ഫോര്‍മോസസ് മാര്‍പ്പാപ്പയെ ഓര്‍ത്തുപോയി, ഭാഗ്യലക്ഷ്മിയുമായുള്ള അഭിമുഖം കണ്ടപ്പോള്‍. കണ്ടപ്പോഴല്ല,
അഭിമുഖത്തെ അഭിനനന്ദിച്ചപ്പോള്‍ എന്നു പറയണം. നന്നായെന്നു തോന്നിയപ്പോള്‍, ഉടന്‍ അഭിനന്ദിച്ചു,
പിന്നെ വേണ്ടെന്നു തോന്നി. പിന്‍വലിക്കാന്‍ പറ്റുമോ?
ഫോര്‍മോസസ് മാര്‍പ്പാപ്പയുടെ സ്ഥാനം അങ്ങനെ പിന്‍വലിച്ചിരുന്നു. അധികാരത്തിന്റെ പേക്കൂത്ത് നടന്നിരുന്ന കാലം.
ഫോര്‍മോസസ്സിനുശേഷം വന്ന ഒരു മാര്‍പ്പാപ്പ, എസ്തപ്പാന്‍ രണ്ടാമന്‍, അദ്ദേഹത്തിന്റെസ്ഥാനം മാത്രമല്ല,
അദ്ദേഹം ഇറക്കിയ കല്പനകളും പിന്‍വലിച്ചു. കല്പന എഴുതിയ മൂന്നു വിരലുകള്‍ മൃതദേഹത്തില്‍നിന്ന് വെട്ടിക്കളഞ്ഞു.
മാര്‍പ്പാപ്പയുടെ കുപ്പായമിടുവിച്ച് മൃതദേഹത്തെ വിചാരണ ചെയ്തു. പിന്നെ പള്ളിക്കു വെളിയില്‍ കുഴിച്ചിട്ടു.
അതുപോലെ എല്ലാം പിന്‍വലിക്കേണ്ട കാര്യമോന്നുമില്ല. അഭിമുഖം നന്നായിരുന്നു. അങ്ങനെ പറയുകയും ചെയ്തു.
പറഞ്ഞുകഴിഞ്ഞപ്പോള്‍ അതൊക്കെ നേരത്തെ ഒരു വാരികയില്‍ വന്നതാണെന്ന് കണ്ടു. അത്രയേ ഉണ്ടായുള്ളൂ. വാരികയില്‍ പറഞ്ഞതൊക്കെ ഭാഗ്യലക്ഷ്മി മുഖദാവില്‍ പരഞ്ഞുകണ്ടപ്പോള്‍, ഞാന്‍ ഇമ വെട്ടാതെ കണ്ടും കേട്ടുമിരുന്നു. കാണാതെ പോയ ഭാഗങ്ങള്‍ വീണ്ടും കാണണമെന്നു തോന്നി.
ഭാഗ്യലക്ഷ്മിയെ എനിക്ക് എന്നും ഇഷ്ടമായിരുന്നു. എന്നുവെച്ചാല്‍, അവരുടെ ശബ്ദം പരിചയപ്പെട്ടതിനുശേഷം എന്നും.
ദു:ഖവും ദേഷ്യവും ലാഘവവും ഗുരുത്വവും ഭാഗ്യലക്ഷ്മിയുടെ സ്വരത്തില്‍, നായികയുടെ രൂപത്തില്‍, പുറത്തുവന്നു. ആ സ്വരം മാറ്റിയാല്‍, പിന്നെ നായികയുടെ അംഗവിക്ഷേപമെല്ലാം വെറുതെ ആവില്ലേ എന്നു ഞാന്‍ പേടിച്ച സന്ദര്‍ഭങ്ങള്‍ ഏറെ. ഭാഗ്യലക്ഷ്മിയുടെ ശബ്ദപ്രയോഗത്തില്‍ ഒരു സര്‍ഗ്ഗാത്മകത ദര്‍ശിക്കാം. പക്ഷേ ആ ആദരം കൊണ്ടൊന്നുമല്ല ഞാന്‍ ആ അഭിമുഖം ഇഷ്ടപ്പെട്ടതെന്ന് ഇപ്പോഴേ പറഞ്ഞുവെക്കട്ടെ.
അഭിമുഖത്തിന്റെ ചില ഭാഗങൾ പരസ്യം ചെയ്തപ്പോൾ, ശ്രദ്ധയിൽ പെട്ടിരുന്നു. അതു കാണതിരിക്കാൻ വയ്യെന്ന് അപ്പോഴേ കരുതി. അത്ര ഉള്ളു തുറക്കുന്നതും ഉള്ളിൽ തട്ടുന്നതുമായിരുന്നു സംസാരം. ഇന്ങനെയും ആളുകൾ വെട്ടിത്തുറന്നു പറയുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. മിക്കവരും മറച്ചുവെക്കാൻ പാടു പെടുന്ന, പേടിക്കുന്ന കാര്യന്ങൾ, ഭാഗ്യലക്ഷ്മി ഒട്ടൊക്കെ അഭിനിവേശത്തോടെത്തന്നെ പറഞുപോകുന്നതു കേട്ടപ്പോൾ, പാവം തോന്നി, ആദരം തോന്നി, അത്ഭുതം തോന്നി, ഇഷ്ടം തോന്നി. അതൊക്കെ പറഞുതീർക്കണമെന്നൊരു ആന്തരനിർബ്ബന്ധം പറയുന്നയാൾ അനുഭവിക്കുന്നുവോ എന്നു തോന്നി. ഇംഗ്ലിഷിൽ കാഥാർസിസ് എന്ന് ഇതിനെയാണോ പറയുക?
ദൈന്യത്തിന്റെ ദ്വീപുകളായി, അവിശ്വസനീയമായ ഗോപുരന്ങളായി, എന്റെ മനസ്സിൽ ഉയർന്നുനിന്ന രണ്ടു മൂന്ന് ചിത്രങളുണ്ടായിരുന്നു ആ അഭിമുഖത്തിൽ. ഒന്ന്, കുട്ടിക്കാലത്ത് അനാഥാലയത്തിന്റെ പടി കാണിച്ചു കൊടുത്ത് ഓടി മറയുന്ന അമ്മ. രണ്ട്, വഴി തെറ്റിക്കാൻ കാത്തിരിക്കുന്ന ചെറിയമ്മ. മൂന്ന്, പ്രേമിച്ചു കല്യാണം കഴിച്ചതിനുശേഷം ഒരു കൊല്ലത്തിനകം അപരിചിതനെപ്പോലെ പെരുമാറാൻ തുടന്ങിയ ഭർത്താവ്. ഈ ശ്ലഥബന്ധന്ങളോരോന്നും ഇഴ പിരിച്ച്, അവ എന്ങനെ രൂപപ്പെട്ടുവെന്നും വിരൂപമായെന്നും മനസ്സിലാക്കണമെന്നുണ്ടായിരുന്നു. പക്ഷേ സംഭവകഥനത്തിനിടയിൽ, അപഗ്രഥനത്തിനോ ആത്മവിശ്ലേഷണത്തിനോ ഭാഗ്യലക്ഷ്മി ധൃതി കാട്ടിരിയിരുന്നില്ല.
അമ്മ എന്റെ ചിന്തയിൽ എന്നും സജീവമായിരുന്നു. ആ ഭാവത്തിന്റെ വിവിധതകളെപ്പറ്റിയുള്ള ആലോചനകൾക്ക് അറുതിയില്ല. മുമ്പൊരിക്കൽ ഈ പംക്തിയിൽ അമ്മ മനസ്സിനെപ്പറ്റി എഴുതാനും ഇടയായി. അമ്മ മനസ്സിന്റെ പുണ്യത്തെപ്പറ്റിയുള്ള പാട്ടുകളെല്ലാം പുഷ്കലമായ കാല്പനികഭാവന മാത്രമാണെന്നു വാദിക്കുന്ന ഗവേഷകരെ പരിചയപ്പെട്ടത് അതിനിടയിലായിരുന്നു. പത്തു മാസം ചുമന്നു പെറ്റ കുട്ടിയെ അമ്മത്തൊട്ടിലിലോ കുപ്പക്കുഴിയിലോ കിടത്തിപ്പോകുന്ന അമ്മമാരുടെ ദീനതകളെപ്പറ്റിയും ആത്മനിർബ്ബന്ധന്ങളെപ്പറ്റിയും ഞാൻ ഓർത്തുപോയി. ഭഗ്യലക്ഷ്മിയുടെ അമ്മയുടെ ചിത്രം കൂടുതൽ തെളിന്ഞുവന്നില്ല. അവരുടെ നിസ്സഹയാതകളും അധികം വിവരിക്കപ്പെട്ടില്ല. അതൊക്കെ അറിയണമെന്ന ആഗ്രഹം വളർത്തിയതായിരുന്നു ആ അഭിമുഖത്തിന്റെ വിജയം.
ഭാഗ്യലക്ഷ്മിയുടെ കഥ കേട്ടപ്പോൾ വ്യാകുലത വളർന്നു. ഞാൻ അസ്വസ്ഥനായി. പിരിയുന്ന ഓരോ ബന്ധവും അസ്വസ്ഥത വളർത്തുന്നു. “സ്നേഹവ്യാഹതി തന്നെ മരണം“ എന്ന് ആശാൻ പറന്ഞതും അതുകൊണ്ടുതന്നെ. അതിനദ്ദേഹം കാരണവും കണ്ടിരുന്നു: “പരപുഛവും അഭ്യസൂയയും, ദുരയും ദുർവ്യതിയാനസക്തിയും, കരളിൽ കുടിവെച്ചു ഹാ പരമ്പരയായ് പൌരികൾ കെട്ടു പോയിതേ“ എന്നായിരുന്നു സ്നേഹവ്യാഹതിക്കുള്ള വ്യാഖ്യാനം. ആ വഴിക്കുപോയ എന്റെ ചിന്ത പെട്ടെന്ന് അറച്ചുനിന്നു.
ഭഗ്യലക്ഷ്മിയുടെ വ്യാകുലതകൾ പറന്ഞുകേട്ടപ്പോൾ, അവക്കൊരു സാംക്രമികത ഉണ്ടെന്നു തോന്നി. ഓരോ ബന്ധഭംഗവും ശ്രദ്ധേയവും വേദനാജനകവും ആയി തോന്നി. പിന്നെ ഞാൻ തിരിന്ഞ് എന്നോടുതന്നെ ചോദിച്ചു: “ഇതിൽ വിശേഷിച്ചൊരു വേദനക്ക് കാരണമുണ്ടോ? എന്നും എത്രയോ തവണ കാണുകയും കേൾക്കുകയും ചെയ്യുന്നതല്ലേ ഈ കഥ? അതിലൊന്നും വേദന തോന്നുകയോ വിചാരം കൊള്ളുകയോ ചെയ്യാത്തതെന്തേ?”
കുട്ടികളെ കളയുകയോ, കൈക്കുന്ഞുന്ങളെ കാണിച്ച് പിച്ച തെണ്ടുകയോ ചെയ്യുന്ന അഞ്ച് അമ്മമാരെയെൻകിലും കണ്ടുമുട്ടാതെ എന്റെ ഒരു തീവണ്ടിയാത്രയും അവസാനിക്കാറില്ല. മുഷിഞ കീറത്തുണിയിൽ പൊതിന്ഞ കുട്ടിയെ തോളിലിട്ട് , പിച്ചപ്പാട്ടുമായി വരുന്ന അമ്മമാർ എന്നെ സ്പർശിക്കാറില്ല. സ്പർശിക്കുന്നുവെൻകിൽത്തന്നെ, അറപ്പോ വെറുപ്പോ സംശയമോ ജനിപ്പിക്കും അത്ര തന്നെ. ശല്യം ഒഴിവാക്കാനായി, ഒരു നാണയം എറിന്ഞ് ഞാൻ മുഖം വെട്ടിക്കും. മനുഷ്യബന്ധത്തിന്റെ രസതന്ത്രത്തെപ്പറ്റിയൊന്നും അപ്പോൾ ആലോചിക്കാറില്ല. യാചകരുടെ ശല്യത്തെപ്പറ്റിയും, വ്യഭിചാരത്തെപ്പറ്റിയും, കുട്ടികളെ അംഗഭംഗം വരുത്തി കച്ചവടച്ചരക്കാക്കുന്ന മാഫിയയെപ്പറ്റിയും രോഷത്തോടെയുള്ള
ചർച്ച മുറുകും. അവിടെ വ്യാകുലതയില്ല.
സിനിമയിലോ പത്രത്തിലോ ഒരു നൊമ്പരക്കിന്നാരം കേട്ട് വിഹ്വലരാകുക; ഉടനേ മനുഷ്യാവസ്ഥയെപ്പറ്റിയുള്ള ചിന്തയിലും ചർച്ചയിലും മുഴുകുക. അതു നടക്കവേ, തൊട്ടടുത്ത് ആ കഥ ജീവിതമായി പൊരിയുതും പൊള്ളുന്നതും വികരഭേദമില്ലാതെ കണ്ടിരിക്കുക; സൂര്യോദയത്തിന്റെ സ്വാഭാവികതയോടെ അതിനെ സ്വീകരിക്കുക. ഇതിനെ ഹിപൊക്രിസി എന്നു തള്ളിക്കളയുന്നതിനെക്കാൾ ശരിയാകും, മനുഷ്യമനസ്സിലെ ജൈവവിരുദ്ധ്യം എന്നു വിശേഷിപ്പിക്കുന്നതെന്നു തോന്നുന്നു. “അടുത്തു നിൽപ്പൊരനുജനെ നോക്കാൻ അക്ഷികൾ ഇല്ലാത്തോർക്ക് അരൂപൻ ഈശ്വരൻ അദൃശ്യനായാൽ അതിൽ എന്താശ്ചര്യം?”
എളുപ്പവും സ്വാഭാവികവുമായ ആ ചോദ്യത്തെക്കാൾ എനിക്ക് വെളിച്ചം തരുന്ന ഒരു ചിത്രം ഓർക്കുന്നു. മൃണാൾ സെന്നിന്റെ ഏക് അധൂരീ കഹാനീ എന്ന ചിത്രത്തിലെ ഒരു രംഗം. പൂട്ടിയിട്ട തുണിമില്ലിലെ തൊഴിലാളികൾ പട്ടിണി കിടന്നു മരിക്കുമ്പോൾ വിശേഷിച്ചൊന്നും തോന്നാത്ത മില്ലുടമ, പുൽത്തകിടിയിൽ ഇരുന്ന് വിശക്കുന്ന ഉറുമ്പുകൾക്ക് പഞ്ചസാര വിതറിക്കൊടുക്കുന്നു....! ഒരു ശ്ലഥബന്ധത്തിന്റെ കഥ കേട്ട് വിഹ്വലരാകുന്നവർ, തന്ങളുടെ ചുറ്റും ഉള്ളിലും കൂടെക്കൂടെ പൊട്ടിക്കൊണ്ടിരിക്കുന്ന ചന്ങാത്തന്ങളെപ്പറ്റി ഓർക്കുക പോലും ചെയ്യാതിരിക്കുന്നതും അതു പോലെയല്ലേ?
(ആഗസ്റ്റ് 23ന് മലയാളം ന്യൂസിൽ വന്നത്)
Monday, August 23, 2010
Wednesday, August 18, 2010
അനുമോദിക്കാൻ ഒരു വഴി
പ്രൊഫസർ സ്റ്റാൻലി ഫിഷ് കഴിഞ്ഞയാഴ്ച ന്യൂയോർക് ടൈംസിൽ എഴുതിയ ഒരു സംഭവം വായിച്ചപ്പോൾ, അത്ഭുതം തോന്നിയില്ലെന്നു മാത്രമല്ല, ഞാൻ ഉൾപ്പടെ എത്രയോ പേരുടെ അനുഭവം ആയിരിക്കും അതെന്നു തോന്നുകയും ചെയ്തു. ആദ്യം ഫിഷ് വിവരിച്ച സംഭവം ചുരുക്കി പറയട്ടെ.
ഒരു സർവ്കലാശാലയിലെ ഡീൻ ആയ അദ്ദേഹം ഏതോ ഒരു കോളെജ് സന്ദർശിച്ചതായിരുന്നു അവസരം. അവിടത്തെ ഒരു അധ്യാപകൻ അദ്ദേഹം എഴുതിയ ഏറ്റവും പുതിയ പുസ്തകം സന്ദർശകന് സമ്മാനിച്ചു. ഒറ്റ നോട്ടത്തിൽ പ്രൊഫസർ ഫിഷിന് വലിയ മതിപ്പു തോന്നി; ഉദാരമായി അത് പ്രകടിപ്പിക്കുകയും ചെയ്തു. ഭംഗികൊണ്ടാകണം,. പുസ്തകത്തിലെ ചില ഭാഗങ്ങൾ, ചില പ്രയോഗങ്ങൾ, ഫിഷിന്റെ മനസ്സിൽ പൊങ്ങിപ്പൊങ്ങി വന്നുകൊണ്ടിരുന്നു. ഏറെക്കഴിഞ്ഞേ അതിന്റെ അക്കിടി അദ്ദേഹത്തിനു പിടി കിട്ടിയുള്ളു. അതൊക്കെ പ്രൊഫസർ ഫിഷിന്റെ പുസ്തകത്തിൽത്തന്നെ ഉള്ളതായിരുന്നു. ഏറെക്കുറെ നന്നായി പകർത്തിയെഴുതിയതായിരുന്നു അദ്ദേഹത്തിനു സമ്മാനിക്കപ്പെട്ട പുതിയ പുസ്തകം. തന്റെ വാക്കും വിചാരവും വേറൊരാൾ തനിക്കു സമ്മാനിച്ചതു കണ്ടപ്പോൾ പ്രൊഫസർ ഫിഷ് അതം വിട്ടു നിന്നു.
സൂക്ഷിച്ചുനോക്കിയാൽ അങ്ങനെ അന്തം വിടാനൊന്നുമില്ലെന്നു കാണാം. ഇവിടെ നടന്നിരിക്കുന്നത് ഒരു തരം ധീരമായ സാഹിത്യമോഷണം തന്നെയെന്നു സമ്മതിക്കണം. അതിനെക്കാൾ എനിക്ക് കൂടുതൽ കൌതുകം തോന്നുന്നത് മോഷ്ടിക്കപ്പെട്ട തന്റെ മുതൽ കാണുമ്പോൾ തിരിച്ചറിയാൻ ഉടമസ്ഥനു കഴിയാത്ത സ്ഥിതിയെപ്പറ്റിയാണ്. ഉടമസ്ഥൻ പോലും തിരിച്ചറിയുന്നില്ലെങ്കിൽ, പിന്നെ ആ മുതലിന്റെ സ്വത്വം എവിടെ? അതിൽ അവകാശം ഉറപ്പിക്കാനുള്ള പഴുതെവിടെ?
ഇരുപതു കൊല്ലം മുമ്പ് ഞാൻ ബംഗളൂരിൽ ജോലി ചെയുമ്പോൾ മുഖപ്രസംഗം എഴുത്ത് എന്റെ ജോലിയായിരുന്നു. പണ്ടൊരിക്കൽ, കൌതുകം കാരണവും ജോലിയുടെ ഭാഗമായും, ആരെന്തൊക്കെ മുഖപ്രസംഗത്തിൽ പറയുന്നുവെന്നു നോക്കേണ്ടിവന്നിരുന്നു. പിന്നെ മനസ്സിലായി, മുഖപ്രസംഗം വായിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നയം രൂപീകരിക്കുന്നതെങ്കിൽ, അവരുടെ കാര്യം പോക്കു തന്നെ. എതിരാളിയായ പത്രത്തിലെ മുഖപ്രസംഗലേഖകനാണ് തന്റെ വിശ്വസ്തനായ വായനക്കാരൻ എന്ന് സിനിക്കുകളായ പത്രാധിപർക്കറിയാം.
ഏതായാലും, മുഖപ്രസംഗം വായിച്ചു മടുത്തിരിക്കുന്ന ഒരു മധ്യാഹ്നത്തിൽ, എന്റെ സഹായി വാസു വായിക്കാൻ വേണ്ടി അടയാളപ്പെടുത്തിയ ഒരു പത്രഭാഗം എന്റെ മുമ്പിൽ വെച്ചു. വാസുവിന്റെ ചിരിയിലെ കുസൃതി കാണാതെ ഞാൻ അതു വായിച്ചു തുടങ്ങി. പത്രാധിപർക്ക് കത്തുകളെഴുതി ജീവിതം ധന്യമാക്കുന്ന ഒരു സ്ത്രീയുടെ പതിവു വചനം വാസു എന്നെക്കൊണ്ടു വായിപ്പിക്കുന്നതിൽ അരിശം തോന്നി. ആദ്യത്തെ ഖണ്ഡിക വായിച്ച് ഞാൻ മാറ്റി വെച്ചു. “എന്തു തോന്നുന്നു?”--വാസുവിന്റെ ചോദ്യം. “കൊള്ളാം”--എന്റെ ഉത്തരം. അപ്പോൾ അന്തം വിട്ടത് വാസുവായിരുന്നു. “സാറിന് ഒന്നും തോന്നിയില്ലേ?” ഒന്നും തോന്നാതെ ഞാൻ മിഴിച്ചിരുന്നപ്പോൾ, ഞങ്ങളൂടെ പത്രത്തിന്റെ പഴയ ഒരു മുഖപ്രസംഗം വാസു എനിക്കു വായിക്കാൻ തന്നു. ആ ശിക്ഷ ഏറ്റുവങ്ങി, ഒന്നു രണ്ടു വാക്യം വായിച്ചപ്പോൾ, ഞാൻ കയർത്തു. ഞാൻ തന്നെ എഴുതിയ മുഖപ്രസംഗം വീണ്ടും വായിക്കാൻ എന്റെ സഹായി എന്നോടു പറയുകയോ? ഞാൻ തട്ടിക്കേറാൻ തുടങ്ങുമ്പോൾ, പെട്ടെന്ന് ഒരു സംശയം: മറ്റേ പത്രത്തിൽ വായനക്കാരുടെ കത്തുകളുടെ കൂട്ടത്തിൽ വന്നിരിക്കുന്നത് ഞാൻ എഴുതിയ മുഖപ്രസംഗം ആണോ? വൈകിവന്ന എന്റെ ബോദോയം കണ്ട് വാസു വാ പൊത്തി പുറത്തേക്കു പോയി.
ആദ്യത്തെ അരിശത്തിനു ശേഷം, ഞാൻ എന്നെത്തന്നെ അഭിനന്ദിച്ചു. ഞാൻ ചെയ്തത് വായനക്കാരന്റെ കത്ത് ചോർത്തി മുഖപ്രസംഗം ആക്കുകയല്ലല്ലോ. എന്റെ സർഗ്ഗസൃഷ്ടിക്ക് ഒരു വായനക്കാരൻ(രി) എങ്കിലും ഉണ്ടെന്നും, അത് അടിച്ചുമാറ്റാൻ തോന്നിക്കുന്നതാണെന്നും തെളിഞ്ഞല്ലോ. ആചാര്യന്മാർ പറഞ്ഞുവെച്ചതോർത്തു: “അനുകരണം പ്രശംസയുടെ ആത്യന്തികരൂപമാകുന്നു.” അപ്പോൾ അപഹരണമോ?
നല്ല മുഖപ്രസംഗങ്ങളും മുഖമില്ലാത്ത പ്രസംഗങ്ങളും എഴുതിയിരുന്ന ഹിന്ദുസ്ഥൻ ടൈംസിന്റെ ഒരു പത്രാധിപർ അദ്ദേഹത്തിന്റെ വാരാന്ത്യചിന്തകൾ പേരുവെച്ചു കാച്ചിയിരുന്നു. മുഖപ്രസംഗത്തിൽ പേരിനു സ്ഥാനമില്ലല്ലോ. അപൂർവമായേ എഡിറ്ററുടെ കയ്യൊപ്പോടെ മുൻ പേജിലോ ഉള്ളിലോ മുഖപ്രസംഗം വരാറുള്ളോ. അതുകൊണ്ട് പേരു വെച്ച പംക്തിയുടെ പകിട്ട് ഒന്നു വേറെത്തന്നെ. നമ്മുടെ പത്രാധിപരുടേത് പൊതുവേ കൊള്ളാവുന്ന പംക്തിയായിരുന്നു. ഒരിക്കൽ അതിൽ അദ്ദേഹത്തിന്റെ കയ്യൊപ്പോടെത്തന്നെ വന്നത് ഏതോ വിദേശപത്രികയിൽ വേറൊരാൾ എഴുതിയ ലേഖനമായിരുന്നു. പത്രാധിപർക്ക് അത് “ക്ഷ“ ബോധിച്ചു, അദ്ദേഹം അത് മോഷ്ടിച്ചു. അത്രയേ ഉള്ളു. ആത്യന്തികമായ പ്രശംസ അപഹരണമാകുന്നു എന്ന് ഞങ്ങൾ ചിലർ ആത്മഗതം പറഞ്ഞു. അധികം താമസിയാതെ പത്രാധിപർ പുറത്തായി. ഉടനെ ഒരു പത്രപ്രവർത്തനപരിശീലനസ്ഥാപനം അദ്ദേഹത്തെ പത്രധർമ്മം പഠിപ്പിക്കാൻ നിയോഗിച്ചു. വളരെ പ്രഗൽഭമായി അദ്ദേഹം ഇപ്പോഴും അതു ചെയ്യുന്നുവെന്നാണ് കേൾവി.
