ഉമയെ വരവേൽക്കാൻ വീടൊരുക്കുമ്പോൾ, ഭാര്യയും ഞാനും പതിവുപോലെ വഴക്കായി. പുതുമയാണ് ഉമ. ഇരുപത്തെട്ടു തികയാത്ത പുതുമ. പുതുമക്കു വേണ്ടി പഴയ വീട് പുതുക്കണം. പുതിയതെന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ, രണ്ടഭിപ്രായവുമായി പൊരുതുകയാണ് ഭാര്യയുടെയും എന്റെയും പതിവ്. ഒടുവിൽ, മിക്കപ്പോഴും, എന്റെ വാക്ക് നിയമമാകും വരെ, വഴക്ക് തുടരും. അന്നും അതുപോലെ തുടർന്നു. പക്ഷേ എന്റെ വക്ക് വെറും വാക്കായതേയുള്ളു.
എന്തു പുതുക്കണം, പഴയതെന്തെല്ലാം പിഴുതെറിയണം എന്നതായിരുന്നു തർക്കം. ഉപയോഗിക്കാൻ ആളും നേരവുമില്ലാതെ കിടന്നിരുന്ന മുറികളിലും മുറ്റത്തും രണ്ടു വിരൽ കനത്തിൽ പൊടി പിടിച്ചിരുന്നു--മനസ്സിലെപ്പോലെ. മെയ്യനക്കാൻ എന്നും മടിയായിട്ടുള്ള ഞാൻ പിറുപിറുത്തു: “വേണ്ടാത്ത സ്ഥലം ഉണ്ടാക്കിയാൽ ഇങ്ങനെയിരിക്കും.”
ആർക്കൊക്കെയോ വേണ്ടി സൌകര്യം ഒരുക്കിയിട്ട്, അവിടെ താമസിക്കാൻ ഒന്നോ രണ്ടോ പേർ മാത്രം ശേഷിക്കുന്ന അനുഭവം ഞങ്ങളുടേതു മാത്രമല്ല. ഒരു കൂട്ടുകുടുംബത്തിനുവേണ്ട താമസസ്ഥലം ഇപ്പോഴും ഓരോ അണുകുടുംബവും പണിതുവെക്കുന്നു. ആകുന്നവർക്കതൊരു ആർഭാടമാകുന്നു; ആകാത്തവർക്ക് ഒരു അത്യാവശ്യവും. അത്യാവശ്യം വേണ്ട താമസസ്ഥലമേ ഉണ്ടാക്കാൻ പാടുള്ളു എന്നൊരു നിയമമുണ്ടായാൽ, പണത്തിനു ഞെരുക്കമുള്ള എത്രയോ ആളുകൾക്ക് ആശ്വാസമാകും--അവർ അങ്ങനെ സമ്മതിച്ചില്ലെങ്കിലും. പക്ഷേ താമസസ്ഥലം താമസിക്കാൻ മാത്രമുള്ളതല്ലല്ലോ. നമ്മുടെ വീട് ഒരു വീടാകണമെങ്കിൽ, അയൽക്കാരെ അസൂയപ്പെടുത്തണം എന്ന സിദ്ധാന്തം ഞാൻ എന്നേ എന്റെ പേരിൽ എഴുതിച്ചേർത്തിരിക്കുന്നു.
പിറുപിറുപ്പോടെ അടുച്ചു തളി നടക്കുമ്പോൾ, ഓരോ സധനം എടുത്തു മാറ്റുമ്പോഴും മുറുമുറുപ്പായി. ഭാരമുള്ള ഒരു ചാക്കു തുറന്നുനോക്കിയപ്പോൾ കുറെ പൂട്ടുകൾ കണ്ടു. പഴയ പുതിയ പൂട്ടുകൾ. പതിനെട്ടു കൊല്ലം മുമ്പ് വസീർ മാഥുറും ഞാനും കൂടി സദർ ബാസാറിൽനിന്നു വാങ്ങിയതായിരുന്നു. ഭംഗിയുള്ള ആ പൂട്ടുകൾ. തിരുവനന്തപുരത്തെത്തിച്ചപ്പോൾ, ഞങ്ങളുടെ പുതിയ വീട്ടിലെ വാതിലുകൾക്ക് അവ ചേരില്ലെന്നു കണ്ടു. ചാക്കിലാക്കി ഒതുക്കി വെച്ചു.
ഓരോ തവണയും ശുചീകരണം നടക്കുമ്പോൾ, ഞാൻ പറയും : “പറ്റേണ്ടതു പറ്റി. ഇനി ഇത് ആർക്കെങ്കിലും കൊടുത്തുകളയാം. ആറ്റിൽ തള്ളാം....” എത്ര വില കൊടുത്തു വാങ്ങിയതണ്? വെറുതേ കളയാൻ പറ്റുമോ? എപ്പോഴെങ്കിലും ഉപയോഗം വന്നാലോ? ആലോചന അങ്ങനെ ചക്രവാളം വരെ നീളുകയും, സ്ഥലം മുടക്കുകയും എന്നെ മുഷിപ്പിക്കുകയും ചെയ്തുകൊണ്ട്, ആ പൂട്ടുകൾ പതിനെട്ടുകൊല്ലമായി ചാക്കിൽ ഉറങ്ങുകയും ചെയ്തു. അവ ഒരിക്കലും ഉണരില്ല. ഞങ്ങൾ അവയെ മറവു ചെയ്യുകയുമില്ല.
ഒരു കൊല്ലം ഉപയോഗിക്കതെ കിടക്കുന്ന മിക്ക സാധനങ്ങളൂം വലിച്ചെറിയേണ്ടവയാണെന്ന എന്റെ വാദം തീവ്രവാദം പോലെ അപലപിക്കപ്പെട്ടുവരുന്നു. ഉമയുടെ അമ്മ സ്കൂളിൽ കൊണ്ടു പോയിരുന്ന അലുമിനിയം പെട്ടിയും നൂറു കണക്കിനു കുപ്പികളും മഞ്ഞളിച്ച് വായിക്കാൻ വയ്യാതായിരിക്കുന്ന നോട്ടു പുസ്തകങ്ങളും ഉൾപ്പടെ എത്രയോ ആവശ്യം തീരെയില്ലാത്ത സാധനങ്ങൾ, ഒരിക്കലും ബഹിഷ്കരിക്കപ്പെടാതെ, അപ്പപ്പോൾ പൊടിയടിക്കാൻ കാത്തു കെട്ടിക്കിടക്കുന്നു. ആവശ്യമില്ലാത്തതൊഴിവാക്കണമെന്ന നിർദ്ദേശം തീവണ്ടി യാത്രക്കാർക്കു മാത്രമല്ല, അടച്ചുറപ്പുള്ള വീട്ടിൽ പൊറുക്കുന്നവർക്കും ബാധകമാണെന്ന് ഞാൻ പല വട്ടം പറഞ്ഞു നോക്കി. ഒരിക്കൽ ഒരു മൂച്ചിന് അങ്ങനെ ചിലത് ഞാൻ ഏകപക്ഷീയമായി വലിച്ചെറിഞ്ഞു. അതിൽ കുട്ടികളുടെ സർട്ടിഫിക്കറ്റും പെട്ടു പോയതോടെ, ഒന്നും എടുത്തു മറ്റാനോ കളയാനോ
എനിക്ക് അധികാരമില്ലാതായി.
ഞാൻ കൂടെക്കൂടെ നവീകരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. വീട്ടുസാമാനങ്ങൾ നൈഇകരിക്കപ്പെടുന്നു, ശരീരകോശങ്ങൾ നവീകരിക്കപ്പെടുന്നു, പുഴയും കടലും നവീകരിക്കപ്പെടുന്നു, ബന്ധങ്ങൾ നവീകരിക്കപ്പെടുന്നു, വിശ്വാസം നവീകരിക്കപ്പെടുന്നു...ഭാവി വേഗം വന്നെത്തുമ്പോൾ, അത്തരം നവീകരണം അനിവാര്യമാകുന്നു എന്നു പറയുന്ന ആൾവിൻ ടോഫ്ലറുടെ ഫ്യൂച്ചർ ഷോക് എന്ന പുസ്തകം വന്നിട്ടു തന്നെ അര നൂറ്റാണ്ടായി. ഇപ്പോൾ ഭാവി ഭൂതമായിക്കഴിഞ്ഞ പോലെയുണ്ട്. അങ്ങനെയിരിക്കേ, അത്യാവശ്യമില്ലാത്ത സാധനങ്ങൾ കരുതിവെക്കുന്ന വകതിരിവില്ലായ്മയെപ്പറ്റി ഞാൻ ഉപന്യസിച്ചു. ആ ഉപന്യാസം ഭാര്യ കേട്ടുവെന്നു പോലും തോന്നിയില്ല.
ഞാൻ മട്ടു മാറ്റി. സുവിശേഷം ഉദ്ധരിച്ചു. ആകാശത്തിലെ പറവകൾ വിതക്കുന്നില്ല, കൊയ്യുന്നില്ല, പത്തായത്തിൽ കരുതിവെക്കുന്നില്ല എന്ന വചനം അപഗ്രഥിച്ചു. വിതയും കൊയ്ത്തും വേണ്ടി വരും. ആ വചനത്തിലെ കാതലായ ഭാഗം ഒടുവിലത്തേതാണ്. എന്നുവെച്ചാൽ, ഉടനേ വേണ്ടാത്തതൊന്നും കുമിഞ്ഞുകൂടാൻ അനുവദിക്കരുത് എന്ന് ഗാന്ധിയെക്കൂടി കൂട്ടുപിടിച്ചുകൊണ്ട് ഞാൻ വാദിച്ചു. വാദം അവസാനിപ്പിക്കുന്ന മട്ടിൽ അശരീരി ഉണ്ടായി: “വേദോപദേശം മതി.” ഞാൻ മതിയാക്കി. പഴയതെന്തെല്ലാം കളയണമെന്നു പിന്നീട് തീരുമാനിക്കാൻ തീരുമാനിച്ചുകൊണ്ട് ഞങ്ങൾ ഉമയെ വരവേറ്റു. ആ തീരുമാനം നടപ്പാക്കാൻ ഇനി ഒരു വരവേല്പു വേണ്ടിവരും.
(മലയാളം ന്യൂസ് ഒക്റ്റോബർ 25)
Monday, October 25, 2010
Monday, October 18, 2010
ബാലചന്ദ്ര മേനോൻ ഹൈദരാബാദിലാണ്
നടൻ-സംവിധായകൻ ബാലചന്ദ്ര മേനോൻ മലയാള മനോരമയിൽ കഴിഞ്ഞ ആഴ്ചയിൽ ചിലത് എഴുതിക്കണ്ടു. തിരുവനന്തപുരത്തെ വീടു പൂട്ടി, അദ്ദേഹം ഹൈദരാബാദിൽ ജോലിയുള്ള മകന്റെ ഫ്ലാറ്റിൽ താമസമാക്കിയിരീക്കുന്നു. ചികിത്സക്കും മറ്റുമായി പോയ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തെപ്പറ്റി ആരോ എന്തോ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു പോലും. സമൂഹത്തിന്റെ ഒരു ക്രൂരത! “കുഞ്ഞുകൂരമ്പുകൾ” എന്നാണ് പ്രയോഗം. കൂരമ്പായാലും കുഞ്ഞല്ലേ എന്നു സമാധാനിക്കാം.
ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞുവെച്ച വേറൊന്നായിരുന്നു എന്നെ ചിന്തിപ്പിച്ച കാര്യം. ഹൈദരാബാദിൽ മസിലു പിടിക്കാതെ കഴിയാം എന്നു പറയുന്നു ബാലചന്ദ്ര മേനോൻ. കടയിൽ പോയി പാലോ പച്ചക്കറിയോ വാങ്ങുമ്പോഴോ ക്ലിനിക്കിൽ ഡോക്റ്ററുടെ വിളി കാത്തിരിക്കുമ്പോഴോ, നാലാൾ തന്നെ ശ്രദ്ധിക്കുമെന്ന് പേടിച്ചും മോഹിച്ചും പെരുമാറേണ്ടതില്ല. പതിവില്ലാത്ത ഭാവഹാവങ്ങളൊന്നും മറ്റുള്ളവർക്കായി ആടിക്കുഴക്കേണ്ടതില്ല. മുഖം വേണ്ടത്ര മിനുങ്ങിയില്ലെന്നോ ഉടുപ്പിൽ ചുളിവുണ്ടെന്നോ വെപ്രാളപ്പെടേണ്ടതില്ല. കടലിൽ കലങ്ങിപ്പോകുന്ന എല്ലാ തുള്ളിയും പോലെ, താനും തിരിച്ചറിയപ്പെടാതിരിക്കുകയും മറക്കപ്പെടുകയും ചെയ്യുമെന്നു മനസ്സിലാകുമ്പോൾ, മസിലു പിടിക്കേണ്ടതില്ല. വാക്കുകൾ ഇതല്ലെങ്കിലും ഇതാണ് ബാലചന്ദ്ര മേനോന്റെ ഭാവം.
നടൻ-സംവിധായകൻ എന്ന നിലയിൽ തിരുവനന്തപുരത്തെന്നല്ല മലയാളികൾ കൂടുന്നിടത്തെല്ലാം പരിചിതമാണ് അദ്ദേഹത്തിന്റെ മുഖം. എവിടെച്ചെന്നാലും എല്ലാവരും നോക്കും. ചിലർ അടുത്തു വന്ന് കുശലം പറയും, ഓട്ടോഗ്രാഫ് വാങ്ങും, ചിലർ തമ്മിൽത്തമ്മിൽ, ഒളികണ്ണിട്ട്, അടക്കം പറയും. അതൊക്കെ കാണുമ്പോൾ, രസം തന്നെ. കണ്ടില്ലെങ്കിൽ നീരസവും. നന്നേ കുറച്ചു പേരേ താരമുഖം കാണാത്തവരായുണ്ടാവുള്ളു. കാണുന്നവരെല്ലാം തന്നെ തിരിച്ചറിഞ്ഞു തൊഴുന്നില്ലെന്നു കാണുമ്പോൾ അരിശപെടാത്ത താരങ്ങളും നന്നേ കുറയും. വിമാനത്തിൽ ഒരിക്കൽ ദിലീപ് കുമാറിന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഒരാൾ താരസാമീപ്യം ഗൌനിക്കുക പോലും ചെയ്യാതെ എന്തിലോ മുഴുകിക്കണ്ടപ്പോൾ, സൂപ്പർ സ്റ്റാറിനു ദേഷ്യം വന്നില്ല. കൌതുകത്തോടെ അദ്ദേഹം സഹയാത്രികനോടു ചോദിച്ചു: “എന്നെ അറിയില്ലേ? ഞാൻ സിനിമാതാരം ദിലീപ് കുമാർ.“ മറ്റേയാൾ ക്ഷമാപണത്തോടെ മറുപടി പറഞ്ഞു: “അറിഞ്ഞില്ല. സിനിമ കാണാറില്ല. ഞാൻ ഘനശ്യാംദാസ് ബിർള.”
എല്ലാവരും ദിലീപ് കുമാർമാരല്ല. എല്ലാവരും ജി ഡി ബിർളമാരുമല്ല. തന്നെ എല്ലാവരും തിരിച്ചറിയുമെന്നു വിചാരിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ആരും തിരിച്ചറിയാതെ, അനന്തമായ അറിയപ്പെടായ്മയിലൂടെ, “പുലരാത്തോരല്ലിൽ ഞാൻ അലിഞ്ഞെങ്കിൽ” എന്ന് ആഗ്രഹിക്കുന്നത് കവിതയിൽ മാത്രമായിരിക്കും. തിരിച്ചറിയപ്പെടുമ്പോഴാകട്ടെ, തൊഴുന്നവർ തിരിച്ചറിയുന്ന രീതിയിൽ ആടാനും പാടാനും ആടയാഭരണങ്ങൾ അണിയാനും ആളുകൾ ശ്രമിക്കുന്നതും സ്വാഭാവികം തന്നെ. വേറൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവരുടെ കണ്ണിൽ വിളങ്ങാനും പൊടിയിടാനുമായിരിക്കും എപ്പോഴും ഉദ്യമം. അവരെക്കാണിക്കാൻ വേണ്ടി ഓരോന്നു പറയുകയും പ്രവർത്തിക്കുകയും ചെയ്യുക. ബാലചന്ദ്ര മേനോൻ മസിലു പിടുത്തം എന്നു പറയുന്നത് അതിനെ ആയിരിക്കും.
താരമൊന്നുമാകേണ്ട, എന്നെപ്പോലൊരാൾ ചെയ്യുന്നതു നോക്കുക. അലസമായി, കസാലയുടെ കയ്യിൽ കാൽ കയറ്റിവെച്ച് മനോരാജ്യം കാണുമ്പോഴായിരിക്കും, ആരോ വരുന്നു. ഞാൻ ചടപടാ എന്ന് എഴുന്നേറ്റ് കിട്ടിയ കുപ്പായം തള്ളിക്കയറ്റുന്നു, മുടി മാടിയൊതുക്കുന്നു. ഞാൻ ഉറക്കം തൂങ്ങിയാണെങ്കിൽ ആകട്ടെ, വരുന്നയാളുടെ മുന്നിൽ അങ്ങനെയൊരു പ്രകൃതം കാഴ്ച വെക്കാൻ വയ്യ. എല്ലാം വാസ്തവത്തിൽ ഒരു തരം കാഴ്ച വെക്കലാണ്. അങ്ങനെയാവുമ്പോൾ, മസിലു പിടിക്കേണ്ടി വരുന്നു. ആരും അറിയാത്ത എനിക്കു പോലും ചിലപ്പോൾ മസിലു പിടിക്കേണ്ടി വരുമ്പോൾ, മലയാളി ലോകം മുഴുവനുമറിയുന്ന ബാലചന്ദ്ര മേനോന് അങ്ങനെ വരാതിരിക്കുമോ?
പലരും മസിലു പിടിക്കുന്നതു കാണാൻ കൌതുകം തോന്നും. അവനവന്റെ സ്വഭാവം മറച്ച് അല്ലെങ്കിൽ മാറ്റി, വേറൊരാളെ ഭ്രമിപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണല്ലോ മസിലു പിടുത്തം. എല്ലാവരെയും വിരട്ടി നിർത്താൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പത്രാധിപപ്രതിഭയെ എനിക്കറിയാം. തന്നോട് ഏറെ മതിപ്പും മറ്റുള്ളവരോട് പൊതുവേ പുച്ഛവും ആണ് അദ്ദേഹത്തിന്റെ സ്ഥായീഭാവം. സാധാരണ മനുഷ്യരെപ്പോലെ, സാധാരണ വാക്കുകളിൽ സാധാരണ വിഷയങ്ങൾ അദ്ദേഹത്തിനും കൈകാര്യം ചെയ്യേണ്ടിവരുമെന്നത് ജീവിതത്തിന്റെ സ്വഭാവമണ്
പക്ഷേ നാലാളെ കാണുമ്പോൾ അദ്ദേഹത്തിന്റെ മട്ടു മാറും. സാധാരണക്കാർ എന്തെങ്കിലും ചോദിച്ചാൽ, മിണ്ടില്ല. മിണ്ടിയാൽ, മുക്കുകയോ മൂളുകയോ മാത്രമേ ചെയ്യുകയുള്ളൂ. പത്രാധിപപ്രതിഭ അയഞ്ഞ മട്ടിൽ സംസാരിക്കാൻ പാടില്ലല്ലോ. മലവിസർജ്ജനം ചെയ്യുന്ന പ്രജാപതിയെ അവതരിപ്പിച്ചപ്പോൾ, ധർമ്മപുരാണത്തിന്റെ രചയിതാവ് അങ്ങനെയൊരു പെരുമാറ്റരീതി സങ്കല്പിച്ചു കാണും. പ്രജാപതിക്ക് അത്ര സാധാരണമായ ഒരു വശമുണ്ടെന്ന് ആരും കരുതാറില്ല.
നാടു നഷ്ടപ്പെട്ട ഒരു രാജാവിനെ എനിക്കറിയാം. ഭരിക്കാൻ രാജ്യമില്ലെങ്കിലും, അദ്ദേഹം വലിയ ഭാരം ചുമക്കുന്നതായി നാട്ടുകാരെ ബോധ്യപ്പെടുത്താനാണ് കൊട്ടാരം ശേവുകക്കാരുടെ തത്രപ്പാട്. എന്തിനോ ഞാൻ ഒരു ദിവസം അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം തന്നെയാണെന്നു തോന്നുന്നു, അദ്ദേഹം തിരക്കിലാണെന്നു പറയാൻ തന്നെ ചുമതൽപ്പെടുത്തിയിരിക്കുന്നതായി എന്നോടു പറഞ്ഞു. എപ്പോഴും തിരക്കാണെന്നു നാലാൾ കരുതട്ടെ എന്നായിരിക്കും വിചാരം. നാലാളെ ധരിപ്പിക്കാൻ വേണ്ടിയാകുന്നു നമ്മുടെ വിചാരം എല്ലാമെന്നു വരുന്നു. അതുകൊണ്ട് തിരക്കില്ലെങ്കിലും തിരക്കു നടിക്കുക.
ഒരു നടനെപ്പറ്റി കേട്ടറിഞ്ഞ കേൾക്കാത്തതിനെക്കാൾ രസമാണെന്നു തോന്നുന്നു. കേമനായ അദ്ദേഹം കേമനാണെന്ന് അദ്ദേഹത്തിനറിയാം. നാലാൾ അങ്ങനെ പറഞ്ഞാലേ അദ്ദേഹത്തിനു സമാധാനമാകൂ. ഒഴിവു നേരത്ത് തന്റെ അരികിൽ ഒഴിഞ്ഞു കിടക്കുന്ന കസാലയിൽ തന്നോടു കിട നിൽക്കാത്ത ഒരാൾ വന്നിരുന്നാൽ അദ്ദേഹം ഉറഞ്ഞു തുള്ളും. പരിചിതത്വത്തിന്റെയും സാധാരണത്വത്തിന്റെയും മേഖലയിലേക്ക് താഴാൻ അദ്ദേഹം ഒരുക്കമല്ല. അതിനു വേണ്ടിയുള്ള മസിലു പിടുത്തമാണ് ജീവിതം.
അതിന്റെ പ്രായോഗികവശം മന്ത്രവാദിയായ ഒരു മിത്രത്തിൽനിന്നു ഞാൻ മനസ്സിലാക്കിയിട്ട് ഏറെക്കാലമായില്ല. ചെന്നെയിൽ സിനിമക്കാരുടെ കോളനിക്കടുത്തായിരുന്നു അദ്ദേഹം താമസം. മന്ത്രവാദം വഴി ബാധ ഒഴിപ്പിക്കാനും പൊലിപ്പിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. കവിടി നിരത്തിയും വെറ്റില വായിച്ചും അദ്ദേഹം ഭാവിയും ഭൂതവും മനസ്സിലാക്കിയിരുന്നു. രണ്ടു മുറിയുള്ള ഒരു വീട്ടിലായിരുന്നു ഒറ്റക്കു താമസം. ഞങ്ങൾ ഒരുമിച്ചു കൂടുമ്പോൾ, ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു: അയൽ പക്കക്കാരുമായി അദ്ദേഹം അകന്നിരിക്കാൻ ശ്രമിച്ചിരുന്നു. പരിചയം ഒരു ചിരിയിൽ ഒതുക്കി. തീപ്പെട്ടിയോ തുരപ്പോ വേണമെങ്കിൽ, തൊട്ടടുത്തുള്ള കടയിൽനിന്നു വാങ്ങില്ല. ഭാവി കണ്ടറിയുകയും മറ്റി മറിക്കുകയും ചെയ്യുന്ന ഒരാൾ തീപ്പെട്ടി പോലൊരു നിസ്സാരസാധനം വാങ്ങുന്നത് നാലാൾ കണ്ടാൽ കുറച്ചിലല്ലേ? അതുകൊണ്ട് അദ്ദേഹം അടുത്തുള്ളവരെ കാണുമ്പോൾ മസിലു പിടിക്കുന്നു.
എളുപ്പമല്ല ആ പണി. അവനവനിൽനിന്നുള്ള ഒരു ഒളിച്ചോട്ടം അതിൽ ഉൾപ്പെട്ടിരിക്കുന്നതു കാണാം. ഒരു തരം അന്യവൽക്കരണം. അങ്ങനെയൊരു അധ്വാനം വേണ്ടതുകൊണ്ടാകാം, അഭിനയം കലയായി വാഴ്ത്തപ്പെടുന്നു. കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നതാണല്ലോ അഭിനയത്തിന്റെ പാരമ്യം. തന്റെ സ്വഭാവം മറച്ചു വെച്ച്, മറ്റൊരാളായി തൽക്കാലത്തേക്കു മാറുക. തനിക്ക് ഉണ്ടാകണമെന്നു മോഹിക്കുന്ന പ്രതിബിംബമായി താൻ മാറുക. രണ്ടും ഏറെക്കുറെ ഒന്നു തന്നെ. രണ്ടും ഒരു പോലെ ആയാസകരവും. ഭാരോദ്വഹനത്തിൽ കാണിക്കുന്ന കസർത്തിനെക്കാൾ ആയാസകരമാവും കടയിൽ പോകുമ്പോഴും വഴി നടക്കുമ്പോഴും അതിഥിയെ വരവേൽക്കുമ്പോഴും അനുഷ്ഠിക്കേണ്ടിവരുന്ന മസിലു പിടുത്തം. അവനവനായിരിക്കുന്നതാണ് സുഖം.
