സുകുമാരൻ എന്നെ ഓരോ ഇടത്ത് അങ്ങനെ കൊണ്ടുപോകുന്നു. ഒരിക്കൽ പോത്തങ്കോട്ടെ ഒരു ആശ്രമത്തിൽ. മറ്റൊരിക്കൽ ഒരു വൃദ്ധസദനത്തിൽ. പിന്നെ, കഴിഞ്ഞയാഴ്ച, റോട്ടറി ക്ലബിൽ പ്രസംഗിക്കാൻ. ഞാൻ പ്രസംഗത്തിന്റെ ആളല്ല. എന്നാലും കൊണ്ടുപോയി. വിഷയം പലതും നിർദ്ദേശിച്ചു. മാധ്യമധർമ്മം. മൂല്യച്യുതി. ഇന്ത്യയുടെ ഭാവി. ആഗോളവൽക്കരണത്തിന്റെ അർഥവ്യാപ്തി. തിരഞ്ഞെടുപ്പു പരിഷ്ക്കാരങ്ങൾ....അങ്ങനെ പ്രവചനീയമായ പലതും കേട്ടപ്പോൾ, എനിക്കു ദേഷ്യം വന്നു. ഞാൻ പറഞ്ഞു: എനിക്കു ദേഷ്യം വരുന്നതിനെപ്പറ്റി സംസാരിക്കാം.
സുകുമാരൻ ഒരു നിമിഷം മിണ്ടാതായി. എന്നിട്ട് ഒരു മുന്നറിയിപ്പെന്നോണം പറഞ്ഞു: റോട്ടറി ക്ലബ്ബാണ്. വഴിവിട്ട് ഒരു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോൾ സൂക്ഷിക്കണം. കേൾവിക്കാരൊക്കെ കേമന്മാരും വട്ടവും ചിട്ടയും കാത്തുസൂക്ഷിക്കുന്നവരുമാണ്. ദേഷ്യം വരുന്നതിനെപ്പറ്റി പ്രസംഗിച്ചാൽ അവർക്ക് ദേഷ്യം വരുമോ? നോക്കാമെന്നായി ഞാൻ.
സദസ്സിന്റെ നടുവിൽ ഇരിക്കുന്ന എന്റെ ഭാര്യയെ ചോാണ്ടിയായിരുന്നു പ്രസംഗത്തിന്റെ തുടക്കം. ആത്മാവിനെയും ശരീരത്തെയും തണുപ്പിക്കേണ്ടതാണ് പ്രഭാതം. പക്ഷേ പല പ്രഭാതങ്ങളിലും ഭാര്യ പിറുപിറുക്കും. പുറം തിരിഞ്ഞു നിൽക്കുന്ന എന്നെ വിളിച്ചു കാണിക്കും: “ദാ, ഇതു കണ്ടോ....” അയൽ പക്കത്തെ അയയിൽ രാവിലെ കാണാൻ കൊള്ളാത്ത ഒരു തുണി നനച്ചിട്ടിരിക്കുന്നതു കണ്ടാൽ ആർക്കും അരിശം വരും. പക്ഷേ എന്തു ചെയ്യാൻ? അങ്ങോട്ടു നോക്കാതിരുന്നാൽ പോരേ എന്നു ഞാൻ ചോദിച്ചാൽ അരിശം കൂടുകയേ ഉള്ളു. പ്രഭാതം കോപാകുലമാക്കാൻ അങ്ങനെ എത്ര വഴി കിടക്കുന്നു! ഏതു വഴിയേയും നാം കടന്നു പോകുന്നു, നിസ്സഹായരായി!
ബംഗളൂരിൽ എനിക്കു താമസിക്കാൻ സ്ഥലം തന്ന ഭാസ്കരൻ രാവിലെ തർക്കം പറയുമായിരുന്നു. പലപ്പോഴും പ്രാണായാമം കഴിഞ്ഞു വരുമ്പോഴായിരിക്കും ഭാസ്കരൻ പൊട്ടിത്തെറിക്കുക. കാരണം എന്തുമാകാം. പൈപ്പിൽ വേണ്ടത്ര വെള്ളം വരുന്നില്ല. പത്രം ഇടുന്ന പയ്യൻ അത് എവിടേക്കോ വലിച്ചെറിഞ്ഞു. അർജ്ജുൻ എന്ന വളർത്തുനായ മുറ്റം മുഴുവൻ പതിവില്ലാതെ വൃത്തികേടാക്കി. മേഘം മൂടി, സൂര്യന്റെ വെളിച്ചം വരാൻ വൈകുന്നു...അങ്ങനെ എന്തും ദേഷ്യത്തിനു കാരണമാകാം. ഓരോന്നുകൊണ്ടും ഭാസ്കരൻ ക്ഷുഭിതനാകുന്നു; ക്ഷോഭം പടരുന്നു. എല്ലാവരും നിസ്സഹായരാകുന്നു.
പ്രകൃതിയോടും മനുഷ്യരോടും മൃഗങ്ങളോടും ദേഷ്യം വരുന്നവരെ ഞാൻ ഓർക്കുന്നു. അകരണമല്ലാതെ, നിസ്സഹായമായി ദേഷ്യം വരുന്നവർ. വഴിയിൽ തിരക്കു കാണുമ്പോൾ ദേഷ്യം, കുറുകേ ഓടുന്ന പട്ടിയോടു ദേഷ്യം, മരണവേഗത്തിൽ കടന്നു കേറുന്ന വാഹനത്തോടു ദേഷ്യം, അതിനോടൊപ്പമെത്താൻ ശ്രമിച്ച് പിന്തള്ളപ്പെടുന്ന തന്നോടു തന്നെ ദേഷ്യം. എവിടെ നോക്കിയാലും ദേഷ്യപ്പെടാൻ ഒരു കാരണവും ഒരു മുഖവും കാണും. അതു കാണുമ്പോൾ മുഖം തുടുക്കുന്നു, ചുണ്ടു വിറക്കുന്നു, തൊണ്ട വരളുന്നു, ഗാണ്ഡീവം താഴെ വീഴുന്നു. പിന്നെ ഗീത കൂട്ടിച്ചേർത്താൽ മതി.
സംഗത്തിൽനിന്ന് കാമവും കാമത്തിൽനിന്ന് ക്രോധവും ക്രോധത്തിൽനിന്ന് സമ്മോഹവും ഉണ്ടാകുന്നുവെന്നാണ് ഗീതയിലെ നിഗമനം. സമ്മോഹം ഓർമ്മയെ തകർക്കുന്നു. ഓർമ്മ തകർന്നാൽ ബുദ്ധി നശിക്കുന്നു. ബുദ്ധിനാശത്തോടെ എല്ലാം നശിച്ചുപോകും. ആ നാശത്തിന്റെ പ്രക്രിയയിൽ നടുവിൽത്തന്നെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു ദേഷ്യം. ആധ്യാത്മികമായി ഉയർന്ന ആളുകളെപ്പോലും ദേഷ്യം കൈ വിടാറില്ല. രണ്ട് ഉദാഹരണം മാത്രം. ഒന്ന് ദുർവാസാവ്. എവിടെച്ചെന്നാലും പുള്ളിക്കാരൻ കോപിക്കും. താൻ കൊടുത്ത മാല വേണ്ട പോലെ സൂക്ഷിക്കാതെ കൊണ്ടുനടന്ന ദേവേന്ദ്രനോടുള്ള ദേഷ്യം അമരന്മാരെ ജരാനരക്കു വിധേയരാക്കി. കാമുകന്റെ ഓർമ്മയിൽ തന്നെ സൽക്കരിക്കാൻ വൈകിയ ശകുന്തളയോടുള്ള ദേഷ്യം ദുഷ്യന്തന്റെ സ്മൃതിഭ്രംശത്തിനു കാരണമായി. ദേഷ്യതിന്റെ മുനിരൂപമായിരുന്നു ദുർവാസാവ്. രണ്ട് പരശുരാമൻ. ദേഷ്യവും പകയും കത്തിക്കേറിയപ്പോൾ അദ്ദേഹം ഇരുപത്തൊന്നു വട്ടം ശത്രുക്കളെ വെട്ടിനിരത്തി. എത്ര ചോര ഒഴുകിക്കാണും പരശുരാമക്ഷേത്രമായ കേരളത്തിൽ? പരശുരാമന്റെ ദേഷ്യം ഇന്നും എന്തിനും മുഷ്ടി ചുരുട്ടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന കേരളത്തിന്റെ പൈതൃകമായി വാഴുന്നുണ്ടോ?
ദേഷ്യത്തിന്റെ ശരീരശാസ്ത്രം പഠിച്ച ഒരാളാണ് ഡോക്റ്റർ ജോൺ ഹൺടർ. ശരീരത്തിന്റെ ആയിരം കരണങ്ങളെയും പ്രതികരണങ്ങളെയും പലതരം പരീക്ഷണങ്ങൾക്കു വിധേയമാക്കിയ ഗവേഷകനായിരുന്നു ഹൺടർ. ഹൃദ്രോഗം വരുമ്പോൾ രോഗി എങ്ങനെ പെരുമാറുമെന്നറിയാൻ, അദ്ദേഹം തനിക്കു തന്നെ രോഗം വരുത്തിയത്രേ. എന്നിട്ട് അതിനെപ്പറ്റി കവിക്കുമാത്രം വഴങ്ങുന്ന ഭാഷയിൽ എഴുതുകയും ചെയ്തു. ദേഷ്യത്തിന്റെ ശരീരശാസ്ത്രം പരിശോധിച്ചറിഞ്ഞിട്ട് അദ്ദേഹം എഴുതി: “എന്നെ ദേഷ്യം പിടിപ്പിക്കാവുന്ന ഓരോ ശത്രുവിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഓരോ തവണ ദേഷ്യം വരുമ്പോഴും ഞാൻ മരണത്തോട് ഒരടി കൂടി അടുക്കുന്നു.” ഹണ്ടറുടെ നിഗമനം പതിന്നാലാം നൂറ്റാണ്ടിന്റെ ഒടുവിൽ ശൃംഗേരിശങ്കരപീഠത്തിന്റെ അധിപതിയായിരുന്ന വിദ്യാരണ്യന്റെ വാക്കുകളിൽ ഞാൻ വായിച്ചറിഞ്ഞു. എത്രയോ മനനത്തിനും നിരീക്ഷണത്തിനും ശേഷമായിരിക്കണം, വിദ്യാരണ്യൻ പറഞ്ഞു: “ദേഷ്യം വരുമ്പോൾ നിങ്ങൾ മരണത്തിന്മുമ്പേ നരകം അനുഭവിക്കുന്നു. അതുകൊണ്ട് ദേഷ്യത്തെ നിങ്ങളുടെ ബദ്ധവൈരിയായി കൂട്ടുക.”
എപ്പോഴും തമ്മിൽത്തമ്മിൽ ദേഷ്യപ്പെടുന്ന ഒരു ദമ്പതികളെ സരസമായി കൈകാര്യം ചെയ്യുന്ന പരുക്കനായ മൈക്കി എന്ന ഒരു കഥാപാത്രമുണ്ട് ജയരാജിന്റെ ലൌഡ് സ്പീക്കർ എന്ന സിനിമയിൽ. ഭർത്താവ് വീട്ടിൽ കയറുമ്പോൾ, ഉടനേ വെള്ളം കവിൾക്കൊള്ളാനായിരുന്നു ഭാര്യക്ക് മൈക്കി കൊടുത്ത ഉപദേശം. ഭർത്താവ് വീട്ടിലുള്ളിടത്തോളം, വെള്ളം ഇറക്കുകയോ തുപ്പുകയോ ചെയ്യരുത്. നിർദ്ദേശത്തിനു ഫലമുണ്ടായി. ഭർത്താവ് ഓരോന്നു പറഞ്ഞ് ഞോണ്ടുമ്പോൾ, വായിൽ വെള്ളം ഉള്ളതുകൊണ്ട് ഭാര്യക്ക് ഒന്നും പറയാനാവുന്നില്ല. തിരിച്ചടി കേൾക്കാത്തതുകൊണ്ട് ഭർത്താവ് ഞോണ്ടൽ നിർത്തുന്നു. അങ്ങനെ രണ്ടു പേരും ചങ്ങത്തം വീണ്ടെടുക്കുന്നു. ഇതു പണ്ടേ ഞാൻ എന്റെ അമ്മയിൽനിന്നു കേട്ടിരിക്കുന്നു. അമ്മയുടെ അമ്മ കൊടുത്ത ഉപദേശമായിരുന്നു. ദേഷ്യം വരുമ്പോൾ ഒരു കവിൾ വെള്ളം കുടിക്കുക. അങ്ങനെ മുൻ ശുണ്ഠിക്കാരിയായിരുന്ന അമ്മയുടെ ദേഷ്യം പലപ്പോഴും തണുത്തിരുന്നത്രേ.
സെനെക്കയാണ് ഇക്കാര്യത്തിൽ എന്റെ ഗുരു. സെനെക്ക പറഞ്ഞു: “ദേഷ്യത്തിനുള്ള ഏറ്റവും നല്ല മരുന്ന് അമാന്തമാകുന്നു.” ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിക്കാൻ ഒരു നിമിഷം വൈകിക്കുക. പിന്നെ ഒന്നും പൊട്ടിത്തെറിച്ചെന്നു വരില്ല. അങ്ങനെ പറഞ്ഞുനിർത്തിയപ്പോൾ കേൾവിക്കാരായ റോട്ടറി അംഗങ്ങൾ പൊട്ടിത്തെറിച്ചില്ലെങ്കിലും പൊട്ടിച്ചിരിച്ചുമില്ല. ഒരാൾ എന്റെ ഭാര്യയെ പഴയ രംഗത്തേക്കു കൂട്ടിക്കൊണ്ടുപോയി. രാവിലെ അയൽ പക്കത്തെ അയയിൽ തൂങ്ങുന്ന കാണാൻ കൊള്ളാത്ത തുണിയെപ്പറ്റിയായിരുന്നു അന്വേഷണം. അതിനെപ്പറ്റി ഞാൻ പറഞ്ഞതൊക്കെ ശരിയാണോ? അവരെ ദേഷ്യപ്പെടുത്താതിരിക്കാൻ എന്തു പറയണമെന്നായിരുന്നു അപ്പോൾ ഞങ്ങളുടെ ഗവേഷണം.
Monday, March 7, 2011
Saturday, March 5, 2011
കുടത്തിൽ വീണ്ടും തിരയിളക്കം
മുൻകൂട്ടി ഉത്തരം പറയുന്ന കടംകഥയുടെ കൌതുകം ഉളവാക്കുന്നതാണ് ആ പഴകിയ ചോദ്യം: ഇടതുമുന്നണിയോ ഐക്യമുന്നണിയോ? രണ്ടിലൊന്നേ ആവൂ. രണ്ടായാലും സഹിക്കാം. അതിനപ്പുറം അല്പം ആവേഗം പകരുന്ന ഒന്നുണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ.
വാസ്തവത്തിൽ അതിനെ സി പി എമ്മിന്റെ--സി പി എമ്മിലെ എന്നും പറയാം--തിരഞ്ഞെടുപ്പ് എന്നു വിശേഷിപ്പിക്കണം. തള്ളിക്കളഞ്ഞ സഖാവിനെ വീണ്ടും തോളിലേറ്റുമ്പോൾ അണികൾ എങ്ങനെ അടി വെക്കണം എന്ന തീരുമാനം ആയിരിക്കും ഈ തിരഞ്ഞെടുപ്പ്.
മറന്നുതുടങ്ങിയ ആ ഉർദു കവിതയിലെ രൂപകം ആവർത്തിക്കാമെങ്കിൽ, കടൽ നോക്കി, കുടത്തിൽ തിരയിളക്കം കാണാൻ ഉന്നിയ കുട്ടിയായിരുന്നു മിനിയാന്നു വരെ വി എസ് അച്യുതാനന്ദൻ. ഇന്നലെ അദ്ദേഹം രൂപം മാറി. തിരഞ്ഞെടുപ്പിൽ വിളിക്കാവുന്ന മുദ്രാവാക്യങ്ങൾക്കെല്ലാം ദൃശ്യഭാവം നൽകിയ നേതാവായിരിക്കുന്നു അദ്ദേഹം. സദാചാരം, സത്യസന്ധത, ധീരത, പിന്നെ, മേമ്പൊടിക്ക്, വേണമെങ്കിൽ, ഒരു നുള്ള് രക്തസാക്ഷിത്വവും ചേർക്കാം: അതൊക്കെ ഒട്ടൊക്കെ പൊടുന്നനവേ പാർട്ടിയിൽനിന്നും നാട്ടുകാരിൽനിന്നും പതിച്ചുകിട്ടിയിരിക്കുന്ന വി എസ് അല്ലാതെ ആരുണ്ട് ഇപ്പോൾ ഇടതുപക്ഷത്തെ നയിക്കാൻ! തിരഞ്ഞെടുപ്പിന്റെ പതിമൂന്നാം രാവിൽ വി എസ്സിനുണ്ടായ ഈ രൂപാന്തരപ്രാപ്തിയാവും കഴിഞ്ഞ
അഞ്ചുകൊല്ലത്തിനുള്ളിലെ ഒരു നിർണായകരാഷ്ട്രീയസംഭവം.
അതിനോളം പ്രാധാന്യം വേറൊന്നിനുണ്ടെങ്കിൽ, അത് വി എസ്സുമായി ഒരുമിച്ചുപോകാൻ പറ്റില്ലെന്ന മട്ടിലുള്ള പാർട്ടിയുടെ ഔദ്യോഗികവിഭാഗത്തിന്റെ നിലപാടായിരിക്കും. കൂട്ടത്തിൽ പറയട്ടെ, വി എസ്സുമായി ഇനി ഒത്തുപോകാൻ കഴിയില്ലെന്ന് പണ്ടൊരിക്കൽ ഇ എം എസ്സിനോട് അറുത്തുമുറിച്ചു പരാതിപ്പെട്ട കാര്യം ഇ ബാലാനന്ദന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യം
മത്സരിപ്പിക്കുകപോലും വേണ്ടെന്നുവെച്ചിരുന്ന ഒരാൾ മത്സരിച്ചു, മുഖ്യമന്ത്രിയായി, അഞ്ചുകൊല്ലം നേതൃത്വവുമായി കോർത്തുനിന്നു, ഇപ്പോഴിതാ, ഇടതുപക്ഷത്തിന്റെ രക്ഷകനായി മാനം മുട്ടേ വളർന്നു നിൽക്കുന്നു.
എല്ലാവർക്കുമറിയാം, എല്ലായ്പ്പോഴുമെന്നപോലെ, അച്യുതാനന്ദനും പാർട്ടിയും തമ്മിൽ നിലനിന്ന ഈ പഞ്ചവത്സരവിരോധം വെറും രാഷ്ട്രീയാഭിപ്രായവ്യത്യാസമായിരുന്നില്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളായിരുന്നു അതിന്റെ അടിത്തട്ടും മുകൾത്തട്ടും ഒരുപോലെ. അഭിപ്രായവ്യത്യാസം രോഗാകീർണമായ ഒരു വികാരമായി മാറിയിരുന്നു. അത്രയേറെ കാലുഷ്യം പാർവതീപുത്തനാറിലൂടെ ഒലിച്ചുപോയിട്ടും, ആകസ്മികമായി പെയ്തിറങ്ങിയ ജനപ്രീതിയിൽ തിളങ്ങിനിൽക്കുന്ന വി എസ്സിനെ എല്ലാം മറന്ന് തോളേറ്റാൻ അണികൾ നിയോഗിക്കപ്പെടുമ്പോൾ
ആരുടെയെങ്കിലും കാലിടറുമോ എന്നതാണ് പാർട്ടിയുടെ ആത്മപ്രശ്നവും ധർമ്മസങ്കടവും. ഇഷ്ടാനിഷ്ടങ്ങളും ശൈലികളും ഒരു രാവുകൊണ്ടു മാറുമോ? മറിച്ചൊരു ചോദ്യമാകാം. ഉമ്മൻ ചാണ്ടിയെ പറയാൻ കൊള്ളാത്തതെല്ലാം പറഞ്ഞു പോയ കെ മുരളീധരൻ, കഴിഞ്ഞതൊന്നുമോർക്കാതെ വീണ്ടും പുതുപ്പള്ളിയുടെ സമൃദ്ധിക്കുവേണ്ടി വിയർപ്പൊഴുക്കാൻ വന്നില്ലേ? പക്ഷേ പിണറായി വിജയൻ മുരളീധരൻ അല്ലല്ലോ.
ആ പ്രകൃതം ഇടതുമുന്നണിയും ഐക്യമുന്നണിയും തമ്മിലുള്ള അന്തരത്തിലേക്കും വിരൽ ചൂണ്ടുന്നു. എപ്പോഴും കലഹിച്ചും, എന്നാൽ “സോദരർ തമ്മിലെ പോരൊരു പോരല്ല” എന്ന മട്ടിൽ എപ്പോഴും സന്ധി പറഞ്ഞും കഴിയുന്ന ഐക്യമുന്നണിയുടെ മുദ്രയാണ് അനൈക്യം. അത്ര തന്നെ വരും അഴിമതിക്കുള്ള അതിന്റെ പ്രശസ്തി. ഐക്യമുന്നണി സൃഷ്ടിച്ചിട്ടുള്ള അഴിമതിസാഹിത്യം, വൈപുല്യത്തിൽ, വ്യാസന്റേതിനെക്കാൾ കുറയുമായിരിക്കും.
അത്രയേയുള്ളു. അതായിരുന്നു എക്കാലവും ഇടതുമുന്നണീയുടെ ഗുലാൻ. ഇത്തവണത്തെ തിരഞ്ഞെടുപ്പിന് അതെടുത്തു വീശുമ്പോൾ, ടീം ലീഡറും വയോധികനുമായ വി എസ്സിന് ഒരു ഗുലാൻ കൂടി കിട്ടി. പേരറിയാത്ത വിരഹാതുരനായ യക്ഷനെപ്പോലെ ചിലർ രതിരുചികളുടെ പുതിയ
കഥകളുമായി കാടിറങ്ങിവന്നിരിക്കുന്നു. പക്ഷേ ഒന്നുണ്ട്: രതിരുചികളുടെ കാര്യത്തിലായലും, അഴിമതിയുടെയും അന്തച്ഛിദ്രത്തിന്റെയും കാര്യത്തിലായാലും, ഇടതും വലതും ഒരുപോലെ വിളങ്ങുന്നതായി കാണാം.
ശങ്കരന്മാരുടെ നാടായ കേരളത്തിൽ രതിപുരാണം സന്ധ്യാവന്ദനത്തിനുപയോഗിക്കുന്നതിൽ ഒരു തരം വൈരുദ്ധ്യാത്മകതയുണ്ടോ? കേരളം
പലപ്പോഴും നിരുത്തരമായ പ്രശ്നം അവശേഷിപ്പിച്ചുപോകുന്നതുപോലെ, ഇവിടെയും സംഭവിക്കുന്നു: പത്തും പതിനഞ്ചും, അതിൽ കൂടുതലും, പഴക്കമുള്ള കിംവദന്തികൾ പുതിയ സമാചാരം പോലെ പടർന്നു പെരുകുന്നു. “ഇനിയും പലരും ജയിലിൽ പോകും” എന്നാണ് ടീം ലീഡറുടെ ഭീഷണി. കഥകൾ കെട്ടടങ്ങാതെ പുകഞ്ഞുപൊങ്ങുന്നു എന്നതുതന്നെ ഉള്ളിൽ എരിയുന്ന നേരിന്റെ തെളിവാകാം. ഏതായാലും, നേതാക്കളുടെ മാറിവരുന്ന രതിരുചികളും, ആസ്പത്രിയുടെ പേരിലും അണക്കെട്ടിന്റെ പേരിലുമൊക്കെയുള്ള ധനസമ്പാദനരീതികളും നിരന്തരം ചർച്ച ചെയ്യുന്നതായിരിക്കുന്നു സമ്മതിദായകരുടെ സംവേദനശീലം. അതിന്റെ തിരക്കിൽ, നമുക്കും തീവ്രവാദത്തിനുമിടയിൽ ഞരമ്പുപോലൊരു വരമ്പായി
പലപ്പോഴും വർത്തിക്കുന്ന കക്ഷികൾ പൊളിഞ്ഞാൽ, പകരം എന്തു വരും എന്നാലോചിക്കാനിടയില്ല. അവക്കു ബദലായി ചിലർ ചില നേരങ്ങളിൽ
കൂട്ടു പിടിച്ച കക്ഷികൾ ആകട്ടെ, മിക്കപ്പോഴും തീവ്രവാദത്തിലേക്കു വഴുതിപ്പോയതായാണ് ചരിത്രം.
തിരഞ്ഞെടുപ്പ് കൊഴുക്കാൻ ഇതൊക്കെ മതി. പിന്നെന്തെങ്കിലും വേണമെങ്കിൽ, “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു“ എന്നു പറഞ്ഞ ദൈവത്തെത്തന്നെ നമ്മൾ പിഴുതിറക്കും. എപ്പോഴും നമ്മൾ എവിടെയും കണ്ടെത്തും, പുത്രനുവേണ്ടി വഴി വിടുന്ന പിതാവിനെയും പിതാവിനെ തന്റെ പേരിലുള്ള നരകത്തിൽ വീഴ്ത്തുന്ന പുത്രനെയും. തിരഞ്ഞെടുപ്പിൽ ഒരു മുദ്രാവാക്യമായി പുതുക്കിയെടുക്കാവുന്നതേയുള്ളു ലൂയി
മക്നീസിന്റെ ഈ രോദനം: “ലോകം എന്റെ മകന്റെ കൈകളാൽ ചെയ്ത പാപം പൊറുക്കണേ!“.
