Monday, August 23, 2010

ഒരു അഭിമുഖത്തിനുശേഷം

ഫോര്‍മോസസ് മാര്‍പ്പാപ്പയെ ഓര്‍ത്തുപോയി, ഭാഗ്യലക്ഷ്മിയുമായുള്ള അഭിമുഖം കണ്ടപ്പോള്‍. കണ്ടപ്പോഴല്ല,
അഭിമുഖത്തെ അഭിനനന്ദിച്ചപ്പോള്‍ എന്നു പറയണം. നന്നായെന്നു തോന്നിയപ്പോള്‍, ഉടന്‍ അഭിനന്ദിച്ചു,
പിന്നെ വേണ്ടെന്നു തോന്നി. പിന്‍വലിക്കാന്‍ പറ്റുമോ?

ഫോര്‍മോസസ് മാര്‍പ്പാപ്പയുടെ സ്ഥാനം അങ്ങനെ പിന്‍വലിച്ചിരുന്നു. അധികാരത്തിന്റെ പേക്കൂത്ത് നടന്നിരുന്ന കാലം.
ഫോര്‍മോസസ്സിനുശേഷം വന്ന ഒരു മാര്‍പ്പാപ്പ, എസ്തപ്പാന്‍ രണ്ടാമന്‍, അദ്ദേഹത്തിന്റെസ്ഥാനം മാത്രമല്ല,
അദ്ദേഹം ഇറക്കിയ കല്പനകളും പിന്‍വലിച്ചു. കല്പന എഴുതിയ മൂന്നു വിരലുകള്‍ മൃതദേഹത്തില്‍നിന്ന് വെട്ടിക്കളഞ്ഞു.
മാര്‍പ്പാപ്പയുടെ കുപ്പായമിടുവിച്ച് മൃതദേഹത്തെ വിചാരണ ചെയ്തു. പിന്നെ പള്ളിക്കു വെളിയില്‍ കുഴിച്ചിട്ടു.

അതുപോലെ എല്ലാം പിന്‍വലിക്കേണ്ട കാര്യമോന്നുമില്ല. അഭിമുഖം നന്നായിരുന്നു. അങ്ങനെ പറയുകയും ചെയ്തു.
പറഞ്ഞുകഴിഞ്ഞപ്പോള്‍ അതൊക്കെ നേരത്തെ ഒരു വാരികയില്‍ വന്നതാണെന്ന് കണ്ടു. അത്രയേ ഉണ്ടായുള്ളൂ. വാരികയില്‍ പറഞ്ഞതൊക്കെ ഭാഗ്യലക്ഷ്മി മുഖദാവില്‍ പരഞ്ഞുകണ്ടപ്പോള്‍, ഞാന്‍ ഇമ വെട്ടാതെ കണ്ടും കേട്ടുമിരുന്നു. കാണാതെ പോയ ഭാഗങ്ങള്‍ വീണ്ടും കാണണമെന്നു തോന്നി.

ഭാഗ്യലക്ഷ്മിയെ എനിക്ക് എന്നും ഇഷ്ടമായിരുന്നു. എന്നുവെച്ചാല്‍, അവരുടെ ശബ്ദം പരിചയപ്പെട്ടതിനുശേഷം എന്നും.
ദു:ഖവും ദേഷ്യവും ലാഘവവും ഗുരുത്വവും ഭാഗ്യലക്ഷ്മിയുടെ സ്വരത്തില്‍, നായികയുടെ രൂപത്തില്‍, പുറത്തുവന്നു. ആ സ്വരം മാറ്റിയാല്‍, പിന്നെ നായികയുടെ അംഗവിക്ഷേപമെല്ലാം വെറുതെ ആവില്ലേ എന്നു ഞാന്‍ പേടിച്ച സന്ദര്‍ഭങ്ങള്‍ ഏറെ. ഭാഗ്യലക്ഷ്മിയുടെ ശബ്ദപ്രയോഗത്തില്‍ ഒരു സര്‍ഗ്ഗാത്മകത ദര്‍ശിക്കാം. പക്ഷേ ആ ആദരം കൊണ്ടൊന്നുമല്ല ഞാന്‍ ആ അഭിമുഖം ഇഷ്ടപ്പെട്ടതെന്ന് ഇപ്പോഴേ പറഞ്ഞുവെക്കട്ടെ.