(മലയാളം ന്യൂസ് ഒക്റ്റോബർ 18)
ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞുവെച്ച വേറൊന്നായിരുന്നു എന്നെ ചിന്തിപ്പിച്ച കാര്യം. ഹൈദരാബാദിൽ മസിലു പിടിക്കാതെ കഴിയാം എന്നു പറയുന്നു ബാലചന്ദ്ര മേനോൻ. കടയിൽ പോയി പാലോ പച്ചക്കറിയോ വാങ്ങുമ്പോഴോ ക്ലിനിക്കിൽ ഡോക്റ്ററുടെ വിളി കാത്തിരിക്കുമ്പോഴോ, നാലാൾ തന്നെ ശ്രദ്ധിക്കുമെന്ന് പേടിച്ചും മോഹിച്ചും പെരുമാറേണ്ടതില്ല. പതിവില്ലാത്ത ഭാവഹാവങ്ങളൊന്നും മറ്റുള്ളവർക്കായി ആടിക്കുഴക്കേണ്ടതില്ല. മുഖം വേണ്ടത്ര മിനുങ്ങിയില്ലെന്നോ ഉടുപ്പിൽ ചുളിവുണ്ടെന്നോ വെപ്രാളപ്പെടേണ്ടതില്ല. കടലിൽ കലങ്ങിപ്പോകുന്ന എല്ലാ തുള്ളിയും പോലെ, താനും തിരിച്ചറിയപ്പെടാതിരിക്കുകയും മറക്കപ്പെടുകയും ചെയ്യുമെന്നു മനസ്സിലാകുമ്പോൾ, മസിലു പിടിക്കേണ്ടതില്ല. വാക്കുകൾ ഇതല്ലെങ്കിലും ഇതാണ് ബാലചന്ദ്ര മേനോന്റെ ഭാവം.
നടൻ-സംവിധായകൻ എന്ന നിലയിൽ തിരുവനന്തപുരത്തെന്നല്ല മലയാളികൾ കൂടുന്നിടത്തെല്ലാം പരിചിതമാണ് അദ്ദേഹത്തിന്റെ മുഖം. എവിടെച്ചെന്നാലും എല്ലാവരും നോക്കും. ചിലർ അടുത്തു വന്ന് കുശലം പറയും, ഓട്ടോഗ്രാഫ് വാങ്ങും, ചിലർ തമ്മിൽത്തമ്മിൽ, ഒളികണ്ണിട്ട്, അടക്കം പറയും. അതൊക്കെ കാണുമ്പോൾ, രസം തന്നെ. കണ്ടില്ലെങ്കിൽ നീരസവും. നന്നേ കുറച്ചു പേരേ താരമുഖം കാണാത്തവരായുണ്ടാവുള്ളു. കാണുന്നവരെല്ലാം തന്നെ തിരിച്ചറിഞ്ഞു തൊഴുന്നില്ലെന്നു കാണുമ്പോൾ അരിശപെടാത്ത താരങ്ങളും നന്നേ കുറയും. വിമാനത്തിൽ ഒരിക്കൽ ദിലീപ് കുമാറിന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഒരാൾ താരസാമീപ്യം ഗൌനിക്കുക പോലും ചെയ്യാതെ എന്തിലോ മുഴുകിക്കണ്ടപ്പോൾ, സൂപ്പർ സ്റ്റാറിനു ദേഷ്യം വന്നില്ല. കൌതുകത്തോടെ അദ്ദേഹം സഹയാത്രികനോടു ചോദിച്ചു: “എന്നെ അറിയില്ലേ? ഞാൻ സിനിമാതാരം ദിലീപ് കുമാർ.“ മറ്റേയാൾ ക്ഷമാപണത്തോടെ മറുപടി പറഞ്ഞു: “അറിഞ്ഞില്ല. സിനിമ കാണാറില്ല. ഞാൻ ഘനശ്യാംദാസ് ബിർള.”
എല്ലാവരും ദിലീപ് കുമാർമാരല്ല. എല്ലാവരും ജി ഡി ബിർളമാരുമല്ല. തന്നെ എല്ലാവരും തിരിച്ചറിയുമെന്നു വിചാരിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ആരും തിരിച്ചറിയാതെ, അനന്തമായ അറിയപ്പെടായ്മയിലൂടെ, “പുലരാത്തോരല്ലിൽ ഞാൻ അലിഞ്ഞെങ്കിൽ” എന്ന് ആഗ്രഹിക്കുന്നത് കവിതയിൽ മാത്രമായിരിക്കും. തിരിച്ചറിയപ്പെടുമ്പോഴാകട്ടെ, തൊഴുന്നവർ തിരിച്ചറിയുന്ന രീതിയിൽ ആടാനും പാടാനും ആടയാഭരണങ്ങൾ അണിയാനും ആളുകൾ ശ്രമിക്കുന്നതും സ്വാഭാവികം തന്നെ. വേറൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവരുടെ കണ്ണിൽ വിളങ്ങാനും പൊടിയിടാനുമായിരിക്കും എപ്പോഴും ഉദ്യമം. അവരെക്കാണിക്കാൻ വേണ്ടി ഓരോന്നു പറയുകയും പ്രവർത്തിക്കുകയും ചെയ്യുക. ബാലചന്ദ്ര മേനോൻ മസിലു പിടുത്തം എന്നു പറയുന്നത് അതിനെ ആയിരിക്കും.
താരമൊന്നുമാകേണ്ട, എന്നെപ്പോലൊരാൾ ചെയ്യുന്നതു നോക്കുക. അലസമായി, കസാലയുടെ കയ്യിൽ കാൽ കയറ്റിവെച്ച് മനോരാജ്യം കാണുമ്പോഴായിരിക്കും, ആരോ വരുന്നു. ഞാൻ ചടപടാ എന്ന് എഴുന്നേറ്റ് കിട്ടിയ കുപ്പായം തള്ളിക്കയറ്റുന്നു, മുടി മാടിയൊതുക്കുന്നു. ഞാൻ ഉറക്കം തൂങ്ങിയാണെങ്കിൽ ആകട്ടെ, വരുന്നയാളുടെ മുന്നിൽ അങ്ങനെയൊരു പ്രകൃതം കാഴ്ച വെക്കാൻ വയ്യ. എല്ലാം വാസ്തവത്തിൽ ഒരു തരം കാഴ്ച വെക്കലാണ്. അങ്ങനെയാവുമ്പോൾ, മസിലു പിടിക്കേണ്ടി വരുന്നു. ആരും അറിയാത്ത എനിക്കു പോലും ചിലപ്പോൾ മസിലു പിടിക്കേണ്ടി വരുമ്പോൾ, മലയാളി ലോകം മുഴുവനുമറിയുന്ന ബാലചന്ദ്ര മേനോന് അങ്ങനെ വരാതിരിക്കുമോ?
പലരും മസിലു പിടിക്കുന്നതു കാണാൻ കൌതുകം തോന്നും. അവനവന്റെ സ്വഭാവം മറച്ച് അല്ലെങ്കിൽ മാറ്റി, വേറൊരാളെ ഭ്രമിപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണല്ലോ മസിലു പിടുത്തം. എല്ലാവരെയും വിരട്ടി നിർത്താൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പത്രാധിപപ്രതിഭയെ എനിക്കറിയാം. തന്നോട് ഏറെ മതിപ്പും മറ്റുള്ളവരോട് പൊതുവേ പുച്ഛവും ആണ് അദ്ദേഹത്തിന്റെ സ്ഥായീഭാവം. സാധാരണ മനുഷ്യരെപ്പോലെ, സാധാരണ വാക്കുകളിൽ സാധാരണ വിഷയങ്ങൾ അദ്ദേഹത്തിനും കൈകാര്യം ചെയ്യേണ്ടിവരുമെന്നത് ജീവിതത്തിന്റെ സ്വഭാവമണ്
പക്ഷേ നാലാളെ കാണുമ്പോൾ അദ്ദേഹത്തിന്റെ മട്ടു മാറും. സാധാരണക്കാർ എന്തെങ്കിലും ചോദിച്ചാൽ, മിണ്ടില്ല. മിണ്ടിയാൽ, മുക്കുകയോ മൂളുകയോ മാത്രമേ ചെയ്യുകയുള്ളൂ. പത്രാധിപപ്രതിഭ അയഞ്ഞ മട്ടിൽ സംസാരിക്കാൻ പാടില്ലല്ലോ. മലവിസർജ്ജനം ചെയ്യുന്ന പ്രജാപതിയെ അവതരിപ്പിച്ചപ്പോൾ, ധർമ്മപുരാണത്തിന്റെ രചയിതാവ് അങ്ങനെയൊരു പെരുമാറ്റരീതി സങ്കല്പിച്ചു കാണും. പ്രജാപതിക്ക് അത്ര സാധാരണമായ ഒരു വശമുണ്ടെന്ന് ആരും കരുതാറില്ല.
നാടു നഷ്ടപ്പെട്ട ഒരു രാജാവിനെ എനിക്കറിയാം. ഭരിക്കാൻ രാജ്യമില്ലെങ്കിലും, അദ്ദേഹം വലിയ ഭാരം ചുമക്കുന്നതായി നാട്ടുകാരെ ബോധ്യപ്പെടുത്താനാണ് കൊട്ടാരം ശേവുകക്കാരുടെ തത്രപ്പാട്. എന്തിനോ ഞാൻ ഒരു ദിവസം അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം തന്നെയാണെന്നു തോന്നുന്നു, അദ്ദേഹം തിരക്കിലാണെന്നു പറയാൻ തന്നെ ചുമതൽപ്പെടുത്തിയിരിക്കുന്നതായി എന്നോടു പറഞ്ഞു. എപ്പോഴും തിരക്കാണെന്നു നാലാൾ കരുതട്ടെ എന്നായിരിക്കും വിചാരം. നാലാളെ ധരിപ്പിക്കാൻ വേണ്ടിയാകുന്നു നമ്മുടെ വിചാരം എല്ലാമെന്നു വരുന്നു. അതുകൊണ്ട് തിരക്കില്ലെങ്കിലും തിരക്കു നടിക്കുക.
ഒരു നടനെപ്പറ്റി കേട്ടറിഞ്ഞ കേൾക്കാത്തതിനെക്കാൾ രസമാണെന്നു തോന്നുന്നു. കേമനായ അദ്ദേഹം കേമനാണെന്ന് അദ്ദേഹത്തിനറിയാം. നാലാൾ അങ്ങനെ പറഞ്ഞാലേ അദ്ദേഹത്തിനു സമാധാനമാകൂ. ഒഴിവു നേരത്ത് തന്റെ അരികിൽ ഒഴിഞ്ഞു കിടക്കുന്ന കസാലയിൽ തന്നോടു കിട നിൽക്കാത്ത ഒരാൾ വന്നിരുന്നാൽ അദ്ദേഹം ഉറഞ്ഞു തുള്ളും. പരിചിതത്വത്തിന്റെയും സാധാരണത്വത്തിന്റെയും മേഖലയിലേക്ക് താഴാൻ അദ്ദേഹം ഒരുക്കമല്ല. അതിനു വേണ്ടിയുള്ള മസിലു പിടുത്തമാണ് ജീവിതം.
അതിന്റെ പ്രായോഗികവശം മന്ത്രവാദിയായ ഒരു മിത്രത്തിൽനിന്നു ഞാൻ മനസ്സിലാക്കിയിട്ട് ഏറെക്കാലമായില്ല. ചെന്നെയിൽ സിനിമക്കാരുടെ കോളനിക്കടുത്തായിരുന്നു അദ്ദേഹം താമസം. മന്ത്രവാദം വഴി ബാധ ഒഴിപ്പിക്കാനും പൊലിപ്പിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. കവിടി നിരത്തിയും വെറ്റില വായിച്ചും അദ്ദേഹം ഭാവിയും ഭൂതവും മനസ്സിലാക്കിയിരുന്നു. രണ്ടു മുറിയുള്ള ഒരു വീട്ടിലായിരുന്നു ഒറ്റക്കു താമസം. ഞങ്ങൾ ഒരുമിച്ചു കൂടുമ്പോൾ, ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു: അയൽ പക്കക്കാരുമായി അദ്ദേഹം അകന്നിരിക്കാൻ ശ്രമിച്ചിരുന്നു. പരിചയം ഒരു ചിരിയിൽ ഒതുക്കി. തീപ്പെട്ടിയോ തുരപ്പോ വേണമെങ്കിൽ, തൊട്ടടുത്തുള്ള കടയിൽനിന്നു വാങ്ങില്ല. ഭാവി കണ്ടറിയുകയും മറ്റി മറിക്കുകയും ചെയ്യുന്ന ഒരാൾ തീപ്പെട്ടി പോലൊരു നിസ്സാരസാധനം വാങ്ങുന്നത് നാലാൾ കണ്ടാൽ കുറച്ചിലല്ലേ? അതുകൊണ്ട് അദ്ദേഹം അടുത്തുള്ളവരെ കാണുമ്പോൾ മസിലു പിടിക്കുന്നു.
എളുപ്പമല്ല ആ പണി. അവനവനിൽനിന്നുള്ള ഒരു ഒളിച്ചോട്ടം അതിൽ ഉൾപ്പെട്ടിരിക്കുന്നതു കാണാം. ഒരു തരം അന്യവൽക്കരണം. അങ്ങനെയൊരു അധ്വാനം വേണ്ടതുകൊണ്ടാകാം, അഭിനയം കലയായി വാഴ്ത്തപ്പെടുന്നു. കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നതാണല്ലോ അഭിനയത്തിന്റെ പാരമ്യം. തന്റെ സ്വഭാവം മറച്ചു വെച്ച്, മറ്റൊരാളായി തൽക്കാലത്തേക്കു മാറുക. തനിക്ക് ഉണ്ടാകണമെന്നു മോഹിക്കുന്ന പ്രതിബിംബമായി താൻ മാറുക. രണ്ടും ഏറെക്കുറെ ഒന്നു തന്നെ. രണ്ടും ഒരു പോലെ ആയാസകരവും. ഭാരോദ്വഹനത്തിൽ കാണിക്കുന്ന കസർത്തിനെക്കാൾ ആയാസകരമാവും കടയിൽ പോകുമ്പോഴും വഴി നടക്കുമ്പോഴും അതിഥിയെ വരവേൽക്കുമ്പോഴും അനുഷ്ഠിക്കേണ്ടിവരുന്ന മസിലു പിടുത്തം. അവനവനായിരിക്കുന്നതാണ് സുഖം.
(മലയാളം ന്യൂസ് ഒക്റ്റോബർ 18)
Monday, October 11, 2010
അവനിയുടെ ഒരു ചോദ്യം
ഗൌരിയോടൊപ്പം കളിക്കാൻ വന്നതായിരുന്നു രണ്ടു വയസ്സു കൂടുതലുള്ള അവനി. ഞാനും അവരുടെ കൂട്ടത്തിൽ കൂടാമെന്നു വെച്ചു. അവനിയെ നേരത്തേ ഒന്നോ രണ്ടോ തവണയേ കണ്ടിരുന്നുള്ളു. പരിചയം ഉറപ്പിക്കാൻ വേണ്ടി ഞാൻ അവളോട് ഓരോന്നങ്ങനെ ചോദിച്ചു പോയി. പേര്? നാട്? ഭാഷ? അച്ഛൻ? അമ്മ? എന്റെ അന്വേഷണം തുടരുന്നതിനുമുമ്പ് അവനി തിരിച്ചടിച്ചു: “ഇതൊക്കെ എന്തിനറിയുന്നു?”
അവളെക്കാൾ ആറു പതിറ്റാണ്ട് ജീവിച്ച ആളാണ് ഞാൻ. അവളുടെ പ്രായം പത്തിൽ തഴെ. അവളോളം ചെറുപ്പമായ കുട്ടിയിൽനിന്നു മാത്രമല്ല എന്നെക്കാൾ പ്രായമേറിയ കിഴവനിൽനിന്നും അങ്ങനെയൊരു ചോദ്യം നേരിടാൻ എന്റെ മനസ്സ് ശീലിച്ചിട്ടില്ല. ഇതൊക്കെ എന്തിനറിയുന്നു എന്നല്ല, ഇതൊക്കെ എങ്ങനെ അറിയാതിരിക്കുന്നു എന്നാണ് എന്റെ ഉൾച്ചെവിയിൽ എന്നും കേൾക്കുന്ന ചോദ്യം. ഇതൊന്നും നിങ്ങളറിയേണ്ട എന്ന് ഒരു കുട്ടിയുടെ വായിൽനിന്നു കേട്ടപ്പോൾ, തമസ്ക്കരണത്തിന്റെ ആദിരൂപങ്ങളിലേക്കും ആധുനികഭാവങ്ങളിലേക്കും ഞാൻ കെട്ടി മറിഞ്ഞു വീണു. അറിയാൻ മെനക്കെടാതെ ജഡീഭവിക്കുകയും അറിവ് പങ്കുവെക്കാതെ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്ന മനുഷ്യന്റെ വാസനയെപ്പറ്റി ഞാൻ ആലോചിച്ചു. കൌതുകം കുറയുകയും തൻപോരിമയിൽ മുഴുകുകയും ചെയ്യുന്ന വിപത്തിനെപ്പറ്റി ഭയപ്പെട്ടു.
അവനി പറഞ്ഞത് അതൊന്നും ആലോചിച്ചാവില്ല. അത്രക്കല്ലേ പ്രായമുള്ളു? പ്രായമുള്ളവർ പഠിപ്പിച്ചു കൊടുത്തുകാണും: “കണ്ടവരോടൊക്കെ സംസാരിക്കരുത്; ചോദിക്കുന്നതിനെല്ലാം മറുപടി പറയരുത്.”
ചാരന്മാരുടെയും അപസർപ്പകന്മാരുടെയും ലോകത്തിലെ പ്രമാണം തന്നെ ഇവിടെയും പ്രയോഗം: വേണ്ടത്ര വിവരം മാത്രം, വേണ്ടവർക്കു മാത്രം കൊടുക്കുക. വേണ്ടാത്തവർ വേണ്ടാത്ത വിവരം കിട്ടിയാൽ ആപത്ത് ഉണ്ടാക്കുമെന്ന പേടി തന്നെയാണ് അവനിയെ പഠിപ്പിക്കുന്നവർക്കും പ്രേരണ. എന്റെ കുട്ടിക്കാലത്ത് ആൾപ്പിടുത്തക്കാരെപ്പറ്റി കേട്ടിരുന്നു; കേട്ടിരുന്നതേയുള്ളു. പരിചയമില്ലാത്തവരെല്ലാം ആൾപ്പിടുത്തക്കാരാകുമെന്ന പേടിയാണ് ഇപ്പോഴത്തെ ഭാവം.
ഇതൊക്കെ എന്തിനറിയുന്നു എന്നു കുട്ടികളെക്കൊണ്ട്--മുതിർന്നവരെക്കൊണ്ടും-- ചോദിപ്പിക്കാൻ തോന്നിക്കുന്നത് അറിവു പങ്കിടുന്നതിലുള്ള പേടികൊണ്ടു മാത്രമല്ല. ഒരു പക്ഷേ പേടിയെക്കാൾ ശക്തമായിരിക്കും കനത്തു വരുന്ന സ്വകാര്യതയെപ്പറ്റിയുള്ള വ്യഗ്രത. നമ്മുടെ കാര്യം നാം മാത്രം അറിഞ്ഞാൽ മതി എന്ന രോഗപാകത്തിലുള്ള തൻപോരിമ കാരണം നമ്മെപ്പറ്റി മറ്റുള്ളവരെ അറിയിക്കാതിരിക്കുന്നത് അവകാശവും മറ്റുള്ളവരെപ്പറ്റി ചോദിക്കാതിരിക്കുന്നത് ചുമതലയും ആയി മാറിയിരിക്കുന്നു. സ്വകാര്യതയെപ്പറ്റിയുള്ള ആ സങ്കല്പത്തിൽനിന്നുണ്ടാകുന്ന അവകാശവും ചുമതലയും നമുക്ക് പതിച്ചു തന്നത് നഗരവും പാശ്ചാത്യഭാവനയുമാണ്. നാളികേരപാകത്തിലുള്ള നാടൻ കർഷകർ പരിചയമില്ലാത്ത ഒരാളെ കണ്ടാൽ, അസൂയയും പേടിയുമില്ലാതെ, ഊരും പേരും ചോദിക്കും. അതിന്റെ പിന്നിൽ തികഞ്ഞ കൌതുകമേ ഉള്ളു; ആവശ്യമാണെങ്കിൽ, ആവുമെങ്കിൽ, എന്തെങ്കിലും സഹായം ചെയ്യാനുള്ള സന്തോഷവും. അവനിയെ വളർത്തിയെടുക്കുന്ന നഗരം ആ കർഷകരെ നാടന്മാരും അപരിഷ്കൃതരും ആക്കി മാറ്റിയിരിക്കുന്നു.
വിർജീനിയയിലെ ഒരു പട്ടണത്തിൽ വലിയ സൌകര്യങ്ങളുള്ള ഒരു വൃദ്ധസദനം കാണാൻ ഒരിക്കൽ മരുമകൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവശരായ പലരും അവശതയിൽ പരസഹായം പരമാവധി കുറച്ച് കഴിഞ്ഞുകൂടുന്നതു കണ്ടപ്പോൾ, എനിക്ക് അത്ഭുതവും ആദരവും തോന്നി. ബന്ധുക്കൾ ആരെങ്കിലും വാരാന്ത്യത്തിൽ വന്നാലായി. ആരും അവരെ കാത്തിരിക്കുന്നില്ല, അല്ലെങ്കിൽ, കാത്തിരിക്കുന്നുവെന്ന ധാരണ ആരും വരുത്തിന്നില്ല. അവരുടെ കാര്യങ്ങൾ മറ്റുള്ളവരും മറ്റുള്ളവരുടെ കാര്യങ്ങൾ അവരും ചോദിച്ചറിയാത്തത് ശീലവും നന്മയും ആക്കി മാറ്റിയെടുത്തിരുന്നു.
ചുരുട്ടിപ്പിടിച്ച കയ്യും കോടിയ മുഖവുമുള്ള ഒരു സ്ത്രീയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഞാൻ എന്നോടെന്ന പോലെ പറഞ്ഞു പോയി, മസ്തിസ്കാഘാതം ഉണ്ടായതു പോലെ തോന്നുന്നല്ലോ, എന്നിട്ടും ഒട്ടൊക്കെ ഉശിരോടെ വീൽ ചെയറിൽ നടക്കുന്നു. ഇവരുടെ ബന്ധുക്കൾ? സുഹൃത്തുക്കൾ? സദനത്തിന്റെ സെക്രട്ടറി തുറിച്ചു നോക്കി, എന്റെ മരുമകൾ വല്ലാതായി. അങ്ങനെയൊന്നും ചോദിക്കാൻ പടില്ലായിരുന്നു. അതൊക്കെ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും! ഞാൻ തർക്കിക്കാൻ നിന്നില്ല. പക്ഷേ എന്റെ ചിന്തയിൽ വേറൊരു തരം കടന്നുകയറ്റം ഉണ്ടായി. ആ സ്ത്രീയുടെ രഹസ്യങ്ങൾ ചുഴന്നറിഞ്ഞ് രസിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അവരുടെ ദൈന്യത്തെപ്പറ്റി അനുഭാവപൂർവം ആലോചിച്ചുപോയതേയുള്ളു. അങ്ങനെ ഒരു ആലോചനയും സംസാരവും നിരോധിക്കുന്നതാണ് അഭാരതീയമായ നഗരസംസ്കൃതി. അവനിയെ പഠിപ്പിച്ചുവെച്ചിരിക്കുന്നതും അതു തന്നെ.
പടിഞ്ഞാറൻ നാടുകളിൽ പരിചയമില്ലാത്തവർ എതിരേ വരുമ്പോൾ, പരസ്പരം പുഞ്ചിരിച്ചു കടന്നു പോകും. “ഹൈ” എന്നോ “നല്ല കാലാവസ്ഥ” എന്നോ രണ്ടു കൂട്ടരും പറയും. പരിചയമുള്ള അയൽക്കാരും പരിചയം ആ വാക്കുകളിലും പുഞ്ചിരിയിലും ഒതുക്കും. അയൽ പക്കം സൌഹൃദമാകുന്നില്ല. സൌഹൃദം ഹ ൃദയങ്ങൾ തമ്മിലുള്ള അടുപ്പവുമാകുന്നില്ല. സ്വകാര്യതയിലേക്കു കടന്നു കയറുന്ന സൌഹൃദങ്ങളെ എല്ലായിടത്തും ആളുകൾ പേടിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ, പരിചയമില്ലാത്തവർ, പുഞ്ചിരിക്കാനൊന്നും നിൽക്കാതെ, പരിചയമില്ലാത്തവരെപ്പോലെ കൈ വീശി കടന്നു പോകും. പടിഞ്ഞാറൻ സ്വകാര്യത നാം കടംകൊള്ളുമെങ്കിലും, പടിഞ്ഞാറൻ പുഞ്ചിരി നമ്മെക്കൊണ്ടാവില്ലെന്നു തോന്നുന്നു.
തൻപോരിമയുടെ തുരുത്തുകളെപ്പറ്റിയുള്ള ചിന്ത രോബിൻസൺ ക്രൂസോവിനോളം പഴയതാകുന്നു. അങ്ങനെ ഒറ്റപ്പെട്ടുപോകുന്നവരുടെ കഥ നമ്മുടെ കഥാസരിത്സാഗരത്തിൽ അത്ര തന്നെയില്ല. നമ്മുടെ താപസന്മാരും, തപസ്സിന്റെ കാലം കഴിഞ്ഞാൽ, കുടുംബത്തിന്റെയും ശിഷ്യന്മാരുടെയും കൂടെ സമധാനമായി കഴിഞ്ഞിരുന്നവരായിരുന്നു. ജീവിതത്തിന്റെ സാമൂഹികതയും പാരസ്പര്യവും അന്നേ അനുഭവപ്പെട്ടിരിക്കണം. മനുഷ്യനെ സാമൂഹ്യമൃഗമായി വാഴ്ത്തിയ ഒരു അരിസ്റ്റോട്ടിൽ ഇവിടെ അറിയപ്പെട്ടില്ലെന്നു മാത്രം. അരിസ്റ്റോട്ടിലിനുശേഷം രണ്ടായിരം കൊല്ലം കഴിഞ്ഞിട്ടും, ആ വചനത്തിന്റെ സാധുത തെളിയിക്കാനുള്ള പരീക്ഷണം തുടർന്നുകൊണ്ടിരിക്കുന്നു. ഇടപഴക്കത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട കുരങ്ങന്മാരുടെ പെരുമാറ്റം ഹാരി ഹാർലോ എന്ന ഒരു മനശ്ശാസ്ത്രജ്ഞൻ പഠിക്കുകയുണ്ടായി. ആ പഠനം മനുഷ്യക്കുട്ടികളുടെ ഇടയിലും ആവർത്തിച്ചു. തമ്മിൽത്തമ്മിൽ ഇടപഴകുകയും മിണ്ടുകയും ചെയ്യാത്തവർ അസ്വസ്ഥരാകുമെന്നായിരുന്നു നിഗമനം.
ആ നിഗമനത്തിന്റെ താല്പര്യം പല തരത്തിൽ പല സന്ദർഭങ്ങളിൽ ആവിഷക്കരിക്കപ്പെടുന്നതു കാണാം. ഖുറാൻ മറിച്ചുനോക്കിയപ്പോൾ ഇങ്ങനെ ഒരു വചനം കണ്ടു: കൂട്ടുകാരെ ചിരിക്കുപ്പിക്കുന്നവർക്കുള്ളതാണ് സ്വർഗ്ഗം. കൂട്ടുകാരെ ചിരിപ്പിക്കാൻ കഴിയാത്തവർക്ക് അവകാശപ്പെട്ടതെന്താണെന്നു വ്യക്തമാണല്ലോ. എന്നിട്ടും പരിചയങ്ങളെ പാത്തും പേടിച്ചും നടക്കുന്ന “നരൻ ക്രമാൽ തന്റെ ശവം ചവുട്ടി പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?”
(മലയാളം ന്യൂസ് ഒക്റ്റോബർ 11)
അവളെക്കാൾ ആറു പതിറ്റാണ്ട് ജീവിച്ച ആളാണ് ഞാൻ. അവളുടെ പ്രായം പത്തിൽ തഴെ. അവളോളം ചെറുപ്പമായ കുട്ടിയിൽനിന്നു മാത്രമല്ല എന്നെക്കാൾ പ്രായമേറിയ കിഴവനിൽനിന്നും അങ്ങനെയൊരു ചോദ്യം നേരിടാൻ എന്റെ മനസ്സ് ശീലിച്ചിട്ടില്ല. ഇതൊക്കെ എന്തിനറിയുന്നു എന്നല്ല, ഇതൊക്കെ എങ്ങനെ അറിയാതിരിക്കുന്നു എന്നാണ് എന്റെ ഉൾച്ചെവിയിൽ എന്നും കേൾക്കുന്ന ചോദ്യം. ഇതൊന്നും നിങ്ങളറിയേണ്ട എന്ന് ഒരു കുട്ടിയുടെ വായിൽനിന്നു കേട്ടപ്പോൾ, തമസ്ക്കരണത്തിന്റെ ആദിരൂപങ്ങളിലേക്കും ആധുനികഭാവങ്ങളിലേക്കും ഞാൻ കെട്ടി മറിഞ്ഞു വീണു. അറിയാൻ മെനക്കെടാതെ ജഡീഭവിക്കുകയും അറിവ് പങ്കുവെക്കാതെ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്ന മനുഷ്യന്റെ വാസനയെപ്പറ്റി ഞാൻ ആലോചിച്ചു. കൌതുകം കുറയുകയും തൻപോരിമയിൽ മുഴുകുകയും ചെയ്യുന്ന വിപത്തിനെപ്പറ്റി ഭയപ്പെട്ടു.
അവനി പറഞ്ഞത് അതൊന്നും ആലോചിച്ചാവില്ല. അത്രക്കല്ലേ പ്രായമുള്ളു? പ്രായമുള്ളവർ പഠിപ്പിച്ചു കൊടുത്തുകാണും: “കണ്ടവരോടൊക്കെ സംസാരിക്കരുത്; ചോദിക്കുന്നതിനെല്ലാം മറുപടി പറയരുത്.”
ചാരന്മാരുടെയും അപസർപ്പകന്മാരുടെയും ലോകത്തിലെ പ്രമാണം തന്നെ ഇവിടെയും പ്രയോഗം: വേണ്ടത്ര വിവരം മാത്രം, വേണ്ടവർക്കു മാത്രം കൊടുക്കുക. വേണ്ടാത്തവർ വേണ്ടാത്ത വിവരം കിട്ടിയാൽ ആപത്ത് ഉണ്ടാക്കുമെന്ന പേടി തന്നെയാണ് അവനിയെ പഠിപ്പിക്കുന്നവർക്കും പ്രേരണ. എന്റെ കുട്ടിക്കാലത്ത് ആൾപ്പിടുത്തക്കാരെപ്പറ്റി കേട്ടിരുന്നു; കേട്ടിരുന്നതേയുള്ളു. പരിചയമില്ലാത്തവരെല്ലാം ആൾപ്പിടുത്തക്കാരാകുമെന്ന പേടിയാണ് ഇപ്പോഴത്തെ ഭാവം.
ഇതൊക്കെ എന്തിനറിയുന്നു എന്നു കുട്ടികളെക്കൊണ്ട്--മുതിർന്നവരെക്കൊണ്ടും-- ചോദിപ്പിക്കാൻ തോന്നിക്കുന്നത് അറിവു പങ്കിടുന്നതിലുള്ള പേടികൊണ്ടു മാത്രമല്ല. ഒരു പക്ഷേ പേടിയെക്കാൾ ശക്തമായിരിക്കും കനത്തു വരുന്ന സ്വകാര്യതയെപ്പറ്റിയുള്ള വ്യഗ്രത. നമ്മുടെ കാര്യം നാം മാത്രം അറിഞ്ഞാൽ മതി എന്ന രോഗപാകത്തിലുള്ള തൻപോരിമ കാരണം നമ്മെപ്പറ്റി മറ്റുള്ളവരെ അറിയിക്കാതിരിക്കുന്നത് അവകാശവും മറ്റുള്ളവരെപ്പറ്റി ചോദിക്കാതിരിക്കുന്നത് ചുമതലയും ആയി മാറിയിരിക്കുന്നു. സ്വകാര്യതയെപ്പറ്റിയുള്ള ആ സങ്കല്പത്തിൽനിന്നുണ്ടാകുന്ന അവകാശവും ചുമതലയും നമുക്ക് പതിച്ചു തന്നത് നഗരവും പാശ്ചാത്യഭാവനയുമാണ്. നാളികേരപാകത്തിലുള്ള നാടൻ കർഷകർ പരിചയമില്ലാത്ത ഒരാളെ കണ്ടാൽ, അസൂയയും പേടിയുമില്ലാതെ, ഊരും പേരും ചോദിക്കും. അതിന്റെ പിന്നിൽ തികഞ്ഞ കൌതുകമേ ഉള്ളു; ആവശ്യമാണെങ്കിൽ, ആവുമെങ്കിൽ, എന്തെങ്കിലും സഹായം ചെയ്യാനുള്ള സന്തോഷവും. അവനിയെ വളർത്തിയെടുക്കുന്ന നഗരം ആ കർഷകരെ നാടന്മാരും അപരിഷ്കൃതരും ആക്കി മാറ്റിയിരിക്കുന്നു.
വിർജീനിയയിലെ ഒരു പട്ടണത്തിൽ വലിയ സൌകര്യങ്ങളുള്ള ഒരു വൃദ്ധസദനം കാണാൻ ഒരിക്കൽ മരുമകൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവശരായ പലരും അവശതയിൽ പരസഹായം പരമാവധി കുറച്ച് കഴിഞ്ഞുകൂടുന്നതു കണ്ടപ്പോൾ, എനിക്ക് അത്ഭുതവും ആദരവും തോന്നി. ബന്ധുക്കൾ ആരെങ്കിലും വാരാന്ത്യത്തിൽ വന്നാലായി. ആരും അവരെ കാത്തിരിക്കുന്നില്ല, അല്ലെങ്കിൽ, കാത്തിരിക്കുന്നുവെന്ന ധാരണ ആരും വരുത്തിന്നില്ല. അവരുടെ കാര്യങ്ങൾ മറ്റുള്ളവരും മറ്റുള്ളവരുടെ കാര്യങ്ങൾ അവരും ചോദിച്ചറിയാത്തത് ശീലവും നന്മയും ആക്കി മാറ്റിയെടുത്തിരുന്നു.
ചുരുട്ടിപ്പിടിച്ച കയ്യും കോടിയ മുഖവുമുള്ള ഒരു സ്ത്രീയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഞാൻ എന്നോടെന്ന പോലെ പറഞ്ഞു പോയി, മസ്തിസ്കാഘാതം ഉണ്ടായതു പോലെ തോന്നുന്നല്ലോ, എന്നിട്ടും ഒട്ടൊക്കെ ഉശിരോടെ വീൽ ചെയറിൽ നടക്കുന്നു. ഇവരുടെ ബന്ധുക്കൾ? സുഹൃത്തുക്കൾ? സദനത്തിന്റെ സെക്രട്ടറി തുറിച്ചു നോക്കി, എന്റെ മരുമകൾ വല്ലാതായി. അങ്ങനെയൊന്നും ചോദിക്കാൻ പടില്ലായിരുന്നു. അതൊക്കെ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും! ഞാൻ തർക്കിക്കാൻ നിന്നില്ല. പക്ഷേ എന്റെ ചിന്തയിൽ വേറൊരു തരം കടന്നുകയറ്റം ഉണ്ടായി. ആ സ്ത്രീയുടെ രഹസ്യങ്ങൾ ചുഴന്നറിഞ്ഞ് രസിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അവരുടെ ദൈന്യത്തെപ്പറ്റി അനുഭാവപൂർവം ആലോചിച്ചുപോയതേയുള്ളു. അങ്ങനെ ഒരു ആലോചനയും സംസാരവും നിരോധിക്കുന്നതാണ് അഭാരതീയമായ നഗരസംസ്കൃതി. അവനിയെ പഠിപ്പിച്ചുവെച്ചിരിക്കുന്നതും അതു തന്നെ.
പടിഞ്ഞാറൻ നാടുകളിൽ പരിചയമില്ലാത്തവർ എതിരേ വരുമ്പോൾ, പരസ്പരം പുഞ്ചിരിച്ചു കടന്നു പോകും. “ഹൈ” എന്നോ “നല്ല കാലാവസ്ഥ” എന്നോ രണ്ടു കൂട്ടരും പറയും. പരിചയമുള്ള അയൽക്കാരും പരിചയം ആ വാക്കുകളിലും പുഞ്ചിരിയിലും ഒതുക്കും. അയൽ പക്കം സൌഹൃദമാകുന്നില്ല. സൌഹൃദം ഹ ൃദയങ്ങൾ തമ്മിലുള്ള അടുപ്പവുമാകുന്നില്ല. സ്വകാര്യതയിലേക്കു കടന്നു കയറുന്ന സൌഹൃദങ്ങളെ എല്ലായിടത്തും ആളുകൾ പേടിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ, പരിചയമില്ലാത്തവർ, പുഞ്ചിരിക്കാനൊന്നും നിൽക്കാതെ, പരിചയമില്ലാത്തവരെപ്പോലെ കൈ വീശി കടന്നു പോകും. പടിഞ്ഞാറൻ സ്വകാര്യത നാം കടംകൊള്ളുമെങ്കിലും, പടിഞ്ഞാറൻ പുഞ്ചിരി നമ്മെക്കൊണ്ടാവില്ലെന്നു തോന്നുന്നു.
തൻപോരിമയുടെ തുരുത്തുകളെപ്പറ്റിയുള്ള ചിന്ത രോബിൻസൺ ക്രൂസോവിനോളം പഴയതാകുന്നു. അങ്ങനെ ഒറ്റപ്പെട്ടുപോകുന്നവരുടെ കഥ നമ്മുടെ കഥാസരിത്സാഗരത്തിൽ അത്ര തന്നെയില്ല. നമ്മുടെ താപസന്മാരും, തപസ്സിന്റെ കാലം കഴിഞ്ഞാൽ, കുടുംബത്തിന്റെയും ശിഷ്യന്മാരുടെയും കൂടെ സമധാനമായി കഴിഞ്ഞിരുന്നവരായിരുന്നു. ജീവിതത്തിന്റെ സാമൂഹികതയും പാരസ്പര്യവും അന്നേ അനുഭവപ്പെട്ടിരിക്കണം. മനുഷ്യനെ സാമൂഹ്യമൃഗമായി വാഴ്ത്തിയ ഒരു അരിസ്റ്റോട്ടിൽ ഇവിടെ അറിയപ്പെട്ടില്ലെന്നു മാത്രം. അരിസ്റ്റോട്ടിലിനുശേഷം രണ്ടായിരം കൊല്ലം കഴിഞ്ഞിട്ടും, ആ വചനത്തിന്റെ സാധുത തെളിയിക്കാനുള്ള പരീക്ഷണം തുടർന്നുകൊണ്ടിരിക്കുന്നു. ഇടപഴക്കത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട കുരങ്ങന്മാരുടെ പെരുമാറ്റം ഹാരി ഹാർലോ എന്ന ഒരു മനശ്ശാസ്ത്രജ്ഞൻ പഠിക്കുകയുണ്ടായി. ആ പഠനം മനുഷ്യക്കുട്ടികളുടെ ഇടയിലും ആവർത്തിച്ചു. തമ്മിൽത്തമ്മിൽ ഇടപഴകുകയും മിണ്ടുകയും ചെയ്യാത്തവർ അസ്വസ്ഥരാകുമെന്നായിരുന്നു നിഗമനം.
ആ നിഗമനത്തിന്റെ താല്പര്യം പല തരത്തിൽ പല സന്ദർഭങ്ങളിൽ ആവിഷക്കരിക്കപ്പെടുന്നതു കാണാം. ഖുറാൻ മറിച്ചുനോക്കിയപ്പോൾ ഇങ്ങനെ ഒരു വചനം കണ്ടു: കൂട്ടുകാരെ ചിരിക്കുപ്പിക്കുന്നവർക്കുള്ളതാണ് സ്വർഗ്ഗം. കൂട്ടുകാരെ ചിരിപ്പിക്കാൻ കഴിയാത്തവർക്ക് അവകാശപ്പെട്ടതെന്താണെന്നു വ്യക്തമാണല്ലോ. എന്നിട്ടും പരിചയങ്ങളെ പാത്തും പേടിച്ചും നടക്കുന്ന “നരൻ ക്രമാൽ തന്റെ ശവം ചവുട്ടി പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?”
(മലയാളം ന്യൂസ് ഒക്റ്റോബർ 11)
Monday, October 4, 2010
ഞാൻ എന്ന ഭാരം
എന്റെ മകളുടെ രണ്ടാമത്തെ മകൾ ഉമ പിറന്നപ്പോൾ ഞങ്ങൾ, ഞാനും മകളും, വീണ്ടും മത്സരമായി. ഗൌരി വന്നപ്പോഴേ ഉണ്ടായിരുന്നു; പക്ഷേ അത്ര കാര്യമായില്ല. അവളെ വളർത്തിയ പരിചയം കൂടിയായപ്പോൾ, അവളുടെ അമ്മക്ക് എന്നോട് അരക്കൈ നോക്കാമെന്നായി. അങ്ങനെ മത്സരത്തിന് വേദി ഒരുങ്ങി. പഴയ പുതിയ മത്സരം തന്നെ: ഞാനോ നീയോ?
കുട്ടിയെ തൊടാൻ പോയപ്പോൾ അമ്മ ചോദിച്ചു: “അച്ഛൻ കൈ കഴുകിയോ?” “പിന്നെ എനിക്കറിയില്ല്ലേ?” എന്ന അർത്ഥത്തിൽ എന്റെ നോട്ടം ഒരു നിമിഷം ഉയർന്നുതാഴ്ന്നു. കുട്ടിയെ എടുക്കമ്പോൾ അമ്മ മുന്നറിയിപ്പു നൽകി: “അച്ഛാ, സൂക്ഷിക്കണം.” “ഞാൻ അശ്രദ്ധ കാണിക്കുമോ“ എന്ന ചോദ്യം എന്റെ ഉള്ളിൽ മുരണ്ടു. “നിന്നെക്കാൾ മുമ്പേ ഞാൻ കുട്ടികളെ കണ്ടിരിക്കുന്നു” എന്നൊരു പ്രഖ്യാപനം, വീഴാൻ തക്കം പാർത്ത്, എന്റെ നാവിൽ ഉരുണ്ടു കളിച്ചു.
എന്നോടു മത്സരിക്കാൻ ഒരാൾ എത്തിയിരിക്കുന്നു! എന്റെ പരിചയവും എന്റെ ശ്രദ്ധയും എന്റെ സ്നേഹവും, എന്നെത്തന്നെയും, അളന്നു നോക്കാൻ, അതു പോരെന്നു പറയാനും അതിനെക്കാൾ കൂടുതൽ തനിക്കുണ്ടെന്നു സൂചിപ്പിക്കാനും, ഒരാൾ ഉണ്ടായിരിക്കുന്നു! ഒരു കാലത്ത് ഞാൻ പ്രപഞ്ചത്തിന്റെ മധ്യത്തിൽ വെച്ചു നടന്നിരുന്നയാൾക്ക് എന്റേതിൽനിന്നു വ്യത്യസ്തമായ താല്പര്യങ്ങളും വീക്ഷണങ്ങളും വിലയിരുത്തലുകളും രൂപം കൊണ്ടിരിക്കുന്നു! മനസ്സിലാക്കാനോ സഹിക്കാ എളുപ്പമുള്ള കാര്യമല്ല അതെന്ന് ഞാൻ പെട്ടെന്നു മനസ്സിലാക്കി.
പിന്നെ അച്ഛന്മാരെപ്പറ്റി ആലോചനയായി. മകനുവേണ്ടി എല്ലാം സമർപ്പിച്ചവരും മകനെ ബലിയർപ്പിച്ചവരും രണ്ടറ്റങ്ങളിൽ നിൽക്കുന്നു. മക്കളുടെ നന്ദികേടിനെ വിഷപ്പാമ്പിനോടുപമിച്ച ലിയർ രാജാവും പുത്രന്റെ യൌവനം കടം കൊണ്ട യയാതിയും രണ്ടറ്റങ്ങളിൽ നിൽക്കുന്നു. തന്റെ വിശ്വാസവും പ്രൌഢിയും ചോദ്യം ചെയ്ത മക്കളെ വക വരുത്താൻ നോക്കിയ രാജാക്കന്മാരും മക്കളുടെ നന്മക്കും നിലനില്പിനും വേണ്ടി സർവവും ത്യജിച്ച അച്ഛന്മാരും രണ്ടറ്റങ്ങളിൽ നിൽക്കുന്നു.
എല്ലാവരും നമുക്ക് പരിചയമുള്ള അച്ഛന്മാർ. കുറെക്കൂടി പരിചയമുള്ള അച്ഛന്മാർ--അമ്മമാരും--മക്കൾക്ക് കിരീടവും മേലങ്കിയും തരപ്പെടുത്താൻ വേണ്ടി പട വെട്ടുകയും കീഴടങ്ങുകയും ചെയ്യുന്നതു കണ്ട് മടുത്തതാണ് നമ്മുടെ തലമുറ. വാസ്തവത്തിൽ ആ വെട്ടുന്ന പടയിലോരോന്നും പുത്രന്റെ കയറ്റത്തിനും കീർത്തിക്കും വേണ്ടി മാത്രമല്ല; അവനവന്റെ സാക്ഷാൽക്കാരം കൂടി അതിന്റെ ഉദ്ദേശ്യമാകുന്നു. പും എന്ന നരകത്തിൽനിന്ന് പിതാവിനെ രക്ഷിക്കുന്ന ആളാണ് പുത്രൻ എന്നൊരു വചനമുണ്ടെങ്കിലും, പുത്രൻ വഴി സ്ഥിരപ്രതിഷ്ഠ നേടാൻ പറ്റുമോ എന്നു നോക്കുന്നവരാണ് അച്ഛന്മാരിൽ മിക്കവരും.
ഈ വഴിക്ക് ഒന്ന് ആലോചിച്ചു നോക്കൂ. മക്കൾ നന്നാവണം--മനുഷ്യനായി ജനിക്കുന്നവരെല്ലാം അങ്ങനെയേ ആഗ്രഹിക്കൂ. മനുഷ്യനെന്നല്ല, മൃഗങ്ങളും. പൂച്ചക്കുട്ടികളെ തള്ളപ്പൂച്ച ലാളിക്കുകയും ഇര തേടാനും മരം കേറാനും ശീലിപ്പിക്കുകയും ചെയ്യുന്നതു നോക്കി നിൽക്കുമ്പോൾ, അമ്മയാകാനുള്ള ബാലപാഠം അതിൽനിന്നു വേണം പഠിക്കാനെന്നു തോന്നും.
മക്കൾ നന്നാവണമെന്നു മാത്രമല്ല, താൻ വഴി നന്നാകണമെന്നും ആഗ്രഹിക്കുന്നവരാകും അച്ഛന്മാരിൽ അധികവും.
ഒരിക്കൽ മകന് ഒരു വിജയം കൈവന്നപ്പോൾ, ഞാൻ സന്തോഷിച്ചു. ആ സന്തോഷം അത്ര തന്നെ തോന്നാൻ കാരണം, അതന്റെ പിന്നിൽ എന്റെ ശ്രമവും ശുപാർശയും ഉണ്ടായിരുന്നു എന്ന വിചാരമായിരുന്നു. വിജയത്തിനുവേണ്ടി താൻ ചെയ്ത അധ്വാനത്തെപ്പതനിക്കുണ്ടായ റ്റിയും ഭാഗ്യത്തെപ്പറ്റിയും മകൻ വിസ്തരിക്കാൻ തുടങ്ങിയപ്പോൾ, ആരോ എവിടെയോ അസ്വസ്ഥനായോ? മകൻ ജയിക്കാൻ അച്ഛൻ പറ്റിച്ച പണിയൊക്കെ പെരുക്കിപ്പറയാനുള്ള ബദ്ധപ്പാടിലായിരുന്നു അച്ഛൻ. അച്ഛന്റെ ആ ഭാവത്തെ നമുക്ക് ഏറെ പരിചയമുള്ള ഭാഷയിൽ പറയാം: ഞാനെന്ന ഭാരം. ഞാനെന്ന ഭാരം തന്നെയാണല്ലോ തുടക്കത്തിൽ സൂചിപിച്ച മകളും അച്ഛനും തമ്മിലുള്ള മത്സരത്തിന്റെയും നിദാനം.