കുട്ടിക്കാലത്ത് ഞാൻ എഡിറ്റർ ആയി നടത്തിയിരുന്ന ഒരു കയ്യെഴുത്തു മാസികയിൽ ഒരു അപഹരണം ഉണ്ടായി. കാഴ്ചയിൽ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരിയുടെ പ്രാസഭംഗിയുള്ള ഒരു കവിത ഞാൻ മാസികയിൽ ഉൾപ്പെടുത്തി. അവർക്ക് അങ്ങനെയൊക്കെ എഴുതാനും കഴിയുമെന്ന കണ്ടുപിടുത്തത്തിൽ ഞാൻ അത്ഭുതപരതന്ത്രനായി. അപ്പോഴതാ വരുന്നൂ വേറൊരു കണ്ടുപിടുത്തം--ചെറുപ്പക്കാരി എണ്ണം പറഞ്ഞ ഒരു കള്ളി കൂടിയായിരുന്നു. അവരോട് എന്തിനോ കെറുവിച്ചു നിന്നിരുന്ന ഒരു ചെറുപ്പക്കാരൻ ആരുടെയൊക്കെയോ സഹായത്തോടെ വെളിച്ചത്തു കൊണ്ടുവന്നതായിരുന്നു ആ കളവ്. അത് കളവല്ല, രണ്ടു കാലഘട്ടങ്ങളിൽ, സമാനചിന്താഗതിയുള്ള രണ്ടു പേർ പരസ്പരസദൃശമായ ഭാഷയിൽ പ്രതികരിച്ചതാണ് എന്നൊക്കെ പറഞ്ഞു നിൽക്കാൻ നോക്കി. ഏശിയില്ല. ഏശിയാലും ഇല്ലെങ്കിലും, ഇന്നാണെങ്കിൽ, “വെറുമൊരു മോഴ്ടാവാമെന്നെ കള്ളനെന്നു വിളിച്ചില്ലേ?” എന്ന് അയ്യപ്പപ്പണിക്കരുടെ പേരു പറയാതെ തട്ടിമൂളിക്കാമായിരുന്നു.
കുറെക്കഴിഞ്ഞ്, പിന്നീട് മഹാനായിത്തീർന്ന ഒരു കാഥികൻ അങ്ങനെയൊരു ആരോപണത്തിനു വിധേയനായ സംഭവം ഞാൻ നേരിട്ടു കാണുകയുണ്ടായി. ഒരു ഫ്രഞ്ചു കഥ പുള്ളിക്കാരൻ മലയാളത്തിലാക്കി എഴുതി വിട്ടു. കുരുത്തം കെട്ട ആരോ അതു കണ്ടെത്തി പറഞ്ഞു പരത്തി. കാഥികൻ ഒരക്ഷരം മിണ്ടിയില്ല. അദ്ദേഹം പിന്നെയും കഥകളും നോവലുകളും എഴുതി. അവാർഡുകൾ നേടി, അക്കാദമികളിൽ വാണു. അപ്പോൾ ഞാൻ വീണ്ടും മനസ്സിലാക്കി, രണ്ടു കാലഘട്ടങ്ങളിൽ, രണ്ടു പ്രതിഭകൾ, ഒരു പോലെ വികാരം കൊള്ളുകയും, ഒരു പോലെ ചിന്തിക്കുകയും ഒരേ വാക്കുകളിൽ സംസാരിക്കുകയും ചെയ്യാവുന്നതേയുള്ളു. അത് അവർ തിരിച്ചറിഞ്ഞോളണമെന്നു പോലുമില്ല. “ഇല്ലനുകർത്താവിനില്ല തൻ ജീവിത വല്ലരിയിൽ പൂ വിരിഞ്ഞു കാണാൻ വിധി” എന്നൊക്കെ കവികൾ പറയും. അപഹർത്താക്കളെപ്പറ്റി അതിൽ കൂടുതൽ പറയും. പറയട്ടെ.
അതൊക്കെ ഓർത്തു പോയി പ്രൊഫസർ സ്റ്റാൻലി ഫിഷിന്റെ ലേഖനം വായിച്ചപ്പോൾ. അദ്ദേഹത്തിന്റെ ലേഖനം വേറൊരാൽ പകർത്തി പേരു മാറ്റി സ്വന്തമാക്കി അച്ചടിച്ചുവെന്നു കേട്ടപ്പോൾ ലവലേശം അത്ഭുതം തോന്നിയില്ല. ഇതൊക്കെ നമ്മൾ എത്ര കണ്ടിരിക്കുന്നു.! അത് ആദ്യത്തെ ഉടമസ്ഥനു തന്നെ സമ്മാനിക്കാൻ അപഹർത്താവു കാട്ടിയ ധീരതയെ വാഴ്ത്താൻ പോലും തോന്നി. പക്ഷേ താൻ എഴുതിയത് തന്റേതാണെന്നു തിരിച്ചറിയാൻ പ്രൊഫസർ ഫിഷ് അത്രയും താമസിച്ചപ്പോൾ, “തന്റേത് എന്ത്? മറ്റവന്റേത് എന്ത്?” എന്നൊരു വികടമായ ചോദ്യം എന്റെ മനസ്സിൽ ഇഴഞ്ഞുകേറുകയായിരുന്നു.
(മലയാളം ന്യൂസ് ആഗസ്റ്റ് 16)
ഒരു സർവ്കലാശാലയിലെ ഡീൻ ആയ അദ്ദേഹം ഏതോ ഒരു കോളെജ് സന്ദർശിച്ചതായിരുന്നു അവസരം. അവിടത്തെ ഒരു അധ്യാപകൻ അദ്ദേഹം എഴുതിയ ഏറ്റവും പുതിയ പുസ്തകം സന്ദർശകന് സമ്മാനിച്ചു. ഒറ്റ നോട്ടത്തിൽ പ്രൊഫസർ ഫിഷിന് വലിയ മതിപ്പു തോന്നി; ഉദാരമായി അത് പ്രകടിപ്പിക്കുകയും ചെയ്തു. ഭംഗികൊണ്ടാകണം,. പുസ്തകത്തിലെ ചില ഭാഗങ്ങൾ, ചില പ്രയോഗങ്ങൾ, ഫിഷിന്റെ മനസ്സിൽ പൊങ്ങിപ്പൊങ്ങി വന്നുകൊണ്ടിരുന്നു. ഏറെക്കഴിഞ്ഞേ അതിന്റെ അക്കിടി അദ്ദേഹത്തിനു പിടി കിട്ടിയുള്ളു. അതൊക്കെ പ്രൊഫസർ ഫിഷിന്റെ പുസ്തകത്തിൽത്തന്നെ ഉള്ളതായിരുന്നു. ഏറെക്കുറെ നന്നായി പകർത്തിയെഴുതിയതായിരുന്നു അദ്ദേഹത്തിനു സമ്മാനിക്കപ്പെട്ട പുതിയ പുസ്തകം. തന്റെ വാക്കും വിചാരവും വേറൊരാൾ തനിക്കു സമ്മാനിച്ചതു കണ്ടപ്പോൾ പ്രൊഫസർ ഫിഷ് അതം വിട്ടു നിന്നു.
സൂക്ഷിച്ചുനോക്കിയാൽ അങ്ങനെ അന്തം വിടാനൊന്നുമില്ലെന്നു കാണാം. ഇവിടെ നടന്നിരിക്കുന്നത് ഒരു തരം ധീരമായ സാഹിത്യമോഷണം തന്നെയെന്നു സമ്മതിക്കണം. അതിനെക്കാൾ എനിക്ക് കൂടുതൽ കൌതുകം തോന്നുന്നത് മോഷ്ടിക്കപ്പെട്ട തന്റെ മുതൽ കാണുമ്പോൾ തിരിച്ചറിയാൻ ഉടമസ്ഥനു കഴിയാത്ത സ്ഥിതിയെപ്പറ്റിയാണ്. ഉടമസ്ഥൻ പോലും തിരിച്ചറിയുന്നില്ലെങ്കിൽ, പിന്നെ ആ മുതലിന്റെ സ്വത്വം എവിടെ? അതിൽ അവകാശം ഉറപ്പിക്കാനുള്ള പഴുതെവിടെ?
ഇരുപതു കൊല്ലം മുമ്പ് ഞാൻ ബംഗളൂരിൽ ജോലി ചെയുമ്പോൾ മുഖപ്രസംഗം എഴുത്ത് എന്റെ ജോലിയായിരുന്നു. പണ്ടൊരിക്കൽ, കൌതുകം കാരണവും ജോലിയുടെ ഭാഗമായും, ആരെന്തൊക്കെ മുഖപ്രസംഗത്തിൽ പറയുന്നുവെന്നു നോക്കേണ്ടിവന്നിരുന്നു. പിന്നെ മനസ്സിലായി, മുഖപ്രസംഗം വായിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നയം രൂപീകരിക്കുന്നതെങ്കിൽ, അവരുടെ കാര്യം പോക്കു തന്നെ. എതിരാളിയായ പത്രത്തിലെ മുഖപ്രസംഗലേഖകനാണ് തന്റെ വിശ്വസ്തനായ വായനക്കാരൻ എന്ന് സിനിക്കുകളായ പത്രാധിപർക്കറിയാം.
ഏതായാലും, മുഖപ്രസംഗം വായിച്ചു മടുത്തിരിക്കുന്ന ഒരു മധ്യാഹ്നത്തിൽ, എന്റെ സഹായി വാസു വായിക്കാൻ വേണ്ടി അടയാളപ്പെടുത്തിയ ഒരു പത്രഭാഗം എന്റെ മുമ്പിൽ വെച്ചു. വാസുവിന്റെ ചിരിയിലെ കുസൃതി കാണാതെ ഞാൻ അതു വായിച്ചു തുടങ്ങി. പത്രാധിപർക്ക് കത്തുകളെഴുതി ജീവിതം ധന്യമാക്കുന്ന ഒരു സ്ത്രീയുടെ പതിവു വചനം വാസു എന്നെക്കൊണ്ടു വായിപ്പിക്കുന്നതിൽ അരിശം തോന്നി. ആദ്യത്തെ ഖണ്ഡിക വായിച്ച് ഞാൻ മാറ്റി വെച്ചു. “എന്തു തോന്നുന്നു?”--വാസുവിന്റെ ചോദ്യം. “കൊള്ളാം”--എന്റെ ഉത്തരം. അപ്പോൾ അന്തം വിട്ടത് വാസുവായിരുന്നു. “സാറിന് ഒന്നും തോന്നിയില്ലേ?” ഒന്നും തോന്നാതെ ഞാൻ മിഴിച്ചിരുന്നപ്പോൾ, ഞങ്ങളൂടെ പത്രത്തിന്റെ പഴയ ഒരു മുഖപ്രസംഗം വാസു എനിക്കു വായിക്കാൻ തന്നു. ആ ശിക്ഷ ഏറ്റുവങ്ങി, ഒന്നു രണ്ടു വാക്യം വായിച്ചപ്പോൾ, ഞാൻ കയർത്തു. ഞാൻ തന്നെ എഴുതിയ മുഖപ്രസംഗം വീണ്ടും വായിക്കാൻ എന്റെ സഹായി എന്നോടു പറയുകയോ? ഞാൻ തട്ടിക്കേറാൻ തുടങ്ങുമ്പോൾ, പെട്ടെന്ന് ഒരു സംശയം: മറ്റേ പത്രത്തിൽ വായനക്കാരുടെ കത്തുകളുടെ കൂട്ടത്തിൽ വന്നിരിക്കുന്നത് ഞാൻ എഴുതിയ മുഖപ്രസംഗം ആണോ? വൈകിവന്ന എന്റെ ബോദോയം കണ്ട് വാസു വാ പൊത്തി പുറത്തേക്കു പോയി.
ആദ്യത്തെ അരിശത്തിനു ശേഷം, ഞാൻ എന്നെത്തന്നെ അഭിനന്ദിച്ചു. ഞാൻ ചെയ്തത് വായനക്കാരന്റെ കത്ത് ചോർത്തി മുഖപ്രസംഗം ആക്കുകയല്ലല്ലോ. എന്റെ സർഗ്ഗസൃഷ്ടിക്ക് ഒരു വായനക്കാരൻ(രി) എങ്കിലും ഉണ്ടെന്നും, അത് അടിച്ചുമാറ്റാൻ തോന്നിക്കുന്നതാണെന്നും തെളിഞ്ഞല്ലോ. ആചാര്യന്മാർ പറഞ്ഞുവെച്ചതോർത്തു: “അനുകരണം പ്രശംസയുടെ ആത്യന്തികരൂപമാകുന്നു.” അപ്പോൾ അപഹരണമോ?
നല്ല മുഖപ്രസംഗങ്ങളും മുഖമില്ലാത്ത പ്രസംഗങ്ങളും എഴുതിയിരുന്ന ഹിന്ദുസ്ഥൻ ടൈംസിന്റെ ഒരു പത്രാധിപർ അദ്ദേഹത്തിന്റെ വാരാന്ത്യചിന്തകൾ പേരുവെച്ചു കാച്ചിയിരുന്നു. മുഖപ്രസംഗത്തിൽ പേരിനു സ്ഥാനമില്ലല്ലോ. അപൂർവമായേ എഡിറ്ററുടെ കയ്യൊപ്പോടെ മുൻ പേജിലോ ഉള്ളിലോ മുഖപ്രസംഗം വരാറുള്ളോ. അതുകൊണ്ട് പേരു വെച്ച പംക്തിയുടെ പകിട്ട് ഒന്നു വേറെത്തന്നെ. നമ്മുടെ പത്രാധിപരുടേത് പൊതുവേ കൊള്ളാവുന്ന പംക്തിയായിരുന്നു. ഒരിക്കൽ അതിൽ അദ്ദേഹത്തിന്റെ കയ്യൊപ്പോടെത്തന്നെ വന്നത് ഏതോ വിദേശപത്രികയിൽ വേറൊരാൾ എഴുതിയ ലേഖനമായിരുന്നു. പത്രാധിപർക്ക് അത് “ക്ഷ“ ബോധിച്ചു, അദ്ദേഹം അത് മോഷ്ടിച്ചു. അത്രയേ ഉള്ളു. ആത്യന്തികമായ പ്രശംസ അപഹരണമാകുന്നു എന്ന് ഞങ്ങൾ ചിലർ ആത്മഗതം പറഞ്ഞു. അധികം താമസിയാതെ പത്രാധിപർ പുറത്തായി. ഉടനെ ഒരു പത്രപ്രവർത്തനപരിശീലനസ്ഥാപനം അദ്ദേഹത്തെ പത്രധർമ്മം പഠിപ്പിക്കാൻ നിയോഗിച്ചു. വളരെ പ്രഗൽഭമായി അദ്ദേഹം ഇപ്പോഴും അതു ചെയ്യുന്നുവെന്നാണ് കേൾവി.
കുട്ടിക്കാലത്ത് ഞാൻ എഡിറ്റർ ആയി നടത്തിയിരുന്ന ഒരു കയ്യെഴുത്തു മാസികയിൽ ഒരു അപഹരണം ഉണ്ടായി. കാഴ്ചയിൽ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരിയുടെ പ്രാസഭംഗിയുള്ള ഒരു കവിത ഞാൻ മാസികയിൽ ഉൾപ്പെടുത്തി. അവർക്ക് അങ്ങനെയൊക്കെ എഴുതാനും കഴിയുമെന്ന കണ്ടുപിടുത്തത്തിൽ ഞാൻ അത്ഭുതപരതന്ത്രനായി. അപ്പോഴതാ വരുന്നൂ വേറൊരു കണ്ടുപിടുത്തം--ചെറുപ്പക്കാരി എണ്ണം പറഞ്ഞ ഒരു കള്ളി കൂടിയായിരുന്നു. അവരോട് എന്തിനോ കെറുവിച്ചു നിന്നിരുന്ന ഒരു ചെറുപ്പക്കാരൻ ആരുടെയൊക്കെയോ സഹായത്തോടെ വെളിച്ചത്തു കൊണ്ടുവന്നതായിരുന്നു ആ കളവ്. അത് കളവല്ല, രണ്ടു കാലഘട്ടങ്ങളിൽ, സമാനചിന്താഗതിയുള്ള രണ്ടു പേർ പരസ്പരസദൃശമായ ഭാഷയിൽ പ്രതികരിച്ചതാണ് എന്നൊക്കെ പറഞ്ഞു നിൽക്കാൻ നോക്കി. ഏശിയില്ല. ഏശിയാലും ഇല്ലെങ്കിലും, ഇന്നാണെങ്കിൽ, “വെറുമൊരു മോഴ്ടാവാമെന്നെ കള്ളനെന്നു വിളിച്ചില്ലേ?” എന്ന് അയ്യപ്പപ്പണിക്കരുടെ പേരു പറയാതെ തട്ടിമൂളിക്കാമായിരുന്നു.
കുറെക്കഴിഞ്ഞ്, പിന്നീട് മഹാനായിത്തീർന്ന ഒരു കാഥികൻ അങ്ങനെയൊരു ആരോപണത്തിനു വിധേയനായ സംഭവം ഞാൻ നേരിട്ടു കാണുകയുണ്ടായി. ഒരു ഫ്രഞ്ചു കഥ പുള്ളിക്കാരൻ മലയാളത്തിലാക്കി എഴുതി വിട്ടു. കുരുത്തം കെട്ട ആരോ അതു കണ്ടെത്തി പറഞ്ഞു പരത്തി. കാഥികൻ ഒരക്ഷരം മിണ്ടിയില്ല. അദ്ദേഹം പിന്നെയും കഥകളും നോവലുകളും എഴുതി. അവാർഡുകൾ നേടി, അക്കാദമികളിൽ വാണു. അപ്പോൾ ഞാൻ വീണ്ടും മനസ്സിലാക്കി, രണ്ടു കാലഘട്ടങ്ങളിൽ, രണ്ടു പ്രതിഭകൾ, ഒരു പോലെ വികാരം കൊള്ളുകയും, ഒരു പോലെ ചിന്തിക്കുകയും ഒരേ വാക്കുകളിൽ സംസാരിക്കുകയും ചെയ്യാവുന്നതേയുള്ളു. അത് അവർ തിരിച്ചറിഞ്ഞോളണമെന്നു പോലുമില്ല. “ഇല്ലനുകർത്താവിനില്ല തൻ ജീവിത വല്ലരിയിൽ പൂ വിരിഞ്ഞു കാണാൻ വിധി” എന്നൊക്കെ കവികൾ പറയും. അപഹർത്താക്കളെപ്പറ്റി അതിൽ കൂടുതൽ പറയും. പറയട്ടെ.
അതൊക്കെ ഓർത്തു പോയി പ്രൊഫസർ സ്റ്റാൻലി ഫിഷിന്റെ ലേഖനം വായിച്ചപ്പോൾ. അദ്ദേഹത്തിന്റെ ലേഖനം വേറൊരാൽ പകർത്തി പേരു മാറ്റി സ്വന്തമാക്കി അച്ചടിച്ചുവെന്നു കേട്ടപ്പോൾ ലവലേശം അത്ഭുതം തോന്നിയില്ല. ഇതൊക്കെ നമ്മൾ എത്ര കണ്ടിരിക്കുന്നു.! അത് ആദ്യത്തെ ഉടമസ്ഥനു തന്നെ സമ്മാനിക്കാൻ അപഹർത്താവു കാട്ടിയ ധീരതയെ വാഴ്ത്താൻ പോലും തോന്നി. പക്ഷേ താൻ എഴുതിയത് തന്റേതാണെന്നു തിരിച്ചറിയാൻ പ്രൊഫസർ ഫിഷ് അത്രയും താമസിച്ചപ്പോൾ, “തന്റേത് എന്ത്? മറ്റവന്റേത് എന്ത്?” എന്നൊരു വികടമായ ചോദ്യം എന്റെ മനസ്സിൽ ഇഴഞ്ഞുകേറുകയായിരുന്നു.
(മലയാളം ന്യൂസ് ആഗസ്റ്റ് 16)
Monday, August 9, 2010
ഓർമ്മയിൽ ഒരു നിലാവ്
പിറ്റേന്നത്തെ മുഖപ്രസംഗം നിശ്ചയിക്കാൻ ചേർന്ന യോഗത്തിൽ, നേരിയ പുഛത്തോടുകൂടി എന്തോ തട്ടിവിട്ട ഒരാളുടെ അഭിപ്രായം
ഖണ്ഡിച്ചുകൊണ്ട്, പരിചയം ഏറെയുള്ള ജി എം തെലാംഗ് പറഞ്ഞു: “സ്വകാര്യമായ മുൻ വിധികളെ നമ്മൾ മറികടക്കാൻ ശ്രമിക്കണം. നമ്മുടെ പത്രം നിലപാടു വ്യക്തമാക്കാതെ, പ്രധാനപ്പെട്ട ഒരു സംഭവവും കടന്നുപോകാൻ പാടില്ല. അതാകണം പ്രമാണം. ചരിത്രത്തിന്റെ രചയിതാവും വ്യാഖ്യാതാവും ആയിരിക്കണം നമ്മുടെ പത്രം.” ആത്മപ്രാധാന്യം തികഞ്ഞ ആ പത്രഭാഷ്യം ഞാൻ വീണ്ടും ഓർത്തു, മലയാളമനോരമയുടെ പത്രാധിപരായിരുന്ന കെ എം മാത്യുവിന്റെ മരണം ചിലർ കൈകാര്യം ചെയ്തതു കണ്ടപ്പോൾ.
കേരളത്തിൽ കുറെ ചിലവുള്ള ഒരു പത്രം അതിനെപ്പറ്റി മുഖപ്രസംഗം എഴുതിയതേയില്ല. ലോകകാര്യങ്ങളിലും ശാസ്ത്രവിശേഷങ്ങളിലും മുഴുകിയിരിക്കുകയായിരുന്നു പണ്ഡിതമ്മന്യമായ ആ പത്രം. മുഖപ്രസംഗത്തിന്റെ വിഷയം തിരഞ്ഞെടുക്കാൻ ആ പത്രം ഉപയോഗിക്കുന്ന അളവുകോൽ എന്തായിരിക്കുമെന്ന്, തെലാംഗിന്റെ വാക്കുകളുടെ വെളിച്ചത്തിൽ, ഞാൻ ഒരു നിമിഷം ആലോചിച്ചു പോയി. ഏതാണ്ട് ഒരു കോടി വായനക്കാർ ഇടപഴകുന്ന പത്രത്തിന്റെ അധിപനായിരുന്നു മാത്യു, നാലു പതിറ്റാണ്ടോളം. അത്രയും, എന്നുവെച്ചാൽ, ഒരു കോടി, ആളുകളുമായി അടുത്തതോ അകന്നതോ ആയ ബന്ധമുള്ള ഒരു വിഷയം--അവരുടെ വായനയെ ഒട്ടൊക്കെ സ്വാധീനിച്ച ഒരാളുടെ അവസാനം--അഭിപ്രായം പറയാൻ തക്ക പ്രാധാന്യമുള്ളതല്ലെന്നായിരുന്നു ആ പത്രത്തിന്റെ മുഖപ്രസംഗസമിതിയുടെ തീരുമാനം. ഓരോരുത്തർക്ക് ഓഓ നേരത്ത് ഓരോന്നാകും മാനദണ്ഡം എന്ന് അതിനെ വിശദീഅക്രിച്ചു തള്ളാം. ഗാന്ധിയുടെ മരണവും ഒന്നാം പേജിൽ വരേണ്ട കാര്യമല്ലായിരുന്നല്ലോ ഒരു കാലത്ത്. ഒരു തത്വം പറയണമെന്നുണ്ടെങ്കിൽ, മരണത്തെ വിലയിരുത്തുന്നതിലെ ഔചിത്യമാണെന്നു തോന്നുന്നു പലപ്പോഴും ജീവിതത്തിന്റെ വില.