അഭിമുഖത്തിന്റെ ചില ഭാഗങൾ പരസ്യം ചെയ്തപ്പോൾ, ശ്രദ്ധയിൽ പെട്ടിരുന്നു. അതു കാണതിരിക്കാൻ വയ്യെന്ന് അപ്പോഴേ കരുതി. അത്ര ഉള്ളു തുറക്കുന്നതും ഉള്ളിൽ തട്ടുന്നതുമായിരുന്നു സംസാരം. ഇന്ങനെയും ആളുകൾ വെട്ടിത്തുറന്നു പറയുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. മിക്കവരും മറച്ചുവെക്കാൻ പാടു പെടുന്ന, പേടിക്കുന്ന കാര്യന്ങൾ, ഭാഗ്യലക്ഷ്മി ഒട്ടൊക്കെ അഭിനിവേശത്തോടെത്തന്നെ പറഞുപോകുന്നതു കേട്ടപ്പോൾ, പാവം തോന്നി, ആദരം തോന്നി, അത്ഭുതം തോന്നി, ഇഷ്ടം തോന്നി. അതൊക്കെ പറഞുതീർക്കണമെന്നൊരു ആന്തരനിർബ്ബന്ധം പറയുന്നയാൾ അനുഭവിക്കുന്നുവോ എന്നു തോന്നി. ഇംഗ്ലിഷിൽ കാഥാർസിസ് എന്ന് ഇതിനെയാണോ പറയുക?

ദൈന്യത്തിന്റെ ദ്വീപുകളായി, അവിശ്വസനീയമായ ഗോപുരന്ങളായി, എന്റെ മനസ്സിൽ ഉയർന്നുനിന്ന രണ്ടു മൂന്ന് ചിത്രങളുണ്ടായിരുന്നു ആ അഭിമുഖത്തിൽ. ഒന്ന്, കുട്ടിക്കാലത്ത് അനാഥാലയത്തിന്റെ പടി കാണിച്ചു കൊടുത്ത് ഓടി മറയുന്ന അമ്മ. രണ്ട്, വഴി തെറ്റിക്കാൻ കാത്തിരിക്കുന്ന ചെറിയമ്മ. മൂന്ന്, പ്രേമിച്ചു കല്യാണം കഴിച്ചതിനുശേഷം ഒരു കൊല്ലത്തിനകം അപരിചിതനെപ്പോലെ പെരുമാറാൻ തുടന്ങിയ ഭർത്താവ്. ഈ ശ്ലഥബന്ധന്ങളോരോന്നും ഇഴ പിരിച്ച്, അവ എന്ങനെ രൂപപ്പെട്ടുവെന്നും വിരൂപമായെന്നും മനസ്സിലാക്കണമെന്നുണ്ടായിരുന്നു. പക്ഷേ സംഭവകഥനത്തിനിടയിൽ, അപഗ്രഥനത്തിനോ ആത്മവിശ്ലേഷണത്തിനോ ഭാഗ്യലക്ഷ്മി ധൃതി കാട്ടിരിയിരുന്നില്ല.