ഞാനെന്ന ഭാരം പേറി കഷ്ടപ്പെട്ടു പോരുന്ന പെരിയ ഒരു പിതാവിനെ നമുക്ക് കാലത്തിനപ്പുറം മുതലേ അറിയാം. തന്റെ മകൻ കേമൻ എന്നു നാട്ടുകാർ പറയുമ്പോൾ ഊറ്റം കൊണ്ട പെരുന്തച്ചൻ, അയാൾ തന്നെക്കാൾ കേമനാണെന്നോ താൻ അറിയാത്ത വഴികളിലൂടെ കേറിപ്പോയതാണെന്നോ കേൾക്കാൻ തുടങ്ങിയപ്പോൾ സന്തോഷിച്ചോ സഹികെട്ടോ? ജി ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചനിൽ അസൂയ ആളിക്കത്തുമ്പോൾ, എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഞാനെന്ന ഭാരം തൂങ്ങിനിൽക്കുന്നു. നേരേ നോക്കിയാൽ രണ്ടും ഒരേ ഭാവത്തിന്റെ രണ്ടു രൂപങ്ങളാണെന്നു കാണാം.
ഞാനെന്ന ഭാവം തീരെ കുറഞ്ഞവർക്കും ഞാനെന്ന ഭാരവല്ലാതെയുണ്ടാകും. തികഞ്ഞ വിനയത്തിന്റെ സൌമ്യമൂർത്തിയായി നാം കൊണ്ടാടുന്ന ആളാണല്ലോ വിശുദ്ധനായ അഗസ്റ്റിൻ. വിനയം കൊണ്ടും കുമ്പസാരം കൊണ്ടും പ്രസിദ്ധനായ അഗസ്റ്റിൻ തന്റെ വഴി--സമ്പൂർണ്ണമായ ആത്മനിഷേധത്തിന്റെ വഴി--മാത്രമേ ശരയായുള്ളു എന്നു ശഠിക്കുകയും, മറിച്ചൊരു വഴിയുമുണ്ടാകാം എന്നു വാദിച്ച പെലാജിയസ്സിനെ തുരത്താൻ ശ്രമിച്ച കഥ അത്ര തന്നെ പ്രസിദ്ധമല്ല. അഗസ്റ്റിൻ അച്ചന് അങ്ങനെയൊരു വിചാരം വരാമെങ്കിൽ എന്നെപ്പോലൊരാൾക്ക് എത്ര വേണമെങ്കിലും മാപ്പു കിട്ടാമെന്നു സമാധാനിക്കട്ടെ.
മകനുമായുള്ള മത്സരത്തിൽ ജയിക്കാൻ ഒരു തവണ ഞാൻ പൈതൃകം എന്ന സിനിമയിലെ അച്ഛന്റെ വാദം ഉദ്ധരിച്ചു. അവന്റെ മകൻ എങ്ങനെയാകണമെന്ന് എന്നെ മനസ്സിലാക്കുകയായിരുന്നു ഒരു ദിവസം. ഞാനെന്ന ഭാരം തൂങ്ങിയപ്പോൾ, ഞാൻ ഉള്ളിൽ ചോദിച്ചു: “ഇതൊക്കെ എനിക്കറിയാത്തതാണോ?” വാക്കുകളിൽ ഞാൻ ഉന്നയിച്ച കാര്യം ചോദ്യം പൈതൃകത്തിലെ പാരമ്പര്യവാദിയായ അച്ഛൻ പുരോഗമനവാദിയായ മകനോടു പറഞ്ഞതു തന്നെയായി: “എന്റെ മകൻ എങ്ങനെയാകണമെന്ന് ഞാൻ നിർബ്ബന്ധിച്ചിട്ടില്ല.”
ഒരു നിമിഷം മകൻ മിണ്ടാതിരുന്നു. അവന്റെ മൌനം എന്റെ മത്സരവിജയത്തിന്റെ ആഘോഷമായതുപോലെ തോന്നി. വീണ്ടും വീണു കിട്ടിയ ഒരു അവസരത്തിൽ, വിജയം ആഘോഷിക്കാൻ ഞാൻ പഴകിയ തുരുപ്പു പോലത്തെ ആ പൈതൃകവചനം എടുത്തു പെരുമാറാൻ തുടങ്ങിയപ്പോൾ മകൻ പറഞ്ഞു: “ഇനി അത് ആവർത്തിക്കേണ്ട. അച്ഛന്റെ ഉദാരതെയെ ഞാൻ മാനിക്കുന്നു. അതെനിക്കില്ല.”
ഞാൻ തോറ്റു.
(മലയാളം ന്യൂസ് ഒക്റ്റോബർ 4)
കുട്ടിയെ തൊടാൻ പോയപ്പോൾ അമ്മ ചോദിച്ചു: “അച്ഛൻ കൈ കഴുകിയോ?” “പിന്നെ എനിക്കറിയില്ല്ലേ?” എന്ന അർത്ഥത്തിൽ എന്റെ നോട്ടം ഒരു നിമിഷം ഉയർന്നുതാഴ്ന്നു. കുട്ടിയെ എടുക്കമ്പോൾ അമ്മ മുന്നറിയിപ്പു നൽകി: “അച്ഛാ, സൂക്ഷിക്കണം.” “ഞാൻ അശ്രദ്ധ കാണിക്കുമോ“ എന്ന ചോദ്യം എന്റെ ഉള്ളിൽ മുരണ്ടു. “നിന്നെക്കാൾ മുമ്പേ ഞാൻ കുട്ടികളെ കണ്ടിരിക്കുന്നു” എന്നൊരു പ്രഖ്യാപനം, വീഴാൻ തക്കം പാർത്ത്, എന്റെ നാവിൽ ഉരുണ്ടു കളിച്ചു.
എന്നോടു മത്സരിക്കാൻ ഒരാൾ എത്തിയിരിക്കുന്നു! എന്റെ പരിചയവും എന്റെ ശ്രദ്ധയും എന്റെ സ്നേഹവും, എന്നെത്തന്നെയും, അളന്നു നോക്കാൻ, അതു പോരെന്നു പറയാനും അതിനെക്കാൾ കൂടുതൽ തനിക്കുണ്ടെന്നു സൂചിപ്പിക്കാനും, ഒരാൾ ഉണ്ടായിരിക്കുന്നു! ഒരു കാലത്ത് ഞാൻ പ്രപഞ്ചത്തിന്റെ മധ്യത്തിൽ വെച്ചു നടന്നിരുന്നയാൾക്ക് എന്റേതിൽനിന്നു വ്യത്യസ്തമായ താല്പര്യങ്ങളും വീക്ഷണങ്ങളും വിലയിരുത്തലുകളും രൂപം കൊണ്ടിരിക്കുന്നു! മനസ്സിലാക്കാനോ സഹിക്കാ എളുപ്പമുള്ള കാര്യമല്ല അതെന്ന് ഞാൻ പെട്ടെന്നു മനസ്സിലാക്കി.
പിന്നെ അച്ഛന്മാരെപ്പറ്റി ആലോചനയായി. മകനുവേണ്ടി എല്ലാം സമർപ്പിച്ചവരും മകനെ ബലിയർപ്പിച്ചവരും രണ്ടറ്റങ്ങളിൽ നിൽക്കുന്നു. മക്കളുടെ നന്ദികേടിനെ വിഷപ്പാമ്പിനോടുപമിച്ച ലിയർ രാജാവും പുത്രന്റെ യൌവനം കടം കൊണ്ട യയാതിയും രണ്ടറ്റങ്ങളിൽ നിൽക്കുന്നു. തന്റെ വിശ്വാസവും പ്രൌഢിയും ചോദ്യം ചെയ്ത മക്കളെ വക വരുത്താൻ നോക്കിയ രാജാക്കന്മാരും മക്കളുടെ നന്മക്കും നിലനില്പിനും വേണ്ടി സർവവും ത്യജിച്ച അച്ഛന്മാരും രണ്ടറ്റങ്ങളിൽ നിൽക്കുന്നു.
എല്ലാവരും നമുക്ക് പരിചയമുള്ള അച്ഛന്മാർ. കുറെക്കൂടി പരിചയമുള്ള അച്ഛന്മാർ--അമ്മമാരും--മക്കൾക്ക് കിരീടവും മേലങ്കിയും തരപ്പെടുത്താൻ വേണ്ടി പട വെട്ടുകയും കീഴടങ്ങുകയും ചെയ്യുന്നതു കണ്ട് മടുത്തതാണ് നമ്മുടെ തലമുറ. വാസ്തവത്തിൽ ആ വെട്ടുന്ന പടയിലോരോന്നും പുത്രന്റെ കയറ്റത്തിനും കീർത്തിക്കും വേണ്ടി മാത്രമല്ല; അവനവന്റെ സാക്ഷാൽക്കാരം കൂടി അതിന്റെ ഉദ്ദേശ്യമാകുന്നു. പും എന്ന നരകത്തിൽനിന്ന് പിതാവിനെ രക്ഷിക്കുന്ന ആളാണ് പുത്രൻ എന്നൊരു വചനമുണ്ടെങ്കിലും, പുത്രൻ വഴി സ്ഥിരപ്രതിഷ്ഠ നേടാൻ പറ്റുമോ എന്നു നോക്കുന്നവരാണ് അച്ഛന്മാരിൽ മിക്കവരും.
ഈ വഴിക്ക് ഒന്ന് ആലോചിച്ചു നോക്കൂ. മക്കൾ നന്നാവണം--മനുഷ്യനായി ജനിക്കുന്നവരെല്ലാം അങ്ങനെയേ ആഗ്രഹിക്കൂ. മനുഷ്യനെന്നല്ല, മൃഗങ്ങളും. പൂച്ചക്കുട്ടികളെ തള്ളപ്പൂച്ച ലാളിക്കുകയും ഇര തേടാനും മരം കേറാനും ശീലിപ്പിക്കുകയും ചെയ്യുന്നതു നോക്കി നിൽക്കുമ്പോൾ, അമ്മയാകാനുള്ള ബാലപാഠം അതിൽനിന്നു വേണം പഠിക്കാനെന്നു തോന്നും.
മക്കൾ നന്നാവണമെന്നു മാത്രമല്ല, താൻ വഴി നന്നാകണമെന്നും ആഗ്രഹിക്കുന്നവരാകും അച്ഛന്മാരിൽ അധികവും.
ഒരിക്കൽ മകന് ഒരു വിജയം കൈവന്നപ്പോൾ, ഞാൻ സന്തോഷിച്ചു. ആ സന്തോഷം അത്ര തന്നെ തോന്നാൻ കാരണം, അതന്റെ പിന്നിൽ എന്റെ ശ്രമവും ശുപാർശയും ഉണ്ടായിരുന്നു എന്ന വിചാരമായിരുന്നു. വിജയത്തിനുവേണ്ടി താൻ ചെയ്ത അധ്വാനത്തെപ്പതനിക്കുണ്ടായ റ്റിയും ഭാഗ്യത്തെപ്പറ്റിയും മകൻ വിസ്തരിക്കാൻ തുടങ്ങിയപ്പോൾ, ആരോ എവിടെയോ അസ്വസ്ഥനായോ? മകൻ ജയിക്കാൻ അച്ഛൻ പറ്റിച്ച പണിയൊക്കെ പെരുക്കിപ്പറയാനുള്ള ബദ്ധപ്പാടിലായിരുന്നു അച്ഛൻ. അച്ഛന്റെ ആ ഭാവത്തെ നമുക്ക് ഏറെ പരിചയമുള്ള ഭാഷയിൽ പറയാം: ഞാനെന്ന ഭാരം. ഞാനെന്ന ഭാരം തന്നെയാണല്ലോ തുടക്കത്തിൽ സൂചിപിച്ച മകളും അച്ഛനും തമ്മിലുള്ള മത്സരത്തിന്റെയും നിദാനം.
ഞാനെന്ന ഭാരം പേറി കഷ്ടപ്പെട്ടു പോരുന്ന പെരിയ ഒരു പിതാവിനെ നമുക്ക് കാലത്തിനപ്പുറം മുതലേ അറിയാം. തന്റെ മകൻ കേമൻ എന്നു നാട്ടുകാർ പറയുമ്പോൾ ഊറ്റം കൊണ്ട പെരുന്തച്ചൻ, അയാൾ തന്നെക്കാൾ കേമനാണെന്നോ താൻ അറിയാത്ത വഴികളിലൂടെ കേറിപ്പോയതാണെന്നോ കേൾക്കാൻ തുടങ്ങിയപ്പോൾ സന്തോഷിച്ചോ സഹികെട്ടോ? ജി ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചനിൽ അസൂയ ആളിക്കത്തുമ്പോൾ, എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഞാനെന്ന ഭാരം തൂങ്ങിനിൽക്കുന്നു. നേരേ നോക്കിയാൽ രണ്ടും ഒരേ ഭാവത്തിന്റെ രണ്ടു രൂപങ്ങളാണെന്നു കാണാം.
ഞാനെന്ന ഭാവം തീരെ കുറഞ്ഞവർക്കും ഞാനെന്ന ഭാരവല്ലാതെയുണ്ടാകും. തികഞ്ഞ വിനയത്തിന്റെ സൌമ്യമൂർത്തിയായി നാം കൊണ്ടാടുന്ന ആളാണല്ലോ വിശുദ്ധനായ അഗസ്റ്റിൻ. വിനയം കൊണ്ടും കുമ്പസാരം കൊണ്ടും പ്രസിദ്ധനായ അഗസ്റ്റിൻ തന്റെ വഴി--സമ്പൂർണ്ണമായ ആത്മനിഷേധത്തിന്റെ വഴി--മാത്രമേ ശരയായുള്ളു എന്നു ശഠിക്കുകയും, മറിച്ചൊരു വഴിയുമുണ്ടാകാം എന്നു വാദിച്ച പെലാജിയസ്സിനെ തുരത്താൻ ശ്രമിച്ച കഥ അത്ര തന്നെ പ്രസിദ്ധമല്ല. അഗസ്റ്റിൻ അച്ചന് അങ്ങനെയൊരു വിചാരം വരാമെങ്കിൽ എന്നെപ്പോലൊരാൾക്ക് എത്ര വേണമെങ്കിലും മാപ്പു കിട്ടാമെന്നു സമാധാനിക്കട്ടെ.
മകനുമായുള്ള മത്സരത്തിൽ ജയിക്കാൻ ഒരു തവണ ഞാൻ പൈതൃകം എന്ന സിനിമയിലെ അച്ഛന്റെ വാദം ഉദ്ധരിച്ചു. അവന്റെ മകൻ എങ്ങനെയാകണമെന്ന് എന്നെ മനസ്സിലാക്കുകയായിരുന്നു ഒരു ദിവസം. ഞാനെന്ന ഭാരം തൂങ്ങിയപ്പോൾ, ഞാൻ ഉള്ളിൽ ചോദിച്ചു: “ഇതൊക്കെ എനിക്കറിയാത്തതാണോ?” വാക്കുകളിൽ ഞാൻ ഉന്നയിച്ച കാര്യം ചോദ്യം പൈതൃകത്തിലെ പാരമ്പര്യവാദിയായ അച്ഛൻ പുരോഗമനവാദിയായ മകനോടു പറഞ്ഞതു തന്നെയായി: “എന്റെ മകൻ എങ്ങനെയാകണമെന്ന് ഞാൻ നിർബ്ബന്ധിച്ചിട്ടില്ല.”
ഒരു നിമിഷം മകൻ മിണ്ടാതിരുന്നു. അവന്റെ മൌനം എന്റെ മത്സരവിജയത്തിന്റെ ആഘോഷമായതുപോലെ തോന്നി. വീണ്ടും വീണു കിട്ടിയ ഒരു അവസരത്തിൽ, വിജയം ആഘോഷിക്കാൻ ഞാൻ പഴകിയ തുരുപ്പു പോലത്തെ ആ പൈതൃകവചനം എടുത്തു പെരുമാറാൻ തുടങ്ങിയപ്പോൾ മകൻ പറഞ്ഞു: “ഇനി അത് ആവർത്തിക്കേണ്ട. അച്ഛന്റെ ഉദാരതെയെ ഞാൻ മാനിക്കുന്നു. അതെനിക്കില്ല.”
ഞാൻ തോറ്റു.
(മലയാളം ന്യൂസ് ഒക്റ്റോബർ 4)
Monday, September 27, 2010
കഥ വേണം കാര്യം നടക്കാൻ
ഹിന്ദി സാഹിത്യകാരനായ സോമൻ സാറിന്റെ അളിയൻ രാജപ്പൻ നായർ ആദായനികുതി വകുപ്പിൽനിന്നു പിരിഞ്ഞപ്പോൾ കഥയെഴുതാൻ തുടങ്ങി. കഥാസമാഹാരത്തെപ്പറ്റി അഭിപ്രായം പറയണമെന്ന് വിശേഷിച്ചൊരു കഥയുമില്ലാത്ത എന്നോട് ആവശ്യപ്പപ്പോൾ ഒഴിയാൻ വയ്യാതായി. അങ്ങനെ എന്തൊക്കെയോ കുത്തിക്കുറിച്ചു. അതിൽ ഇങ്ങനെ ഒന്നോ രണ്ടോ വാക്യവും കടന്നു കൂടി: “കഥക്കു കൊടുക്കുന്ന ഗൌരവവും മന:പൂർവതയും വേണ്ടതല്ല ഈ പുസ്തകം. ഇതു കഥയല്ല, കാര്യമാകുന്നു.”
എഴുതിക്കഴിഞ്ഞപ്പോൾ എഴുതിയതിന് അർഥം കണ്ടെത്തുന്ന തത്രപ്പാടിലായി. പലപ്പോഴും അങ്ങനെയല്ലേ? കഥയെ നമ്മൾ കാര്യത്തെക്കാൾ കാര്യമായെടുക്കുന്നു; സാഹിത്യത്തെ ജീവിതത്തെക്കാൾ മന:പൂർവതയോടെ സമീപിക്കുന്നു. ജീവിതം കാറ്റു പോലെയാണ്, വെളിച്ചം പോലെയാണ്. വിശേഷിച്ചൊരു ശ്രമവുമില്ലാതെ അതങ്ങനെ ഉണ്ടാകുന്നു. കഥ അങ്ങനെ അല്ലല്ലോ. കെട്ടിയുണ്ടാക്കുന്നതാണ് കഥ. അതിന്റെ ഉള്ളൊതുക്കവും പൊരുത്തക്കേടും പരിണാമഗുപ്തിയും വായനക്കാർ എത്രയോ സാരമായെടുക്കുന്നു, നൂറ്റാണ്ടുകളിലൂടെ ചർച്ച ചെയ്തുപോകുന്നു. ദിവസവും അനുഭവിക്കുമ്പോൾ അതത്ര ശോഭിക്കുന്നില്ല. അതുകൊണ്ട് അനുഭവകഥയായാൽ കഥ ഗുണം പിടിക്കില്ല. അറബിക്കഥയിലെ യുക്തിരാഹിത്യം ജീവിതത്തിൽ എപ്പോഴും കാണാം; പക്ഷേ അറബിക്കഥയാകുന്നു കൂടുതൽ രസകരം.
ഇന്ദ്രജാലം കണ്ട് നാം ഭ്രമിക്കാറില്ലേ? കാണാതാകുകയോ എങ്ങുനിന്നോ ഇറങ്ങിവരുകയോ ചെയ്യുന്ന പന്തിനെയോ ചെപ്പിനെയോ പങ്കജാക്ഷിയെയോ കണ്ട് കാണികൾ മുഴുവൻ കോൾമയിർ കൊള്ളൂം. നിറവും രൂപവും മാറുന്ന മേഘങ്ങളെയോ, നാമ്പും ഇലയും നീട്ടി പൂവിടുന്ന ചെടികളെയോ, തമ്മിലടിച്ചു തകരാതെ കറങ്ങുന്ന ഗോളങ്ങളെയോ നോക്കി അമ്പരക്കുകയും ആ മാഹേന്ദ്രജാലത്തിൽ രസിക്കുകയും ചെയ്യുന്നതോ, കവികൾ മാത്രം. ജീവിതത്തിന്റെ സാധാരണത്വത്തിൽനിന്ന്, അടുത്ത് അറിയുന്ന അവനവനിൽനിന്ന്, ചുറ്റുപാടിൽനിന്ന്, തെന്നി മാറി, ഭ്രമിപ്പിക്കുന്ന എന്തിലെങ്കിലും കൂപ്പുകുത്താൻ, താനല്ലാതായി അലയാൻ, മനുഷ്യന് ഒരു വാഞ്ഛ ഉണ്ടെന്ന് ഞാൻ കരുതുന്നു. ഉള്ളിന്റെ ഉള്ളിലെ തന്നെ മനസ്സിലാക്കാനുള്ള പ്രയാണമായി ജീവിതത്തെ മാറ്റണമെന്നാണ് ആചാര്യന്മാരുടെ നിർദ്ദേശം. പക്ഷേ താനല്ലാത്തതെന്തെങ്കിലുമാകാനുള്ള ത്വരയല്ലേ കൂടുതൽ ശക്തം?
കുറച്ചിട മുമ്പ് ഫെർണാണ്ടോ പെസൊവ എന്നൊരു പോർടുഗീസ് എഴുത്തുകാരനെപ്പറ്റി വായിച്ചപ്പോൾ ഈ വിചാരം ബലപ്പെട്ടു. അദ്ദേഹം എഴുതിയത് തന്റെ പേരിലായിരുന്നില്ല. പല പേരുകളിൽ, തമ്മിൽ ഇടപഴകുകയും ഇടയുകയും ചെയ്യുന്നവരായ പലരുടെയും പേരുകളിൽ, എഴുതാനായിരുന്നു അദ്ദേഹത്തിനു കമ്പം. അവരൊക്കെ പെസൊവയിൽ ഒതുങ്ങിയിരുന്നുവെന്ന് വേണമെങ്കിൽ പറയാം;
പക്ഷേ അവർക്കൊക്കെ തനതായ അസ്തിത്വവും വ്യക്തിത്വവും ഉണ്ടായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കഥാപാത്രങ്ങളെപ്പോലെത്തന്നെ കഥാകാരനും സാങ്കല്പികമായി മാറുന്നു. അങ്ങനെ താനല്ലാത്ത തന്നെ അവതരിപ്പിച്ചു പെസൊവ.
കഴിഞ്ഞ ദിവസം വായിച്ച റോബർടൊ ബൊലാനോയുടെ 2666 എന്ന നോവലിലും ഈ സങ്കേതവും താല്പര്യവും കണ്ടു. നൊബേൽ സമ്മനം കിട്ടാനിരുന്ന ബെന്നൊ ആർചിംബാൾഡി എന്ന നോവലിസ്റ്റിനെപ്പറ്റിയാണ് 2666 എന്ന കൃതി. ആർച്ചിംബാൾഡിയുടെ കൃതികളും കഥകളും കഥാപാത്രങ്ങളും ജീവിതസന്ധികളും സമഗ്രമായി ചർച്ച ചെയ്യപ്പെടുന്നു. അദ്ദേഹത്തെ കണ്ടവരെ കണ്ടവരുമായി അഭിമുഖം നടക്കുന്നു. അദ്ദേഹത്തെ തേടി നാലു പേർ യാത്ര തിരിക്കുന്നു. ആർച്ചിംബാൾഡിയെ മാത്രം കണ്ടു കിട്ടുന്നില്ല. ആ കണ്ടെത്തൽ നടത്തുന്നതോ, കഥാപാത്രങ്ങൾ മാത്രമായ വേറെ നാലു പേരും. അവരെല്ലാം ഇല്ലാത്തവർ. അവർ അന്വേഷിക്കുന്നയാളും ഇല്ലാത്തവർ. ഇല്ലാത്തവരുടെ ഉണ്മയാണ് ചർച്ചാവിഷയം. മൂർത്തവും പരിമിതവുമായ യാഥാർഥ്യത്തിൽ അഭിരമിക്കുന്നതിനെക്കാൾ രസമാണെന്നു വരുന്നു മായികവും നിരന്തരം മറഞ്ഞുപോകുന്നതുമായ സങ്കല്പത്തെ തേടിയുള്ള യാത്ര.
