്‍ന്നു. വേണ്ടവരും വേണ്ടാത്തവരും മുടി മുളപ്പിക്കുന്ന മരുന്നിനായി സര്‍പ്പസദൃശമായ ക്യൂവില്‍ തിക്കിക്കേറി. തിരക്ക് നിയന്ത്രിക്കാന്‍ പൊലിസ് ഇറങ്ങി. ആവശ്യക്കാര്‍ സ്വാധീനമുള്ളവരുടെ പടിക്കല്‍ കാത്തുകിടന്നു. മരുന്നിന്റെ വിതരണത്തിനുള്ള ഏജന്‍സിക്കായി ഏതോ ഒരു ജില്ല കലക്റ്റര്‍ പോലും ശ്രമം നടത്തി. അപ്പോഴെല്ലാം വൈകിവന്ന അംഗീകാരത്തിന്റെ സ്തോഭത്തോടെ, അംബുജവിലാസം റോഡിലെ വീട്ടിന്റെ അകത്തളത്തിലും വരാന്തയിലും ഗോപാലകൃഷണന് നായര്‍ തന്നോടുതന്നെ എന്തൊക്കെയോ മന്ത്രിച്ചുകോണ്ട് ഉലാത്തുകയായിരുന്നു.
എന്റെ കഥ വരാന്‍ വൈകി. വന്നപ്പോള്‍ അത് വാരാന്ത്യപ്പതിപ്പിലെ ഒരു ഫീചര്‍ ആയിട്ടായിരുന്നു. വാര്‍ത്ത നേരത്തേ പൊട്ടിപ്പടാര്ന്നിരുന്നല്ലോ. അതിനുമുമ്പേ എഴുതിയതുതന്നെ ഫീചര്‍ രൂപത്തിലായിരുന്നു. പരുക്കന്‍ കടലാസില്‍, പടരുന്ന പലതരം നിറത്തിലുള്ള മഷിയില്‍ അച്ചടിച്ച പളപളപ്പുള്ള ചിത്രീകരണം ഗോപാലകൃഷ്ണന് നായരുടെ കണ്ടുപിടുത്തത്തിന്റെ ഐതിഹാസികമായ പ്രാധാന്യം എടുത്തുകാട്ടി. മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു വ്യത്യാസം ഒരു ദൈവത്തിനും കഷണ്ടിയില്ലെന്നതാണ്. അങ്ങനെയാണെങ്കില്‍, കഷണ്ടി മാറ്റി മനുഷ്യനെ ദൈവത്തോളം ഉയര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ഉപലബ്ധി. അതിനുമപ്പുറം, മുടിയുടെ പേരില്‍ എന്തൊക്കെ പുകില് ഉണ്ടാായിരിക്കുന്നു? ഒരിക്കല്‍ ദൈവങ്ങളും അസുരന്മാരും അതിനുള്ള മരുന്നിനുവേണ്ടി പോരടിക്കുകയും കടല്‍ കടയുകയും ഉണ്ടായി. ആ പോരാട്ടത്തിന്റേയും മനുഷ്യയജ്ഞത്തിന്റേയുമൊക്കെ ആത്യന്തികപരിണാമം ഇതാ വന്നിരിക്കുന്നു...അങ്ങനെ പോയി ഫീചര്‍.
രണ്ടു ദിവസം കഴിഞ്ഞ് തോമസ് വര്‍ഗീസ് പറഞ്ഞു: “ഗോപാലകൃഷ്ണന് നായര്‍ക്ക് അത് മുഴുവനുമങ്ങ് ബോധിച്ചിട്ടില്ല. ‘എന്തൊക്കെയോ എഴിതിവെച്ചിരിക്കുന്നു. പുകഴ്ത്തുകയാണോ പാര വെക്കുകയാണോ?’ അതാണ് പുള്ളിക്കാരന്റെ ചോദ്യം? എന്തു പറയുന്നു?" ഒന്നും പറഞ്ഞില്ല. പിന്നെ ഒരു വിശദീകരണം പോലെ പറഞ്ഞു: “വായിക്കുന്നവര്‍ക്കു തോന്നുന്നതെന്തോ, അതാകും എഴുതിയിരിക്കുന്നതും. അതല്ലാതെ എഴുതിയിട്ടുള്ളതിനൊന്നും അര്‍ഥമോ പ്രാധാന്യമോ ഇല്ല.” എന്റെ ഗീര്‍വാണം തോമസ് വര്‍ഗീസില്‍ ഏശിയില്ല. ഏശിയാലും ഇല്ലെങ്കിലും,അതിനെ കാര്യമായി എടുക്കേണ്ടിയിരുന്നില്ല. കാരണം അതിനകം ഗോപാലകൃഷ്ണന് നായരും അദ്ദേഹത്തിന്റെ കണ്ടുപിടുത്തവും നാടേങ്ങും ആഘോഷിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. അമൃതം കിട്ടിയ ആവേശത്തോടെ പത്രങ്ങള്‍ അതിനെപ്പറ്റി എഴുത്ത് തുടങ്ങിയിരുന്നു. എന്റെ അര്‍ഥാന്തരന്യാസം വെറും സത്യപ്രസ്താവനയായി മാറുകയായിരുന്നു. ഗോപാലകൃഷ്ണന് നായര്‍ കുടിലില്‍നിന്ന് കൊട്ടാരത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഏതാനും കൊല്ലങ്ങള്‍ക്കുശേഷം കേരളത്തിലെ ആദായനികുതിദായകരില്‍ ഒന്നാമനായി അദ്ദേഹം എന്നും കേള്‍ക്കുകയുണ്ടായി.
അനൂപ് എന്ന അത്ഭുതം പൊട്ടിവിരിയുന്ന നാളുകളില്‍, മുടി മുളപ്പിച്ചുകിട്ടാനുള്ള തത്രപ്പാടില്‍ വീട്ടിനുമുന്നിലും ടെലിഫോണിലും തിക്കിത്തിരക്കിയെത്തുന്നവരുടെ ബഹളത്തില്‍നിന്ന് അല്പം മാറിനില്ക്കാന് ഗോപാലകൃഷ്ണന് നായര്‍ക്ക് എവിടെയെങ്കിലും പോകണമായിരുന്നു. പാലോട്ടെ സസ്യശേഖരമാകട്ടെയെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. എനിക്ക് നന്നായറിയാമായിരുന്ന ഏ ന് നമ്പൂതിരി അതിന്റെ മേധാവി ആണെന്നത് കൂടുതല്‍ സൌകര്യമായി. ഗോപാലകൃഷ്ണന് നായരും ഞാനും ഭാര്യമാരോടൊപ്പം, നമ്പൂതിരിയുടെ അതിഥിയായി, പകല്‍ മുഴുവന്‍ വടവൃക്ഷങ്ങളും മുളങ്കൂട്ടങ്ങളും ഭീമപത്രങ്ങളും സോമലതകളും ദശപുഷ്പങ്ങളും കണ്ടുനടന്നു.
ഉച്ചതിരിഞ്ഞ് മരച്ചുവട്ടില്‍ വിശ്രമിക്കുമ്പോള്‍ ഗോപാലകൃഷ്ണന് നായര്‍ പുതിയൊരു കണ്ടുപിടുത്തത്തിന്റെ സാധ്യതയെപ്പറ്റി പറഞ്ഞു. വാസ്തവത്തില്‍, സാധ്യതയല്ല, കണ്ടുപിടുത്തം തന്നെയായിരുന്നു അത്, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം. അര്‍ബ്ബുദത്തിനുള്ള പച്ചമരുന്ന്. ഫലസാധ്യതയെപ്പറ്റി അദ്ദേഹത്തിനു സംശയമേ ഉണ്ടായിരുന്നില്ല. കുത്തിക്കുത്തി ചോദിച്ചപ്പോള്‍ അത്ഭുതൌഷധത്തിന്റെ പേര് പറഞ്ഞു: കൈത, അതേ, ആറ്റുവക്കിലൊക്കെ കാണുന്ന, വാള് പോലെ നീണ്ട, മുള്ളുള്ള ഇലകളോടുകൂടിയ നമ്മുടെ കൈത തന്നെ.
പണ്ടുപണ്ട് മേലാകെ മുനയുള്ള കൊച്ചുകുരുക്കളുമായെത്തിയ ഒരാളോട്, കൈതയില ഉണക്കി കരിച്ചുപൊടിച്ച്, എരുമനെയ്യില്‍ ചാലിച്ച്,
പുരട്ടാന്‍ കൊടക്കാട്ടില്‍ ശങ്കരന് വൈദ്യര് പറയുന്നതു കേട്ട ഓര്‍മ്മ ഞാന്‍ അവിടെ വിളമ്പി. മറ്റുള്ളവര്‍ പറയുന്നതിന്റെ സര്വപ്രാധാന്യം കുറച്ചുകാണിക്കുന്ന മട്ടിലുള്ള എന്റെ പതിവുപെരുമാറ്റം അവിടേയും സംഗതി കുളമാക്കി.
അതൊന്നും ഗൌനിക്കാതെ ഗോപാലകൃഷ്ണന് നായര്‍ ഉദാരമായി നമ്പൂതിരിയോടു പറാഞ്ഞു; “താല്പര്യമുണ്ടെങ്കില് നൊബേല്‍ സമ്മാനം നേടിക്കോളൂ. ഇതിനെപ്പറ്റി ഒരു പ്രബന്ധം എഴുതി സമര്‍പ്പിക്കൂ. എനിക്കൊന്നും വേണ്ട. പ്രബന്ധത്തില്‍ എന്നോടുള്ള കടപ്പാട് ഒന്നു സൂചിപ്പിച്ചാല്‍ മാത്രം മതി.” നൊബേല്‍ ശാസ്ത്രജ്ഞന്മാരോടൊപ്പം വിസ്കോണ്‍സിന്‍ സര്‍വകലാശാലയില്‍ ഏറെ കാലം ഗവേഷണം നടത്തി തിരിച്ചുവന്ന നമ്പൂതിരിയുടെ വേറൊരു പേരായിരുന്നു വിനയം. ഒരു വെളിപാടു ഉളവാക്കുന്ന വിസ്മയത്തോടെ, വിനയത്തോടെ, അദ്ദേഹം ഗോപാലകൃഷ്ണന് നായരുടെ വാക്കുകള്‍ കേട്ടിരുന്നു. ഇടക്ക് ഒന്നോ രണ്ടോ തവണ മൂളുകയും ദീര്‍ഘശ്വാസം വിടുകയും ചെയ്തു. ഉന്നയിക്കാന്‍ ഉദ്ദേശിച്ച സംശയം അര്‍ദ്ധവാക്യത്തില്‍ ഒതുക്കി. ഏതു മണ്ണിലും വളരുന്ന നിത്യകല്യാണി എന്നുകൂടി പേരുള്ള ശവംനാറിയില്നിന്ന് രക്താര്‍ബ്ബുദത്തിന് കൈകണ്ട മരുന്ന് ഉണ്ടാക്കാമെങ്കില്‍, കൈതയുടെ ശക്തിയും പരിശോധിച്ചുനോക്കണം എന്നായിരുന്നിരിക്കും നമ്പൂതിരിയുടെ ചിന്ത.
പക്ഷേ മരിക്കുന്നതിനുമുമ്പ് അങ്ങനെ ഒരു ഗവേഷണപ്രബന്ധം നമ്പൂതിരി എഴുതിയതായി പറഞ്ഞുകേട്ടിട്ടില്ല. നൊബേല്‍ സമ്മാനത്തിന് അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കില്‍ നമ്മളൊക്കെ അറിയുമായിരുന്നു. അര്ബ്ബുദഗവേഷണം അവഗണിക്കപ്പെട്ടപ്പോള്‍, മുടി മുളപ്പിക്കുന്ന മരുന്നിലുള്ള അഭിനിവേശം അര്‍ബ്ബുദം പോലെ പടരുകയും പകരുകയും ചെയ്തു. മരിച്ചാലും വേണ്ടില്ല, മുടി വളര്‍ന്നാല്‍ മതി എന്നൊരു ചിന്തയും മോഹവും മനുഷ്യമനശ്ശാസ്ത്രത്തിന്റെ ഭഗമാണെന്നു തോന്നുന്നു. ഗോപാലകൃഷ്ണന് നായരുടെ മരുന്ന് വില്‍ക്കാനും വാങ്ങാനും സ്ഥാപനങ്ങളും ആളുകളും തിക്കിക്കേറിയെത്തിയത് അതിന്റെ തെളിവായിരുന്നു.
(ആഗസ്റ്റ് ആറിന് തേജസ്സിൽ പ്രസിദ്ധീകരിച്ചത്)
Thursday, July 16, 2009
ഒരു സുന്ദരിയുടെ ഗൂഢാലോചന
പേടിയോ ദേഷ്യമോ വേദനയോ, എന്തായിരുന്നു ആ വെളുത്തുമെലിഞ്ഞ കൊച്ചുസുന്ദരിയുടെ കയ്യില്‍ വിലങ്ങ് കണ്ടപ്പോള്‍ തോന്നിയതെന്ന് ഓര്‍മ്മയില്ല. ഒരുപക്ഷേ മൂന്നുവികാരങ്ങളും ഒരേനേരം തോന്നിയിരിക്കാം. മനുഷ്യാവകാശലംഘനമോര്ത്ത് ഞെട്ടിയിരിക്കാം. പെണ്ണിന് ഏറിയാല്‍ ഇരുപത്തഞ്ചു വയസ്സു കാണും. കൂമ്പാള പോലത്തെ ആ നൈര്‍മ്മല്യത്തെ വിലങ്ങുവെച്ച്, ആയുധമേന്തിയ പല കാവല്ക്കാരുടെ വലയത്തിനുള്ളില്‍ പാര്‍പ്പിച്ചതു കണ്ടപ്പോള്‍, ഉള്ളില്‍ ചിരിയും രോഷവും ഒരുപോലെ പൊട്ടി. അവളാകട്ടെ, ഭാവഭേദമൊന്നുമില്ലാതെ, എഴുന്നേറ്റുനില്ക്കാതെ, ചിരിക്കാന്‍ ഒരു വിരസശ്രമം നടത്തിക്കൊണ്ട് ഒരു ബെഞ്ചിന്റെ അറ്റത്ത് ഇരുന്നു, ഞങ്ങള്‍ മൂവര്‍ എത്തിയപ്പോള്‍. സൈനിക രഹസ്യാന്വേഷണവിഭാഗത്തിലെ കേണല്‍ സി ജി വര്‍ഗീസും കേന്ദ്ര റിസര്‍വ് പൊലിസിലെ കേണല്‍ ചാറ്റര്‍ജിയും ഞാനുമായിരുന്നു മൂവര്‍.