(manorama march 4)
വാസ്തവത്തിൽ അതിനെ സി പി എമ്മിന്റെ--സി പി എമ്മിലെ എന്നും പറയാം--തിരഞ്ഞെടുപ്പ് എന്നു വിശേഷിപ്പിക്കണം. തള്ളിക്കളഞ്ഞ സഖാവിനെ വീണ്ടും തോളിലേറ്റുമ്പോൾ അണികൾ എങ്ങനെ അടി വെക്കണം എന്ന തീരുമാനം ആയിരിക്കും ഈ തിരഞ്ഞെടുപ്പ്.
മറന്നുതുടങ്ങിയ ആ ഉർദു കവിതയിലെ രൂപകം ആവർത്തിക്കാമെങ്കിൽ, കടൽ നോക്കി, കുടത്തിൽ തിരയിളക്കം കാണാൻ ഉന്നിയ കുട്ടിയായിരുന്നു മിനിയാന്നു വരെ വി എസ് അച്യുതാനന്ദൻ. ഇന്നലെ അദ്ദേഹം രൂപം മാറി. തിരഞ്ഞെടുപ്പിൽ വിളിക്കാവുന്ന മുദ്രാവാക്യങ്ങൾക്കെല്ലാം ദൃശ്യഭാവം നൽകിയ നേതാവായിരിക്കുന്നു അദ്ദേഹം. സദാചാരം, സത്യസന്ധത, ധീരത, പിന്നെ, മേമ്പൊടിക്ക്, വേണമെങ്കിൽ, ഒരു നുള്ള് രക്തസാക്ഷിത്വവും ചേർക്കാം: അതൊക്കെ ഒട്ടൊക്കെ പൊടുന്നനവേ പാർട്ടിയിൽനിന്നും നാട്ടുകാരിൽനിന്നും പതിച്ചുകിട്ടിയിരിക്കുന്ന വി എസ് അല്ലാതെ ആരുണ്ട് ഇപ്പോൾ ഇടതുപക്ഷത്തെ നയിക്കാൻ! തിരഞ്ഞെടുപ്പിന്റെ പതിമൂന്നാം രാവിൽ വി എസ്സിനുണ്ടായ ഈ രൂപാന്തരപ്രാപ്തിയാവും കഴിഞ്ഞ
അഞ്ചുകൊല്ലത്തിനുള്ളിലെ ഒരു നിർണായകരാഷ്ട്രീയസംഭവം.
അതിനോളം പ്രാധാന്യം വേറൊന്നിനുണ്ടെങ്കിൽ, അത് വി എസ്സുമായി ഒരുമിച്ചുപോകാൻ പറ്റില്ലെന്ന മട്ടിലുള്ള പാർട്ടിയുടെ ഔദ്യോഗികവിഭാഗത്തിന്റെ നിലപാടായിരിക്കും. കൂട്ടത്തിൽ പറയട്ടെ, വി എസ്സുമായി ഇനി ഒത്തുപോകാൻ കഴിയില്ലെന്ന് പണ്ടൊരിക്കൽ ഇ എം എസ്സിനോട് അറുത്തുമുറിച്ചു പരാതിപ്പെട്ട കാര്യം ഇ ബാലാനന്ദന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യം
മത്സരിപ്പിക്കുകപോലും വേണ്ടെന്നുവെച്ചിരുന്ന ഒരാൾ മത്സരിച്ചു, മുഖ്യമന്ത്രിയായി, അഞ്ചുകൊല്ലം നേതൃത്വവുമായി കോർത്തുനിന്നു, ഇപ്പോഴിതാ, ഇടതുപക്ഷത്തിന്റെ രക്ഷകനായി മാനം മുട്ടേ വളർന്നു നിൽക്കുന്നു.
എല്ലാവർക്കുമറിയാം, എല്ലായ്പ്പോഴുമെന്നപോലെ, അച്യുതാനന്ദനും പാർട്ടിയും തമ്മിൽ നിലനിന്ന ഈ പഞ്ചവത്സരവിരോധം വെറും രാഷ്ട്രീയാഭിപ്രായവ്യത്യാസമായിരുന്നില്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളായിരുന്നു അതിന്റെ അടിത്തട്ടും മുകൾത്തട്ടും ഒരുപോലെ. അഭിപ്രായവ്യത്യാസം രോഗാകീർണമായ ഒരു വികാരമായി മാറിയിരുന്നു. അത്രയേറെ കാലുഷ്യം പാർവതീപുത്തനാറിലൂടെ ഒലിച്ചുപോയിട്ടും, ആകസ്മികമായി പെയ്തിറങ്ങിയ ജനപ്രീതിയിൽ തിളങ്ങിനിൽക്കുന്ന വി എസ്സിനെ എല്ലാം മറന്ന് തോളേറ്റാൻ അണികൾ നിയോഗിക്കപ്പെടുമ്പോൾ
ആരുടെയെങ്കിലും കാലിടറുമോ എന്നതാണ് പാർട്ടിയുടെ ആത്മപ്രശ്നവും ധർമ്മസങ്കടവും. ഇഷ്ടാനിഷ്ടങ്ങളും ശൈലികളും ഒരു രാവുകൊണ്ടു മാറുമോ? മറിച്ചൊരു ചോദ്യമാകാം. ഉമ്മൻ ചാണ്ടിയെ പറയാൻ കൊള്ളാത്തതെല്ലാം പറഞ്ഞു പോയ കെ മുരളീധരൻ, കഴിഞ്ഞതൊന്നുമോർക്കാതെ വീണ്ടും പുതുപ്പള്ളിയുടെ സമൃദ്ധിക്കുവേണ്ടി വിയർപ്പൊഴുക്കാൻ വന്നില്ലേ? പക്ഷേ പിണറായി വിജയൻ മുരളീധരൻ അല്ലല്ലോ.
ആ പ്രകൃതം ഇടതുമുന്നണിയും ഐക്യമുന്നണിയും തമ്മിലുള്ള അന്തരത്തിലേക്കും വിരൽ ചൂണ്ടുന്നു. എപ്പോഴും കലഹിച്ചും, എന്നാൽ “സോദരർ തമ്മിലെ പോരൊരു പോരല്ല” എന്ന മട്ടിൽ എപ്പോഴും സന്ധി പറഞ്ഞും കഴിയുന്ന ഐക്യമുന്നണിയുടെ മുദ്രയാണ് അനൈക്യം. അത്ര തന്നെ വരും അഴിമതിക്കുള്ള അതിന്റെ പ്രശസ്തി. ഐക്യമുന്നണി സൃഷ്ടിച്ചിട്ടുള്ള അഴിമതിസാഹിത്യം, വൈപുല്യത്തിൽ, വ്യാസന്റേതിനെക്കാൾ കുറയുമായിരിക്കും.
അത്രയേയുള്ളു. അതായിരുന്നു എക്കാലവും ഇടതുമുന്നണീയുടെ ഗുലാൻ. ഇത്തവണത്തെ തിരഞ്ഞെടുപ്പിന് അതെടുത്തു വീശുമ്പോൾ, ടീം ലീഡറും വയോധികനുമായ വി എസ്സിന് ഒരു ഗുലാൻ കൂടി കിട്ടി. പേരറിയാത്ത വിരഹാതുരനായ യക്ഷനെപ്പോലെ ചിലർ രതിരുചികളുടെ പുതിയ
കഥകളുമായി കാടിറങ്ങിവന്നിരിക്കുന്നു. പക്ഷേ ഒന്നുണ്ട്: രതിരുചികളുടെ കാര്യത്തിലായലും, അഴിമതിയുടെയും അന്തച്ഛിദ്രത്തിന്റെയും കാര്യത്തിലായാലും, ഇടതും വലതും ഒരുപോലെ വിളങ്ങുന്നതായി കാണാം.
ശങ്കരന്മാരുടെ നാടായ കേരളത്തിൽ രതിപുരാണം സന്ധ്യാവന്ദനത്തിനുപയോഗിക്കുന്നതിൽ ഒരു തരം വൈരുദ്ധ്യാത്മകതയുണ്ടോ? കേരളം
പലപ്പോഴും നിരുത്തരമായ പ്രശ്നം അവശേഷിപ്പിച്ചുപോകുന്നതുപോലെ, ഇവിടെയും സംഭവിക്കുന്നു: പത്തും പതിനഞ്ചും, അതിൽ കൂടുതലും, പഴക്കമുള്ള കിംവദന്തികൾ പുതിയ സമാചാരം പോലെ പടർന്നു പെരുകുന്നു. “ഇനിയും പലരും ജയിലിൽ പോകും” എന്നാണ് ടീം ലീഡറുടെ ഭീഷണി. കഥകൾ കെട്ടടങ്ങാതെ പുകഞ്ഞുപൊങ്ങുന്നു എന്നതുതന്നെ ഉള്ളിൽ എരിയുന്ന നേരിന്റെ തെളിവാകാം. ഏതായാലും, നേതാക്കളുടെ മാറിവരുന്ന രതിരുചികളും, ആസ്പത്രിയുടെ പേരിലും അണക്കെട്ടിന്റെ പേരിലുമൊക്കെയുള്ള ധനസമ്പാദനരീതികളും നിരന്തരം ചർച്ച ചെയ്യുന്നതായിരിക്കുന്നു സമ്മതിദായകരുടെ സംവേദനശീലം. അതിന്റെ തിരക്കിൽ, നമുക്കും തീവ്രവാദത്തിനുമിടയിൽ ഞരമ്പുപോലൊരു വരമ്പായി
പലപ്പോഴും വർത്തിക്കുന്ന കക്ഷികൾ പൊളിഞ്ഞാൽ, പകരം എന്തു വരും എന്നാലോചിക്കാനിടയില്ല. അവക്കു ബദലായി ചിലർ ചില നേരങ്ങളിൽ
കൂട്ടു പിടിച്ച കക്ഷികൾ ആകട്ടെ, മിക്കപ്പോഴും തീവ്രവാദത്തിലേക്കു വഴുതിപ്പോയതായാണ് ചരിത്രം.
തിരഞ്ഞെടുപ്പ് കൊഴുക്കാൻ ഇതൊക്കെ മതി. പിന്നെന്തെങ്കിലും വേണമെങ്കിൽ, “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു“ എന്നു പറഞ്ഞ ദൈവത്തെത്തന്നെ നമ്മൾ പിഴുതിറക്കും. എപ്പോഴും നമ്മൾ എവിടെയും കണ്ടെത്തും, പുത്രനുവേണ്ടി വഴി വിടുന്ന പിതാവിനെയും പിതാവിനെ തന്റെ പേരിലുള്ള നരകത്തിൽ വീഴ്ത്തുന്ന പുത്രനെയും. തിരഞ്ഞെടുപ്പിൽ ഒരു മുദ്രാവാക്യമായി പുതുക്കിയെടുക്കാവുന്നതേയുള്ളു ലൂയി
മക്നീസിന്റെ ഈ രോദനം: “ലോകം എന്റെ മകന്റെ കൈകളാൽ ചെയ്ത പാപം പൊറുക്കണേ!“.
(manorama march 4)
ബാലകൃഷ്ണ പിള്ള--ചില ഓർമ്മകൾ
സോമവാരം
സോമവാരം
ബാലകൃഷ്ണ പിള്ള--ചില ഓർമ്മകൾ
കെ ഗോവിന്ദൻ കുട്ടി
“അങ്ങനെയല്ല.” അങ്ങനെയൊരു മറുപടി പലപ്പോഴും കേൾക്കാം. ചോദ്യത്തെ “അതെ” എന്നോ “അല്ല” എന്നോ പറഞ്ഞു നേരിടാൻ ഉറപ്പില്ലാത്തപ്പോഴായിരിക്കും അങ്ങനെയൊരു മറുപടിയിൽ അഭയം തേടുക. ആർ ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്ന ദിവസം, ഭാര്യയുടെ ഒരു ചോദ്യത്തിനു മുമ്പിൽ എനിക്ക് അങ്ങനെ അഭയം തേടേണ്ടി വന്നു. എന്റെ മുഖം വായിച്ചെടുക്കുന്നതുപോലെ ഭാര്യ ചോദിച്ചു: “എന്താ, ദുഖമുണ്ടോ?” പരുങ്ങിപ്പരുങ്ങി ഞാൻ പറഞ്ഞു തുടങ്ങി: “അങ്ങനെയല്ല....”
വാസ്തവത്തിൽ അങ്ങനെ ആയിരുന്നില്ല. ഇടമലയാർ കഥയും ബാലകൃഷ്ണയുടെ വഴി വിട്ട വേറെ പല കാര്യങ്ങളും ഞാൻ എത്രയോ എഴുതിയിരിക്കുന്നു. അദ്ദേഹം മാധ്യമങ്ങളുടെ പ്രിയനേതാവായിരുന്ന കാലത്ത്, ആരും അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതൊന്നും എഴുതാൻ ഇഷ്ടപ്പെടാതിരുന്ന എൺപതുകളുടെ തുടക്കത്തിൽ, ഞാൻ എങ്ങനെയോ അദ്ദേഹത്തിന്റെ അരിശം നേടി. പിന്നെ സ്വയംവർദ്ധകമായ അരിശത്തിൽനിന്ന് രക്ഷ ഇല്ലാതായി. അതിന്റെ ന്യായവും യുക്തിപൂർവകവുമായ ജയിൽ സമാപ്തിയിൽ കൃതാർഥത തോന്നണം. പക്ഷേ, പഴയ ആ വാക്ക് വീണ്ടും വീശട്ടെ, “അങ്ങനെയല്ല.“
സമൃദ്ധിയിൽ കഴിയുന്ന ഒരാൾ തടവറയുടെ അസ്വതന്ത്ര്യവും അസൌകര്യവും അനുഭവിക്കേണ്ടി വരുക. അനുസരിപ്പിച്ചും സ്വന്തം ഇഷ്ടം അവകാശം പോലെ അനുഭവിച്ചും പോരുന്ന ഒരാൾ ജയിലറുടെ സൌജന്യത്തിനു വേണ്ടി കെഞ്ചേണ്ടി വരുക. പൂജപ്പുര ജയിൽ മുറിയിലെ ദൈന്യം ഞാൻ മനസ്സിൽ കണ്ടു. എനിക്ക് അതിൽ കഷ്ടം തോന്നി. നമ്മൾ എന്തിനു വേണ്ടി പണിപ്പെട്ടുവോ, അതിന്റെ ഫലം കാണുമ്പോൾ സന്തോഷിക്കാതിരിക്കുക, ഒരുപക്ഷേ, സന്തപിക്കുക എന്ന യുക്തിരാഹിത്യം ഒരു മാനുഷികഭാവമാകുന്നു. ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്നതിനെപ്പറ്റിയുള്ള ചോദ്യം കേട്ടപ്പോൾ എനിക്കുണ്ടായത് ആ മാനുഷികയുക്തിരാഹിത്യമായിരുന്നു. ആഘോഷിക്കണോ, അനുതപിക്കണോ? “അങ്ങനെയല്ല“ എന്നല്ലാതെ എന്തു പറയാൻ?. വി എസ് അച്യുതാനന്ദനാകട്ടെ, അങ്ങനെത്തന്നെയായിരുന്നു. യന്ത്രസഹജമായ കൃതാർഥതയോടെ അദ്ദേഹം ആഘോഷിക്കുക തന്നെ ചെയ്തു. വാക്കുകൾ നീട്ടിയും കുറുക്കിയും വെട്ടിനുറുക്കിയും, ഒച്ച താഴ്ത്തിയും ഉയർത്തിയും പരത്തിയും, അദ്ദേഹം ബാലകൃഷ്ണ പിള്ളയുടെ ജയിൽ പ്രവേശം കൊണ്ടാടി.
ബാലകൃഷ്ണ പിള്ളയുടെ ആദ്യത്തെ കനഡ യാത്രയെപ്പറ്റിയുള്ള ഒരു കൊച്ചുകഥയുമായിട്ടായിരുന്നു എന്റെ തുടക്കം. പിന്നെ അദ്ദേഹം വൈദ്യുതി ബോർഡിന്റെ വിദേശ കാർ ഉപയോഗിച്ചതും, വയർലസ് സെറ്റ് വീട്ടിൽ കൊണ്ടു വെച്ചതും, എയർ കണ്ടിഷനർ സ്ഥാപിച്ചതും, ഇടമലയാറിൽ കൊടി കാണിച്ച ഡ്രൈവറെ സ്ഥലം മാറ്റിയതും, എഞ്ചിനീയർമാരെ വിരട്ടിയതും, കരാർ കാര്യങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതും, അങ്ങനെ അങ്ങനെ പലതും കഥയായി. അരിശം സ്വയം വർദ്ധിക്കുകയായിരുന്നു. ഒടുവിൽ, വികാസ് ഭവനിൽ, നിയമസഭയുടെ ഒരു വിഷയസമിതിയുടെ യോഗത്തിൽ വെച്ച്, അംഗങ്ങൾ അദ്ദേഹത്തെ ഘെരാവോ ചെയ്തു. അതാകട്ടെ, നിയമസഭാംഗങ്ങൾ മന്ത്രിയെ ഘെരാവോ ചെയ്യുന്ന ആദ്യത്തെ സംഭവമായിരുന്നു അതിൽ പിന്നെ അങ്ങനെയൊന്നുണ്ടായതായി കേട്ടിട്ടുമില്ല. ആലോചനമുതൽ എനിക്കറിയാമായിരുന്നതായിരുന്നു ആ ഘെരാവോ പരിപാടി. സ്വതവേ കുലുക്കമില്ലാത്ത ബാലകൃഷ്ണ പിള്ളയെ ഒട്ടൊക്കെ ഉലച്ചതായിരുന്നു ആ ഘെരാവോ.
തിരിഞ്ഞുനോക്കുമ്പോൾ, അജയ്യനെന്നു തോന്നിയിരുന്ന ബാലകൃഷ്ണ പിള്ളക്കെതിരെ രണ്ടു ചേരിയിലും പുകഞ്ഞുവന്നിരുന്ന അമർഷത്തിന്റെ നാന്ദിയായിരുന്നു ആ ഘെരാവോ എന്നു തോന്നുന്നു. അന്നു തുടങ്ങിയ അദ്ദേഹത്തിന്റെ കഷ്ടകാലം പിന്നെപ്പിന്നെ ഒന്നിനൊന്നു വഷളായി. പമ്മിപ്പമ്മിയിരുന്നവർ അവസരം കിട്ടിയപ്പോൾ അദ്ദേഹത്തെ തിരിഞ്ഞു വെട്ടി. ഒരു പ്രസംഗത്തിനിടെ ഒരു മൂച്ചിനു പറഞ്ഞുപോയ ഒരു വാക്കിന്റെ പേരിൽ, അദ്ദേഹത്തെ ഭീകരവാദിയായി ചിത്രീകരിക്കുകയും മന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിക്കാൻ കരുക്കൾ നീങ്ങുകയും ഉണ്ടായി. പ്രസംഗത്തിനുശേഷം, രാഷ്ട്രീയരോഷം പതഞ്ഞുനുരഞ്ഞപ്പോൾ, കോഴി കൂവുന്നതിനുമുമ്പ്, പത്രോസിനെപ്പോലെ, അദ്ദേഹം മൂന്നു വട്ടം തന്റെ പഞ്ചാബ് മോഡൽ വിവാദപ്രയോഗം കയ്യൊഴിഞ്ഞു. എല്ലാവരും അദ്ദേഹത്തെ വളഞ്ഞിട്ടു പിടിക്കാൻ വട്ടം കൂട്ടുകയായിരുന്നു.
അവിടെ തുടങ്ങി ബാലകൃഷ്ണ പിള്ളയുടെയും എന്റെയും സൌഹൃദം. നാക്കുപിഴയെന്നു പറഞ്ഞു തള്ളേണ്ട, താൻ തന്നെ കയ്യൊഴിയുകയും ഖേദിക്കുകയും ചെയ്യുന്ന ഒരു പ്രസ്താവത്തിന്റെ പേരിൽ ഒരു പ്രസംഗകനെ ക്രൂശിക്കരുതെന്നായിരുന്നു എന്റെ വാദം. ബാലകൃഷ്ണ പിള്ളയുടെ സൌഹൃദം കൈവന്നതൊഴിച്ചാൽ, അതുകൊണ്ട് ഫലം ഒന്നുമുണ്ടായില്ല. സൌഹൃദത്തെപ്പറ്റി പറയുമ്പോൾ, ഒരു കാര്യം കൂടി കുറിക്കണം. കൂറുള്ളവർക്കുവേണ്ടി, വേണ്ടപ്പെട്ടവർക്കുവേണ്ടി, എന്തെങ്കിലും ചെയ്യാൻ അദ്ദേഹം ചട്ടം അങ്ങുമിങ്ങും വളച്ചെന്നിരിക്കും. എതിർക്കുന്നവർക്കെതിരെ എന്തും ചെയ്യാനും ചട്ടത്തെ അതുപോലൊക്കെ ചെയ്യും. ബാക്കിപത്രം നോക്കുമ്പോൾ, നന്ദികേടും വൈരാഗ്യവും നേടാൻ അത്ര നല്ല വഴി വേറെ കാണില്ല.
സൌഹൃദത്തിന്റെ കാലത്ത്, ഒരിക്കൽ ഞങ്ങൾ അദ്ദേഹത്തിന്റെ കാറിൽ കണ്ണൂർ വരെ യാത്ര ചെയ്തു. അദ്ദേഹത്തെ നഖശിഖാന്തം എതിർത്തിരുന്ന എം വി രാഘവൻ സി പി എം വിടുകയും, ഐക്യജനാധിപത്യമുന്നണിയുടെ ഭാഗമാകുകയും ബാലകൃഷ്ണപിള്ളയുമായി ചങ്ങാത്തം പണിയുകയും ചെയ്തിരുന്നു. എം വി ആറിന്റെ തിരഞ്ഞെടുപ്പുത്സവം കാണാൻ പോയതായിരുന്നു ബാലകൃഷ്ണ പിള്ളയും ഞാനും. എം വി ആറിന് പിന്തുണ മാത്രമല്ല എന്തോ സഹായവും അദ്ദേഹം നൽകിയതായി ഓർക്കുന്നു. മടങ്ങിപ്പോരുമ്പോൾ, മയ്യഴിയിൽ കാർ നിർത്തി. ഡ്രൈവറെ വിട്ട് എനിക്കു കുടിക്കാൻ എന്തോ വരുത്തി. ഇരുട്ടിയപ്പോൾ, കോഴിക്കോട്ട് ഗസ്റ്റ് ഹൌസിൽ, ഒരേ മുറിയിലിരുന്ന്, പണ്ട് പരോളിലിറങ്ങിയ തടവുകാർ വെട്ടിക്കൊന്ന കലക്റ്റർ കനോലിയുടെയും കുടുംബത്തിന്റെയും--ഇപ്പോൾ ഗസ്റ്റ് ഹൌസ് നിൽക്കുന്ന സ്ഥലത്ത് ഒരിക്കൽ കലക്റ്ററുടെ ബംഗളാവ് ആയിരുന്നു--കഥ മൊത്തിക്കുടിച്ചുകൊണ്ടിരുന്നപ്പോൾ, ബാലകൃഷ്ണ പിള്ള പറഞ്ഞു: “എനിക്ക് ഇതൊന്നും ശീലമില്ല.”
പിന്നെ ജോലിയുടെ പുതിയ ശീലങ്ങളുമായി ഞാൻ വഴി മാറിപ്പോയി. സൌഹൃദങ്ങൾ മങ്ങിയ ഓർമ്മകളായി. ഒരിക്കൽ ആരുടെയോ തടുക്കാൻ വയ്യാത്ത നിർബ്ബന്ധത്തിനു വഴങ്ങി, ശുപാർശയുമായി ബാലകൃഷ്ണ പിള്ളയെ കാണേണ്ടി വന്നു. മന്ത്രിയായിരുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ വാക്ക് നടപ്പായിരുന്ന ചില സ്ഥലങ്ങൾ അപ്പോഴും ഉണ്ടായിരുന്നു. ഒരു ശിപായിയുടെ സ്ഥലം മാറ്റം ആയിരുന്നു കാര്യം. അതെത്രയോ നിസ്സാരമായിരുന്നു, അദ്ദേഹത്തിന്റെ നോട്ടത്തിൽ. ഒരു ടെലഫോൺ വിളി. രണ്ടാമതൊരു വിളി വേണ്ടി വന്നില്ല. എന്റെ ആദ്യത്തെ വിളിയിൽ തന്നെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു, “അത് ഏർപ്പടാക്കുന്നു. അതിനായി ഇനി വിളിക്കേണ്ടി വരില്ല.” ചെറിയ കാര്യം. വലിയ നന്ദി. അങ്ങനെ അധികം ഓർക്കാനില്ല.