മനുഷ്യേതരമായ സഞ്ചാരങ്ങളും സംഭവങ്ങളും പഞ്ചതന്ത്രം മുതൽക്കേ മനുഷ്യനെ രസിപ്പിച്ചുവരുന്നു. ആ ജനുസ്സിൽ പെടുത്താവുന്നതായി ഏറ്റവും ഒടുവിൽ കണ്ടത് അവതാർ എന്ന സിനിമയായിരുന്നു. മനുഷ്യൻ മനുഷ്യന്റെ മന്ത്രം കൊണ്ടും തന്ത്രം കൊണ്ടും അമാനുഷമായ സിദ്ധികളും സ്വഭാവങ്ങളും സ്വാംശീകരിച്ച്, അമാനുഷരായ കുറെ ജീവികളുടെ ലോകത്തിൽ കയറിക്കൂടി, അവിടത്തെ പ്രകൃതിയുമായി വഴക്കിട്ടു കൊലവിളി നടത്തുന്ന കഥയാണ് അവതാർ. വികാരത്തിലും വാസനയിലും ആ ജീവികൾക്കും ഒട്ടൊക്കെ മാനുഷികത ഇല്ലെന്നല്ല. പരിചിതമായ, പരിമിതമായ മനുഷ്യജീവിതത്തിൽനിന്ന് തെന്നി മാറി, അമാനുഷമായ, അസാധാരണമായ അനുഭവം സൃഷ്ടിക്കാനാണ് അവിടെയും ഉദ്യമം.
പല തരം മരുന്നു സേവിച്ച് പരിചിതമല്ലാത്ത അനുഭവം അന്വേഷിച്ചു പോകുന്നതിന്റെ രഹസ്യം മറ്റൊന്നല്ല.
നമുക്ക് മറ്റൊന്നായി മാറണം. സ്വയം മടുത്തിട്ടോ, അറിയാത്തതറിയാനുള്ള കൌതുകം കൊണ്ടോ, നമ്മളൊക്കെ കാര്യങ്ങളിൽനിന്ന് കഥകളിലേക്ക് പോകുന്നു. കഥ തന്നെ രസകരം, കാര്യമല്ല.
അതു മനസ്സിൽ വെച്ചുകൊണ്ടാണ് തുടക്കത്തിൽ സോമൻ സാറിന്റെ അളിയന്റെ കഥകളെ പരാമർശിച്ചു പറഞ്ഞത്, ജീവിതത്തിലെ പരിചിതമായ കാര്യങ്ങളെക്കാൾ കൂടുതൽ ഗൌരവത്തോടെയും മന:പൂർവതയോടെയും സമീപിക്കപ്പെടുന്നത് കഥകൾ തന്നെ. “ കഥയല്ലിതു ജീവിതം” എന്നും “സത്യം കഥയെക്കാൾ വിചിത്രം” എന്നുമൊക്കെ മേനി പറയാമെന്നേയുള്ളു. കഥ തന്നെ വേണം കാര്യം നടക്കാൻ.
(മലയാളം ന്യൂസ് സപ്തംബർ 27)
എഴുതിക്കഴിഞ്ഞപ്പോൾ എഴുതിയതിന് അർഥം കണ്ടെത്തുന്ന തത്രപ്പാടിലായി. പലപ്പോഴും അങ്ങനെയല്ലേ? കഥയെ നമ്മൾ കാര്യത്തെക്കാൾ കാര്യമായെടുക്കുന്നു; സാഹിത്യത്തെ ജീവിതത്തെക്കാൾ മന:പൂർവതയോടെ സമീപിക്കുന്നു. ജീവിതം കാറ്റു പോലെയാണ്, വെളിച്ചം പോലെയാണ്. വിശേഷിച്ചൊരു ശ്രമവുമില്ലാതെ അതങ്ങനെ ഉണ്ടാകുന്നു. കഥ അങ്ങനെ അല്ലല്ലോ. കെട്ടിയുണ്ടാക്കുന്നതാണ് കഥ. അതിന്റെ ഉള്ളൊതുക്കവും പൊരുത്തക്കേടും പരിണാമഗുപ്തിയും വായനക്കാർ എത്രയോ സാരമായെടുക്കുന്നു, നൂറ്റാണ്ടുകളിലൂടെ ചർച്ച ചെയ്തുപോകുന്നു. ദിവസവും അനുഭവിക്കുമ്പോൾ അതത്ര ശോഭിക്കുന്നില്ല. അതുകൊണ്ട് അനുഭവകഥയായാൽ കഥ ഗുണം പിടിക്കില്ല. അറബിക്കഥയിലെ യുക്തിരാഹിത്യം ജീവിതത്തിൽ എപ്പോഴും കാണാം; പക്ഷേ അറബിക്കഥയാകുന്നു കൂടുതൽ രസകരം.
ഇന്ദ്രജാലം കണ്ട് നാം ഭ്രമിക്കാറില്ലേ? കാണാതാകുകയോ എങ്ങുനിന്നോ ഇറങ്ങിവരുകയോ ചെയ്യുന്ന പന്തിനെയോ ചെപ്പിനെയോ പങ്കജാക്ഷിയെയോ കണ്ട് കാണികൾ മുഴുവൻ കോൾമയിർ കൊള്ളൂം. നിറവും രൂപവും മാറുന്ന മേഘങ്ങളെയോ, നാമ്പും ഇലയും നീട്ടി പൂവിടുന്ന ചെടികളെയോ, തമ്മിലടിച്ചു തകരാതെ കറങ്ങുന്ന ഗോളങ്ങളെയോ നോക്കി അമ്പരക്കുകയും ആ മാഹേന്ദ്രജാലത്തിൽ രസിക്കുകയും ചെയ്യുന്നതോ, കവികൾ മാത്രം. ജീവിതത്തിന്റെ സാധാരണത്വത്തിൽനിന്ന്, അടുത്ത് അറിയുന്ന അവനവനിൽനിന്ന്, ചുറ്റുപാടിൽനിന്ന്, തെന്നി മാറി, ഭ്രമിപ്പിക്കുന്ന എന്തിലെങ്കിലും കൂപ്പുകുത്താൻ, താനല്ലാതായി അലയാൻ, മനുഷ്യന് ഒരു വാഞ്ഛ ഉണ്ടെന്ന് ഞാൻ കരുതുന്നു. ഉള്ളിന്റെ ഉള്ളിലെ തന്നെ മനസ്സിലാക്കാനുള്ള പ്രയാണമായി ജീവിതത്തെ മാറ്റണമെന്നാണ് ആചാര്യന്മാരുടെ നിർദ്ദേശം. പക്ഷേ താനല്ലാത്തതെന്തെങ്കിലുമാകാനുള്ള ത്വരയല്ലേ കൂടുതൽ ശക്തം?
കുറച്ചിട മുമ്പ് ഫെർണാണ്ടോ പെസൊവ എന്നൊരു പോർടുഗീസ് എഴുത്തുകാരനെപ്പറ്റി വായിച്ചപ്പോൾ ഈ വിചാരം ബലപ്പെട്ടു. അദ്ദേഹം എഴുതിയത് തന്റെ പേരിലായിരുന്നില്ല. പല പേരുകളിൽ, തമ്മിൽ ഇടപഴകുകയും ഇടയുകയും ചെയ്യുന്നവരായ പലരുടെയും പേരുകളിൽ, എഴുതാനായിരുന്നു അദ്ദേഹത്തിനു കമ്പം. അവരൊക്കെ പെസൊവയിൽ ഒതുങ്ങിയിരുന്നുവെന്ന് വേണമെങ്കിൽ പറയാം;
പക്ഷേ അവർക്കൊക്കെ തനതായ അസ്തിത്വവും വ്യക്തിത്വവും ഉണ്ടായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കഥാപാത്രങ്ങളെപ്പോലെത്തന്നെ കഥാകാരനും സാങ്കല്പികമായി മാറുന്നു. അങ്ങനെ താനല്ലാത്ത തന്നെ അവതരിപ്പിച്ചു പെസൊവ.
കഴിഞ്ഞ ദിവസം വായിച്ച റോബർടൊ ബൊലാനോയുടെ 2666 എന്ന നോവലിലും ഈ സങ്കേതവും താല്പര്യവും കണ്ടു. നൊബേൽ സമ്മനം കിട്ടാനിരുന്ന ബെന്നൊ ആർചിംബാൾഡി എന്ന നോവലിസ്റ്റിനെപ്പറ്റിയാണ് 2666 എന്ന കൃതി. ആർച്ചിംബാൾഡിയുടെ കൃതികളും കഥകളും കഥാപാത്രങ്ങളും ജീവിതസന്ധികളും സമഗ്രമായി ചർച്ച ചെയ്യപ്പെടുന്നു. അദ്ദേഹത്തെ കണ്ടവരെ കണ്ടവരുമായി അഭിമുഖം നടക്കുന്നു. അദ്ദേഹത്തെ തേടി നാലു പേർ യാത്ര തിരിക്കുന്നു. ആർച്ചിംബാൾഡിയെ മാത്രം കണ്ടു കിട്ടുന്നില്ല. ആ കണ്ടെത്തൽ നടത്തുന്നതോ, കഥാപാത്രങ്ങൾ മാത്രമായ വേറെ നാലു പേരും. അവരെല്ലാം ഇല്ലാത്തവർ. അവർ അന്വേഷിക്കുന്നയാളും ഇല്ലാത്തവർ. ഇല്ലാത്തവരുടെ ഉണ്മയാണ് ചർച്ചാവിഷയം. മൂർത്തവും പരിമിതവുമായ യാഥാർഥ്യത്തിൽ അഭിരമിക്കുന്നതിനെക്കാൾ രസമാണെന്നു വരുന്നു മായികവും നിരന്തരം മറഞ്ഞുപോകുന്നതുമായ സങ്കല്പത്തെ തേടിയുള്ള യാത്ര.
മനുഷ്യേതരമായ സഞ്ചാരങ്ങളും സംഭവങ്ങളും പഞ്ചതന്ത്രം മുതൽക്കേ മനുഷ്യനെ രസിപ്പിച്ചുവരുന്നു. ആ ജനുസ്സിൽ പെടുത്താവുന്നതായി ഏറ്റവും ഒടുവിൽ കണ്ടത് അവതാർ എന്ന സിനിമയായിരുന്നു. മനുഷ്യൻ മനുഷ്യന്റെ മന്ത്രം കൊണ്ടും തന്ത്രം കൊണ്ടും അമാനുഷമായ സിദ്ധികളും സ്വഭാവങ്ങളും സ്വാംശീകരിച്ച്, അമാനുഷരായ കുറെ ജീവികളുടെ ലോകത്തിൽ കയറിക്കൂടി, അവിടത്തെ പ്രകൃതിയുമായി വഴക്കിട്ടു കൊലവിളി നടത്തുന്ന കഥയാണ് അവതാർ. വികാരത്തിലും വാസനയിലും ആ ജീവികൾക്കും ഒട്ടൊക്കെ മാനുഷികത ഇല്ലെന്നല്ല. പരിചിതമായ, പരിമിതമായ മനുഷ്യജീവിതത്തിൽനിന്ന് തെന്നി മാറി, അമാനുഷമായ, അസാധാരണമായ അനുഭവം സൃഷ്ടിക്കാനാണ് അവിടെയും ഉദ്യമം.
പല തരം മരുന്നു സേവിച്ച് പരിചിതമല്ലാത്ത അനുഭവം അന്വേഷിച്ചു പോകുന്നതിന്റെ രഹസ്യം മറ്റൊന്നല്ല.
നമുക്ക് മറ്റൊന്നായി മാറണം. സ്വയം മടുത്തിട്ടോ, അറിയാത്തതറിയാനുള്ള കൌതുകം കൊണ്ടോ, നമ്മളൊക്കെ കാര്യങ്ങളിൽനിന്ന് കഥകളിലേക്ക് പോകുന്നു. കഥ തന്നെ രസകരം, കാര്യമല്ല.
അതു മനസ്സിൽ വെച്ചുകൊണ്ടാണ് തുടക്കത്തിൽ സോമൻ സാറിന്റെ അളിയന്റെ കഥകളെ പരാമർശിച്ചു പറഞ്ഞത്, ജീവിതത്തിലെ പരിചിതമായ കാര്യങ്ങളെക്കാൾ കൂടുതൽ ഗൌരവത്തോടെയും മന:പൂർവതയോടെയും സമീപിക്കപ്പെടുന്നത് കഥകൾ തന്നെ. “ കഥയല്ലിതു ജീവിതം” എന്നും “സത്യം കഥയെക്കാൾ വിചിത്രം” എന്നുമൊക്കെ മേനി പറയാമെന്നേയുള്ളു. കഥ തന്നെ വേണം കാര്യം നടക്കാൻ.
(മലയാളം ന്യൂസ് സപ്തംബർ 27)
Monday, September 20, 2010
വെറുക്കാൻ എന്തെളുപ്പം!
തിങ്കളാഴ്ച ആസ്പത്രിയിൽ വെച്ച് രാമചന്ദ്രനെ കണ്ടപ്പോൾ, ഞാൻ വീണ്ടും വെരിയർ എൽവിനെ ഓർത്തു, അദ്ദേഹം ഉദ്ധരിച്ച പ്രൊഫസർ ഹണ്ടറുടെ വചനം ഓർത്തു. “എന്റെ ഓരോ ശത്രുവിനോടും എനിക്ക് നന്ദി തോന്നുന്നു. എന്നെ ചൂടാക്കാനുള്ള അവസരം ഉപയോഗപ്പെടുത്താത്ത ഓരോ ആൾക്കും എന്റെ ജീവൻ കടപ്പെട്ടിരിക്കുന്നു.“
ഗാന്ധിയുടെ പ്രേഷിതപ്രവർത്തനത്തിൽ ആകൃഷ്ടനായി, ഇന്ത്യയിൽ താമസമാക്കി, ആദിവാസികൾക്കിടയിൽ സേവനമനുഷ്ഠിച്ച ഇംഗ്ലിഷുകാരൻ നരവംശശാസ്ത്രജ്ഞനായിരുന്നു വെരിയർ എൽവിൻ. അദ്ദേഹം ആകാശവണിയിൽ ആസാദ് സ്മാരക പ്രഭാഷണത്തിൽ ഉദ്ധരിച്ചതായിരുന്നു ഹണ്ടറുടെ വചനം. സ്നേഹദർശനമായിരുന്നു പ്രഭാഷണവിഷയം. പ്രഭാഷകൻ ഉദ്ധരിക്കാൻ കണ്ടതാകട്ടെ, ഒരു ശരീരശാസ്ത്രജ്ഞന്റെ ചിന്തയും.
വികാരാവേഗം ശരീരത്തിൽ വരുത്തുന്ന മാറ്റത്തെപ്പറ്റി പഠിക്കുമ്പോൾ ഉരുത്തിരിഞ്ഞതായിരുന്നു ഹണ്ടറുടെ ആ ചിന്ത. ഹൃദ്രോഗത്തിന്റെ ഭാവരൂപങ്ങളെപ്പറ്റി പ്രാരംഭഗവേഷണം നടത്തിയ ആളായിരുന്നു ഹണ്ടർ. ഓരോ തവണയും ദേഷ്യം വരുമ്പോൾ, ഈർഷ്യ തോന്നുമ്പോൾ, പക പുകയുമ്പോൾ, ഹൃദയത്തിന്റെ ശേഷി കുറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. അപ്പോൾ പിന്നെ ഈർഷ്യ വരുത്താനുള്ള തക്കം ഉപയോഗിക്കാതെ വിടുന്ന ആളോട് നന്ദി തോന്നേണ്ടേ? സൌഹൃദവും സ്നേഹവുമാണല്ലോ സ്വാസ്ഥ്യത്തിന്റെ നിദാനം. അതിൽനിന്ന് എൽവിൻ നിഷ്പാദിപ്പിച്ചെടുത്തു, സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം, സ്നേഹത്താൽ വൃദ്ധി തേടുന്നൂ...
ആസ്പത്രിയിൽ വെച്ച് രാമചന്ദ്രൻ ചൂടായപ്പോൾ, എൽ വിനെ ഓർത്തത് അങ്ങനെയായിരുന്നു. ചൂടാവാൻ കാരണമുണ്ടായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. മുപ്പത്തഞ്ചു കൊല്ലം പഴയതാണ് ആ വിരോധത്തിന്റെ കഥ. ഒരുമിച്ചു ജോലി ചെയ്തിരുന്നവരായിരുന്നു ഞങ്ങൾ. എന്നെ രാമചന്ദ്രൻ വേല വെച്ചപ്പോൾ, എനിക്കു ചെയ്യാമായിരുന്നത് ഞാനും ഒപ്പിച്ചു. അതിന്റെ ദേഷ്യം അദ്ദേഹത്തിന് മറക്കാൻ വയ്യായിരുന്നു, മൂന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും. അതിനിടയിൽ വല്ലപ്പോഴുമേഞങ്ങൾ കാണാനിടയായിട്ടുള്ളു. കണ്ടാൽ ഞങ്ങൾ മുഖം തിരിച്ചു പോകും.
തിങ്കളാഴ്ച തൊട്ടടുത്ത് കണ്ടുമുട്ടിയപ്പോൾ, ഞാൻ കരുതി, കാലം കുറെയായില്ലേ, വയസ്സായില്ലേ, ഇനിയും പഴയ വൈരാഗ്യം കൊരട്ടത്തിട്ടു നടക്കണമോ? വൈരാഗ്യം കൊണ്ടോ സൊഹൃദം കൊണ്ടോ, ഞങ്ങൾക്കു തമ്മിൽത്തമ്മിൽ ചെയ്യാവുന്ന ദോഷവും ഗുണവും വിശേഷിച്ചൊന്നുമില്ല താനും. അങ്ങനെയെങ്കിൽ, ഏറെ നാളായി ഉടന്നുകിടക്കുന്ന ഒരു ബന്ധം വിളക്കിയെടുക്കുന്നതല്ലേ ആരോഗ്യം? ഒരു വൈരം കുറയുമ്പോൾ, എന്റെ ഉള്ളിലെ ചൂട് അത്രയും കുറയുമെന്ന വാസ്തവം ദിവസം തോറും അറിയാൻ തുടങ്ങിയിരിക്കുന്നു. അതൊക്കെ കരുതി, ഞാൻ ചോദിച്ചു, “എന്താ രാമചന്ദ്രാ, അറിയുമോ?”
ഒരു നിമിഷം അദ്ദേഹം ഒന്നും മിണ്ടിയില്ല. തയ്യാറാവുകയായിരുന്നു, എന്നോടു തട്ടിക്കേറാൻ. എന്തു ചെയ്യണമെന്നു തീരുമാനമായപ്പോൾ രാമചന്ദ്രൻ മുരണ്ടു, “എന്തിനാ അറിയുന്നേ...?” അടുത്തുനിന്നിരുന്നവർ എന്നെ നോക്കി, തമ്മിൽത്തമ്മിൽ നോക്കി. എന്റെ ഭാര്യ വല്ലാതായി. “അതൊക്കെ കിട്ടണം. അയാളോട് കിന്നാരം പറയാൻ നോക്കേണ്ട വല്ല കാര്യവുമുണ്ടോ?“ ഞാൻ ഒന്നും മിണ്ടിയില്ല. പക്ഷേ എനിക്കു വല്ലായ്മയും തോന്നിയില്ല. ഉള്ളിൽ പൊള്ളിയിരുന്നത് രാമചന്ദ്രനായിരിക്കണം. കുറച്ചു നേരമെങ്കിലും എന്നോടുള്ള പഴകിയ പക അദ്ദേഹത്തിൽ വീണ്ടും പുകഞ്ഞിരിക്കണം. ഞാൻ വീണ്ടും വെരിയർ എൽവിനെയും പ്രൊഫസർ ഹണ്ടറെയും ഓർത്തു.
രാമചന്ദ്രനെപ്പോലെയല്ല കൃഷ്ണൻ നായർ. ദിവസവും പല വട്ടം കാണാറുള്ള കൃഷ്ണൻ നായരും ഞാനും കണ്ട മട്ടു കാണിക്കാറില്ല. ഒരു വൈകുന്നേരം ഞങ്ങൾ അഭിമുഖമായി ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ വിരോധത്തെച്ചൊല്ലിയുള്ള വിരോധം എന്റെ ഉള്ളിൽ തള്ളി വന്നു. രണ്ടും കല്പിച്ച് ഞാൻ ചോദിച്ചു: “കൃഷ്ണൻ നായർക്കെന്താ ഇത്ര ഗൌരവം?” “ഏയ്, അങ്ങനെയൊന്നുമില്ല” എന്നു മാത്രം പറഞ്ഞ് അദ്ദേഹം വീണ്ടും നടന്നു തുടങ്ങി. പക്ഷേ അതിനിടെ “ഗൌരവം” മുഴുവൻ അലിഞ്ഞു തുടങ്ങിയിരുന്നു. പിന്നെ ഞാനും അദ്ദേഹവും ഓരോന്നു പറഞ്ഞ് ചിരിക്കാൻ തുടങ്ങി.
ഓരോ ബന്ധവും പുതുക്കിയെടുക്കുമ്പോൾ, പുതിയൊരു ജന്മം കൈവരുന്നതു പോലെ തോന്നും. ഉറങ്ങിക്കിടക്കുന്ന ആയിരം കോശങ്ങൾ ഉണർന്നെണീൽക്കുന്നതു പോലെ തോന്നും. വീർപ്പു മുട്ടി നിൽക്കുന്ന ആൾക്ക് ശ്വാസം നേരെ വീണതു പോലെയാകും. ചെറുപ്പക്കാരുടെ പുതിയ ഭാഷയിൽ പറഞ്ഞാൽ, മസിൽ പിടിച്ചിരിക്കുകയായിരുന്നു അതുവരെ ഞാൻ രാമചന്ദ്രനെയും കൃഷ്ണൻ നായരെയും കണുമ്പോൾ. രണ്ടു പേരോടും സംസാരിക്കാൻ മുൻ കൈ എടുത്തപ്പോൾ, എന്റെ ഉള്ളിലെ കെട്ടുപാടെല്ലാം അയഞ്ഞു, അല്ല, അഴിഞ്ഞു. പല അസുഖങ്ങളുമുള്ള കൃഷ്ണൻ നായർക്കും ഉൾക്കെട്ടഴിഞ്ഞ അനുഭവം ഉണ്ടായിരിക്കണം.
എന്നോടു തട്ടിക്കേറിയ രാമചന്ദ്രനോ? എനിക്കു സംശയമില്ല, എന്നെ ഒന്നു “കൊച്ചാക്കി”യതിലുള്ള ഗർവോടൊപ്പം, പഴകിയ രോഷം പുതുക്കിയതിന്റെ ഭാരവും അദ്ദേഹമറിയാതെ അദ്ദേഹത്തിൽ പെരുകി വന്നിരിക്കണം. ഓരോ വൈരത്തിന്റെ ഉത്ഭവത്തിലും, ആയിരം
സർഗ്ഗകോശങ്ങൾ വിറളി പിടിച്ച് ആത്മാഹുതി ചെയ്യുന്നു. അതിനെക്കാളേറെയാവും ഓരോ വൈരത്തെയും നവീകരിക്കാനുള്ള ശ്രമം വഴി ഉണ്ടാകുന്ന ജീവനാശം. സ്വയം ദേഷ്യപ്പെടുമ്പോഴും വേറൊരാളെ ദേഷ്യം പിടിപ്പിക്കുമ്പോഴും സംഭവിക്കുന്നതും അതു തന്നെ:
സർഗ്ഗകോശങ്ങളുടെ മരണം. സ്നേഹവ്യാഹതി തന്നെ മരണം എന്ന് ആശാൻ വചനം. തന്നെ ദേഷ്യപ്പെടുത്താനുള്ള അവസരം ഉപയോഗപ്പെടുത്താത്ത ശത്രുവിനോടു നന്ദി പറയാൻ പ്രൊഫസർ ഹണ്ടർക്കു തോന്നിയതിന്റെ കാരണം മറ്റൊന്നല്ല. വാസ്തവത്തിൽ, അങ്ങനെ ചെയ്യാത്ത ശത്രു തന്നെയല്ലേ മിത്രം?
രാമചന്ദ്രൻ എന്നോടു തട്ടിക്കേറിയതിനുശേഷം ഞാൻ ഒരു കണക്കെടുപ്പിനു മുതിർന്നു. എത്ര പേരുമായുള്ള പരിചയം ഞാൻ മരവിപ്പിച്ചിരിക്കുന്നു? എത്ര പേരുമായുള്ള ബന്ധത്തിനു തീ കൊളുത്തിയിരിക്കുന്നു. ഓരോന്നിനും വിശേഷിച്ചൊരു കാരണവുമില്ല. വലിയൊരു താല്പര്യസംഘട്ടനമോ കഴുത്തറുപ്പൻ കിടമത്സരമോ ചതിയോ പ്രതികാരമോ ഒന്നും മരവിക്കുകയോ മലീമസമാകുകയോ ചെയ്യുന്ന ബന്ധങ്ങളുടെ പിന്നിലില്ല. ഒന്നും രണ്ടും പറഞ്ഞ്, അല്ലെങ്കിൽ മൂന്നും നാലും ശങ്കിച്ചും സങ്കല്പിച്ചും, ഞാനോ നീയോ വലിയവനെന്നു തർക്കിച്ച്, തമ്മിൽത്തമ്മിൽ സംസാരിക്കാതാവുന്നു; പിന്നെ വിജാഗിരിയിലെ തുരുമ്പു പോലെ എന്തോ വളർന്നു വരുന്നു.; അതാകട്ടെ, നേരെ കരളിലും കപോലത്തിലും പടർന്നു പിടിക്കുന്നു. ഒടുവിൽ പറഞ്ഞതിന് ഹണ്ടറുടെ സാക്ഷ്യമുണ്ടെന്ന് ഓർക്കുക.