മാത്യുവിനെ എനിക്കറിയുമായിരുന്നില്ല. കാലത്തിൽ അദ്ദേഹത്തിന്റെ ഇടം തിട്ടപ്പെടുത്താൻ എന്നെ സഹായിച്ചത് അദ്ദേഹത്തിന്റെ പത്രത്തിലെ താരലേഖകനായിരുന്ന കെ ആർ ചുമ്മാറിന്റെ മുഴക്കോൽ ആയിരുന്നു. ചുമ്മാറിന്റെ രോഗം ഗുരുതരമായിക്കൊണ്ടിരുന്ന കാലം. ശ്രീമൂലം ക്ലബ്ബിലെ ഒരു സായാഹ്നം. ക്ഷരവും അക്ഷരവുമായ പലതിനെപ്പറ്റിയും പറഞ്ഞുവന്ന കൂട്ടത്തിൽ, ചുമ്മാർ ഉത്തരത്തിന്റെ ഈണത്തിൽ ഒരു ചോദ്യം എടുത്തിട്ടു: “ഈ മാത്തുക്കുട്ടിച്ചായൻ ചെയ്തുവെച്ചത് ചില്ലറ കാര്യാമാണോ? എങ്ങാണ്ടോ കിടന്ന ഒരു പത്രമല്ലേ വിചാരത്തിലും വ്യാപാരത്തിലും ഒരു പോലെ ഒന്നാം കിട സ്വാധീനശക്തിയായിരിക്കുന്നത്!“ ചോദ്യത്തിന് മറുപടി വേണ്ടിയിരുന്നില്ല. ഞാൻ ഒന്നും മിണ്ടാതെ വാ പൊളിച്ചിരുന്നു.
വെറുതെയിരുന്നാലോചിച്ചപ്പോൾ എനിക്കു തോന്നി, വിചാരത്തിലും വ്യാപാരത്തിലും ഉണ്ടായ ആ സ്വാധീനതക്കുമപ്പുറം, വാസ്തവത്തിൽ ആ സ്വാധീനത സാധ്യമാക്കിയത്, മാത്യുവിന്റേതു മാത്രമെന്നു പറയാവുന്ന ഒരു കർമ്മപാകമായിരുന്നു. ആളുകളെ ഒരുമിപ്പിക്കുന്നതായിരുന്നു അതിന്റെ ചിട്ട. ആ ചിട്ട, വലിയൊരു സ്ഥാപനത്തിൽ, ചെറിയൊരു കുടുംബത്തിലെ അംഗങ്ങളുടെ ഇടയിൽ കാണാമായിരുന്ന മമതയും പാരസ്പര്യവുമായി പരിണമിച്ചു. വിജയമായാലും പരാജയമായാലും, സ്ഥാപനം വലുതാകുമ്പോൾ, ഉള്ളിൽ നിന്നുകൊണ്ടുതന്നെ അതിനെ ഭള്ളു പറയുന്നവർ കാണാതിരിക്കില്ല. അതാകുന്നു നിയമം. അതിനുള്ള അവസരം കഴിവതും കൊടുക്കാതിരിക്കലായിരുന്നു മാത്യു മോഡൽ മാനേജ്മെന്റ്.
എന്റെ ഒരു പുസ്തകത്തിന്റെ പ്രകാശനവേളയിൽ, ഞാൻ കണ്ടതും അതിന്റെ, ആ മോഡലിന്റെ, ആ പ്രമാണത്തിന്റെ, ഒരു നിഴലാട്ടമായിരുന്നു. കെ കരുണാകരന്റെ രാഷ്ട്രീയജീവിതകഥയായിരുന്നു പുസ്തകം. ആദ്യത്തെ പ്രതി സ്വീകരിച്ചുകൊണ്ടു സംസാരിക്കുമ്പോൾ, മാത്യു ഒട്ടും തമാശയില്ലാത്ത ഒരു ഫലിതം പൊട്ടിച്ചു, ഒരു സാധാരണ കാര്യം പറയുന്ന മട്ടിൽ. വലിയ ഒരു അപകടത്തിനുശേഷം, ചെറുചൂടുള്ള കുളത്തിൽ ദിവസവും നീന്തണമെന്ന് ഡോക്റ്റർമാർ കരുണാകരനോടു നിർദ്ദേശിച്ചിരുന്നു. പ്രായം കൊണ്ടും പത്രത്തിന്റെ സ്വാധീനത കൊണ്ടും, അദ്ദേഹത്തോട് അല്പം സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ കഴിയുന്ന ആളായിരുന്നു മാത്യുവും ചുമ്മാറും. മുഖ്യമന്ത്രിയുടെ വസതിയിൽ അതിനുവേണ്ടി ഒരു കുളം കുഴിച്ചുകൂടേ എന്ന് ചോദിച്ചത് മാത്യുവും ചുമ്മാറും ആയിരുന്നു. ഒരു പക്ഷേ ആ ആശയം ആദ്യം ഉന്നയിച്ചത് അവരായിരുന്നു എന്നു പോലും തോന്നി മാത്യുവിന്റെ പ്രസംഗം കേട്ടപ്പോൾ.
കരുണാകരൻ എന്തു ചെയ്താലുമെന്നപോലെ, കുളത്തിന്റെ കാര്യവും കുളമായി. കരുണാകരനെ കുളത്തിലാക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിരുന്നവരല്ല മനോരമയുടെ ഉടമയും ലേഖകനും. പക്ഷേ കുളം ഒരു വിവാദമായപ്പോൾ, അത് ഏറ്റുപിടിക്കാൻ മനോരമയും ഉണ്ടായിരുന്നു. അതു സമ്മതിക്കുമ്പോൾ, മാത്യുവിന്റെ മുഖത്ത് ചിരിയോ ചമ്മലോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വരത്തിൽ പൊടിഞ്ഞത് കന്മഷമായിരുന്നില്ല, സൌമനസ്യവും ഒട്ടൊക്കെ നിസ്സഹായതയും കലർന്ന ഫലിതമായിരുന്നു. അതിന്റെ പൊരുൾ നുണഞ്ഞുകൊണ്ട്, കരുണാകരനും ചിരിച്ചു. അപ്പപ്പോഴത്തെ അനിഷ്ടങ്ങളെയും നിസ്സഹായതകളെയും ജീവിതത്തിന്റെ
സ്ഥായീഭാവമാക്കാതിരിക്കാനായിരുന്നു എന്നും അദ്ദേഹത്തിന്റെ ശ്രമം--തന്റെ ജീവിതത്തിലും സ്ഥാപനത്തിലും ഒരുപോലെ.
അസാധാരണവും ദുഷ്കരവുമായ ആ ശ്രമത്തിന്റെ വിവരണമാണ് ഒരു നൂറ്റാണ്ടിന്റെ വ്യഥയും വിജയവും അടയാളപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ആത്മകഥ, എട്ടാമത്തെ മോതിരം. എന്തുകൊണ്ടൊ മലയാളി വേണ്ടത്ര ചർച്ച ചെയ്യാതെ വിട്ടുപോയതാണ് അസാധാരണമെന്നു പറയേണ്ട ആ പുസ്തകം. ഒരു നൂറ്റാണ്ടോളം നീളുന്ന ജീവിതവ്യായാമം ചിത്രീകരിക്കുമ്പോൾ, കുറെ അഴുക്കും മെഴുക്കും നാലുപാടും തെറിപ്പിക്കാതിരിക്കാൻ വയ്യ. നിസ്സംഗതയും സത്യസന്ധതയും എത്രമാത്രം പാലിച്ചാലും, വാശിയും വൈരവും കുറച്ചൊക്കെ ചീറ്റും. എട്ടാമത്തെ മോതിരത്തിലാകട്ടെ, ഒരാൾ, ഒരാൾ മാത്രമേ, വില്ലനായിട്ടുള്ളുവെന്നതാണ് അതിന്റെ അസാധാരണത്വം. തന്റെ കുടുംബത്തെ, പത്രത്തെ, കേരളത്തിലെ ജനാധിപത്യസംസ്ക്കാരത്തെ, തകർക്കാൻ ശ്രമിച്ച, നന്നായൊന്നു തകർത്ത, സി പി രാമസ്വാമി അയ്യർ മാത്രമാണ് കലർപ്പില്ലാത്ത ഭർത്സനം കേൾക്കുന്ന എട്ടാമത്തെ മോതിരത്തിലെ ഏകകഥാപാത്രം. അതിനെ
പിന്തുടർന്നുപോയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: ശത്രുതകളെ ഇങ്ങനെയും സംയമിപ്പിക്കാൻ ഒരാൾക്കു സാധിക്കുമോ?
ഒരുതരത്തിൽ പറഞ്ഞാൽ അതായിരുന്നു കെ എം മാത്യുവിന്റെ സാധന. പത്രമായാലും പത്രാധിപനായാലും, തന്റെ വിധിനിഷേധങ്ങളും ഇഷ്ടാനിഷ്ടങ്ങളും നടപ്പാക്കാൻ, എതിരാളിയുടെ അന്നന്നത്തെ ദൊർബല്യം മുതലാക്കാതിരിക്കുക. തീവ്രവും സ്ഥിരവുമായ വിരോധത്തിനു കീഴ്പ്പെടാതിരിക്കുക. വിചാരത്തിലെ വ്യത്യാസം വികാരത്തിൽ മാറാത്ത മുറിവുണ്ടാക്കാതിരിക്കുന്ന വിധത്തിൽ മധുരവും സൌമ്യവുമായി വാക്കു പ്രയോഗിക്കുക. അതൊക്കെയായിരുന്നെന്നു പറയാം അദ്ദേഹത്തിന്റെ ഭരണതന്ത്രവും ജീവിതമന്ത്രവും. അത് ഒതുക്കിപ്പറയുന്ന മട്ടിൽ അദ്ദേഹം ഒരിക്കൽ തോമസ് ജേക്കബിന് ഒരു ഉപദേശം കൊടുത്തുവത്രേ. അര നൂറ്റാണ്ട് മാത്യുവിന്റെ വെളിച്ചത്തിൽ വളർന്ന ആളാണ് തോമസ് ജേക്കബ്. ഒരിക്കൽ മാത്യു പറഞ്ഞു: “എന്റെ മക്കളോടു പറയാറുള്ള ഒരു കാര്യം തോമസ് ജേക്കബിനോടും പറയാം. ഒരു ശത്രുതയും ഇരുപത്തിനാലു മണിക്കൂറിൽ കൂടുതൽ കൊണ്ടുനടക്കരുത്. ഒന്നുകിൽ അതിനകം പറഞ്ഞു തീർക്കണം. അല്ലെങ്കിൽ മറന്നു കളയണം.”
കേൾക്കാൻ എളുപ്പമാണ് രസം തോന്നിക്കുന്ന ആ ഉപദേശം. അനുസരിക്കാൻ വിഷമമാണെന്നു മാത്രം. ആ വിഷമം അയിരിക്കും രസത്തിന്റെ രഹസ്യം. എപ്പോഴും അനുസരിക്കാൻ പറ്റില്ല, എന്നാലും അത്തരം ഉപദേശം ഒരു സഞ്ചാരിഭാവമായിരുന്നാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവർ ചിലരെങ്കിലും കാണും. അനുസരിക്കപ്പെടാതിരിക്കുമ്പോൾ പോലും, ആ ഉപദേശത്തിന്റെ ഓർമ്മയും നിലാവും ആകുന്നു ജീവിതത്തിന്റെ കുളിർമ്മ.
ഖണ്ഡിച്ചുകൊണ്ട്, പരിചയം ഏറെയുള്ള ജി എം തെലാംഗ് പറഞ്ഞു: “സ്വകാര്യമായ മുൻ വിധികളെ നമ്മൾ മറികടക്കാൻ ശ്രമിക്കണം. നമ്മുടെ പത്രം നിലപാടു വ്യക്തമാക്കാതെ, പ്രധാനപ്പെട്ട ഒരു സംഭവവും കടന്നുപോകാൻ പാടില്ല. അതാകണം പ്രമാണം. ചരിത്രത്തിന്റെ രചയിതാവും വ്യാഖ്യാതാവും ആയിരിക്കണം നമ്മുടെ പത്രം.” ആത്മപ്രാധാന്യം തികഞ്ഞ ആ പത്രഭാഷ്യം ഞാൻ വീണ്ടും ഓർത്തു, മലയാളമനോരമയുടെ പത്രാധിപരായിരുന്ന കെ എം മാത്യുവിന്റെ മരണം ചിലർ കൈകാര്യം ചെയ്തതു കണ്ടപ്പോൾ.
കേരളത്തിൽ കുറെ ചിലവുള്ള ഒരു പത്രം അതിനെപ്പറ്റി മുഖപ്രസംഗം എഴുതിയതേയില്ല. ലോകകാര്യങ്ങളിലും ശാസ്ത്രവിശേഷങ്ങളിലും മുഴുകിയിരിക്കുകയായിരുന്നു പണ്ഡിതമ്മന്യമായ ആ പത്രം. മുഖപ്രസംഗത്തിന്റെ വിഷയം തിരഞ്ഞെടുക്കാൻ ആ പത്രം ഉപയോഗിക്കുന്ന അളവുകോൽ എന്തായിരിക്കുമെന്ന്, തെലാംഗിന്റെ വാക്കുകളുടെ വെളിച്ചത്തിൽ, ഞാൻ ഒരു നിമിഷം ആലോചിച്ചു പോയി. ഏതാണ്ട് ഒരു കോടി വായനക്കാർ ഇടപഴകുന്ന പത്രത്തിന്റെ അധിപനായിരുന്നു മാത്യു, നാലു പതിറ്റാണ്ടോളം. അത്രയും, എന്നുവെച്ചാൽ, ഒരു കോടി, ആളുകളുമായി അടുത്തതോ അകന്നതോ ആയ ബന്ധമുള്ള ഒരു വിഷയം--അവരുടെ വായനയെ ഒട്ടൊക്കെ സ്വാധീനിച്ച ഒരാളുടെ അവസാനം--അഭിപ്രായം പറയാൻ തക്ക പ്രാധാന്യമുള്ളതല്ലെന്നായിരുന്നു ആ പത്രത്തിന്റെ മുഖപ്രസംഗസമിതിയുടെ തീരുമാനം. ഓരോരുത്തർക്ക് ഓഓ നേരത്ത് ഓരോന്നാകും മാനദണ്ഡം എന്ന് അതിനെ വിശദീഅക്രിച്ചു തള്ളാം. ഗാന്ധിയുടെ മരണവും ഒന്നാം പേജിൽ വരേണ്ട കാര്യമല്ലായിരുന്നല്ലോ ഒരു കാലത്ത്. ഒരു തത്വം പറയണമെന്നുണ്ടെങ്കിൽ, മരണത്തെ വിലയിരുത്തുന്നതിലെ ഔചിത്യമാണെന്നു തോന്നുന്നു പലപ്പോഴും ജീവിതത്തിന്റെ വില.
മാത്യുവിനെ എനിക്കറിയുമായിരുന്നില്ല. കാലത്തിൽ അദ്ദേഹത്തിന്റെ ഇടം തിട്ടപ്പെടുത്താൻ എന്നെ സഹായിച്ചത് അദ്ദേഹത്തിന്റെ പത്രത്തിലെ താരലേഖകനായിരുന്ന കെ ആർ ചുമ്മാറിന്റെ മുഴക്കോൽ ആയിരുന്നു. ചുമ്മാറിന്റെ രോഗം ഗുരുതരമായിക്കൊണ്ടിരുന്ന കാലം. ശ്രീമൂലം ക്ലബ്ബിലെ ഒരു സായാഹ്നം. ക്ഷരവും അക്ഷരവുമായ പലതിനെപ്പറ്റിയും പറഞ്ഞുവന്ന കൂട്ടത്തിൽ, ചുമ്മാർ ഉത്തരത്തിന്റെ ഈണത്തിൽ ഒരു ചോദ്യം എടുത്തിട്ടു: “ഈ മാത്തുക്കുട്ടിച്ചായൻ ചെയ്തുവെച്ചത് ചില്ലറ കാര്യാമാണോ? എങ്ങാണ്ടോ കിടന്ന ഒരു പത്രമല്ലേ വിചാരത്തിലും വ്യാപാരത്തിലും ഒരു പോലെ ഒന്നാം കിട സ്വാധീനശക്തിയായിരിക്കുന്നത്!“ ചോദ്യത്തിന് മറുപടി വേണ്ടിയിരുന്നില്ല. ഞാൻ ഒന്നും മിണ്ടാതെ വാ പൊളിച്ചിരുന്നു.
വെറുതെയിരുന്നാലോചിച്ചപ്പോൾ എനിക്കു തോന്നി, വിചാരത്തിലും വ്യാപാരത്തിലും ഉണ്ടായ ആ സ്വാധീനതക്കുമപ്പുറം, വാസ്തവത്തിൽ ആ സ്വാധീനത സാധ്യമാക്കിയത്, മാത്യുവിന്റേതു മാത്രമെന്നു പറയാവുന്ന ഒരു കർമ്മപാകമായിരുന്നു. ആളുകളെ ഒരുമിപ്പിക്കുന്നതായിരുന്നു അതിന്റെ ചിട്ട. ആ ചിട്ട, വലിയൊരു സ്ഥാപനത്തിൽ, ചെറിയൊരു കുടുംബത്തിലെ അംഗങ്ങളുടെ ഇടയിൽ കാണാമായിരുന്ന മമതയും പാരസ്പര്യവുമായി പരിണമിച്ചു. വിജയമായാലും പരാജയമായാലും, സ്ഥാപനം വലുതാകുമ്പോൾ, ഉള്ളിൽ നിന്നുകൊണ്ടുതന്നെ അതിനെ ഭള്ളു പറയുന്നവർ കാണാതിരിക്കില്ല. അതാകുന്നു നിയമം. അതിനുള്ള അവസരം കഴിവതും കൊടുക്കാതിരിക്കലായിരുന്നു മാത്യു മോഡൽ മാനേജ്മെന്റ്.
എന്റെ ഒരു പുസ്തകത്തിന്റെ പ്രകാശനവേളയിൽ, ഞാൻ കണ്ടതും അതിന്റെ, ആ മോഡലിന്റെ, ആ പ്രമാണത്തിന്റെ, ഒരു നിഴലാട്ടമായിരുന്നു. കെ കരുണാകരന്റെ രാഷ്ട്രീയജീവിതകഥയായിരുന്നു പുസ്തകം. ആദ്യത്തെ പ്രതി സ്വീകരിച്ചുകൊണ്ടു സംസാരിക്കുമ്പോൾ, മാത്യു ഒട്ടും തമാശയില്ലാത്ത ഒരു ഫലിതം പൊട്ടിച്ചു, ഒരു സാധാരണ കാര്യം പറയുന്ന മട്ടിൽ. വലിയ ഒരു അപകടത്തിനുശേഷം, ചെറുചൂടുള്ള കുളത്തിൽ ദിവസവും നീന്തണമെന്ന് ഡോക്റ്റർമാർ കരുണാകരനോടു നിർദ്ദേശിച്ചിരുന്നു. പ്രായം കൊണ്ടും പത്രത്തിന്റെ സ്വാധീനത കൊണ്ടും, അദ്ദേഹത്തോട് അല്പം സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ കഴിയുന്ന ആളായിരുന്നു മാത്യുവും ചുമ്മാറും. മുഖ്യമന്ത്രിയുടെ വസതിയിൽ അതിനുവേണ്ടി ഒരു കുളം കുഴിച്ചുകൂടേ എന്ന് ചോദിച്ചത് മാത്യുവും ചുമ്മാറും ആയിരുന്നു. ഒരു പക്ഷേ ആ ആശയം ആദ്യം ഉന്നയിച്ചത് അവരായിരുന്നു എന്നു പോലും തോന്നി മാത്യുവിന്റെ പ്രസംഗം കേട്ടപ്പോൾ.
കരുണാകരൻ എന്തു ചെയ്താലുമെന്നപോലെ, കുളത്തിന്റെ കാര്യവും കുളമായി. കരുണാകരനെ കുളത്തിലാക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിരുന്നവരല്ല മനോരമയുടെ ഉടമയും ലേഖകനും. പക്ഷേ കുളം ഒരു വിവാദമായപ്പോൾ, അത് ഏറ്റുപിടിക്കാൻ മനോരമയും ഉണ്ടായിരുന്നു. അതു സമ്മതിക്കുമ്പോൾ, മാത്യുവിന്റെ മുഖത്ത് ചിരിയോ ചമ്മലോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വരത്തിൽ പൊടിഞ്ഞത് കന്മഷമായിരുന്നില്ല, സൌമനസ്യവും ഒട്ടൊക്കെ നിസ്സഹായതയും കലർന്ന ഫലിതമായിരുന്നു. അതിന്റെ പൊരുൾ നുണഞ്ഞുകൊണ്ട്, കരുണാകരനും ചിരിച്ചു. അപ്പപ്പോഴത്തെ അനിഷ്ടങ്ങളെയും നിസ്സഹായതകളെയും ജീവിതത്തിന്റെ
സ്ഥായീഭാവമാക്കാതിരിക്കാനായിരുന്നു എന്നും അദ്ദേഹത്തിന്റെ ശ്രമം--തന്റെ ജീവിതത്തിലും സ്ഥാപനത്തിലും ഒരുപോലെ.
അസാധാരണവും ദുഷ്കരവുമായ ആ ശ്രമത്തിന്റെ വിവരണമാണ് ഒരു നൂറ്റാണ്ടിന്റെ വ്യഥയും വിജയവും അടയാളപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ആത്മകഥ, എട്ടാമത്തെ മോതിരം. എന്തുകൊണ്ടൊ മലയാളി വേണ്ടത്ര ചർച്ച ചെയ്യാതെ വിട്ടുപോയതാണ് അസാധാരണമെന്നു പറയേണ്ട ആ പുസ്തകം. ഒരു നൂറ്റാണ്ടോളം നീളുന്ന ജീവിതവ്യായാമം ചിത്രീകരിക്കുമ്പോൾ, കുറെ അഴുക്കും മെഴുക്കും നാലുപാടും തെറിപ്പിക്കാതിരിക്കാൻ വയ്യ. നിസ്സംഗതയും സത്യസന്ധതയും എത്രമാത്രം പാലിച്ചാലും, വാശിയും വൈരവും കുറച്ചൊക്കെ ചീറ്റും. എട്ടാമത്തെ മോതിരത്തിലാകട്ടെ, ഒരാൾ, ഒരാൾ മാത്രമേ, വില്ലനായിട്ടുള്ളുവെന്നതാണ് അതിന്റെ അസാധാരണത്വം. തന്റെ കുടുംബത്തെ, പത്രത്തെ, കേരളത്തിലെ ജനാധിപത്യസംസ്ക്കാരത്തെ, തകർക്കാൻ ശ്രമിച്ച, നന്നായൊന്നു തകർത്ത, സി പി രാമസ്വാമി അയ്യർ മാത്രമാണ് കലർപ്പില്ലാത്ത ഭർത്സനം കേൾക്കുന്ന എട്ടാമത്തെ മോതിരത്തിലെ ഏകകഥാപാത്രം. അതിനെ
പിന്തുടർന്നുപോയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: ശത്രുതകളെ ഇങ്ങനെയും സംയമിപ്പിക്കാൻ ഒരാൾക്കു സാധിക്കുമോ?
ഒരുതരത്തിൽ പറഞ്ഞാൽ അതായിരുന്നു കെ എം മാത്യുവിന്റെ സാധന. പത്രമായാലും പത്രാധിപനായാലും, തന്റെ വിധിനിഷേധങ്ങളും ഇഷ്ടാനിഷ്ടങ്ങളും നടപ്പാക്കാൻ, എതിരാളിയുടെ അന്നന്നത്തെ ദൊർബല്യം മുതലാക്കാതിരിക്കുക. തീവ്രവും സ്ഥിരവുമായ വിരോധത്തിനു കീഴ്പ്പെടാതിരിക്കുക. വിചാരത്തിലെ വ്യത്യാസം വികാരത്തിൽ മാറാത്ത മുറിവുണ്ടാക്കാതിരിക്കുന്ന വിധത്തിൽ മധുരവും സൌമ്യവുമായി വാക്കു പ്രയോഗിക്കുക. അതൊക്കെയായിരുന്നെന്നു പറയാം അദ്ദേഹത്തിന്റെ ഭരണതന്ത്രവും ജീവിതമന്ത്രവും. അത് ഒതുക്കിപ്പറയുന്ന മട്ടിൽ അദ്ദേഹം ഒരിക്കൽ തോമസ് ജേക്കബിന് ഒരു ഉപദേശം കൊടുത്തുവത്രേ. അര നൂറ്റാണ്ട് മാത്യുവിന്റെ വെളിച്ചത്തിൽ വളർന്ന ആളാണ് തോമസ് ജേക്കബ്. ഒരിക്കൽ മാത്യു പറഞ്ഞു: “എന്റെ മക്കളോടു പറയാറുള്ള ഒരു കാര്യം തോമസ് ജേക്കബിനോടും പറയാം. ഒരു ശത്രുതയും ഇരുപത്തിനാലു മണിക്കൂറിൽ കൂടുതൽ കൊണ്ടുനടക്കരുത്. ഒന്നുകിൽ അതിനകം പറഞ്ഞു തീർക്കണം. അല്ലെങ്കിൽ മറന്നു കളയണം.”