ഓർക്കാനുള്ളത് ബാലകൃഷ്ണ പിള്ളയെ വിടാതെ പിന്തുടർന്ന പഴയ ആരോപണങ്ങളുടെയും കേസുകളുടെയും കഥയായിരുന്നു. അതിലൊന്നിന്റെ പരിണാമത്തിൽ, അദ്ദേഹം ജയിലിൽ ആയി. കുറ്റം തെളിഞ്ഞാൽ കുറ്റവാളികൾ ശിക്ഷിക്കപ്പേടുന്നതാണ് നിയമം. നിയമം നടപ്പാവുമ്പോൾ ചിരിക്കണോ കരയണോ? പഴയ വാക്ക് വീണ്ടും ഉപയോഗിക്കട്ടെ, “അങ്ങനെയല്ല.” കൊലയാളിയെ തൂക്കിക്കൊല്ലാൻ വിധിച്ച ശേഷം ന്യായാധിപൻ പേന പൊട്ടിച്ചുകളഞ്ഞിരുന്നെന്നു കേട്ടിട്ടുണ്ട്. ന്യായം പുലരുമ്പോഴും വേദന തോന്നാം. അതു തോന്നത്തവരായും ചിലർ കാണും, ചിരിക്കുകയും കോക്രി കാണിക്കുകയും ചെയ്യുന്ന ചിലർ, അച്യുതാനന്ദനെപ്പോലെ.
കെ ഗോവിന്ദൻ കുട്ടി
“അങ്ങനെയല്ല.” അങ്ങനെയൊരു മറുപടി പലപ്പോഴും കേൾക്കാം. ചോദ്യത്തെ “അതെ” എന്നോ “അല്ല” എന്നോ പറഞ്ഞു നേരിടാൻ ഉറപ്പില്ലാത്തപ്പോഴായിരിക്കും അങ്ങനെയൊരു മറുപടിയിൽ അഭയം തേടുക. ആർ ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്ന ദിവസം, ഭാര്യയുടെ ഒരു ചോദ്യത്തിനു മുമ്പിൽ എനിക്ക് അങ്ങനെ അഭയം തേടേണ്ടി വന്നു. എന്റെ മുഖം വായിച്ചെടുക്കുന്നതുപോലെ ഭാര്യ ചോദിച്ചു: “എന്താ, ദുഖമുണ്ടോ?” പരുങ്ങിപ്പരുങ്ങി ഞാൻ പറഞ്ഞു തുടങ്ങി: “അങ്ങനെയല്ല....”
വാസ്തവത്തിൽ അങ്ങനെ ആയിരുന്നില്ല. ഇടമലയാർ കഥയും ബാലകൃഷ്ണയുടെ വഴി വിട്ട വേറെ പല കാര്യങ്ങളും ഞാൻ എത്രയോ എഴുതിയിരിക്കുന്നു. അദ്ദേഹം മാധ്യമങ്ങളുടെ പ്രിയനേതാവായിരുന്ന കാലത്ത്, ആരും അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതൊന്നും എഴുതാൻ ഇഷ്ടപ്പെടാതിരുന്ന എൺപതുകളുടെ തുടക്കത്തിൽ, ഞാൻ എങ്ങനെയോ അദ്ദേഹത്തിന്റെ അരിശം നേടി. പിന്നെ സ്വയംവർദ്ധകമായ അരിശത്തിൽനിന്ന് രക്ഷ ഇല്ലാതായി. അതിന്റെ ന്യായവും യുക്തിപൂർവകവുമായ ജയിൽ സമാപ്തിയിൽ കൃതാർഥത തോന്നണം. പക്ഷേ, പഴയ ആ വാക്ക് വീണ്ടും വീശട്ടെ, “അങ്ങനെയല്ല.“
സമൃദ്ധിയിൽ കഴിയുന്ന ഒരാൾ തടവറയുടെ അസ്വതന്ത്ര്യവും അസൌകര്യവും അനുഭവിക്കേണ്ടി വരുക. അനുസരിപ്പിച്ചും സ്വന്തം ഇഷ്ടം അവകാശം പോലെ അനുഭവിച്ചും പോരുന്ന ഒരാൾ ജയിലറുടെ സൌജന്യത്തിനു വേണ്ടി കെഞ്ചേണ്ടി വരുക. പൂജപ്പുര ജയിൽ മുറിയിലെ ദൈന്യം ഞാൻ മനസ്സിൽ കണ്ടു. എനിക്ക് അതിൽ കഷ്ടം തോന്നി. നമ്മൾ എന്തിനു വേണ്ടി പണിപ്പെട്ടുവോ, അതിന്റെ ഫലം കാണുമ്പോൾ സന്തോഷിക്കാതിരിക്കുക, ഒരുപക്ഷേ, സന്തപിക്കുക എന്ന യുക്തിരാഹിത്യം ഒരു മാനുഷികഭാവമാകുന്നു. ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്നതിനെപ്പറ്റിയുള്ള ചോദ്യം കേട്ടപ്പോൾ എനിക്കുണ്ടായത് ആ മാനുഷികയുക്തിരാഹിത്യമായിരുന്നു. ആഘോഷിക്കണോ, അനുതപിക്കണോ? “അങ്ങനെയല്ല“ എന്നല്ലാതെ എന്തു പറയാൻ?. വി എസ് അച്യുതാനന്ദനാകട്ടെ, അങ്ങനെത്തന്നെയായിരുന്നു. യന്ത്രസഹജമായ കൃതാർഥതയോടെ അദ്ദേഹം ആഘോഷിക്കുക തന്നെ ചെയ്തു. വാക്കുകൾ നീട്ടിയും കുറുക്കിയും വെട്ടിനുറുക്കിയും, ഒച്ച താഴ്ത്തിയും ഉയർത്തിയും പരത്തിയും, അദ്ദേഹം ബാലകൃഷ്ണ പിള്ളയുടെ ജയിൽ പ്രവേശം കൊണ്ടാടി.
ബാലകൃഷ്ണ പിള്ളയുടെ ആദ്യത്തെ കനഡ യാത്രയെപ്പറ്റിയുള്ള ഒരു കൊച്ചുകഥയുമായിട്ടായിരുന്നു എന്റെ തുടക്കം. പിന്നെ അദ്ദേഹം വൈദ്യുതി ബോർഡിന്റെ വിദേശ കാർ ഉപയോഗിച്ചതും, വയർലസ് സെറ്റ് വീട്ടിൽ കൊണ്ടു വെച്ചതും, എയർ കണ്ടിഷനർ സ്ഥാപിച്ചതും, ഇടമലയാറിൽ കൊടി കാണിച്ച ഡ്രൈവറെ സ്ഥലം മാറ്റിയതും, എഞ്ചിനീയർമാരെ വിരട്ടിയതും, കരാർ കാര്യങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതും, അങ്ങനെ അങ്ങനെ പലതും കഥയായി. അരിശം സ്വയം വർദ്ധിക്കുകയായിരുന്നു. ഒടുവിൽ, വികാസ് ഭവനിൽ, നിയമസഭയുടെ ഒരു വിഷയസമിതിയുടെ യോഗത്തിൽ വെച്ച്, അംഗങ്ങൾ അദ്ദേഹത്തെ ഘെരാവോ ചെയ്തു. അതാകട്ടെ, നിയമസഭാംഗങ്ങൾ മന്ത്രിയെ ഘെരാവോ ചെയ്യുന്ന ആദ്യത്തെ സംഭവമായിരുന്നു അതിൽ പിന്നെ അങ്ങനെയൊന്നുണ്ടായതായി കേട്ടിട്ടുമില്ല. ആലോചനമുതൽ എനിക്കറിയാമായിരുന്നതായിരുന്നു ആ ഘെരാവോ പരിപാടി. സ്വതവേ കുലുക്കമില്ലാത്ത ബാലകൃഷ്ണ പിള്ളയെ ഒട്ടൊക്കെ ഉലച്ചതായിരുന്നു ആ ഘെരാവോ.
തിരിഞ്ഞുനോക്കുമ്പോൾ, അജയ്യനെന്നു തോന്നിയിരുന്ന ബാലകൃഷ്ണ പിള്ളക്കെതിരെ രണ്ടു ചേരിയിലും പുകഞ്ഞുവന്നിരുന്ന അമർഷത്തിന്റെ നാന്ദിയായിരുന്നു ആ ഘെരാവോ എന്നു തോന്നുന്നു. അന്നു തുടങ്ങിയ അദ്ദേഹത്തിന്റെ കഷ്ടകാലം പിന്നെപ്പിന്നെ ഒന്നിനൊന്നു വഷളായി. പമ്മിപ്പമ്മിയിരുന്നവർ അവസരം കിട്ടിയപ്പോൾ അദ്ദേഹത്തെ തിരിഞ്ഞു വെട്ടി. ഒരു പ്രസംഗത്തിനിടെ ഒരു മൂച്ചിനു പറഞ്ഞുപോയ ഒരു വാക്കിന്റെ പേരിൽ, അദ്ദേഹത്തെ ഭീകരവാദിയായി ചിത്രീകരിക്കുകയും മന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിക്കാൻ കരുക്കൾ നീങ്ങുകയും ഉണ്ടായി. പ്രസംഗത്തിനുശേഷം, രാഷ്ട്രീയരോഷം പതഞ്ഞുനുരഞ്ഞപ്പോൾ, കോഴി കൂവുന്നതിനുമുമ്പ്, പത്രോസിനെപ്പോലെ, അദ്ദേഹം മൂന്നു വട്ടം തന്റെ പഞ്ചാബ് മോഡൽ വിവാദപ്രയോഗം കയ്യൊഴിഞ്ഞു. എല്ലാവരും അദ്ദേഹത്തെ വളഞ്ഞിട്ടു പിടിക്കാൻ വട്ടം കൂട്ടുകയായിരുന്നു.
അവിടെ തുടങ്ങി ബാലകൃഷ്ണ പിള്ളയുടെയും എന്റെയും സൌഹൃദം. നാക്കുപിഴയെന്നു പറഞ്ഞു തള്ളേണ്ട, താൻ തന്നെ കയ്യൊഴിയുകയും ഖേദിക്കുകയും ചെയ്യുന്ന ഒരു പ്രസ്താവത്തിന്റെ പേരിൽ ഒരു പ്രസംഗകനെ ക്രൂശിക്കരുതെന്നായിരുന്നു എന്റെ വാദം. ബാലകൃഷ്ണ പിള്ളയുടെ സൌഹൃദം കൈവന്നതൊഴിച്ചാൽ, അതുകൊണ്ട് ഫലം ഒന്നുമുണ്ടായില്ല. സൌഹൃദത്തെപ്പറ്റി പറയുമ്പോൾ, ഒരു കാര്യം കൂടി കുറിക്കണം. കൂറുള്ളവർക്കുവേണ്ടി, വേണ്ടപ്പെട്ടവർക്കുവേണ്ടി, എന്തെങ്കിലും ചെയ്യാൻ അദ്ദേഹം ചട്ടം അങ്ങുമിങ്ങും വളച്ചെന്നിരിക്കും. എതിർക്കുന്നവർക്കെതിരെ എന്തും ചെയ്യാനും ചട്ടത്തെ അതുപോലൊക്കെ ചെയ്യും. ബാക്കിപത്രം നോക്കുമ്പോൾ, നന്ദികേടും വൈരാഗ്യവും നേടാൻ അത്ര നല്ല വഴി വേറെ കാണില്ല.
സൌഹൃദത്തിന്റെ കാലത്ത്, ഒരിക്കൽ ഞങ്ങൾ അദ്ദേഹത്തിന്റെ കാറിൽ കണ്ണൂർ വരെ യാത്ര ചെയ്തു. അദ്ദേഹത്തെ നഖശിഖാന്തം എതിർത്തിരുന്ന എം വി രാഘവൻ സി പി എം വിടുകയും, ഐക്യജനാധിപത്യമുന്നണിയുടെ ഭാഗമാകുകയും ബാലകൃഷ്ണപിള്ളയുമായി ചങ്ങാത്തം പണിയുകയും ചെയ്തിരുന്നു. എം വി ആറിന്റെ തിരഞ്ഞെടുപ്പുത്സവം കാണാൻ പോയതായിരുന്നു ബാലകൃഷ്ണ പിള്ളയും ഞാനും. എം വി ആറിന് പിന്തുണ മാത്രമല്ല എന്തോ സഹായവും അദ്ദേഹം നൽകിയതായി ഓർക്കുന്നു. മടങ്ങിപ്പോരുമ്പോൾ, മയ്യഴിയിൽ കാർ നിർത്തി. ഡ്രൈവറെ വിട്ട് എനിക്കു കുടിക്കാൻ എന്തോ വരുത്തി. ഇരുട്ടിയപ്പോൾ, കോഴിക്കോട്ട് ഗസ്റ്റ് ഹൌസിൽ, ഒരേ മുറിയിലിരുന്ന്, പണ്ട് പരോളിലിറങ്ങിയ തടവുകാർ വെട്ടിക്കൊന്ന കലക്റ്റർ കനോലിയുടെയും കുടുംബത്തിന്റെയും--ഇപ്പോൾ ഗസ്റ്റ് ഹൌസ് നിൽക്കുന്ന സ്ഥലത്ത് ഒരിക്കൽ കലക്റ്ററുടെ ബംഗളാവ് ആയിരുന്നു--കഥ മൊത്തിക്കുടിച്ചുകൊണ്ടിരുന്നപ്പോൾ, ബാലകൃഷ്ണ പിള്ള പറഞ്ഞു: “എനിക്ക് ഇതൊന്നും ശീലമില്ല.”
പിന്നെ ജോലിയുടെ പുതിയ ശീലങ്ങളുമായി ഞാൻ വഴി മാറിപ്പോയി. സൌഹൃദങ്ങൾ മങ്ങിയ ഓർമ്മകളായി. ഒരിക്കൽ ആരുടെയോ തടുക്കാൻ വയ്യാത്ത നിർബ്ബന്ധത്തിനു വഴങ്ങി, ശുപാർശയുമായി ബാലകൃഷ്ണ പിള്ളയെ കാണേണ്ടി വന്നു. മന്ത്രിയായിരുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ വാക്ക് നടപ്പായിരുന്ന ചില സ്ഥലങ്ങൾ അപ്പോഴും ഉണ്ടായിരുന്നു. ഒരു ശിപായിയുടെ സ്ഥലം മാറ്റം ആയിരുന്നു കാര്യം. അതെത്രയോ നിസ്സാരമായിരുന്നു, അദ്ദേഹത്തിന്റെ നോട്ടത്തിൽ. ഒരു ടെലഫോൺ വിളി. രണ്ടാമതൊരു വിളി വേണ്ടി വന്നില്ല. എന്റെ ആദ്യത്തെ വിളിയിൽ തന്നെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു, “അത് ഏർപ്പടാക്കുന്നു. അതിനായി ഇനി വിളിക്കേണ്ടി വരില്ല.” ചെറിയ കാര്യം. വലിയ നന്ദി. അങ്ങനെ അധികം ഓർക്കാനില്ല.
ഓർക്കാനുള്ളത് ബാലകൃഷ്ണ പിള്ളയെ വിടാതെ പിന്തുടർന്ന പഴയ ആരോപണങ്ങളുടെയും കേസുകളുടെയും കഥയായിരുന്നു. അതിലൊന്നിന്റെ പരിണാമത്തിൽ, അദ്ദേഹം ജയിലിൽ ആയി. കുറ്റം തെളിഞ്ഞാൽ കുറ്റവാളികൾ ശിക്ഷിക്കപ്പേടുന്നതാണ് നിയമം. നിയമം നടപ്പാവുമ്പോൾ ചിരിക്കണോ കരയണോ? പഴയ വാക്ക് വീണ്ടും ഉപയോഗിക്കട്ടെ, “അങ്ങനെയല്ല.” കൊലയാളിയെ തൂക്കിക്കൊല്ലാൻ വിധിച്ച ശേഷം ന്യായാധിപൻ പേന പൊട്ടിച്ചുകളഞ്ഞിരുന്നെന്നു കേട്ടിട്ടുണ്ട്. ന്യായം പുലരുമ്പോഴും വേദന തോന്നാം. അതു തോന്നത്തവരായും ചിലർ കാണും, ചിരിക്കുകയും കോക്രി കാണിക്കുകയും ചെയ്യുന്ന ചിലർ, അച്യുതാനന്ദനെപ്പോലെ.
(malayalam news march 1)
സോമവാരം
ബാലകൃഷ്ണ പിള്ള--ചില ഓർമ്മകൾ
കെ ഗോവിന്ദൻ കുട്ടി
“അങ്ങനെയല്ല.” അങ്ങനെയൊരു മറുപടി പലപ്പോഴും കേൾക്കാം. ചോദ്യത്തെ “അതെ” എന്നോ “അല്ല” എന്നോ പറഞ്ഞു നേരിടാൻ ഉറപ്പില്ലാത്തപ്പോഴായിരിക്കും അങ്ങനെയൊരു മറുപടിയിൽ അഭയം തേടുക. ആർ ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്ന ദിവസം, ഭാര്യയുടെ ഒരു ചോദ്യത്തിനു മുമ്പിൽ എനിക്ക് അങ്ങനെ അഭയം തേടേണ്ടി വന്നു. എന്റെ മുഖം വായിച്ചെടുക്കുന്നതുപോലെ ഭാര്യ ചോദിച്ചു: “എന്താ, ദുഖമുണ്ടോ?” പരുങ്ങിപ്പരുങ്ങി ഞാൻ പറഞ്ഞു തുടങ്ങി: “അങ്ങനെയല്ല....”
വാസ്തവത്തിൽ അങ്ങനെ ആയിരുന്നില്ല. ഇടമലയാർ കഥയും ബാലകൃഷ്ണയുടെ വഴി വിട്ട വേറെ പല കാര്യങ്ങളും ഞാൻ എത്രയോ എഴുതിയിരിക്കുന്നു. അദ്ദേഹം മാധ്യമങ്ങളുടെ പ്രിയനേതാവായിരുന്ന കാലത്ത്, ആരും അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതൊന്നും എഴുതാൻ ഇഷ്ടപ്പെടാതിരുന്ന എൺപതുകളുടെ തുടക്കത്തിൽ, ഞാൻ എങ്ങനെയോ അദ്ദേഹത്തിന്റെ അരിശം നേടി. പിന്നെ സ്വയംവർദ്ധകമായ അരിശത്തിൽനിന്ന് രക്ഷ ഇല്ലാതായി. അതിന്റെ ന്യായവും യുക്തിപൂർവകവുമായ ജയിൽ സമാപ്തിയിൽ കൃതാർഥത തോന്നണം. പക്ഷേ, പഴയ ആ വാക്ക് വീണ്ടും വീശട്ടെ, “അങ്ങനെയല്ല.“
സമൃദ്ധിയിൽ കഴിയുന്ന ഒരാൾ തടവറയുടെ അസ്വതന്ത്ര്യവും അസൌകര്യവും അനുഭവിക്കേണ്ടി വരുക. അനുസരിപ്പിച്ചും സ്വന്തം ഇഷ്ടം അവകാശം പോലെ അനുഭവിച്ചും പോരുന്ന ഒരാൾ ജയിലറുടെ സൌജന്യത്തിനു വേണ്ടി കെഞ്ചേണ്ടി വരുക. പൂജപ്പുര ജയിൽ മുറിയിലെ ദൈന്യം ഞാൻ മനസ്സിൽ കണ്ടു. എനിക്ക് അതിൽ കഷ്ടം തോന്നി. നമ്മൾ എന്തിനു വേണ്ടി പണിപ്പെട്ടുവോ, അതിന്റെ ഫലം കാണുമ്പോൾ സന്തോഷിക്കാതിരിക്കുക, ഒരുപക്ഷേ, സന്തപിക്കുക എന്ന യുക്തിരാഹിത്യം ഒരു മാനുഷികഭാവമാകുന്നു. ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്നതിനെപ്പറ്റിയുള്ള ചോദ്യം കേട്ടപ്പോൾ എനിക്കുണ്ടായത് ആ മാനുഷികയുക്തിരാഹിത്യമായിരുന്നു. ആഘോഷിക്കണോ, അനുതപിക്കണോ? “അങ്ങനെയല്ല“ എന്നല്ലാതെ എന്തു പറയാൻ?. വി എസ് അച്യുതാനന്ദനാകട്ടെ, അങ്ങനെത്തന്നെയായിരുന്നു. യന്ത്രസഹജമായ കൃതാർഥതയോടെ അദ്ദേഹം ആഘോഷിക്കുക തന്നെ ചെയ്തു. വാക്കുകൾ നീട്ടിയും കുറുക്കിയും വെട്ടിനുറുക്കിയും, ഒച്ച താഴ്ത്തിയും ഉയർത്തിയും പരത്തിയും, അദ്ദേഹം ബാലകൃഷ്ണ പിള്ളയുടെ ജയിൽ പ്രവേശം കൊണ്ടാടി.
ബാലകൃഷ്ണ പിള്ളയുടെ ആദ്യത്തെ കനഡ യാത്രയെപ്പറ്റിയുള്ള ഒരു കൊച്ചുകഥയുമായിട്ടായിരുന്നു എന്റെ തുടക്കം. പിന്നെ അദ്ദേഹം വൈദ്യുതി ബോർഡിന്റെ വിദേശ കാർ ഉപയോഗിച്ചതും, വയർലസ് സെറ്റ് വീട്ടിൽ കൊണ്ടു വെച്ചതും, എയർ കണ്ടിഷനർ സ്ഥാപിച്ചതും, ഇടമലയാറിൽ കൊടി കാണിച്ച ഡ്രൈവറെ സ്ഥലം മാറ്റിയതും, എഞ്ചിനീയർമാരെ വിരട്ടിയതും, കരാർ കാര്യങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതും, അങ്ങനെ അങ്ങനെ പലതും കഥയായി. അരിശം സ്വയം വർദ്ധിക്കുകയായിരുന്നു. ഒടുവിൽ, വികാസ് ഭവനിൽ, നിയമസഭയുടെ ഒരു വിഷയസമിതിയുടെ യോഗത്തിൽ വെച്ച്, അംഗങ്ങൾ അദ്ദേഹത്തെ ഘെരാവോ ചെയ്തു. അതാകട്ടെ, നിയമസഭാംഗങ്ങൾ മന്ത്രിയെ ഘെരാവോ ചെയ്യുന്ന ആദ്യത്തെ സംഭവമായിരുന്നു അതിൽ പിന്നെ അങ്ങനെയൊന്നുണ്ടായതായി കേട്ടിട്ടുമില്ല. ആലോചനമുതൽ എനിക്കറിയാമായിരുന്നതായിരുന്നു ആ ഘെരാവോ പരിപാടി. സ്വതവേ കുലുക്കമില്ലാത്ത ബാലകൃഷ്ണ പിള്ളയെ ഒട്ടൊക്കെ ഉലച്ചതായിരുന്നു ആ ഘെരാവോ.
തിരിഞ്ഞുനോക്കുമ്പോൾ, അജയ്യനെന്നു തോന്നിയിരുന്ന ബാലകൃഷ്ണ പിള്ളക്കെതിരെ രണ്ടു ചേരിയിലും പുകഞ്ഞുവന്നിരുന്ന അമർഷത്തിന്റെ നാന്ദിയായിരുന്നു ആ ഘെരാവോ എന്നു തോന്നുന്നു. അന്നു തുടങ്ങിയ അദ്ദേഹത്തിന്റെ കഷ്ടകാലം പിന്നെപ്പിന്നെ ഒന്നിനൊന്നു വഷളായി. പമ്മിപ്പമ്മിയിരുന്നവർ അവസരം കിട്ടിയപ്പോൾ അദ്ദേഹത്തെ തിരിഞ്ഞു വെട്ടി. ഒരു പ്രസംഗത്തിനിടെ ഒരു മൂച്ചിനു പറഞ്ഞുപോയ ഒരു വാക്കിന്റെ പേരിൽ, അദ്ദേഹത്തെ ഭീകരവാദിയായി ചിത്രീകരിക്കുകയും മന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിക്കാൻ കരുക്കൾ നീങ്ങുകയും ഉണ്ടായി. പ്രസംഗത്തിനുശേഷം, രാഷ്ട്രീയരോഷം പതഞ്ഞുനുരഞ്ഞപ്പോൾ, കോഴി കൂവുന്നതിനുമുമ്പ്, പത്രോസിനെപ്പോലെ, അദ്ദേഹം മൂന്നു വട്ടം തന്റെ പഞ്ചാബ് മോഡൽ വിവാദപ്രയോഗം കയ്യൊഴിഞ്ഞു. എല്ലാവരും അദ്ദേഹത്തെ വളഞ്ഞിട്ടു പിടിക്കാൻ വട്ടം കൂട്ടുകയായിരുന്നു.
അവിടെ തുടങ്ങി ബാലകൃഷ്ണ പിള്ളയുടെയും എന്റെയും സൌഹൃദം. നാക്കുപിഴയെന്നു പറഞ്ഞു തള്ളേണ്ട, താൻ തന്നെ കയ്യൊഴിയുകയും ഖേദിക്കുകയും ചെയ്യുന്ന ഒരു പ്രസ്താവത്തിന്റെ പേരിൽ ഒരു പ്രസംഗകനെ ക്രൂശിക്കരുതെന്നായിരുന്നു എന്റെ വാദം. ബാലകൃഷ്ണ പിള്ളയുടെ സൌഹൃദം കൈവന്നതൊഴിച്ചാൽ, അതുകൊണ്ട് ഫലം ഒന്നുമുണ്ടായില്ല. സൌഹൃദത്തെപ്പറ്റി പറയുമ്പോൾ, ഒരു കാര്യം കൂടി കുറിക്കണം. കൂറുള്ളവർക്കുവേണ്ടി, വേണ്ടപ്പെട്ടവർക്കുവേണ്ടി, എന്തെങ്കിലും ചെയ്യാൻ അദ്ദേഹം ചട്ടം അങ്ങുമിങ്ങും വളച്ചെന്നിരിക്കും. എതിർക്കുന്നവർക്കെതിരെ എന്തും ചെയ്യാനും ചട്ടത്തെ അതുപോലൊക്കെ ചെയ്യും. ബാക്കിപത്രം നോക്കുമ്പോൾ, നന്ദികേടും വൈരാഗ്യവും നേടാൻ അത്ര നല്ല വഴി വേറെ കാണില്ല.