ആ തുരുമ്പ് എടുത്തു കളയുന്ന ഒരാളെ ഞാൻ പണ്ടൊരിക്കൽ ഞാൻ കണ്ടു മുട്ടി. അതു പോലെ എത്രയോ ആളുകൾ ഉണ്ടാവും, ഞാൻ കണ്ടത് ഒരാളെ എന്നു മാത്രം. സജി എന്ന ഒരു സുഹൃത്ത് കൊണ്ടുപോയതാണ്, കൂനമ്മാവിൽ ഒരു പള്ളിയിൽ ഒരു അച്ചനെ പരിചയപ്പെടുത്താൻ. ചെറുപ്പക്കാരനായ ബ്രദർ ഡൊമിനിക് പത്യാല. ഞങ്ങൾ മുറിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ,
സന്ദർശകർ അങ്ങനെ വന്നുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അവർക്കുണ്ടായ അനുഭവം വിവരിക്കാൻ വന്നിരുന്നവരായിരുന്നു അവരെല്ലാം.
സാധാരണ മനുഷ്യർ. സാധാരണ കാലുഷ്യങ്ങൾ കരളിൽ കുടിവെച്ചുപോന്നിരുന്നവർ. പത്യാല അച്ചന്റെ സങ്കേതം ലളിതമായിരുന്നു. ഓരോ ആളോടും അവരുടെ ശത്രുതകളെപ്പറ്റി ചോദിച്ചറിഞ്ഞു. പിറ്റേന്നു മുതൽ ശത്രുവിനു വേണ്ടി ഒരു മെഴുകുതിരി കത്തിക്കാൻ ഓരോരുത്തരെയും പ്രേരിപ്പിച്ചു. ഇഷ്ടപ്പെടാത്തവർക്കുവേണ്ടി ഒരാഴ്ച മെഴുകുതിരി കത്തിച്ചപ്പോൾ കരളിലെ കെട്ടുപാട് കരിഞ്ഞുകൊഴിഞ്ഞുവീണതിന്റെ അസാധാരണ സുഖം വിവരിക്കാൻ തിടുക്കത്തിൽ വന്നതായിരുന്നു ആ സാധാരണ മനുഷ്യർ. പിന്നീട് ഞാൻ പത്യാല അച്ചനെ ഒരു ടെലിവ്ഷൻ പരിപാടിയിൽ അവതരിപ്പിച്ചപ്പോൾ, ഉപക്രമമായി ഇങ്ങനെ പറഞ്ഞു: “ഓരോ വൈരവും സാധാരണമാകുന്നു; ഓരോ വൈരമുക്തിയുടെ സുഖവും അത്ര അസാധാരണവും.”
(മലയാളം ന്യൂസിൽ സപ്റ്റംബർ 20 നു വന്നത്)
ഗാന്ധിയുടെ പ്രേഷിതപ്രവർത്തനത്തിൽ ആകൃഷ്ടനായി, ഇന്ത്യയിൽ താമസമാക്കി, ആദിവാസികൾക്കിടയിൽ സേവനമനുഷ്ഠിച്ച ഇംഗ്ലിഷുകാരൻ നരവംശശാസ്ത്രജ്ഞനായിരുന്നു വെരിയർ എൽവിൻ. അദ്ദേഹം ആകാശവണിയിൽ ആസാദ് സ്മാരക പ്രഭാഷണത്തിൽ ഉദ്ധരിച്ചതായിരുന്നു ഹണ്ടറുടെ വചനം. സ്നേഹദർശനമായിരുന്നു പ്രഭാഷണവിഷയം. പ്രഭാഷകൻ ഉദ്ധരിക്കാൻ കണ്ടതാകട്ടെ, ഒരു ശരീരശാസ്ത്രജ്ഞന്റെ ചിന്തയും.
വികാരാവേഗം ശരീരത്തിൽ വരുത്തുന്ന മാറ്റത്തെപ്പറ്റി പഠിക്കുമ്പോൾ ഉരുത്തിരിഞ്ഞതായിരുന്നു ഹണ്ടറുടെ ആ ചിന്ത. ഹൃദ്രോഗത്തിന്റെ ഭാവരൂപങ്ങളെപ്പറ്റി പ്രാരംഭഗവേഷണം നടത്തിയ ആളായിരുന്നു ഹണ്ടർ. ഓരോ തവണയും ദേഷ്യം വരുമ്പോൾ, ഈർഷ്യ തോന്നുമ്പോൾ, പക പുകയുമ്പോൾ, ഹൃദയത്തിന്റെ ശേഷി കുറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. അപ്പോൾ പിന്നെ ഈർഷ്യ വരുത്താനുള്ള തക്കം ഉപയോഗിക്കാതെ വിടുന്ന ആളോട് നന്ദി തോന്നേണ്ടേ? സൌഹൃദവും സ്നേഹവുമാണല്ലോ സ്വാസ്ഥ്യത്തിന്റെ നിദാനം. അതിൽനിന്ന് എൽവിൻ നിഷ്പാദിപ്പിച്ചെടുത്തു, സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം, സ്നേഹത്താൽ വൃദ്ധി തേടുന്നൂ...
ആസ്പത്രിയിൽ വെച്ച് രാമചന്ദ്രൻ ചൂടായപ്പോൾ, എൽ വിനെ ഓർത്തത് അങ്ങനെയായിരുന്നു. ചൂടാവാൻ കാരണമുണ്ടായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. മുപ്പത്തഞ്ചു കൊല്ലം പഴയതാണ് ആ വിരോധത്തിന്റെ കഥ. ഒരുമിച്ചു ജോലി ചെയ്തിരുന്നവരായിരുന്നു ഞങ്ങൾ. എന്നെ രാമചന്ദ്രൻ വേല വെച്ചപ്പോൾ, എനിക്കു ചെയ്യാമായിരുന്നത് ഞാനും ഒപ്പിച്ചു. അതിന്റെ ദേഷ്യം അദ്ദേഹത്തിന് മറക്കാൻ വയ്യായിരുന്നു, മൂന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും. അതിനിടയിൽ വല്ലപ്പോഴുമേഞങ്ങൾ കാണാനിടയായിട്ടുള്ളു. കണ്ടാൽ ഞങ്ങൾ മുഖം തിരിച്ചു പോകും.
തിങ്കളാഴ്ച തൊട്ടടുത്ത് കണ്ടുമുട്ടിയപ്പോൾ, ഞാൻ കരുതി, കാലം കുറെയായില്ലേ, വയസ്സായില്ലേ, ഇനിയും പഴയ വൈരാഗ്യം കൊരട്ടത്തിട്ടു നടക്കണമോ? വൈരാഗ്യം കൊണ്ടോ സൊഹൃദം കൊണ്ടോ, ഞങ്ങൾക്കു തമ്മിൽത്തമ്മിൽ ചെയ്യാവുന്ന ദോഷവും ഗുണവും വിശേഷിച്ചൊന്നുമില്ല താനും. അങ്ങനെയെങ്കിൽ, ഏറെ നാളായി ഉടന്നുകിടക്കുന്ന ഒരു ബന്ധം വിളക്കിയെടുക്കുന്നതല്ലേ ആരോഗ്യം? ഒരു വൈരം കുറയുമ്പോൾ, എന്റെ ഉള്ളിലെ ചൂട് അത്രയും കുറയുമെന്ന വാസ്തവം ദിവസം തോറും അറിയാൻ തുടങ്ങിയിരിക്കുന്നു. അതൊക്കെ കരുതി, ഞാൻ ചോദിച്ചു, “എന്താ രാമചന്ദ്രാ, അറിയുമോ?”
ഒരു നിമിഷം അദ്ദേഹം ഒന്നും മിണ്ടിയില്ല. തയ്യാറാവുകയായിരുന്നു, എന്നോടു തട്ടിക്കേറാൻ. എന്തു ചെയ്യണമെന്നു തീരുമാനമായപ്പോൾ രാമചന്ദ്രൻ മുരണ്ടു, “എന്തിനാ അറിയുന്നേ...?” അടുത്തുനിന്നിരുന്നവർ എന്നെ നോക്കി, തമ്മിൽത്തമ്മിൽ നോക്കി. എന്റെ ഭാര്യ വല്ലാതായി. “അതൊക്കെ കിട്ടണം. അയാളോട് കിന്നാരം പറയാൻ നോക്കേണ്ട വല്ല കാര്യവുമുണ്ടോ?“ ഞാൻ ഒന്നും മിണ്ടിയില്ല. പക്ഷേ എനിക്കു വല്ലായ്മയും തോന്നിയില്ല. ഉള്ളിൽ പൊള്ളിയിരുന്നത് രാമചന്ദ്രനായിരിക്കണം. കുറച്ചു നേരമെങ്കിലും എന്നോടുള്ള പഴകിയ പക അദ്ദേഹത്തിൽ വീണ്ടും പുകഞ്ഞിരിക്കണം. ഞാൻ വീണ്ടും വെരിയർ എൽവിനെയും പ്രൊഫസർ ഹണ്ടറെയും ഓർത്തു.
രാമചന്ദ്രനെപ്പോലെയല്ല കൃഷ്ണൻ നായർ. ദിവസവും പല വട്ടം കാണാറുള്ള കൃഷ്ണൻ നായരും ഞാനും കണ്ട മട്ടു കാണിക്കാറില്ല. ഒരു വൈകുന്നേരം ഞങ്ങൾ അഭിമുഖമായി ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ വിരോധത്തെച്ചൊല്ലിയുള്ള വിരോധം എന്റെ ഉള്ളിൽ തള്ളി വന്നു. രണ്ടും കല്പിച്ച് ഞാൻ ചോദിച്ചു: “കൃഷ്ണൻ നായർക്കെന്താ ഇത്ര ഗൌരവം?” “ഏയ്, അങ്ങനെയൊന്നുമില്ല” എന്നു മാത്രം പറഞ്ഞ് അദ്ദേഹം വീണ്ടും നടന്നു തുടങ്ങി. പക്ഷേ അതിനിടെ “ഗൌരവം” മുഴുവൻ അലിഞ്ഞു തുടങ്ങിയിരുന്നു. പിന്നെ ഞാനും അദ്ദേഹവും ഓരോന്നു പറഞ്ഞ് ചിരിക്കാൻ തുടങ്ങി.
ഓരോ ബന്ധവും പുതുക്കിയെടുക്കുമ്പോൾ, പുതിയൊരു ജന്മം കൈവരുന്നതു പോലെ തോന്നും. ഉറങ്ങിക്കിടക്കുന്ന ആയിരം കോശങ്ങൾ ഉണർന്നെണീൽക്കുന്നതു പോലെ തോന്നും. വീർപ്പു മുട്ടി നിൽക്കുന്ന ആൾക്ക് ശ്വാസം നേരെ വീണതു പോലെയാകും. ചെറുപ്പക്കാരുടെ പുതിയ ഭാഷയിൽ പറഞ്ഞാൽ, മസിൽ പിടിച്ചിരിക്കുകയായിരുന്നു അതുവരെ ഞാൻ രാമചന്ദ്രനെയും കൃഷ്ണൻ നായരെയും കണുമ്പോൾ. രണ്ടു പേരോടും സംസാരിക്കാൻ മുൻ കൈ എടുത്തപ്പോൾ, എന്റെ ഉള്ളിലെ കെട്ടുപാടെല്ലാം അയഞ്ഞു, അല്ല, അഴിഞ്ഞു. പല അസുഖങ്ങളുമുള്ള കൃഷ്ണൻ നായർക്കും ഉൾക്കെട്ടഴിഞ്ഞ അനുഭവം ഉണ്ടായിരിക്കണം.
എന്നോടു തട്ടിക്കേറിയ രാമചന്ദ്രനോ? എനിക്കു സംശയമില്ല, എന്നെ ഒന്നു “കൊച്ചാക്കി”യതിലുള്ള ഗർവോടൊപ്പം, പഴകിയ രോഷം പുതുക്കിയതിന്റെ ഭാരവും അദ്ദേഹമറിയാതെ അദ്ദേഹത്തിൽ പെരുകി വന്നിരിക്കണം. ഓരോ വൈരത്തിന്റെ ഉത്ഭവത്തിലും, ആയിരം
സർഗ്ഗകോശങ്ങൾ വിറളി പിടിച്ച് ആത്മാഹുതി ചെയ്യുന്നു. അതിനെക്കാളേറെയാവും ഓരോ വൈരത്തെയും നവീകരിക്കാനുള്ള ശ്രമം വഴി ഉണ്ടാകുന്ന ജീവനാശം. സ്വയം ദേഷ്യപ്പെടുമ്പോഴും വേറൊരാളെ ദേഷ്യം പിടിപ്പിക്കുമ്പോഴും സംഭവിക്കുന്നതും അതു തന്നെ:
സർഗ്ഗകോശങ്ങളുടെ മരണം. സ്നേഹവ്യാഹതി തന്നെ മരണം എന്ന് ആശാൻ വചനം. തന്നെ ദേഷ്യപ്പെടുത്താനുള്ള അവസരം ഉപയോഗപ്പെടുത്താത്ത ശത്രുവിനോടു നന്ദി പറയാൻ പ്രൊഫസർ ഹണ്ടർക്കു തോന്നിയതിന്റെ കാരണം മറ്റൊന്നല്ല. വാസ്തവത്തിൽ, അങ്ങനെ ചെയ്യാത്ത ശത്രു തന്നെയല്ലേ മിത്രം?
രാമചന്ദ്രൻ എന്നോടു തട്ടിക്കേറിയതിനുശേഷം ഞാൻ ഒരു കണക്കെടുപ്പിനു മുതിർന്നു. എത്ര പേരുമായുള്ള പരിചയം ഞാൻ മരവിപ്പിച്ചിരിക്കുന്നു? എത്ര പേരുമായുള്ള ബന്ധത്തിനു തീ കൊളുത്തിയിരിക്കുന്നു. ഓരോന്നിനും വിശേഷിച്ചൊരു കാരണവുമില്ല. വലിയൊരു താല്പര്യസംഘട്ടനമോ കഴുത്തറുപ്പൻ കിടമത്സരമോ ചതിയോ പ്രതികാരമോ ഒന്നും മരവിക്കുകയോ മലീമസമാകുകയോ ചെയ്യുന്ന ബന്ധങ്ങളുടെ പിന്നിലില്ല. ഒന്നും രണ്ടും പറഞ്ഞ്, അല്ലെങ്കിൽ മൂന്നും നാലും ശങ്കിച്ചും സങ്കല്പിച്ചും, ഞാനോ നീയോ വലിയവനെന്നു തർക്കിച്ച്, തമ്മിൽത്തമ്മിൽ സംസാരിക്കാതാവുന്നു; പിന്നെ വിജാഗിരിയിലെ തുരുമ്പു പോലെ എന്തോ വളർന്നു വരുന്നു.; അതാകട്ടെ, നേരെ കരളിലും കപോലത്തിലും പടർന്നു പിടിക്കുന്നു. ഒടുവിൽ പറഞ്ഞതിന് ഹണ്ടറുടെ സാക്ഷ്യമുണ്ടെന്ന് ഓർക്കുക.
ആ തുരുമ്പ് എടുത്തു കളയുന്ന ഒരാളെ ഞാൻ പണ്ടൊരിക്കൽ ഞാൻ കണ്ടു മുട്ടി. അതു പോലെ എത്രയോ ആളുകൾ ഉണ്ടാവും, ഞാൻ കണ്ടത് ഒരാളെ എന്നു മാത്രം. സജി എന്ന ഒരു സുഹൃത്ത് കൊണ്ടുപോയതാണ്, കൂനമ്മാവിൽ ഒരു പള്ളിയിൽ ഒരു അച്ചനെ പരിചയപ്പെടുത്താൻ. ചെറുപ്പക്കാരനായ ബ്രദർ ഡൊമിനിക് പത്യാല. ഞങ്ങൾ മുറിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ,
സന്ദർശകർ അങ്ങനെ വന്നുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അവർക്കുണ്ടായ അനുഭവം വിവരിക്കാൻ വന്നിരുന്നവരായിരുന്നു അവരെല്ലാം.
സാധാരണ മനുഷ്യർ. സാധാരണ കാലുഷ്യങ്ങൾ കരളിൽ കുടിവെച്ചുപോന്നിരുന്നവർ. പത്യാല അച്ചന്റെ സങ്കേതം ലളിതമായിരുന്നു. ഓരോ ആളോടും അവരുടെ ശത്രുതകളെപ്പറ്റി ചോദിച്ചറിഞ്ഞു. പിറ്റേന്നു മുതൽ ശത്രുവിനു വേണ്ടി ഒരു മെഴുകുതിരി കത്തിക്കാൻ ഓരോരുത്തരെയും പ്രേരിപ്പിച്ചു. ഇഷ്ടപ്പെടാത്തവർക്കുവേണ്ടി ഒരാഴ്ച മെഴുകുതിരി കത്തിച്ചപ്പോൾ കരളിലെ കെട്ടുപാട് കരിഞ്ഞുകൊഴിഞ്ഞുവീണതിന്റെ അസാധാരണ സുഖം വിവരിക്കാൻ തിടുക്കത്തിൽ വന്നതായിരുന്നു ആ സാധാരണ മനുഷ്യർ. പിന്നീട് ഞാൻ പത്യാല അച്ചനെ ഒരു ടെലിവ്ഷൻ പരിപാടിയിൽ അവതരിപ്പിച്ചപ്പോൾ, ഉപക്രമമായി ഇങ്ങനെ പറഞ്ഞു: “ഓരോ വൈരവും സാധാരണമാകുന്നു; ഓരോ വൈരമുക്തിയുടെ സുഖവും അത്ര അസാധാരണവും.”
(മലയാളം ന്യൂസിൽ സപ്റ്റംബർ 20 നു വന്നത്)
Tuesday, September 14, 2010
കൊലക്കള്ളിന്റെ തുടർക്കഥ
കൊലക്കള്ളിന്റെ കഥ പെട്ടെന്നങ്ങു തീരുന്നതല്ല. അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. കേരളം കുടി നിർത്തുന്നതുവരെ തുടരും. കമ്യൂണിസം കൈവിട്ടാലും കേരളം കുടിയൊട്ടു നിർത്തുകയുമില്ല. വിൽക്കുന്നതും കുടിക്കുന്നതും കള്ളല്ല, വേറെ എന്തെല്ലാമോ ചേർത്തു പെരുക്കിയ ലഹരിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ പാനശീലവും വിപണനശീലവും തുടരുമെന്നു മൂന്നു തരം. ലഹരി കൂട്ടിക്കൂട്ടി, ഇടക്കും തലക്കും കണ്ണു പോവുകയും കൂട്ടത്തോടെ ജീവൻ ഒടുങ്ങുകയും ചെയ്യുമ്പോൾ, എന്നേ നമ്മൾ ശീലമാക്കിയ മുറവിളി ഒന്നു കൂടി മുഴങ്ങുമെന്നു മാത്രം.
അറിഞ്ഞുകൊണ്ടു നടത്തുന്ന ആ വിഷവിപണനത്തെപ്പറ്റി, പാനശീലത്തെപ്പറ്റി, നേരിട്ടറിയുന്ന ഒരു കാര്യം പറയട്ടെ. പന്ത്രണ്ടുകൊല്ലം മുമ്പ് ഏഷ്യാനെറ്റിൽ ഞാൻ നടത്തിയിരുന്ന പരിപാടിയാണ് കാഴ്ചവട്ടം. ഓരോരുത്തരെ വിളിച്ചിരുത്തി വെടി പറയുന്ന പരിപാടി. അതിൽ മരണം കാത്തിരിക്കുന്ന അർബ്ബുദരോഗിയും ആത്മഹത്യ തടയാനുള്ള പ്രസ്ഥാനം നയിക്കുന്ന മനോരോഗദഗ്ധനും മുൻ മുഖ്യന്ത്രിയും മന്ത്രവാദിയും പുരോഹിതനും സ്വർണവ്യാപാരിയും എല്ലാം പ്രത്യക്ഷപ്പെട്ടു. കൂട്ടത്തിൽ സുനിൽ ഗംഗാധരനും സംസാരിക്കാനെത്തി.
മൂന്നു കൊല്ലം തുടർച്ചയായി തിരുവനന്തപുരം ഭാഗത്ത് കള്ളൂഷാപ്പ് ലേലം പിടിച്ച ആളായിരുന്നു സുനിൽ. നാലാം വട്ടം ലേലം കിട്ടിയില്ല. അതിന്റെ കഥ സുനിൽ തുറന്നടിച്ചു, കച്ചവടക്കാരന്റെ സങ്കോചമില്ലാതെ, മദ്യത്തിന്റെ മണമില്ലാതെ. ആരെയു പൂസാക്കുന്നതായിരുന്നു അന്നു കേട്ട സത്യം.
പതിനഞ്ചു കൊല്ലം മുമ്പാണെന്നു തോന്നുന്നു, ആദർശത്തിന്റെ തള്ളലിൽ, മുഖ്യമന്ത്രിയായിരുന്ന ഏ കെ ആന്റണി കേരളത്തിലൊട്ടുക്കും ചാരയം നിരോധിച്ചു. മറുനാടൻ മദ്യം ആകാം, കള്ള് ആകാം, പക്ഷേ ചാരായം വാറ്റാനോ വിൽക്കാനോ മോന്താനോ പാടില്ല. അതോടെ ആന്റാണി ഔട്ടാന്ന് ആരൊക്കെയോ പറഞ്ഞു പരത്തി. ഒന്നും ഉണ്ടയില്ല. ചങ്ങമ്പുഴയുടെ ഈണത്തിൽ, “ചാരായക്കടയാണു ലോകം” എന്നു പാടിയിരുന്നവരെല്ലാം കള്ളുകൊണ്ടും വിസ്ക്കി കൊണ്ടും തൃപ്തിപ്പെട്ടു. ചാരായരഹിതമായ കേരളത്തിൽ അതിന്റെയൊക്കെ ഉപയോഗം കുത്തനെ കേറി.
സുനിൽ ഗംഗാധരൻ കള്ളുഷാപ്പ് ലേലത്തിൽ പിടിച്ചത് ആ ഘട്ടത്തിലായിരുന്നു. മദ്യവ്യാപാരത്തിൽ അപരിചിതനായിരുന്നില്ല അദ്ദേഹം. ആദ്യം ഷാപ്പ് ലേലം പിടിച്ചപ്പോൾ കിസ്ത് ആയി കൊടുക്കേണ്ടി വന്ന തുക രണ്ടു കോടിയിൽ കുറവായിരുന്നു. അടുത്ത കൊല്ലം അതിന്റെ ഇരട്ടിയായി. അതിനടുത്ത കൊല്ലം അതിന്റെയും ഇരട്ടി. പിന്നത്തെ കൊല്ലം അതിന്റെയും ഇരട്ടിയായപ്പോൾ അദ്ദേഹം പൻ വാങ്ങി. വേറെ ആരോ ലേലം പിടിച്ചു. അത്ര വലിയ തുക കൊടുത്ത് ലേലം പിടിച്ചാൽ, ലാഭം ഉണ്ടാക്കാൻ പതിലറെ കഷണീക്കേണ്ടിവരുമെന്ന് അദ്ദേഹം കണക്കു കൂട്ടി.
ഇവിടെ നമ്മളും അല്പം ലളതഗണിതം കൂട്ടുകയും കിഴിക്കുകയും ചെയ്യണം. മൂന്നു ലേലത്തിനുള്ളിൽ ലാഭം ഇരട്ടിയുടെ ഇരട്ടിയായി. ചെത്താനുള്ള തെങ്ങുകളുടെ എണ്ണത്തിലോ ചെത്തിക്കിട്ടാവുന്ന കള്ളിന്റെ അളവിലോ അതിനിടെ ഒരു വർദ്ധനവും ഉണ്ടായിട്ടില്ല. തെങ്ങു പെട്ടെന്നങ്ങു വളരുകയോ അതിൽനിന്നു ചെത്തിയെടുക്കാവുന്ന കള്ള് ആണ്ടോടാണ്ട് ഇരട്ടിക്കുകയോ ചെയ്യില്ലല്ലോ. സർക്കാരിന് അറിയാത്ത കര്യമല്ല അത്. എന്നിട്ടും കള്ള് കൂടിയില്ലെങ്കിലും കിസ്ത് കൂട്ടിക്കിട്ടുമ്പോൾ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കോ അവരെ നയിക്കുന്ന മന്ത്രിമാർക്കോ ഒരു സംശയവും ഭയവും തോന്നിയില്ല. പോരുന്നതു പോരട്ടെ എന്ന് അവർ കരുതി; കിട്ടുന്നതു കിട്ടട്ടെ എന്ന് ലേലക്കാരും.