കേൾക്കാൻ എളുപ്പമാണ് രസം തോന്നിക്കുന്ന ആ ഉപദേശം. അനുസരിക്കാൻ വിഷമമാണെന്നു മാത്രം. ആ വിഷമം അയിരിക്കും രസത്തിന്റെ രഹസ്യം. എപ്പോഴും അനുസരിക്കാൻ പറ്റില്ല, എന്നാലും അത്തരം ഉപദേശം ഒരു സഞ്ചാരിഭാവമായിരുന്നാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവർ ചിലരെങ്കിലും കാണും. അനുസരിക്കപ്പെടാതിരിക്കുമ്പോൾ പോലും, ആ ഉപദേശത്തിന്റെ ഓർമ്മയും നിലാവും ആകുന്നു ജീവിതത്തിന്റെ കുളിർമ്മ.
Tuesday, August 3, 2010
കളിക്കുന്നവരും കളിപ്പിക്കുന്നവരും
മഴ വന്ന ഒരു വൈകുന്നേരം തൃപ്രയാറിലെ ഒരു കടയുടെ വരാന്തയിലേക്ക് ആ കൂലിപ്പണിക്കാരൻ കേറി നിന്നു. വെറുതെ നിന്നപ്പോൾ, ബീഡി ഊതി, നനയാൻ തുടങ്ങിയ ഒരു ഭാഗ്യക്കുറിട്ടിക്കറ്റ് അയാൾ എടുത്തു. അത് ഏതാണ്ടൊരു നനഞ്ഞ ശിലമായിരുന്നു. ശീലമായതുകൊണ്ട്, അതു വാങ്ങിയ വേഗത്തിൽ, പിന്നെ അതിനെപ്പറ്റി മറക്കുകയും ചെയ്തു. അത്രയേറെ നറുക്ക് വാങ്ങുകയും, അത്രയേറെത്തവണ നറുക്കെടുപ്പ് നടക്കുകയും, അത്രയേറെത്തവണ നറുക്ക് തനിക്കു വീഴാതെ പോകുകയും ചെയ്യുമ്പോൾ, കൂടെക്കൂടെ വാങ്ങുന്നത് ആർ ഓർത്തിരിക്കും? അങ്ങനെ അന്ന് അയാൾ വാങ്ങിയ ടിക്കറ്റിനെപ്പറ്റിയും മറന്നു പോയി.
ടിക്കറ്റ് മറന്നു പോയ അറിയാത്ത ഭാഗ്യവാനെപ്പറ്റി പത്രത്തിൽ വാർത്ത വന്ന കാര്യം ആരോ പറഞ്ഞപ്പോഴേ അയാൾ തന്റെ നറുക്കിന്റെ കാര്യം ഓർത്തുള്ളു. അക്കുറി നമ്പർ വീണ നമ്പർ അയാളുടേതായിരുന്നു. കോടിയും കാറും ആ കൂലിപ്പണിക്കാരനെ തേടി വരുകയായിരുന്നു. അങ്ങനെ ഇടക്കും തലക്കും മാത്രമേ സംഭവിക്കാറുള്ളു. കോടി അടിക്കുന്നത് കോടിയിൽ ഒരാൾ മാത്രം. അതു വാർത്തയാകാതെ തരമില്ല. പക്ഷേ അങ്ങനെ ഒർ ഭാഗ്യം ഞാൻ കണ്ടോ കേട്ടോ അറിഞ്ഞിട്ടില്ല.
ഞാൻ ഒരിക്കലേ ഭാഗ്യം പരീക്ഷിച്ചിട്ടുള്ളു. ഒറ്റപ്പൊളി തെങ്ങുകൊണ്ടുള്ള പാലം കടന്നു ചെന്നാൽ, തോട്ടുവക്കിന്റെ വളവിൽ, തലയിൽ കള്ളിയുള്ള ഉറുമാൽ കെട്ടിയ ഒരാൾ കുന്തിച്ചിരിക്കുന്നുണ്ടാകും. ചുറ്റും ഒന്നോ രണ്ടോ ഒത്തുകളിക്കാർ കൂടി നില്പുണ്ടാകും. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ മണലിൽ മൂന്നു ശീട്ട് അയാൾ വിതറിയിടുന്നു. ചിത്രമുള്ള ചീട്ടിൽ, ഒന്നു വെച്ചാൽ രണ്ടു കിട്ടും, രണ്ടു വെച്ചാൽ നാല്, നാലു വെച്ചാൽ എട്ട്, അങ്ങനെ തുക പെരുകിപ്പെരുകിപ്പോകും. മലർന്നുവീണ ചിത്രച്ചീട്ട് കമിഴ്ത്തിയിട്ട്, ഒത്തുകളിക്കാരൻ എട്ടണ അതിൽ വെച്ചപ്പോൾ, അരയണ ഞാനും വെച്ചു. മുച്ചീട്ടു കളിക്കാരൻ ചീട്ടു തുറന്നപ്പോൾ, അതിൽ ചിത്രമില്ല. ഒത്തുകളിക്കാരന്റെ എട്ടണയോടൊപ്പം എന്റെ അരയണയും പോയി. പിന്നെ കളിക്കാനും കളിപ്പിക്കപ്പെടാനും പോയിട്ടില്ല.
കളിക്കുകയും കളിപ്പിക്കപ്പെടുകയും ചെയ്യുന്ന കോടിക്കണക്കിനാളുകളുടെ മനോഗതത്തെപ്പറ്റി വീണ്ടും ആലോചിച്ചത് കഴിഞ്ഞയാഴ്ച ചില ഭാഗ്യക്കുറിക്കാർക്ക് സർക്കാർ സഹായം ചെയ്തെന്ന വാർത്ത വീണ്ടും പൊട്ടിയപ്പോഴായിരുന്നു. കൂടുതൽ ആലോചിക്കുന്നതിനുമുമ്പ് ഒരു കാര്യം പറഞ്ഞുവെക്കട്ടെ. എല്ലാ പന്തയങ്ങളിലും, വിജയം കൊയ്യുന്നത് എപ്പോഴും കളിപ്പിക്കുന്നവരായിരിക്കും, കളിക്കാരല്ല. ഭാഗ്യക്കുറിയുടെ കാര്യത്തിലും അങ്ങനെത്തന്നെ. ഭാഗ്യക്കുറിക്കാർക്ക് അരു നിൽക്കുന്ന ഉദ്യോഗസ്ഥന്മാരെപ്പറ്റിയാണല്ലോ ഇപ്പോഴത്തെ വിവാദവും.
കുറിക്കാരുടെ കെല്പ് ചില്ലറയല്ല. ലത്തീൻ അമേരിക്കൻ പേരുള്ള ഒരു കുറി നടത്തിപ്പുകാരൻ കേരളത്തിൽ വിപ്ലവം നടത്താൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ഒരു രാഷ്ട്രീയകക്ഷിക്ക് കടമായോ സംഭാവനയായോ കുറച്ചിടമുമ്പ് കുറെ പണം നൽകുകയുണ്ടായല്ലോ. ആ കടം-സംഭാവന സൌകര്യപ്പെടുത്തിയത് എനിക്കു പരിചയമുള്ള കണ്ണൂർക്കാരൻ വേണു ആയിരുന്നു. അടുപ്പവും ചുറുചുറുക്കും സ്വഭാവമായുള്ള വേണു ആ ഇടപാടിൽ പാർട്ടിയിൽനിന്നു പുറത്തായി. അതോടെ പാർട്ടി കുറിക്കാരനുമായുള്ള ബന്ധം
വേർപെടുത്തിയില്ലെന്നത് ഭാഗ്യക്കുറിയുടെ രാഷ്ട്രീയശക്തി എടുതുന്നു.
ഹിമാലയത്തിന്റെ താഴ്വരയിൽ കിടക്കുന്ന സിക്കിമിൽനിന്ന് കേരളത്തിൽ എത്തുന്ന ഒരേ ഒരു സാധനം ഭാഗ്യക്കുറി ആണെന്നു തോന്നുന്നു. അവിടത്തെ ബുദ്ധവിഹാരങ്ങൾ കാണാൻ ഭാര്യയും ഞാനും ഒരിക്കൽ പോകുകയുണ്ടായി. ബൊദ്ധമന്ത്രങ്ങളും ചാരവ്ര്‌ത്തിയുടെ കഥകളും മുഴങ്ങുന്ന ഗാംഗ്ടോക്കിൽ, നറുക്കെടുപ്പിലൂടെ കോടീശ്വരന്മാരെ ഉണ്ടാക്കുന്ന ഈ വ്യ്‌വസായം എങ്ങനെ തഴച്ചു വളർന്നു എന്ന് അന്നും ആലോചിക്കാതിരുന്നില്ല. ഉത്തരം കണ്ടെത്തിയില്ലെന്നും മാത്രം. സിക്കിമിലെ ലാമമാരും അല്ലാത്തവരും കേരളത്തിൽ കോടീശ്വരന്മാർക്കു പിറവി നൽകുന്ന ഭാഗ്യക്കുറിവ്യവസായം നടത്തുന്നതിൽ എങ്ങനെ ഉത്സുകരായി എന്നും മനസ്സിലായില്ല. ഭാഗ്യത്തിന്റെയും ധനത്തിന്റെയും വഴി എന്നും അങ്ങനെയായിരുന്നുവല്ലോ--ദുരൂഹം!
ഹിമാലയൻ താഴവരകളിൽനിന്നോ വേറെ എവിടെനിന്നെല്ലാമോ വരുന്ന ഭാഗ്യക്കുറികളുടെ ധനരഹസ്യം അന്വേഷിച്ചുപോയാൽ രസമായിരിക്കും. എത്ര ഏജന്റുമാർ ലക്ഷപ്രഭുക്കളായി മാറുന്നു? എത്ര ഭാഗ്യവാന്മാർ കോടീശ്വരന്മാരായി മാറുന്നു? എത്ര നടത്തിപ്പുകാർ എന്തെല്ലാമാകുന്നു? എത്ര ടിക്കറ്റുകൾ അടിക്കുന്നു? ആരും വാങ്ങാതെ പോകുന്ന ഭാഗ്യം വീണ നറുക്കുകൾ എത്ര? അരൂപികളായ ഭാഗ്യശാലികളെ തേടി, വിതരണം ചെയ്യപ്പെടാതെ കിടക്കുന്ന വില പിടിച്ച സമ്മാനങ്ങളെപ്പറ്റി കൊച്ചിയിലെ ഒരു വ്യാപാരിയുമായി ഒരിക്കൽ ബഡായി പറഞ്ഞതോർക്കുന്നു.
ഓരോ തവണയും കുറിക്കാര്യം കുഴയുമ്പോൾ, എന്തെങ്കിലും സർക്കാർ നടപടി ഉണ്ടാകും--പതിവുപോലെ, മനസ്സില്ലാമനസ്സോടെ. പിന്നെ അതങ്ങു കെട്ടടങ്ങുകയും ചെയ്യും. ഭാഗ്യക്കുറിക്കാർക്ക് സർക്കാരിലുള്ള സ്വാധീനം ചില്ലറയല്ല. അത് രാഷ്ട്രീയത്തിന്റെ നിറത്തിനും സ്വരത്തിനും അപ്പുറം പോകുന്നു. ഒരിക്കൽ കുറിയുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം ചർച്ചക്കു വന്നപ്പോൾ, നല്ലവരായ പല നേതാക്കന്മാരും ചോദിച്ചു: ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്ന പാവപ്പെട്ട പതിനായിരങ്ങളെ പട്ടിണിക്കിടാനാണോ പരിപാടി? കോടിയിം കാറും അടിക്കാൻ കാത്തിരിക്കുന്ന കോടിയിലൊരുവനെ ഇല്ലായ്മ ചെയ്യാനാണോ പരിപാടി എന്നും ചോദിക്കാമായിരുന്നു. ഭാഗ്യം വിതരണം ചെയ്യാനുള്ള മൌലികാവകാശം നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടൊ എന്നും ചോദിക്കാമായിരുന്നു.
കേരളത്തിൽ വിപ്ലവം വെട്ടിയിരുത്താൻ തുടങ്ങിയ കാലത്തായിരുന്നു ഭാഗ്യക്കുറിയുടെയും തുടക്കം. ഭാഗ്യം വാഗ്ദാനം ചെയ്ത് പണം ഉണ്ടാക്കുന്ന സമ്പ്രദായം വ്യാപകമായ തോതിൽ കേരളത്തിൽ തുടങ്ങിയത് സർക്കാർ തന്നെയായിരുന്നു. പിന്നെ, ശീലം പോലെ, ലാഭത്തിൽ ലോഭവുമായി, സർക്കാർ ഭാഗ്യക്കുറി അങ്ങനെ തുടർന്നു പോന്നു. ഭാഗ്യാന്വേഷികളുടെ എണ്ണം കൂടുന്നതുകണ്ട്,
സിക്കിമിൽനിന്നും ഭൂട്ടാനിൽനിന്നും ഭദ്യദാതാക്കൾ വന്നു. ജഗതിയുടെ പ്രശസ്തമായ വാക്കുകളിൽ, “കാശിട്ടു കാശു വാരാൻ“
മലയാളികൾക്കു ക്ഷണം വന്നുകൊണ്ടിരുന്നു.
ആർക്കൊക്കെ ഭാഗ്യം വരുന്നു, വരുന്നില്ല എന്നു കണ്ടുപിടിക്കുക എളുപ്പമല്ല. കേരളത്തിലെ സർക്കാർ കുറിക്കുമുമ്പോ പിമ്പോ എന്നറിയില്ല, പത്രപ്രവർത്തകരും എന്തിന്റെയോ ധനസമാഹരണാർഥം ഒരിക്കൽ കുറി നടത്തിയിരുന്നു. പ്രശസ്തലേഖകനായിരുന്ന വി ബാലറാം പറഞ്ഞതായാണ് ഓർമ്മ, ഒന്നാം സമ്മാനം “ആന“ ആയിരുന്നത്രേ. ഒന്നാം സമ്മാനം കിട്ടിപ്പോയാൽ, ആനയെ ഏറ്റെടുക്കാനും പന്തി കെട്ടാനും പാപ്പാന്മാരെ നിയമിക്കാനും അന്നന്നത്തെ തീറ്റക്കുള്ള പട്ട ഏർപ്പെടുത്താനുമുള്ള ബുദ്ധിമുട്ടിനെപ്പറ്റി ഞങ്ങൾ നേരമ്പോക്കു പറഞ്ഞു. പക്ഷേ, ബാലറാം എന്നെ സമാധാനിപ്പിച്ചു: “ഒന്നാമതായി, ഒന്നാം സമ്മാനം നമുക്ക് കിട്ടുന്നില്ല. എല്ലാം കഴിഞ്ഞ കഥയാണല്ലോ. രണ്ടാമതായി, ഒന്നാം സമ്മാനമുള്ള ടിക്കറ്റ് ആരും എടുത്തിരുന്നില്ല.” കുറി നടത്തുന്നവർ നാട്ടുകാരെ നന്നാക്കാൻ ഇറങ്ങുന്നവരല്ല എന്ന് ഞങ്ങൾ ഊറിയൂറിച്ചിരിച്ചുകൊണ്ട് സ്വയം പറഞ്ഞു.
പന്തയം വെക്കാൻ ഇറങ്ങുന്നവരെപ്പറ്റി പണ്ടത്തെ പണ്ഡിതർക്കും നല്ല അഭിപ്രായമായിരുന്നില്ല. ചൂതു കളിച്ചു കളിച്ച് മാനവും ധനവും രാജ്യവും പോയ ആളാണ് യുധിഷ്ഠിരൻ. പീറ്റർ ബ്രൂക്സിന്റെ നാടകത്തിൽ ഉയർത്തിക്കാട്ടുന്ന മനുഷ്യഭാവം അതാണ്: ദ്യൂതപ്രേമം. “ഊണൊന്നാസ്ഥ കുറഞ്ഞു” പോകുക മാത്രമല്ല, മറ്റെല്ലാം മറന്നുപോകുന്നയാളാണ് അനിയനുമായി ചൂതിനിരിക്കുന്ന നളൻ. യുധിഷ്ഠിരന്റെയും നളന്റെയും ചൂതുകളിക്കമ്പം എന്തെല്ലാം വിന വരുത്തിവെച്ചുവെന്ന് അടിവരയിട്ടു പറയുന്നവയാണ് ഭാരതവും നളചരിതവും. അതെല്ലാം അറിഞ്ഞിട്ടും ഭാഗ്യാന്വേഷണം പഴയപോലെ, ഒരു പക്ഷേ അതിനെക്കാൾ രൂക്ഷമായി, തുടരുന്നു. ഭാഗ്യക്കുറിയുടെ സ്വാധീനം, അന്വേഷികളിലും അധികാരികളിലും, പരിധിയില്ലാത്തതാകുന്നു.
ടിക്കറ്റ് മറന്നു പോയ അറിയാത്ത ഭാഗ്യവാനെപ്പറ്റി പത്രത്തിൽ വാർത്ത വന്ന കാര്യം ആരോ പറഞ്ഞപ്പോഴേ അയാൾ തന്റെ നറുക്കിന്റെ കാര്യം ഓർത്തുള്ളു. അക്കുറി നമ്പർ വീണ നമ്പർ അയാളുടേതായിരുന്നു. കോടിയും കാറും ആ കൂലിപ്പണിക്കാരനെ തേടി വരുകയായിരുന്നു. അങ്ങനെ ഇടക്കും തലക്കും മാത്രമേ സംഭവിക്കാറുള്ളു. കോടി അടിക്കുന്നത് കോടിയിൽ ഒരാൾ മാത്രം. അതു വാർത്തയാകാതെ തരമില്ല. പക്ഷേ അങ്ങനെ ഒർ ഭാഗ്യം ഞാൻ കണ്ടോ കേട്ടോ അറിഞ്ഞിട്ടില്ല.
ഞാൻ ഒരിക്കലേ ഭാഗ്യം പരീക്ഷിച്ചിട്ടുള്ളു. ഒറ്റപ്പൊളി തെങ്ങുകൊണ്ടുള്ള പാലം കടന്നു ചെന്നാൽ, തോട്ടുവക്കിന്റെ വളവിൽ, തലയിൽ കള്ളിയുള്ള ഉറുമാൽ കെട്ടിയ ഒരാൾ കുന്തിച്ചിരിക്കുന്നുണ്ടാകും. ചുറ്റും ഒന്നോ രണ്ടോ ഒത്തുകളിക്കാർ കൂടി നില്പുണ്ടാകും. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ മണലിൽ മൂന്നു ശീട്ട് അയാൾ വിതറിയിടുന്നു. ചിത്രമുള്ള ചീട്ടിൽ, ഒന്നു വെച്ചാൽ രണ്ടു കിട്ടും, രണ്ടു വെച്ചാൽ നാല്, നാലു വെച്ചാൽ എട്ട്, അങ്ങനെ തുക പെരുകിപ്പെരുകിപ്പോകും. മലർന്നുവീണ ചിത്രച്ചീട്ട് കമിഴ്ത്തിയിട്ട്, ഒത്തുകളിക്കാരൻ എട്ടണ അതിൽ വെച്ചപ്പോൾ, അരയണ ഞാനും വെച്ചു. മുച്ചീട്ടു കളിക്കാരൻ ചീട്ടു തുറന്നപ്പോൾ, അതിൽ ചിത്രമില്ല. ഒത്തുകളിക്കാരന്റെ എട്ടണയോടൊപ്പം എന്റെ അരയണയും പോയി. പിന്നെ കളിക്കാനും കളിപ്പിക്കപ്പെടാനും പോയിട്ടില്ല.
കളിക്കുകയും കളിപ്പിക്കപ്പെടുകയും ചെയ്യുന്ന കോടിക്കണക്കിനാളുകളുടെ മനോഗതത്തെപ്പറ്റി വീണ്ടും ആലോചിച്ചത് കഴിഞ്ഞയാഴ്ച ചില ഭാഗ്യക്കുറിക്കാർക്ക് സർക്കാർ സഹായം ചെയ്തെന്ന വാർത്ത വീണ്ടും പൊട്ടിയപ്പോഴായിരുന്നു. കൂടുതൽ ആലോചിക്കുന്നതിനുമുമ്പ് ഒരു കാര്യം പറഞ്ഞുവെക്കട്ടെ. എല്ലാ പന്തയങ്ങളിലും, വിജയം കൊയ്യുന്നത് എപ്പോഴും കളിപ്പിക്കുന്നവരായിരിക്കും, കളിക്കാരല്ല. ഭാഗ്യക്കുറിയുടെ കാര്യത്തിലും അങ്ങനെത്തന്നെ. ഭാഗ്യക്കുറിക്കാർക്ക് അരു നിൽക്കുന്ന ഉദ്യോഗസ്ഥന്മാരെപ്പറ്റിയാണല്ലോ ഇപ്പോഴത്തെ വിവാദവും.
കുറിക്കാരുടെ കെല്പ് ചില്ലറയല്ല. ലത്തീൻ അമേരിക്കൻ പേരുള്ള ഒരു കുറി നടത്തിപ്പുകാരൻ കേരളത്തിൽ വിപ്ലവം നടത്താൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ഒരു രാഷ്ട്രീയകക്ഷിക്ക് കടമായോ സംഭാവനയായോ കുറച്ചിടമുമ്പ് കുറെ പണം നൽകുകയുണ്ടായല്ലോ. ആ കടം-സംഭാവന സൌകര്യപ്പെടുത്തിയത് എനിക്കു പരിചയമുള്ള കണ്ണൂർക്കാരൻ വേണു ആയിരുന്നു. അടുപ്പവും ചുറുചുറുക്കും സ്വഭാവമായുള്ള വേണു ആ ഇടപാടിൽ പാർട്ടിയിൽനിന്നു പുറത്തായി. അതോടെ പാർട്ടി കുറിക്കാരനുമായുള്ള ബന്ധം
വേർപെടുത്തിയില്ലെന്നത് ഭാഗ്യക്കുറിയുടെ രാഷ്ട്രീയശക്തി എടുതുന്നു.
ഹിമാലയത്തിന്റെ താഴ്വരയിൽ കിടക്കുന്ന സിക്കിമിൽനിന്ന് കേരളത്തിൽ എത്തുന്ന ഒരേ ഒരു സാധനം ഭാഗ്യക്കുറി ആണെന്നു തോന്നുന്നു. അവിടത്തെ ബുദ്ധവിഹാരങ്ങൾ കാണാൻ ഭാര്യയും ഞാനും ഒരിക്കൽ പോകുകയുണ്ടായി. ബൊദ്ധമന്ത്രങ്ങളും ചാരവ്ര്‌ത്തിയുടെ കഥകളും മുഴങ്ങുന്ന ഗാംഗ്ടോക്കിൽ, നറുക്കെടുപ്പിലൂടെ കോടീശ്വരന്മാരെ ഉണ്ടാക്കുന്ന ഈ വ്യ്‌വസായം എങ്ങനെ തഴച്ചു വളർന്നു എന്ന് അന്നും ആലോചിക്കാതിരുന്നില്ല. ഉത്തരം കണ്ടെത്തിയില്ലെന്നും മാത്രം. സിക്കിമിലെ ലാമമാരും അല്ലാത്തവരും കേരളത്തിൽ കോടീശ്വരന്മാർക്കു പിറവി നൽകുന്ന ഭാഗ്യക്കുറിവ്യവസായം നടത്തുന്നതിൽ എങ്ങനെ ഉത്സുകരായി എന്നും മനസ്സിലായില്ല. ഭാഗ്യത്തിന്റെയും ധനത്തിന്റെയും വഴി എന്നും അങ്ങനെയായിരുന്നുവല്ലോ--ദുരൂഹം!
ഹിമാലയൻ താഴവരകളിൽനിന്നോ വേറെ എവിടെനിന്നെല്ലാമോ വരുന്ന ഭാഗ്യക്കുറികളുടെ ധനരഹസ്യം അന്വേഷിച്ചുപോയാൽ രസമായിരിക്കും. എത്ര ഏജന്റുമാർ ലക്ഷപ്രഭുക്കളായി മാറുന്നു? എത്ര ഭാഗ്യവാന്മാർ കോടീശ്വരന്മാരായി മാറുന്നു? എത്ര നടത്തിപ്പുകാർ എന്തെല്ലാമാകുന്നു? എത്ര ടിക്കറ്റുകൾ അടിക്കുന്നു? ആരും വാങ്ങാതെ പോകുന്ന ഭാഗ്യം വീണ നറുക്കുകൾ എത്ര? അരൂപികളായ ഭാഗ്യശാലികളെ തേടി, വിതരണം ചെയ്യപ്പെടാതെ കിടക്കുന്ന വില പിടിച്ച സമ്മാനങ്ങളെപ്പറ്റി കൊച്ചിയിലെ ഒരു വ്യാപാരിയുമായി ഒരിക്കൽ ബഡായി പറഞ്ഞതോർക്കുന്നു.
ഓരോ തവണയും കുറിക്കാര്യം കുഴയുമ്പോൾ, എന്തെങ്കിലും സർക്കാർ നടപടി ഉണ്ടാകും--പതിവുപോലെ, മനസ്സില്ലാമനസ്സോടെ. പിന്നെ അതങ്ങു കെട്ടടങ്ങുകയും ചെയ്യും. ഭാഗ്യക്കുറിക്കാർക്ക് സർക്കാരിലുള്ള സ്വാധീനം ചില്ലറയല്ല. അത് രാഷ്ട്രീയത്തിന്റെ നിറത്തിനും സ്വരത്തിനും അപ്പുറം പോകുന്നു. ഒരിക്കൽ കുറിയുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം ചർച്ചക്കു വന്നപ്പോൾ, നല്ലവരായ പല നേതാക്കന്മാരും ചോദിച്ചു: ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്ന പാവപ്പെട്ട പതിനായിരങ്ങളെ പട്ടിണിക്കിടാനാണോ പരിപാടി? കോടിയിം കാറും അടിക്കാൻ കാത്തിരിക്കുന്ന കോടിയിലൊരുവനെ ഇല്ലായ്മ ചെയ്യാനാണോ പരിപാടി എന്നും ചോദിക്കാമായിരുന്നു. ഭാഗ്യം വിതരണം ചെയ്യാനുള്ള മൌലികാവകാശം നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടൊ എന്നും ചോദിക്കാമായിരുന്നു.
കേരളത്തിൽ വിപ്ലവം വെട്ടിയിരുത്താൻ തുടങ്ങിയ കാലത്തായിരുന്നു ഭാഗ്യക്കുറിയുടെയും തുടക്കം. ഭാഗ്യം വാഗ്ദാനം ചെയ്ത് പണം ഉണ്ടാക്കുന്ന സമ്പ്രദായം വ്യാപകമായ തോതിൽ കേരളത്തിൽ തുടങ്ങിയത് സർക്കാർ തന്നെയായിരുന്നു. പിന്നെ, ശീലം പോലെ, ലാഭത്തിൽ ലോഭവുമായി, സർക്കാർ ഭാഗ്യക്കുറി അങ്ങനെ തുടർന്നു പോന്നു. ഭാഗ്യാന്വേഷികളുടെ എണ്ണം കൂടുന്നതുകണ്ട്,
സിക്കിമിൽനിന്നും ഭൂട്ടാനിൽനിന്നും ഭദ്യദാതാക്കൾ വന്നു. ജഗതിയുടെ പ്രശസ്തമായ വാക്കുകളിൽ, “കാശിട്ടു കാശു വാരാൻ“
മലയാളികൾക്കു ക്ഷണം വന്നുകൊണ്ടിരുന്നു.
ആർക്കൊക്കെ ഭാഗ്യം വരുന്നു, വരുന്നില്ല എന്നു കണ്ടുപിടിക്കുക എളുപ്പമല്ല. കേരളത്തിലെ സർക്കാർ കുറിക്കുമുമ്പോ പിമ്പോ എന്നറിയില്ല, പത്രപ്രവർത്തകരും എന്തിന്റെയോ ധനസമാഹരണാർഥം ഒരിക്കൽ കുറി നടത്തിയിരുന്നു. പ്രശസ്തലേഖകനായിരുന്ന വി ബാലറാം പറഞ്ഞതായാണ് ഓർമ്മ, ഒന്നാം സമ്മാനം “ആന“ ആയിരുന്നത്രേ. ഒന്നാം സമ്മാനം കിട്ടിപ്പോയാൽ, ആനയെ ഏറ്റെടുക്കാനും പന്തി കെട്ടാനും പാപ്പാന്മാരെ നിയമിക്കാനും അന്നന്നത്തെ തീറ്റക്കുള്ള പട്ട ഏർപ്പെടുത്താനുമുള്ള ബുദ്ധിമുട്ടിനെപ്പറ്റി ഞങ്ങൾ നേരമ്പോക്കു പറഞ്ഞു. പക്ഷേ, ബാലറാം എന്നെ സമാധാനിപ്പിച്ചു: “ഒന്നാമതായി, ഒന്നാം സമ്മാനം നമുക്ക് കിട്ടുന്നില്ല. എല്ലാം കഴിഞ്ഞ കഥയാണല്ലോ. രണ്ടാമതായി, ഒന്നാം സമ്മാനമുള്ള ടിക്കറ്റ് ആരും എടുത്തിരുന്നില്ല.” കുറി നടത്തുന്നവർ നാട്ടുകാരെ നന്നാക്കാൻ ഇറങ്ങുന്നവരല്ല എന്ന് ഞങ്ങൾ ഊറിയൂറിച്ചിരിച്ചുകൊണ്ട് സ്വയം പറഞ്ഞു.
പന്തയം വെക്കാൻ ഇറങ്ങുന്നവരെപ്പറ്റി പണ്ടത്തെ പണ്ഡിതർക്കും നല്ല അഭിപ്രായമായിരുന്നില്ല. ചൂതു കളിച്ചു കളിച്ച് മാനവും ധനവും രാജ്യവും പോയ ആളാണ് യുധിഷ്ഠിരൻ. പീറ്റർ ബ്രൂക്സിന്റെ നാടകത്തിൽ ഉയർത്തിക്കാട്ടുന്ന മനുഷ്യഭാവം അതാണ്: ദ്യൂതപ്രേമം. “ഊണൊന്നാസ്ഥ കുറഞ്ഞു” പോകുക മാത്രമല്ല, മറ്റെല്ലാം മറന്നുപോകുന്നയാളാണ് അനിയനുമായി ചൂതിനിരിക്കുന്ന നളൻ. യുധിഷ്ഠിരന്റെയും നളന്റെയും ചൂതുകളിക്കമ്പം എന്തെല്ലാം വിന വരുത്തിവെച്ചുവെന്ന് അടിവരയിട്ടു പറയുന്നവയാണ് ഭാരതവും നളചരിതവും. അതെല്ലാം അറിഞ്ഞിട്ടും ഭാഗ്യാന്വേഷണം പഴയപോലെ, ഒരു പക്ഷേ അതിനെക്കാൾ രൂക്ഷമായി, തുടരുന്നു. ഭാഗ്യക്കുറിയുടെ സ്വാധീനം, അന്വേഷികളിലും അധികാരികളിലും, പരിധിയില്ലാത്തതാകുന്നു.
Thursday, July 29, 2010
ആഹാരത്തെപ്പറ്റി ഒരു വിനോദഭാവന
കാവേരിയുടെ മുഖം ചുവന്നു. കേമിയായ എഴുത്തുകാരിയാണെന്നു കരുതുന്ന അവരുടെ ലേഖനത്തിന്റെ പ്രസക്തി ചോദ്യം ചെയ്താൽ, സുന്ദരിയായ ഏതു യുവതിയുടെ മുഖം ചുവക്കാതിരിക്കും? അതും, യുവതി, തെറ്റില്ലാത്ത രീതിയിൽ എഴുതാനും പഞ്ചാരക്കാരായ മേധാവികളുടെ ആരാധന നേടാനും കഴിവുള്ള സുന്ദരിയാകുമ്പോൾ. ഞാൻ ചോദ്യം ചെയ്തതാകട്ടെ, വാക്കിന്റെ വടിവോ പൊരുളിന്റെ പൊലിമയോ അല്ല. അങ്ങനെയൊന്ന് ആർക്കു വായിക്കാൻ വേണ്ടിയാണെന്നായിരുന്നു എന്റെ ചോദ്യം.
ബാബുജിമാർ എന്നറിയപ്പെടുന്ന ഇടത്തരം കീഴാളരായിരുന്നു പത്രത്തിന്റെ വായനക്കാരിൽ മുക്കാലും. ഒന്നര മുറിയിൽ താമസവും ബസ്സിലും സൈക്കിളിലും, ഏറിയാൽ ബൈക്കിലും, യാത്ര ചെയ്യുകയും, ഉച്ചക്കു കഴിക്കാൻ നനഞ്ഞ തുണിയിൽ പൊതിഞ്ഞ ചപ്പാത്തി കൊണ്ടുപോകുകയും ചെയ്യുന്ന, ഇംഗ്ലിഷിൽ മിടുക്ക് ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാധാരണക്കാർ. വെളുത്ത തൊപ്പി തലയിലുള്ളവരും കൊടി പാറിക്കുന്ന ധ്വരമാരും കിണുങ്ങുന്ന ചില കൂട്ടരും പത്രം വായിക്കും പക്ഷേ അതിന്റെ നിലനില്പ് അവരെക്കൊണ്ടല്ല തന്നെ. ആ പത്രത്തിലായിരുന്നു കിണുങ്ങുന്ന കാവേരിയുടെ ലിഖിതം, ഞാൻ ചോദ്യം ചെയ്ത കുറുമൊഴി.
Eating Out എന്നൊരു പംക്തി സുന്ദരിയായ ലേഖികയും ആരാധകരായ മേധാവികളും കൂടി പൊടിപൊടിക്കുകയായിരുന്നു. പഞ്ചനക്ഷത്രഭക്ഷണശാലകളിലെ വിഭവങ്ങളും വിശേഷങ്ങളും അതിൽ വിസ്തരിക്കപ്പെട്ടു. വില്ല പിടിപ്പിച്ച വേഷമണിഞ്ഞ നളന്മാരുടെ ചിത്രങ്ങൾ അച്ചടിച്ചു. കൂട്ടത്തിൽ ചോദിക്കട്ടെ, വീട്ടടുക്കളകളിൽ ഇന്നും സ്ത്രീകളുടെ ആധിപത്യം തുടരുന്നുവെങ്കിലും, ഹോട്ടലുകളിലും നെടുമ്പുരകളിലെ അടുക്കളകളിലും ആണുങ്ങളല്ലേ എന്നും പാചകക്കാർ? അവിടെ സംവരണത്തിനെ പ്രശ്നം ഉയർന്നിട്ടില്ല. ഏതായാലും കാവേരിയുടെ പംക്തിയിൽ ആഴ്ച തോറും വരുന്ന വിഭവവർണ്ണനയെപ്പറ്റി ഞാൻ ഇടക്കിടെ ആലോചിക്കുമായിരുന്നു.
വിഭവങ്ങളുടെ പേരുകൾ വായിലൊതുങ്ങുന്നവയായിരുന്നില്ല. അതിന്റെയൊന്നും സ്വാദിനെപ്പറ്റി എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. അതു വാങ്ങി വായിൽ വെച്ചു നോക്കാനോ, വിളമ്പുന്ന രീതി കണ്ടു നിൽക്കാനോ എനിക്കു കഴിയുമായിരുന്നില്ല. എന്നെക്കാൾ മോശക്കാരായിരുന്നു ഞങ്ങളുടെ വായനക്കാർ മിക്കവരും. എന്നാലും പേരു പറയാൻ വിഷമമായ ആ വിഭവങ്ങളുടെ അറിയാത്ത രുചിയെപ്പറ്റിയും അത്ഭുതപ്പെടുത്തുന്ന വിലയെപ്പറ്റിയും ഞങ്ങൾ രാപകൽ സംസാരിച്ചു. ഇറ്റലിക്കാർക്കും ഫ്രഞ്ചുകാർക്കും പഥ്യമായ ഭക്ഷണം, ഉച്ചരിക്കാൻ വയ്യാത്ത പേരിട്ട്, അകത്താക്കിയാലേ കേമത്തമുള്ളുവെന്ന് ഞങ്ങൾ ധരിച്ചു വശായി. കഥയെഴുത്തുകാരനായ ഒരു കൂട്ടുകാരൻ ഒരിക്കൽ ഒരു കൃതിയിൽ അതിലൊരു പേരെടുത്തു കാച്ചി. അല്പമൊരു വൈദേശികത്വം ഉണ്ടായാലേ സാഹിത്യവിഭവം പോലും ചിലവാകുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
പത്രാധിപയോഗത്തിൽ ഒരു ദിവസം ഞാൻ ഉന്നയിച്ച കുസൃതിച്ചോദ്യം പലരുടെയും ഉള്ളിൽ ചിരിയും ചിന്തയും ഉണർത്തി. വായനക്കാരിൽ നൂറിൽ തൊണ്ണൂറ്റൊമ്പതു പേർക്കും അന്യവും അപ്രാപ്യവുമായ ഈ വിഭവങ്ങളെപ്പറ്റി എഴുതിപ്പിടിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നായിരുന്നു എന്റെ ചോദ്യം. അവരെ അവമാനിക്കാനോ, അവരുടെ വായിൽ വെള്ളം ഊറിക്കാനോ, ഒരു ശതമാനം വരേണ്യരുടെ വലുപ്പം ഘോഷിക്കാനോ, എന്തിനാണ് കസർത്ത്? കാവേരി ചൊടിച്ചു. ആരാധകർ കയർത്തു. എനിക്കു മിണ്ടാട്ടം മുട്ടി. Eating Out പിന്നെയും തുടർന്നു, നിർബ്ബാധം.
രുചിക്കേണ്ട ഭക്ഷണം വായിക്കാൻ ഉപയോഗിച്ചിരുന്ന ആ പംക്തിയെയും അതുമായി ബന്ധപ്പെട്ട എന്റെ വകതിരിവില്ലായ്മയെയും പറ്റി വീണ്ടും ഓർത്തത് കൈരളിയിലെ ഭക്ഷ്യമേളയെപ്പറ്റി ഒരു ബ്ലോഗറുടെ പ്രലപനം കണ്ടപ്പോഴായിരുന്നു. ചില വടക്കു കിഴക്കൻ വിഭവങ്ങളെപ്പറ്റി നേരിയ പുഛത്തോടെ അതിൽ ഒരു പരാമർശമുണ്ടായത്രേ. വടക്കു കിഴക്കൻ വിഭവങ്ങളെപ്പറ്റി എനിക്കും മതിപ്പല്ല തോന്നിയത് ആദ്യം ജനാർദ്ദനൻ പറഞ്ഞപ്പോൾ. ഐസോൾ ആകാശവാണിയിൽ എന്റെ സഹായിയായി എത്തിയ, മുടി നീട്ടി വളർത്തിയ, സൌമ്യനായ കണ്ണൂർക്കാരൻ ജനാർദ്ദനന്റെ ഇഷ്ടവിഭവം പട്ടിപ്പുഴുക്ക് ആയിരുന്നു. മിസോ തീൻമേശകളെ അലങ്കരിച്ചിരുന്ന ആ വിശിഷ്ടഭോജ്യത്തെപ്പറ്റി എത്ര പറഞ്ഞാലും മതി വരാത്ത ആളായിരുന്നു ജനാർദ്ദനൻ.
നമുക്ക് ഇഷ്ടമില്ലാത്തതിനെ അപലപിക്കുന്നത് മനുഷ്യസ്വഭാവമല്ലേ? ഗ്ലെൻ അല്ലൻ എന്ന പട്ടണത്തിലെ ഒരു മെക്സിക്കൻ റസ്റ്റോറന്റിൽ പിക്കു ഞങ്ങളെ ഉച്ചയൂണിനു കൊണ്ടുപോയി. ഭാര്യയും ഞാനും കഴിച്ചു ശീലിച്ച പച്ചക്കറി ഭക്ഷണത്തോട് ഏറെ സാമ്യമുള്ളതാണ് അവിടത്തെ ചോറും പയറും(Rice and Beans) എന്ന് അവൻ സമർത്ഥിച്ചു. രണ്ടു ഗ്ലാസ് മാർഗറീറ്റക്കു ശേഷം ഞാൻ ചോറു വാരിത്തിന്നാൻ തുടങ്ങുമ്പോൾ, പിക്കു വിലക്കി. അതിൽ എന്തോ മാംസക്കഷണങ്ങളും പെട്ടുപോയിരുന്നു. പേടിച്ചു പേടിച്ച് പയർ പെറുക്കിത്തിന്നാൻ തുടങ്ങിയിരുന്ന ഭാര്യ, അതോടെ ഊണു നിർത്തി, പിക്കുവിനു നേരെ ശകാരവും തുടങ്ങി. മെക്സിക്കാർക്കും കിട്ടി അവർക്കറിയാത്ത ഭാഷയിൽ ശകാരം.
അതുകൊണ്ടെന്തു ഫലം? ഇറ്റലിയിലെയും ഫ്രാൻസിലെയും, ചൈനയിലെയും മെകിസ്ക്കോയിലെയും പോലും, വിഭവങ്ങളും ഭക്ഷണരീതികളുമല്ലേ ഇന്നും പരിഷ്കാരത്തിന്റെ ലക്ഷണം? ഉദാരമതികളായ പാശ്ചാത്യർ ചിലർ നമ്മുടെ ഭക്ഷണത്തിന് ദയാപുരസ്സരം “നാടൻ“ എന്ന പേർ സമ്മാനിക്കും. Ethnic Food എന്നൊരു ബഹുമതിയായി നാം അതിനെ കൊണ്ടാടും. പരിഷ്കൃതലോകത്തിന്റെ മുഖ്യഭക്ഷണമല്ല, ഒരു മൂലയിൽ ഒതുങ്ങിക്കൂടുന്ന ചെറിയൊരു പഴഞ്ചൻ ജനവിഭാഗത്തിന്റെ മാമൂൽ പാകമാണ് എത് നിക് ഫുഡ്. കേമത്തം വേണമെങ്കിൽ ഇറ്റലിയുടെയും ഫ്രാൻസിന്റെയും ഇംഗ്ലണ്ടിന്റെയും അമേരിക്കയുടെയും രുചി തന്നെ വേണം. വാസ്തവത്തിൽ കൊളോണിയലിസത്തിന്റെ വാഹകങ്ങളിൽ ഒന്നാകുന്നു ഭക്ഷണം.
ഒന്നോർത്തു നോക്കുക, കഞ്ഞിയും പുഴുക്കും ചമ്മന്തിയും ചോറും കറിയും മെഴുക്കുപുരട്ടിയും കഴിച്ചുവന്നിരുന്ന സമൂഹം എങ്ങനെയെല്ലാം മാറിയിരിക്കുന്നു! രുചി മാറി, പേരു മാറി, ഉള്ളടക്കം മാറി, വെക്കുകയും വിളമ്പുകയും തിന്നുകയും ചെയ്യുന്ന രീതി മാറി, എല്ലാം മാറി. പുതിയ ആഹാരസംസ്കൃതികളുമായി ഇടപഴകുകയും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോഴുണ്ടാകുന്ന സർഗ്ഗാത്മകമായ പരിവർത്തനമല്ല ഇവിടെ സംഭവിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് ആകപ്പാടേയുള്ള ഒരു പൊളിച്ചേഴുത്താകുന്നു. അതു വഴി ആദ്യത്തെ സാംസ്കാരികസ്വത്വം വലിച്ചെറിയപ്പെടുന്നു, പുതിയൊരെണ്ണം അതിനു പകരം ചുമത്തപ്പെടുന്നു. അടുക്കള വഴി വരുന്ന കൊളോണിയലിസം അതു തന്നെ. താൻ ശീലിക്കാത്ത രുചികളിലേ മാന്യതയുള്ളു എന്നു കരുതുന്നതാണ് അതിന്റെ വഴിയും ലക്ഷ്യവും.
കൈരളിയിലെ കുക്കറി ഷോ ഇപ്പോൾ ഇന്ത്യൻ രുചികൾ മാത്രമേ ചർച്ച ചെയ്യുന്നുള്ളു. റഷ്യയിലെയും റുമേനിയയിലെയും ഭക്ഷണസംസ്ക്കാരവും ചർച്ച ചെയ്യുനത് ഉചിതമായിരിക്കും. അതു പറയുമ്പോഴാണ് മറ്റൊരു ചിന്ത വരുന്നത്: റഷ്യയുടെ രാഷ്ട്രീയം ഇവിടെ ഇത്രയൊക്കെ പ്രചരിച്ചിട്ടും, അവിടത്തെ ഭക്ഷണവും പാനീയവും തള്ളാൻ വയ്യാത്ത ഒരു ഫാഷനായി എന്തുകൊണ്ട് വളർന്നിട്ടില്ല? വോഡ്ക മലയാളികൾക്ക് അപരിചിതമല്ലെങ്കിലും ഏറ്റവും പ്രിയപ്പെട്ടതല്ല. അതാകട്ടെ, റഷ്യയുടെ സ്വന്തം പാനീയമല്ല താനും.
കൈരളി ചാനൽ ആർക്കു വേണ്ടി തുടങ്ങിയതാണ്? ആരുടെ പണംകൊണ്ടു തുടങ്ങിയതാണ്? ഈ രണ്ടു ചോദ്യങ്ങളുടെയും വെളിച്ചത്തിൽ ചർച്ച ചെയ്യേണ്ടതാണ് അതിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന പരിപാടികൾ. അവയിൽ ആദ്യം വിലയിരുത്തപ്പെടേണ്ടവയാണ് പാചകപരിപാടി. മീൻ പിടുത്തക്കാരും ചുമട്ടുകാരും ലോറിത്തൊഴിലാളികളും, എന്നു വേണ്ട, എല്ലാവരും, അവർ കഴിച്ചു ശീലിച്ചതല്ലാത്ത ഭക്ഷണസാധനങ്ങൾ പരിചയപ്പെടുന്നതു കൊള്ളാം. അതു പരിചയപ്പെടുത്തുന്നതിൽ ഒരു തരം വിദ്യാഭ്യാസപ്രക്രിയ ഉണ്ടു താനും. ഗോതമ്പ് മലയാളികൾ കഴിക്കാൻ തുടങ്ങിയിട്ട് അമ്പതു കൊല്ലമേ ആയിട്ടുള്ളു. വിശാഖം തിരുനാൾ കൊണ്ടുവന്ന കൊള്ളിക്കിഴങ്ങും ഇറ്റാലിയൻ ഈണമുള്ള മക്രോണിയുമൊക്കെ ശീലിപ്പിക്കാൻ, അരിക്കു പഞ്ഞമുണ്ടായ കലത്ത്, വിശേഷാൽ വിദ്യാഭ്യാസപരിപാടി ഉണ്ടായിരുന്നു.
ഇപ്പോൾ വിദ്യാഭ്യാസപരിപടിയല്ല, വിനോദപരിപാടിയാണ് കുക്കറി ഷോ. സിനിമാതാരങ്ങളും മറ്റു പലതരം താരങ്ങളും അവരുടെ ഇഷ്ടഭോജ്യങ്ങൾ എങ്ങനെയുണ്ടാക്കുന്നുവെന്ന് നമുക്ക് കാണിച്ചു തരുന്നു. അവരുടെ വേഷഭൂഷകളും അവർ ഉപയോഗിക്കുന്ന പാത്രങ്ങളും പദങ്ങളും എല്ലാം കണ്ടും കേട്ടും നാം വാ പൊളിച്ചിരിക്കുന്നു. പാചകത്തെ വിനോദമാക്കുന്ന ആ പരിപാടികൾ തീർച്ചയായും വിനോദമെന്ന നിലക്ക് കൊള്ളാം. അതിൽ കവിഞ്ഞ് അവക്ക് പ്രസക്തിയുണ്ടോ?
കണ്ടിരിക്കുന്ന സാധാരണക്കാരിൽ എത്ര പേർക്ക് അനുകരിക്കാവുന്ന അഭിരുചികൾ ആ പരിപാടികളിലൂടെ സംക്രമിപ്പിക്കപ്പെടുന്നുവെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. “നിങ്ങൾക്കൊരു വീട്“ എന്നൊക്കെ പറഞ്ഞു കാണിക്കുന്ന പരിപാടികളിലെ നടുമുറ്റങ്ങളും കിടപ്പുമുറികളും അടുക്കളകളും വളഞ്ഞുപുളഞ്ഞുപോകുന്ന കോണികളും അതു കണ്ടിരിക്കുന്ന എത്ര പേർക്ക് സ്വന്തമാക്കാൻ കഴിയുമെന്നു അതുപോലെ ആലോചിക്കേണ്ടിയിരിക്കുന്നു. അതാണ് പ്രക്ഷേപണത്തിന്റെ രാഷ്ട്രീയം. അതു പറഞ്ഞാൽ കാവേരിമാരുടെ മുഖം ചുവക്കും.
(ജൂലൈ 29ന് തേജസ്സിൽ കാലക്ഷേപത്തിൽ വന്നത്)
ബാബുജിമാർ എന്നറിയപ്പെടുന്ന ഇടത്തരം കീഴാളരായിരുന്നു പത്രത്തിന്റെ വായനക്കാരിൽ മുക്കാലും. ഒന്നര മുറിയിൽ താമസവും ബസ്സിലും സൈക്കിളിലും, ഏറിയാൽ ബൈക്കിലും, യാത്ര ചെയ്യുകയും, ഉച്ചക്കു കഴിക്കാൻ നനഞ്ഞ തുണിയിൽ പൊതിഞ്ഞ ചപ്പാത്തി കൊണ്ടുപോകുകയും ചെയ്യുന്ന, ഇംഗ്ലിഷിൽ മിടുക്ക് ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാധാരണക്കാർ. വെളുത്ത തൊപ്പി തലയിലുള്ളവരും കൊടി പാറിക്കുന്ന ധ്വരമാരും കിണുങ്ങുന്ന ചില കൂട്ടരും പത്രം വായിക്കും പക്ഷേ അതിന്റെ നിലനില്പ് അവരെക്കൊണ്ടല്ല തന്നെ. ആ പത്രത്തിലായിരുന്നു കിണുങ്ങുന്ന കാവേരിയുടെ ലിഖിതം, ഞാൻ ചോദ്യം ചെയ്ത കുറുമൊഴി.