സൌഹൃദത്തിന്റെ കാലത്ത്, ഒരിക്കൽ ഞങ്ങൾ അദ്ദേഹത്തിന്റെ കാറിൽ കണ്ണൂർ വരെ യാത്ര ചെയ്തു. അദ്ദേഹത്തെ നഖശിഖാന്തം എതിർത്തിരുന്ന എം വി രാഘവൻ സി പി എം വിടുകയും, ഐക്യജനാധിപത്യമുന്നണിയുടെ ഭാഗമാകുകയും ബാലകൃഷ്ണപിള്ളയുമായി ചങ്ങാത്തം പണിയുകയും ചെയ്തിരുന്നു. എം വി ആറിന്റെ തിരഞ്ഞെടുപ്പുത്സവം കാണാൻ പോയതായിരുന്നു ബാലകൃഷ്ണ പിള്ളയും ഞാനും. എം വി ആറിന് പിന്തുണ മാത്രമല്ല എന്തോ സഹായവും അദ്ദേഹം നൽകിയതായി ഓർക്കുന്നു. മടങ്ങിപ്പോരുമ്പോൾ, മയ്യഴിയിൽ കാർ നിർത്തി. ഡ്രൈവറെ വിട്ട് എനിക്കു കുടിക്കാൻ എന്തോ വരുത്തി. ഇരുട്ടിയപ്പോൾ, കോഴിക്കോട്ട് ഗസ്റ്റ് ഹൌസിൽ, ഒരേ മുറിയിലിരുന്ന്, പണ്ട് പരോളിലിറങ്ങിയ തടവുകാർ വെട്ടിക്കൊന്ന കലക്റ്റർ കനോലിയുടെയും കുടുംബത്തിന്റെയും--ഇപ്പോൾ ഗസ്റ്റ് ഹൌസ് നിൽക്കുന്ന സ്ഥലത്ത് ഒരിക്കൽ കലക്റ്ററുടെ ബംഗളാവ് ആയിരുന്നു--കഥ മൊത്തിക്കുടിച്ചുകൊണ്ടിരുന്നപ്പോൾ, ബാലകൃഷ്ണ പിള്ള പറഞ്ഞു: “എനിക്ക് ഇതൊന്നും ശീലമില്ല.”
പിന്നെ ജോലിയുടെ പുതിയ ശീലങ്ങളുമായി ഞാൻ വഴി മാറിപ്പോയി. സൌഹൃദങ്ങൾ മങ്ങിയ ഓർമ്മകളായി. ഒരിക്കൽ ആരുടെയോ തടുക്കാൻ വയ്യാത്ത നിർബ്ബന്ധത്തിനു വഴങ്ങി, ശുപാർശയുമായി ബാലകൃഷ്ണ പിള്ളയെ കാണേണ്ടി വന്നു. മന്ത്രിയായിരുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ വാക്ക് നടപ്പായിരുന്ന ചില സ്ഥലങ്ങൾ അപ്പോഴും ഉണ്ടായിരുന്നു. ഒരു ശിപായിയുടെ സ്ഥലം മാറ്റം ആയിരുന്നു കാര്യം. അതെത്രയോ നിസ്സാരമായിരുന്നു, അദ്ദേഹത്തിന്റെ നോട്ടത്തിൽ. ഒരു ടെലഫോൺ വിളി. രണ്ടാമതൊരു വിളി വേണ്ടി വന്നില്ല. എന്റെ ആദ്യത്തെ വിളിയിൽ തന്നെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു, “അത് ഏർപ്പടാക്കുന്നു. അതിനായി ഇനി വിളിക്കേണ്ടി വരില്ല.” ചെറിയ കാര്യം. വലിയ നന്ദി. അങ്ങനെ അധികം ഓർക്കാനില്ല.
ഓർക്കാനുള്ളത് ബാലകൃഷ്ണ പിള്ളയെ വിടാതെ പിന്തുടർന്ന പഴയ ആരോപണങ്ങളുടെയും കേസുകളുടെയും കഥയായിരുന്നു. അതിലൊന്നിന്റെ പരിണാമത്തിൽ, അദ്ദേഹം ജയിലിൽ ആയി. കുറ്റം തെളിഞ്ഞാൽ കുറ്റവാളികൾ ശിക്ഷിക്കപ്പേടുന്നതാണ് നിയമം. നിയമം നടപ്പാവുമ്പോൾ ചിരിക്കണോ കരയണോ? പഴയ വാക്ക് വീണ്ടും ഉപയോഗിക്കട്ടെ, “അങ്ങനെയല്ല.” കൊലയാളിയെ തൂക്കിക്കൊല്ലാൻ വിധിച്ച ശേഷം ന്യായാധിപൻ പേന പൊട്ടിച്ചുകളഞ്ഞിരുന്നെന്നു കേട്ടിട്ടുണ്ട്. ന്യായം പുലരുമ്പോഴും വേദന തോന്നാം. അതു തോന്നത്തവരായും ചിലർ കാണും, ചിരിക്കുകയും കോക്രി കാണിക്കുകയും ചെയ്യുന്ന ചിലർ, അച്യുതാനന്ദനെപ്പോലെ.
കെ ഗോവിന്ദൻ കുട്ടി
“അങ്ങനെയല്ല.” അങ്ങനെയൊരു മറുപടി പലപ്പോഴും കേൾക്കാം. ചോദ്യത്തെ “അതെ” എന്നോ “അല്ല” എന്നോ പറഞ്ഞു നേരിടാൻ ഉറപ്പില്ലാത്തപ്പോഴായിരിക്കും അങ്ങനെയൊരു മറുപടിയിൽ അഭയം തേടുക. ആർ ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്ന ദിവസം, ഭാര്യയുടെ ഒരു ചോദ്യത്തിനു മുമ്പിൽ എനിക്ക് അങ്ങനെ അഭയം തേടേണ്ടി വന്നു. എന്റെ മുഖം വായിച്ചെടുക്കുന്നതുപോലെ ഭാര്യ ചോദിച്ചു: “എന്താ, ദുഖമുണ്ടോ?” പരുങ്ങിപ്പരുങ്ങി ഞാൻ പറഞ്ഞു തുടങ്ങി: “അങ്ങനെയല്ല....”
വാസ്തവത്തിൽ അങ്ങനെ ആയിരുന്നില്ല. ഇടമലയാർ കഥയും ബാലകൃഷ്ണയുടെ വഴി വിട്ട വേറെ പല കാര്യങ്ങളും ഞാൻ എത്രയോ എഴുതിയിരിക്കുന്നു. അദ്ദേഹം മാധ്യമങ്ങളുടെ പ്രിയനേതാവായിരുന്ന കാലത്ത്, ആരും അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതൊന്നും എഴുതാൻ ഇഷ്ടപ്പെടാതിരുന്ന എൺപതുകളുടെ തുടക്കത്തിൽ, ഞാൻ എങ്ങനെയോ അദ്ദേഹത്തിന്റെ അരിശം നേടി. പിന്നെ സ്വയംവർദ്ധകമായ അരിശത്തിൽനിന്ന് രക്ഷ ഇല്ലാതായി. അതിന്റെ ന്യായവും യുക്തിപൂർവകവുമായ ജയിൽ സമാപ്തിയിൽ കൃതാർഥത തോന്നണം. പക്ഷേ, പഴയ ആ വാക്ക് വീണ്ടും വീശട്ടെ, “അങ്ങനെയല്ല.“
സമൃദ്ധിയിൽ കഴിയുന്ന ഒരാൾ തടവറയുടെ അസ്വതന്ത്ര്യവും അസൌകര്യവും അനുഭവിക്കേണ്ടി വരുക. അനുസരിപ്പിച്ചും സ്വന്തം ഇഷ്ടം അവകാശം പോലെ അനുഭവിച്ചും പോരുന്ന ഒരാൾ ജയിലറുടെ സൌജന്യത്തിനു വേണ്ടി കെഞ്ചേണ്ടി വരുക. പൂജപ്പുര ജയിൽ മുറിയിലെ ദൈന്യം ഞാൻ മനസ്സിൽ കണ്ടു. എനിക്ക് അതിൽ കഷ്ടം തോന്നി. നമ്മൾ എന്തിനു വേണ്ടി പണിപ്പെട്ടുവോ, അതിന്റെ ഫലം കാണുമ്പോൾ സന്തോഷിക്കാതിരിക്കുക, ഒരുപക്ഷേ, സന്തപിക്കുക എന്ന യുക്തിരാഹിത്യം ഒരു മാനുഷികഭാവമാകുന്നു. ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്നതിനെപ്പറ്റിയുള്ള ചോദ്യം കേട്ടപ്പോൾ എനിക്കുണ്ടായത് ആ മാനുഷികയുക്തിരാഹിത്യമായിരുന്നു. ആഘോഷിക്കണോ, അനുതപിക്കണോ? “അങ്ങനെയല്ല“ എന്നല്ലാതെ എന്തു പറയാൻ?. വി എസ് അച്യുതാനന്ദനാകട്ടെ, അങ്ങനെത്തന്നെയായിരുന്നു. യന്ത്രസഹജമായ കൃതാർഥതയോടെ അദ്ദേഹം ആഘോഷിക്കുക തന്നെ ചെയ്തു. വാക്കുകൾ നീട്ടിയും കുറുക്കിയും വെട്ടിനുറുക്കിയും, ഒച്ച താഴ്ത്തിയും ഉയർത്തിയും പരത്തിയും, അദ്ദേഹം ബാലകൃഷ്ണ പിള്ളയുടെ ജയിൽ പ്രവേശം കൊണ്ടാടി.
ബാലകൃഷ്ണ പിള്ളയുടെ ആദ്യത്തെ കനഡ യാത്രയെപ്പറ്റിയുള്ള ഒരു കൊച്ചുകഥയുമായിട്ടായിരുന്നു എന്റെ തുടക്കം. പിന്നെ അദ്ദേഹം വൈദ്യുതി ബോർഡിന്റെ വിദേശ കാർ ഉപയോഗിച്ചതും, വയർലസ് സെറ്റ് വീട്ടിൽ കൊണ്ടു വെച്ചതും, എയർ കണ്ടിഷനർ സ്ഥാപിച്ചതും, ഇടമലയാറിൽ കൊടി കാണിച്ച ഡ്രൈവറെ സ്ഥലം മാറ്റിയതും, എഞ്ചിനീയർമാരെ വിരട്ടിയതും, കരാർ കാര്യങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതും, അങ്ങനെ അങ്ങനെ പലതും കഥയായി. അരിശം സ്വയം വർദ്ധിക്കുകയായിരുന്നു. ഒടുവിൽ, വികാസ് ഭവനിൽ, നിയമസഭയുടെ ഒരു വിഷയസമിതിയുടെ യോഗത്തിൽ വെച്ച്, അംഗങ്ങൾ അദ്ദേഹത്തെ ഘെരാവോ ചെയ്തു. അതാകട്ടെ, നിയമസഭാംഗങ്ങൾ മന്ത്രിയെ ഘെരാവോ ചെയ്യുന്ന ആദ്യത്തെ സംഭവമായിരുന്നു അതിൽ പിന്നെ അങ്ങനെയൊന്നുണ്ടായതായി കേട്ടിട്ടുമില്ല. ആലോചനമുതൽ എനിക്കറിയാമായിരുന്നതായിരുന്നു ആ ഘെരാവോ പരിപാടി. സ്വതവേ കുലുക്കമില്ലാത്ത ബാലകൃഷ്ണ പിള്ളയെ ഒട്ടൊക്കെ ഉലച്ചതായിരുന്നു ആ ഘെരാവോ.
തിരിഞ്ഞുനോക്കുമ്പോൾ, അജയ്യനെന്നു തോന്നിയിരുന്ന ബാലകൃഷ്ണ പിള്ളക്കെതിരെ രണ്ടു ചേരിയിലും പുകഞ്ഞുവന്നിരുന്ന അമർഷത്തിന്റെ നാന്ദിയായിരുന്നു ആ ഘെരാവോ എന്നു തോന്നുന്നു. അന്നു തുടങ്ങിയ അദ്ദേഹത്തിന്റെ കഷ്ടകാലം പിന്നെപ്പിന്നെ ഒന്നിനൊന്നു വഷളായി. പമ്മിപ്പമ്മിയിരുന്നവർ അവസരം കിട്ടിയപ്പോൾ അദ്ദേഹത്തെ തിരിഞ്ഞു വെട്ടി. ഒരു പ്രസംഗത്തിനിടെ ഒരു മൂച്ചിനു പറഞ്ഞുപോയ ഒരു വാക്കിന്റെ പേരിൽ, അദ്ദേഹത്തെ ഭീകരവാദിയായി ചിത്രീകരിക്കുകയും മന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിക്കാൻ കരുക്കൾ നീങ്ങുകയും ഉണ്ടായി. പ്രസംഗത്തിനുശേഷം, രാഷ്ട്രീയരോഷം പതഞ്ഞുനുരഞ്ഞപ്പോൾ, കോഴി കൂവുന്നതിനുമുമ്പ്, പത്രോസിനെപ്പോലെ, അദ്ദേഹം മൂന്നു വട്ടം തന്റെ പഞ്ചാബ് മോഡൽ വിവാദപ്രയോഗം കയ്യൊഴിഞ്ഞു. എല്ലാവരും അദ്ദേഹത്തെ വളഞ്ഞിട്ടു പിടിക്കാൻ വട്ടം കൂട്ടുകയായിരുന്നു.
അവിടെ തുടങ്ങി ബാലകൃഷ്ണ പിള്ളയുടെയും എന്റെയും സൌഹൃദം. നാക്കുപിഴയെന്നു പറഞ്ഞു തള്ളേണ്ട, താൻ തന്നെ കയ്യൊഴിയുകയും ഖേദിക്കുകയും ചെയ്യുന്ന ഒരു പ്രസ്താവത്തിന്റെ പേരിൽ ഒരു പ്രസംഗകനെ ക്രൂശിക്കരുതെന്നായിരുന്നു എന്റെ വാദം. ബാലകൃഷ്ണ പിള്ളയുടെ സൌഹൃദം കൈവന്നതൊഴിച്ചാൽ, അതുകൊണ്ട് ഫലം ഒന്നുമുണ്ടായില്ല. സൌഹൃദത്തെപ്പറ്റി പറയുമ്പോൾ, ഒരു കാര്യം കൂടി കുറിക്കണം. കൂറുള്ളവർക്കുവേണ്ടി, വേണ്ടപ്പെട്ടവർക്കുവേണ്ടി, എന്തെങ്കിലും ചെയ്യാൻ അദ്ദേഹം ചട്ടം അങ്ങുമിങ്ങും വളച്ചെന്നിരിക്കും. എതിർക്കുന്നവർക്കെതിരെ എന്തും ചെയ്യാനും ചട്ടത്തെ അതുപോലൊക്കെ ചെയ്യും. ബാക്കിപത്രം നോക്കുമ്പോൾ, നന്ദികേടും വൈരാഗ്യവും നേടാൻ അത്ര നല്ല വഴി വേറെ കാണില്ല.
സൌഹൃദത്തിന്റെ കാലത്ത്, ഒരിക്കൽ ഞങ്ങൾ അദ്ദേഹത്തിന്റെ കാറിൽ കണ്ണൂർ വരെ യാത്ര ചെയ്തു. അദ്ദേഹത്തെ നഖശിഖാന്തം എതിർത്തിരുന്ന എം വി രാഘവൻ സി പി എം വിടുകയും, ഐക്യജനാധിപത്യമുന്നണിയുടെ ഭാഗമാകുകയും ബാലകൃഷ്ണപിള്ളയുമായി ചങ്ങാത്തം പണിയുകയും ചെയ്തിരുന്നു. എം വി ആറിന്റെ തിരഞ്ഞെടുപ്പുത്സവം കാണാൻ പോയതായിരുന്നു ബാലകൃഷ്ണ പിള്ളയും ഞാനും. എം വി ആറിന് പിന്തുണ മാത്രമല്ല എന്തോ സഹായവും അദ്ദേഹം നൽകിയതായി ഓർക്കുന്നു. മടങ്ങിപ്പോരുമ്പോൾ, മയ്യഴിയിൽ കാർ നിർത്തി. ഡ്രൈവറെ വിട്ട് എനിക്കു കുടിക്കാൻ എന്തോ വരുത്തി. ഇരുട്ടിയപ്പോൾ, കോഴിക്കോട്ട് ഗസ്റ്റ് ഹൌസിൽ, ഒരേ മുറിയിലിരുന്ന്, പണ്ട് പരോളിലിറങ്ങിയ തടവുകാർ വെട്ടിക്കൊന്ന കലക്റ്റർ കനോലിയുടെയും കുടുംബത്തിന്റെയും--ഇപ്പോൾ ഗസ്റ്റ് ഹൌസ് നിൽക്കുന്ന സ്ഥലത്ത് ഒരിക്കൽ കലക്റ്ററുടെ ബംഗളാവ് ആയിരുന്നു--കഥ മൊത്തിക്കുടിച്ചുകൊണ്ടിരുന്നപ്പോൾ, ബാലകൃഷ്ണ പിള്ള പറഞ്ഞു: “എനിക്ക് ഇതൊന്നും ശീലമില്ല.”
പിന്നെ ജോലിയുടെ പുതിയ ശീലങ്ങളുമായി ഞാൻ വഴി മാറിപ്പോയി. സൌഹൃദങ്ങൾ മങ്ങിയ ഓർമ്മകളായി. ഒരിക്കൽ ആരുടെയോ തടുക്കാൻ വയ്യാത്ത നിർബ്ബന്ധത്തിനു വഴങ്ങി, ശുപാർശയുമായി ബാലകൃഷ്ണ പിള്ളയെ കാണേണ്ടി വന്നു. മന്ത്രിയായിരുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ വാക്ക് നടപ്പായിരുന്ന ചില സ്ഥലങ്ങൾ അപ്പോഴും ഉണ്ടായിരുന്നു. ഒരു ശിപായിയുടെ സ്ഥലം മാറ്റം ആയിരുന്നു കാര്യം. അതെത്രയോ നിസ്സാരമായിരുന്നു, അദ്ദേഹത്തിന്റെ നോട്ടത്തിൽ. ഒരു ടെലഫോൺ വിളി. രണ്ടാമതൊരു വിളി വേണ്ടി വന്നില്ല. എന്റെ ആദ്യത്തെ വിളിയിൽ തന്നെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു, “അത് ഏർപ്പടാക്കുന്നു. അതിനായി ഇനി വിളിക്കേണ്ടി വരില്ല.” ചെറിയ കാര്യം. വലിയ നന്ദി. അങ്ങനെ അധികം ഓർക്കാനില്ല.
ഓർക്കാനുള്ളത് ബാലകൃഷ്ണ പിള്ളയെ വിടാതെ പിന്തുടർന്ന പഴയ ആരോപണങ്ങളുടെയും കേസുകളുടെയും കഥയായിരുന്നു. അതിലൊന്നിന്റെ പരിണാമത്തിൽ, അദ്ദേഹം ജയിലിൽ ആയി. കുറ്റം തെളിഞ്ഞാൽ കുറ്റവാളികൾ ശിക്ഷിക്കപ്പേടുന്നതാണ് നിയമം. നിയമം നടപ്പാവുമ്പോൾ ചിരിക്കണോ കരയണോ? പഴയ വാക്ക് വീണ്ടും ഉപയോഗിക്കട്ടെ, “അങ്ങനെയല്ല.” കൊലയാളിയെ തൂക്കിക്കൊല്ലാൻ വിധിച്ച ശേഷം ന്യായാധിപൻ പേന പൊട്ടിച്ചുകളഞ്ഞിരുന്നെന്നു കേട്ടിട്ടുണ്ട്. ന്യായം പുലരുമ്പോഴും വേദന തോന്നാം. അതു തോന്നത്തവരായും ചിലർ കാണും, ചിരിക്കുകയും കോക്രി കാണിക്കുകയും ചെയ്യുന്ന ചിലർ, അച്യുതാനന്ദനെപ്പോലെ.
(malayalam news march 1)
Wednesday, February 23, 2011
മനുഷ്യയുഗം ഇനി എത്ര?
സോമവാരം
മനുഷ്യയുഗം ഇനി എത്ര?
കെ ഗോവിന്ദൻ കുട്ടി
പേരറിയാത്ത ഒരു കവിയുടെ സംസ്കൃതശ്ലോകം ഏ ആർ രാജരാജവർമ്മയുടെ പരിഭാഷയായി നമ്മൾ എന്നേ പരിചയിച്ചിരിക്കുന്നു: രാത്രി ഇപ്പോൾ തീരും; നേരം പുലരും; സൂര്യൻ ഉദിക്കും; ഈ പൂവ് ഇപ്പോൾ വിടരും--മൊട്ടിനകത്തിരുന്ന് വണ്ട് ഇങ്ങനെ മനോരാജ്യം കണ്ടുകൊണ്ടിരിക്കേ, ആന ആ താമരവള്ളിയെത്തന്നെ പിഴുതു കളഞ്ഞു. അത്രയേ ഉള്ളു മനുഷ്യന്റെയും മനുഷ്യസ്വപ്നത്തിന്റെയും സ്ഥിതിയും. വലിയ വലിയ ആക്രമണങ്ങളും അരങ്ങേറ്റങ്ങളും ആലോചിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ യുഗം തന്നെ അടുത്തുതന്നെ തീരുമെന്നാണ് ഒരു ഭാവന. പത്തുമുപ്പത്തഞ്ചു കൊല്ലത്തിനുള്ളിൽ മനുഷ്യൻ ഇല്ലാതാകും, അല്ലെങ്കിൽ മറ്റൊന്നായി തീരുമെന്ന് വേറൊരു ഭാവന. അങ്ങനെ അത്ര പെട്ടെന്നൊക്കെ സംഭവിച്ചാൽ, എന്റെ മകളുടെ ഇളയ മകൾ ഉമ പത്തു വയസ്സുള്ള കുട്ടിയുടെ അമ്മയാകാനല്ലേ ഇടയുള്ളു എന്നാണ് എന്റെ പരിമിതമായ ആലോചന.
മനുഷ്യന്റേതു മാത്രമെന്നു പറയാവുന്ന ഒരു അവയവം ബുദ്ധിയും ബോധവുമൊക്കെയുള്ള മസ്തിഷ്ക്കമാണ്. ചിലർ അതിൽ സർഗ്ഗശക്തി കാണുന്നു, ചിലർ അതിൽ ആത്മാവിനെ ദർശിക്കുന്നു, ചിലർ അതിനെ മൃഗങ്ങൾക്കില്ലാത്ത വിശേഷബുദ്ധിയുടെ പേടകമെന്നു വിശേഷിപ്പിക്കുന്നു. അതുകൊണ്ടാകാം, മസ്തിഷ്ക്കം ഇപ്പോഴും മാറ്റിവെക്കാൻ വയ്യാത്ത അവയവമായി അവശേഷിക്കുന്നു. ഒരു തല പോയാൽ വേറൊരു തല പൊങ്ങിവരുന്ന പുരാണകഥയിൽ മസ്തിഷ്ക്കം മാറ്റിവെക്കുന്ന ശസ്ത്രക്രിയയുടെ പ്രാഗ്രൂപം വായിച്ചെടുക്കാം, ശരി തന്നെ. കുതിരയുടെ തല മാറ്റിവെച്ച കഥ മസ്ത്ഷ്ക്കശത്രക്രിയയിലെ ഒരു ഐതിഹ്യമായി നിലനിൽക്കുന്നുവെന്നതും ശരി. പക്ഷേ, വേറെ എന്തെല്ലാം മാറ്റിവെച്ചാലും, തല മാറ്റിവെക്കുന്ന കാര്യം ആരും ആലോചിക്കുന്നില്ല. മനുഷ്യന്റെ സ്വകീയത അതിൽ കുടികൊള്ളുന്നു.
അത് അത്ര സ്വകീയമൊന്നുമല്ലെന്നു തെളിയിക്കുന്നതാണ് സ്വിറ്റ്സർലന്റുകാരനായ ഹെൻറി മർക്രാം നയിക്കുന്ന മനോ-മസ്തിഷ്ക്കസ്ഥാപനത്തിലെ ഗവേഷണം. അദ്ദേഹത്തിന്റെ സവിശേഷമായ വർണ്ണബോധംകൊണ്ടോ എന്തോ, ഗവേഷണസംരംഭത്തിന് നില്ലമനസ്സ് എന്നു പേരിട്ടിരിക്കുന്നു. ഐ ബി എമ്മിന്റെ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച്, ഒരു സസ്തനജീവിയുടെ തലച്ചോറിലെ ഓരോ ന്യൂറോണും കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ ആറുകൊല്ലം മുമ്പ് തുടങ്ങിയതാണ് ഗവേഷണം. പത്തുകൊല്ലം കൂടി കഴിഞ്ഞാൽ ഒരു കൃത്രിമമനുഷ്യമസ്തിഷ്ക്കം രൂപപ്പെടുത്താൻ കഴിയുമെന്നാണ് പ്രവചനം. അതോടുകൂടി മസ്തിഷ്ക്കത്തിന്റെ സ്വകീയതയെച്ചൊല്ലിയുള്ള മനുഷ്യഗർവ്വമൊക്കെ അടങ്ങും.