ചാറ്റര്‍ജിക്ക് അവളോട് എന്തൊരു സ്നേഹമായിരുന്നു! ചെന്ന പാടേ അന്വേഷണം തുടങ്ങി: “സുഖമല്ലേ? കൈ നോവുന്നുണ്ടോ? വിലങ്ങ് ഊരണമെന്നുണ്ടോ? തനിയേ ഒന്ന് ഊരിനോക്കൂ...” അങ്ങനെ പോയി തേന്‍ ചോരുന്ന വാക്കുകള്‍. അവള് ഊരാന്‍ ശ്രമിച്ചു. ഫലിച്ചില്ല; പക്ഷേ ഒന്നുകൂടി വലിച്ചാല്‍ കൈ പുറത്തുവരുമെന്നു തോന്നി. അവളോട് ഇംഗ്ലിഷില്‍ സംസാരിച്ചിരുന്ന ചാറ്റര്‍ജി അടുത്തുനിന്നിരുന്ന ഇന്‍സ്പെക്റ്ററോട് ഹിന്ദിയില്‍ പറഞ്ഞു: “അവള്‍ക്ക് അത് ശ്രമിച്ചാല്‍ ഊരിക്കളയാം. ഞങ്ങള്‍ സ്ഥലം വിട്ടാല്‍ ഉടനേ വിലങ്ങ് നന്നായി മുറുക്കണം.“
ഐ ജിയേയും ഡി ഐ ജിയേയും എസ് പിയേയും ഓപറേഷന്‍സ് റൂമില്‍ വെച്ച് ഒറ്റയടിക്ക് വെടിവെച്ചുകൊല്ലാനുള്ള ഗൂഢാലോചനക്ക് തന്റെ വീട്ടില്‍ വേദിയൊരുക്കിയ മിടുക്കിയായിരുന്നു ഐ ജി ആര്യയുടെ സെക്രടറി കൂടിയായിരുന്ന വന്‍ ലാല്‍ സാരി എന്ന സുന്ദരി. ഐസോള്‍ പട്ടണത്തിലെ പൊലിസ് പാളയത്തില്‍ ആര്യയും സേവയും പഞ്ചാപകേശനും പതിവുചര്‍ച്ച നടത്തുമ്പോഴായിരുന്നു സാരിയുടെ സുഹൃത്തുക്കളുടെ ഇരച്ചുകയറ്റം. പിന്നെ താമസമുണ്ടായില്ല, മൂനു ജീവന് ഒടുക്കാന്‍ വേണ്ടതിലുമെത്രയോ ഏറെ നിറയൊഴിച്ച് കാപ്റ്റന്‍ ലാലെയ്യയുടെ നേതൃത്വത്തില്‍ എത്തിയ ആ ഘാതകസംഘം സ്ഥലം വിട്ടു. ലാലെയ്യയേക്കാള് ഒരു പടി താഴെയായിരുന്നു
മിസോ നാഷനല്‍ ആര്‍മിയില്‍ ലഫ്റ്റ്നന്റ് വന്‍ ലാല്‍ സാരിയുടെ സ്ഥാനം.
സുന്ദരിയായ കലാപകാരിയുടെ വിക്രമങ്ങളെപ്പറ്റി ഒരു ചിത്രീകരണം പ്രക്ഷേപണം ചെയ്യാനുള്ള സൌകര്യമോ സന്നദ്ധതയോ ഐസോളിലെ അന്നത്തെ ആകാശവാണീനിലയത്തിനുണ്ടായിരുന്നില്ല. പിഴച്ചാല്‍ തല പോകാവുന്നതാണ് കാര്യം. പുറന്നാട്ടുകാര്‍ അവിടെ എത്തുന്നതുതന്നെ മടങ്ങിപ്പോകാനുള്ള പരിപാടി ഇട്ടി്ട്ടായിരിക്കും. അന്നാട്ടുകാരായ ഉദ്യ്യോഗസ്ഥന്മാര്‍ക്ക് കലാപകാരികളുമായി എന്തെങ്കിലും ബന്ധം കാണുമായിരുന്നു. അതുകൊണ്ട് അവര്‍ കൂടുതല്‍ സൂക്ഷിക്കേണ്ടിയിരുന്നു. സ്വന്തക്കാരെ സഹായിക്കാത്തതിനും ഒറ്റുകൊടുക്കുന്നതിനും കടുത്ത ശിക്ഷയായിരുന്നു വിശാലമായ ഒരു കുടുംബത്തിന്റെ സ്വഭാവമുള്ള മിസോ സമൂഹത്തില്‍. നിലയം മേധാവി സൈലോ ആകട്ടെ, അധികാരമോ കേമത്തമോ അല്പം പോലും പങ്കുവെക്കാന്‍ ഇഷ്ടപെടാത്ത, ഭാവന കുറഞ്ഞ ഒരു മണുങ്ങൂസ്.
അവിടെ കലാപത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്ന വാര്‍ത്താവിഭാഗം തുടങ്ങാന്‍, 1975ലെ വിഹ്വലമായ ഒരു പ്രഭാതത്തില്‍ ഞാന്‍ ഐസോളില്‍ എത്തുമ്പോള്‍, സ്വാഗതത്തിന്റെ താപനില ഏറെ താഴ്ന്നിരുന്നു. രാവും പകലും നിരോധനാജ്ഞ നീണ്ടു. ഒരാഴ്ചകൂടി കഴിഞ്ഞേ അടിയന്തരാവസ്ഥ വന്നുള്ളു. അതിനു മുമ്പേ തന്നെ ജീവഭയവും, ഭയം പ്രചോദിപ്പിക്കുന്ന നടപടിയുടെ അടിയന്തരസ്വഭാവവും മിസോറമിന്റെ തലസ്ഥനത്തിനു പരിചിതമായിരുന്നു.
റൊഹ് നൂന എന്ന ചെറുപ്പക്കാരന് ഒരു മൈതാനത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പടവുകളില്‍ വെച്ച് കൊല്ലപ്പെട്ടു, ഞാന്‍ ചെന്നതിന്റെ പിറ്റേ ദിവസം. രണ്ട് കൈകളിലും തോക്കുമായി പ്രവേശിച്ച റൊഹ് നൂനയെ പൊലിസ് വളഞ്ഞ് വകവരുത്തുകയായിരുന്നു. പൊലിസ് പാളയത്തിലെ കൊലയില്‍ പങ്കുണ്ടായിരുന്ന റൊഹ് നൂനയുടെ മരണത്തില്‍ പലരും ദു:ഖിച്ചു. മുഖ്യമന്ത്രി ചൂങയുടെ സെക്രടറിയായിരുന്ന എസ് ആര് വാല പറഞ്ഞു, “നല്ല ചെറുപ്പക്കാരന്. വഴി തെറ്റിപ്പോയല്ലോ. എന്നാലും കഷ്ടമായി.” കൂട്ടത്തില്‍ പറയട്ടെ, മുഖ്യമന്ത്രിയാകും മുമ്പ് ചൂങക്ക് ചില്ലറ കരാര്‍ പണികളുണ്ടായിരുന്നു. അത് അദ്ദേഹത്തെ ഏല്പിച്ചിരുന്ന വലിയ കരാറുകാരനായിരുന്നു തൃശ്ശൂര്‍ക്കാരന്‍ ജോര്‍ജ്.
മഞ്ഞപ്രക്കാരന്‍ വാസുദേവന്‍ ഉഴപ്പിയിരുന്നെങ്കില്‍ റൊഹ് നൂനയുടെ മരണത്തിന്റെ വാര്‍ത്ത ശവത്തേക്കാള്‍ തണുത്തിട്ടേ എത്തേണ്ടിടത്തെത്തുമായിരുന്നുള്ളൂ. റൊഹ് നൂനയുടെ വാര്‍ത്ത അയക്കാന്‍ കമ്പി ആപ്പിസില് ചെന്നപ്പോള്‍ കണ്ടതാണ് വാസുദേവനെ. കാഴ്ചയില്‍ ബംഗാളിയാണോ എന്നു തോന്നി. എന്റെ പേരു വായിച്ചപ്പോള്‍ കമ്പി അടിക്കുന്ന ഉദ്യോഗസ്ഥനായിരുന്ന വാസുദേവന്‍ ഇങ്ങോട്ടുതന്നെ സംസാരം തുടങ്ങി തനി മഞ്ഞപ്ര മലയാളത്തില്‍. മലയാളം പോലെ അദ്ദേഹം സംസാരിച്ചിരുന്നത് മിസോ ഭാഷ ആയിരുന്നു. എപ്പോഴും ചിരിക്കുന്നതു പോലെയുള്ള മുഖം, മോഴ്സ് കോഡിന്റെ ഈണം ഉണ്ടാക്കാന്‍ വിരലുകള്‍ ചലിക്കുമ്പോള്‍, വികസിക്കും. പാട്ടുകാരന് പാട്ടിന്റെ ഏറ്റിറക്കങ്ങളില്‍ അനുഭൂതിയുടെ ഭാവഹാവങ്ങള്‍ കാണിച്ചുപോകുന്നതുപോലെ, കമ്പി ഭാഷ പ്രയോഗിക്കുമ്പോള്‍ വാസുദേവന്‍ കണ്ണിറുക്കുകയും,പുരികമുയര്‍ത്തുകയും, പുഞ്ചിരിക്കുകയും, ശീല്ക്കാരം പുറപ്പെടുവിക്കുകയും ചെയ്യുമായിരുന്നു. വാസുദേവനെപ്പറ്റി പറയാനുണ്ടായിരുന്ന ഒരേയൊരു ദോഷം, തിരക്കുള്ള ദിവസങ്ങളില്‍ എനിക്ക് ഒരു പക്ഷേ അനര്‍ഹമായ മുന്‍ഗണന തന്നെ തന്നിരുന്നു എന്നതാകും.
ഏറ്റുമുട്ടലിന്റേയും മരണത്തിന്റേയും വാര്‍ത്തയേ ഐസോളില്‍നിന്ന് റിപ്പോര്‍ട് ചെയ്യാനുണ്ടായിരുന്നുള്ളൂ. അത് പൊലിസില്‍നിന്നും പട്ടാളത്തില്‍നിന്നും കൃത്യമായി കിട്ടുകയും ചെയ്യും. റൊഹ് നൂന കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ആയിരുന്നു ടി ജെ ക്വിന്‍ എന്ന ഡി ഐ ജിയുമായുള്ള ആദ്യത്തെ സമാഗമം. ചമ്പല്‍ കൊള്ളക്കാരെ ഒതുക്കിയ ഖ്യാതിയുമായി ക്വിന്നും ഭാര്യയും ഊട്ടിയില്‍ ചടഞ്ഞു കഴിയുമ്പോഴായിരുന്നു മിസോറാമിലെ കലാപകാരികളെ കൈകാര്യം ചെയ്യാനുള്ള ക്ഷണവും കല്പനയും. ഉയരം കാരണം മുന്നോട്ടായുന്ന ശരീരത്തില്‍ മേദസ്സ് ഒട്ടുമില്ലായിരുന്നു. എന്തെങ്കിലും വേണമെങ്കില്‍, മണി അടിച്ച് ശിപായിയെ വിളിച്ചുവരുത്താനുള്ള ക്ഷമ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആരെവിടെയാണെങ്കിലും കേള്‍ക്കാവുന്ന ഉച്ചത്തില്‍ ആവശ്യം വിളിച്ചുപറയുകയായിരുന്നു
ക്വിന്‍ ശൈലി. ചിലപ്പോള്‍, ശിപായി അടുത്തുണ്ടെങ്കിലും, ക്വിന്കല്പന, ഒരു ശീലം പോലെ, ഉച്ചത്തില്‍ തന്നെ മുഴങ്ങുമായിരുന്നു.
വാര്‍ത്ത തേടി എത്തുന്നവരുടെ വളവും തിരിവുമൊന്നും ആ ആംഗ്ലോ ഇന്ത്യന്‍ പൊലിസുകാരന്റെ അടുത്ത് ചിലവാകുമായിരുന്നില്ല. കാരണം, പറയാവുന്നതെല്ലാം, ഒന്നും ഒളിക്കാതെ, അദ്ദേഹം ആദ്യമേ പറഞ്ഞുവെക്കുമായിരുന്നു. അതില്‍ കൂടുതല്‍ ഒന്നും ചോദിക്കേണ്ട, ചോദിച്ചിട്ടൊട്ട് കാര്യവുമില്ല. ഏറ്റവും ഉയര്‍ന്ന മൂന്നു പൊലിസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ലലെയ്യയെ ജീവനോടെ പിടി കൂടാമെന്നിരുന്നിട്ടും ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന വര്‍ത്തമാനത്തെപ്പറ്റി ചോദിച്ചാല്‍, ക്വിന്നിന്റെ മുഖത്തെ ചുളിവുകളുടെ ദിശ മാറും. അത്രയേ ഉള്ളു. ചിലപ്പോള്‍, ഏതാണ്ടൊരു ആത്മഗതമെന്നോണം, പറഞ്ഞെന്നുവരും: “കൊല നടത്തിയെന്ന് ഉറപ്പുള്ളവനെ മിനക്കെട്ട് പിടി കൂടുക, കോടതിയില്‍ ഹാജരാക്കുക, കോടതി അയാളെ വെറുതെ വിടുക, അയാള്‍ വീണ്ടും കൊലയുടെ വഴിയിലേക്ക് നീങ്ങുക. അതാണ് പതിവ്. ആ പതിവ് പാലിച്ചുപോയാല്‍, കലാപം ഒതുക്കുന്ന ജോലി നടക്കില്ല”
തലയെടുക്കാവുന്ന തിര എവിടെയോ കാത്തിരിക്കുന്നുണ്ടെന്ന വിചാരത്തോടെയായിരിക്കും എന്നും രാവിലെ പൊലിസ് പാളയത്തിലേക്കുള്ള പുറപ്പാട്. പുറപ്പെടും മുമ്പേ സുവിശേഷത്തിലെ ഏതെങ്കിലും ഭാഗം കുറച്ച് വായിക്കും. മനുഷ്യന്റെ കൈകൊണ്ട് ചെയ്യാവുന്നത് നന്നേ കുറച്ചേ ഉള്ളുവെന്ന തിരിച്ചറിവായിരുന്നു അദ്ദേഹത്തിന്റെ ബലം. അതുകൊണ്ടുതന്നെ കൈ പ്രയോഗം നടത്തേണ്ടിടത്ത് അത് മടിക്കാതെ ചെയ്യും. മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന ഒഴിവുകഴിവൊന്നുമില്ല. രാവിലെ കൈ തിരുമ്മന്നതു കണ്ടാല്‍, തണുപ്പുകൊണ്ടോ സന്ധിവാതം കൊണ്ടോ ആണെന്നു കരുതരുത്. കേമനായ ഒരു ഒളിപ്പോരുകാരനെ പിടിച്ചതിന്റെ പിറ്റേന്ന് കണ്ടപ്പോള്‍, കൈ തിരുമ്മിക്കൊണ്ട് ക്വിന്‍ വിശദീകരിച്ചു: “എന്തു ചെയ്താലും ഒന്നും പറയില്ലെന്നു വന്നാലോ? കഴുവേറിക്കറിയാം. പറയില്ല. ഇന്‍സ്പെക്റ്റര്‍മാര്‍ രണ്ടുപേര്‍ അടിച്ചു തളര്‍ന്നു. അവന് വിവരം തന്നാല്‍ എത്രയോ ജീവനായിരിക്കും രക്ഷപ്പെടുക എന്നോര്‍ത്തുപോയി. പിന്നെ എനിക്ക് ഇരിപ്പുറച്ചില്ല.” ക്വിന്‍ വീണ്ടും കൈ തിരുമ്മി.
സുവിശേഷത്തിലെ വചനങ്ങള്‍ സ്വയം ഉരുവിടുക മാത്രമല്ല, വേണ്ടപ്പോള്‍ മറ്റുള്ളവര്‍ക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തിരുന്നു കേണല്‍ വര്‍ഗീസ്. മിസോറാമിലെ സൈനിക രഹസ്യാന്വേഷണത്തിന്റെ മുഴുവന്‍ ചുമതലയും ഉണ്ടായിരുന്ന വര്‍ഗീസില്‍ പട്ടളക്കാരനേക്കാള് കൂടുതല്‍ ഉപദേശി പാര്‍പ്പുണ്ടായിരുന്നു. പട്ടാളത്തിലെ പല ശീലങ്ങളും ശൈലികളും അദ്ദേഹത്തിന് ചേര്‍ന്നിരുന്നില്ല. ബ്രിഗേഡിയറായി വിരമിച്ച് തിരുവനന്തപുരത്ത് താമസമാക്കിയപ്പോള്‍, തോമ ശ്ലീഹ കേരളത്തിലെത്തിയ വഴി അടയാളപ്പെടുത്തി അദ്ദേഹം ഒരു പുസ്തകമെഴുതിയപ്പോള്‍ ഒട്ടും അത്ഭുതം തോന്നിയില്ല. എന്തുകൊണ്ട് അദ്ദേഹം വാസ്തു ശില്പിയും ചിത്രകാരനും ആയില്ലേന്നേ അത്ഭുതപ്പെട്ടുള്ളു. കലാപകാരികളുടെ രഹസ്യം ചോര്‍ത്തുന്നതിനിടെ അദ്ദേഹം ചെയ്തിരുന്ന ഒരു പണി, വേലി കെട്ടുന്ന മുള്ളൂം ചവറ്റുകൊട്ടയിലേക്കെറിയുന്ന മരച്ചില്ലയും മറ്റും തോന്നുന്ന രീതിയില്‍ വളച്ചും പൊട്ടിച്ചും കൂട്ടിച്ചേര്‍ത്തും വിചിത്രമായ രൂപങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. ആളുകളുടേയോ കിളികളുടേയോ മൃഗങ്ങളുടേയോ നിയതമായ രൂപങ്ങളാകാം, ഏതായാലും മുള്ളിന്റേയും മരച്ചില്ലയുടേയും പൊരുത്തമില്ലായ്മയില്നിന്ന് സവിശേഷമായ ഒരു രൂപതാളം സൃഷ്ടിക്കുകയായിരുന്നു കേണല്‍ വര്‍ഗീസിന്റെ വിനോദം. പാക് അതിര്‍ത്തിയില്‍ ചാരന്മാരെ കാത്തുനിന്ന നീണ്ട മണിക്കൂറുകളില്‍ വേലിപ്പത്തല് തിരുപ്പിടിച്ചുണ്ടായാതായിരുന്നു ആ വിനോദകല.