Eating Out എന്നൊരു പംക്തി സുന്ദരിയായ ലേഖികയും ആരാധകരായ മേധാവികളും കൂടി പൊടിപൊടിക്കുകയായിരുന്നു. പഞ്ചനക്ഷത്രഭക്ഷണശാലകളിലെ വിഭവങ്ങളും വിശേഷങ്ങളും അതിൽ വിസ്തരിക്കപ്പെട്ടു. വില്ല പിടിപ്പിച്ച വേഷമണിഞ്ഞ നളന്മാരുടെ ചിത്രങ്ങൾ അച്ചടിച്ചു. കൂട്ടത്തിൽ ചോദിക്കട്ടെ, വീട്ടടുക്കളകളിൽ ഇന്നും സ്ത്രീകളുടെ ആധിപത്യം തുടരുന്നുവെങ്കിലും, ഹോട്ടലുകളിലും നെടുമ്പുരകളിലെ അടുക്കളകളിലും ആണുങ്ങളല്ലേ എന്നും പാചകക്കാർ? അവിടെ സംവരണത്തിനെ പ്രശ്നം ഉയർന്നിട്ടില്ല. ഏതായാലും കാവേരിയുടെ പംക്തിയിൽ ആഴ്ച തോറും വരുന്ന വിഭവവർണ്ണനയെപ്പറ്റി ഞാൻ ഇടക്കിടെ ആലോചിക്കുമായിരുന്നു.
വിഭവങ്ങളുടെ പേരുകൾ വായിലൊതുങ്ങുന്നവയായിരുന്നില്ല. അതിന്റെയൊന്നും സ്വാദിനെപ്പറ്റി എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. അതു വാങ്ങി വായിൽ വെച്ചു നോക്കാനോ, വിളമ്പുന്ന രീതി കണ്ടു നിൽക്കാനോ എനിക്കു കഴിയുമായിരുന്നില്ല. എന്നെക്കാൾ മോശക്കാരായിരുന്നു ഞങ്ങളുടെ വായനക്കാർ മിക്കവരും. എന്നാലും പേരു പറയാൻ വിഷമമായ ആ വിഭവങ്ങളുടെ അറിയാത്ത രുചിയെപ്പറ്റിയും അത്ഭുതപ്പെടുത്തുന്ന വിലയെപ്പറ്റിയും ഞങ്ങൾ രാപകൽ സംസാരിച്ചു. ഇറ്റലിക്കാർക്കും ഫ്രഞ്ചുകാർക്കും പഥ്യമായ ഭക്ഷണം, ഉച്ചരിക്കാൻ വയ്യാത്ത പേരിട്ട്, അകത്താക്കിയാലേ കേമത്തമുള്ളുവെന്ന് ഞങ്ങൾ ധരിച്ചു വശായി. കഥയെഴുത്തുകാരനായ ഒരു കൂട്ടുകാരൻ ഒരിക്കൽ ഒരു കൃതിയിൽ അതിലൊരു പേരെടുത്തു കാച്ചി. അല്പമൊരു വൈദേശികത്വം ഉണ്ടായാലേ സാഹിത്യവിഭവം പോലും ചിലവാകുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
പത്രാധിപയോഗത്തിൽ ഒരു ദിവസം ഞാൻ ഉന്നയിച്ച കുസൃതിച്ചോദ്യം പലരുടെയും ഉള്ളിൽ ചിരിയും ചിന്തയും ഉണർത്തി. വായനക്കാരിൽ നൂറിൽ തൊണ്ണൂറ്റൊമ്പതു പേർക്കും അന്യവും അപ്രാപ്യവുമായ ഈ വിഭവങ്ങളെപ്പറ്റി എഴുതിപ്പിടിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നായിരുന്നു എന്റെ ചോദ്യം. അവരെ അവമാനിക്കാനോ, അവരുടെ വായിൽ വെള്ളം ഊറിക്കാനോ, ഒരു ശതമാനം വരേണ്യരുടെ വലുപ്പം ഘോഷിക്കാനോ, എന്തിനാണ് കസർത്ത്? കാവേരി ചൊടിച്ചു. ആരാധകർ കയർത്തു. എനിക്കു മിണ്ടാട്ടം മുട്ടി. Eating Out പിന്നെയും തുടർന്നു, നിർബ്ബാധം.
രുചിക്കേണ്ട ഭക്ഷണം വായിക്കാൻ ഉപയോഗിച്ചിരുന്ന ആ പംക്തിയെയും അതുമായി ബന്ധപ്പെട്ട എന്റെ വകതിരിവില്ലായ്മയെയും പറ്റി വീണ്ടും ഓർത്തത് കൈരളിയിലെ ഭക്ഷ്യമേളയെപ്പറ്റി ഒരു ബ്ലോഗറുടെ പ്രലപനം കണ്ടപ്പോഴായിരുന്നു. ചില വടക്കു കിഴക്കൻ വിഭവങ്ങളെപ്പറ്റി നേരിയ പുഛത്തോടെ അതിൽ ഒരു പരാമർശമുണ്ടായത്രേ. വടക്കു കിഴക്കൻ വിഭവങ്ങളെപ്പറ്റി എനിക്കും മതിപ്പല്ല തോന്നിയത് ആദ്യം ജനാർദ്ദനൻ പറഞ്ഞപ്പോൾ. ഐസോൾ ആകാശവാണിയിൽ എന്റെ സഹായിയായി എത്തിയ, മുടി നീട്ടി വളർത്തിയ, സൌമ്യനായ കണ്ണൂർക്കാരൻ ജനാർദ്ദനന്റെ ഇഷ്ടവിഭവം പട്ടിപ്പുഴുക്ക് ആയിരുന്നു. മിസോ തീൻമേശകളെ അലങ്കരിച്ചിരുന്ന ആ വിശിഷ്ടഭോജ്യത്തെപ്പറ്റി എത്ര പറഞ്ഞാലും മതി വരാത്ത ആളായിരുന്നു ജനാർദ്ദനൻ.
നമുക്ക് ഇഷ്ടമില്ലാത്തതിനെ അപലപിക്കുന്നത് മനുഷ്യസ്വഭാവമല്ലേ? ഗ്ലെൻ അല്ലൻ എന്ന പട്ടണത്തിലെ ഒരു മെക്സിക്കൻ റസ്റ്റോറന്റിൽ പിക്കു ഞങ്ങളെ ഉച്ചയൂണിനു കൊണ്ടുപോയി. ഭാര്യയും ഞാനും കഴിച്ചു ശീലിച്ച പച്ചക്കറി ഭക്ഷണത്തോട് ഏറെ സാമ്യമുള്ളതാണ് അവിടത്തെ ചോറും പയറും(Rice and Beans) എന്ന് അവൻ സമർത്ഥിച്ചു. രണ്ടു ഗ്ലാസ് മാർഗറീറ്റക്കു ശേഷം ഞാൻ ചോറു വാരിത്തിന്നാൻ തുടങ്ങുമ്പോൾ, പിക്കു വിലക്കി. അതിൽ എന്തോ മാംസക്കഷണങ്ങളും പെട്ടുപോയിരുന്നു. പേടിച്ചു പേടിച്ച് പയർ പെറുക്കിത്തിന്നാൻ തുടങ്ങിയിരുന്ന ഭാര്യ, അതോടെ ഊണു നിർത്തി, പിക്കുവിനു നേരെ ശകാരവും തുടങ്ങി. മെക്സിക്കാർക്കും കിട്ടി അവർക്കറിയാത്ത ഭാഷയിൽ ശകാരം.
അതുകൊണ്ടെന്തു ഫലം? ഇറ്റലിയിലെയും ഫ്രാൻസിലെയും, ചൈനയിലെയും മെകിസ്ക്കോയിലെയും പോലും, വിഭവങ്ങളും ഭക്ഷണരീതികളുമല്ലേ ഇന്നും പരിഷ്കാരത്തിന്റെ ലക്ഷണം? ഉദാരമതികളായ പാശ്ചാത്യർ ചിലർ നമ്മുടെ ഭക്ഷണത്തിന് ദയാപുരസ്സരം “നാടൻ“ എന്ന പേർ സമ്മാനിക്കും. Ethnic Food എന്നൊരു ബഹുമതിയായി നാം അതിനെ കൊണ്ടാടും. പരിഷ്കൃതലോകത്തിന്റെ മുഖ്യഭക്ഷണമല്ല, ഒരു മൂലയിൽ ഒതുങ്ങിക്കൂടുന്ന ചെറിയൊരു പഴഞ്ചൻ ജനവിഭാഗത്തിന്റെ മാമൂൽ പാകമാണ് എത് നിക് ഫുഡ്. കേമത്തം വേണമെങ്കിൽ ഇറ്റലിയുടെയും ഫ്രാൻസിന്റെയും ഇംഗ്ലണ്ടിന്റെയും അമേരിക്കയുടെയും രുചി തന്നെ വേണം. വാസ്തവത്തിൽ കൊളോണിയലിസത്തിന്റെ വാഹകങ്ങളിൽ ഒന്നാകുന്നു ഭക്ഷണം.
ഒന്നോർത്തു നോക്കുക, കഞ്ഞിയും പുഴുക്കും ചമ്മന്തിയും ചോറും കറിയും മെഴുക്കുപുരട്ടിയും കഴിച്ചുവന്നിരുന്ന സമൂഹം എങ്ങനെയെല്ലാം മാറിയിരിക്കുന്നു! രുചി മാറി, പേരു മാറി, ഉള്ളടക്കം മാറി, വെക്കുകയും വിളമ്പുകയും തിന്നുകയും ചെയ്യുന്ന രീതി മാറി, എല്ലാം മാറി. പുതിയ ആഹാരസംസ്കൃതികളുമായി ഇടപഴകുകയും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോഴുണ്ടാകുന്ന സർഗ്ഗാത്മകമായ പരിവർത്തനമല്ല ഇവിടെ സംഭവിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് ആകപ്പാടേയുള്ള ഒരു പൊളിച്ചേഴുത്താകുന്നു. അതു വഴി ആദ്യത്തെ സാംസ്കാരികസ്വത്വം വലിച്ചെറിയപ്പെടുന്നു, പുതിയൊരെണ്ണം അതിനു പകരം ചുമത്തപ്പെടുന്നു. അടുക്കള വഴി വരുന്ന കൊളോണിയലിസം അതു തന്നെ. താൻ ശീലിക്കാത്ത രുചികളിലേ മാന്യതയുള്ളു എന്നു കരുതുന്നതാണ് അതിന്റെ വഴിയും ലക്ഷ്യവും.
കൈരളിയിലെ കുക്കറി ഷോ ഇപ്പോൾ ഇന്ത്യൻ രുചികൾ മാത്രമേ ചർച്ച ചെയ്യുന്നുള്ളു. റഷ്യയിലെയും റുമേനിയയിലെയും ഭക്ഷണസംസ്ക്കാരവും ചർച്ച ചെയ്യുനത് ഉചിതമായിരിക്കും. അതു പറയുമ്പോഴാണ് മറ്റൊരു ചിന്ത വരുന്നത്: റഷ്യയുടെ രാഷ്ട്രീയം ഇവിടെ ഇത്രയൊക്കെ പ്രചരിച്ചിട്ടും, അവിടത്തെ ഭക്ഷണവും പാനീയവും തള്ളാൻ വയ്യാത്ത ഒരു ഫാഷനായി എന്തുകൊണ്ട് വളർന്നിട്ടില്ല? വോഡ്ക മലയാളികൾക്ക് അപരിചിതമല്ലെങ്കിലും ഏറ്റവും പ്രിയപ്പെട്ടതല്ല. അതാകട്ടെ, റഷ്യയുടെ സ്വന്തം പാനീയമല്ല താനും.
കൈരളി ചാനൽ ആർക്കു വേണ്ടി തുടങ്ങിയതാണ്? ആരുടെ പണംകൊണ്ടു തുടങ്ങിയതാണ്? ഈ രണ്ടു ചോദ്യങ്ങളുടെയും വെളിച്ചത്തിൽ ചർച്ച ചെയ്യേണ്ടതാണ് അതിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന പരിപാടികൾ. അവയിൽ ആദ്യം വിലയിരുത്തപ്പെടേണ്ടവയാണ് പാചകപരിപാടി. മീൻ പിടുത്തക്കാരും ചുമട്ടുകാരും ലോറിത്തൊഴിലാളികളും, എന്നു വേണ്ട, എല്ലാവരും, അവർ കഴിച്ചു ശീലിച്ചതല്ലാത്ത ഭക്ഷണസാധനങ്ങൾ പരിചയപ്പെടുന്നതു കൊള്ളാം. അതു പരിചയപ്പെടുത്തുന്നതിൽ ഒരു തരം വിദ്യാഭ്യാസപ്രക്രിയ ഉണ്ടു താനും. ഗോതമ്പ് മലയാളികൾ കഴിക്കാൻ തുടങ്ങിയിട്ട് അമ്പതു കൊല്ലമേ ആയിട്ടുള്ളു. വിശാഖം തിരുനാൾ കൊണ്ടുവന്ന കൊള്ളിക്കിഴങ്ങും ഇറ്റാലിയൻ ഈണമുള്ള മക്രോണിയുമൊക്കെ ശീലിപ്പിക്കാൻ, അരിക്കു പഞ്ഞമുണ്ടായ കലത്ത്, വിശേഷാൽ വിദ്യാഭ്യാസപരിപാടി ഉണ്ടായിരുന്നു.
ഇപ്പോൾ വിദ്യാഭ്യാസപരിപടിയല്ല, വിനോദപരിപാടിയാണ് കുക്കറി ഷോ. സിനിമാതാരങ്ങളും മറ്റു പലതരം താരങ്ങളും അവരുടെ ഇഷ്ടഭോജ്യങ്ങൾ എങ്ങനെയുണ്ടാക്കുന്നുവെന്ന് നമുക്ക് കാണിച്ചു തരുന്നു. അവരുടെ വേഷഭൂഷകളും അവർ ഉപയോഗിക്കുന്ന പാത്രങ്ങളും പദങ്ങളും എല്ലാം കണ്ടും കേട്ടും നാം വാ പൊളിച്ചിരിക്കുന്നു. പാചകത്തെ വിനോദമാക്കുന്ന ആ പരിപാടികൾ തീർച്ചയായും വിനോദമെന്ന നിലക്ക് കൊള്ളാം. അതിൽ കവിഞ്ഞ് അവക്ക് പ്രസക്തിയുണ്ടോ?
കണ്ടിരിക്കുന്ന സാധാരണക്കാരിൽ എത്ര പേർക്ക് അനുകരിക്കാവുന്ന അഭിരുചികൾ ആ പരിപാടികളിലൂടെ സംക്രമിപ്പിക്കപ്പെടുന്നുവെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. “നിങ്ങൾക്കൊരു വീട്“ എന്നൊക്കെ പറഞ്ഞു കാണിക്കുന്ന പരിപാടികളിലെ നടുമുറ്റങ്ങളും കിടപ്പുമുറികളും അടുക്കളകളും വളഞ്ഞുപുളഞ്ഞുപോകുന്ന കോണികളും അതു കണ്ടിരിക്കുന്ന എത്ര പേർക്ക് സ്വന്തമാക്കാൻ കഴിയുമെന്നു അതുപോലെ ആലോചിക്കേണ്ടിയിരിക്കുന്നു. അതാണ് പ്രക്ഷേപണത്തിന്റെ രാഷ്ട്രീയം. അതു പറഞ്ഞാൽ കാവേരിമാരുടെ മുഖം ചുവക്കും.
(ജൂലൈ 29ന് തേജസ്സിൽ കാലക്ഷേപത്തിൽ വന്നത്)
ആത്മബന്ധത്തിന്റെ സ്വർണ്ണസ്പർശം
കേട്ടുകേട്ടുകെട്ടു മടുത്തിരിക്കുന്നു: “ആത്മബന്ധത്തിന്റെ സ്വർണ്ണസ്പർശം.” ആത്മബന്ധം മനസ്സിലാക്കാം, അത്യുക്തിയാണെങ്കിലും. ആത്മീയമല്ലാത്ത ബന്ധം എന്തു ബന്ധം? എവിടെ?
ജയദേവന്റെ ഗീതഗോവിന്ദത്തിൽ കേട്ടു തുടങ്ങിയ “മധുരകോമളകാന്തപദാവലി”യുടെ സ്വരവും സാരവും അതിൽ ആവർത്തിക്കപ്പെടുന്നു. എന്നാലും “ആത്മബന്ധം” കിടക്കട്ടെ, ഒരു കേമത്തം പോലെ, എന്നു വിചാരിക്കാം. “സ്വർണ്ണസ്പർശ“മോ?
സ്വർണ്ണസ്പർശത്തിൽ തൊട്ടുകളിക്കുന്നതിനുമുമ്പ്, പരസ്യവാക്യത്തിൽ അഭിരമിക്കുന്ന മലയാളിപാരമ്പര്യത്തെപ്പറ്റി രണ്ടു വാക്ക് പറയട്ടെ. പരസ്യത്തിന്റെ പഴയ നിർവചനം ഓർമ്മയില്ലേ? ആവശ്യമില്ലാത്തത് ആഗ്രഹിപ്പിക്കുന്നതാണ് പരസ്യം. പരസ്യവാക്യമോ? എന്നും അത്യുക്തി തന്നെ. അതിൽ പലപ്പോഴും അയുക്തിയും കേറും. എന്നാലും പലപ്പോഴും ആളുകൾ അതെടുത്ത് നാലുപാടും വീശും.
ഉദാഹരണം “ദൈവത്തിന്റെ സ്വന്തം നാട്.” കേരളം ദൈവത്തിന്റെ സ്വന്തം നാടാണോ അല്ലയോ എന്ന കാര്യം പോകട്ടെ. ആയാലും അല്ലെങ്കിലും, അത് നാട്ടിൽ പാട്ടായിരിക്കുന്നു. തികഞ്ഞ വിശ്വാസികളും ദൈവസങ്കല്പം താലോലിക്കാത്തവരും ഒരുപോലെ അതൊരു പല്ലവിയായി ഏറ്റുപാടുന്നു. വിശ്വസിക്കാത്തത് പാടുന്നതിലെ പൊള്ളത്തരവും പൊട്ടത്തരവും ഒരു നിമിഷം മറക്കാം. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിൽ വഴുതിവീഴാതെ ഒരു മലയാളി പ്രസംഗകനും രക്ഷയില്ല എന്നതാണ് വാസ്തവം.
ആ വിശേഷണത്തിലെ അയുക്തിയിലോ സത്യാവസ്ഥയിലോ അല്ല എനിക്കു രസം. പത്തു മൂവായിരം കൊല്ലം പഴക്കമുള്ള ഒരു പ്രയോഗം മലയാളി എഴുത്തുകാരൻ ആവേശത്തോടെ പയറ്റിനോക്കുന്നതു കാണുമ്പോഴാണ് ശരിക്കും രസം. അതിലെ പഴമ അറിഞ്ഞുകൊണ്ടാണെന്നു തോന്നുന്നില്ല ആ പയറ്റ്. സ്വന്തം നാട് ദൈവത്തിന്റെ പേരിൽ ചാർത്തിക്കൊടുത്ത പരസ്യവാക്യക്കാരനും അതറിഞ്ഞിരിക്കണമെന്നില്ല. പണ്ടത്തെ പേർഷ്യൻ ചക്രവർത്തി സെർക്സിസ് പകർന്നുതന്നതാണ് ആ പ്രയോഗം, “ദൈവത്തിന്റെ സ്വന്തം നാട്”. യവനദേശത്തേക്ക് വീണ്ടും സൈന്യത്തെ നയിക്കുമ്പോൾ ചക്രവർത്തി പറഞ്ഞു: “എന്റെ സാമ്രാജ്യത്തിന്റെ അതിർത്തി ദൈവത്തിന്റെ സ്വന്തം നാട്ടിനപ്പുറമെത്തിക്കാൻ പോകുന്നു.”
വിനോദസഞ്ചാരത്തിൽ നമ്മൾ വിളമ്പുന്ന ആ പരസ്യവാക്യത്തിന് സെർക്സിസിന്റെ വിളംബരത്തിന്റെ ഗതി വരുമോ എന്നാലോചിക്കാനുള്ളതല്ല ഈ അവസരം. പരസ്യവാക്യത്തിൽ വന്നുകൂടുന്ന അയുക്തിയും അതിൽ ജനസാമാന്യത്തിനുണ്ടാകുന്ന ആസക്തിയും ചൂണ്ടിക്കാട്ടാനേ ഇവിടെ ഉദ്ദേശമുള്ളു. രാവും പകലും നമ്മൾ കാണുകയും കേൾക്കുകയും നിസ്സഹായമായി ഉൾക്കൊള്ളുകയും ചെയ്യുന്ന വേറൊരു പരസ്യചിന്തയാണ് ആത്മബന്ധത്തിന്റെ സ്വർണ്ണസ്പർശം. ആത്മബന്ധത്തെപ്പറ്റി തുടക്കത്തിലേ പറഞ്ഞുവെച്ചു. ഇനി സ്വർണ്ണസ്പർശം അറിയുക.
സ്പർശത്തിൽ സ്വർണ്ണത്തിന് ഒരു സവിശേഷതയുമില്ല എന്നതാണ് ആദ്യത്തെ സത്യം. സ്വർണ്ണമായാലും ഈയമായാലും അലൂമിനിയമായാലും തൊട്ടാൽ ഒരു പോലിരിക്കും. സാധാരണകാലാവസ്ഥയിൽ, നേരിയ ഒരു തണുപ്പ് തോന്നും. അത്രയേ ഉള്ളു. തൊടുന്നതെന്തെന്ന് ആരും തിരിച്ചറിയുന്നില്ല. തൊട്ടാൽ, തൊടുന്ന ചർമ്മത്തിനോ ലോഹത്തിനോ ഒരു വ്യത്യാസവും ഉണ്ടാകുന്നുമില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന സിദ്ധി യവനപുരാണത്തിലെ കഥാപാത്രത്തിനു മാത്രമേ ഉണ്ടായിരുന്നുള്ളു. തൊട്ടാൽ, ഒന്നു തലോടിയാൽ, വേദനിക്കുന്നവർക്ക് ഒട്ടൊക്കെ സമാധാനമാകും. അതിനു പക്ഷേ സ്വർണ്ണം വേണ്ട, മനസ്സു മതി. സ്പർശിക്കുന്ന സ്വർണ്ണംകൊണ്ട് ആത്മബന്ധം പോയിട്ട്, ദേഹബന്ധം പോലും സവിശേഷമായി ഉണ്ടാവുന്നില്ലെന്ന് അർഥം. എന്നിട്ടും ആ പരസ്യവാക്യം കസറുന്നു.
വാസ്തവത്തിൽ സ്വർണ്ണത്തിന്റെ സവിശേഷത ദർശനത്തിലാണ്, ദർശനത്തിൽ മാത്രമേ ഉള്ളു. വേറെ ഒരു ഇന്ദ്രിയത്തെയും അതു സുഖിപ്പിക്കുന്നില്ല. “കനകച്ചിലങ്ക കിലുങ്ങി” എന്നു നാമങ്ങനെ പാടിവരുന്നുവെന്നേയുള്ളു. ചിലങ്ക കനകം കൊണ്ടായാൽ കിലുക്കത്തിന് കാര്യമായ വ്യത്യാസമൊന്നുമില്ല. സ്വർണ്ണത്തിന് സുഗന്ധം ഉണ്ടായെങ്കിൽ എന്നത് അസാധ്യമായ ഉല്പ്രേക്ഷ മാത്രം. കാണാൻ, കാണാൻ മാത്രം, കനകം കൊള്ളാം. തൊടാനോ തിന്നാനോ മണക്കാനോ കേൾക്കാനോ അതു വേണ്ട. കാണാൻ കൊള്ളാമെന്നു പറയുമ്പോൾ, മനുഷ്യനിൽ ജനിതകമായി ഊറിക്കൂടിയിട്ടുള്ള വർണ്ണവിവേചനം വ്യക്തമാകും. കാർമുകിൽ വർണ്ണനെ വാഴ്ത്തുകയും “കറുപ്പിനഴക്” എന്നു പുകഴ്ത്തുകയും ചെയ്യുമ്പോഴും, മിന്നും പൊന്നിൻ കിരീടത്തിലാണ് നമ്മുടെ നോട്ടം.
മനുഷ്യന്റെ വർണ്ണബോധം കൊണ്ടും ലോഹത്തിന്റെ ദുർലഭതകൊണ്ടും ഉണ്ടായതാണ് സ്വർണ്ണത്തിന്റെ സുവർണ്ണസ്ഥാനം. സ്വർണ്ണം അതു തന്നെ, സു വർണ്ണം, നല്ല വർണ്ണം. എന്താണ് നിറത്തിന്റെ നന്മ? എവിടെയായാലും, എന്തിനായാലും സ്വർണ്ണം പണ്ടേക്കുപണ്ടേ ഒരു മാനകമായിരുന്നു. ധനത്തിന്റെ അളവായും സൌന്ദര്യത്തിന്റെ സൂചകമായും ഉപയോഗിക്കാവുന്ന സുവർണ്ണമാനകം സ്വർണ്ണം തന്നെ. കാലത്തിൽ സുവർണ്ണയുഗമായും സ്ഥലത്തിൽ സുവർണ്ണഭൂമിയായും സ്വർണ്ണം ആവേശിക്കുന്നു. മാർഗ്ഗം സുവർണ്ണമകണം, ലക്ഷ്യം സുവർണ്ണഗോപുരമാകണം. ചിന്തയിലും സ്വപ്നത്തിലും സത്യത്തിലും സ്വപ്നം കലരാതെ വയ്യ. ഇരിപ്പിടവും തലപ്പാവും, കളിക്കളവും കുളവും, പന്തും പാദുകവും സ്വർണ്ണമയമായാലേ സുന്ദരമാകൂ. ബിന്ദുവും രേഖയും വൃത്തവും ത്രികോണവും സുവർണ്ണമാകുന്നു. സുവർണ്ണമല്ലാത്തതെന്തുണ്ട് നമ്മുടെ വാദത്തിലും സംവാദത്തിലും? അപ്പോൾ പിന്നെ സ്പർശം സുവർണ്ണമാകുന്നത്, അസാധ്യമാണെങ്കിലും, തെറ്റാകുന്നത് എങ്ങനെ?
സ്വർണ്ണത്തിന്റെ ഉപയോഗം പ്രചരിപ്പിക്കാൻ കുറച്ചുകാലമായി ഒരു സഭ പ്രവർത്തിച്ചു വരുന്നു. അതുമായി ആലോചിക്കാതെത്തന്നെ പറയാം, പ്രധാനമായും ഉപയോഗം നടക്കുന്നത് കേരളത്തിൽ ആണ്. ആ ഉപയോഗമാകട്ടെ, പ്രധാനമായും നടക്കുന്നത് പെട്ടിയിലും പരസ്യത്തിലുമാണ്. ഒരാളും അവർക്കു വേണ്ടി ഉണ്ടാക്കുന്ന സ്വർണ്ണാഭരണം മുഴുവൻ ജീവിതത്തിൽ ഇരുന്നൂറു മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്നില്ല. ബാക്കി സമയം മുഴുവൻ അതൊക്കെ പെട്ടിയിൽ അടച്ചുവെക്കുന്നു. പത്തുകൊല്ലം മുമ്പ് കാർത്തികക്കുട്ടിയുടെ കല്യാണത്തിനുവേണ്ടി ഞങ്ങൾ വാങ്ങിയ ആഭരണം മുഴുവനായി ഒരിക്കലും-- അണിയാനോ അല്ലാതെയോ--പുറത്തെടുത്തിട്ടില്ല. ഇതാണ് ഞങ്ങളുടെ ഒരു സുവർണ്ണരഹസ്യം.
അണിയുന്നത് ഏതാനും മണിക്കൂർ മാത്രമാണെങ്കിലും, മിക്കപ്പോഴും പെട്ടിയിൽ അടച്ചിരിപ്പാണെങ്കിലും, പരസ്യത്തിൽ എന്നും സ്വർണ്ണം തിളങ്ങുന്നു. ഓരോ വ്യാപാരിയും ഉറപ്പു തരുന്നു, അവർ തരുന്ന സ്വർണ്ണത്തിന് സുഗന്ധം കാണും. സ്വർണ്ണവ്യാപാരി മാത്രമല്ല, സ്വർണ്ണം പണയം വാങ്ങി കടം തരുന്നവരും എന്തൊക്കെയോ ഉറപ്പു നൽകി നമ്മെ പ്രലോഭിപ്പിക്കുന്നു, സേവിക്കുന്നു! അവർ നൽകുന്ന പരസ്യം നിന്നാൽ, നമ്മുടെ മാധ്യമങ്ങൾ തെണ്ടിപ്പോകും. കൂട്ടത്തിൽ പറയട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ പരസ്യമില്ലാതെയും പടരുന്ന ഉല്പന്നവും ഉപഭോഗവും ഒന്നേയുള്ളു. സംശയിക്കേണ്ട, മദ്യം തന്നെ.
മലയാളത്തിന്റെ ധനവ്യവസ്ഥയും സംസ്ക്കാരഭംഗിയും പഠിക്കുന്ന ആരെയും രസിപ്പിക്കുന്ന ഒരു വൈരുദ്ധ്യം ഇതായിരിക്കും. വിദ്യാഭ്യാസവും വിപ്ലവും ഏറെ കൊയ്തിറങ്ങിയിട്ടും, സ്വർണ്ണത്തിന്റെ വില വെച്ചടി വെച്ചടി കയറിയിട്ടും, അതിന്റെ പരസ്യവും വില്പനയും കൂടിക്കൊണ്ടേയിരിക്കുന്നു. ഒരു ദിവസം ഞാൻ ജോസ് ആലുക്കയോടു പറഞ്ഞു, “ഇപ്പോൾ വധുവിന് നൂറു പവൻ കൊടുക്കുന്നത് പതിവായിരിക്കുന്നു.” ജോസ് ചിരിച്ചുകൊണ്ടു പറഞ്ഞു, “അല്ല, ഒരു കിലോഗ്രാമാണ് ഇപ്പോഴത്തെ പതിവ്.” അതു പത്തു കൊല്ലം മുമ്പത്തെ കണക്ക്. അറുപതുകളുടെ ഒടുവിൽ അറുപതു ഗ്രാം സ്വർണ്ണവുമായി ഒരു മുറിപ്പീടികയിൽ കച്ചവടം തുടങ്ങിയ ജോസിന്റെ കടകളിൽ, ഞാൻ സംസാരിക്കുമ്പോൾ, രണ്ടര ടൺ സ്റ്റോക്കുണ്ടായിരുന്നു.
(ജൂലൈ 27ന് മലയാളം ന്യൂസിൽ വന്നത്)
ജയദേവന്റെ ഗീതഗോവിന്ദത്തിൽ കേട്ടു തുടങ്ങിയ “മധുരകോമളകാന്തപദാവലി”യുടെ സ്വരവും സാരവും അതിൽ ആവർത്തിക്കപ്പെടുന്നു. എന്നാലും “ആത്മബന്ധം” കിടക്കട്ടെ, ഒരു കേമത്തം പോലെ, എന്നു വിചാരിക്കാം. “സ്വർണ്ണസ്പർശ“മോ?
സ്വർണ്ണസ്പർശത്തിൽ തൊട്ടുകളിക്കുന്നതിനുമുമ്പ്, പരസ്യവാക്യത്തിൽ അഭിരമിക്കുന്ന മലയാളിപാരമ്പര്യത്തെപ്പറ്റി രണ്ടു വാക്ക് പറയട്ടെ. പരസ്യത്തിന്റെ പഴയ നിർവചനം ഓർമ്മയില്ലേ? ആവശ്യമില്ലാത്തത് ആഗ്രഹിപ്പിക്കുന്നതാണ് പരസ്യം. പരസ്യവാക്യമോ? എന്നും അത്യുക്തി തന്നെ. അതിൽ പലപ്പോഴും അയുക്തിയും കേറും. എന്നാലും പലപ്പോഴും ആളുകൾ അതെടുത്ത് നാലുപാടും വീശും.
ഉദാഹരണം “ദൈവത്തിന്റെ സ്വന്തം നാട്.” കേരളം ദൈവത്തിന്റെ സ്വന്തം നാടാണോ അല്ലയോ എന്ന കാര്യം പോകട്ടെ. ആയാലും അല്ലെങ്കിലും, അത് നാട്ടിൽ പാട്ടായിരിക്കുന്നു. തികഞ്ഞ വിശ്വാസികളും ദൈവസങ്കല്പം താലോലിക്കാത്തവരും ഒരുപോലെ അതൊരു പല്ലവിയായി ഏറ്റുപാടുന്നു. വിശ്വസിക്കാത്തത് പാടുന്നതിലെ പൊള്ളത്തരവും പൊട്ടത്തരവും ഒരു നിമിഷം മറക്കാം. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിൽ വഴുതിവീഴാതെ ഒരു മലയാളി പ്രസംഗകനും രക്ഷയില്ല എന്നതാണ് വാസ്തവം.
ആ വിശേഷണത്തിലെ അയുക്തിയിലോ സത്യാവസ്ഥയിലോ അല്ല എനിക്കു രസം. പത്തു മൂവായിരം കൊല്ലം പഴക്കമുള്ള ഒരു പ്രയോഗം മലയാളി എഴുത്തുകാരൻ ആവേശത്തോടെ പയറ്റിനോക്കുന്നതു കാണുമ്പോഴാണ് ശരിക്കും രസം. അതിലെ പഴമ അറിഞ്ഞുകൊണ്ടാണെന്നു തോന്നുന്നില്ല ആ പയറ്റ്. സ്വന്തം നാട് ദൈവത്തിന്റെ പേരിൽ ചാർത്തിക്കൊടുത്ത പരസ്യവാക്യക്കാരനും അതറിഞ്ഞിരിക്കണമെന്നില്ല. പണ്ടത്തെ പേർഷ്യൻ ചക്രവർത്തി സെർക്സിസ് പകർന്നുതന്നതാണ് ആ പ്രയോഗം, “ദൈവത്തിന്റെ സ്വന്തം നാട്”. യവനദേശത്തേക്ക് വീണ്ടും സൈന്യത്തെ നയിക്കുമ്പോൾ ചക്രവർത്തി പറഞ്ഞു: “എന്റെ സാമ്രാജ്യത്തിന്റെ അതിർത്തി ദൈവത്തിന്റെ സ്വന്തം നാട്ടിനപ്പുറമെത്തിക്കാൻ പോകുന്നു.”
വിനോദസഞ്ചാരത്തിൽ നമ്മൾ വിളമ്പുന്ന ആ പരസ്യവാക്യത്തിന് സെർക്സിസിന്റെ വിളംബരത്തിന്റെ ഗതി വരുമോ എന്നാലോചിക്കാനുള്ളതല്ല ഈ അവസരം. പരസ്യവാക്യത്തിൽ വന്നുകൂടുന്ന അയുക്തിയും അതിൽ ജനസാമാന്യത്തിനുണ്ടാകുന്ന ആസക്തിയും ചൂണ്ടിക്കാട്ടാനേ ഇവിടെ ഉദ്ദേശമുള്ളു. രാവും പകലും നമ്മൾ കാണുകയും കേൾക്കുകയും നിസ്സഹായമായി ഉൾക്കൊള്ളുകയും ചെയ്യുന്ന വേറൊരു പരസ്യചിന്തയാണ് ആത്മബന്ധത്തിന്റെ സ്വർണ്ണസ്പർശം. ആത്മബന്ധത്തെപ്പറ്റി തുടക്കത്തിലേ പറഞ്ഞുവെച്ചു. ഇനി സ്വർണ്ണസ്പർശം അറിയുക.
സ്പർശത്തിൽ സ്വർണ്ണത്തിന് ഒരു സവിശേഷതയുമില്ല എന്നതാണ് ആദ്യത്തെ സത്യം. സ്വർണ്ണമായാലും ഈയമായാലും അലൂമിനിയമായാലും തൊട്ടാൽ ഒരു പോലിരിക്കും. സാധാരണകാലാവസ്ഥയിൽ, നേരിയ ഒരു തണുപ്പ് തോന്നും. അത്രയേ ഉള്ളു. തൊടുന്നതെന്തെന്ന് ആരും തിരിച്ചറിയുന്നില്ല. തൊട്ടാൽ, തൊടുന്ന ചർമ്മത്തിനോ ലോഹത്തിനോ ഒരു വ്യത്യാസവും ഉണ്ടാകുന്നുമില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന സിദ്ധി യവനപുരാണത്തിലെ കഥാപാത്രത്തിനു മാത്രമേ ഉണ്ടായിരുന്നുള്ളു. തൊട്ടാൽ, ഒന്നു തലോടിയാൽ, വേദനിക്കുന്നവർക്ക് ഒട്ടൊക്കെ സമാധാനമാകും. അതിനു പക്ഷേ സ്വർണ്ണം വേണ്ട, മനസ്സു മതി. സ്പർശിക്കുന്ന സ്വർണ്ണംകൊണ്ട് ആത്മബന്ധം പോയിട്ട്, ദേഹബന്ധം പോലും സവിശേഷമായി ഉണ്ടാവുന്നില്ലെന്ന് അർഥം. എന്നിട്ടും ആ പരസ്യവാക്യം കസറുന്നു.
വാസ്തവത്തിൽ സ്വർണ്ണത്തിന്റെ സവിശേഷത ദർശനത്തിലാണ്, ദർശനത്തിൽ മാത്രമേ ഉള്ളു. വേറെ ഒരു ഇന്ദ്രിയത്തെയും അതു സുഖിപ്പിക്കുന്നില്ല. “കനകച്ചിലങ്ക കിലുങ്ങി” എന്നു നാമങ്ങനെ പാടിവരുന്നുവെന്നേയുള്ളു. ചിലങ്ക കനകം കൊണ്ടായാൽ കിലുക്കത്തിന് കാര്യമായ വ്യത്യാസമൊന്നുമില്ല. സ്വർണ്ണത്തിന് സുഗന്ധം ഉണ്ടായെങ്കിൽ എന്നത് അസാധ്യമായ ഉല്പ്രേക്ഷ മാത്രം. കാണാൻ, കാണാൻ മാത്രം, കനകം കൊള്ളാം. തൊടാനോ തിന്നാനോ മണക്കാനോ കേൾക്കാനോ അതു വേണ്ട. കാണാൻ കൊള്ളാമെന്നു പറയുമ്പോൾ, മനുഷ്യനിൽ ജനിതകമായി ഊറിക്കൂടിയിട്ടുള്ള വർണ്ണവിവേചനം വ്യക്തമാകും. കാർമുകിൽ വർണ്ണനെ വാഴ്ത്തുകയും “കറുപ്പിനഴക്” എന്നു പുകഴ്ത്തുകയും ചെയ്യുമ്പോഴും, മിന്നും പൊന്നിൻ കിരീടത്തിലാണ് നമ്മുടെ നോട്ടം.
മനുഷ്യന്റെ വർണ്ണബോധം കൊണ്ടും ലോഹത്തിന്റെ ദുർലഭതകൊണ്ടും ഉണ്ടായതാണ് സ്വർണ്ണത്തിന്റെ സുവർണ്ണസ്ഥാനം. സ്വർണ്ണം അതു തന്നെ, സു വർണ്ണം, നല്ല വർണ്ണം. എന്താണ് നിറത്തിന്റെ നന്മ? എവിടെയായാലും, എന്തിനായാലും സ്വർണ്ണം പണ്ടേക്കുപണ്ടേ ഒരു മാനകമായിരുന്നു. ധനത്തിന്റെ അളവായും സൌന്ദര്യത്തിന്റെ സൂചകമായും ഉപയോഗിക്കാവുന്ന സുവർണ്ണമാനകം സ്വർണ്ണം തന്നെ. കാലത്തിൽ സുവർണ്ണയുഗമായും സ്ഥലത്തിൽ സുവർണ്ണഭൂമിയായും സ്വർണ്ണം ആവേശിക്കുന്നു. മാർഗ്ഗം സുവർണ്ണമകണം, ലക്ഷ്യം സുവർണ്ണഗോപുരമാകണം. ചിന്തയിലും സ്വപ്നത്തിലും സത്യത്തിലും സ്വപ്നം കലരാതെ വയ്യ. ഇരിപ്പിടവും തലപ്പാവും, കളിക്കളവും കുളവും, പന്തും പാദുകവും സ്വർണ്ണമയമായാലേ സുന്ദരമാകൂ. ബിന്ദുവും രേഖയും വൃത്തവും ത്രികോണവും സുവർണ്ണമാകുന്നു. സുവർണ്ണമല്ലാത്തതെന്തുണ്ട് നമ്മുടെ വാദത്തിലും സംവാദത്തിലും? അപ്പോൾ പിന്നെ സ്പർശം സുവർണ്ണമാകുന്നത്, അസാധ്യമാണെങ്കിലും, തെറ്റാകുന്നത് എങ്ങനെ?
സ്വർണ്ണത്തിന്റെ ഉപയോഗം പ്രചരിപ്പിക്കാൻ കുറച്ചുകാലമായി ഒരു സഭ പ്രവർത്തിച്ചു വരുന്നു. അതുമായി ആലോചിക്കാതെത്തന്നെ പറയാം, പ്രധാനമായും ഉപയോഗം നടക്കുന്നത് കേരളത്തിൽ ആണ്. ആ ഉപയോഗമാകട്ടെ, പ്രധാനമായും നടക്കുന്നത് പെട്ടിയിലും പരസ്യത്തിലുമാണ്. ഒരാളും അവർക്കു വേണ്ടി ഉണ്ടാക്കുന്ന സ്വർണ്ണാഭരണം മുഴുവൻ ജീവിതത്തിൽ ഇരുന്നൂറു മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്നില്ല. ബാക്കി സമയം മുഴുവൻ അതൊക്കെ പെട്ടിയിൽ അടച്ചുവെക്കുന്നു. പത്തുകൊല്ലം മുമ്പ് കാർത്തികക്കുട്ടിയുടെ കല്യാണത്തിനുവേണ്ടി ഞങ്ങൾ വാങ്ങിയ ആഭരണം മുഴുവനായി ഒരിക്കലും-- അണിയാനോ അല്ലാതെയോ--പുറത്തെടുത്തിട്ടില്ല. ഇതാണ് ഞങ്ങളുടെ ഒരു സുവർണ്ണരഹസ്യം.
അണിയുന്നത് ഏതാനും മണിക്കൂർ മാത്രമാണെങ്കിലും, മിക്കപ്പോഴും പെട്ടിയിൽ അടച്ചിരിപ്പാണെങ്കിലും, പരസ്യത്തിൽ എന്നും സ്വർണ്ണം തിളങ്ങുന്നു. ഓരോ വ്യാപാരിയും ഉറപ്പു തരുന്നു, അവർ തരുന്ന സ്വർണ്ണത്തിന് സുഗന്ധം കാണും. സ്വർണ്ണവ്യാപാരി മാത്രമല്ല, സ്വർണ്ണം പണയം വാങ്ങി കടം തരുന്നവരും എന്തൊക്കെയോ ഉറപ്പു നൽകി നമ്മെ പ്രലോഭിപ്പിക്കുന്നു, സേവിക്കുന്നു! അവർ നൽകുന്ന പരസ്യം നിന്നാൽ, നമ്മുടെ മാധ്യമങ്ങൾ തെണ്ടിപ്പോകും. കൂട്ടത്തിൽ പറയട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ പരസ്യമില്ലാതെയും പടരുന്ന ഉല്പന്നവും ഉപഭോഗവും ഒന്നേയുള്ളു. സംശയിക്കേണ്ട, മദ്യം തന്നെ.
മലയാളത്തിന്റെ ധനവ്യവസ്ഥയും സംസ്ക്കാരഭംഗിയും പഠിക്കുന്ന ആരെയും രസിപ്പിക്കുന്ന ഒരു വൈരുദ്ധ്യം ഇതായിരിക്കും. വിദ്യാഭ്യാസവും വിപ്ലവും ഏറെ കൊയ്തിറങ്ങിയിട്ടും, സ്വർണ്ണത്തിന്റെ വില വെച്ചടി വെച്ചടി കയറിയിട്ടും, അതിന്റെ പരസ്യവും വില്പനയും കൂടിക്കൊണ്ടേയിരിക്കുന്നു. ഒരു ദിവസം ഞാൻ ജോസ് ആലുക്കയോടു പറഞ്ഞു, “ഇപ്പോൾ വധുവിന് നൂറു പവൻ കൊടുക്കുന്നത് പതിവായിരിക്കുന്നു.” ജോസ് ചിരിച്ചുകൊണ്ടു പറഞ്ഞു, “അല്ല, ഒരു കിലോഗ്രാമാണ് ഇപ്പോഴത്തെ പതിവ്.” അതു പത്തു കൊല്ലം മുമ്പത്തെ കണക്ക്. അറുപതുകളുടെ ഒടുവിൽ അറുപതു ഗ്രാം സ്വർണ്ണവുമായി ഒരു മുറിപ്പീടികയിൽ കച്ചവടം തുടങ്ങിയ ജോസിന്റെ കടകളിൽ, ഞാൻ സംസാരിക്കുമ്പോൾ, രണ്ടര ടൺ സ്റ്റോക്കുണ്ടായിരുന്നു.
(ജൂലൈ 27ന് മലയാളം ന്യൂസിൽ വന്നത്)
Tuesday, July 20, 2010
അജിത പറഞ്ഞതിന്റെ അർത്ഥം
അജിത പറഞ്ഞതല്ലേ ശരി? അബ്ദുല്ലക്കുട്ടിയോടൊപ്പം ഒരു സ്ത്രീയെ കണ്ടാലെന്താ? അബ്ദുല്ലക്കുട്ടിയെന്നല്ല, ആരോടൊപ്പവും ഒരു സ്ത്രീയെ കണ്ടാലെന്താ? എലാവരും ആദ്യം ചോദിക്കുന്ന ചോദ്യം അതല്ല എന്നതാണ് അജിതയുടെ ചോദ്യത്തിന്റെ പ്രാധാന്യം. എല്ലാ ചുണ്ടുകളിലും, ചുവന്ന ചുണ്ടുകളിലും മുന്നിറച്ചുണ്ടുകളിലും, ഏകതാനമായ ചോദ്യം ഇതായിരുന്നു: വാസ്തവത്തിൽ അബ്ദുല്ല്ക്കുട്ടിയോടൊപ്പം സ്ത്രീ ഉണ്ടായിരുന്നോ?
ഇത്തരം കാര്യങ്ങളിൽ അതേ സംഭവിക്കൂ. അതാണല്ലോ പതിവ്. അങ്ങനെ നടന്നോ എന്ന ഉദ്വേഗഭരിതമായ അന്വേഷണമായിരിക്കും, അങ്ങനെ നടന്നാലെന്ത് എന്ന ഉദാസീനതയാവില്ല മിക്കവരുടെയും പ്രതികരണം. അങ്ങനെ നടന്നുവെന്നു സൂചിപ്പിക്കുന്നവർക്കും നടന്നുവോ എന്ന് അന്വേഷിക്കുന്ന്വർക്കും നടന്നിട്ടില്ലെന്ന് സമർഥിക്കാൻ ശ്രമിക്കുന്നവർക്കും ഉള്ളിന്റെ ഉള്ളിൽ ഇങ്ങനെ വിശ്വസിക്കാൻ മോഹം കാണും: എന്തെങ്കിലുമൊക്കെ നടന്നു കാണും.
അതിനിടയിൽ ഉയർന്നുകേട്ടതയിരുന്നു അസാധാരാണമായ സാമൂഹ്യധീരതയോടെയും പക്വതയോടെയും അജിത ഉന്നയിച്ച ചോദ്യം. വിരസവും വന്ധ്യവുമായ സത്യാന്വേഷണത്തിനപ്പുറം പോയി ആ ചോദ്യം. വേറെ ആരുടെയും അവകാശത്തെയോ താല്പര്യത്തെയോ മുറിപ്പെടുത്താതെ, വേറെ ആരെയും അലോസരപ്പെടുത്താതെ, ചൂഷണത്തിന്റെയോ സമ്മർദ്ദത്തിന്റെയോ പ്രശ്നമുയർത്താതെ, രണ്ടു പേർ ഒരുമിച്ചിരിക്കുകയോ നടക്കുകയോ ചെയ്താൽ എന്ത് ആപത്തു വരാൻ? ഉന്മിഷിത്തായ ഓരോ മനസ്സിലും ഉയരുകയും പടരുകയും ചെയ്യേണ്ട ആ ചോദ്യം ഇനിയും അജിതയുടെ ചുണ്ടിനപ്പുറം കടന്നുവെന്നു തോന്നുന്നില്ല. തരം താണ അപവാദത്തിൽ സമൂഹം അഭിരമിക്കുന്നതിന്റെ രംഗങ്ങൾ കാണാം ആ നിർജ്ജീവതയിൽ.