അങ്ങനെ മനുഷ്യൻ തന്നെ രൂപകല്പന ചെയ്തെടുക്കുന്ന കൃത്രിമമനുഷ്യമസ്തിഷ്ക്കത്തെ മനുഷ്യന്റെ മണ്ടത്തരങ്ങളും മഹാചിന്തകളുമൊക്കെ പഠിപ്പിക്കാൻ എത്ര കാലമെടുക്കുമെന്നാണ് കൃത്രിമബുദ്ധി വികസിപ്പിക്കുന്ന യജ്ഞത്തിൽ മുഴുകിയിരിക്കുന്ന പലരുടെയും ആലോചന. കൃത്രിമമസ്തിഷ്ക്കം മറുപാട്ടു പാടുകയും പ്രേമിക്കുകയും അസൂയ കൊള്ളുകയും ആരാധിക്കുകയും ചെയ്യുമോ
എന്ന് ഇപ്പോൾ ആർക്കും പറയാനാവില്ല. പക്ഷേ ദൈവത്തിന്റെ സവിശേഷസൃഷ്ടിയെന്ന് ചിലർ കരുതുന്ന മനുഷ്യന്റെ യുഗം അവസാനിപ്പിക്കുന്ന പല പടികളിൽ പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്ന് എല്ലാവരും പറയും.
എന്തൊരു വിരോധാഭാസമാണെന്നു നോക്കൂ. കൃത്രിമബുദ്ധിയും കൃത്രിമമസ്ത്ഷ്ക്കവുമൊക്കെ വികസിപ്പിച്ചെടുത്ത്, മനുഷ്യൻ മരണത്തെ, മർത്യതയെ, അതിവർത്തിക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യനല്ലാതായി മാറുമെന്നതാണ് സത്യം. മരണത്തിനു വിധേയമായ മൃഗശരീരത്തിൽ അനശ്വരമായ ആത്മാവ് പിണയുമ്പോഴുണ്ടാകുന്നതാണ് മനുഷ്യനെന്ന് പ്രശസ്തമായ ഒരു കാവ്യസങ്കല്പമുണ്ട്. അതാണല്ലോ മനുഷ്യന്റെ ദൈന്യവും. താർക്കികമായി, ചിലർ ചോദിക്കുന്നു: ആ ദൈന്യം എന്തിനു പൊറുക്കുന്നു? ആ ആത്മാവിനെ ഒരു റോബോട്ടിൽ പിണച്ചിട്ടാൽ കാര്യം കഴിഞ്ഞില്ലേ? അതൊക്കെ പറയാൻ എന്തെളുപ്പം എന്നു മാത്രം പറയരുത്. കാരണം റോബോട്ടുകളുടെ എണ്ണവും കഴിവും കൂടിക്കൂടിവരുന്നു. കളിക്കളത്തിലും കളരിയിലും റോബോട് മനുഷ്യനെക്കാൾ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. സാധാരണഭടന്മാരോടൊപ്പം എത്രയോ റോബോട്ടുകളും അഫ്ഘാനിസ്ഥാനിൽ യുദ്ധം ചെയ്യുന്നുണ്ടത്രേ. അവ മരിക്കുന്നില്ല. അമർത്യത, പക്ഷേ, മനുഷ്യന്റെ ചിരന്തനമായ ഒരു കാല്പനികഭാവം, വീരമൃത്യുവിനെപ്പറ്റിയുള്ള ചിന്തയും സ്വപ്നവും, പൊളിച്ചുകളയും.
അമർത്യതയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി, കൃത്രിമബുദ്ധിവികസനത്തിൽ ഏർപ്പെട്ടിട്ടൂള്ളവർ കഴിഞ്ഞ കൊല്ലം കാലിഫോർണിയയിൽ സംഘടിപ്പിച്ച സമ്മേളനത്തിലെ ചർച്ചാവിഷയം ജീവിതദൈർഘ്യം എങ്ങനെ എത്ര കൂട്ടാമെന്നതായിരുന്നു. വയസ്സാകുന്ന പ്രക്രിയയെ തടുക്കുന്ന ജീവശാസ്ത്രപരവും അല്ലാത്തതുമായ തന്ത്രങ്ങൾ മെനജ്ജെടുത്തുകഴിഞ്ഞുവെന്ന് അവകാശപ്പെടുന്ന പ്രതിഭാശാലികളും പറ്റിപ്പുകാരും കൊയ്ത്തു നടത്തുന്നതാണ് നമ്മുടെ കാലഘട്ടം. മരണം നിർവചിക്കുന്നതാണ് ജീവിതം എന്ന പഴയ സങ്കല്പത്തെ പുച്ഛിച്ചുതള്ളുന്നവരിൽ പ്രധാനിയാണ് ഓബ്രി ഗ്രേ എന്ന ബ്രിട്ടിഷ് ജൈവശാസ്ത്രജ്ഞൻ. യന്ത്രത്തിനപ്രാപ്യമായ നിഗൂഢതകൾ ഉൾക്കൊള്ളുന്നതാണ് മനുഷ്യജീവൻ എന്ന വിശ്വാസത്തെ പരിഹസിക്കുന്നവരും ഏറെയുണ്ട്. മനുഷ്യൻ ചെയ്യുന്നതെന്തും കമ്പ്യുട്ടറിനെക്കൊണ്ട് കൂടുതൽ നന്നായും കൂടുതൽ വേഗത്തിലും ചെയ്യിക്കാമെന്നു പ്രഖ്യാപിക്കുന്നു റേയ്മണ്ട് കുർസ്വെൽ എന്ന
കൃത്രിമബുദ്ധിനിർമ്മാതാവ്.
ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ്, പാട്ടുകാരെയും ശാസ്ത്രജ്ഞന്മാരെയും ഒരുപോലെ അന്ധാളിപ്പിക്കുകയുണ്ടായി കുർസ്വെൽ. അവരെ ഒരു പാട്ടു കേൾപ്പിച്ചിട്ട് അന്ന് സ്കൂളിൽ പഠിച്ചിരുന്ന കുർസ്വെൽ പറഞ്ഞു, “ഞാൻ ഒളിപ്പിക്കുന്ന രഹസ്യം എന്തെന്നു പറയൂ.” എല്ലാവരും മിഴിച്ചിരിക്കുമ്പോൾ പയ്യൻ പറഞ്ഞു, “നിങ്ങൾ കേട്ട പാട്ടു പാടിയത് മനുഷ്യനല്ല, ഞാൻ തന്നെ ഉണ്ടാക്കിയ കമ്പ്യൂട്ടർ ആണ് പാട്ടുകാരൻ.” അതിനുശേഷം അര നൂറ്റാണ്ടിനുള്ളിൽ ആറ്റിലൂടെ ഒലിച്ചുപോയ വെള്ളംകൊണ്ട് ഭൂമിയിൽ മൂവായിരം വട്ടം പ്രളയം ഉണ്ടാക്കാൻ കഴിയും. അതിനിടെ കൃത്രിമബുദ്ധിയുടെ സാധ്യതകൾ ഏറെ വിപുലമായിരിക്കുന്നു. വരുന്ന ദശകത്തിൽ മനുഷ്യബുദ്ധിക്കു സമമായ ബുദ്ധി കൃത്രിമമായി സൃഷ്ടിക്കാൻ കഴിയും. പിന്നെ ഒരു ഇരുപത്തഞ്ചു കൊല്ലം കൂടി കഴിയുമ്പോഴേക്കും, മനുഷ്യൻ കൃത്രിമമായി ഉണ്ടാക്കുന്ന ബുദ്ധിയുടെ അളവ് മനുഷ്യബുദ്ധിയുടെ അളവിനെക്കാൾ ആയിരം കോടി മടങ്ങായിരിക്കുമെന്നാണ് കുർസ്വെലിന്റെ കണക്കുകൂട്ടൽ.
മരണത്തെ അതിജീവിക്കുക, ജൈവബുദ്ധിയുടെ സീമകളെ അതിവർത്തിക്കുക--അതു രണ്ടുമായാൽ നാം ഇന്നറിയുന്ന നാം ഉണ്ടാവില്ല. പൊയ്പോയതിനെച്ചൊല്ലി പരിതപിക്കാനോ, ഒമർ ഖയ്യാം പറഞ്ഞതുപോലെ, “ഞാനും നീയും കവിതാപുസ്തകവും ഒരു കോപ്പ കള്ളും” ഉണ്ടെങ്കിൽ ലോകം കീഴടക്കാമെന്നു മോഹിക്കാനോ, |വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ” എന്ന് ഓ എൻ വിയോടൊത്ത് പാടാനോ പറ്റില്ല. ഗൃഹാതുരത്വവും കവിതയും പ്രണയവും അതിവർത്തിക്കപ്പെടുന്നതാവും കൃത്രിമബുദ്ധിയിലൂടെ ഉരുത്തിരിയുന്ന അസ്തിത്വം. “കളിയും ചിരിയും കരച്ചിലുമായ് കഴിയും നരനൊരു യന്ത്രമായാൽ” എന്തു സംഭവിക്കുമെന്ന് ഇടശ്ശേരി പണ്ടേ ആശങ്കപ്പെട്ടിരുന്നു.
മനുഷ്യയുഗത്തിന്റെ അന്ത്യത്തെപ്പറ്റിയുള്ള ഈ ചിന്തയെല്ലാം ഭ്രാന്തഭാവന മാത്രമാണെന്നു സമാധാനിക്കുന്നവർ ഏറെ. സമാധാനിക്കട്ടെ; ഭൂമിയിൽ സന്മനസ്സുള്ളവർക്കാണ് സമാധാനമെന്ന് അഭിമാനിക്കട്ടെ. ലോകാവസാനത്തെപ്പറ്റി ദുരന്തപ്രവചനം നടത്തി പൊളിഞ്ഞുപാളീസായവരെ പരിഹസിച്ച് നാം സമാധാനിക്കാറില്ലേ, അതുപോലെ. പക്ഷേ ആത്മാനുരാഗത്തിനടിപ്പെടാതെ, കഴിഞ്ഞ അമ്പതുകൊല്ലത്തെ മാറ്റം വിലയിരുത്തിയാൽ ഒന്നു ബോധ്യപ്പെടും: മനുഷ്യൻ ഏറെ മാറിയിരിക്കുന്നു. ഇനി വരുന്ന മാറ്റം ഉണ്ടായതിന്റെ നൂറു മടങ്ങായിരിക്കും, ആയിരം മടങ്ങു വേഗത്തിൽ.
(malayalam news feb 22)
മനുഷ്യയുഗം ഇനി എത്ര?
കെ ഗോവിന്ദൻ കുട്ടി
പേരറിയാത്ത ഒരു കവിയുടെ സംസ്കൃതശ്ലോകം ഏ ആർ രാജരാജവർമ്മയുടെ പരിഭാഷയായി നമ്മൾ എന്നേ പരിചയിച്ചിരിക്കുന്നു: രാത്രി ഇപ്പോൾ തീരും; നേരം പുലരും; സൂര്യൻ ഉദിക്കും; ഈ പൂവ് ഇപ്പോൾ വിടരും--മൊട്ടിനകത്തിരുന്ന് വണ്ട് ഇങ്ങനെ മനോരാജ്യം കണ്ടുകൊണ്ടിരിക്കേ, ആന ആ താമരവള്ളിയെത്തന്നെ പിഴുതു കളഞ്ഞു. അത്രയേ ഉള്ളു മനുഷ്യന്റെയും മനുഷ്യസ്വപ്നത്തിന്റെയും സ്ഥിതിയും. വലിയ വലിയ ആക്രമണങ്ങളും അരങ്ങേറ്റങ്ങളും ആലോചിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ യുഗം തന്നെ അടുത്തുതന്നെ തീരുമെന്നാണ് ഒരു ഭാവന. പത്തുമുപ്പത്തഞ്ചു കൊല്ലത്തിനുള്ളിൽ മനുഷ്യൻ ഇല്ലാതാകും, അല്ലെങ്കിൽ മറ്റൊന്നായി തീരുമെന്ന് വേറൊരു ഭാവന. അങ്ങനെ അത്ര പെട്ടെന്നൊക്കെ സംഭവിച്ചാൽ, എന്റെ മകളുടെ ഇളയ മകൾ ഉമ പത്തു വയസ്സുള്ള കുട്ടിയുടെ അമ്മയാകാനല്ലേ ഇടയുള്ളു എന്നാണ് എന്റെ പരിമിതമായ ആലോചന.
മനുഷ്യന്റേതു മാത്രമെന്നു പറയാവുന്ന ഒരു അവയവം ബുദ്ധിയും ബോധവുമൊക്കെയുള്ള മസ്തിഷ്ക്കമാണ്. ചിലർ അതിൽ സർഗ്ഗശക്തി കാണുന്നു, ചിലർ അതിൽ ആത്മാവിനെ ദർശിക്കുന്നു, ചിലർ അതിനെ മൃഗങ്ങൾക്കില്ലാത്ത വിശേഷബുദ്ധിയുടെ പേടകമെന്നു വിശേഷിപ്പിക്കുന്നു. അതുകൊണ്ടാകാം, മസ്തിഷ്ക്കം ഇപ്പോഴും മാറ്റിവെക്കാൻ വയ്യാത്ത അവയവമായി അവശേഷിക്കുന്നു. ഒരു തല പോയാൽ വേറൊരു തല പൊങ്ങിവരുന്ന പുരാണകഥയിൽ മസ്തിഷ്ക്കം മാറ്റിവെക്കുന്ന ശസ്ത്രക്രിയയുടെ പ്രാഗ്രൂപം വായിച്ചെടുക്കാം, ശരി തന്നെ. കുതിരയുടെ തല മാറ്റിവെച്ച കഥ മസ്ത്ഷ്ക്കശത്രക്രിയയിലെ ഒരു ഐതിഹ്യമായി നിലനിൽക്കുന്നുവെന്നതും ശരി. പക്ഷേ, വേറെ എന്തെല്ലാം മാറ്റിവെച്ചാലും, തല മാറ്റിവെക്കുന്ന കാര്യം ആരും ആലോചിക്കുന്നില്ല. മനുഷ്യന്റെ സ്വകീയത അതിൽ കുടികൊള്ളുന്നു.
അത് അത്ര സ്വകീയമൊന്നുമല്ലെന്നു തെളിയിക്കുന്നതാണ് സ്വിറ്റ്സർലന്റുകാരനായ ഹെൻറി മർക്രാം നയിക്കുന്ന മനോ-മസ്തിഷ്ക്കസ്ഥാപനത്തിലെ ഗവേഷണം. അദ്ദേഹത്തിന്റെ സവിശേഷമായ വർണ്ണബോധംകൊണ്ടോ എന്തോ, ഗവേഷണസംരംഭത്തിന് നില്ലമനസ്സ് എന്നു പേരിട്ടിരിക്കുന്നു. ഐ ബി എമ്മിന്റെ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച്, ഒരു സസ്തനജീവിയുടെ തലച്ചോറിലെ ഓരോ ന്യൂറോണും കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ ആറുകൊല്ലം മുമ്പ് തുടങ്ങിയതാണ് ഗവേഷണം. പത്തുകൊല്ലം കൂടി കഴിഞ്ഞാൽ ഒരു കൃത്രിമമനുഷ്യമസ്തിഷ്ക്കം രൂപപ്പെടുത്താൻ കഴിയുമെന്നാണ് പ്രവചനം. അതോടുകൂടി മസ്തിഷ്ക്കത്തിന്റെ സ്വകീയതയെച്ചൊല്ലിയുള്ള മനുഷ്യഗർവ്വമൊക്കെ അടങ്ങും.
അങ്ങനെ മനുഷ്യൻ തന്നെ രൂപകല്പന ചെയ്തെടുക്കുന്ന കൃത്രിമമനുഷ്യമസ്തിഷ്ക്കത്തെ മനുഷ്യന്റെ മണ്ടത്തരങ്ങളും മഹാചിന്തകളുമൊക്കെ പഠിപ്പിക്കാൻ എത്ര കാലമെടുക്കുമെന്നാണ് കൃത്രിമബുദ്ധി വികസിപ്പിക്കുന്ന യജ്ഞത്തിൽ മുഴുകിയിരിക്കുന്ന പലരുടെയും ആലോചന. കൃത്രിമമസ്തിഷ്ക്കം മറുപാട്ടു പാടുകയും പ്രേമിക്കുകയും അസൂയ കൊള്ളുകയും ആരാധിക്കുകയും ചെയ്യുമോ
എന്ന് ഇപ്പോൾ ആർക്കും പറയാനാവില്ല. പക്ഷേ ദൈവത്തിന്റെ സവിശേഷസൃഷ്ടിയെന്ന് ചിലർ കരുതുന്ന മനുഷ്യന്റെ യുഗം അവസാനിപ്പിക്കുന്ന പല പടികളിൽ പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്ന് എല്ലാവരും പറയും.
എന്തൊരു വിരോധാഭാസമാണെന്നു നോക്കൂ. കൃത്രിമബുദ്ധിയും കൃത്രിമമസ്ത്ഷ്ക്കവുമൊക്കെ വികസിപ്പിച്ചെടുത്ത്, മനുഷ്യൻ മരണത്തെ, മർത്യതയെ, അതിവർത്തിക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യനല്ലാതായി മാറുമെന്നതാണ് സത്യം. മരണത്തിനു വിധേയമായ മൃഗശരീരത്തിൽ അനശ്വരമായ ആത്മാവ് പിണയുമ്പോഴുണ്ടാകുന്നതാണ് മനുഷ്യനെന്ന് പ്രശസ്തമായ ഒരു കാവ്യസങ്കല്പമുണ്ട്. അതാണല്ലോ മനുഷ്യന്റെ ദൈന്യവും. താർക്കികമായി, ചിലർ ചോദിക്കുന്നു: ആ ദൈന്യം എന്തിനു പൊറുക്കുന്നു? ആ ആത്മാവിനെ ഒരു റോബോട്ടിൽ പിണച്ചിട്ടാൽ കാര്യം കഴിഞ്ഞില്ലേ? അതൊക്കെ പറയാൻ എന്തെളുപ്പം എന്നു മാത്രം പറയരുത്. കാരണം റോബോട്ടുകളുടെ എണ്ണവും കഴിവും കൂടിക്കൂടിവരുന്നു. കളിക്കളത്തിലും കളരിയിലും റോബോട് മനുഷ്യനെക്കാൾ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. സാധാരണഭടന്മാരോടൊപ്പം എത്രയോ റോബോട്ടുകളും അഫ്ഘാനിസ്ഥാനിൽ യുദ്ധം ചെയ്യുന്നുണ്ടത്രേ. അവ മരിക്കുന്നില്ല. അമർത്യത, പക്ഷേ, മനുഷ്യന്റെ ചിരന്തനമായ ഒരു കാല്പനികഭാവം, വീരമൃത്യുവിനെപ്പറ്റിയുള്ള ചിന്തയും സ്വപ്നവും, പൊളിച്ചുകളയും.
അമർത്യതയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി, കൃത്രിമബുദ്ധിവികസനത്തിൽ ഏർപ്പെട്ടിട്ടൂള്ളവർ കഴിഞ്ഞ കൊല്ലം കാലിഫോർണിയയിൽ സംഘടിപ്പിച്ച സമ്മേളനത്തിലെ ചർച്ചാവിഷയം ജീവിതദൈർഘ്യം എങ്ങനെ എത്ര കൂട്ടാമെന്നതായിരുന്നു. വയസ്സാകുന്ന പ്രക്രിയയെ തടുക്കുന്ന ജീവശാസ്ത്രപരവും അല്ലാത്തതുമായ തന്ത്രങ്ങൾ മെനജ്ജെടുത്തുകഴിഞ്ഞുവെന്ന് അവകാശപ്പെടുന്ന പ്രതിഭാശാലികളും പറ്റിപ്പുകാരും കൊയ്ത്തു നടത്തുന്നതാണ് നമ്മുടെ കാലഘട്ടം. മരണം നിർവചിക്കുന്നതാണ് ജീവിതം എന്ന പഴയ സങ്കല്പത്തെ പുച്ഛിച്ചുതള്ളുന്നവരിൽ പ്രധാനിയാണ് ഓബ്രി ഗ്രേ എന്ന ബ്രിട്ടിഷ് ജൈവശാസ്ത്രജ്ഞൻ. യന്ത്രത്തിനപ്രാപ്യമായ നിഗൂഢതകൾ ഉൾക്കൊള്ളുന്നതാണ് മനുഷ്യജീവൻ എന്ന വിശ്വാസത്തെ പരിഹസിക്കുന്നവരും ഏറെയുണ്ട്. മനുഷ്യൻ ചെയ്യുന്നതെന്തും കമ്പ്യുട്ടറിനെക്കൊണ്ട് കൂടുതൽ നന്നായും കൂടുതൽ വേഗത്തിലും ചെയ്യിക്കാമെന്നു പ്രഖ്യാപിക്കുന്നു റേയ്മണ്ട് കുർസ്വെൽ എന്ന
കൃത്രിമബുദ്ധിനിർമ്മാതാവ്.
ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ്, പാട്ടുകാരെയും ശാസ്ത്രജ്ഞന്മാരെയും ഒരുപോലെ അന്ധാളിപ്പിക്കുകയുണ്ടായി കുർസ്വെൽ. അവരെ ഒരു പാട്ടു കേൾപ്പിച്ചിട്ട് അന്ന് സ്കൂളിൽ പഠിച്ചിരുന്ന കുർസ്വെൽ പറഞ്ഞു, “ഞാൻ ഒളിപ്പിക്കുന്ന രഹസ്യം എന്തെന്നു പറയൂ.” എല്ലാവരും മിഴിച്ചിരിക്കുമ്പോൾ പയ്യൻ പറഞ്ഞു, “നിങ്ങൾ കേട്ട പാട്ടു പാടിയത് മനുഷ്യനല്ല, ഞാൻ തന്നെ ഉണ്ടാക്കിയ കമ്പ്യൂട്ടർ ആണ് പാട്ടുകാരൻ.” അതിനുശേഷം അര നൂറ്റാണ്ടിനുള്ളിൽ ആറ്റിലൂടെ ഒലിച്ചുപോയ വെള്ളംകൊണ്ട് ഭൂമിയിൽ മൂവായിരം വട്ടം പ്രളയം ഉണ്ടാക്കാൻ കഴിയും. അതിനിടെ കൃത്രിമബുദ്ധിയുടെ സാധ്യതകൾ ഏറെ വിപുലമായിരിക്കുന്നു. വരുന്ന ദശകത്തിൽ മനുഷ്യബുദ്ധിക്കു സമമായ ബുദ്ധി കൃത്രിമമായി സൃഷ്ടിക്കാൻ കഴിയും. പിന്നെ ഒരു ഇരുപത്തഞ്ചു കൊല്ലം കൂടി കഴിയുമ്പോഴേക്കും, മനുഷ്യൻ കൃത്രിമമായി ഉണ്ടാക്കുന്ന ബുദ്ധിയുടെ അളവ് മനുഷ്യബുദ്ധിയുടെ അളവിനെക്കാൾ ആയിരം കോടി മടങ്ങായിരിക്കുമെന്നാണ് കുർസ്വെലിന്റെ കണക്കുകൂട്ടൽ.
മരണത്തെ അതിജീവിക്കുക, ജൈവബുദ്ധിയുടെ സീമകളെ അതിവർത്തിക്കുക--അതു രണ്ടുമായാൽ നാം ഇന്നറിയുന്ന നാം ഉണ്ടാവില്ല. പൊയ്പോയതിനെച്ചൊല്ലി പരിതപിക്കാനോ, ഒമർ ഖയ്യാം പറഞ്ഞതുപോലെ, “ഞാനും നീയും കവിതാപുസ്തകവും ഒരു കോപ്പ കള്ളും” ഉണ്ടെങ്കിൽ ലോകം കീഴടക്കാമെന്നു മോഹിക്കാനോ, |വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ” എന്ന് ഓ എൻ വിയോടൊത്ത് പാടാനോ പറ്റില്ല. ഗൃഹാതുരത്വവും കവിതയും പ്രണയവും അതിവർത്തിക്കപ്പെടുന്നതാവും കൃത്രിമബുദ്ധിയിലൂടെ ഉരുത്തിരിയുന്ന അസ്തിത്വം. “കളിയും ചിരിയും കരച്ചിലുമായ് കഴിയും നരനൊരു യന്ത്രമായാൽ” എന്തു സംഭവിക്കുമെന്ന് ഇടശ്ശേരി പണ്ടേ ആശങ്കപ്പെട്ടിരുന്നു.
മനുഷ്യയുഗത്തിന്റെ അന്ത്യത്തെപ്പറ്റിയുള്ള ഈ ചിന്തയെല്ലാം ഭ്രാന്തഭാവന മാത്രമാണെന്നു സമാധാനിക്കുന്നവർ ഏറെ. സമാധാനിക്കട്ടെ; ഭൂമിയിൽ സന്മനസ്സുള്ളവർക്കാണ് സമാധാനമെന്ന് അഭിമാനിക്കട്ടെ. ലോകാവസാനത്തെപ്പറ്റി ദുരന്തപ്രവചനം നടത്തി പൊളിഞ്ഞുപാളീസായവരെ പരിഹസിച്ച് നാം സമാധാനിക്കാറില്ലേ, അതുപോലെ. പക്ഷേ ആത്മാനുരാഗത്തിനടിപ്പെടാതെ, കഴിഞ്ഞ അമ്പതുകൊല്ലത്തെ മാറ്റം വിലയിരുത്തിയാൽ ഒന്നു ബോധ്യപ്പെടും: മനുഷ്യൻ ഏറെ മാറിയിരിക്കുന്നു. ഇനി വരുന്ന മാറ്റം ഉണ്ടായതിന്റെ നൂറു മടങ്ങായിരിക്കും, ആയിരം മടങ്ങു വേഗത്തിൽ.