കേണല്‍ വര്‍ഗീസ് പൊട്ടിച്ച ഒരു വാര്‍ത്ത മേജര്‍ കാപ്ചൂങക്ക് സുവിശേഷം ഓതിക്കൊടുത്തതിനെപ്പറ്റിയായിരുന്നു. മേജര്‍ എന്ന പദവി മിസോ നാഷനല്‍ ആര്‍മി കാപ്ചൂങക്ക് കല്പിച്ചു കൊടുത്തതായിരുന്നു. പുറത്താരും ആ ആര്‍മിയെ നിയമവിധേയമായി കരുതിയില്ല. അതുകൊണ്ട് അതിലെ ഉദ്യോഗസ്ഥരെ എസ് എസ് കാപ്റ്റന്‍ ലാലെയ്യ, എസ് എസ് മേജര്‍ കാപ്ചൂങ എന്നിങ്ങനെയാണ് വിളിക്കുക. എസ് എസ് എന്നുവെച്ചാല്‍ സെല്‍ഫ് സ്റ്റൈല്‍ഡ് എന്നര്‍ഥം. മിസോ നാഷനല്‍ ആര്‍മിയുടെ ഐസോള്‍ ടൌണ്‍ കമാണ്ടര്‍ ആയിരുന്നു എസ് എസ് മേജര്‍ കാപ്ചൂങ. ഒളിത്താവളത്തില്‍നിന്ന് പട്ടാളത്തിന്റെ പിടിയിലായ കാപ് ചൂങക്ക്, ഭേദ്യം ചെയ്യപ്പെട്ടപ്പോള്‍,
മാനസാന്തരം വരുന്നതുപോലെ തോന്നി. ബൈബിള്‍ വായിക്കണമെന്ന് ആഗ്രഹമായി. ഉടനേ കാപ് ചൂങയുടെ തന്നെ ബൈബിള്‍ ഭാര്യയില്‍നിന്ന് വാങ്ങി കേണല്‍ വര്‍ഗീസ് ഉടമസ്ഥനെ ഏല്പിച്ചു. കൂട്ടത്തില്‍ സുവിശേഷത്തിലെ ഒരു വചനം(മത്തായി 26:52) വായി ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു: വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും.
കാപ് ചൂങയെ കാണാന്‍ കേണല്‍ വര്‍ഗീസും കേണല്‍ ചാറ്റര്‍ജിയും എന്നെ ആദ്യം കൊണ്ടുപോയപ്പോള്‍ തടവറയില്‍ ബൈബിള്‍ അപ്പോഴും ഉണ്ടായിരുന്നോ എന്ന് ശ്രദ്ധിച്ചില്ല. വാസ്തവത്തില്‍ തടവുകാരന്റെ അടുത്തുനിന്നിട്ടു തന്നെ ആദ്യം കുറേ നേരം അയാളെ കാണാന്‍ പറ്റിയില്ല. “ഇതാണ് മേജര്‍ കാപ് ചൂങ,” എന്ന് കേണല്‍ ചാറ്റര്‍ജി പാതി ചിരിയോടെ പറഞ്ഞപ്പോള്‍ ഞാന്‍ ആളെ കാണാന്‍ നാലുപാടും നോക്കി. എന്റെ കാല്ക്കല് കിടന്നിളകുന്ന ഒരു ചങ്ങലയും, അതിന് താഴേക്ക് ഇഴഞ്ഞുപോകാന്‍ ഒരു കിണറും, അതിന്റെ കരക്ക് തോക്കേന്തി നില്ക്കുന്ന ഒരു പൊലിസുകാരനും മാത്രമേ ആദ്യം കണ്ണില്‍ പെട്ടുള്ളു. പിന്നെ, ഒട്ടൊരു തമാശയോടെ കേണല്‍ ചാറ്റര്‍ജി കിണറിനുള്ളീലേക്കു നോക്കി സംസാരിക്കുന്നതു കണ്ടപ്പോള്‍ ആഴത്തിലേക്ക് കണ്ണോടിച്ചു. അവിടെ ഒരു കയറ്റുകട്ടിലില്‍ ചങ്ങലക്കിട്ട കാപ് ചൂങ കിടക്കുന്നു. ചങ്ങലയും പൊലിസ് കാവലും മനസ്സിലായി. പക്ഷേ കിണര്‍, അതെന്തിന്? എന്റെ മനസ്സില്‍ പത്തിവിരുത്തിയ ചോദ്യത്തിനുത്തരമെന്നോണം കേണല്‍ ചാറ്റര്‍ജിയുടെ ഫലിതം കേട്ടു:“അണ്ടര്‍ഗ്രൌണ്ട് നേതാവല്ലേ. അണ്ടര്‍ഗ്രൌണ്ടില്‍ വിശ്രമിക്കട്ടെ എന്നു കരുതി.”
വന്‍ ലാല്‍ സാരിയെ കണ്ടു മടങ്ങുമ്പോള്‍, ഹൃദയം തുറക്കാത്ത സ്ത്രീകളെ കൈകാര്യം ചെയ്തിരുന്ന നിരുപദ്രവും അതേസമയം സൃഷ്ടിപരവുമായ രീതി കേണല്‍ വര്‍ഗീസ് വിവരിച്ചു. സാരിയുടെമേല്ത്തന്നെയോ അതോ വേറെ ഏതോ കലാപകാരിണിയുടെ മേലോ പ്രയോഗിച്ചതായിരുന്നു ആ തന്ത്രം. കലാപകാരിണിയായാലും കുടുംബിനിയായാലും, സ്ത്രീ ഏറ്റവും ഭയപ്പെടുന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള തള്ളിക്കയറ്റമാകുന്നു. പണ്ടൊരിക്കല്‍ ബഹളമൊതുക്കാന്‍ നിയോഗിക്കപ്പെട്ട അസം റൈഫ്ള്‍സ് എന്ന സേനാവിഭാഗത്തിലെ ചിലരുടെ ഇളകിയാട്ടം ആ ഭയത്തെ ഒരു രോഗമാക്കി മാറ്റിയിരുന്നു. ആ ഭയത്തെ കേണല്‍ വര്‍ഗീസ് ഒരു കരുവാക്കിയെടുത്തു.
സൈന്യത്തിന്റെ പിടിയിലാകുന്ന കലാപകാരിണിയുടെ ഉള്ളറകള്‍ ഒരു ചോദ്യത്തിനും പിടികൊടുക്കാതെ നില്ക്കുമ്പോള്, അഴിഞ്ഞ മുടിയും ചുമന്ന കണ്ണും കയ്യില്‍ പാതി ഒഴിഞ്ഞ കുപ്പിയുമായി, ബനിയനും അണ്ടര്‍വെയറും മാത്രം ധരിച്ച്, കുഴഞ്ഞുസംസാരിച്ചുകൊണ്ട്, കാപ്റ്റന്‍ സന്ധു മുറിയിലേക്ക് കയറിച്ചെല്ലുന്നു. പിന്നെ, ഒന്നും സംഭവിക്കാതെ, തടവുകാരി ഉള്ളു തുറക്കുന്നു. അതോടെ തന്റെ അഭിനയത്തെപ്പറ്റിയുള്ള തികഞ്ഞ സാഫല്യബോധത്തോടെ സന്ധു തന്റെ വഴിക്കു പോകുന്നു. ആര്‍ക്കും ഒന്നും കൈമോശം വരാതെ, ആരുടെയൊക്കെയോ ജീവന് രക്ഷപ്പെടുത്താന്‍ ഉപകരിക്കുന്ന ഒരു രഹസ്യം ചോര്‍ത്തിയ കൃതാര്ഥതയോടെ കേണല്‍ വര്‍ഗീസ് ശബ്ദമില്ലാതെ ചിരിക്കുന്നു.
പതിഞ്ഞ ശബ്ദത്തില്‍ കൊലയെപ്പറ്റി സംസാരിക്കുന്ന ആളായിരുന്നു ചീഫ് സെക്രടറി സുരേന്ദ്രനാഥ്. പൊലിസ് വേഷം അഴിച്ചുവെച്ച്, കലാപഭൂമിയില്‍ പൊതുഭരണത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയ ആളായിരുന്നു അദ്ദേഹം. കശ്മീരിലെ ഹസ്രത് ബാല്‍ പള്ളിയില്‍നിന്ന് കണാതായ പ്രവാചകന്റെ മുടിയിഴ വീണ്ടെടുത്തസംഘത്തിന്റെ പൊലിസ് തലവനായിരുന്നു സുരേന്ദ്രനാഥ്. ഒരു മലയാളി സന്യാസിയെ ഗുരുവായി കിട്ടിയതുകൊണ്ട് അദ്ദേഹം ദൈവചിന്ന്തയിലേക്കു നീങ്ങിയോ, അതോ ദൈവചിന്തയിലേക്കു നീങ്ങിയതുകൊണ്ട് മലയാളി ഗുരുവിനെ കിട്ടിയോ എന്നു പറയാന്‍ കഴിയില്ല. ഏതായാലും ദൈവനാമം ജപിക്കുന്ന ശാന്തതയോടെ ഒരു ദിവസം അദ്ദേഹം പറഞ്ഞു: “ഗോവിന്ദന്, ഈ കേസില്‍ നമുക്കു രണ്ടു പേരെക്കൂടി കൊല്ലേണ്ടിയിരിക്കുന്നു...”
ഏതൊ ഒരു പിടികിട്ടാപ്പുള്ളി പട്ടണത്തില്‍ വെച്ചുതന്നെ സംഘട്ടനത്തില്‍ കൊല്ലപ്പെട്ട കാര്യം സംസാരിക്കുകയായിരുന്നു ഞങ്ങള്‍. പിന്നേയും ആ കേസില്‍ പെട്ട പലരും ഒളിവിലുണ്ടായിരുന്നു. അവരെ പരാമര്‍ശിച്ചായിരുന്നു ആ പ്രസ്താവന. ഏറെ ബലവും അല്പം അനുനയവുമായി മിസോ കുന്നുകളില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു സുരേന്ദ്രനാഥും സംഘവും. അനുനയത്തിന്റെ ഭാഗമായി കുറേ കലാപകാരികളെ ആയുധം വെച്ചു കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് ഇന്നും ഓര്‍ക്കുന്നു. അനുനയനയത്തിന്റെ ആദ്യത്തെ ഫലമായിരുന്നു ആ കീഴടങ്ങല്‍. അതിനെപ്പറ്റിയുള്ള എന്റെ നെടുനെടുങ്കന്‍ റിപോര്‍ട് കമ്പി അടിക്കാന്‍ രണ്ടു മണിക്കൂര്‍ എടുത്തു ക്ഷമാശീലനായ മഞ്ഞപ്ര വാസുദേവന്‍.
ബര്‍മ്മയുടേയും ബാംഗ്ലാദേശിന്റേയും അത്രിത്തിയിലുള്ള ഒരു കുന്നിന് കൂട്ടമാണ് മിസോറം. ചൈനയിലേക്കും ഏറെയില്ല ദൂരം. കുന്നിന് കൂട്ടത്തില്‍ പന്തീരാണ്ടു കൂടുമ്പോള്‍ മുള പൂക്കും. എലികള്‍ പെറ്റുപെരുകും. മുള പൂക്കുന്ന നാട് എന്നൊരു പുസ്തകം എഴുതിയതായിരുന്നു ഞാന്‍ എത്തുന്നതിനുമെത്രയോ മുമ്പ് ആകാശവാണിയില്‍ കുറച്ചിടെ വാണരുളിയ ബാവേജയുടെ നേട്ടം. മിസോറമിനെ ആദ്യമായി പുറംലോകത്തിനു പരിചയപ്പെടുത്തിയ പുസ്ത്കങ്ങളില്‍ ഒന്നായിരുന്നു അത്. അന്നൊക്കെ കുന്നിന് ചരിവുകള്‍ ശാന്തമായിരുന്നു.
അവിടെ അല്പസ്വല്പം കൃഷി നടന്നു. പരിഷ്കാരത്തില്നിന്നകന്ന്, മനുഷ്യര്‍ അവിടെ എളിയ ജീവിതം നയിച്ചു. പാതി നിരപ്പായ പാതയിലും, പാതി കൊക്കയില്‍നിന്ന് പൊങ്ങുന്ന തൂണുകളിലുമായി നിലകൊള്ളുന്ന കൊച്ചുകൂരകളില്‍ സമാധാനവും പട്ടിണിയും സഹവസിച്ചു. പിന്നെ കുന്നിന് പുറത്തും താഴ്വരയിലും ഒരുപോലെ മുഴങ്ങുന്നത് വേദനയും വെല്ലുവിളിയും വെടിയുണ്ടയുടെ ശീല്ക്കാരവും മാത്രമായി.
എത്രയോ കൊല്ലങ്ങള്‍ക്കുശേഷം ബ്രിഗേഡിയര്‍ വര്‍ഗീസ് വന്‍ ലാല്‍ സാരിയെ ഓര്‍ത്തു. വെടിയുണ്ട കളിക്കോപ്പാക്കിയ ആ സുന്ദരി, രാഷ്ട്രീയത്തിന്റെ നിറവും സമാധാനത്തെപ്പറ്റിയുള്ള സങ്കല്പവും മാറിയപ്പോള്‍ ജയിലില്‍നിന്ന് വിടുതലായി. നാട്ടിനു പുറത്തുനിന്ന് കലാപം നിയന്ത്രിച്ചിരുന്ന ആളുകള്‍ അധികാരത്തിന്റെ തലപ്പത്തെത്തി. അതിലേക്കുള്ള യാത്രക്കിടയില്‍ സമാധാനത്തിന്റെ പേരില്‍ എത്തിയിരുന്ന സുരേന്ദ്രനാഥും മറ്റും പഴയ ലാവണങ്ങളിലേക്ക് തിരിച്ചയക്കപ്പെട്ടു. സുരേന്ദ്രനാഥ് പിന്നെ ഉയരങ്ങള്‍ കേറി; പഞ്ചാബ് ഗവര്‍ണര്‍ ആയിരിക്കേ, ഹിമാലയത്തിന്റെ ചരിവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ചു. അതിനിടെ അദ്ദേഹത്തിന്റെ ധനസമ്പാദാനത്തെപ്പറ്റി ഉയര്‍ന്നിരുന്ന കിംവദന്തി ഒതുക്കാന്‍ മാധ്യമബന്ധത്തിനോ മലയാളി ഗുരുവിനോ മരണത്തിനു തന്നെയോ കഴിഞ്ഞില്ല.
(തേജസ്സില്‍ ജൂലൈ പതിനാറിന് പ്രസിദ്ധപ്പെടുത്തിയത്)
Monday, July 13, 2009
വേലിക്കകത്തെ അച്യുതാനന്ദന് പുറത്ത്
പഴമക്കാര്‍ പറയുന്നതു പോലെ, ഭവിതവ്യത തന്നെ ബലവതി. ഇപ്പോള്‍ ഉണ്ടായിരിക്കുന്നതൊക്കെത്തന്നെ ആയിരുന്നു വി എസ് അച്യുതാനന്ദന്റെ കാര്യത്തില്‍ ഭവിതവ്യത. “ഞാന്‍ അന്നേ പറഞ്ഞില്ലേ, ഇങ്ങനെയേ കലാശിക്കൂ,” എന്നു പറഞ്ഞ് സര്‍വജ്ഞപീഠത്തില്‍ ഞെളിയുകയല്ല. വരാനിരുന്ന ചുവന്ന സംഭവങ്ങളുടെ കറുത്ത നിഴലുകള്‍ കണ്ണു തുറന്നിരിക്കുന്നവര്‍ക്കെല്ലാം നേരത്തേ കാണാമായിരുന്നതേ ഉള്ളു.
അച്ചടക്കമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്പിന്റെ നിദാനവും രഹസ്യവും. പണ്ടുപണ്ട് ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും തമ്മിലുണ്ടായ സമരത്തിലെ ഒരു പ്രശനം ഇതായിരുന്നു: കഠിനമായ അച്ചടക്കം വേണമോ അയഞ്ഞ പാര്‍ട്ടി വേണമോ? ലെനിന് ബോള്‍ഷെവിക്കുകളുടെ ഒപ്പം ചേര്‍ന്നു. മറുചേരിയിലുണ്ടായിരുന്ന ട്രോട്സ്കിക്ക് പിന്നീട് വന്ന ദുര്‍ഗ്ഗതി പഴയ ചരിത്രം. എന്നേ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്, ശത്രുക്കള്‍ സദാ വലയം ചെയ്തിരിക്കുമ്പോള്‍ ഉള്ളൊതുക്കം വേണം, ഇല്ലെങ്കില്‍ രക്ഷയില്ല.
അതുകൊണ്ടുതന്നെ, വര്‍ഗ്ഗശത്രുക്കള്‍ കാട്ടുന്ന ദ്രോഹത്തെക്കാള്‍ ഘോരമാകുന്നു സഖാക്കളുടെ അച്ചടക്കലംഘനം. അച്യുതാനന്ദന് പോലും ഇക്കാര്യം ഊന്നിപ്പറയും, നടപടി നേരിടുന്നത് അദ്ദേഹമല്ലെങ്കില്‍. അച്ചടക്കലംഘനത്തിലും വലുതല്ല ഒരു പാതകവും. അഴിമതിയോ അച്ചടക്കലംഘനമോ കൂടുതല്‍ ഗുരുതരമെന്നു ചോദിച്ചാല്‍, ഉത്തരം പറയാതെത്തന്നെ വ്യക്തം. ഇവിടെയാണെങ്കില്‍, അങ്ങനെ ഒരു ചോദ്യമേ വന്നില്ല. അഴിമതി ഇല്ലെന്ന് പൊളിറ്റ് ബ്യൂറോ നേരത്തെ വിധിച്ചതാണല്ലോ.
പിണറായി വിജയന് ലാവലിന്‍ ഇടപാടില്‍ അഴിമതി കാണിച്ചിട്ടില്ല, കവിഞ്ഞാല്‍ എന്തെങ്കിലും നടപടിക്രമം തെറ്റിച്ചിരിക്കാം, എന്നതാണ് പൊളിറ്റ് ബ്യൂറോവിന്റെ പ്രാചീനമായ സമീപനം. അച്യുതാനന്ദന് കൂടി ഉള്‍പ്പെട്ട സി പി എം സംസഥന സെക്രട്ടേറിയറ്റ് അങ്ങനെ തുടക്കത്തിലേ പറഞ്ഞിരുന്നുവെന്ന വാദം ശരിയായാലും അല്ലെങ്കിലും, പൊളീറ്റ് ബ്യൂറോ വിജയന് സ്വഭാവസാക്ഷ്യപത്രം നല്‍കിയതോടെ, ഒരു പാര്‍ട്ടിക്കാരനും വേറൊരു നിലപാട് എടുക്കാന്‍ അര്‍ഹതയില്ലാതായി. അഴിമതിയെപ്പറ്റി നാട്ടുകാരും പാര്‍ട്ടിക്കാരും തമ്മില്‍, പാര്‍ട്ടിക്കാരും സി ബി ഐക്കാരും തമ്മില്‍, ഭിന്നാഭിപ്രായം ഉണ്ടാകാം; പക്ഷെ പാര്ട്ടിക്കാര് തമ്മില്‍ അങ്ങനെയൊന്നില്ല. അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ ശ്രമിച്ചത് അച്യുതാനന്ദന്റെ ധീരത. ഒപ്പം നില്ക്കാന് പാര്‍ട്ടിക്കാരെ കിട്ടാത്തത് അദ്ദേഹത്തിന്റെ അന്തിമമായ പരാജയം. നല്ലൊരു ചെങ്കൂട്ടം അദ്ദേഹത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നെങ്കില്‍, അച്ചടക്കത്തെപ്പറ്റിയും ലംഘനത്തെപ്പറ്റിയും ദ്വന്ദ്വാത്മകമായ തിയറി അവതരിപ്പിച്ച്, വിപ്ലവത്തിന്റെ ചിത്രം മറിച്ചു വരക്കാമായിരുന്നു.
അച്യുതാനന്ദനു സുഖിക്കുന്ന മട്ടില്‍, വിജയനെ വീഴ്ത്തുമെന്ന് അവസാന നിമിഷം വരെയും വാര്‍ത്ത പ്രചരിപ്പിച്ചിരുന്നവര്‍ ഒന്നോര്ത്തില്ല: വിജയനെ വീഴ്ത്തിയാല്‍, തുടക്കം മുതലേ അദ്ദേഹത്തെ താങ്ങിനിര്‍ത്തിയിരുന്നവരും ഒപ്പം വീഴും. അങ്ങനെ സ്വയം റദ്ദാക്കുന്ന ഒരു പൊളിറ്റ് ബ്യൂറോ ഏതോ നിരര്‍ത്ഥകനോവലിലെ സ്ഥാപനകഥാപാത്രം മാത്രമേ ആകൂ. പൊളിറ്റ് ബ്യൂറോയെ അപ്പാടെ തള്ളിപ്പറയുന്ന കേന്ദ്രക്കമ്മിറ്റി കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. അങ്ങനെയൊന്നുണ്ടാകുമ്പോള്‍ പാര്‍ട്ടി കീഴ്മേല്‍ മറിയും. പാര്‍ട്ടി എന്നും ജയിച്ചിട്ടേയുള്ളു. ചുരുങ്ങിയത് അതാകണം വിശ്വാസം.
പൊളിറ്റ് ബ്യൂറോ പാര്‍ട്ടിയുടേതാക്കിയ അഭിപ്രായം അച്യുതാനന്ദന് കൈക്കൊണ്ടില്ല എന്നു മാത്രമല്ല, താന്‍ തന്റെ വഴിക്ക് എന്നു തോന്നുന്ന മട്ടില്‍ പെരുമാറുകയും ചെയ്തു. മലയാള കവിത പാടിക്കേട്ടിട്ടില്ലാത്ത പിണറായി വിജയന് ഒന്നാന്തരമൊരു ഉര്‍ദു ശേര് ഉദ്ധരിച്ചത് ആ പശ്ചാത്തലത്തിലായിരുന്നു. കടലിലെ തിരയിളക്കം കുടത്തിലേക്ക് വെട്ടിവീഴ്ത്താന്‍ പറ്റില്ലെന്ന് വിജയനോളമെങ്കിലും വി എസ്സിന് അറിയാം. എന്നിട്ടും അദ്ദേഹം കടലിനെക്കാള്‍ വലുതാകുകയാണെന്ന് ആര്‍ക്കൊക്കെയോ ഭ്രമചിന്ത ഉണ്ടായി. ശരിയായാലും തെറ്റായാലും, പാര്‍ട്ടി പറഞ്ഞിടത്ത് നിന്നാലേ പാര്ട്ടിക്കാരന്, അണിക്കും നേതാവിനും, നിലനില്പുള്ളു. നേരത്തേ സ്ഥാപിച്ചതുപോലെ, പ്രശ്നം ധാര്‍മ്മികതയല്ല, പ്രശ്നം അച്ചടക്കമാകുന്നു, അച്ചടക്കലംഘനമാകുന്നു. എന്നെന്നും മറ്റാരെക്കാളുമേറെ അച്യുതാനന്ദന് ഉയര്‍ത്തിപ്പിടിച്ച ആ പ്രമാണം അദ്ദേഹത്തിനു തന്നെ, ഇതാ, കൃപാണമായിരിക്കുന്നു.
പ്രകാശ് കാരാട്ട്, തന്റെ അക്കാദമിക പ്രതിഭയെല്ലാം വിനിയോഗിച്ച്, ലാവലിന്‍ ഫയലുകള്‍ പരിശോധിച്ച്, സര്‍വം ഭദ്രം എന്ന നിഗമനത്തില്‍ എത്തിയതു മുതല്‍ വിജയന്റെ വഴി ക്ലിയര്‍ ആയിരുന്നു. വിജയനെതിരെ പറയാമായിരുന്ന ഒരേ ഒരു കാര്യം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കുളത്തിലിറക്കിയ കൂട്ടുകെട്ടിന് നേതൃത്വം നല്‍കിയെന്നും, ഒരു പക്ഷെ, അച്യുതാനന്ദനെ ഇടക്കും തലക്കും ചൊടിപ്പിക്കുന്ന വാക്കുകള്‍ പറയുകയും നീക്കങ്ങള്‍ നടത്തുകയും ചെയ്തുവെന്നാകും. അതൊഴിച്ചാല്‍, അച്ചടക്കമുള്ള നല്ല കുട്ടി തന്നെ വിജയന്. അങ്ങനത്തെയൊരാള്‍ക്കെതിരെ എങ്ങനെ നടപടി എടുക്കാന്‍? അടവിന്റെയും നയത്തിന്റെയും സാധ്യത നോക്കുമ്പോള്‍, സംസ്ഥാനത്തെ പാര്‍ട്ടി സംഘടനയില്‍ പിടി നന്നേ മുറുക്കിയിരിക്കുന്ന അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാതിരിക്കുകയാവും വിപ്ലവബുദ്ധി.
പ്രായത്തിലും രാഷ്ട്രീയപരാജയത്തിലും അച്യുതാനന്ദന് ഏറെ മുന്നോട്ടെത്തിയിരിക്കുന്നു. ഇനി മുന്നില്‍ തുറന്ന വഴി അധികം നീളുന്നില്ല. ഏതു നിറമുള്ള ഓന്തായാലും, ഓടിയാല്‍ എവിടെ വരെ എത്തുമെന്ന് അറിയുന്നതുകൊണ്ടാകണം, ഡല്‍ഹിയില്‍ എത്തിയതു മുതല്‍ അച്യുതാനന്ദന് ജീവിതം ഒരു ബോറ് ആയതുപോലെ തോന്നി. യോഗത്തിനു വൈകിച്ചെന്നതും, പിന്നെ പോകാതിരുന്നതും ഒക്കെ, അതുകൊണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. ഒടുവില്‍ രക്തസമ്മര്‍ദ്ദം കൂടിയതുകൊണ്ട് യോഗത്തില്‍ നിന്ന് വിട്ടുനിന്നുവോ, വിട്ടുനില്‍ക്കാന്‍ വേണ്ടി രക്തസമ്മര്‍ദ്ദം ഉണ്ടായോ എന്നൊരു ഉല്‍്പ്രേക്ഷയുടെ അവസരം ഇതല്ല. പക്ഷെ അത്തരം എന്തെങ്കിലും പ്രയാസം ഇനിയും ഉണ്ടാകുകയും, മുഖ്യമന്ത്രിപദം വഹിക്കാന്‍ വയ്യാത്ത ഭാരമായിത്തീരുകയും ചെയ്യാവുന്നതേ ഉള്ളു.
ജയിച്ചുനില്‍ക്കുന്ന വിജയനും പാര്‍ട്ടിക്കും അതാകും ഹിതം. പക്ഷെ ആരും ആരെയും നിര്‍ബ്ബന്ധിക്കാതെ വേണം ജയിക്കുന്നവര്‍ക്കു സുഖിക്കുന്ന തിരക്കഥ എഴുതാന്‍. പിന്നെ അച്യുതാനന്ദനാണെങ്കില്‍, ചുമ്മാ എല്ലാം അങ്ങനെ ഇട്ടെറിഞ്ഞുപോകാനും പറ്റില്ല. മുഖ്യമന്ത്രിയായി തുടരാനാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. അത് ലംഘിച്ചാല്‍ വീണ്ടും അച്ചടക്കലംഘനമാകും. സത്യസന്ധമായ ആ ഒഴിവുകഴിവില്‍, “എന്റെ പാര്‍ട്ടിക്ക് എന്നെ തിരുത്താം” എന്നു വിളംബരം ചെയ്തുകൊണ്ട് മുഖ്യമന്ത്രിപദം വഹിച്ചുകൊണ്ടുപോകുകയും ചെയ്യാം. അതായിരിക്കും അദ്ദേഹത്തെ നമ്പിക്കൊണ്ടു നില്ക്കുന്നവരുടെ താല്പര്യം. അവരില്‍ പലരും, പേടിച്ചോ പുതിയ തുരുത്ത് തേടിയോ, വഴി മാറാന്‍ തുടങ്ങിയിരിക്കും.
വിജയന് ഇനി വില്ലുകുലച്ചു മുന്നേറാം. എതിരാളി വീണിരിക്കുന്നു. ഒരു അക്ഷൌഹിണിപ്പട മുഴുവന്‍ പിന്നില്‍ നിരന്നിരിക്കുന്നു.
അഴിമതിയെന്ന് സി ബി ഐ തെറ്റിയെഴുതിയത് മ്ലേഛമായ ഒരു രാഷ്ട്രീയാരോപണം മാത്രമാണെന്ന് പൊളിറ്റ് ബ്യൂറോ മാത്രമല്ല, പാര്‍ട്ടി ഒന്നടങ്കം തീര്‍പ്പ് കല്പിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ ഒന്നിനും വിഷമം വരില്ല, നമുക്ക് പാടാം, സഖാക്കളേ, മുന്നോട്ട്--
കോടതിയിലേക്ക്, ബൂര്‍ഷ്വ കോടതിയിലേക്ക്.
(ജുലൈ പതിമൂന്നിന് മലയാളമനോരമയില്‍ പ്രസിദ്ധീകരിച്ചത്)
അച്ചടക്കമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്പിന്റെ നിദാനവും രഹസ്യവും. പണ്ടുപണ്ട് ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും തമ്മിലുണ്ടായ സമരത്തിലെ ഒരു പ്രശനം ഇതായിരുന്നു: കഠിനമായ അച്ചടക്കം വേണമോ അയഞ്ഞ പാര്‍ട്ടി വേണമോ? ലെനിന് ബോള്‍ഷെവിക്കുകളുടെ ഒപ്പം ചേര്‍ന്നു. മറുചേരിയിലുണ്ടായിരുന്ന ട്രോട്സ്കിക്ക് പിന്നീട് വന്ന ദുര്‍ഗ്ഗതി പഴയ ചരിത്രം. എന്നേ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്, ശത്രുക്കള്‍ സദാ വലയം ചെയ്തിരിക്കുമ്പോള്‍ ഉള്ളൊതുക്കം വേണം, ഇല്ലെങ്കില്‍ രക്ഷയില്ല.
അതുകൊണ്ടുതന്നെ, വര്‍ഗ്ഗശത്രുക്കള്‍ കാട്ടുന്ന ദ്രോഹത്തെക്കാള്‍ ഘോരമാകുന്നു സഖാക്കളുടെ അച്ചടക്കലംഘനം. അച്യുതാനന്ദന് പോലും ഇക്കാര്യം ഊന്നിപ്പറയും, നടപടി നേരിടുന്നത് അദ്ദേഹമല്ലെങ്കില്‍. അച്ചടക്കലംഘനത്തിലും വലുതല്ല ഒരു പാതകവും. അഴിമതിയോ അച്ചടക്കലംഘനമോ കൂടുതല്‍ ഗുരുതരമെന്നു ചോദിച്ചാല്‍, ഉത്തരം പറയാതെത്തന്നെ വ്യക്തം. ഇവിടെയാണെങ്കില്‍, അങ്ങനെ ഒരു ചോദ്യമേ വന്നില്ല. അഴിമതി ഇല്ലെന്ന് പൊളിറ്റ് ബ്യൂറോ നേരത്തെ വിധിച്ചതാണല്ലോ.
പിണറായി വിജയന് ലാവലിന്‍ ഇടപാടില്‍ അഴിമതി കാണിച്ചിട്ടില്ല, കവിഞ്ഞാല്‍ എന്തെങ്കിലും നടപടിക്രമം തെറ്റിച്ചിരിക്കാം, എന്നതാണ് പൊളിറ്റ് ബ്യൂറോവിന്റെ പ്രാചീനമായ സമീപനം. അച്യുതാനന്ദന് കൂടി ഉള്‍പ്പെട്ട സി പി എം സംസഥന സെക്രട്ടേറിയറ്റ് അങ്ങനെ തുടക്കത്തിലേ പറഞ്ഞിരുന്നുവെന്ന വാദം ശരിയായാലും അല്ലെങ്കിലും, പൊളീറ്റ് ബ്യൂറോ വിജയന് സ്വഭാവസാക്ഷ്യപത്രം നല്‍കിയതോടെ, ഒരു പാര്‍ട്ടിക്കാരനും വേറൊരു നിലപാട് എടുക്കാന്‍ അര്‍ഹതയില്ലാതായി. അഴിമതിയെപ്പറ്റി നാട്ടുകാരും പാര്‍ട്ടിക്കാരും തമ്മില്‍, പാര്‍ട്ടിക്കാരും സി ബി ഐക്കാരും തമ്മില്‍, ഭിന്നാഭിപ്രായം ഉണ്ടാകാം; പക്ഷെ പാര്ട്ടിക്കാര് തമ്മില്‍ അങ്ങനെയൊന്നില്ല. അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ ശ്രമിച്ചത് അച്യുതാനന്ദന്റെ ധീരത. ഒപ്പം നില്ക്കാന് പാര്‍ട്ടിക്കാരെ കിട്ടാത്തത് അദ്ദേഹത്തിന്റെ അന്തിമമായ പരാജയം. നല്ലൊരു ചെങ്കൂട്ടം അദ്ദേഹത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നെങ്കില്‍, അച്ചടക്കത്തെപ്പറ്റിയും ലംഘനത്തെപ്പറ്റിയും ദ്വന്ദ്വാത്മകമായ തിയറി അവതരിപ്പിച്ച്, വിപ്ലവത്തിന്റെ ചിത്രം മറിച്ചു വരക്കാമായിരുന്നു.
അച്യുതാനന്ദനു സുഖിക്കുന്ന മട്ടില്‍, വിജയനെ വീഴ്ത്തുമെന്ന് അവസാന നിമിഷം വരെയും വാര്‍ത്ത പ്രചരിപ്പിച്ചിരുന്നവര്‍ ഒന്നോര്ത്തില്ല: വിജയനെ വീഴ്ത്തിയാല്‍, തുടക്കം മുതലേ അദ്ദേഹത്തെ താങ്ങിനിര്‍ത്തിയിരുന്നവരും ഒപ്പം വീഴും. അങ്ങനെ സ്വയം റദ്ദാക്കുന്ന ഒരു പൊളിറ്റ് ബ്യൂറോ ഏതോ നിരര്‍ത്ഥകനോവലിലെ സ്ഥാപനകഥാപാത്രം മാത്രമേ ആകൂ. പൊളിറ്റ് ബ്യൂറോയെ അപ്പാടെ തള്ളിപ്പറയുന്ന കേന്ദ്രക്കമ്മിറ്റി കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. അങ്ങനെയൊന്നുണ്ടാകുമ്പോള്‍ പാര്‍ട്ടി കീഴ്മേല്‍ മറിയും. പാര്‍ട്ടി എന്നും ജയിച്ചിട്ടേയുള്ളു. ചുരുങ്ങിയത് അതാകണം വിശ്വാസം.
പൊളിറ്റ് ബ്യൂറോ പാര്‍ട്ടിയുടേതാക്കിയ അഭിപ്രായം അച്യുതാനന്ദന് കൈക്കൊണ്ടില്ല എന്നു മാത്രമല്ല, താന്‍ തന്റെ വഴിക്ക് എന്നു തോന്നുന്ന മട്ടില്‍ പെരുമാറുകയും ചെയ്തു. മലയാള കവിത പാടിക്കേട്ടിട്ടില്ലാത്ത പിണറായി വിജയന് ഒന്നാന്തരമൊരു ഉര്‍ദു ശേര് ഉദ്ധരിച്ചത് ആ പശ്ചാത്തലത്തിലായിരുന്നു. കടലിലെ തിരയിളക്കം കുടത്തിലേക്ക് വെട്ടിവീഴ്ത്താന്‍ പറ്റില്ലെന്ന് വിജയനോളമെങ്കിലും വി എസ്സിന് അറിയാം. എന്നിട്ടും അദ്ദേഹം കടലിനെക്കാള്‍ വലുതാകുകയാണെന്ന് ആര്‍ക്കൊക്കെയോ ഭ്രമചിന്ത ഉണ്ടായി. ശരിയായാലും തെറ്റായാലും, പാര്‍ട്ടി പറഞ്ഞിടത്ത് നിന്നാലേ പാര്ട്ടിക്കാരന്, അണിക്കും നേതാവിനും, നിലനില്പുള്ളു. നേരത്തേ സ്ഥാപിച്ചതുപോലെ, പ്രശ്നം ധാര്‍മ്മികതയല്ല, പ്രശ്നം അച്ചടക്കമാകുന്നു, അച്ചടക്കലംഘനമാകുന്നു. എന്നെന്നും മറ്റാരെക്കാളുമേറെ അച്യുതാനന്ദന് ഉയര്‍ത്തിപ്പിടിച്ച ആ പ്രമാണം അദ്ദേഹത്തിനു തന്നെ, ഇതാ, കൃപാണമായിരിക്കുന്നു.
പ്രകാശ് കാരാട്ട്, തന്റെ അക്കാദമിക പ്രതിഭയെല്ലാം വിനിയോഗിച്ച്, ലാവലിന്‍ ഫയലുകള്‍ പരിശോധിച്ച്, സര്‍വം ഭദ്രം എന്ന നിഗമനത്തില്‍ എത്തിയതു മുതല്‍ വിജയന്റെ വഴി ക്ലിയര്‍ ആയിരുന്നു. വിജയനെതിരെ പറയാമായിരുന്ന ഒരേ ഒരു കാര്യം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കുളത്തിലിറക്കിയ കൂട്ടുകെട്ടിന് നേതൃത്വം നല്‍കിയെന്നും, ഒരു പക്ഷെ, അച്യുതാനന്ദനെ ഇടക്കും തലക്കും ചൊടിപ്പിക്കുന്ന വാക്കുകള്‍ പറയുകയും നീക്കങ്ങള്‍ നടത്തുകയും ചെയ്തുവെന്നാകും. അതൊഴിച്ചാല്‍, അച്ചടക്കമുള്ള നല്ല കുട്ടി തന്നെ വിജയന്. അങ്ങനത്തെയൊരാള്‍ക്കെതിരെ എങ്ങനെ നടപടി എടുക്കാന്‍? അടവിന്റെയും നയത്തിന്റെയും സാധ്യത നോക്കുമ്പോള്‍, സംസ്ഥാനത്തെ പാര്‍ട്ടി സംഘടനയില്‍ പിടി നന്നേ മുറുക്കിയിരിക്കുന്ന അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാതിരിക്കുകയാവും വിപ്ലവബുദ്ധി.
പ്രായത്തിലും രാഷ്ട്രീയപരാജയത്തിലും അച്യുതാനന്ദന് ഏറെ മുന്നോട്ടെത്തിയിരിക്കുന്നു. ഇനി മുന്നില്‍ തുറന്ന വഴി അധികം നീളുന്നില്ല. ഏതു നിറമുള്ള ഓന്തായാലും, ഓടിയാല്‍ എവിടെ വരെ എത്തുമെന്ന് അറിയുന്നതുകൊണ്ടാകണം, ഡല്‍ഹിയില്‍ എത്തിയതു മുതല്‍ അച്യുതാനന്ദന് ജീവിതം ഒരു ബോറ് ആയതുപോലെ തോന്നി. യോഗത്തിനു വൈകിച്ചെന്നതും, പിന്നെ പോകാതിരുന്നതും ഒക്കെ, അതുകൊണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. ഒടുവില്‍ രക്തസമ്മര്‍ദ്ദം കൂടിയതുകൊണ്ട് യോഗത്തില്‍ നിന്ന് വിട്ടുനിന്നുവോ, വിട്ടുനില്‍ക്കാന്‍ വേണ്ടി രക്തസമ്മര്‍ദ്ദം ഉണ്ടായോ എന്നൊരു ഉല്‍്പ്രേക്ഷയുടെ അവസരം ഇതല്ല. പക്ഷെ അത്തരം എന്തെങ്കിലും പ്രയാസം ഇനിയും ഉണ്ടാകുകയും, മുഖ്യമന്ത്രിപദം വഹിക്കാന്‍ വയ്യാത്ത ഭാരമായിത്തീരുകയും ചെയ്യാവുന്നതേ ഉള്ളു.
ജയിച്ചുനില്‍ക്കുന്ന വിജയനും പാര്‍ട്ടിക്കും അതാകും ഹിതം. പക്ഷെ ആരും ആരെയും നിര്‍ബ്ബന്ധിക്കാതെ വേണം ജയിക്കുന്നവര്‍ക്കു സുഖിക്കുന്ന തിരക്കഥ എഴുതാന്‍. പിന്നെ അച്യുതാനന്ദനാണെങ്കില്‍, ചുമ്മാ എല്ലാം അങ്ങനെ ഇട്ടെറിഞ്ഞുപോകാനും പറ്റില്ല. മുഖ്യമന്ത്രിയായി തുടരാനാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. അത് ലംഘിച്ചാല്‍ വീണ്ടും അച്ചടക്കലംഘനമാകും. സത്യസന്ധമായ ആ ഒഴിവുകഴിവില്‍, “എന്റെ പാര്‍ട്ടിക്ക് എന്നെ തിരുത്താം” എന്നു വിളംബരം ചെയ്തുകൊണ്ട് മുഖ്യമന്ത്രിപദം വഹിച്ചുകൊണ്ടുപോകുകയും ചെയ്യാം. അതായിരിക്കും അദ്ദേഹത്തെ നമ്പിക്കൊണ്ടു നില്ക്കുന്നവരുടെ താല്പര്യം. അവരില്‍ പലരും, പേടിച്ചോ പുതിയ തുരുത്ത് തേടിയോ, വഴി മാറാന്‍ തുടങ്ങിയിരിക്കും.
വിജയന് ഇനി വില്ലുകുലച്ചു മുന്നേറാം. എതിരാളി വീണിരിക്കുന്നു. ഒരു അക്ഷൌഹിണിപ്പട മുഴുവന്‍ പിന്നില്‍ നിരന്നിരിക്കുന്നു.
അഴിമതിയെന്ന് സി ബി ഐ തെറ്റിയെഴുതിയത് മ്ലേഛമായ ഒരു രാഷ്ട്രീയാരോപണം മാത്രമാണെന്ന് പൊളിറ്റ് ബ്യൂറോ മാത്രമല്ല, പാര്‍ട്ടി ഒന്നടങ്കം തീര്‍പ്പ് കല്പിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ ഒന്നിനും വിഷമം വരില്ല, നമുക്ക് പാടാം, സഖാക്കളേ, മുന്നോട്ട്--
കോടതിയിലേക്ക്, ബൂര്‍ഷ്വ കോടതിയിലേക്ക്.
(ജുലൈ പതിമൂന്നിന് മലയാളമനോരമയില്‍ പ്രസിദ്ധീകരിച്ചത്)
Thursday, July 2, 2009
വെള്ളത്തിനടിയിലെ തടിയുടെ രാഷ്ട്രീയം
പണ്ടാരോ പറഞ്ഞുപരത്തിയതായിരുന്നു ഏ കെ ജിയുമായി ഏ കെ കെ നമ്പ്യാര്‍ക്കുള്ള അടുത്ത കുടുംബബന്ധം. അങ്ങനെ ഒരു ബന്ധമില്ല. ആ നാട്ടുവര്ത്തമാനംകൊണ്ട് നമ്പ്യാര്‍ക്ക് ഒരു മെച്ചം ഉണ്ടായി: കരുണാകരന്റെ കാലത്ത് ഓമനിക്കപ്പെട്ട ഉദ്യോഗസ്ഥനായില്ല. കാര്ഷികോല്പാദനക്കമ്മിഷണറായി അങ്ങനെ കാലം പോക്കി. ആയിടെ അദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന കെ എല്‍ എന്‍ റാവുവിനെപ്പറ്റി നമ്പ്യാര്‍ നടത്തിയ ഒരു ഒഴുക്കന്‍ പരാമര്‍ശത്തില്‍നിന്നാണ് കഥയുടെ തുടക്കം.
കര്ണ്ണാടകക്കാരന് റാവുവിനെ കണ്ടാലും കേട്ടാലും ചിലര്‍ ചിരിക്കും. അഴകില്ലാതെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കഷണ്ടി. കര്ണ്ണാടകക്കാര്ക്കുമാത്രം വശമായ ഒരുതരം ചതഞ്ഞ മലയാളം. പലരും റാവുവിനെ പഴി പറയും, ഒഴിവാക്കും. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിയ പ്രസ് ക്ലബ് മാറ്റണമെന്നു ശഠിച്ച കലക്റ്റര്‍ റാവുവിനെതിരെ കോഴിക്കോട്ടെ പത്രക്കാര് പടവാള് വീശി. കാര്യസാധ്യത്തില് താല്പര്യമുള്ള മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളില്‍നിന്ന് റാവുവിനെ ഒഴിവാക്കാന്‍ നോക്കി. എവിടേയെങ്കിലും കുത്തിയിരുത്തേണ്ടേ എന്നു കരുതി സ്ഥപിച്ചതാണ് വനം വകുപ്പില്‍, നമ്പ്യാരുടെ ബൃഹത്തായ കൃഷിവകുപ്പിനു കീഴില്‍, എണ്‍പതുകളുടെ തുടക്കത്തില്‍. അവിടെ റാവു കടന്നുപിടിച്ചത് വെള്ളത്തിനടിയില്‍ കിടക്കുന്ന തടിയിലായിരുന്നു. എന്തെല്ലാമോ പറഞ്ഞുവന്ന കൂട്ടത്തില്‍ ഒരു ദിവസം നമ്പ്യാര്‍ പറാഞ്ഞു: “ആ റാവു വീണ്ടും കഷ്ടത്തിലായിരിക്കുന്നു. നല്ലവനാണ്. വാശിക്കാരനാണ്. വെള്ളത്തില്‍ കിടക്കുന്ന കുറേ തടിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ മൂപ്പര് മുറുകെ പിടിച്ചിരിക്കുന്നു. അത്ര മുറുക്കം വേണ്ടെന്നാണ് മന്ത്രിമാരുടെ താല്പര്യം...“ വിശദാംശമൊന്നും നമ്പ്യാരുടെ ഓര്‍മ്മയില്‍ ഇല്ലായിരുന്നു.
എന്താണ് കിസ്സ? എവിടെയാണീ വെള്ളത്തില്‍ തള്ളിയിരിക്കുന്ന തടി? ചീഫ് എഞ്ചിനീര്‍ ഭരതനോട് തിരക്കി. പലതും അരിയുന്നയാലായിരുന്നു ഭരതന്. ഒരു വാസുദേവന്‍ നായര്‍ക്ക് വെള്ളത്തില്‍ കിടക്കുന്ന തടിയുടെ കരാര്‍ ഉണ്ടായിരുന്നു. വാസുദേവന്‍ നായര്‍ ഭരതന്റെ അളിയന് കെ പി വിശ്വനാഥന്റെ പരിചയക്കാരനായിരുന്നു. അത് ഏറെക്കാലത്തിനുശേഷം വനം മന്ത്രിയാവുകയും രാജിവെച്ചൊഴിയേണ്ടിവരികയും ചെയ്ത വിശ്വനാഥന് തന്നെ ആയിരുന്നു. അതാണ് സംഗതി എങ്കില്‍ വിട്ടുകളയാവുന്നതല്ലേ എന്നൊരു ചിന്തയായി ഭരതന്. അതു മതിയായി എനിക്ക് സംഘര്‍ഷത്തിന്, ചങ്ങാത്തവും ചുമതലയും തമ്മിലുള്ള സംഘര്‍ഷത്തിന്. സത്യം അന്വേഷിച്ചു കണ്ടെത്തിയാലേ സംഘര്‍ഷം തീരുമായിരുന്നുള്ളു.
ആദ്യം റാവുവിനോട് അന്വേഷിച്ചു, കണ്ടെത്തിയില്ല. ചെറുപ്പത്തിലേ മരിച്ച, ഏറെ സിഗററ്റ് വലിച്ചിരുന്ന, മുമ്പൊരിക്കല്‍ എന്നോടൊപ്പം ജോലി ചെയ്തിരുന്ന പി സി സി രാജയുടെ ഒപ്പം പഠിച്ച സൌമ്യനായ സി കെ കെ പണിക്കരുടെ മുറിയില്‍ വെച്ചായിരുന്നു റാവുവുമായുള്ള ആദ്യത്തെ സമാഗമം. തന്റെ മുറിയില്‍ ഒറ്റക്കൊരു പത്രക്കാരനെ കാണേണ്ട എന്നായിരുന്നു റാവുവിന്റെ മുന്‍കരുതലോടെയുള്ള തീരുമാനം. പണിക്കരുടെ പുകമറയിലിരുന്ന് റാവു പറഞ്ഞു, ഒന്നും പറയില്ല. എന്തെങ്കിലും വ്യക്തമാക്കാണമെങ്കില്, അതാകാം, അതില്‍ പരം ഒന്നു ആകില്ല. റാവുവിന്റെ കര്ണ്ണലയാളത്തില് അവസാനവാക്കിന്റെ ശബ്ദമുണ്ടായിരുന്നു. അതില്‍ പക്ഷേ ആശയുടെ ഒരു ധ്വനിയും ഒളിപ്പിച്ചിരിക്കുനന്തുപോലെ തോന്നി. ആരോടെങ്കിലും ഒന്നു പറഞ്ഞുതീര്‍ത്താല്‍ മതിയായിരുന്നു എന്നോ മറ്റോ ഒരു അക്ഷമ റാവുവില്‍ നുരഞ്ഞുവന്നിരുന്നുവോ?
റാവു പറയാന്‍ മടിച്ച കാര്യം അന്വേഷിച്ചെത്തിയത് സംസാരത്തിന് ജീവിതത്തില്‍ വലിയ പ്രസക്തിയുണ്ടെന്നു കരുതാത്ത ജി മുകുന്ദന്റെ വീട്ടിലായിരുന്നു. ഒരുകോടി രൂപയുടെ ചോദ്യത്തിനും ഒറ്റ വാക്കില്‍ ഒതുങ്ങും മുകുന്ദന്റെ ഉത്തരം. ചോദ്യവും ഉത്തരവുമെല്ലാം നിരര്‍ഥകമാക്കുന്ന മട്ടില്‍, മകള്‍ മരിച്ച്, മുകുന്ദന് തരി്ച്ചിരിക്കുന്ന ഘട്ടത്തിലായിരുന്നു എന്റെ കുതിരകയറ്റം. രംഗബോധമില്ലാതെ കയറിച്ചെന്ന എന്നോട് മുകുന്ദന് വെള്ളത്തില്‍ കിടക്കുന്ന തടിയുടെ കഥ പറഞ്ഞു, വാക്കിനു പിശുക്കിയും, ധാരാളിത്തത്തോടെ വിവരം നല്‍കിയും. അതിനെപ്പറ്റി മുകുന്ദന് അറിയാത്തതൊന്നുംഅറിയേണ്ടതായിട്ടില്ലായിരുന്നു; അതിനെപ്പറ്റി അന്വേഷണം നടത്തിയ വനം വകുപ്പിലെ മുഖ്യപാലകനായിരുന്നു മുകുന്ദന്. അന്വേഷണത്തിനിടെ മുകുന്ദന്റെ വിജിലന്‍സ് വിഭാഗം കണ്ടെടുത്ത ഒരു ചെറുകടലാസ് ഒരു വലിയ കാര്യം സ്ഥപിച്ചു: സര്‍ക്കാരിന് പതിനഞ്ചു രൂപ കൊടുത്തു വാങ്ങിയ കക്കി ജലസംഭരണിയിലെ തടി കോഴിക്കോട്ടങ്ങാടിയില്‍ ആയിരത്തഞ്ഞൂറു രൂപക്ക് വിറ്റിരുന്നു. അങ്ങനെ, കണക്കനുസരിച്ചുതന്നെ, അമ്പതിനായിരം ഘന മീറ്റര്‍ തടി. വെറുതെയല്ല, കണക്ക് കണക്കായി കൊടുത്തതോടെ, ജോലിയൊന്നുമില്ലാതെ മുകുന്ദന് കുറച്ചിട കുത്തിയിരുപ്പായി.
ആരും അറിയാതെ നടന്ന സംഗതിയല്ല. അഞ്ചുകൊല്ലമായി, അഞ്ചു വനം മന്ത്രിമാരുടെ കാലഘട്ടത്തില്‍, എല്ലാവരും അറിഞ്ഞുകൊണ്ടു നടന്നതായിരുന്നു ആ ഇടപാട്. കെ ജി അടിയോടിയുടെ കാലത്ത് ആലോചിച്ച്, കാന്തലോട്ട് കുഞ്ഞമ്പുവിന്റെ കാലത്ത് തുടങ്ങി, പി എസ് ശ്രീനിവാസന്റേയും ആര്യാടന് മുഹമ്മദിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും കെ പി നൂറുദ്ദീന്റേയും കാലത്ത് തുടര്‍ന്നുപോന്ന ആ കരാറിലൂടെ ഉണ്ടായ കറുത്ത രാഷ്ട്രീയധനം തിട്ടപ്പെടുത്താന്‍ പ്രതിപക്ഷം പുതിയ ക്ഷേത്രഗണിതം തയ്യാറാക്കി. അടുത്തൂണ്‍ പറ്റിയ ഒരു ജഡ്ജിയെ അന്വേഷണത്തിനു വെക്കും വരെ ആക്രോശവും ആരോപണവും കോരിച്ചൊരിഞ്ഞു. പിന്നെ പ്രതിപക്ഷം പുതിയ പരാതികളെയും പ്രതിയോഗികളേയും തിരക്കിപ്പോയി.
എല്ലാ കുംഭകോണങ്ങളേയും പോലെ കക്കി കുംഭകോണവും ഒരു കറുത്ത പ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നില്ല. അതിന്റെ വിനീതമായ തുടക്കവും വികാസപരിണാമങ്ങളും മുകുന്ദന് വിവരിച്ചു--സൂര്യന് ഉദിച്ചുവെന്നോ മുറ്റത്തെ മുല്ലയില്‍ മൊട്ട് കണ്ടുവെന്നോ പറയുന്ന ലാഘവത്തോടെ. ശബരിഗിരി വൈദ്യുതനിലയത്തിലെ ടര്‍ബൈനുകള്‍ കൂടെക്കൂടെ കേടുവരുന്നതു ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു തുടക്കം. കേടിനു കാരണം ഹൈഡ്രജന്‍ സള്‍ഫൈഡ്. അതുണ്ടാകാന്‍ കാരണം ജലസംഭരണിയിലെ അഴുകല്‍. അഴുകാന്‍ കാരണം അടിയില്‍ കിടക്കുന്ന തടി. അപ്പോള്‍ ടര്‍ബൈന്‍ നന്നാവണമെങ്കില്‍ തടാകത്തിലെ തടി കടത്തിക്കൊണ്ടുപോകണം എന്ന് നിര്‍ദ്ദേശമായി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
ആരും കാണാത്ത ഏതോ പത്രത്തില്‍ തടി പൊക്കിയെടുത്തു കടത്തിക്കൊണ്ടുപോകാന്‍ കരാറുകാരെ ക്ഷണിച്ചു. കരറുകാരന്‍ സര്‍ക്കാരിനു ചെയ്യുന്ന ഒരു സേവനം പോലെയായിരുന്നു അതിന്റെ ചിത്രീകരണം. ടര്‍ബൈനുകള്‍ രക്ഷിക്കുന്നതായിരുന്നു ആ നടപടി, തടി കടത്തി കോടി ഉണ്ടാകുന്നതായിരുന്നില്ല. അതുകൊണ്ട് തടിക്ക് കീറക്കടലാസിന്റെ വിലയേ കല്പിച്ചുള്ളു. അരു ഘന മീറ്റര്‍ തടി മാറ്റുമ്പോള്‍ സര്‍ക്കാരിന് പന്ത്രണ്ടു രൂപ കൊടുക്കാമെന്ന് ഒരാള്‍ പറഞ്ഞു. വേറൊരാള് പതിമ്മൂന്ന്, മൂന്നാമതൊരാള്‍ പതിന്നാല്. പതിനഞ്ച് പറഞ്ഞ ആള്‍ക്ക് കരാര്‍ ഉറപ്പിച്ചു. നാലുപേരും ഒരാളായിരുന്നുവെന്ന സംസാരം ആരും ഗൌനിച്ചില്ല. പിന്നെ മന്ത്രിയും മന്ത്രവും മാറിയപ്പോഴും, കക്കിത്തടിയും കരാറുകരനും, പിന്നീട് അതിനെപ്പറ്റി പ്രസംഗിച്ച കെ കെ ശ്രീനിവാസന് എന്ന എം എല്‍ എ യുടെ വാങ്മയം കടമെടുത്തുപറഞ്ഞാല്‍, ആമ്പലും വെള്ളവും പോലെ ഒട്ടിനിന്നു, ഏറെക്കാലം.
മുകുന്ദന് പറഞ്ഞുതന്നത് എഴുതിയൊപ്പിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് അത്ഭുതമായി. ഉത്സാഹവും. ഒരാള്‍ റാവു തന്നെയായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആരും ചോദിക്കാറുള്ള അപ്രസക്തമായ ചോദ്യം അദ്ദേഹവും ചോദിച്ചു: ഇതെല്ലാം ആര് പറഞ്ഞുതന്നു? പിന്നീടങ്ങോട്ട് എന്റെ വാശിയില്‍ കാറ്റുവീശാനെന്ന മട്ടില്‍ റാവുവിന്റെ സഹകരണമുണ്ടായി. ആദ്യത്തെ കഥ അടിച്ചുവന്ന ദിവസം രാവിലെ എന്നെ കാണാന്‍ കേറിവന്ന ഗോപി പിള്ള ആയിരുന്നു അത്ഭുതവും ഉത്സാഹവും കീഴ്പ്പെടുത്തിയ മറ്റേ ആള്. കഷണ്ടി മൂടിയ തലയും കോണ്കണ്ണും സാധാരണയില്‍ കവിഞ്ഞ തടിയുമുള്ള ഗോപി പിള്ള പല പത്രങ്ങളിലും പല തവണ വില്ക്കാന് നോക്കിയതായിരുന്നു കക്കിയുടെ കഥ. അദ്ദേഹം അറിയാതെ ഒരിടത്ത് അദ്ദേഹത്തിനുതന്നെ അറിയാത്ത വിവരങ്ങളുമായി വാര്‍ത്ത വന്നുകണ്ടതില്‍ സന്തോഷിച്ചെത്തിയതായിരുന്നു തെന്മലക്കാരന്‍ ഗോപി പിള്ള, പോബ്സണ് എന്ന കരാര്‍ സ്ഥാപനത്തിന്റെ വലംകൈ. വാസ്തവത്തില്‍ കക്കി കരാര്‍ പോബ്സണ് വേണമെന്നുണ്ടായിരുന്നു.
അങ്ങനെ വാര്‍ത്ത തന്നവര്‍ സുഹൃത്തുക്കളായി. നിയമസഭയില്‍ കക്കി കുംഭകോണത്തെച്ചൊല്ലി നിലക്കാത്ത ബഹളം തുടങ്ങിയപ്പോള്‍, ലോബിയില്‍ വെച്ച് ഒരു ദിവസം വയലാര്‍ രവി സ്വതസ്സിദ്ധമായ വിശ്വാസത്തോടെ വിളമ്പി:“ആ റാവു ചക്രശ്വാസം വലിക്കുകയാണ്. കക്കി ഫയലെല്ലാം ഗോവിന്ദന് കുട്ടിയുടെ കൈവശമായിരിക്കുന്നു. എനിക്കറിയില്ലേ, ഞാന്‍ ആഭ്യന്തരമന്ത്രിയാണെന്നു മറക്കേണ്ട...” സത്യം അതിന്റെ കുറേ പിന്നിലായിരുന്നു. ഗോപി പിള്ളയുമായുള്ള സൌഹൃദം എന്നെ കാട്ടിനുള്ളിലും കുന്നിന് മുകളിലും കറങ്ങാന്‍ കൊണ്ടുപോയി. അതൊന്നുമറിയാതെ, പക്ഷേ വാര്‍ത്തയുടെ ഉറവിടം എവിടെയെന്ന് തെറ്റായാണെങ്കിലും ഊഹിച്ചെടുത്തുകൊണ്ട്, പി എസ് ശ്രീനിവാസന് എന്റെ മുഖത്തടുക്കുന്ന സ്വരത്തില്‍ പറഞ്ഞു: “പോബ്സണ് നിങ്ങളെ വിലക്കേടുത്തിരിക്കുന്നു.” എനിക്ക് അടുപ്പമുണ്ടായിരുന്ന പി എസിനോട് ഞാന്‍ ഇത്രയേ ചോദിച്ചുള്ളു: “അത്രയും വില എനിക്കുണ്ടോ?”
നിര്‍വികാരനായ മുകുന്ദനും സിനിക്കായ റാവുവും കരുതിയതിലപ്പുറം ചര്‍ച്ച പോയി. സി പി ഐയെ വെട്ടാന്‍ ഒരു വാളായി വെള്ളത്തിലിട്ട തടി സി പി എം ഉപയോഗിക്കുന്നു എന്ന് എങ്ങും പാട്ടായി. അത് കോണ്‍ഗ്രസ്സിന് നന്നേ സുഖിച്ചു. കോണ്‍ഗ്രസ്സിലെ ആന്റണിവിഭാഗത്തെ അടിച്ചൊതുക്കാന്‍ കരുണാകരന് അതേ തടി എടുത്ത് പിന്നില്‍നിന്ന് താങ്ങുന്നു എന്ന് ഉമ്മന്‍ ചാണ്ടിയുടേയും ആര്യാടന് മുഹമ്മദിന്റേയും അനുയായികള്‍ പ്രചരിപ്പിച്ചു. കരാര്‍ കത്തിക്കയറിയ കൊല്ലങ്ങളില്‍ അവര്‍ വനം മന്ത്രിമാരായിരുന്നു താനും. ഉമ്മന്‍ ചാണ്ടി അങ്ങനെ ഒരു ആരോപണത്തിന് ഇരയാവുന്നത് അതാദ്യമായിരുന്നു. അതൊഴിവാക്കാന് കൂടിയായിരുന്നു പെന്ഷന് പറ്റിയിരുന്ന ജോര്‍ജ് വടക്കേലിന്റെ അന്വേഷണക്കമ്മിഷനായുള്ള നിയമനം.