പണ്ടു നമ്മൾ പാടി രസിച്ച വരികൾ ഓർക്കുക. അമ്പലക്കുളങ്ങരെ കുളിക്കാൻ പോയപ്പോൾ, കല്യാണീ കളവാണീ പാടിക്കൊണ്ട് അയലത്തെ പെണ്ണുങ്ങൾ കളിയാക്കിയ സംഭവം ഓർമ്മയില്ലേ? അയലത്തെ പെണ്ണുങ്ങൾക്ക് അടങ്ങിയൊതുങ്ങി കഴിയാമായിരുന്നു; പാടാനും പരിഹസിക്കാനും നിൽക്കാതെ അവരുടെ പാട്ടിനു പോകാമായിരുന്നു. ഒരു രസത്തിന് അവർ കളവാണി മൂളുകയും അർഥം വെച്ചു കിണുങ്ങുകയും ചെയ്തുവെന്നിരിക്കട്ടെ. അതു കേട്ട നായികക്കും രസമായിരുന്നു. എന്തായാലും അതിൽ നാണവും കളിയാക്കലും മാത്രമേ ഉണ്ടായിരുന്നുള്ളു. അയലത്തെ പെണ്ണുങ്ങളെ ആയിരം കാതം പിന്നിലാക്കിയ നമ്മുടെ രാഷ്ട്രീയനേതാക്കളുടെ ശക്തി നാണമോ ആയുധം പരിഹാസമോ അല്ല. നാണക്കേടും അപവാദവും ചേർത്തു വായിക്കണം അവരുടെ സംസ്ക്കാരത്തെ.
അബ്ദുല്ലക്കുട്ടിയെ അവഹേളിക്കാൻ കണ്ടുപിടിച്ച ബലതന്ത്രം രാഷ്ട്രീയകൌമാരത്തിന്റെ ദുർബ്ബലതയായിരുന്നു. ബന്ദു ദിവസം അദ്ദേഹം യാത്ര പോയി! സഭ സമ്മേളിച്ചിരിക്കുമ്പോൾ, വിനോദയാത്ര പോയി!! ഒപ്പം ഒരു സ്ത്രീയെയും കൂട്ടിക്കൊണ്ടു പോയി!!! ഇതൊക്കെ കണ്ടെത്തുന്നതും കുതൂഹലത്തോടെ പങ്കു വെക്കുന്നതും അയലത്തെ പെണ്ണുങ്ങളല്ല. പ്രായപൂർത്തിവോട്ടവകാശവും മറ്റു പല അവകാശങ്ങളും ഉള്ളവരും വിപ്ലവം വെട്ടിയിരുത്താൻ ഉറച്ചിറങ്ങിയിരിക്കുന്നവരുമായ നേതാക്കൾക്കായിരുന്നു ആ യാത്രയിൽ താല്പര്യം. ബന്ദാണെങ്കിലും ഒരു എം എൽ എ വിചാരിച്ചാൽ ഒരു വണ്ടിയൊക്കെ കിട്ടുമെന്നും, സഭ കൂടിയിരിക്കേ എന്തെങ്കിലും ആവശ്യത്തിന് ഒരംഗത്തിന് കുറച്ചിട വിട്ടുനിൽക്കാമെന്നും, സ്ത്രീയും പുരുഷനും ഒപ്പം യാത്ര ചെയ്യുന്നത് നിയമലംഘനമല്ലെന്നും ആർക്കും അറിയാത്തതല്ല. എന്നിട്ടും അതൊരു പൊല്ലാപ്പാക്കേണ്ടിയിരുന്നു. അവിടെ സത്യാന്വേഷണത്തിലായിരുന്നില്ല, കുത്സിതമായ ആരോപണത്തിലായിരുന്നു അഭിനിവേശം.
ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടപ്പോൾ ആളുകൾ ഓടിക്കൂടിയത്രേ. രണ്ടു പേരെയും അവർ പിടി കൂടി പൊലിസിൽ ഏല്പിച്ചത്രേ. ഇതൊക്കെ കേട്ടുകേൾവിയായി പറയുന്നത് അയലത്തെ പെണ്ണുങ്ങളല്ല, ബഹുമാനപ്പെട്ട ഒരു നിയമസഭാംഗവും മന്ത്രിയും തന്നെ. രണ്ടു കാര്യങ്ങൾ ഇവിടെ പ്രസക്തമായി വരുന്നു. ആണിനെയും പെണ്ണിനെയും ഒരുമിച്ചുകണ്ടാൽ, ഓടിക്കൂടുന്ന ആളുകൾക്കെന്താ, ഞരമ്പുരോഗമാണോ? ആഭാസത്തരം കാണിക്കുകയോ അസൌകര്യം ഉണ്ടാക്കുകയോ ചെയ്യാതെ പോകുന്നവരെ അവരുടെ പാട്ടിനു വിട്ട്, അവനവന്റെവഴിക്കു പോകുന്നതാണ് പരിഷ്കാരത്തിന്റെ രീതി. അങ്ങനെ ചെയ്യാതെ, ആരാന്റെ രതിരീതി നോക്കിനിൽക്കുകയും അതിനെ തടയാനോ ഭേദഗതി ചെയ്യാനോ ജനക്കൂട്ടത്തെ ഇളക്കിവിടുകയും ചെയ്യുന്നവരുടെ മാനസികസ്ഥിതി എന്ത്?
രാഷ്ട്രീയചികിത്സ വേണ്ടതാണ് ആ സ്ഥിതി. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രാജ് മോഹൻ ഉണ്ണിത്താൻ എന്നൊരു ഇടത്തരം നേതാവിന് ഏതാനും മാസം മുമ്പുണ്ടായ അനുഭവം ഓർമ്മയില്ലേ? അദ്ദേഹത്തിന്റെ രാഷ്ട്രീയവും സാമൂഹ്യസ്വത്വവും എന്തുമാകട്ടെ. അദ്ദേഹത്തിന്റെ സൊഹൃദങ്ങളും അഭിരുചികളും നവീകരിക്കാൻ നാട്ടുകാരെ ഇളക്കിവിടേണ്ടതില്ല. സക്കറിയ അത്രയും പറഞ്ഞതേയുള്ളു, രാഷ്ട്രീയദൈവദോഷമായി!. ഉള്ള സമയം ഉപജീവനത്തിനുവേണ്ടി ചിലവാക്കുന്നവർ അത്തരം നവീകരണയത്നത്തിൽമുഴുകാൻ ഇടയില്ല. അതിനുവേണ്ടി ആളെ കൂട്ടുന്ന വിപ്ലവം വഴി, അപ്പപ്പോൾ കുറെ വർഗ്ഗശത്രുക്കളെ നാണം കെടുത്താൻ പറ്റിയേക്കും. അതിലപ്പുറം എന്തു നേടാൻ? ആ വഴി എത്തിച്ചേരുന്നതാണോ വിപ്ലവം?
പണ്ടൊരിക്കൽ ചിന്താപൊലിസ് ഉണ്ടായിരുന്നു. ശത്രുക്കൾ പറഞ്ഞുണ്ടാക്കിയതെത്ര? ലെനിന്റെയും സ്റ്റാലിന്റെയും കിങ്കരന്മാർ നടപ്പാക്കിയതെത്ര? അതൊക്കെ കണിശമായി പറയാൻ പ്രയാസമാകും. പക്ഷേ സ്റ്റാലിന്റെയും രുചികളും രീതികളും ഇഴ പിരിച്ചുനോക്കുന്ന പുസ്തിയ പുസ്തകങ്ങൾ ഓരോന്നു പുറത്തു വരുമ്പോഴും, വ്യത്യസ്തമായി വികാരം കൊള്ളുകയും വിചാരം പുലർത്തുകയും ചെയ്യുന്നവരുടെ മേൽ പാർട്ടിമേധവിത്വം എങ്ങനെ കണ്ണു വെച്ചിരുന്നു, വേണ്ടപ്പോൾ അവരെ എങ്ങനെ വക വരുത്തിയിരുന്നു എന്നതിന്റെ തെളിവ് ഇറങ്ങുന്നതു കാണാം. ഉന്മൂലനത്തിന്റെ ഊടുവഴികളിൽ പെട്ടതായിരുന്നു ആ തന്ത്രവും.
ഇവിടെയും പലപ്പോഴായി, പല രീതികളിൽ ആ തന്ത്രം പ്രയോഗിച്ചുനോക്കിയിരിക്കുന്നു. മറ്റുള്ളവർക്കെതിരെ തരം കിട്ടുമ്പോഴൊക്കെ അപവാദം പ്രചരിപ്പിക്കുക. ഏതു വഴിക്കു വരുന്ന ആരോപണവും കേട്ട പാതി, കേൾക്കാത്ത പാതി, വിശ്വസിക്കുക, കൈ മാറുക. പാർട്ടി വിട്ട് ആരെയും സ്വമേധയാ പോകാൻ അനുവദിക്കാതിരിക്കുക. ആരും പോകുന്നില്ല, പോകുന്നവർ പുറത്താക്കപ്പെടുന്നവർ മാത്രം. അതാണു നിയമം. അങ്ങനെ പുറത്താക്കപ്പെടുന്നവരാകട്ടെ, ഒരിക്കലും ഗുണം പിടിക്കാതെ പോകണം.
അത് ഉറപ്പാക്കാൻ വേണ്ടി, പുറത്താകുന്നവന്റെ മേൽ അഴിമതിയും അസാന്മാർഗ്ഗികപ്രവർത്തനവും ആരോപിക്കപ്പെടുന്നു. പണ്ടൊക്കെ, ആ രണ്ടു കാര്യം പറഞ്ഞേ ആളുകളെ പുറത്താക്കിയിരുന്നുള്ളു. കൂട്ടത്തിൽ പാർട്ടിവിരുദ്ധപ്രവർത്തനവും ചേർക്കും. എല്ലാവർക്കുമറിയാം, പാർട്ടിവിരോധത്തെക്കാൾ എത്രയോ എളുപ്പത്തിലും ഊറ്റത്തിലും നാട്ടുകാർക്കിടയിൽ പരക്കുന്നതാണ് പണത്തിന്റെയും പെണ്ണിന്റെയും കാര്യത്തിൽ ഉണ്ടാകുന്ന ചീത്തപ്പേര്. തങ്ങൾക്കെതിരായവരെ, കുറെക്കാലം ഒപ്പം നിന്ന് വഴി മാറി പോകുന്നവരെ വിശേഷ്ച്ചും, നാട്ടുകാർക്കിടയിൽ നാണം കെടുത്തുക എന്നതാണ് പ്രമാണം. അതിന് അന്നന്നത്തെ സദാചാരസങ്കല്പങ്ങൾ എടുത്തു പെരുമാറുന്നുവെന്നേ ഉള്ളു. അല്ലാതെ, ആ സങ്കൽപ്പങ്ങളിൽ അഭിനിവേശം വളരുന്നുവെന്നോ, അവയുടെ പാലനം പ്രത്യയശാസ്ത്രമായി ഉയരുന്നുവെന്നോ അർത്ഥമില്ല. സാമൂഹ്യമായ ആചാരങ്ങളും സങ്കല്പങ്ങളും അപഗ്രഥിക്കാനും പരിഷ്കരിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുന്നതായി നടിക്കുന്നവർ തന്നെ ആ മട്ടിൽ പെരുമാറുന്നതു കാണുമ്പോൾ ചിരി വരും. അവർ അജിതയുടെ ചോദ്യം കേൾക്കുന്നവരല്ല.
(ജൂലൈ 20ന് മലയളം ന്യൂസിൽ വന്നത്)
ഇത്തരം കാര്യങ്ങളിൽ അതേ സംഭവിക്കൂ. അതാണല്ലോ പതിവ്. അങ്ങനെ നടന്നോ എന്ന ഉദ്വേഗഭരിതമായ അന്വേഷണമായിരിക്കും, അങ്ങനെ നടന്നാലെന്ത് എന്ന ഉദാസീനതയാവില്ല മിക്കവരുടെയും പ്രതികരണം. അങ്ങനെ നടന്നുവെന്നു സൂചിപ്പിക്കുന്നവർക്കും നടന്നുവോ എന്ന് അന്വേഷിക്കുന്ന്വർക്കും നടന്നിട്ടില്ലെന്ന് സമർഥിക്കാൻ ശ്രമിക്കുന്നവർക്കും ഉള്ളിന്റെ ഉള്ളിൽ ഇങ്ങനെ വിശ്വസിക്കാൻ മോഹം കാണും: എന്തെങ്കിലുമൊക്കെ നടന്നു കാണും.
അതിനിടയിൽ ഉയർന്നുകേട്ടതയിരുന്നു അസാധാരാണമായ സാമൂഹ്യധീരതയോടെയും പക്വതയോടെയും അജിത ഉന്നയിച്ച ചോദ്യം. വിരസവും വന്ധ്യവുമായ സത്യാന്വേഷണത്തിനപ്പുറം പോയി ആ ചോദ്യം. വേറെ ആരുടെയും അവകാശത്തെയോ താല്പര്യത്തെയോ മുറിപ്പെടുത്താതെ, വേറെ ആരെയും അലോസരപ്പെടുത്താതെ, ചൂഷണത്തിന്റെയോ സമ്മർദ്ദത്തിന്റെയോ പ്രശ്നമുയർത്താതെ, രണ്ടു പേർ ഒരുമിച്ചിരിക്കുകയോ നടക്കുകയോ ചെയ്താൽ എന്ത് ആപത്തു വരാൻ? ഉന്മിഷിത്തായ ഓരോ മനസ്സിലും ഉയരുകയും പടരുകയും ചെയ്യേണ്ട ആ ചോദ്യം ഇനിയും അജിതയുടെ ചുണ്ടിനപ്പുറം കടന്നുവെന്നു തോന്നുന്നില്ല. തരം താണ അപവാദത്തിൽ സമൂഹം അഭിരമിക്കുന്നതിന്റെ രംഗങ്ങൾ കാണാം ആ നിർജ്ജീവതയിൽ.
പണ്ടു നമ്മൾ പാടി രസിച്ച വരികൾ ഓർക്കുക. അമ്പലക്കുളങ്ങരെ കുളിക്കാൻ പോയപ്പോൾ, കല്യാണീ കളവാണീ പാടിക്കൊണ്ട് അയലത്തെ പെണ്ണുങ്ങൾ കളിയാക്കിയ സംഭവം ഓർമ്മയില്ലേ? അയലത്തെ പെണ്ണുങ്ങൾക്ക് അടങ്ങിയൊതുങ്ങി കഴിയാമായിരുന്നു; പാടാനും പരിഹസിക്കാനും നിൽക്കാതെ അവരുടെ പാട്ടിനു പോകാമായിരുന്നു. ഒരു രസത്തിന് അവർ കളവാണി മൂളുകയും അർഥം വെച്ചു കിണുങ്ങുകയും ചെയ്തുവെന്നിരിക്കട്ടെ. അതു കേട്ട നായികക്കും രസമായിരുന്നു. എന്തായാലും അതിൽ നാണവും കളിയാക്കലും മാത്രമേ ഉണ്ടായിരുന്നുള്ളു. അയലത്തെ പെണ്ണുങ്ങളെ ആയിരം കാതം പിന്നിലാക്കിയ നമ്മുടെ രാഷ്ട്രീയനേതാക്കളുടെ ശക്തി നാണമോ ആയുധം പരിഹാസമോ അല്ല. നാണക്കേടും അപവാദവും ചേർത്തു വായിക്കണം അവരുടെ സംസ്ക്കാരത്തെ.
അബ്ദുല്ലക്കുട്ടിയെ അവഹേളിക്കാൻ കണ്ടുപിടിച്ച ബലതന്ത്രം രാഷ്ട്രീയകൌമാരത്തിന്റെ ദുർബ്ബലതയായിരുന്നു. ബന്ദു ദിവസം അദ്ദേഹം യാത്ര പോയി! സഭ സമ്മേളിച്ചിരിക്കുമ്പോൾ, വിനോദയാത്ര പോയി!! ഒപ്പം ഒരു സ്ത്രീയെയും കൂട്ടിക്കൊണ്ടു പോയി!!! ഇതൊക്കെ കണ്ടെത്തുന്നതും കുതൂഹലത്തോടെ പങ്കു വെക്കുന്നതും അയലത്തെ പെണ്ണുങ്ങളല്ല. പ്രായപൂർത്തിവോട്ടവകാശവും മറ്റു പല അവകാശങ്ങളും ഉള്ളവരും വിപ്ലവം വെട്ടിയിരുത്താൻ ഉറച്ചിറങ്ങിയിരിക്കുന്നവരുമായ നേതാക്കൾക്കായിരുന്നു ആ യാത്രയിൽ താല്പര്യം. ബന്ദാണെങ്കിലും ഒരു എം എൽ എ വിചാരിച്ചാൽ ഒരു വണ്ടിയൊക്കെ കിട്ടുമെന്നും, സഭ കൂടിയിരിക്കേ എന്തെങ്കിലും ആവശ്യത്തിന് ഒരംഗത്തിന് കുറച്ചിട വിട്ടുനിൽക്കാമെന്നും, സ്ത്രീയും പുരുഷനും ഒപ്പം യാത്ര ചെയ്യുന്നത് നിയമലംഘനമല്ലെന്നും ആർക്കും അറിയാത്തതല്ല. എന്നിട്ടും അതൊരു പൊല്ലാപ്പാക്കേണ്ടിയിരുന്നു. അവിടെ സത്യാന്വേഷണത്തിലായിരുന്നില്ല, കുത്സിതമായ ആരോപണത്തിലായിരുന്നു അഭിനിവേശം.
ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടപ്പോൾ ആളുകൾ ഓടിക്കൂടിയത്രേ. രണ്ടു പേരെയും അവർ പിടി കൂടി പൊലിസിൽ ഏല്പിച്ചത്രേ. ഇതൊക്കെ കേട്ടുകേൾവിയായി പറയുന്നത് അയലത്തെ പെണ്ണുങ്ങളല്ല, ബഹുമാനപ്പെട്ട ഒരു നിയമസഭാംഗവും മന്ത്രിയും തന്നെ. രണ്ടു കാര്യങ്ങൾ ഇവിടെ പ്രസക്തമായി വരുന്നു. ആണിനെയും പെണ്ണിനെയും ഒരുമിച്ചുകണ്ടാൽ, ഓടിക്കൂടുന്ന ആളുകൾക്കെന്താ, ഞരമ്പുരോഗമാണോ? ആഭാസത്തരം കാണിക്കുകയോ അസൌകര്യം ഉണ്ടാക്കുകയോ ചെയ്യാതെ പോകുന്നവരെ അവരുടെ പാട്ടിനു വിട്ട്, അവനവന്റെവഴിക്കു പോകുന്നതാണ് പരിഷ്കാരത്തിന്റെ രീതി. അങ്ങനെ ചെയ്യാതെ, ആരാന്റെ രതിരീതി നോക്കിനിൽക്കുകയും അതിനെ തടയാനോ ഭേദഗതി ചെയ്യാനോ ജനക്കൂട്ടത്തെ ഇളക്കിവിടുകയും ചെയ്യുന്നവരുടെ മാനസികസ്ഥിതി എന്ത്?
രാഷ്ട്രീയചികിത്സ വേണ്ടതാണ് ആ സ്ഥിതി. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രാജ് മോഹൻ ഉണ്ണിത്താൻ എന്നൊരു ഇടത്തരം നേതാവിന് ഏതാനും മാസം മുമ്പുണ്ടായ അനുഭവം ഓർമ്മയില്ലേ? അദ്ദേഹത്തിന്റെ രാഷ്ട്രീയവും സാമൂഹ്യസ്വത്വവും എന്തുമാകട്ടെ. അദ്ദേഹത്തിന്റെ സൊഹൃദങ്ങളും അഭിരുചികളും നവീകരിക്കാൻ നാട്ടുകാരെ ഇളക്കിവിടേണ്ടതില്ല. സക്കറിയ അത്രയും പറഞ്ഞതേയുള്ളു, രാഷ്ട്രീയദൈവദോഷമായി!. ഉള്ള സമയം ഉപജീവനത്തിനുവേണ്ടി ചിലവാക്കുന്നവർ അത്തരം നവീകരണയത്നത്തിൽമുഴുകാൻ ഇടയില്ല. അതിനുവേണ്ടി ആളെ കൂട്ടുന്ന വിപ്ലവം വഴി, അപ്പപ്പോൾ കുറെ വർഗ്ഗശത്രുക്കളെ നാണം കെടുത്താൻ പറ്റിയേക്കും. അതിലപ്പുറം എന്തു നേടാൻ? ആ വഴി എത്തിച്ചേരുന്നതാണോ വിപ്ലവം?
പണ്ടൊരിക്കൽ ചിന്താപൊലിസ് ഉണ്ടായിരുന്നു. ശത്രുക്കൾ പറഞ്ഞുണ്ടാക്കിയതെത്ര? ലെനിന്റെയും സ്റ്റാലിന്റെയും കിങ്കരന്മാർ നടപ്പാക്കിയതെത്ര? അതൊക്കെ കണിശമായി പറയാൻ പ്രയാസമാകും. പക്ഷേ സ്റ്റാലിന്റെയും രുചികളും രീതികളും ഇഴ പിരിച്ചുനോക്കുന്ന പുസ്തിയ പുസ്തകങ്ങൾ ഓരോന്നു പുറത്തു വരുമ്പോഴും, വ്യത്യസ്തമായി വികാരം കൊള്ളുകയും വിചാരം പുലർത്തുകയും ചെയ്യുന്നവരുടെ മേൽ പാർട്ടിമേധവിത്വം എങ്ങനെ കണ്ണു വെച്ചിരുന്നു, വേണ്ടപ്പോൾ അവരെ എങ്ങനെ വക വരുത്തിയിരുന്നു എന്നതിന്റെ തെളിവ് ഇറങ്ങുന്നതു കാണാം. ഉന്മൂലനത്തിന്റെ ഊടുവഴികളിൽ പെട്ടതായിരുന്നു ആ തന്ത്രവും.
ഇവിടെയും പലപ്പോഴായി, പല രീതികളിൽ ആ തന്ത്രം പ്രയോഗിച്ചുനോക്കിയിരിക്കുന്നു. മറ്റുള്ളവർക്കെതിരെ തരം കിട്ടുമ്പോഴൊക്കെ അപവാദം പ്രചരിപ്പിക്കുക. ഏതു വഴിക്കു വരുന്ന ആരോപണവും കേട്ട പാതി, കേൾക്കാത്ത പാതി, വിശ്വസിക്കുക, കൈ മാറുക. പാർട്ടി വിട്ട് ആരെയും സ്വമേധയാ പോകാൻ അനുവദിക്കാതിരിക്കുക. ആരും പോകുന്നില്ല, പോകുന്നവർ പുറത്താക്കപ്പെടുന്നവർ മാത്രം. അതാണു നിയമം. അങ്ങനെ പുറത്താക്കപ്പെടുന്നവരാകട്ടെ, ഒരിക്കലും ഗുണം പിടിക്കാതെ പോകണം.
അത് ഉറപ്പാക്കാൻ വേണ്ടി, പുറത്താകുന്നവന്റെ മേൽ അഴിമതിയും അസാന്മാർഗ്ഗികപ്രവർത്തനവും ആരോപിക്കപ്പെടുന്നു. പണ്ടൊക്കെ, ആ രണ്ടു കാര്യം പറഞ്ഞേ ആളുകളെ പുറത്താക്കിയിരുന്നുള്ളു. കൂട്ടത്തിൽ പാർട്ടിവിരുദ്ധപ്രവർത്തനവും ചേർക്കും. എല്ലാവർക്കുമറിയാം, പാർട്ടിവിരോധത്തെക്കാൾ എത്രയോ എളുപ്പത്തിലും ഊറ്റത്തിലും നാട്ടുകാർക്കിടയിൽ പരക്കുന്നതാണ് പണത്തിന്റെയും പെണ്ണിന്റെയും കാര്യത്തിൽ ഉണ്ടാകുന്ന ചീത്തപ്പേര്. തങ്ങൾക്കെതിരായവരെ, കുറെക്കാലം ഒപ്പം നിന്ന് വഴി മാറി പോകുന്നവരെ വിശേഷ്ച്ചും, നാട്ടുകാർക്കിടയിൽ നാണം കെടുത്തുക എന്നതാണ് പ്രമാണം. അതിന് അന്നന്നത്തെ സദാചാരസങ്കല്പങ്ങൾ എടുത്തു പെരുമാറുന്നുവെന്നേ ഉള്ളു. അല്ലാതെ, ആ സങ്കൽപ്പങ്ങളിൽ അഭിനിവേശം വളരുന്നുവെന്നോ, അവയുടെ പാലനം പ്രത്യയശാസ്ത്രമായി ഉയരുന്നുവെന്നോ അർത്ഥമില്ല. സാമൂഹ്യമായ ആചാരങ്ങളും സങ്കല്പങ്ങളും അപഗ്രഥിക്കാനും പരിഷ്കരിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുന്നതായി നടിക്കുന്നവർ തന്നെ ആ മട്ടിൽ പെരുമാറുന്നതു കാണുമ്പോൾ ചിരി വരും. അവർ അജിതയുടെ ചോദ്യം കേൾക്കുന്നവരല്ല.
(ജൂലൈ 20ന് മലയളം ന്യൂസിൽ വന്നത്)
Subscribe to:
Posts (Atom)