(malayalam news feb 22)
ഐസ്ക്രീമിന്റെ രുചി, അരുചി
ഐസ്ക്രീം പാർലറിൽ ഞാൻ പോകാറില്ല. അങ്ങനെയായിരുന്നു ഇന്ത്യ വിഷനോടു ഞാൻ പറഞ്ഞ കാര്യങ്ങളുടെ തുടക്കം. എന്തിനെന്നെക്കൊണ്ട് അതൊക്കെ പറയിച്ചുവെന്ന് അറിയില്ല. പ്രക്ഷേപണം ചെയ്തതതായി കേട്ടുമില്ല. എഡിറ്റർ അങ്ങനെ തീരുമാനിച്ചു കാണും. വാർത്തയുടെ അപാരമായ സംസാരത്തിൽ എഡിറ്റർ ആണ് പ്രജാപതിയെന്ന് നമ്മളൊക്കെ ധരിച്ചുവെച്ചിരിക്കുന്നല്ലോ.
ഐസ്ക്രീം വാർത്തയെപ്പറ്റി എന്നോടു പ്രതികരിക്കാൻ പറഞ്ഞു. ഞാൻ ---കരിച്ചു. ഏതാണ്ടിങ്ങനെ: “ഒട്ടൊക്കെ ധീരമായ അന്വേഷണം. അഭിനന്ദനം. മുമ്പൊന്നും ഇങ്ങനെയൊരു സാധനം ഒരു പത്രവും പൊട്ടിക്കില്ല. ഒന്നോ രണ്ടോ ആളുടെ വാമൊഴി മാത്രമേ ആധാരമായുള്ളു. അതിനെതിരെ ആരും കേസുമായി വന്നില്ലെന്നത് സത്യത്തിന്റെ സൂചനയാണെന്ന് കണക്കാക്കാം. പക്ഷേ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നാൽ, പ്രചാരണമായി തോന്നും. സത്യം വിശ്വസിക്കാൻ വയ്യാതാക്കാൻ ഏറ്റവും നല്ല വഴി അതിനെ പ്രചാരണത്തിന്റെ വിഷയമാക്കലാണ്. ഇന്ത്യ വിഷന്റെ ഉടമസ്ഥതയുടെയും ഭരണത്തിന്റെയും സ്വഭാവം വെച്ചു നോക്കുമ്പോൾ അജണ്ട വേറെയെന്തോ അല്ലേ എന്ന സംശയം ഏറുകയും ചെയ്യും. പിന്നെ, നമ്മുടെ നേതാക്കന്മാരുടെ രതിരുചികളിലാണ് കാണികൾക്ക് സ്ഥായിയയ താല്പര്യം എന്നു വരുന്നത് നന്നല്ല.”
ഇത്രയും പ്രതികരിച്ചപ്പോൾ ചോദ്യം വന്നു: “വാർത്തയും വ്യാഖ്യാനവും കൊടുക്കുമ്പോൾ, എഡിറ്റർ മാനേജ്മെന്റിനു വിധേയനാണോ?” ഞാൻ ഉള്ളിൽ പറഞ്ഞു: “കുഞ്ഞാലിക്കുട്ടിയെ വീണ്ടും വെട്ടിലാക്കിയ വാർത്ത കൊടുത്തത് മുനീർ അറിയാതെയും അനുവദിക്കതെയുമാണെന്നു സ്ഥാപിക്കുകയാണല്ലോ.” ഏതായാലും, ആ ചോദ്യത്തിന് ശൂന്യതയിൽ ഒരു ഉത്തരം കൊടുക്കാൻ പറ്റില്ല. അതുകൊണ്ട് ഞാൻ സവിസ്തരം ഉപന്യസിച്ചു.
എന്താണീ മാനേജ്മെന്റ്? പണം മുടക്കുന്ന ആളോ? അയാൾ നിയമിക്കുന്ന സി എ ഒയോ? എഡിറ്ററോ? ന്യൂസ് എഡിറ്ററോ? ബ്യൂറോ ചീഫോ? ഇവരിൽ ഓരോരുത്തരും ഓരോരോ വാർത്താസന്ദർഭങ്ങളിൽ തീരുമാനം എടുക്കുകയും നടപ്പാക്കുകയും ചെയ്യുക എന്ന അർത്ഥത്തിൽ മാനേജീരിയൽ കർത്തവ്യം നിർവഹിക്കുന്നുണ്ട്. തീരുമാനത്തിന്റെ ധനപരവും രാഷ്ട്രീയവുമായ വ്യാപ്തിയനുസരിച്ച്, അത് എടുക്കുന്ന തലം ഉയർന്നു പോകും. ചില നേരങ്ങളിൽ, ചില കാര്യങ്ങളിൽ, അവസാനത്തെ തീരുമാനം കമ്പൈ ഉടമയുടെ ആയിരിക്കും, പണം മുടക്കുന്ന ആളുടെ ആയിരിക്കും. എഡിറ്ററും കമ്പനി മേധാവിയും തമ്മിൽ യോജിക്കുന്നില്ലെങ്കിൽ, മേധാവിയുടെ അഭിപ്രായം നടപ്പിലാകും. മറിച്ചു പറയുന്നതൊക്കെ പാഴ്പാട്ടെന്നു കരുതിയാൽ മതി.
കമ്പനി മേധാവിയുടെ താല്പര്യത്തിനു നിരക്കാത്തതൊന്നും ഒരു മാധ്യമവും കൊടുക്കില്ല. അങ്ങനെ കൊടുക്കാൻ ഒരുമ്പെടുന്ന എഡിറ്റർ യാഥാർഥ്യബോധമുള്ള ആളല്ല. പണം മുടക്കുന്ന ആളെ പഴി പറയാൻ നിയോഗിക്കപ്പെടുന്ന ആളല്ല എഡിറ്റർ. അതറിഞ്ഞോ അറിയാതെയോ തോന്ന്യാസം കാണിക്കുന്ന എഡിറ്റരുടെ കസാര ഇന്നലെയല്ലെങ്കിൽ ഇന്നു തെറിച്ചിരിക്കും. എത്ര വിശാലമനസ്കനായ കമ്പനി മേധാവിയാണെങ്കിലും, തന്റെ താല്പര്യത്തിനെതിരെ തന്റെ തന്നെ മാധ്യമം പട പുറപ്പെടുന്നത് കണ്ടിരിക്കുകയില്ല. ചിലപ്പോൾ, മറ്റുള്ളവരെല്ലാം കൊടുക്കുന്ന ഒരു വാർത്ത, അഹിതമാണെങ്കിലും, തന്റെ മാധ്യമത്തിലും മിനിമം രൂപത്തിൽ കൊടുക്കാൻ അനുവദിച്ചേക്കും--ഒരു തന്ത്രമെന്ന നിലയിൽ. ഇന്ത്യൻ എക്സ്പ്രസ്സിന്റെ മേധാവിയായിരുന്ന രാം നാഥ് ഗോയങ്കക്കെതിരെ വയലാർ രവിയും കെ പി ഉണ്ണിക്കൃഷ്ണനും മറ്റും പാർലമെന്റിൽ പ്രസംഗിച്ചിരുന്ന കാലത്ത്, തന്റെ പത്രത്തിൽ അതും അടിക്കട്ടെ എന്ന് അദ്ദേഹം നിർദ്ദേശം കൊടുത്തിരുന്നു. പക്ഷേ അത് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർ എഴുതിയതാവരുത്; ഏതെങ്കിലും വാർത്താ ഏജൻസിയുടെ ഭാഷ്യം ആകണം.
എന്നുവെച്ച്, അദ്ദേഹത്തിന്റെ താല്പര്യത്തിനു വിരുദ്ധമായ വാർത്ത കണ്ടെത്തിക്കൊടുക്കുകയോ അദ്ദേഹത്തിന്റെ ചൊൽപ്പടിക്കു നിൽക്കാതിരിക്കുകയോ ചെയ്യുന്ന എഡിറ്റർ പ്രവരന്മാരെ പൊറുപ്പിക്കുമെന്നു കരുതരുത്. അടിയന്തരാവസ്ഥയിൽ പത്രത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന എഡിറ്റർ വി കെ നരസിംഹൻ, രാഷ്ട്രീയകാലാവസ്ഥ മാറിക്കഴിഞ്ഞ് ഒരു ദിവസം ആപ്പീസിലെത്തുമ്പോൾ, തന്റെ കസാലയിൽ വേറൊരാൾ, എസ് മുൾഗാവ്കർ, ഇരിക്കുന്നതു കണ്ടു. അരുൺ ശൌരിയെ രണ്ടു തവണ പുറത്താക്കി. രണ്ടാമത്തെ തവണ പുറത്താക്കപ്പെടുമ്പോൾ, അതിനുള്ള ഒരുക്കം നടക്കുന്ന കാര്യം ശൌരിയും രാം നാഥ് ഗോയങ്കയും അറിഞ്ഞിരുന്നില്ലെന്നതാണ് തമാശ. ഗോയങ്ക കിടപ്പിലായിരുന്നു; ശൌരി ഒന്നും മണത്തറിഞില്ല--എഡിറ്ററായ തന്റെ ലേഖനം ആരോ തടഞ്ഞുവെച്ചിട്ടുപോലും.
ഇതാകട്ടെ, എഡിറ്ററുടെ പരാധീനതയും മാനേജ്മെന്റിന്റെ സർവാധിപത്യവും വിളിച്ചോതുന്ന ആദ്യത്തെയോ അവസാനത്തെയോ സംഭവമല്ല. എന്നെ ടൈംസ് ഒഫ് ഇന്ത്യയിൽ എടുക്കാൻ ദിലീപ് പഡ്ഗാംവ്കർ തീരുമാനിക്കുമ്പോൾ, അദ്ദേഹത്തെ പറഞ്ഞുവിടാൻ തീരുമാനമായിരുന്ന വിവരം അദ്ദേഹത്തിനറിയുമായിരുന്നില്ല. ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ ബി ജി വർഗീസ് ഒരു വൈകുന്നേരം കോണി ഇറങ്ങിപ്പോകുമ്പോൾ, ഒരു കുറിപ്പ് കിട്ടി: അദ്ദേഹത്തിന്റെ കാലാവധി അവസാനിപ്പിച്ചിരിക്കുന്നു. ഫ്രീ പ്രസ് ജർണലിന്റെ എഡിറ്റർ സി എസ് പണ്ഡിതിനോട് ഒന്നാം തിയതി ക്യൂവിൽ പോയി നിൽക്കാൻ പറഞ്ഞു, പ്യൂണിനോടും സെക്രട്ടറിയോടുമൊപ്പം, ശമ്പളം വാങ്ങാൻ. അതും അദ്ദേഹം ചെയ്തത്രേ. ഏഷ്യൻ ഏജ് പടുത്തുയർത്തിയ എം ജെ അക്ബർ, തന്റെ പേർ പത്രത്തിൽനിന്ന് എടുത്തു മാറ്റിയ വിവരം ആരോ പറഞ്ഞപ്പോഴേ അറിഞ്ഞുള്ളു.
എഡിറ്ററുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ ടാറ്റയുടെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ്സ്മാൻ ഒരു പ്രത്യേകസംവിധാനം ഒരുക്കിയിരുന്നു. സ്റ്റേറ്റ്സ്മാന്റെ എഡിറ്റർ പത്രത്തിന്റെ ടസ്റ്റീ ബോർഡിനോടു മാത്രമേ ഇടപെടുകയുള്ളു. ടാറ്റയുടെ ഡയറക്റ്റർ ബോർഡ് അദ്ദേഹത്തെ നിയന്ത്രിക്കുകയില്ല. ആദ്യത്തെ ഇന്ത്യൻ എഡിറ്റർ ആയ പ്രാൺ ചോപ്രയെ ഒതുക്കാൻ ഡയറക്റ്റർ ബോർഡ് ആഗ്രഹിച്ചു. പത്രത്തിന്റെ ട്രസ്റ്റീ ബോർഡ് അതു തടഞ്ഞു. നിയമജ്ഞനായ എം സി സെതൽവാഡ് ആയിരുന്നു അതിന്റെ തലവൻ. അദ്ദേഹം വിട്ടു കൊടുത്തില്ല. അതുകൊണ്ട് എഡിറ്റർ പ്രാൺ ചോപ്ര കുറച്ചിട രക്ഷപ്പെട്ടു. നാനി പാൽഖിവാല ഡയറാക്റ്റർ ബോർഡിന്റെ തലവനായി വന്നപ്പോൾ, ട്രസ്റ്റീ ബോർഡിനെത്തന്നെ നിർജ്ജീവമാക്കി. ഒടുവിൽ എഡിറ്ററെ ചാടിക്കുകയും ചെയ്തു.
ചരിത്രപരവും ഭരണപരവും ധനപരവും രാഷ്ട്രീയവുമായ ഈ പശ്ചാത്തലത്തിൽ വേണം എഡിറ്ററുടെ പ്രജാപതിത്വവും മാനേജ്മെന്റിന്റെ ഉദാരധീരതയും കാണാൻ. മാനേജ്മെന്റിന്റെ താല്പര്യത്തെ വെല്ലുവിളിച്ചുപോകുന്ന എഡിറ്ററും, തന്റെ താല്പര്യത്തിനെതിരെ തന്റെ മാധ്യമത്തെ മേയാൻ വിടുന്ന ചെയർമാനും ഭൂമിയിൽ വസിക്കുന്ന മനുഷ്യരല്ല. അങ്ങനെയൊക്കെ വരുത്തിത്തീർത്താൽ, മാനേജ്മെന്റിന്റെ അജണ്ട നടപ്പാക്കുകയും എഡിറ്ററുടെ സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി പാറിക്കുകയും ഒരുമിച്ചാകാം. ആ ഭാഷ്യം വിഴുങ്ങാൻ കാണികളും വായനക്കാരും തയ്യാറാകണമെന്നു മാത്രം. അവരാരും കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മിലുള്ള മത്സരത്തിന്റെ മിന്നലാട്ടമായി ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തെ കാണില്ല.
ഐസ്ക്രീം വാർത്തയെപ്പറ്റി എന്നോടു പ്രതികരിക്കാൻ പറഞ്ഞു. ഞാൻ ---കരിച്ചു. ഏതാണ്ടിങ്ങനെ: “ഒട്ടൊക്കെ ധീരമായ അന്വേഷണം. അഭിനന്ദനം. മുമ്പൊന്നും ഇങ്ങനെയൊരു സാധനം ഒരു പത്രവും പൊട്ടിക്കില്ല. ഒന്നോ രണ്ടോ ആളുടെ വാമൊഴി മാത്രമേ ആധാരമായുള്ളു. അതിനെതിരെ ആരും കേസുമായി വന്നില്ലെന്നത് സത്യത്തിന്റെ സൂചനയാണെന്ന് കണക്കാക്കാം. പക്ഷേ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നാൽ, പ്രചാരണമായി തോന്നും. സത്യം വിശ്വസിക്കാൻ വയ്യാതാക്കാൻ ഏറ്റവും നല്ല വഴി അതിനെ പ്രചാരണത്തിന്റെ വിഷയമാക്കലാണ്. ഇന്ത്യ വിഷന്റെ ഉടമസ്ഥതയുടെയും ഭരണത്തിന്റെയും സ്വഭാവം വെച്ചു നോക്കുമ്പോൾ അജണ്ട വേറെയെന്തോ അല്ലേ എന്ന സംശയം ഏറുകയും ചെയ്യും. പിന്നെ, നമ്മുടെ നേതാക്കന്മാരുടെ രതിരുചികളിലാണ് കാണികൾക്ക് സ്ഥായിയയ താല്പര്യം എന്നു വരുന്നത് നന്നല്ല.”
ഇത്രയും പ്രതികരിച്ചപ്പോൾ ചോദ്യം വന്നു: “വാർത്തയും വ്യാഖ്യാനവും കൊടുക്കുമ്പോൾ, എഡിറ്റർ മാനേജ്മെന്റിനു വിധേയനാണോ?” ഞാൻ ഉള്ളിൽ പറഞ്ഞു: “കുഞ്ഞാലിക്കുട്ടിയെ വീണ്ടും വെട്ടിലാക്കിയ വാർത്ത കൊടുത്തത് മുനീർ അറിയാതെയും അനുവദിക്കതെയുമാണെന്നു സ്ഥാപിക്കുകയാണല്ലോ.” ഏതായാലും, ആ ചോദ്യത്തിന് ശൂന്യതയിൽ ഒരു ഉത്തരം കൊടുക്കാൻ പറ്റില്ല. അതുകൊണ്ട് ഞാൻ സവിസ്തരം ഉപന്യസിച്ചു.
എന്താണീ മാനേജ്മെന്റ്? പണം മുടക്കുന്ന ആളോ? അയാൾ നിയമിക്കുന്ന സി എ ഒയോ? എഡിറ്ററോ? ന്യൂസ് എഡിറ്ററോ? ബ്യൂറോ ചീഫോ? ഇവരിൽ ഓരോരുത്തരും ഓരോരോ വാർത്താസന്ദർഭങ്ങളിൽ തീരുമാനം എടുക്കുകയും നടപ്പാക്കുകയും ചെയ്യുക എന്ന അർത്ഥത്തിൽ മാനേജീരിയൽ കർത്തവ്യം നിർവഹിക്കുന്നുണ്ട്. തീരുമാനത്തിന്റെ ധനപരവും രാഷ്ട്രീയവുമായ വ്യാപ്തിയനുസരിച്ച്, അത് എടുക്കുന്ന തലം ഉയർന്നു പോകും. ചില നേരങ്ങളിൽ, ചില കാര്യങ്ങളിൽ, അവസാനത്തെ തീരുമാനം കമ്പൈ ഉടമയുടെ ആയിരിക്കും, പണം മുടക്കുന്ന ആളുടെ ആയിരിക്കും. എഡിറ്ററും കമ്പനി മേധാവിയും തമ്മിൽ യോജിക്കുന്നില്ലെങ്കിൽ, മേധാവിയുടെ അഭിപ്രായം നടപ്പിലാകും. മറിച്ചു പറയുന്നതൊക്കെ പാഴ്പാട്ടെന്നു കരുതിയാൽ മതി.
കമ്പനി മേധാവിയുടെ താല്പര്യത്തിനു നിരക്കാത്തതൊന്നും ഒരു മാധ്യമവും കൊടുക്കില്ല. അങ്ങനെ കൊടുക്കാൻ ഒരുമ്പെടുന്ന എഡിറ്റർ യാഥാർഥ്യബോധമുള്ള ആളല്ല. പണം മുടക്കുന്ന ആളെ പഴി പറയാൻ നിയോഗിക്കപ്പെടുന്ന ആളല്ല എഡിറ്റർ. അതറിഞ്ഞോ അറിയാതെയോ തോന്ന്യാസം കാണിക്കുന്ന എഡിറ്റരുടെ കസാര ഇന്നലെയല്ലെങ്കിൽ ഇന്നു തെറിച്ചിരിക്കും. എത്ര വിശാലമനസ്കനായ കമ്പനി മേധാവിയാണെങ്കിലും, തന്റെ താല്പര്യത്തിനെതിരെ തന്റെ തന്നെ മാധ്യമം പട പുറപ്പെടുന്നത് കണ്ടിരിക്കുകയില്ല. ചിലപ്പോൾ, മറ്റുള്ളവരെല്ലാം കൊടുക്കുന്ന ഒരു വാർത്ത, അഹിതമാണെങ്കിലും, തന്റെ മാധ്യമത്തിലും മിനിമം രൂപത്തിൽ കൊടുക്കാൻ അനുവദിച്ചേക്കും--ഒരു തന്ത്രമെന്ന നിലയിൽ. ഇന്ത്യൻ എക്സ്പ്രസ്സിന്റെ മേധാവിയായിരുന്ന രാം നാഥ് ഗോയങ്കക്കെതിരെ വയലാർ രവിയും കെ പി ഉണ്ണിക്കൃഷ്ണനും മറ്റും പാർലമെന്റിൽ പ്രസംഗിച്ചിരുന്ന കാലത്ത്, തന്റെ പത്രത്തിൽ അതും അടിക്കട്ടെ എന്ന് അദ്ദേഹം നിർദ്ദേശം കൊടുത്തിരുന്നു. പക്ഷേ അത് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർ എഴുതിയതാവരുത്; ഏതെങ്കിലും വാർത്താ ഏജൻസിയുടെ ഭാഷ്യം ആകണം.
എന്നുവെച്ച്, അദ്ദേഹത്തിന്റെ താല്പര്യത്തിനു വിരുദ്ധമായ വാർത്ത കണ്ടെത്തിക്കൊടുക്കുകയോ അദ്ദേഹത്തിന്റെ ചൊൽപ്പടിക്കു നിൽക്കാതിരിക്കുകയോ ചെയ്യുന്ന എഡിറ്റർ പ്രവരന്മാരെ പൊറുപ്പിക്കുമെന്നു കരുതരുത്. അടിയന്തരാവസ്ഥയിൽ പത്രത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന എഡിറ്റർ വി കെ നരസിംഹൻ, രാഷ്ട്രീയകാലാവസ്ഥ മാറിക്കഴിഞ്ഞ് ഒരു ദിവസം ആപ്പീസിലെത്തുമ്പോൾ, തന്റെ കസാലയിൽ വേറൊരാൾ, എസ് മുൾഗാവ്കർ, ഇരിക്കുന്നതു കണ്ടു. അരുൺ ശൌരിയെ രണ്ടു തവണ പുറത്താക്കി. രണ്ടാമത്തെ തവണ പുറത്താക്കപ്പെടുമ്പോൾ, അതിനുള്ള ഒരുക്കം നടക്കുന്ന കാര്യം ശൌരിയും രാം നാഥ് ഗോയങ്കയും അറിഞ്ഞിരുന്നില്ലെന്നതാണ് തമാശ. ഗോയങ്ക കിടപ്പിലായിരുന്നു; ശൌരി ഒന്നും മണത്തറിഞില്ല--എഡിറ്ററായ തന്റെ ലേഖനം ആരോ തടഞ്ഞുവെച്ചിട്ടുപോലും.
ഇതാകട്ടെ, എഡിറ്ററുടെ പരാധീനതയും മാനേജ്മെന്റിന്റെ സർവാധിപത്യവും വിളിച്ചോതുന്ന ആദ്യത്തെയോ അവസാനത്തെയോ സംഭവമല്ല. എന്നെ ടൈംസ് ഒഫ് ഇന്ത്യയിൽ എടുക്കാൻ ദിലീപ് പഡ്ഗാംവ്കർ തീരുമാനിക്കുമ്പോൾ, അദ്ദേഹത്തെ പറഞ്ഞുവിടാൻ തീരുമാനമായിരുന്ന വിവരം അദ്ദേഹത്തിനറിയുമായിരുന്നില്ല. ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ ബി ജി വർഗീസ് ഒരു വൈകുന്നേരം കോണി ഇറങ്ങിപ്പോകുമ്പോൾ, ഒരു കുറിപ്പ് കിട്ടി: അദ്ദേഹത്തിന്റെ കാലാവധി അവസാനിപ്പിച്ചിരിക്കുന്നു. ഫ്രീ പ്രസ് ജർണലിന്റെ എഡിറ്റർ സി എസ് പണ്ഡിതിനോട് ഒന്നാം തിയതി ക്യൂവിൽ പോയി നിൽക്കാൻ പറഞ്ഞു, പ്യൂണിനോടും സെക്രട്ടറിയോടുമൊപ്പം, ശമ്പളം വാങ്ങാൻ. അതും അദ്ദേഹം ചെയ്തത്രേ. ഏഷ്യൻ ഏജ് പടുത്തുയർത്തിയ എം ജെ അക്ബർ, തന്റെ പേർ പത്രത്തിൽനിന്ന് എടുത്തു മാറ്റിയ വിവരം ആരോ പറഞ്ഞപ്പോഴേ അറിഞ്ഞുള്ളു.
എഡിറ്ററുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ ടാറ്റയുടെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ്സ്മാൻ ഒരു പ്രത്യേകസംവിധാനം ഒരുക്കിയിരുന്നു. സ്റ്റേറ്റ്സ്മാന്റെ എഡിറ്റർ പത്രത്തിന്റെ ടസ്റ്റീ ബോർഡിനോടു മാത്രമേ ഇടപെടുകയുള്ളു. ടാറ്റയുടെ ഡയറക്റ്റർ ബോർഡ് അദ്ദേഹത്തെ നിയന്ത്രിക്കുകയില്ല. ആദ്യത്തെ ഇന്ത്യൻ എഡിറ്റർ ആയ പ്രാൺ ചോപ്രയെ ഒതുക്കാൻ ഡയറക്റ്റർ ബോർഡ് ആഗ്രഹിച്ചു. പത്രത്തിന്റെ ട്രസ്റ്റീ ബോർഡ് അതു തടഞ്ഞു. നിയമജ്ഞനായ എം സി സെതൽവാഡ് ആയിരുന്നു അതിന്റെ തലവൻ. അദ്ദേഹം വിട്ടു കൊടുത്തില്ല. അതുകൊണ്ട് എഡിറ്റർ പ്രാൺ ചോപ്ര കുറച്ചിട രക്ഷപ്പെട്ടു. നാനി പാൽഖിവാല ഡയറാക്റ്റർ ബോർഡിന്റെ തലവനായി വന്നപ്പോൾ, ട്രസ്റ്റീ ബോർഡിനെത്തന്നെ നിർജ്ജീവമാക്കി. ഒടുവിൽ എഡിറ്ററെ ചാടിക്കുകയും ചെയ്തു.