തന്നപ്പോലും അത്ഭുതപ്പെടുത്തൂന്ന മട്ടിൽ ലേലത്തുക വാണം പോലെ കുതിച്ചുകയറിയപ്പോൾ സുനിൽ ഗംഗാധരൻ പിൻ വാങ്ങുകയായിരുന്നു. ചെത്തിയെടുക്കാവുന്ന കള്ളു വിറ്റാലൊന്നും അത്രയേറെ വരുമാനം ഉണ്ടാവില്ല. ഇല്ലാത്ത കള്ളിനുവേണ്ടി, ഉണ്ടാക്കാൻ കഴിയാത്ത വരുമാനത്തിന്റെ പേരിൽ, സർക്കാരിന് കൂടുതൽ കൂടുതൽ കിസ്ത് കൊടുക്കാൻ ഏതെങ്കിലും മണ്ടൻ മുതിരുമോ? ചെത്തിക്കിട്ടുന്ന കള്ളീൽ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടിയോ അതിലും കൂടുതലോ വെള്ളം ചേർത്തു വിൽക്കുകയെന്നുതന്നെ അതിന്റെ ഉപപത്തി.
അതങ്ങനെയേ പറ്റൂ എന്ന ഉത്തരവും, അതങ്ങനെയായാൽ എന്തെല്ലാം മാരണം ഉണ്ടാകുമെന്ന വിശദീകരണവും സുനിൽ തന്നെ നൽകി--അർഥശങ്കക്കിടം വിടാതെ. കൂടുതൽ കള്ളു വിറ്റാലേ ലാഭം കൂടുകയുള്ളു. വില്പന കൂടണമെങ്കിൽ കള്ളിൽ വെള്ളം ചേർക്കണം. വെള്ളം ചേർത്ത കള്ളു കൊടുത്താൽ കുടിക്കാൻ വരുന്നവർ മെക്കിട്ടു കേറും. കുടിക്കുന്ന കള്ള് കിക്ക് ഉണ്ടാക്കണം. അപ്പോൾ വെള്ളത്തോടൊപ്പം ലഹരി കൂട്ടുന്ന എന്തെങ്കിലും പൊടിച്ചിടണം.
അത്രയുമായപ്പോൾ ഞാൻ ചോദിച്ചു: “ അതെന്താണ്?”
സുനിൽ പറഞ്ഞു: “അതു ചോദിക്കരുത്. ട്രേഡ് സീക്രറ്റ് ആണ്.”
“ലഹരി കൂട്ടുന്ന മരുന്നിട്ടാൽ കുടിയൻ തട്ടിപ്പോയാലോ?”
“അങ്ങനെ തട്ടിപ്പോകുന്ന മരുന്നൊന്നും ആപൽക്കമായ അളവിൽ ചേർക്കില്ല. ബുദ്ധിയുള്ള വ്യാപാരി അതു ചെയ്യില്ല.”
സുനിൽ അതൊക്കെ മറയില്ലാതെ പറഞ്ഞത് പന്ത്രണ്ടു കൊല്ലം മുമ്പായിരുന്നു. അതിനുശഷം കള്ളിന്റെ ഉപയോഗമോ കച്ചവടക്കാരന്റെ ലാഭമോ കുറഞ്ഞതായി തെളിവില്ല. കിസ്ത് ആകട്ടെ, കൂടിയതേയുള്ളു. കൂടുന്ന കിസ്തിനെയും ലാഭത്തെയും കള്ളിന്റെ ഉപയോഗത്തെയും സാധൂകരിക്കുകയും സാധ്യമാക്കുകയും ചെയ്യുന്ന മട്ടിൽ കള്ളു ചുരത്തുന്ന കല്പവൃക്ഷം പുതുതായി പൊട്ടിവളർന്നിട്ടില്ല. അതൊക്കെ നടക്കണമെങ്കിൽ, കള്ളിൽ ലഹരി പകരുന്ന വെള്ളം ചേർക്കണം എന്നതാണ് കണ്ണു കാണാത്തവർക്കുപോലും അറിയാവുന്ന പകൽ പോലത്തെ സത്യം. അതു സ്ഥാപിച്ചെടുക്കാൻ ഇനിയൊരു സിറ്റിംഗ് ജഡ്ജിയോ സ്റ്റാൻഡിംഗ് ജഡ്ജിയോ വേണ്ട.
എന്നാലും ഓരോരോ വയ്പ്പിനോ പുനലൂരോ കല്ലമ്പലമ മലപ്പൂറമോ വരുമ്പോൾ, ഒരു ജഡ്ജി വരുന്നു, എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിച്ചുറപ്പിക്കൻ. കുറെ പേർ മുറ പോലെ പിടിയിലാകുന്നു. എന്നിട്ടെന്താ? ചന്ദ്രസേനനും ഖൈറുന്നീസയും മണിച്ചനുമൊഅകത്തായിട്ടും ആരും കുടി നിർത്തുന്നില്ല, കച്ചവടം പൂട്ടുന്നില്ല, സർക്കാരിന്റെ കിസ്ത് കുറയുന്നില്ല. മദ്യത്തിന്റെ സംഭാവനയോടുകൂടി നടക്കുന്ന സാമൂഹ്യ-രാഷ്ട്രീയപ്രവർത്തനം ഉത്തരോത്തരം ആവേശഭരിതമാവുകയും ചെയ്യുന്നു.
കുടിയന്മാർ ചത്തു തുലയട്ടെ എന്നു കണക്കു കൂട്ടി ആരെങ്കിലും കള്ളിൽ വിഷം കലർത്തുകയണെന്നു കരുതാൻ വയ്യ. ശ്രദ്ധയില്ലാതെ വിഷമയമായ മായം ലഹരി കൂട്ടാൻ വേണ്ടി കള്ളിന്റെ വീപ്പകളിൽ ചേർക്കുമ്പോഴാണ് അപകടം പിണയുന്നത്. കള്ളിനെ ആനമയക്കിയാക്കുന്ന പൊടി, ഒരു തരിക്കു പകരം ഒരു കിലോ ചേർത്താൽ എന്തു സംഭവിക്കാമോ, അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതു സംഭവിക്കാതിരിക്കണമെങ്കിൽ, ഒന്നുകിൽ ആരും കള്ളു കുടിക്കാതിരിക്കണം; അല്ലെങ്കിൽ, മായം ചേർക്കാതിരിക്കണം ; അല്ലെങ്കിൽ, കള്ളിന്റെ നിർമ്മാണവും വിതരണവും സുരക്ഷിതമായി ക്രമീകരിക്കണം.
ആദ്യം പറഞ്ഞ രണ്ടു കാര്യവും നടപ്പില്ല. കേരളം കുടി നിർത്തുമെന്നു വിചാരിക്കാൻ അസാമാന്യമായ മൂഢത വേണം. വെള്ളം ചേർക്കാത്ത കള്ളു വിൽക്കാൻ നഷ്ടം ഇഷ്ടപ്പെടുന്ന കച്ചവടക്കാരനേ പറ്റൂ. കള്ളിൽനിന്നുള്ള വരുമാനമില്ലാതെ കഴിയുന്ന ഒരു സർക്കാരിനെയും രാഷ്ട്രീയഗാത്രത്തെയും അടുത്തൊന്നസങ്കല്പിക്കാനും വിഷമം. ആ മൂന്ന് അസാധ്യതകൾക്കിടയിൽ, ഉല്പാദനവും വില്പനയും ഏറെക്കുറെ സുരക്ഷിതമാക്കാനുള്ള ഏർപ്പാടുകളെപ്പറ്റി ആലോചിക്കുകയാവും ബുദ്ധി.
കെ ഗോവിന്ദൻ കുട്ടി
കൊലക്കള്ളിന്റെ കഥ പെട്ടെന്നങ്ങു തീരുന്നതല്ല. അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. കേരളം കുടി നിർത്തുന്നതുവരെ തുടരും. കമ്യൂണിസം കൈവിട്ടാലും കേരളം കുടിയൊട്ടു നിർത്തുകയുമില്ല. വിൽക്കുന്നതും കുടിക്കുന്നതും കള്ളല്ല, വേറെ എന്തെല്ലാമോ ചേർത്തു പെരുക്കിയ ലഹരിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ പാനശീലവും വിപണനശീലവും തുടരുമെന്നു മൂന്നു തരം. ലഹരി കൂട്ടിക്കൂട്ടി, ഇടക്കും തലക്കും കണ്ണു പോവുകയും കൂട്ടത്തോടെ ജീവൻ ഒടുങ്ങുകയും ചെയ്യുമ്പോൾ, എന്നേ നമ്മൾ ശീലമാക്കിയ മുറവിളി ഒന്നു കൂടി മുഴങ്ങുമെന്നു മാത്രം.
അറിഞ്ഞുകൊണ്ടു നടത്തുന്ന ആ വിഷവിപണനത്തെപ്പറ്റി, പാനശീലത്തെപ്പറ്റി, നേരിട്ടറിയുന്ന ഒരു കാര്യം പറയട്ടെ. പന്ത്രണ്ടുകൊല്ലം മുമ്പ് ഏഷ്യാനെറ്റിൽ ഞാൻ നടത്തിയിരുന്ന പരിപാടിയാണ് കാഴ്ചവട്ടം. ഓരോരുത്തരെ വിളിച്ചിരുത്തി വെടി പറയുന്ന പരിപാടി. അതിൽ മരണം കാത്തിരിക്കുന്ന അർബ്ബുദരോഗിയും ആത്മഹത്യ തടയാനുള്ള പ്രസ്ഥാനം നയിക്കുന്ന മനോരോഗദഗ്ധനും മുൻ മുഖ്യന്ത്രിയും മന്ത്രവാദിയും പുരോഹിതനും സ്വർണവ്യാപാരിയും എല്ലാം പ്രത്യക്ഷപ്പെട്ടു. കൂട്ടത്തിൽ സുനിൽ ഗംഗാധരനും സംസാരിക്കാനെത്തി.
മൂന്നു കൊല്ലം തുടർച്ചയായി തിരുവനന്തപുരം ഭാഗത്ത് കള്ളൂഷാപ്പ് ലേലം പിടിച്ച ആളായിരുന്നു സുനിൽ. നാലാം വട്ടം ലേലം കിട്ടിയില്ല. അതിന്റെ കഥ സുനിൽ തുറന്നടിച്ചു, കച്ചവടക്കാരന്റെ സങ്കോചമില്ലാതെ, മദ്യത്തിന്റെ മണമില്ലാതെ. ആരെയു പൂസാക്കുന്നതായിരുന്നു അന്നു കേട്ട സത്യം.
പതിനഞ്ചു കൊല്ലം മുമ്പാണെന്നു തോന്നുന്നു, ആദർശത്തിന്റെ തള്ളലിൽ, മുഖ്യമന്ത്രിയായിരുന്ന ഏ കെ ആന്റണി കേരളത്തിലൊട്ടുക്കും ചാരയം നിരോധിച്ചു. മറുനാടൻ മദ്യം ആകാം, കള്ള് ആകാം, പക്ഷേ ചാരായം വാറ്റാനോ വിൽക്കാനോ മോന്താനോ പാടില്ല. അതോടെ ആന്റാണി ഔട്ടാന്ന് ആരൊക്കെയോ പറഞ്ഞു പരത്തി. ഒന്നും ഉണ്ടയില്ല. ചങ്ങമ്പുഴയുടെ ഈണത്തിൽ, “ചാരായക്കടയാണു ലോകം” എന്നു പാടിയിരുന്നവരെല്ലാം കള്ളുകൊണ്ടും വിസ്ക്കി കൊണ്ടും തൃപ്തിപ്പെട്ടു. ചാരായരഹിതമായ കേരളത്തിൽ അതിന്റെയൊക്കെ ഉപയോഗം കുത്തനെ കേറി.
സുനിൽ ഗംഗാധരൻ കള്ളുഷാപ്പ് ലേലത്തിൽ പിടിച്ചത് ആ ഘട്ടത്തിലായിരുന്നു. മദ്യവ്യാപാരത്തിൽ അപരിചിതനായിരുന്നില്ല അദ്ദേഹം. ആദ്യം ഷാപ്പ് ലേലം പിടിച്ചപ്പോൾ കിസ്ത് ആയി കൊടുക്കേണ്ടി വന്ന തുക രണ്ടു കോടിയിൽ കുറവായിരുന്നു. അടുത്ത കൊല്ലം അതിന്റെ ഇരട്ടിയായി. അതിനടുത്ത കൊല്ലം അതിന്റെയും ഇരട്ടി. പിന്നത്തെ കൊല്ലം അതിന്റെയും ഇരട്ടിയായപ്പോൾ അദ്ദേഹം പൻ വാങ്ങി. വേറെ ആരോ ലേലം പിടിച്ചു. അത്ര വലിയ തുക കൊടുത്ത് ലേലം പിടിച്ചാൽ, ലാഭം ഉണ്ടാക്കാൻ പതിലറെ കഷണീക്കേണ്ടിവരുമെന്ന് അദ്ദേഹം കണക്കു കൂട്ടി.
ഇവിടെ നമ്മളും അല്പം ലളതഗണിതം കൂട്ടുകയും കിഴിക്കുകയും ചെയ്യണം. മൂന്നു ലേലത്തിനുള്ളിൽ ലാഭം ഇരട്ടിയുടെ ഇരട്ടിയായി. ചെത്താനുള്ള തെങ്ങുകളുടെ എണ്ണത്തിലോ ചെത്തിക്കിട്ടാവുന്ന കള്ളിന്റെ അളവിലോ അതിനിടെ ഒരു വർദ്ധനവും ഉണ്ടായിട്ടില്ല. തെങ്ങു പെട്ടെന്നങ്ങു വളരുകയോ അതിൽനിന്നു ചെത്തിയെടുക്കാവുന്ന കള്ള് ആണ്ടോടാണ്ട് ഇരട്ടിക്കുകയോ ചെയ്യില്ലല്ലോ. സർക്കാരിന് അറിയാത്ത കര്യമല്ല അത്. എന്നിട്ടും കള്ള് കൂടിയില്ലെങ്കിലും കിസ്ത് കൂട്ടിക്കിട്ടുമ്പോൾ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കോ അവരെ നയിക്കുന്ന മന്ത്രിമാർക്കോ ഒരു സംശയവും ഭയവും തോന്നിയില്ല. പോരുന്നതു പോരട്ടെ എന്ന് അവർ കരുതി; കിട്ടുന്നതു കിട്ടട്ടെ എന്ന് ലേലക്കാരും.
തന്നപ്പോലും അത്ഭുതപ്പെടുത്തൂന്ന മട്ടിൽ ലേലത്തുക വാണം പോലെ കുതിച്ചുകയറിയപ്പോൾ സുനിൽ ഗംഗാധരൻ പിൻ വാങ്ങുകയായിരുന്നു. ചെത്തിയെടുക്കാവുന്ന കള്ളു വിറ്റാലൊന്നും അത്രയേറെ വരുമാനം ഉണ്ടാവില്ല. ഇല്ലാത്ത കള്ളിനുവേണ്ടി, ഉണ്ടാക്കാൻ കഴിയാത്ത വരുമാനത്തിന്റെ പേരിൽ, സർക്കാരിന് കൂടുതൽ കൂടുതൽ കിസ്ത് കൊടുക്കാൻ ഏതെങ്കിലും മണ്ടൻ മുതിരുമോ? ചെത്തിക്കിട്ടുന്ന കള്ളീൽ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടിയോ അതിലും കൂടുതലോ വെള്ളം ചേർത്തു വിൽക്കുകയെന്നുതന്നെ അതിന്റെ ഉപപത്തി.
അതങ്ങനെയേ പറ്റൂ എന്ന ഉത്തരവും, അതങ്ങനെയായാൽ എന്തെല്ലാം മാരണം ഉണ്ടാകുമെന്ന വിശദീകരണവും സുനിൽ തന്നെ നൽകി--അർഥശങ്കക്കിടം വിടാതെ. കൂടുതൽ കള്ളു വിറ്റാലേ ലാഭം കൂടുകയുള്ളു. വില്പന കൂടണമെങ്കിൽ കള്ളിൽ വെള്ളം ചേർക്കണം. വെള്ളം ചേർത്ത കള്ളു കൊടുത്താൽ കുടിക്കാൻ വരുന്നവർ മെക്കിട്ടു കേറും. കുടിക്കുന്ന കള്ള് കിക്ക് ഉണ്ടാക്കണം. അപ്പോൾ വെള്ളത്തോടൊപ്പം ലഹരി കൂട്ടുന്ന എന്തെങ്കിലും പൊടിച്ചിടണം.
അത്രയുമായപ്പോൾ ഞാൻ ചോദിച്ചു: “ അതെന്താണ്?”
സുനിൽ പറഞ്ഞു: “അതു ചോദിക്കരുത്. ട്രേഡ് സീക്രറ്റ് ആണ്.”
“ലഹരി കൂട്ടുന്ന മരുന്നിട്ടാൽ കുടിയൻ തട്ടിപ്പോയാലോ?”
“അങ്ങനെ തട്ടിപ്പോകുന്ന മരുന്നൊന്നും ആപൽക്കമായ അളവിൽ ചേർക്കില്ല. ബുദ്ധിയുള്ള വ്യാപാരി അതു ചെയ്യില്ല.”
സുനിൽ അതൊക്കെ മറയില്ലാതെ പറഞ്ഞത് പന്ത്രണ്ടു കൊല്ലം മുമ്പായിരുന്നു. അതിനുശഷം കള്ളിന്റെ ഉപയോഗമോ കച്ചവടക്കാരന്റെ ലാഭമോ കുറഞ്ഞതായി തെളിവില്ല. കിസ്ത് ആകട്ടെ, കൂടിയതേയുള്ളു. കൂടുന്ന കിസ്തിനെയും ലാഭത്തെയും കള്ളിന്റെ ഉപയോഗത്തെയും സാധൂകരിക്കുകയും സാധ്യമാക്കുകയും ചെയ്യുന്ന മട്ടിൽ കള്ളു ചുരത്തുന്ന കല്പവൃക്ഷം പുതുതായി പൊട്ടിവളർന്നിട്ടില്ല. അതൊക്കെ നടക്കണമെങ്കിൽ, കള്ളിൽ ലഹരി പകരുന്ന വെള്ളം ചേർക്കണം എന്നതാണ് കണ്ണു കാണാത്തവർക്കുപോലും അറിയാവുന്ന പകൽ പോലത്തെ സത്യം. അതു സ്ഥാപിച്ചെടുക്കാൻ ഇനിയൊരു സിറ്റിംഗ് ജഡ്ജിയോ സ്റ്റാൻഡിംഗ് ജഡ്ജിയോ വേണ്ട.
എന്നാലും ഓരോരോ വയ്പ്പിനോ പുനലൂരോ കല്ലമ്പലമ മലപ്പൂറമോ വരുമ്പോൾ, ഒരു ജഡ്ജി വരുന്നു, എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിച്ചുറപ്പിക്കൻ. കുറെ പേർ മുറ പോലെ പിടിയിലാകുന്നു. എന്നിട്ടെന്താ? ചന്ദ്രസേനനും ഖൈറുന്നീസയും മണിച്ചനുമൊഅകത്തായിട്ടും ആരും കുടി നിർത്തുന്നില്ല, കച്ചവടം പൂട്ടുന്നില്ല, സർക്കാരിന്റെ കിസ്ത് കുറയുന്നില്ല. മദ്യത്തിന്റെ സംഭാവനയോടുകൂടി നടക്കുന്ന സാമൂഹ്യ-രാഷ്ട്രീയപ്രവർത്തനം ഉത്തരോത്തരം ആവേശഭരിതമാവുകയും ചെയ്യുന്നു.
കുടിയന്മാർ ചത്തു തുലയട്ടെ എന്നു കണക്കു കൂട്ടി ആരെങ്കിലും കള്ളിൽ വിഷം കലർത്തുകയണെന്നു കരുതാൻ വയ്യ. ശ്രദ്ധയില്ലാതെ വിഷമയമായ മായം ലഹരി കൂട്ടാൻ വേണ്ടി കള്ളിന്റെ വീപ്പകളിൽ ചേർക്കുമ്പോഴാണ് അപകടം പിണയുന്നത്. കള്ളിനെ ആനമയക്കിയാക്കുന്ന പൊടി, ഒരു തരിക്കു പകരം ഒരു കിലോ ചേർത്താൽ എന്തു സംഭവിക്കാമോ, അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതു സംഭവിക്കാതിരിക്കണമെങ്കിൽ, ഒന്നുകിൽ ആരും കള്ളു കുടിക്കാതിരിക്കണം; അല്ലെങ്കിൽ, മായം ചേർക്കാതിരിക്കണം ; അല്ലെങ്കിൽ, കള്ളിന്റെ നിർമ്മാണവും വിതരണവും സുരക്ഷിതമായി ക്രമീകരിക്കണം.
ആദ്യം പറഞ്ഞ രണ്ടു കാര്യവും നടപ്പില്ല. കേരളം കുടി നിർത്തുമെന്നു വിചാരിക്കാൻ അസാമാന്യമായ മൂഢത വേണം. വെള്ളം ചേർക്കാത്ത കള്ളു വിൽക്കാൻ നഷ്ടം ഇഷ്ടപ്പെടുന്ന കച്ചവടക്കാരനേ പറ്റൂ. കള്ളിൽനിന്നുള്ള വരുമാനമില്ലാതെ കഴിയുന്ന ഒരു സർക്കാരിനെയും രാഷ്ട്രീയഗാത്രത്തെയും അടുത്തൊന്നസങ്കല്പിക്കാനും വിഷമം. ആ മൂന്ന് അസാധ്യതകൾക്കിടയിൽ, ഉല്പാദനവും വില്പനയും ഏറെക്കുറെ സുരക്ഷിതമാക്കാനുള്ള ഏർപ്പാടുകളെപ്പറ്റി ആലോചിക്കുകയാവും ബുദ്ധി.
അറിഞ്ഞുകൊണ്ടു നടത്തുന്ന ആ വിഷവിപണനത്തെപ്പറ്റി, പാനശീലത്തെപ്പറ്റി, നേരിട്ടറിയുന്ന ഒരു കാര്യം പറയട്ടെ. പന്ത്രണ്ടുകൊല്ലം മുമ്പ് ഏഷ്യാനെറ്റിൽ ഞാൻ നടത്തിയിരുന്ന പരിപാടിയാണ് കാഴ്ചവട്ടം. ഓരോരുത്തരെ വിളിച്ചിരുത്തി വെടി പറയുന്ന പരിപാടി. അതിൽ മരണം കാത്തിരിക്കുന്ന അർബ്ബുദരോഗിയും ആത്മഹത്യ തടയാനുള്ള പ്രസ്ഥാനം നയിക്കുന്ന മനോരോഗദഗ്ധനും മുൻ മുഖ്യന്ത്രിയും മന്ത്രവാദിയും പുരോഹിതനും സ്വർണവ്യാപാരിയും എല്ലാം പ്രത്യക്ഷപ്പെട്ടു. കൂട്ടത്തിൽ സുനിൽ ഗംഗാധരനും സംസാരിക്കാനെത്തി.
മൂന്നു കൊല്ലം തുടർച്ചയായി തിരുവനന്തപുരം ഭാഗത്ത് കള്ളൂഷാപ്പ് ലേലം പിടിച്ച ആളായിരുന്നു സുനിൽ. നാലാം വട്ടം ലേലം കിട്ടിയില്ല. അതിന്റെ കഥ സുനിൽ തുറന്നടിച്ചു, കച്ചവടക്കാരന്റെ സങ്കോചമില്ലാതെ, മദ്യത്തിന്റെ മണമില്ലാതെ. ആരെയു പൂസാക്കുന്നതായിരുന്നു അന്നു കേട്ട സത്യം.
പതിനഞ്ചു കൊല്ലം മുമ്പാണെന്നു തോന്നുന്നു, ആദർശത്തിന്റെ തള്ളലിൽ, മുഖ്യമന്ത്രിയായിരുന്ന ഏ കെ ആന്റണി കേരളത്തിലൊട്ടുക്കും ചാരയം നിരോധിച്ചു. മറുനാടൻ മദ്യം ആകാം, കള്ള് ആകാം, പക്ഷേ ചാരായം വാറ്റാനോ വിൽക്കാനോ മോന്താനോ പാടില്ല. അതോടെ ആന്റാണി ഔട്ടാന്ന് ആരൊക്കെയോ പറഞ്ഞു പരത്തി. ഒന്നും ഉണ്ടയില്ല. ചങ്ങമ്പുഴയുടെ ഈണത്തിൽ, “ചാരായക്കടയാണു ലോകം” എന്നു പാടിയിരുന്നവരെല്ലാം കള്ളുകൊണ്ടും വിസ്ക്കി കൊണ്ടും തൃപ്തിപ്പെട്ടു. ചാരായരഹിതമായ കേരളത്തിൽ അതിന്റെയൊക്കെ ഉപയോഗം കുത്തനെ കേറി.