വടക്കേല്‍ വിധി എഴുതി: സര്‍ക്കാരിന് കിട്ടേണ്ടതെല്ലാം നേരത്തേ കിട്ടിയിരുന്നു. പിന്നെ, കരാറുകാരന് പണമുണ്ടാക്കിയെങ്കില്‍ അത് അയാളുടെ മിടുക്ക്. സര്‍ക്കാരിന് ഒഴിവാക്കാമായിരുന്ന നഷ്ടമൊന്നും ഉണ്ടായിട്ടില്ല. പതിനഞ്ചു രൂപയുടെ സാധനം ആയിരത്തഞ്ഞൂറു രൂപക്ക് വിറ്റ കഥയൊക്കെ തള്ളപ്പെട്ടു. വടക്കെല്‍ റിപ്പോര്‍ട് അംഗീകാരത്തിനുവേണ്ടി മന്ത്രിസഭയില്‍ വെച്ചയുടനേ ഇ അഹമ്മദ് താമസിച്ചിരുന്ന റോസ് ഹൌസിലൂടെ അത് എന്റെ കൈവശമെത്തി. ആര്യാടന് അസുഖം ഉണ്ടാക്കുന്നതെന്തും എന്നും മുസ്ലിം ലീഗുകാര്‍ക്ക് സുഖം പകര്‍ന്നിരുന്നല്ലോ.
എന്‍ കാളീശ്വരന്‍ ചെറുപ്പമായിരുന്നെങ്കില്‍ കാര്യം കുഴയുമായിരുന്നു. ഇത് എന്നോട് പറഞ്ഞത് അദ്ദേഹം തന്നെ. എന്തുകൊണ്ട് റിപ്പോര്‍ട് തള്ളണമെന്ന് എഴുതാനായിരുന്നു ആഭ്യന്തരസെക്രടറിയായിരുന്ന കാളീശ്വരന്റെ പുറപ്പാട്. അങ്ങനെ ചെയ്യരുതെന്ന് മന്ത്രിയുടെ നിര്‍ദ്ദേശം. ചെറുപ്പം തീര്‍ന്നിരുന്ന സെക്രടറി തന്നോടുതന്നെ ചോദിച്ചു: “എന്താ, നിന്റെ തലയിലൂടെ മാത്രമേ വണ്ടി ഓടുകയുള്ളു?..” അങ്ങനെ പതിവില്ലാത്ത രീതിയില്‍, മന്ത്രിസഭ്ക്കുള്ള കുറിപ്പ് വേറെ ആരെക്കൊണ്ടെങ്കിലും എഴുതിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഫയല്‍ കാളീശ്വരന്‍ വയലാര്‍ രവിയെ തിരിച്ചേല്പിച്ചു. വനത്തിന്റെ കൂടി ചുമതലയുള്ള എസ് ഗോപാലന് ഉള്‍പ്പടെ പലരുമുണ്ടായിരുന്നു അതു ചെയ്യാന്‍ പ്രാപ്തരായി.
കക്കിയുടെ കഥ അവിടെ അവസാനിച്ചെങ്കിലും ചലക്കുടിയിലെ ഗീത ടിമ്പേഴ്സ് ഉടമ കെ ജെ വാസുദേവന്‍ നായരുടെ ദുരിതം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. ചെറിയ നിലയില്‍നിന്ന് വലിയ കരാറുകാരനായി ഉയര്‍ന്ന വാസുദേവന്‍ നായര്‍ ഒരിക്കലും ആരോടും വലിപ്പം കാണിച്ചിരുന്നില്ല. അദ്ദേഹത്തോട് മറുത്തെന്തെങ്കിലും പറയാന്‍ ആര്‍ക്കും മടി തോന്നും. വേണ്ടപ്പെട്ടവരെയെല്ലാം അദ്ദേഹം കയ്യയഞ്ഞ് സഹായിച്ചിരുന്നു. പല സമ്മേളനങ്ങളുടേയും ചിലവ് അദ്ദേഹത്തിന്റെ പേരില്‍ എഴുതിയിരുന്നു. ഒടുവില്‍ അദ്ദേഹത്തിന് കഷ്ടപ്പാട് വന്നപ്പോള്‍ എല്ലാവരും കൈ മലര്‍ത്തി.
കരാറിനെച്ചൊല്ലി ബഹളം പൊട്ടിപ്പുറപ്പെട്ടപാടെ അത് നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിന് ധൃതി ആയി. കിട്ടാനുള്ള പണം കിട്ടാന്‍ അച്ചാലും പിച്ചാലും നടക്കേണ്ടിവന്നു. എന്നിട്ടും കിട്ടിയില്ല. തടാകത്തില്‍നിന്ന് പൊക്കിയെടുത്ത് കരക്കടുപ്പിച്ചിരുന്ന തടി നീക്കാന്‍പോലും അനുവാദമുണ്ടായില്ല. തടാകത്തിനു പുറത്തുള്ള തടിയാണ് അദ്ദേഹം പൊക്കിയതെന്ന് നാട്ടുകാര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ വാസുദേവന്‍ നായര്‍ അലസമായി ചിരിക്കും. കക്കിയില്‍നിന്ന് പണമുണ്ടാക്കിയതിനെപ്പറ്റി ചോദിച്ചാല്‍ അദ്ദേഹം മറുചോദ്യം ചോദിക്കും: “കച്ചവടം ലാഭത്തിനല്ലേ? നഷ്ടത്തിനല്ലല്ലോ.“
ഞങ്ങള്‍ തമ്മില്‍ ആദ്യമായി കാണുമ്പോള്‍ എന്റെ തുടര്‍ക്കഥ വഴി അദ്ദേഹത്തിനു നേരിട്ട ദുരിതം തിരിച്ചിടാന്‍ വയ്യാത്ത വിധം തുടങ്ങിക്കഴിഞ്ഞിരുന്നു. ഒന്നും രണ്ടും പറഞ്ഞുപോയപ്പോള്‍, കാലുഷ്യമൊന്നും കാണിക്കാതെയെന്നല്ല, അടുത്ത ചങ്ങാതിയെപ്പോലെ വാസുദേവന്‍ നായര്‍ പറഞ്ഞു: “നമ്മള് നേരത്തേ കണ്ടുമുട്ടിയിരുന്നെങ്കില്‍, ഇതൊന്നും ഉണ്ടാകുമായിരുന്നില്ല...” ആ മൊഴിയുടെ അര്‍ഥസാധ്യതകള്‍ ഓര്‍ത്ത് ഞാന്‍ ഒരേ സമയം ചിരിക്കുകയും ഞെട്ടുകയും ചെയ്തു.
(ജൂലൈ രണ്ടിന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)
...
കര്ണ്ണാടകക്കാരന് റാവുവിനെ കണ്ടാലും കേട്ടാലും ചിലര്‍ ചിരിക്കും. അഴകില്ലാതെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കഷണ്ടി. കര്ണ്ണാടകക്കാര്ക്കുമാത്രം വശമായ ഒരുതരം ചതഞ്ഞ മലയാളം. പലരും റാവുവിനെ പഴി പറയും, ഒഴിവാക്കും. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിയ പ്രസ് ക്ലബ് മാറ്റണമെന്നു ശഠിച്ച കലക്റ്റര്‍ റാവുവിനെതിരെ കോഴിക്കോട്ടെ പത്രക്കാര് പടവാള് വീശി. കാര്യസാധ്യത്തില് താല്പര്യമുള്ള മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളില്‍നിന്ന് റാവുവിനെ ഒഴിവാക്കാന്‍ നോക്കി. എവിടേയെങ്കിലും കുത്തിയിരുത്തേണ്ടേ എന്നു കരുതി സ്ഥപിച്ചതാണ് വനം വകുപ്പില്‍, നമ്പ്യാരുടെ ബൃഹത്തായ കൃഷിവകുപ്പിനു കീഴില്‍, എണ്‍പതുകളുടെ തുടക്കത്തില്‍. അവിടെ റാവു കടന്നുപിടിച്ചത് വെള്ളത്തിനടിയില്‍ കിടക്കുന്ന തടിയിലായിരുന്നു. എന്തെല്ലാമോ പറഞ്ഞുവന്ന കൂട്ടത്തില്‍ ഒരു ദിവസം നമ്പ്യാര്‍ പറാഞ്ഞു: “ആ റാവു വീണ്ടും കഷ്ടത്തിലായിരിക്കുന്നു. നല്ലവനാണ്. വാശിക്കാരനാണ്. വെള്ളത്തില്‍ കിടക്കുന്ന കുറേ തടിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ മൂപ്പര് മുറുകെ പിടിച്ചിരിക്കുന്നു. അത്ര മുറുക്കം വേണ്ടെന്നാണ് മന്ത്രിമാരുടെ താല്പര്യം...“ വിശദാംശമൊന്നും നമ്പ്യാരുടെ ഓര്‍മ്മയില്‍ ഇല്ലായിരുന്നു.
എന്താണ് കിസ്സ? എവിടെയാണീ വെള്ളത്തില്‍ തള്ളിയിരിക്കുന്ന തടി? ചീഫ് എഞ്ചിനീര്‍ ഭരതനോട് തിരക്കി. പലതും അരിയുന്നയാലായിരുന്നു ഭരതന്. ഒരു വാസുദേവന്‍ നായര്‍ക്ക് വെള്ളത്തില്‍ കിടക്കുന്ന തടിയുടെ കരാര്‍ ഉണ്ടായിരുന്നു. വാസുദേവന്‍ നായര്‍ ഭരതന്റെ അളിയന് കെ പി വിശ്വനാഥന്റെ പരിചയക്കാരനായിരുന്നു. അത് ഏറെക്കാലത്തിനുശേഷം വനം മന്ത്രിയാവുകയും രാജിവെച്ചൊഴിയേണ്ടിവരികയും ചെയ്ത വിശ്വനാഥന് തന്നെ ആയിരുന്നു. അതാണ് സംഗതി എങ്കില്‍ വിട്ടുകളയാവുന്നതല്ലേ എന്നൊരു ചിന്തയായി ഭരതന്. അതു മതിയായി എനിക്ക് സംഘര്‍ഷത്തിന്, ചങ്ങാത്തവും ചുമതലയും തമ്മിലുള്ള സംഘര്‍ഷത്തിന്. സത്യം അന്വേഷിച്ചു കണ്ടെത്തിയാലേ സംഘര്‍ഷം തീരുമായിരുന്നുള്ളു.
ആദ്യം റാവുവിനോട് അന്വേഷിച്ചു, കണ്ടെത്തിയില്ല. ചെറുപ്പത്തിലേ മരിച്ച, ഏറെ സിഗററ്റ് വലിച്ചിരുന്ന, മുമ്പൊരിക്കല്‍ എന്നോടൊപ്പം ജോലി ചെയ്തിരുന്ന പി സി സി രാജയുടെ ഒപ്പം പഠിച്ച സൌമ്യനായ സി കെ കെ പണിക്കരുടെ മുറിയില്‍ വെച്ചായിരുന്നു റാവുവുമായുള്ള ആദ്യത്തെ സമാഗമം. തന്റെ മുറിയില്‍ ഒറ്റക്കൊരു പത്രക്കാരനെ കാണേണ്ട എന്നായിരുന്നു റാവുവിന്റെ മുന്‍കരുതലോടെയുള്ള തീരുമാനം. പണിക്കരുടെ പുകമറയിലിരുന്ന് റാവു പറഞ്ഞു, ഒന്നും പറയില്ല. എന്തെങ്കിലും വ്യക്തമാക്കാണമെങ്കില്, അതാകാം, അതില്‍ പരം ഒന്നു ആകില്ല. റാവുവിന്റെ കര്ണ്ണലയാളത്തില് അവസാനവാക്കിന്റെ ശബ്ദമുണ്ടായിരുന്നു. അതില്‍ പക്ഷേ ആശയുടെ ഒരു ധ്വനിയും ഒളിപ്പിച്ചിരിക്കുനന്തുപോലെ തോന്നി. ആരോടെങ്കിലും ഒന്നു പറഞ്ഞുതീര്‍ത്താല്‍ മതിയായിരുന്നു എന്നോ മറ്റോ ഒരു അക്ഷമ റാവുവില്‍ നുരഞ്ഞുവന്നിരുന്നുവോ?
റാവു പറയാന്‍ മടിച്ച കാര്യം അന്വേഷിച്ചെത്തിയത് സംസാരത്തിന് ജീവിതത്തില്‍ വലിയ പ്രസക്തിയുണ്ടെന്നു കരുതാത്ത ജി മുകുന്ദന്റെ വീട്ടിലായിരുന്നു. ഒരുകോടി രൂപയുടെ ചോദ്യത്തിനും ഒറ്റ വാക്കില്‍ ഒതുങ്ങും മുകുന്ദന്റെ ഉത്തരം. ചോദ്യവും ഉത്തരവുമെല്ലാം നിരര്‍ഥകമാക്കുന്ന മട്ടില്‍, മകള്‍ മരിച്ച്, മുകുന്ദന് തരി്ച്ചിരിക്കുന്ന ഘട്ടത്തിലായിരുന്നു എന്റെ കുതിരകയറ്റം. രംഗബോധമില്ലാതെ കയറിച്ചെന്ന എന്നോട് മുകുന്ദന് വെള്ളത്തില്‍ കിടക്കുന്ന തടിയുടെ കഥ പറഞ്ഞു, വാക്കിനു പിശുക്കിയും, ധാരാളിത്തത്തോടെ വിവരം നല്‍കിയും. അതിനെപ്പറ്റി മുകുന്ദന് അറിയാത്തതൊന്നുംഅറിയേണ്ടതായിട്ടില്ലായിരുന്നു; അതിനെപ്പറ്റി അന്വേഷണം നടത്തിയ വനം വകുപ്പിലെ മുഖ്യപാലകനായിരുന്നു മുകുന്ദന്. അന്വേഷണത്തിനിടെ മുകുന്ദന്റെ വിജിലന്‍സ് വിഭാഗം കണ്ടെടുത്ത ഒരു ചെറുകടലാസ് ഒരു വലിയ കാര്യം സ്ഥപിച്ചു: സര്‍ക്കാരിന് പതിനഞ്ചു രൂപ കൊടുത്തു വാങ്ങിയ കക്കി ജലസംഭരണിയിലെ തടി കോഴിക്കോട്ടങ്ങാടിയില്‍ ആയിരത്തഞ്ഞൂറു രൂപക്ക് വിറ്റിരുന്നു. അങ്ങനെ, കണക്കനുസരിച്ചുതന്നെ, അമ്പതിനായിരം ഘന മീറ്റര്‍ തടി. വെറുതെയല്ല, കണക്ക് കണക്കായി കൊടുത്തതോടെ, ജോലിയൊന്നുമില്ലാതെ മുകുന്ദന് കുറച്ചിട കുത്തിയിരുപ്പായി.
ആരും അറിയാതെ നടന്ന സംഗതിയല്ല. അഞ്ചുകൊല്ലമായി, അഞ്ചു വനം മന്ത്രിമാരുടെ കാലഘട്ടത്തില്‍, എല്ലാവരും അറിഞ്ഞുകൊണ്ടു നടന്നതായിരുന്നു ആ ഇടപാട്. കെ ജി അടിയോടിയുടെ കാലത്ത് ആലോചിച്ച്, കാന്തലോട്ട് കുഞ്ഞമ്പുവിന്റെ കാലത്ത് തുടങ്ങി, പി എസ് ശ്രീനിവാസന്റേയും ആര്യാടന് മുഹമ്മദിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും കെ പി നൂറുദ്ദീന്റേയും കാലത്ത് തുടര്‍ന്നുപോന്ന ആ കരാറിലൂടെ ഉണ്ടായ കറുത്ത രാഷ്ട്രീയധനം തിട്ടപ്പെടുത്താന്‍ പ്രതിപക്ഷം പുതിയ ക്ഷേത്രഗണിതം തയ്യാറാക്കി. അടുത്തൂണ്‍ പറ്റിയ ഒരു ജഡ്ജിയെ അന്വേഷണത്തിനു വെക്കും വരെ ആക്രോശവും ആരോപണവും കോരിച്ചൊരിഞ്ഞു. പിന്നെ പ്രതിപക്ഷം പുതിയ പരാതികളെയും പ്രതിയോഗികളേയും തിരക്കിപ്പോയി.
എല്ലാ കുംഭകോണങ്ങളേയും പോലെ കക്കി കുംഭകോണവും ഒരു കറുത്ത പ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നില്ല. അതിന്റെ വിനീതമായ തുടക്കവും വികാസപരിണാമങ്ങളും മുകുന്ദന് വിവരിച്ചു--സൂര്യന് ഉദിച്ചുവെന്നോ മുറ്റത്തെ മുല്ലയില്‍ മൊട്ട് കണ്ടുവെന്നോ പറയുന്ന ലാഘവത്തോടെ. ശബരിഗിരി വൈദ്യുതനിലയത്തിലെ ടര്‍ബൈനുകള്‍ കൂടെക്കൂടെ കേടുവരുന്നതു ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു തുടക്കം. കേടിനു കാരണം ഹൈഡ്രജന്‍ സള്‍ഫൈഡ്. അതുണ്ടാകാന്‍ കാരണം ജലസംഭരണിയിലെ അഴുകല്‍. അഴുകാന്‍ കാരണം അടിയില്‍ കിടക്കുന്ന തടി. അപ്പോള്‍ ടര്‍ബൈന്‍ നന്നാവണമെങ്കില്‍ തടാകത്തിലെ തടി കടത്തിക്കൊണ്ടുപോകണം എന്ന് നിര്‍ദ്ദേശമായി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
ആരും കാണാത്ത ഏതോ പത്രത്തില്‍ തടി പൊക്കിയെടുത്തു കടത്തിക്കൊണ്ടുപോകാന്‍ കരാറുകാരെ ക്ഷണിച്ചു. കരറുകാരന്‍ സര്‍ക്കാരിനു ചെയ്യുന്ന ഒരു സേവനം പോലെയായിരുന്നു അതിന്റെ ചിത്രീകരണം. ടര്‍ബൈനുകള്‍ രക്ഷിക്കുന്നതായിരുന്നു ആ നടപടി, തടി കടത്തി കോടി ഉണ്ടാകുന്നതായിരുന്നില്ല. അതുകൊണ്ട് തടിക്ക് കീറക്കടലാസിന്റെ വിലയേ കല്പിച്ചുള്ളു. അരു ഘന മീറ്റര്‍ തടി മാറ്റുമ്പോള്‍ സര്‍ക്കാരിന് പന്ത്രണ്ടു രൂപ കൊടുക്കാമെന്ന് ഒരാള്‍ പറഞ്ഞു. വേറൊരാള് പതിമ്മൂന്ന്, മൂന്നാമതൊരാള്‍ പതിന്നാല്. പതിനഞ്ച് പറഞ്ഞ ആള്‍ക്ക് കരാര്‍ ഉറപ്പിച്ചു. നാലുപേരും ഒരാളായിരുന്നുവെന്ന സംസാരം ആരും ഗൌനിച്ചില്ല. പിന്നെ മന്ത്രിയും മന്ത്രവും മാറിയപ്പോഴും, കക്കിത്തടിയും കരാറുകരനും, പിന്നീട് അതിനെപ്പറ്റി പ്രസംഗിച്ച കെ കെ ശ്രീനിവാസന് എന്ന എം എല്‍ എ യുടെ വാങ്മയം കടമെടുത്തുപറഞ്ഞാല്‍, ആമ്പലും വെള്ളവും പോലെ ഒട്ടിനിന്നു, ഏറെക്കാലം.
മുകുന്ദന് പറഞ്ഞുതന്നത് എഴുതിയൊപ്പിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് അത്ഭുതമായി. ഉത്സാഹവും. ഒരാള്‍ റാവു തന്നെയായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആരും ചോദിക്കാറുള്ള അപ്രസക്തമായ ചോദ്യം അദ്ദേഹവും ചോദിച്ചു: ഇതെല്ലാം ആര് പറഞ്ഞുതന്നു? പിന്നീടങ്ങോട്ട് എന്റെ വാശിയില്‍ കാറ്റുവീശാനെന്ന മട്ടില്‍ റാവുവിന്റെ സഹകരണമുണ്ടായി. ആദ്യത്തെ കഥ അടിച്ചുവന്ന ദിവസം രാവിലെ എന്നെ കാണാന്‍ കേറിവന്ന ഗോപി പിള്ള ആയിരുന്നു അത്ഭുതവും ഉത്സാഹവും കീഴ്പ്പെടുത്തിയ മറ്റേ ആള്. കഷണ്ടി മൂടിയ തലയും കോണ്കണ്ണും സാധാരണയില്‍ കവിഞ്ഞ തടിയുമുള്ള ഗോപി പിള്ള പല പത്രങ്ങളിലും പല തവണ വില്ക്കാന് നോക്കിയതായിരുന്നു കക്കിയുടെ കഥ. അദ്ദേഹം അറിയാതെ ഒരിടത്ത് അദ്ദേഹത്തിനുതന്നെ അറിയാത്ത വിവരങ്ങളുമായി വാര്‍ത്ത വന്നുകണ്ടതില്‍ സന്തോഷിച്ചെത്തിയതായിരുന്നു തെന്മലക്കാരന്‍ ഗോപി പിള്ള, പോബ്സണ് എന്ന കരാര്‍ സ്ഥാപനത്തിന്റെ വലംകൈ. വാസ്തവത്തില്‍ കക്കി കരാര്‍ പോബ്സണ് വേണമെന്നുണ്ടായിരുന്നു.
അങ്ങനെ വാര്‍ത്ത തന്നവര്‍ സുഹൃത്തുക്കളായി. നിയമസഭയില്‍ കക്കി കുംഭകോണത്തെച്ചൊല്ലി നിലക്കാത്ത ബഹളം തുടങ്ങിയപ്പോള്‍, ലോബിയില്‍ വെച്ച് ഒരു ദിവസം വയലാര്‍ രവി സ്വതസ്സിദ്ധമായ വിശ്വാസത്തോടെ വിളമ്പി:“ആ റാവു ചക്രശ്വാസം വലിക്കുകയാണ്. കക്കി ഫയലെല്ലാം ഗോവിന്ദന് കുട്ടിയുടെ കൈവശമായിരിക്കുന്നു. എനിക്കറിയില്ലേ, ഞാന്‍ ആഭ്യന്തരമന്ത്രിയാണെന്നു മറക്കേണ്ട...” സത്യം അതിന്റെ കുറേ പിന്നിലായിരുന്നു. ഗോപി പിള്ളയുമായുള്ള സൌഹൃദം എന്നെ കാട്ടിനുള്ളിലും കുന്നിന് മുകളിലും കറങ്ങാന്‍ കൊണ്ടുപോയി. അതൊന്നുമറിയാതെ, പക്ഷേ വാര്‍ത്തയുടെ ഉറവിടം എവിടെയെന്ന് തെറ്റായാണെങ്കിലും ഊഹിച്ചെടുത്തുകൊണ്ട്, പി എസ് ശ്രീനിവാസന് എന്റെ മുഖത്തടുക്കുന്ന സ്വരത്തില്‍ പറഞ്ഞു: “പോബ്സണ് നിങ്ങളെ വിലക്കേടുത്തിരിക്കുന്നു.” എനിക്ക് അടുപ്പമുണ്ടായിരുന്ന പി എസിനോട് ഞാന്‍ ഇത്രയേ ചോദിച്ചുള്ളു: “അത്രയും വില എനിക്കുണ്ടോ?”
നിര്‍വികാരനായ മുകുന്ദനും സിനിക്കായ റാവുവും കരുതിയതിലപ്പുറം ചര്‍ച്ച പോയി. സി പി ഐയെ വെട്ടാന്‍ ഒരു വാളായി വെള്ളത്തിലിട്ട തടി സി പി എം ഉപയോഗിക്കുന്നു എന്ന് എങ്ങും പാട്ടായി. അത് കോണ്‍ഗ്രസ്സിന് നന്നേ സുഖിച്ചു. കോണ്‍ഗ്രസ്സിലെ ആന്റണിവിഭാഗത്തെ അടിച്ചൊതുക്കാന്‍ കരുണാകരന് അതേ തടി എടുത്ത് പിന്നില്‍നിന്ന് താങ്ങുന്നു എന്ന് ഉമ്മന്‍ ചാണ്ടിയുടേയും ആര്യാടന് മുഹമ്മദിന്റേയും അനുയായികള്‍ പ്രചരിപ്പിച്ചു. കരാര്‍ കത്തിക്കയറിയ കൊല്ലങ്ങളില്‍ അവര്‍ വനം മന്ത്രിമാരായിരുന്നു താനും. ഉമ്മന്‍ ചാണ്ടി അങ്ങനെ ഒരു ആരോപണത്തിന് ഇരയാവുന്നത് അതാദ്യമായിരുന്നു. അതൊഴിവാക്കാന് കൂടിയായിരുന്നു പെന്ഷന് പറ്റിയിരുന്ന ജോര്‍ജ് വടക്കേലിന്റെ അന്വേഷണക്കമ്മിഷനായുള്ള നിയമനം.
വടക്കേല്‍ വിധി എഴുതി: സര്‍ക്കാരിന് കിട്ടേണ്ടതെല്ലാം നേരത്തേ കിട്ടിയിരുന്നു. പിന്നെ, കരാറുകാരന് പണമുണ്ടാക്കിയെങ്കില്‍ അത് അയാളുടെ മിടുക്ക്. സര്‍ക്കാരിന് ഒഴിവാക്കാമായിരുന്ന നഷ്ടമൊന്നും ഉണ്ടായിട്ടില്ല. പതിനഞ്ചു രൂപയുടെ സാധനം ആയിരത്തഞ്ഞൂറു രൂപക്ക് വിറ്റ കഥയൊക്കെ തള്ളപ്പെട്ടു. വടക്കെല്‍ റിപ്പോര്‍ട് അംഗീകാരത്തിനുവേണ്ടി മന്ത്രിസഭയില്‍ വെച്ചയുടനേ ഇ അഹമ്മദ് താമസിച്ചിരുന്ന റോസ് ഹൌസിലൂടെ അത് എന്റെ കൈവശമെത്തി. ആര്യാടന് അസുഖം ഉണ്ടാക്കുന്നതെന്തും എന്നും മുസ്ലിം ലീഗുകാര്‍ക്ക് സുഖം പകര്‍ന്നിരുന്നല്ലോ.
എന്‍ കാളീശ്വരന്‍ ചെറുപ്പമായിരുന്നെങ്കില്‍ കാര്യം കുഴയുമായിരുന്നു. ഇത് എന്നോട് പറഞ്ഞത് അദ്ദേഹം തന്നെ. എന്തുകൊണ്ട് റിപ്പോര്‍ട് തള്ളണമെന്ന് എഴുതാനായിരുന്നു ആഭ്യന്തരസെക്രടറിയായിരുന്ന കാളീശ്വരന്റെ പുറപ്പാട്. അങ്ങനെ ചെയ്യരുതെന്ന് മന്ത്രിയുടെ നിര്‍ദ്ദേശം. ചെറുപ്പം തീര്‍ന്നിരുന്ന സെക്രടറി തന്നോടുതന്നെ ചോദിച്ചു: “എന്താ, നിന്റെ തലയിലൂടെ മാത്രമേ വണ്ടി ഓടുകയുള്ളു?..” അങ്ങനെ പതിവില്ലാത്ത രീതിയില്‍, മന്ത്രിസഭ്ക്കുള്ള കുറിപ്പ് വേറെ ആരെക്കൊണ്ടെങ്കിലും എഴുതിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഫയല്‍ കാളീശ്വരന്‍ വയലാര്‍ രവിയെ തിരിച്ചേല്പിച്ചു. വനത്തിന്റെ കൂടി ചുമതലയുള്ള എസ് ഗോപാലന് ഉള്‍പ്പടെ പലരുമുണ്ടായിരുന്നു അതു ചെയ്യാന്‍ പ്രാപ്തരായി.
കക്കിയുടെ കഥ അവിടെ അവസാനിച്ചെങ്കിലും ചലക്കുടിയിലെ ഗീത ടിമ്പേഴ്സ് ഉടമ കെ ജെ വാസുദേവന്‍ നായരുടെ ദുരിതം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. ചെറിയ നിലയില്‍നിന്ന് വലിയ കരാറുകാരനായി ഉയര്‍ന്ന വാസുദേവന്‍ നായര്‍ ഒരിക്കലും ആരോടും വലിപ്പം കാണിച്ചിരുന്നില്ല. അദ്ദേഹത്തോട് മറുത്തെന്തെങ്കിലും പറയാന്‍ ആര്‍ക്കും മടി തോന്നും. വേണ്ടപ്പെട്ടവരെയെല്ലാം അദ്ദേഹം കയ്യയഞ്ഞ് സഹായിച്ചിരുന്നു. പല സമ്മേളനങ്ങളുടേയും ചിലവ് അദ്ദേഹത്തിന്റെ പേരില്‍ എഴുതിയിരുന്നു. ഒടുവില്‍ അദ്ദേഹത്തിന് കഷ്ടപ്പാട് വന്നപ്പോള്‍ എല്ലാവരും കൈ മലര്‍ത്തി.
കരാറിനെച്ചൊല്ലി ബഹളം പൊട്ടിപ്പുറപ്പെട്ടപാടെ അത് നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിന് ധൃതി ആയി. കിട്ടാനുള്ള പണം കിട്ടാന്‍ അച്ചാലും പിച്ചാലും നടക്കേണ്ടിവന്നു. എന്നിട്ടും കിട്ടിയില്ല. തടാകത്തില്‍നിന്ന് പൊക്കിയെടുത്ത് കരക്കടുപ്പിച്ചിരുന്ന തടി നീക്കാന്‍പോലും അനുവാദമുണ്ടായില്ല. തടാകത്തിനു പുറത്തുള്ള തടിയാണ് അദ്ദേഹം പൊക്കിയതെന്ന് നാട്ടുകാര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ വാസുദേവന്‍ നായര്‍ അലസമായി ചിരിക്കും. കക്കിയില്‍നിന്ന് പണമുണ്ടാക്കിയതിനെപ്പറ്റി ചോദിച്ചാല്‍ അദ്ദേഹം മറുചോദ്യം ചോദിക്കും: “കച്ചവടം ലാഭത്തിനല്ലേ? നഷ്ടത്തിനല്ലല്ലോ.“
ഞങ്ങള്‍ തമ്മില്‍ ആദ്യമായി കാണുമ്പോള്‍ എന്റെ തുടര്‍ക്കഥ വഴി അദ്ദേഹത്തിനു നേരിട്ട ദുരിതം തിരിച്ചിടാന്‍ വയ്യാത്ത വിധം തുടങ്ങിക്കഴിഞ്ഞിരുന്നു. ഒന്നും രണ്ടും പറഞ്ഞുപോയപ്പോള്‍, കാലുഷ്യമൊന്നും കാണിക്കാതെയെന്നല്ല, അടുത്ത ചങ്ങാതിയെപ്പോലെ വാസുദേവന്‍ നായര്‍ പറഞ്ഞു: “നമ്മള് നേരത്തേ കണ്ടുമുട്ടിയിരുന്നെങ്കില്‍, ഇതൊന്നും ഉണ്ടാകുമായിരുന്നില്ല...” ആ മൊഴിയുടെ അര്‍ഥസാധ്യതകള്‍ ഓര്‍ത്ത് ഞാന്‍ ഒരേ സമയം ചിരിക്കുകയും ഞെട്ടുകയും ചെയ്തു.
(ജൂലൈ രണ്ടിന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)
...
Subscribe to:
Posts (Atom)