ചരിത്രപരവും ഭരണപരവും ധനപരവും രാഷ്ട്രീയവുമായ ഈ പശ്ചാത്തലത്തിൽ വേണം എഡിറ്ററുടെ പ്രജാപതിത്വവും മാനേജ്മെന്റിന്റെ ഉദാരധീരതയും കാണാൻ. മാനേജ്മെന്റിന്റെ താല്പര്യത്തെ വെല്ലുവിളിച്ചുപോകുന്ന എഡിറ്ററും, തന്റെ താല്പര്യത്തിനെതിരെ തന്റെ മാധ്യമത്തെ മേയാൻ വിടുന്ന ചെയർമാനും ഭൂമിയിൽ വസിക്കുന്ന മനുഷ്യരല്ല. അങ്ങനെയൊക്കെ വരുത്തിത്തീർത്താൽ, മാനേജ്മെന്റിന്റെ അജണ്ട നടപ്പാക്കുകയും എഡിറ്ററുടെ സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി പാറിക്കുകയും ഒരുമിച്ചാകാം. ആ ഭാഷ്യം വിഴുങ്ങാൻ കാണികളും വായനക്കാരും തയ്യാറാകണമെന്നു മാത്രം. അവരാരും കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മിലുള്ള മത്സരത്തിന്റെ മിന്നലാട്ടമായി ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തെ കാണില്ല.
Monday, February 7, 2011
ഒന്നും ഒളിക്കാനില്ലാത്ത ലോകം
പുര ഓല മേഞ്ഞിരുന്ന കാലത്ത് ചോർച്ച പതിവായിരുന്നു. എത്ര നന്നായി കെട്ടിയാലും അവിടവിടെ ചോർന്നുകൊണ്ടിരിക്കും. ചോർച്ച അടച്ചും അടക്കാതെയും ആളുകൾ ജീവിച്ചു ശീലിച്ചു പോന്നു. ഓലക്കു പകരം മേൽക്കൂര ഓടു മേഞ്ഞു തുടങ്ങിയപ്പോൾ, ചോർച്ച കുറെ നിന്നു. എന്നാലും എന്തെങ്കിലും പൊട്ടിവീണ് ഓടു തകർന്നോ, അല്ലെങ്കിൽ രണ്ട് ഓടിന്റെ ഇടയിലൂടെയോ, വെള്ളം ചോർന്നു കൊണ്ടിരുന്നു. ചെറിയ തോതിലാണെങ്കിലും ചോർച്ച ഒരു ശീലമായി തുടർന്നു. പുതിയ മേച്ചിൽ സങ്കേതങ്ങൾ വന്നപ്പോഴേ ചോർച്ച നിന്നുള്ളു.
വാസ്തവത്തിൽ പുതിയ സങ്കേതങ്ങൾ ചോർച്ച എളുപ്പമാക്കിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ അനുഭവം. ഇന്ത്യയിലും അമേരിക്കയിലും അത് ഒരേ സമയം തെളിഞ്ഞിരിക്കുന്നു. അമേരിക്കയിൽ സർക്കാരിനെ വട്ടത്തിലാക്കുന്ന മട്ടിൽ രഹസ്യങ്ങൾ ഒന്നൊന്നായി ചോർന്നു കോണ്ടിരിക്കുന്നു. ആഭ്യന്തര നയത്തിലും വിദേശബന്ധത്തിലും പരുങ്ങൽ ഉണ്ടാക്കാവുന്ന കാര്യങ്ങൾ പുറത്താവുന്നു; അതാകട്ടെ, സ്ഥിരീകരിക്കാനോ നിഷേധിക്കാനോ വയ്യാത്ത രീതിയിലാണു താനും. കാരണം എപ്പോഴും ഭാഗികമായിരിക്കും. ഭാഗികമായി എല്ലാ ചോർച്ചയും സത്യമായിരിക്കുകയും ചെയ്യും. പകുതി നിഷേധിക്കപ്പെടുമ്പോൾ പകുതി സ്ഥിരീകരിക്കപ്പെടുമെന്നതാണല്ലോ ഫലപ്രദമായ ചോർത്തയുടെ രീതിശാസ്ത്രം.
ഏതു ഭരണകൂടത്തിനും പുറത്തു പറയാൻ കൊള്ളാത്തതു പലതും ഉണ്ടാകും. ശത്രുവിനെ ഒതുക്കാനുള്ള സൂത്രങ്ങൾ എപ്പോഴും രഹസ്യമായിരിക്കണമല്ലോ. രഹസ്യാത്മകതയും അത്ഭുതത്തിന്റെ അംശവുമാണ് ശത്രുവിനോടുള്ള സമീപനത്തിലെ നിർണ്ണായകഘടകം. ശത്രുവിന്റെ ശക്തിയും ദൌർബ്ബല്യവും മനസ്സിലാക്കാനും അതിനു മറുമരുന്നു കാണാനും ധർമ്മനീതിക്കു നിരക്കാത്തതു പലതും ചെയ്യേണ്ടി വരും. അതു ഫലപ്രദമാകുകയും രഹസ്യമായിരിക്കുകയും ചെയ്യുന്നിടത്തോളം കുഴപ്പമില്ല. ഉള്ളുകള്ളി പുറത്തായാലോ, സർവത്ര ബഹളമാകും. രഹസ്യമായി അതിനെ അനുകൂലിക്കുന്നവർ പോലും പരസ്യമായി അതിനെ തള്ളീപ്പറയും. അതുകൊണ്ടാണ് സുരക്ഷിതത്വത്തിന്റെ കാര്യങ്ങളെല്ലാം പുറത്തുവിട്ടാൽ കുറ്റമാക്കുന്ന ഔദ്യോഗികരഹസ്യനിയമം എല്ലായിടത്തും എല്ലാ കാലത്തും നിലവിലിരുന്നത്. അതുകൊണ്ടുതന്നെയാണ് രഹസ്യം ചോർത്തുന്ന മാധ്യമപ്രവർത്തനത്തിൽ ധീരതയുടെയും അപസർപ്പകത്വത്തിന്റെയും അംശം കലർന്നതും.
അമേരിക്കൻ സർക്കാരിനെ മുഴുവൻ വിരട്ടി നിർത്തിയിരിക്കയാണ് വിക്കി-ലീക്സിന്റെ സ്ഥാപകൻ. പ്രതിരോധത്തിന്റെയും ആഭ്യന്തരസുരക്ഷയുടെയും വിദേശബന്ധത്തിന്റെയും ഇരുണ്ട വശങ്ങൾ അദ്ദേഹം ഒന്നൊന്നായി പുറത്തുകൊണ്ടുവന്നിരിക്കുന്നു. പുറത്തുവന്നത് വരാനിരിക്കുന്നതിനെക്കാൾ എത്രയോ ചെറുതാണെന്ന സൂചന എവിടെയും ഭയവും സംശയവും വളർത്തുന്നതു കാണാം. കടലാസ്സുകെട്ടുകളിൽ എഴുതിനിറച്ച രഹസ്യങ്ങൾ സൂക്ഷിക്കാൻ വഴി പലതുമുണ്ട്. തിയറിയുടെ തലത്തിലെങ്കിലും, കടലാസ്സിൽ കുറിച്ചിട്ട ഔദ്യോഗികരഹസ്യങ്ങൾ തീർത്തും ബന്തവസ്സായി വെക്കാനും, ഏതു ചോർച്ചക്കാരന്റെയും പിടിക്കപ്പുറത്താക്കി നിർത്താനും കഴിയും. ടെലഫോണിലും പല തരം രഹസ്യഭാഷ ഉപയോഗിച്ച് ചോർച്ചക്കാരെ പരാജയപ്പെടുത്തുന്ന പതിവുണ്ട്. അങ്ങനെ ഗൂഢഭാഷ ഉണ്ടാക്കുന്നതും പൊളിക്കുന്നതും ഇന്റലിജൻസ് ലോകത്തെ ഒരു വിശിഷ്ടവൈദഗ്ധ്യമായി മാറി.
അദൃശ്യമായ രീതിയിൽ അക്ഷരങ്ങളെയും അക്കങ്ങളെയും ചിത്രങ്ങളെയും ശേഖരിക്കുന്ന സങ്കേതം കമ്പ്യൂട്ടർ വഴിയും ഇന്റർനെറ്റു വഴിയൂം ഉരുത്തിരിഞ്ഞതോടെ, രഹസ്യക്കാർക്ക് രസമായി. ഇഷ്ടം പോലെ എന്തും എഴുതിവെക്കാം. ഭൂമിയുടെ അരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക്, എന്തിന്, മാനത്തിന്റെ ഒരറ്റത്തുനിന്ന് ഭൂമിയുടെ ഒരു അറ്റത്തേക്ക്, ആരെയും കൂസാതെ ഇമ വെട്ടുന്ന വേഗത്തിൽ വിവരം കൈമാറാം. ലോകത്തെ മുഴുവൻ ഒരേ സമയം വളരെ അടുത്ത അയൽ പക്കവും ഒരിക്കലും തമ്മിൽ കാണാൻ വയ്യാത്ത അകൽച്ചയുമാക്കിയതായി തോന്നി, ആ സങ്കേതത്തിന്റെ വരവോടെ. അകന്നിരിക്കെത്തന്നെ അയൽ ക്കാരാകുക, അടുത്തിരിക്കെത്തന്നെ ആയിരം രഹസ്യങ്ങൾ ഉള്ളിലൊതുക്കിയിരിക്കുക--അതൊക്കെ സംഭവിക്കുന്നെന്നു തോന്നിയപ്പോഴാണ് ചോർത്താൻ വയ്യാത്തതായി ഒന്നുമില്ലെന്നു തെളിയിക്കുന്ന പുതിയ സങ്കേതത്തിന്റെ ഉത്ഭവം. എല്ലാവരെയും നഗ്നരാക്കി നിർത്തുന്നതാണ് ഈ സങ്കേതം.
അമേരിക്കയിൽ നടന്നതിന്റെ വിദൂരമായ അനുകരണം പോലുമാകുന്നില്ല ഇന്ത്യയിൽ നടന്ന നീരാ റാഡിയ സംഭാഷണങ്ങളുടെ ചോർച്ച. ആരെയും കൂച്ചുവിലങ്ങിടാൻ വേണ്ട വിവരങ്ങളൊന്നും അതു വഴി പുറത്തു വന്നിട്ടില്ല. മാധ്യമപ്രവരരും മന്ത്രിമാരും ന്യായാധിപരും വ്യവസായപ്രതിഭകളും, എല്ലാവരും, എന്തിനും പോന്നവരാണെന്ന സൂചനയേ ഇതു വരെ ആ സംഭാഷണങ്ങളിൽനിന്നു കിട്ടിയിട്ടുള്ളൂ. പക്ഷേ എന്തിനും പോന്നവർ എന്തൊക്കെയോ ചെയ്തുകാണുമെന്ന സംശയം ബലപ്പെടുത്തുന്നതാണ് ചോർച്ച തടയണമെന്ന രത്തൻ ടാറ്റയുടെ ഹരജി. ആരുടെയും സംഭാഷണം കണ്ടമാനം ഒളിച്ചുകേൾക്കരുതെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശവും ആ സംശയത്തിന്റെയും ഭയത്തിന്റെയും നിഴലിൽ വെച്ചു വേണം മനസ്സിലാക്കാൻ. എല്ലായിടത്തും അധികാരതിന്റെ അടിത്തറ രഹസ്യം ചേർത്തു വിളക്കിയെടുത്തതാണെന്നു കാണാം, സൂക്ഷിച്ചു നോക്കിയാൽ.
വ്യക്തികളെപ്പറ്റി പറയുമ്പോൾ, ഒളിച്ചുവെക്കാൻ ഒന്നുമില്ലാത്തവർക്ക് ജീവിതത്തിൽ ലാഘവം അനുഭവപ്പെടുമെന്ന് പറയാറുണ്ട്. പച്ച മലയാളത്തിൽ പറഞ്ഞാൽ, രഹസ്യമില്ലാത്തവർക്ക് എളുപ്പം ഉറങ്ങാൻ കഴിയും. വലിയൊരു പരിധി വരെ, ഇത് സമൂഹത്തെപ്പറ്റിയും--സർക്കാരിനെപ്പറ്റിയും--പറയാം. സർക്കാർ ചെയ്യുന്നതൊന്നും ഒളിച്ചുവെക്കേണ്ടതല്ല എന്നതാണ് പുതിയ ജനാധിപത്യത്തിന്റെ പ്രമാണം. ഔദ്യോഗികനിയമത്തിന്റെ വ്യാപ്തി കുറച്ചും വിവരാവകാശനിയമം വ്യപകമാക്കിയും ആ പ്രമാണം പ്രാവർത്തികമാക്കി വരികയാണ്. സുതാര്യതയാണ് പുതിയ മുദ്രാവാക്യം. പിടിക്കപ്പെടുമെന്നറിഞ്ഞാൽ, ഏതു കള്ളനും കക്കാൻ ഒന്ന് അറയ്ക്കും എന്ന സങ്കല്പമാണ് അതിന്റെ അടിസ്ഥാനം. അതുകൊണ്ട് രഹസ്യങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതയെ നമുക്ക് തിമിർത്തും കൊണ്ടാടാം.
പുര മേയുന്ന പുതിയ സങ്കേതം ചോർച്ച ഒഴിവാക്കാൻ സഹായിക്കുന്നുവെന്നു പറഞ്ഞുകൊണ്ടു തുടങ്ങിയതാണ് ഈ കുറിപ്പ്. പറഞ്ഞുപറഞ്ഞുവന്നപ്പോൾ, വാർത്താവിനിമയത്തിന്റെ പുതിയ സങ്കേതം, വാർത്തയെ, വിവരത്തെ, രഹസ്യത്തത്തന്നെ, ആർക്കും മനസ്സിലാക്കാവുന്ന പൊതുമുതലാക്കിയിരിക്കുന്നുവെന്ന നിഗമനത്തിൽ എത്തി. ആ കണ്ടെത്തൽ പേടിപ്പെടുത്തുന്നതല്ല, ആഘോഷിക്കേണ്ടതു തന്നെ. ഒന്നും ഒളിച്ചുവെക്കാനില്ലാത്ത ലോകത്തെപ്പറ്റിയുള്ള സ്വപ്നമെങ്കിലും ആ ചിന്ത പോഷിപ്പിക്കും. ഒളിഞ്ഞിരിക്കുന്നതു ചോർത്തിനോക്കുന്നതാണല്ലോ എല്ലാവരുടെയും കമ്പം--ചാരന്മാരുടെയും പ്രചാരകന്മാരുടെയും പത്രപ്രവർത്തകരുടെയും ശാസ്ത്രജ്ഞരുടെയും സൂഫി-സന്യാസിമാരുടെയും.
(malayalam news)
വാസ്തവത്തിൽ പുതിയ സങ്കേതങ്ങൾ ചോർച്ച എളുപ്പമാക്കിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ അനുഭവം. ഇന്ത്യയിലും അമേരിക്കയിലും അത് ഒരേ സമയം തെളിഞ്ഞിരിക്കുന്നു. അമേരിക്കയിൽ സർക്കാരിനെ വട്ടത്തിലാക്കുന്ന മട്ടിൽ രഹസ്യങ്ങൾ ഒന്നൊന്നായി ചോർന്നു കോണ്ടിരിക്കുന്നു. ആഭ്യന്തര നയത്തിലും വിദേശബന്ധത്തിലും പരുങ്ങൽ ഉണ്ടാക്കാവുന്ന കാര്യങ്ങൾ പുറത്താവുന്നു; അതാകട്ടെ, സ്ഥിരീകരിക്കാനോ നിഷേധിക്കാനോ വയ്യാത്ത രീതിയിലാണു താനും. കാരണം എപ്പോഴും ഭാഗികമായിരിക്കും. ഭാഗികമായി എല്ലാ ചോർച്ചയും സത്യമായിരിക്കുകയും ചെയ്യും. പകുതി നിഷേധിക്കപ്പെടുമ്പോൾ പകുതി സ്ഥിരീകരിക്കപ്പെടുമെന്നതാണല്ലോ ഫലപ്രദമായ ചോർത്തയുടെ രീതിശാസ്ത്രം.
ഏതു ഭരണകൂടത്തിനും പുറത്തു പറയാൻ കൊള്ളാത്തതു പലതും ഉണ്ടാകും. ശത്രുവിനെ ഒതുക്കാനുള്ള സൂത്രങ്ങൾ എപ്പോഴും രഹസ്യമായിരിക്കണമല്ലോ. രഹസ്യാത്മകതയും അത്ഭുതത്തിന്റെ അംശവുമാണ് ശത്രുവിനോടുള്ള സമീപനത്തിലെ നിർണ്ണായകഘടകം. ശത്രുവിന്റെ ശക്തിയും ദൌർബ്ബല്യവും മനസ്സിലാക്കാനും അതിനു മറുമരുന്നു കാണാനും ധർമ്മനീതിക്കു നിരക്കാത്തതു പലതും ചെയ്യേണ്ടി വരും. അതു ഫലപ്രദമാകുകയും രഹസ്യമായിരിക്കുകയും ചെയ്യുന്നിടത്തോളം കുഴപ്പമില്ല. ഉള്ളുകള്ളി പുറത്തായാലോ, സർവത്ര ബഹളമാകും. രഹസ്യമായി അതിനെ അനുകൂലിക്കുന്നവർ പോലും പരസ്യമായി അതിനെ തള്ളീപ്പറയും. അതുകൊണ്ടാണ് സുരക്ഷിതത്വത്തിന്റെ കാര്യങ്ങളെല്ലാം പുറത്തുവിട്ടാൽ കുറ്റമാക്കുന്ന ഔദ്യോഗികരഹസ്യനിയമം എല്ലായിടത്തും എല്ലാ കാലത്തും നിലവിലിരുന്നത്. അതുകൊണ്ടുതന്നെയാണ് രഹസ്യം ചോർത്തുന്ന മാധ്യമപ്രവർത്തനത്തിൽ ധീരതയുടെയും അപസർപ്പകത്വത്തിന്റെയും അംശം കലർന്നതും.
അമേരിക്കൻ സർക്കാരിനെ മുഴുവൻ വിരട്ടി നിർത്തിയിരിക്കയാണ് വിക്കി-ലീക്സിന്റെ സ്ഥാപകൻ. പ്രതിരോധത്തിന്റെയും ആഭ്യന്തരസുരക്ഷയുടെയും വിദേശബന്ധത്തിന്റെയും ഇരുണ്ട വശങ്ങൾ അദ്ദേഹം ഒന്നൊന്നായി പുറത്തുകൊണ്ടുവന്നിരിക്കുന്നു. പുറത്തുവന്നത് വരാനിരിക്കുന്നതിനെക്കാൾ എത്രയോ ചെറുതാണെന്ന സൂചന എവിടെയും ഭയവും സംശയവും വളർത്തുന്നതു കാണാം. കടലാസ്സുകെട്ടുകളിൽ എഴുതിനിറച്ച രഹസ്യങ്ങൾ സൂക്ഷിക്കാൻ വഴി പലതുമുണ്ട്. തിയറിയുടെ തലത്തിലെങ്കിലും, കടലാസ്സിൽ കുറിച്ചിട്ട ഔദ്യോഗികരഹസ്യങ്ങൾ തീർത്തും ബന്തവസ്സായി വെക്കാനും, ഏതു ചോർച്ചക്കാരന്റെയും പിടിക്കപ്പുറത്താക്കി നിർത്താനും കഴിയും. ടെലഫോണിലും പല തരം രഹസ്യഭാഷ ഉപയോഗിച്ച് ചോർച്ചക്കാരെ പരാജയപ്പെടുത്തുന്ന പതിവുണ്ട്. അങ്ങനെ ഗൂഢഭാഷ ഉണ്ടാക്കുന്നതും പൊളിക്കുന്നതും ഇന്റലിജൻസ് ലോകത്തെ ഒരു വിശിഷ്ടവൈദഗ്ധ്യമായി മാറി.
അദൃശ്യമായ രീതിയിൽ അക്ഷരങ്ങളെയും അക്കങ്ങളെയും ചിത്രങ്ങളെയും ശേഖരിക്കുന്ന സങ്കേതം കമ്പ്യൂട്ടർ വഴിയും ഇന്റർനെറ്റു വഴിയൂം ഉരുത്തിരിഞ്ഞതോടെ, രഹസ്യക്കാർക്ക് രസമായി. ഇഷ്ടം പോലെ എന്തും എഴുതിവെക്കാം. ഭൂമിയുടെ അരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക്, എന്തിന്, മാനത്തിന്റെ ഒരറ്റത്തുനിന്ന് ഭൂമിയുടെ ഒരു അറ്റത്തേക്ക്, ആരെയും കൂസാതെ ഇമ വെട്ടുന്ന വേഗത്തിൽ വിവരം കൈമാറാം. ലോകത്തെ മുഴുവൻ ഒരേ സമയം വളരെ അടുത്ത അയൽ പക്കവും ഒരിക്കലും തമ്മിൽ കാണാൻ വയ്യാത്ത അകൽച്ചയുമാക്കിയതായി തോന്നി, ആ സങ്കേതത്തിന്റെ വരവോടെ. അകന്നിരിക്കെത്തന്നെ അയൽ ക്കാരാകുക, അടുത്തിരിക്കെത്തന്നെ ആയിരം രഹസ്യങ്ങൾ ഉള്ളിലൊതുക്കിയിരിക്കുക--അതൊക്കെ സംഭവിക്കുന്നെന്നു തോന്നിയപ്പോഴാണ് ചോർത്താൻ വയ്യാത്തതായി ഒന്നുമില്ലെന്നു തെളിയിക്കുന്ന പുതിയ സങ്കേതത്തിന്റെ ഉത്ഭവം. എല്ലാവരെയും നഗ്നരാക്കി നിർത്തുന്നതാണ് ഈ സങ്കേതം.
അമേരിക്കയിൽ നടന്നതിന്റെ വിദൂരമായ അനുകരണം പോലുമാകുന്നില്ല ഇന്ത്യയിൽ നടന്ന നീരാ റാഡിയ സംഭാഷണങ്ങളുടെ ചോർച്ച. ആരെയും കൂച്ചുവിലങ്ങിടാൻ വേണ്ട വിവരങ്ങളൊന്നും അതു വഴി പുറത്തു വന്നിട്ടില്ല. മാധ്യമപ്രവരരും മന്ത്രിമാരും ന്യായാധിപരും വ്യവസായപ്രതിഭകളും, എല്ലാവരും, എന്തിനും പോന്നവരാണെന്ന സൂചനയേ ഇതു വരെ ആ സംഭാഷണങ്ങളിൽനിന്നു കിട്ടിയിട്ടുള്ളൂ. പക്ഷേ എന്തിനും പോന്നവർ എന്തൊക്കെയോ ചെയ്തുകാണുമെന്ന സംശയം ബലപ്പെടുത്തുന്നതാണ് ചോർച്ച തടയണമെന്ന രത്തൻ ടാറ്റയുടെ ഹരജി. ആരുടെയും സംഭാഷണം കണ്ടമാനം ഒളിച്ചുകേൾക്കരുതെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശവും ആ സംശയത്തിന്റെയും ഭയത്തിന്റെയും നിഴലിൽ വെച്ചു വേണം മനസ്സിലാക്കാൻ. എല്ലായിടത്തും അധികാരതിന്റെ അടിത്തറ രഹസ്യം ചേർത്തു വിളക്കിയെടുത്തതാണെന്നു കാണാം, സൂക്ഷിച്ചു നോക്കിയാൽ.
വ്യക്തികളെപ്പറ്റി പറയുമ്പോൾ, ഒളിച്ചുവെക്കാൻ ഒന്നുമില്ലാത്തവർക്ക് ജീവിതത്തിൽ ലാഘവം അനുഭവപ്പെടുമെന്ന് പറയാറുണ്ട്. പച്ച മലയാളത്തിൽ പറഞ്ഞാൽ, രഹസ്യമില്ലാത്തവർക്ക് എളുപ്പം ഉറങ്ങാൻ കഴിയും. വലിയൊരു പരിധി വരെ, ഇത് സമൂഹത്തെപ്പറ്റിയും--സർക്കാരിനെപ്പറ്റിയും--പറയാം. സർക്കാർ ചെയ്യുന്നതൊന്നും ഒളിച്ചുവെക്കേണ്ടതല്ല എന്നതാണ് പുതിയ ജനാധിപത്യത്തിന്റെ പ്രമാണം. ഔദ്യോഗികനിയമത്തിന്റെ വ്യാപ്തി കുറച്ചും വിവരാവകാശനിയമം വ്യപകമാക്കിയും ആ പ്രമാണം പ്രാവർത്തികമാക്കി വരികയാണ്. സുതാര്യതയാണ് പുതിയ മുദ്രാവാക്യം. പിടിക്കപ്പെടുമെന്നറിഞ്ഞാൽ, ഏതു കള്ളനും കക്കാൻ ഒന്ന് അറയ്ക്കും എന്ന സങ്കല്പമാണ് അതിന്റെ അടിസ്ഥാനം. അതുകൊണ്ട് രഹസ്യങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതയെ നമുക്ക് തിമിർത്തും കൊണ്ടാടാം.