സുനിൽ ഗംഗാധരൻ കള്ളുഷാപ്പ് ലേലത്തിൽ പിടിച്ചത് ആ ഘട്ടത്തിലായിരുന്നു. മദ്യവ്യാപാരത്തിൽ അപരിചിതനായിരുന്നില്ല അദ്ദേഹം. ആദ്യം ഷാപ്പ് ലേലം പിടിച്ചപ്പോൾ കിസ്ത് ആയി കൊടുക്കേണ്ടി വന്ന തുക രണ്ടു കോടിയിൽ കുറവായിരുന്നു. അടുത്ത കൊല്ലം അതിന്റെ ഇരട്ടിയായി. അതിനടുത്ത കൊല്ലം അതിന്റെയും ഇരട്ടി. പിന്നത്തെ കൊല്ലം അതിന്റെയും ഇരട്ടിയായപ്പോൾ അദ്ദേഹം പൻ വാങ്ങി. വേറെ ആരോ ലേലം പിടിച്ചു. അത്ര വലിയ തുക കൊടുത്ത് ലേലം പിടിച്ചാൽ, ലാഭം ഉണ്ടാക്കാൻ പതിലറെ കഷണീക്കേണ്ടിവരുമെന്ന് അദ്ദേഹം കണക്കു കൂട്ടി.
ഇവിടെ നമ്മളും അല്പം ലളതഗണിതം കൂട്ടുകയും കിഴിക്കുകയും ചെയ്യണം. മൂന്നു ലേലത്തിനുള്ളിൽ ലാഭം ഇരട്ടിയുടെ ഇരട്ടിയായി. ചെത്താനുള്ള തെങ്ങുകളുടെ എണ്ണത്തിലോ ചെത്തിക്കിട്ടാവുന്ന കള്ളിന്റെ അളവിലോ അതിനിടെ ഒരു വർദ്ധനവും ഉണ്ടായിട്ടില്ല. തെങ്ങു പെട്ടെന്നങ്ങു വളരുകയോ അതിൽനിന്നു ചെത്തിയെടുക്കാവുന്ന കള്ള് ആണ്ടോടാണ്ട് ഇരട്ടിക്കുകയോ ചെയ്യില്ലല്ലോ. സർക്കാരിന് അറിയാത്ത കര്യമല്ല അത്. എന്നിട്ടും കള്ള് കൂടിയില്ലെങ്കിലും കിസ്ത് കൂട്ടിക്കിട്ടുമ്പോൾ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കോ അവരെ നയിക്കുന്ന മന്ത്രിമാർക്കോ ഒരു സംശയവും ഭയവും തോന്നിയില്ല. പോരുന്നതു പോരട്ടെ എന്ന് അവർ കരുതി; കിട്ടുന്നതു കിട്ടട്ടെ എന്ന് ലേലക്കാരും.
തന്നപ്പോലും അത്ഭുതപ്പെടുത്തൂന്ന മട്ടിൽ ലേലത്തുക വാണം പോലെ കുതിച്ചുകയറിയപ്പോൾ സുനിൽ ഗംഗാധരൻ പിൻ വാങ്ങുകയായിരുന്നു. ചെത്തിയെടുക്കാവുന്ന കള്ളു വിറ്റാലൊന്നും അത്രയേറെ വരുമാനം ഉണ്ടാവില്ല. ഇല്ലാത്ത കള്ളിനുവേണ്ടി, ഉണ്ടാക്കാൻ കഴിയാത്ത വരുമാനത്തിന്റെ പേരിൽ, സർക്കാരിന് കൂടുതൽ കൂടുതൽ കിസ്ത് കൊടുക്കാൻ ഏതെങ്കിലും മണ്ടൻ മുതിരുമോ? ചെത്തിക്കിട്ടുന്ന കള്ളീൽ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടിയോ അതിലും കൂടുതലോ വെള്ളം ചേർത്തു വിൽക്കുകയെന്നുതന്നെ അതിന്റെ ഉപപത്തി.
അതങ്ങനെയേ പറ്റൂ എന്ന ഉത്തരവും, അതങ്ങനെയായാൽ എന്തെല്ലാം മാരണം ഉണ്ടാകുമെന്ന വിശദീകരണവും സുനിൽ തന്നെ നൽകി--അർഥശങ്കക്കിടം വിടാതെ. കൂടുതൽ കള്ളു വിറ്റാലേ ലാഭം കൂടുകയുള്ളു. വില്പന കൂടണമെങ്കിൽ കള്ളിൽ വെള്ളം ചേർക്കണം. വെള്ളം ചേർത്ത കള്ളു കൊടുത്താൽ കുടിക്കാൻ വരുന്നവർ മെക്കിട്ടു കേറും. കുടിക്കുന്ന കള്ള് കിക്ക് ഉണ്ടാക്കണം. അപ്പോൾ വെള്ളത്തോടൊപ്പം ലഹരി കൂട്ടുന്ന എന്തെങ്കിലും പൊടിച്ചിടണം.
അത്രയുമായപ്പോൾ ഞാൻ ചോദിച്ചു: “ അതെന്താണ്?”
സുനിൽ പറഞ്ഞു: “അതു ചോദിക്കരുത്. ട്രേഡ് സീക്രറ്റ് ആണ്.”
“ലഹരി കൂട്ടുന്ന മരുന്നിട്ടാൽ കുടിയൻ തട്ടിപ്പോയാലോ?”
“അങ്ങനെ തട്ടിപ്പോകുന്ന മരുന്നൊന്നും ആപൽക്കമായ അളവിൽ ചേർക്കില്ല. ബുദ്ധിയുള്ള വ്യാപാരി അതു ചെയ്യില്ല.”
സുനിൽ അതൊക്കെ മറയില്ലാതെ പറഞ്ഞത് പന്ത്രണ്ടു കൊല്ലം മുമ്പായിരുന്നു. അതിനുശഷം കള്ളിന്റെ ഉപയോഗമോ കച്ചവടക്കാരന്റെ ലാഭമോ കുറഞ്ഞതായി തെളിവില്ല. കിസ്ത് ആകട്ടെ, കൂടിയതേയുള്ളു. കൂടുന്ന കിസ്തിനെയും ലാഭത്തെയും കള്ളിന്റെ ഉപയോഗത്തെയും സാധൂകരിക്കുകയും സാധ്യമാക്കുകയും ചെയ്യുന്ന മട്ടിൽ കള്ളു ചുരത്തുന്ന കല്പവൃക്ഷം പുതുതായി പൊട്ടിവളർന്നിട്ടില്ല. അതൊക്കെ നടക്കണമെങ്കിൽ, കള്ളിൽ ലഹരി പകരുന്ന വെള്ളം ചേർക്കണം എന്നതാണ് കണ്ണു കാണാത്തവർക്കുപോലും അറിയാവുന്ന പകൽ പോലത്തെ സത്യം. അതു സ്ഥാപിച്ചെടുക്കാൻ ഇനിയൊരു സിറ്റിംഗ് ജഡ്ജിയോ സ്റ്റാൻഡിംഗ് ജഡ്ജിയോ വേണ്ട.
എന്നാലും ഓരോരോ വയ്പ്പിനോ പുനലൂരോ കല്ലമ്പലമ മലപ്പൂറമോ വരുമ്പോൾ, ഒരു ജഡ്ജി വരുന്നു, എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിച്ചുറപ്പിക്കൻ. കുറെ പേർ മുറ പോലെ പിടിയിലാകുന്നു. എന്നിട്ടെന്താ? ചന്ദ്രസേനനും ഖൈറുന്നീസയും മണിച്ചനുമൊഅകത്തായിട്ടും ആരും കുടി നിർത്തുന്നില്ല, കച്ചവടം പൂട്ടുന്നില്ല, സർക്കാരിന്റെ കിസ്ത് കുറയുന്നില്ല. മദ്യത്തിന്റെ സംഭാവനയോടുകൂടി നടക്കുന്ന സാമൂഹ്യ-രാഷ്ട്രീയപ്രവർത്തനം ഉത്തരോത്തരം ആവേശഭരിതമാവുകയും ചെയ്യുന്നു.
കുടിയന്മാർ ചത്തു തുലയട്ടെ എന്നു കണക്കു കൂട്ടി ആരെങ്കിലും കള്ളിൽ വിഷം കലർത്തുകയണെന്നു കരുതാൻ വയ്യ. ശ്രദ്ധയില്ലാതെ വിഷമയമായ മായം ലഹരി കൂട്ടാൻ വേണ്ടി കള്ളിന്റെ വീപ്പകളിൽ ചേർക്കുമ്പോഴാണ് അപകടം പിണയുന്നത്. കള്ളിനെ ആനമയക്കിയാക്കുന്ന പൊടി, ഒരു തരിക്കു പകരം ഒരു കിലോ ചേർത്താൽ എന്തു സംഭവിക്കാമോ, അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതു സംഭവിക്കാതിരിക്കണമെങ്കിൽ, ഒന്നുകിൽ ആരും കള്ളു കുടിക്കാതിരിക്കണം; അല്ലെങ്കിൽ, മായം ചേർക്കാതിരിക്കണം ; അല്ലെങ്കിൽ, കള്ളിന്റെ നിർമ്മാണവും വിതരണവും സുരക്ഷിതമായി ക്രമീകരിക്കണം.
ആദ്യം പറഞ്ഞ രണ്ടു കാര്യവും നടപ്പില്ല. കേരളം കുടി നിർത്തുമെന്നു വിചാരിക്കാൻ അസാമാന്യമായ മൂഢത വേണം. വെള്ളം ചേർക്കാത്ത കള്ളു വിൽക്കാൻ നഷ്ടം ഇഷ്ടപ്പെടുന്ന കച്ചവടക്കാരനേ പറ്റൂ. കള്ളിൽനിന്നുള്ള വരുമാനമില്ലാതെ കഴിയുന്ന ഒരു സർക്കാരിനെയും രാഷ്ട്രീയഗാത്രത്തെയും അടുത്തൊന്നസങ്കല്പിക്കാനും വിഷമം. ആ മൂന്ന് അസാധ്യതകൾക്കിടയിൽ, ഉല്പാദനവും വില്പനയും ഏറെക്കുറെ സുരക്ഷിതമാക്കാനുള്ള ഏർപ്പാടുകളെപ്പറ്റി ആലോചിക്കുകയാവും ബുദ്ധി.
കെ ഗോവിന്ദൻ കുട്ടി
കൊലക്കള്ളിന്റെ കഥ പെട്ടെന്നങ്ങു തീരുന്നതല്ല. അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. കേരളം കുടി നിർത്തുന്നതുവരെ തുടരും. കമ്യൂണിസം കൈവിട്ടാലും കേരളം കുടിയൊട്ടു നിർത്തുകയുമില്ല. വിൽക്കുന്നതും കുടിക്കുന്നതും കള്ളല്ല, വേറെ എന്തെല്ലാമോ ചേർത്തു പെരുക്കിയ ലഹരിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ പാനശീലവും വിപണനശീലവും തുടരുമെന്നു മൂന്നു തരം. ലഹരി കൂട്ടിക്കൂട്ടി, ഇടക്കും തലക്കും കണ്ണു പോവുകയും കൂട്ടത്തോടെ ജീവൻ ഒടുങ്ങുകയും ചെയ്യുമ്പോൾ, എന്നേ നമ്മൾ ശീലമാക്കിയ മുറവിളി ഒന്നു കൂടി മുഴങ്ങുമെന്നു മാത്രം.
അറിഞ്ഞുകൊണ്ടു നടത്തുന്ന ആ വിഷവിപണനത്തെപ്പറ്റി, പാനശീലത്തെപ്പറ്റി, നേരിട്ടറിയുന്ന ഒരു കാര്യം പറയട്ടെ. പന്ത്രണ്ടുകൊല്ലം മുമ്പ് ഏഷ്യാനെറ്റിൽ ഞാൻ നടത്തിയിരുന്ന പരിപാടിയാണ് കാഴ്ചവട്ടം. ഓരോരുത്തരെ വിളിച്ചിരുത്തി വെടി പറയുന്ന പരിപാടി. അതിൽ മരണം കാത്തിരിക്കുന്ന അർബ്ബുദരോഗിയും ആത്മഹത്യ തടയാനുള്ള പ്രസ്ഥാനം നയിക്കുന്ന മനോരോഗദഗ്ധനും മുൻ മുഖ്യന്ത്രിയും മന്ത്രവാദിയും പുരോഹിതനും സ്വർണവ്യാപാരിയും എല്ലാം പ്രത്യക്ഷപ്പെട്ടു. കൂട്ടത്തിൽ സുനിൽ ഗംഗാധരനും സംസാരിക്കാനെത്തി.
മൂന്നു കൊല്ലം തുടർച്ചയായി തിരുവനന്തപുരം ഭാഗത്ത് കള്ളൂഷാപ്പ് ലേലം പിടിച്ച ആളായിരുന്നു സുനിൽ. നാലാം വട്ടം ലേലം കിട്ടിയില്ല. അതിന്റെ കഥ സുനിൽ തുറന്നടിച്ചു, കച്ചവടക്കാരന്റെ സങ്കോചമില്ലാതെ, മദ്യത്തിന്റെ മണമില്ലാതെ. ആരെയു പൂസാക്കുന്നതായിരുന്നു അന്നു കേട്ട സത്യം.
പതിനഞ്ചു കൊല്ലം മുമ്പാണെന്നു തോന്നുന്നു, ആദർശത്തിന്റെ തള്ളലിൽ, മുഖ്യമന്ത്രിയായിരുന്ന ഏ കെ ആന്റണി കേരളത്തിലൊട്ടുക്കും ചാരയം നിരോധിച്ചു. മറുനാടൻ മദ്യം ആകാം, കള്ള് ആകാം, പക്ഷേ ചാരായം വാറ്റാനോ വിൽക്കാനോ മോന്താനോ പാടില്ല. അതോടെ ആന്റാണി ഔട്ടാന്ന് ആരൊക്കെയോ പറഞ്ഞു പരത്തി. ഒന്നും ഉണ്ടയില്ല. ചങ്ങമ്പുഴയുടെ ഈണത്തിൽ, “ചാരായക്കടയാണു ലോകം” എന്നു പാടിയിരുന്നവരെല്ലാം കള്ളുകൊണ്ടും വിസ്ക്കി കൊണ്ടും തൃപ്തിപ്പെട്ടു. ചാരായരഹിതമായ കേരളത്തിൽ അതിന്റെയൊക്കെ ഉപയോഗം കുത്തനെ കേറി.
സുനിൽ ഗംഗാധരൻ കള്ളുഷാപ്പ് ലേലത്തിൽ പിടിച്ചത് ആ ഘട്ടത്തിലായിരുന്നു. മദ്യവ്യാപാരത്തിൽ അപരിചിതനായിരുന്നില്ല അദ്ദേഹം. ആദ്യം ഷാപ്പ് ലേലം പിടിച്ചപ്പോൾ കിസ്ത് ആയി കൊടുക്കേണ്ടി വന്ന തുക രണ്ടു കോടിയിൽ കുറവായിരുന്നു. അടുത്ത കൊല്ലം അതിന്റെ ഇരട്ടിയായി. അതിനടുത്ത കൊല്ലം അതിന്റെയും ഇരട്ടി. പിന്നത്തെ കൊല്ലം അതിന്റെയും ഇരട്ടിയായപ്പോൾ അദ്ദേഹം പൻ വാങ്ങി. വേറെ ആരോ ലേലം പിടിച്ചു. അത്ര വലിയ തുക കൊടുത്ത് ലേലം പിടിച്ചാൽ, ലാഭം ഉണ്ടാക്കാൻ പതിലറെ കഷണീക്കേണ്ടിവരുമെന്ന് അദ്ദേഹം കണക്കു കൂട്ടി.
ഇവിടെ നമ്മളും അല്പം ലളതഗണിതം കൂട്ടുകയും കിഴിക്കുകയും ചെയ്യണം. മൂന്നു ലേലത്തിനുള്ളിൽ ലാഭം ഇരട്ടിയുടെ ഇരട്ടിയായി. ചെത്താനുള്ള തെങ്ങുകളുടെ എണ്ണത്തിലോ ചെത്തിക്കിട്ടാവുന്ന കള്ളിന്റെ അളവിലോ അതിനിടെ ഒരു വർദ്ധനവും ഉണ്ടായിട്ടില്ല. തെങ്ങു പെട്ടെന്നങ്ങു വളരുകയോ അതിൽനിന്നു ചെത്തിയെടുക്കാവുന്ന കള്ള് ആണ്ടോടാണ്ട് ഇരട്ടിക്കുകയോ ചെയ്യില്ലല്ലോ. സർക്കാരിന് അറിയാത്ത കര്യമല്ല അത്. എന്നിട്ടും കള്ള് കൂടിയില്ലെങ്കിലും കിസ്ത് കൂട്ടിക്കിട്ടുമ്പോൾ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കോ അവരെ നയിക്കുന്ന മന്ത്രിമാർക്കോ ഒരു സംശയവും ഭയവും തോന്നിയില്ല. പോരുന്നതു പോരട്ടെ എന്ന് അവർ കരുതി; കിട്ടുന്നതു കിട്ടട്ടെ എന്ന് ലേലക്കാരും.
തന്നപ്പോലും അത്ഭുതപ്പെടുത്തൂന്ന മട്ടിൽ ലേലത്തുക വാണം പോലെ കുതിച്ചുകയറിയപ്പോൾ സുനിൽ ഗംഗാധരൻ പിൻ വാങ്ങുകയായിരുന്നു. ചെത്തിയെടുക്കാവുന്ന കള്ളു വിറ്റാലൊന്നും അത്രയേറെ വരുമാനം ഉണ്ടാവില്ല. ഇല്ലാത്ത കള്ളിനുവേണ്ടി, ഉണ്ടാക്കാൻ കഴിയാത്ത വരുമാനത്തിന്റെ പേരിൽ, സർക്കാരിന് കൂടുതൽ കൂടുതൽ കിസ്ത് കൊടുക്കാൻ ഏതെങ്കിലും മണ്ടൻ മുതിരുമോ? ചെത്തിക്കിട്ടുന്ന കള്ളീൽ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടിയോ അതിലും കൂടുതലോ വെള്ളം ചേർത്തു വിൽക്കുകയെന്നുതന്നെ അതിന്റെ ഉപപത്തി.
അതങ്ങനെയേ പറ്റൂ എന്ന ഉത്തരവും, അതങ്ങനെയായാൽ എന്തെല്ലാം മാരണം ഉണ്ടാകുമെന്ന വിശദീകരണവും സുനിൽ തന്നെ നൽകി--അർഥശങ്കക്കിടം വിടാതെ. കൂടുതൽ കള്ളു വിറ്റാലേ ലാഭം കൂടുകയുള്ളു. വില്പന കൂടണമെങ്കിൽ കള്ളിൽ വെള്ളം ചേർക്കണം. വെള്ളം ചേർത്ത കള്ളു കൊടുത്താൽ കുടിക്കാൻ വരുന്നവർ മെക്കിട്ടു കേറും. കുടിക്കുന്ന കള്ള് കിക്ക് ഉണ്ടാക്കണം. അപ്പോൾ വെള്ളത്തോടൊപ്പം ലഹരി കൂട്ടുന്ന എന്തെങ്കിലും പൊടിച്ചിടണം.
അത്രയുമായപ്പോൾ ഞാൻ ചോദിച്ചു: “ അതെന്താണ്?”
സുനിൽ പറഞ്ഞു: “അതു ചോദിക്കരുത്. ട്രേഡ് സീക്രറ്റ് ആണ്.”
“ലഹരി കൂട്ടുന്ന മരുന്നിട്ടാൽ കുടിയൻ തട്ടിപ്പോയാലോ?”
“അങ്ങനെ തട്ടിപ്പോകുന്ന മരുന്നൊന്നും ആപൽക്കമായ അളവിൽ ചേർക്കില്ല. ബുദ്ധിയുള്ള വ്യാപാരി അതു ചെയ്യില്ല.”
സുനിൽ അതൊക്കെ മറയില്ലാതെ പറഞ്ഞത് പന്ത്രണ്ടു കൊല്ലം മുമ്പായിരുന്നു. അതിനുശഷം കള്ളിന്റെ ഉപയോഗമോ കച്ചവടക്കാരന്റെ ലാഭമോ കുറഞ്ഞതായി തെളിവില്ല. കിസ്ത് ആകട്ടെ, കൂടിയതേയുള്ളു. കൂടുന്ന കിസ്തിനെയും ലാഭത്തെയും കള്ളിന്റെ ഉപയോഗത്തെയും സാധൂകരിക്കുകയും സാധ്യമാക്കുകയും ചെയ്യുന്ന മട്ടിൽ കള്ളു ചുരത്തുന്ന കല്പവൃക്ഷം പുതുതായി പൊട്ടിവളർന്നിട്ടില്ല. അതൊക്കെ നടക്കണമെങ്കിൽ, കള്ളിൽ ലഹരി പകരുന്ന വെള്ളം ചേർക്കണം എന്നതാണ് കണ്ണു കാണാത്തവർക്കുപോലും അറിയാവുന്ന പകൽ പോലത്തെ സത്യം. അതു സ്ഥാപിച്ചെടുക്കാൻ ഇനിയൊരു സിറ്റിംഗ് ജഡ്ജിയോ സ്റ്റാൻഡിംഗ് ജഡ്ജിയോ വേണ്ട.
എന്നാലും ഓരോരോ വയ്പ്പിനോ പുനലൂരോ കല്ലമ്പലമ മലപ്പൂറമോ വരുമ്പോൾ, ഒരു ജഡ്ജി വരുന്നു, എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിച്ചുറപ്പിക്കൻ. കുറെ പേർ മുറ പോലെ പിടിയിലാകുന്നു. എന്നിട്ടെന്താ? ചന്ദ്രസേനനും ഖൈറുന്നീസയും മണിച്ചനുമൊഅകത്തായിട്ടും ആരും കുടി നിർത്തുന്നില്ല, കച്ചവടം പൂട്ടുന്നില്ല, സർക്കാരിന്റെ കിസ്ത് കുറയുന്നില്ല. മദ്യത്തിന്റെ സംഭാവനയോടുകൂടി നടക്കുന്ന സാമൂഹ്യ-രാഷ്ട്രീയപ്രവർത്തനം ഉത്തരോത്തരം ആവേശഭരിതമാവുകയും ചെയ്യുന്നു.
കുടിയന്മാർ ചത്തു തുലയട്ടെ എന്നു കണക്കു കൂട്ടി ആരെങ്കിലും കള്ളിൽ വിഷം കലർത്തുകയണെന്നു കരുതാൻ വയ്യ. ശ്രദ്ധയില്ലാതെ വിഷമയമായ മായം ലഹരി കൂട്ടാൻ വേണ്ടി കള്ളിന്റെ വീപ്പകളിൽ ചേർക്കുമ്പോഴാണ് അപകടം പിണയുന്നത്. കള്ളിനെ ആനമയക്കിയാക്കുന്ന പൊടി, ഒരു തരിക്കു പകരം ഒരു കിലോ ചേർത്താൽ എന്തു സംഭവിക്കാമോ, അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതു സംഭവിക്കാതിരിക്കണമെങ്കിൽ, ഒന്നുകിൽ ആരും കള്ളു കുടിക്കാതിരിക്കണം; അല്ലെങ്കിൽ, മായം ചേർക്കാതിരിക്കണം ; അല്ലെങ്കിൽ, കള്ളിന്റെ നിർമ്മാണവും വിതരണവും സുരക്ഷിതമായി ക്രമീകരിക്കണം.
ആദ്യം പറഞ്ഞ രണ്ടു കാര്യവും നടപ്പില്ല. കേരളം കുടി നിർത്തുമെന്നു വിചാരിക്കാൻ അസാമാന്യമായ മൂഢത വേണം. വെള്ളം ചേർക്കാത്ത കള്ളു വിൽക്കാൻ നഷ്ടം ഇഷ്ടപ്പെടുന്ന കച്ചവടക്കാരനേ പറ്റൂ. കള്ളിൽനിന്നുള്ള വരുമാനമില്ലാതെ കഴിയുന്ന ഒരു സർക്കാരിനെയും രാഷ്ട്രീയഗാത്രത്തെയും അടുത്തൊന്നസങ്കല്പിക്കാനും വിഷമം. ആ മൂന്ന് അസാധ്യതകൾക്കിടയിൽ, ഉല്പാദനവും വില്പനയും ഏറെക്കുറെ സുരക്ഷിതമാക്കാനുള്ള ഏർപ്പാടുകളെപ്പറ്റി ആലോചിക്കുകയാവും ബുദ്ധി.
Subscribe to:
Posts (Atom)