അമ്മ എന്റെ ചിന്തയിൽ എന്നും സജീവമായിരുന്നു. ആ ഭാവത്തിന്റെ വിവിധതകളെപ്പറ്റിയുള്ള ആലോചനകൾക്ക് അറുതിയില്ല. മുമ്പൊരിക്കൽ ഈ പംക്തിയിൽ അമ്മ മനസ്സിനെപ്പറ്റി എഴുതാനും ഇടയായി. അമ്മ മനസ്സിന്റെ പുണ്യത്തെപ്പറ്റിയുള്ള പാട്ടുകളെല്ലാം പുഷ്കലമായ കാല്പനികഭാവന മാത്രമാണെന്നു വാദിക്കുന്ന ഗവേഷകരെ പരിചയപ്പെട്ടത് അതിനിടയിലായിരുന്നു. പത്തു മാസം ചുമന്നു പെറ്റ കുട്ടിയെ അമ്മത്തൊട്ടിലിലോ കുപ്പക്കുഴിയിലോ കിടത്തിപ്പോകുന്ന അമ്മമാരുടെ ദീനതകളെപ്പറ്റിയും ആത്മനിർബ്ബന്ധന്ങളെപ്പറ്റിയും ഞാൻ ഓർത്തുപോയി. ഭഗ്യലക്ഷ്മിയുടെ അമ്മയുടെ ചിത്രം കൂടുതൽ തെളിന്ഞുവന്നില്ല. അവരുടെ നിസ്സഹയാതകളും അധികം വിവരിക്കപ്പെട്ടില്ല. അതൊക്കെ അറിയണമെന്ന ആഗ്രഹം വളർത്തിയതായിരുന്നു ആ അഭിമുഖത്തിന്റെ വിജയം.

ഭാഗ്യലക്ഷ്മിയുടെ കഥ കേട്ടപ്പോൾ വ്യാകുലത വളർന്നു. ഞാൻ അസ്വസ്ഥനായി. പിരിയുന്ന ഓരോ ബന്ധവും അസ്വസ്ഥത വളർത്തുന്നു. “സ്നേഹവ്യാഹതി തന്നെ മരണം“ എന്ന് ആശാൻ പറന്ഞതും അതുകൊണ്ടുതന്നെ. അതിനദ്ദേഹം കാരണവും കണ്ടിരുന്നു: “പരപുഛവും അഭ്യസൂയയും, ദുരയും ദുർവ്യതിയാനസക്തിയും, കരളിൽ കുടിവെച്ചു ഹാ പരമ്പരയായ് പൌരികൾ കെട്ടു പോയിതേ“ എന്നായിരുന്നു സ്നേഹവ്യാഹതിക്കുള്ള വ്യാഖ്യാനം. ആ വഴിക്കുപോയ എന്റെ ചിന്ത പെട്ടെന്ന് അറച്ചുനിന്നു.

ഭഗ്യലക്ഷ്മിയുടെ വ്യാകുലതകൾ പറന്ഞുകേട്ടപ്പോൾ, അവക്കൊരു സാംക്രമികത ഉണ്ടെന്നു തോന്നി. ഓരോ ബന്ധഭംഗവും ശ്രദ്ധേയവും വേദനാജനകവും ആയി തോന്നി. പിന്നെ ഞാൻ തിരിന്ഞ് എന്നോടുതന്നെ ചോദിച്ചു: “ഇതിൽ വിശേഷിച്ചൊരു വേദനക്ക് കാരണമുണ്ടോ? എന്നും എത്രയോ തവണ കാണുകയും കേൾക്കുകയും ചെയ്യുന്നതല്ലേ ഈ കഥ? അതിലൊന്നും വേദന തോന്നുകയോ വിചാരം കൊള്ളുകയോ ചെയ്യാത്തതെന്തേ?”