പുര മേയുന്ന പുതിയ സങ്കേതം ചോർച്ച ഒഴിവാക്കാൻ സഹായിക്കുന്നുവെന്നു പറഞ്ഞുകൊണ്ടു തുടങ്ങിയതാണ് ഈ കുറിപ്പ്. പറഞ്ഞുപറഞ്ഞുവന്നപ്പോൾ, വാർത്താവിനിമയത്തിന്റെ പുതിയ സങ്കേതം, വാർത്തയെ, വിവരത്തെ, രഹസ്യത്തത്തന്നെ, ആർക്കും മനസ്സിലാക്കാവുന്ന പൊതുമുതലാക്കിയിരിക്കുന്നുവെന്ന നിഗമനത്തിൽ എത്തി. ആ കണ്ടെത്തൽ പേടിപ്പെടുത്തുന്നതല്ല, ആഘോഷിക്കേണ്ടതു തന്നെ. ഒന്നും ഒളിച്ചുവെക്കാനില്ലാത്ത ലോകത്തെപ്പറ്റിയുള്ള സ്വപ്നമെങ്കിലും ആ ചിന്ത പോഷിപ്പിക്കും. ഒളിഞ്ഞിരിക്കുന്നതു ചോർത്തിനോക്കുന്നതാണല്ലോ എല്ലാവരുടെയും കമ്പം--ചാരന്മാരുടെയും പ്രചാരകന്മാരുടെയും പത്രപ്രവർത്തകരുടെയും ശാസ്ത്രജ്ഞരുടെയും സൂഫി-സന്യാസിമാരുടെയും.
(malayalam news)
വീഴാനാണെങ്കിൽ, താജിലുമാകാം
വീഴാനാണെങ്കിൽ, കുണ്ടും കുഴിയും നിറഞ്ഞ വഴി വേണമെന്നില്ല. നടപ്പാതയിൽ പൊടുന്നനവേ കാണാതാവുന്ന സിമന്റ് പലക വേണമെന്നില്ല. വീഴാനാണെങ്കിൽ, എവിടെയും വീഴാം. താജിന്റെ പുൽത്തകിടിയിൽ പോലും വീഴാം. വീണു. എല്ലൊടിഞ്ഞു. രണ്ടെണ്ണം.
വീഴ്ച കണ്ടുനിന്നിരുന്ന ഭാഷാശാസ്ത്രജ്ഞ്നായ ഒരാൾ പറഞ്ഞു:“വെറും വീഴ്ചയല്ല, പഞ്ചനക്ഷത്രപതനം.” വാസ്തവത്തിൽ തെളിഞ്ഞ മാനത്തുനിന്ന് നക്ഷത്രങ്ങൾ വീഴുന്നതുപോലെത്തന്നെ തോന്നി. കടൽത്തിരകൾ പൊട്ടിച്ചിരിക്കുന്നതുപോലെ തോന്നി, എന്റെ വീഴ്ച കണ്ട്. ജപ്പാനിലെ കേമനായ ഒരു വാസ്തുശില്പി രൂപകല്പന ചെയ്തതാണത്രേ കോവളത്തെ താജിന്റെ പുൽത്തകിടി. വീഴാനാണെങ്കിൽ അതും മതിയെന്ന് ഞാൻ വീണ്ടും ഓർത്തു.
അപ്പോൾ ആസ്പത്രിയിൽ എന്നെ കാണാൻ വന്ന അറിവുള്ള ഒരാൾ ഓർമ്മിപ്പിച്ചു: എല്ലൊടിയാൻ വീഴണമെന്നില്ല. കയ്യൊന്നു തിരിഞ്ഞാൽ മതി, കാലൊന്നു വലിഞ്ഞാൽ മതി, എല്ലു പൊട്ടാം. വീണാലും പൊട്ടണമെന്നില്ല. താജിന്റെ പുൽത്തകിടിയിൽ വീണു കിടക്കുന്ന എന്നെ നോക്കാൻ ഓടിവന്ന ഒരാളും വീണിരുന്നു. ഒന്നും പറ്റാതെ അയാൾ എണീറ്റു പോയി. എനിക്കു ചിരിക്കാനായില്ല. അത്ഭുതമേ തോന്നിയുള്ളു. വീണാലും എല്ലൊടിയാതിരിക്കാം. വീഴാതെയും ഒടിയാം. നമുക്ക് എന്തു ചെയ്യാൻ കഴിയും?
താജല്ലേ, വക്കീലിനെ ഇറക്കി വ്യവഹാരമാകാമെന്ന് ഒരാൾ പറഞ്ഞു. അശ്രദ്ധ തെളിയിക്കാൻ പാടാകുമെന്ന് വേറൊരാൾ ഉപദേശിച്ചു. ഉപഭോക്തൃനിയമം നിലവിൽ വന്ന കാലത്ത് മെഡിക്കൽ കോളെജിൽ അപകടം പിണഞ്ഞ ഒരാളുടെ കേസ്സുമായി ഡൽഹിയിൽ പോയതോർത്തു. ഏറാടിയായിരുന്നു ന്യായാധിപൻ. വക്കീലിനും കോടതിക്കുമൊഴിച്ചാൽ, ആർക്കും അതുകൊണ്ട് ഒരു ഫലവുമുണ്ടായില്ല. അശ്രദ്ധ തെളിഞ്ഞില്ല. വ്യവഹാരം വേണ്ടെന്നു വെക്കാൻ തീരുമാനിച്ചത് പെട്ടെന്നായിരുന്നില്ല. ഓരോരോ ഞായം മനസ്സിൽ വന്നുകൊണ്ടിരുന്നു. വീട്ടിൽ വരുന്നൊരാൾ പടിക്കൽ കെട്ടിമറിഞ്ഞുവീണാൽ, അയാളുടെ ഭാരം മുഴുവൻ ഞാൻ ഏൽക്കണോ? ഞാൻ വിളിച്ചു വരുത്തി ജോലിക്കു വെച്ച ആളാണെങ്കിൽ, ശരി, ഭാരം ഞാനും താങ്ങേണ്ടിവരും. അല്ലാത്ത അവസരത്തിൽ, ഒരു കാണിയുടെ ധാർമ്മികോത്തരവാദിത്വമല്ലേ എനിക്കുള്ളൂ? അതല്ല, അമേരിക്കൻ രീതിയിൽ, അറിഞ്ഞോ അറിയാതെയോ അപകടത്തിനു വേദിയൊരുക്കുന്ന ആർക്കും അതിന്റെ ഉത്തരവാദിത്വത്തിനിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്ന വാദവും മുഴങ്ങി.
പക്ഷേ എനിക്ക് വ്യവഹാരത്തിനു മനസ്സു വന്നില്ല. എന്നെ ആസ്പത്രിയിൽ എത്തിച്ചു പോയ താജിലെ ഉദ്യോഗസ്ഥൻ പിന്നെ തിരിഞ്ഞു നോക്കാത്തതിൽ കാലുഷ്യം തോന്നി. എനിക്കു പരിചയമുള്ള വലിയൊരു മാനേജർ ഒഴിഞ്ഞുമാറിയതു കണ്ടപ്പോഴും വിഷമം തോന്നി. പക്ഷേ അതിനെയൊക്കെ നിസ്സാരമാക്കുന്ന വിധത്തിൽ എന്റെയുള്ളിൽ നന്ദി നിറയുകയായിരുന്നു. നന്ദി തോന്നുമ്പോൾ വ്യവഹാരത്തിനു മനസ്സു വരില്ല.
അത്രയേറെ അടുപ്പമൊന്നുമില്ലാത്ത പലരും സഹായത്തിനെത്തി. റൂബിനും ഗൌരിയും നേരം പുലരും വരെ ആസ്പത്രിയിൽ കൂട്ടിരുന്നു. എന്റെയൊപ്പം ഗൌരി ഒരിടക്ക് ജോലി ചെയ്തിരുന്നെന്നേയുള്ളു. റൂബിനുമായി പരിചയപ്പെട്ടിട്ട് ഏറെക്കാലമായില്ല. തമ്പാനെയാകട്ടെ, ഏതാനും മണിക്കൂർ മുമ്പ് കണ്ടിരുന്നതേയുള്ളു, ആദ്യമായി. അവരുടെ സൌമനസ്യത്തിന്റെ ഓർമ്മയിലും നന്ദിയിലും വ്യവഹാരചിന്ത കെട്ടുപോയി. ഞാൻ ആവശ്യപ്പെടാത്ത സൌഹൃദങ്ങൾ കിട്ടിയാൽ, പിന്നെ എന്തു വേണം?
അനന്തപുരി ആസ്പത്രിയിൽ എന്നെ കണ്ടപ്പോൾ ഡോ രാധാകുമാരി ഒരു തരത്തിൽ സന്തോഷിക്കുകയായിരുന്നു. ഞാൻ അനന്തപുരിയിലാണെന്നു കേട്ടപ്പോൾ, അവർ പേടിച്ചു: ഒന്നുകിൽ മാർത്താണ്ഡ പിള്ളയെ കാണാനാകും, അല്ലെങ്കിൽ ബാഹുലേയനെ. ഒന്നുകിൽ തലച്ചോറിനു കേട്, അല്ലെങ്കിൽ ഹൃദയത്തിന്. രണ്ടുമില്ല, എല്ലൊടിഞ്ഞതേയുള്ളു എന്നു മനസ്സിലായപ്പോൾ, എന്തിനോടെല്ലാമോ നന്ദി പറഞ്ഞു--അവരും ഞാനും. എന്റെ പൊട്ടിയ എല്ലുകൾ കൂട്ടിച്ചേർത്ത ഡോ ഗോപാൽ ആസ്പത്രി രഹസ്യം പങ്കിടാൻ എത്രയോ നേരം എന്റെ മുറിയിൽ തങ്ങി. വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണു ഞാനെന്ന ധാരണ ഉളവാക്കി. ആ ധാരണ നേടാൻ വേണ്ടിയല്ലേ എല്ലാവരും ജീവിതം മുഴുവൻ വിനിയോഗിക്കുന്നത്?
നഴ്സുമാർ എന്റെ കൂട്ടുകരായി. അവർ എന്നെ അങ്കിൾ എന്നു വിളിക്കുന്നതു കേട്ടപ്പോൾ, ഒരു കരിയർ മുഴുവൻ ആസ്പത്രിയിൽ, ഓപ്പറേഷൻ തിയേറ്ററിൽ, കഴിച്ച ഡോ മോഹനൻ അത്ഭുതപ്പെട്ടു. അവർ ജോലി ക്ഴിഞ്ഞു പോകുമ്പോൾ, എന്നോട് പ്രത്യേകം യാത്ര പറഞ്ഞു. പുതിയൊരു പിതൃപുത്രീബന്ധം പിറന്നതുപോലെ. ഓരോ ബന്ധത്തിന്റെയും പിറവിയുടെ പേരിൽ എനിക്ക് അകമഴിഞ്ഞ നന്ദി തോന്നി.
മുഷിഞ്ഞ ഒരു വൈകുന്നേരം എന്നെ കാണാൻ വന്ന ഡോ രാജശേഖരൻ നായർ കവിതയും മസ്തിഷ്കശാസ്ത്രവും മനുഷ്യന്റെ പരമമായ നിസ്സഹായതയും ഉപന്യസിക്കുന്ന കൂട്ടത്തിൽ, ഊറിച്ചിരിച്ചുകൊണ്ടുതന്നെ ഇങ്ങനെയും പറഞ്ഞു: “ഇതല്ലേ? ഇവിടേയല്ലേ? നന്നായി. താഴോട്ടോ മേലോട്ടോ ആയിരുന്നെങ്കിൽ, സംഗതി പോക്ക്. ഫീമറോ ഹിപ്പോ പൊട്ടിയെങ്കിൽ, ആറുമാസത്തിൽ കുറയാതെ കിടന്നേനെ. ഇതു സാരമില്ല. നന്ദി പറയുക.” ഞാൻ നന്ദി പറഞ്ഞു, പറ്റാതെ പോയ ആയിരം അപകടങ്ങൾക്ക്.
ഞാൻ പെട്ടെന്ന് വടക്കൻ വീരഗാഥ പാടി. കണ്ണപ്പൻ ചേകവരെ ഓർത്തു. കുട്ടികൾക്ക് സൌഭദ്രം എന്ന പുത്തൂരം അടവ് പറഞ്ഞുകൊടുക്കുമ്പോൾ, അദ്ദേഹം ഓർമ്മിപ്പിച്ചു: “മൂന്നു പന്തിപ്പഴുതു ഞാൻ കാണുന്നു. ഏതിലും തല വീഴാം. വീഴും.” ഒന്നും പറ്റാതെ പോകുന്ന പന്തിപ്പഴുതുകളുടെ പേരിൽ നന്ദി പറയുക. ഞാൻ പെട്ടെന്ന് അയ്യപ്പപ്പണിക്കരെയും ഓർത്തു. ഞങ്ങൾ ഒരിക്കൽ നടത്താൻ ശ്രമിച്ച മസ്ത്ഷ്കപഠനകേന്ദ്രത്തിന്റെ യോഗത്തിൽ അദ്ദേഹം അധ്യക്ഷനായിരുന്നു. ഭ്രൂണത്തിന്റെ ഉത്ഭവത്തിനിടയിൽ, മസ്ത്ഷ്കത്തിന്റെ വികാസത്തിനിടയിൽ, വീഴ്ത്താതെ പോകുന്ന ആയിരം പന്തിപ്പഴുതുകളുടെ പേരിൽ ഞാൻ നന്ദി പറഞ്ഞു. അയ്യപ്പപ്പണിക്കരുടെ കുസൃതി പൊട്ടി: “പതിവില്ലാതൊരു വിനയം കേൾക്കുന്നല്ലോ. പ്രായമാകുകയാണോ?” ആണോ? നന്ദി തോന്നാൻ പ്രായമാകണോ?
(malayalam news)
വീഴ്ച കണ്ടുനിന്നിരുന്ന ഭാഷാശാസ്ത്രജ്ഞ്നായ ഒരാൾ പറഞ്ഞു:“വെറും വീഴ്ചയല്ല, പഞ്ചനക്ഷത്രപതനം.” വാസ്തവത്തിൽ തെളിഞ്ഞ മാനത്തുനിന്ന് നക്ഷത്രങ്ങൾ വീഴുന്നതുപോലെത്തന്നെ തോന്നി. കടൽത്തിരകൾ പൊട്ടിച്ചിരിക്കുന്നതുപോലെ തോന്നി, എന്റെ വീഴ്ച കണ്ട്. ജപ്പാനിലെ കേമനായ ഒരു വാസ്തുശില്പി രൂപകല്പന ചെയ്തതാണത്രേ കോവളത്തെ താജിന്റെ പുൽത്തകിടി. വീഴാനാണെങ്കിൽ അതും മതിയെന്ന് ഞാൻ വീണ്ടും ഓർത്തു.
അപ്പോൾ ആസ്പത്രിയിൽ എന്നെ കാണാൻ വന്ന അറിവുള്ള ഒരാൾ ഓർമ്മിപ്പിച്ചു: എല്ലൊടിയാൻ വീഴണമെന്നില്ല. കയ്യൊന്നു തിരിഞ്ഞാൽ മതി, കാലൊന്നു വലിഞ്ഞാൽ മതി, എല്ലു പൊട്ടാം. വീണാലും പൊട്ടണമെന്നില്ല. താജിന്റെ പുൽത്തകിടിയിൽ വീണു കിടക്കുന്ന എന്നെ നോക്കാൻ ഓടിവന്ന ഒരാളും വീണിരുന്നു. ഒന്നും പറ്റാതെ അയാൾ എണീറ്റു പോയി. എനിക്കു ചിരിക്കാനായില്ല. അത്ഭുതമേ തോന്നിയുള്ളു. വീണാലും എല്ലൊടിയാതിരിക്കാം. വീഴാതെയും ഒടിയാം. നമുക്ക് എന്തു ചെയ്യാൻ കഴിയും?
താജല്ലേ, വക്കീലിനെ ഇറക്കി വ്യവഹാരമാകാമെന്ന് ഒരാൾ പറഞ്ഞു. അശ്രദ്ധ തെളിയിക്കാൻ പാടാകുമെന്ന് വേറൊരാൾ ഉപദേശിച്ചു. ഉപഭോക്തൃനിയമം നിലവിൽ വന്ന കാലത്ത് മെഡിക്കൽ കോളെജിൽ അപകടം പിണഞ്ഞ ഒരാളുടെ കേസ്സുമായി ഡൽഹിയിൽ പോയതോർത്തു. ഏറാടിയായിരുന്നു ന്യായാധിപൻ. വക്കീലിനും കോടതിക്കുമൊഴിച്ചാൽ, ആർക്കും അതുകൊണ്ട് ഒരു ഫലവുമുണ്ടായില്ല. അശ്രദ്ധ തെളിഞ്ഞില്ല. വ്യവഹാരം വേണ്ടെന്നു വെക്കാൻ തീരുമാനിച്ചത് പെട്ടെന്നായിരുന്നില്ല. ഓരോരോ ഞായം മനസ്സിൽ വന്നുകൊണ്ടിരുന്നു. വീട്ടിൽ വരുന്നൊരാൾ പടിക്കൽ കെട്ടിമറിഞ്ഞുവീണാൽ, അയാളുടെ ഭാരം മുഴുവൻ ഞാൻ ഏൽക്കണോ? ഞാൻ വിളിച്ചു വരുത്തി ജോലിക്കു വെച്ച ആളാണെങ്കിൽ, ശരി, ഭാരം ഞാനും താങ്ങേണ്ടിവരും. അല്ലാത്ത അവസരത്തിൽ, ഒരു കാണിയുടെ ധാർമ്മികോത്തരവാദിത്വമല്ലേ എനിക്കുള്ളൂ? അതല്ല, അമേരിക്കൻ രീതിയിൽ, അറിഞ്ഞോ അറിയാതെയോ അപകടത്തിനു വേദിയൊരുക്കുന്ന ആർക്കും അതിന്റെ ഉത്തരവാദിത്വത്തിനിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്ന വാദവും മുഴങ്ങി.
പക്ഷേ എനിക്ക് വ്യവഹാരത്തിനു മനസ്സു വന്നില്ല. എന്നെ ആസ്പത്രിയിൽ എത്തിച്ചു പോയ താജിലെ ഉദ്യോഗസ്ഥൻ പിന്നെ തിരിഞ്ഞു നോക്കാത്തതിൽ കാലുഷ്യം തോന്നി. എനിക്കു പരിചയമുള്ള വലിയൊരു മാനേജർ ഒഴിഞ്ഞുമാറിയതു കണ്ടപ്പോഴും വിഷമം തോന്നി. പക്ഷേ അതിനെയൊക്കെ നിസ്സാരമാക്കുന്ന വിധത്തിൽ എന്റെയുള്ളിൽ നന്ദി നിറയുകയായിരുന്നു. നന്ദി തോന്നുമ്പോൾ വ്യവഹാരത്തിനു മനസ്സു വരില്ല.
അത്രയേറെ അടുപ്പമൊന്നുമില്ലാത്ത പലരും സഹായത്തിനെത്തി. റൂബിനും ഗൌരിയും നേരം പുലരും വരെ ആസ്പത്രിയിൽ കൂട്ടിരുന്നു. എന്റെയൊപ്പം ഗൌരി ഒരിടക്ക് ജോലി ചെയ്തിരുന്നെന്നേയുള്ളു. റൂബിനുമായി പരിചയപ്പെട്ടിട്ട് ഏറെക്കാലമായില്ല. തമ്പാനെയാകട്ടെ, ഏതാനും മണിക്കൂർ മുമ്പ് കണ്ടിരുന്നതേയുള്ളു, ആദ്യമായി. അവരുടെ സൌമനസ്യത്തിന്റെ ഓർമ്മയിലും നന്ദിയിലും വ്യവഹാരചിന്ത കെട്ടുപോയി. ഞാൻ ആവശ്യപ്പെടാത്ത സൌഹൃദങ്ങൾ കിട്ടിയാൽ, പിന്നെ എന്തു വേണം?
അനന്തപുരി ആസ്പത്രിയിൽ എന്നെ കണ്ടപ്പോൾ ഡോ രാധാകുമാരി ഒരു തരത്തിൽ സന്തോഷിക്കുകയായിരുന്നു. ഞാൻ അനന്തപുരിയിലാണെന്നു കേട്ടപ്പോൾ, അവർ പേടിച്ചു: ഒന്നുകിൽ മാർത്താണ്ഡ പിള്ളയെ കാണാനാകും, അല്ലെങ്കിൽ ബാഹുലേയനെ. ഒന്നുകിൽ തലച്ചോറിനു കേട്, അല്ലെങ്കിൽ ഹൃദയത്തിന്. രണ്ടുമില്ല, എല്ലൊടിഞ്ഞതേയുള്ളു എന്നു മനസ്സിലായപ്പോൾ, എന്തിനോടെല്ലാമോ നന്ദി പറഞ്ഞു--അവരും ഞാനും. എന്റെ പൊട്ടിയ എല്ലുകൾ കൂട്ടിച്ചേർത്ത ഡോ ഗോപാൽ ആസ്പത്രി രഹസ്യം പങ്കിടാൻ എത്രയോ നേരം എന്റെ മുറിയിൽ തങ്ങി. വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണു ഞാനെന്ന ധാരണ ഉളവാക്കി. ആ ധാരണ നേടാൻ വേണ്ടിയല്ലേ എല്ലാവരും ജീവിതം മുഴുവൻ വിനിയോഗിക്കുന്നത്?
നഴ്സുമാർ എന്റെ കൂട്ടുകരായി. അവർ എന്നെ അങ്കിൾ എന്നു വിളിക്കുന്നതു കേട്ടപ്പോൾ, ഒരു കരിയർ മുഴുവൻ ആസ്പത്രിയിൽ, ഓപ്പറേഷൻ തിയേറ്ററിൽ, കഴിച്ച ഡോ മോഹനൻ അത്ഭുതപ്പെട്ടു. അവർ ജോലി ക്ഴിഞ്ഞു പോകുമ്പോൾ, എന്നോട് പ്രത്യേകം യാത്ര പറഞ്ഞു. പുതിയൊരു പിതൃപുത്രീബന്ധം പിറന്നതുപോലെ. ഓരോ ബന്ധത്തിന്റെയും പിറവിയുടെ പേരിൽ എനിക്ക് അകമഴിഞ്ഞ നന്ദി തോന്നി.
മുഷിഞ്ഞ ഒരു വൈകുന്നേരം എന്നെ കാണാൻ വന്ന ഡോ രാജശേഖരൻ നായർ കവിതയും മസ്തിഷ്കശാസ്ത്രവും മനുഷ്യന്റെ പരമമായ നിസ്സഹായതയും ഉപന്യസിക്കുന്ന കൂട്ടത്തിൽ, ഊറിച്ചിരിച്ചുകൊണ്ടുതന്നെ ഇങ്ങനെയും പറഞ്ഞു: “ഇതല്ലേ? ഇവിടേയല്ലേ? നന്നായി. താഴോട്ടോ മേലോട്ടോ ആയിരുന്നെങ്കിൽ, സംഗതി പോക്ക്. ഫീമറോ ഹിപ്പോ പൊട്ടിയെങ്കിൽ, ആറുമാസത്തിൽ കുറയാതെ കിടന്നേനെ. ഇതു സാരമില്ല. നന്ദി പറയുക.” ഞാൻ നന്ദി പറഞ്ഞു, പറ്റാതെ പോയ ആയിരം അപകടങ്ങൾക്ക്.
ഞാൻ പെട്ടെന്ന് വടക്കൻ വീരഗാഥ പാടി. കണ്ണപ്പൻ ചേകവരെ ഓർത്തു. കുട്ടികൾക്ക് സൌഭദ്രം എന്ന പുത്തൂരം അടവ് പറഞ്ഞുകൊടുക്കുമ്പോൾ, അദ്ദേഹം ഓർമ്മിപ്പിച്ചു: “മൂന്നു പന്തിപ്പഴുതു ഞാൻ കാണുന്നു. ഏതിലും തല വീഴാം. വീഴും.” ഒന്നും പറ്റാതെ പോകുന്ന പന്തിപ്പഴുതുകളുടെ പേരിൽ നന്ദി പറയുക. ഞാൻ പെട്ടെന്ന് അയ്യപ്പപ്പണിക്കരെയും ഓർത്തു. ഞങ്ങൾ ഒരിക്കൽ നടത്താൻ ശ്രമിച്ച മസ്ത്ഷ്കപഠനകേന്ദ്രത്തിന്റെ യോഗത്തിൽ അദ്ദേഹം അധ്യക്ഷനായിരുന്നു. ഭ്രൂണത്തിന്റെ ഉത്ഭവത്തിനിടയിൽ, മസ്ത്ഷ്കത്തിന്റെ വികാസത്തിനിടയിൽ, വീഴ്ത്താതെ പോകുന്ന ആയിരം പന്തിപ്പഴുതുകളുടെ പേരിൽ ഞാൻ നന്ദി പറഞ്ഞു. അയ്യപ്പപ്പണിക്കരുടെ കുസൃതി പൊട്ടി: “പതിവില്ലാതൊരു വിനയം കേൾക്കുന്നല്ലോ. പ്രായമാകുകയാണോ?” ആണോ? നന്ദി തോന്നാൻ പ്രായമാകണോ?
(malayalam news)
Subscribe to:
Posts (Atom)