കുട്ടികളെ കളയുകയോ, കൈക്കുന്ഞുന്ങളെ കാണിച്ച് പിച്ച തെണ്ടുകയോ ചെയ്യുന്ന അഞ്ച് അമ്മമാരെയെൻകിലും കണ്ടുമുട്ടാതെ എന്റെ ഒരു തീവണ്ടിയാത്രയും അവസാനിക്കാറില്ല. മുഷിഞ കീറത്തുണിയിൽ പൊതിന്ഞ കുട്ടിയെ തോളിലിട്ട് , പിച്ചപ്പാട്ടുമായി വരുന്ന അമ്മമാർ എന്നെ സ്പർശിക്കാറില്ല. സ്പർശിക്കുന്നുവെൻകിൽത്തന്നെ, അറപ്പോ വെറുപ്പോ സംശയമോ ജനിപ്പിക്കും അത്ര തന്നെ. ശല്യം ഒഴിവാക്കാനായി, ഒരു നാണയം എറിന്ഞ് ഞാൻ മുഖം വെട്ടിക്കും. മനുഷ്യബന്ധത്തിന്റെ രസതന്ത്രത്തെപ്പറ്റിയൊന്നും അപ്പോൾ ആലോചിക്കാറില്ല. യാചകരുടെ ശല്യത്തെപ്പറ്റിയും, വ്യഭിചാരത്തെപ്പറ്റിയും, കുട്ടികളെ അംഗഭംഗം വരുത്തി കച്ചവടച്ചരക്കാക്കുന്ന മാഫിയയെപ്പറ്റിയും രോഷത്തോടെയുള്ള
ചർച്ച മുറുകും. അവിടെ വ്യാകുലതയില്ല.

സിനിമയിലോ പത്രത്തിലോ ഒരു നൊമ്പരക്കിന്നാരം കേട്ട് വിഹ്വലരാകുക; ഉടനേ മനുഷ്യാവസ്ഥയെപ്പറ്റിയുള്ള ചിന്തയിലും ചർച്ചയിലും മുഴുകുക. അതു നടക്കവേ, തൊട്ടടുത്ത് ആ കഥ ജീവിതമായി പൊരിയുതും പൊള്ളുന്നതും വികരഭേദമില്ലാതെ കണ്ടിരിക്കുക; സൂര്യോദയത്തിന്റെ സ്വാഭാവികതയോടെ അതിനെ സ്വീകരിക്കുക. ഇതിനെ ഹിപൊക്രിസി എന്നു തള്ളിക്കളയുന്നതിനെക്കാൾ ശരിയാകും, മനുഷ്യമനസ്സിലെ ജൈവവിരുദ്ധ്യം എന്നു വിശേഷിപ്പിക്കുന്നതെന്നു തോന്നുന്നു. “അടുത്തു നിൽപ്പൊരനുജനെ നോക്കാൻ അക്ഷികൾ ഇല്ലാത്തോർക്ക് അരൂപൻ ഈശ്വരൻ അദൃശ്യനായാൽ അതിൽ എന്താശ്ചര്യം?”

എളുപ്പവും സ്വാഭാവികവുമായ ആ ചോദ്യത്തെക്കാൾ എനിക്ക് വെളിച്ചം തരുന്ന ഒരു ചിത്രം ഓർക്കുന്നു. മൃണാൾ സെന്നിന്റെ ഏക് അധൂരീ കഹാനീ എന്ന ചിത്രത്തിലെ ഒരു രംഗം. പൂട്ടിയിട്ട തുണിമില്ലിലെ തൊഴിലാളികൾ പട്ടിണി കിടന്നു മരിക്കുമ്പോൾ വിശേഷിച്ചൊന്നും തോന്നാത്ത മില്ലുടമ, പുൽത്തകിടിയിൽ ഇരുന്ന് വിശക്കുന്ന ഉറുമ്പുകൾക്ക് പഞ്ചസാര വിതറിക്കൊടുക്കുന്നു....! ഒരു ശ്ലഥബന്ധത്തിന്റെ കഥ കേട്ട് വിഹ്വലരാകുന്നവർ, തന്ങളുടെ ചുറ്റും ഉള്ളിലും കൂടെക്കൂടെ പൊട്ടിക്കൊണ്ടിരിക്കുന്ന ചന്ങാത്തന്ങളെപ്പറ്റി ഓർക്കുക പോലും ചെയ്യാതിരിക്കുന്നതും അതു പോലെയല്ലേ?

(ആഗസ്റ്റ് 23ന് മലയാളം ന്യൂസിൽ വന്നത്)

No comments: