Tuesday, February 19, 2013

അനിശ്ചിതത്വം അളക്കാൻ ഒരു ശ്രമം അതിലും കടന്നിരുന്നു ഒന്നിനും ഒരു നിശ്ചയവുമില്ല എന്ന ചിന്ത. ആ ചിന്ത വരാൻ ഏറെ കാലമെടുക്കും. ആദ്യമൊക്കെ എല്ലാം തനിക്കോ മറ്റുള്ളവർക്കോ അറിയാമെന്ന മട്ടിലാവും വാക്കും വഴക്കവും. ഒന്നും നിശ്ചിതമല്ല എന്നു തിരിച്ചറിയുമ്പോഴേക്കും കാലം കുറെ കഴിഞ്ഞിരിക്കും. ഏതായാലും എല്ലാം നിശ്ചിതമാണെന്ന ധാരണയോടെ ആയിരുന്നു വേലായുധൻ നായരെ തേടി ആസ്പത്രിയിൽ പോയത്. വേലായുധൻ നായർ ഞങ്ങളുടെ അയൽക്കരനാണ്. വയോധികൻ. കടുത്ത ശ്വാസം മുട്ട് സഹിക്കുന്നയാൾ. സഹിക്കാൻ വയ്യാതാകുമ്പോൾ രണ്ടു ദിവസം ആസ്പത്രിയിലാവും. പിന്നെ പുറത്തിറങ്ങും. വീണ്ടും കയറും കുറേ ആഴ്ച കഴിയുമ്പോൾ. അങ്ങനെ ഒരു ദിവസം കയറിയതായിരുന്നു തൊട്ടടുത്തുള്ള ആസ്പത്രിയിൽ. അസുഖമാണെന്നും ആസ്പത്രിയിലാണെന്നും നിശ്ചയമായും അറിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ ഒന്നു പോയി കാണാൻ തന്നെ നിശ്ചയിച്ചു. എല്ലാറ്റിനും നിശ്ചയമുണ്ടായിരുന്നു, ആസ്പത്രിയിൽ എത്തുന്നതു വരെ. ആസ്പത്രിയുടെ സ്വീകരണസ്ഥലത്തെത്തിയപ്പോൾ തന്നെ തല തിരിയാൻ തുടങ്ങി. മേശക്കു പിന്നിൽ കസാലയിൽ ഇരുന്ന് അന്വേഷണത്തിനു മറുപടി പറയേണ്ടയാളെ കാണാനില്ല. ഒരു നിശ്ചയമില്ലയൊന്നിനും, ഞാൻ പിറുപിറുത്തു. മേശക്കു മുന്നിൽനിന്ന് റജിസ്റ്ററിൽ എന്തോ തിരഞ്ഞിരുന്നയാൾ എന്നെപ്പോലെ ഉദ്യോഗസ്ഥനെ കാത്തുനിന്നു മുഷിഞ്ഞ സന്ദർശകൻ ആകുമെന്നേ കരുതിയുള്ളു. അങ്ങനെ ഒന്നും ഉറപ്പിച്ചു കരുതരുത്. അയാൾ വാസ്തവത്തിൽ സന്ദർശകനായിരുന്നില്ല. സാക്ഷാൽ റിസപ്ഷൻ ഓഫിസർ തന്നെ ആയിരുന്നു പുള്ളിക്കാരൻ. ഏതോ ജന്മവാസനയാൽ സ്ഥലം മാറി നിന്നുവെന്നേയുള്ളു. അതു മനസ്സിലാകാൻ അദ്ദേഹം, ആകാശം മുഴുവൻ കറങ്ങുന്ന നക്ഷത്രം സ്വസ്ഥാനത്തേക്കെത്തുന്നതു പോലെ, തന്റെ കസാലയിൽ ഗമയോടെ ചെന്നിരിക്കേണ്ടി വന്നു. അപ്പോൾ ഞാൻ ചോദിച്ചു, “വേലായുധൻ നായർ എവിടെ?” ഒരു നിശ്ചയവുമില്ല. ഏതു വേലായുധൻ നായർ? പ്രായം പറഞ്ഞു. വിലാസം പറഞ്ഞു. രോഗം പറഞ്ഞു. പറയാനറിയാവുന്നതെല്ലാം പറഞ്ഞു. വീണ്ടും തിരക്കിൽ പെട്ട ഓഫിസർ ഉദാരതയോടെ പറഞ്ഞു: ഇതാണ് മുറി. ഇതാണ് വഴി. മാർഗനിർദ്ദേശമനുസരിച്ച് ഭാര്യയും ഞാനും എല്ലാം സുനിശ്ചിതമാണെന്ന ധാരണയോടെ മുറിയുടെ മുന്നിൽ എത്തി. അവിടെ ആളുകൾ കൂടി നിന്നിരുന്നു. പരിചയമില്ലാത്ത ഞങ്ങളെ കണ്ടപ്പോൾ അവർക്ക് ഒന്നും നിശ്ചയമില്ലാത്തതു പോലെ തോന്നി. സംശയം ഭേദിച്ചുകൊണ്ട് ഞങ്ങൾ അകത്തു കയറി. വേലായുധൻ നായർ എവിടെ? ഒരു നിശ്ചയവുമില്ല. അടുത്തുള്ള നഴ്സിംഗ് സ്റ്റേഷനിലെ പെൺകൊടികൾ എല്ലാം നിശ്ചയമുള്ളവരായിരിക്കുമെന്നു കരുതി അവരുടെ സന്നിധിയിൽ ഞങ്ങൾ സ്തുതി പാടി. സ്നേഹവായ്പോടെ അവർ രജിസ്റ്ററുകൾ--ബഹുവചനം വേണം--പരിശോധിച്ചു. വീണ്ടും വീണ്ടും പരിശോധിച്ചു. ഞങ്ങൾക്ക് പേരു തെറ്റിയതാകുമോ? സംശയം നിശ്ചിതത്വത്തെ താറുമാറാക്കുന്നതു കണ്ടോ? അങ്ങനെയും ആകാം എന്ന മട്ടിൽ അവർ വേൽ ആയുസ്സായുള്ള പലരെയും തിരക്കി നോക്കി. ഒന്നും ശരിപ്പെടുന്നില്ല. എവിടെ വേലായുധൻ നായർ? ഒരു നിശ്ചയമില്ലയൊന്നിനും. അരിശത്തോടെ ഞാൻ എന്നോടു തന്നെ പറയുകയായിരുന്നു--ഭാര്യ കേൾക്കാതെ. പിന്നെ സുനിശ്ചിത്മായ രീതിയിൽ അരിശം വന്നു. ഇത്ര വലിയ ആസ്പത്രി. ഇത്രയേറെ സൌകര്യങ്ങൾ. ഇത്രയൊക്കെയായിട്ടും പ്രാഥമികമായ ഒരു കാര്യം, ഏതു രോഗി എവിടെ കിടക്കുന്നുവെന്ന വിവരം, അറിയാതിരിക്കുക! അനുവദിക്കാൻ വയ്യാത്തതാണ് ആ സ്ഥിതി. നിശ്ചയമായും അതവസാനിപ്പിക്കണം,ഒന്നിനും നിശ്ചയമില്ല എന്ന സ്ഥിതി വരുത്തിവെച്ചവരെ നിർത്തിപ്പൊരിക്കണം...ഞാൻ എന്തൊക്കെയോ പുലമ്പി. എന്തൊക്കെ പുലമ്പിയെന്ന്` ഒരു നിശ്ചയവുമില്ല. മാലാഖമാരിൽ ഒരാൾ മൊഴിഞ്ഞു: ഇവിടെത്തന്നെയാണോ? അതു കടന്ന ചോദ്യമായി. എന്റെ അറിവാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്!. എല്ലാം നിശ്ചയമായും അറിയുന്ന എന്റെ ഭാര്യ വേലായുധൻ നായരുടെ മകളിൽ നിന്നു ശേഖരിച്ച വിവരമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്! അങ്ങനെ ഒര നിശ്ചയവും ഒന്നിനുമില്ലെന്നു സമ്മതിച്ചുകൊടുക്കാമോ? എന്റെ ഒച്ച ഉയർന്നു, താടി വിറച്ചു. താണ്ഡവമാടാൻ ഞാൻ കൈലാസം അന്വേഷിച്ചു. എവിടെ കൈലാസം? മാലാഖമാർ അവരുടെ പണിക്കു പോയി. എന്നെത്തന്നെ തള്ളിപ്പറഞ്ഞുകൊണ്ടു പുറത്തേക്കിറങ്ങുമ്പോൾ, അല്പസ്വല്പം പരിചയമുള്ള ആസ്പത്രി ഉടമസ്ഥൻ നേരേ മുന്നിൽ നിൽക്കുന്നു. അറിയാവുന്ന തെറിയെല്ലാം പറയാൻ ഉന്നി. അപ്പോഴേക്കും അദ്ദേഹം പഴയ വർത്തമാനങ്ങളും എത്രയോ കാലമായി എന്നെ കാണാതിരുന്നതിലുള്ള വേദനയുമെല്ലാം കെട്ടഴിച്ചു. ഞാൻ തണുത്തു. വേലായുധൻ നായരെപ്പറ്റി ഒരു നിശ്ചയവുമുണ്ടായില്ലെന്ന കാര്യം ഞാൻ എടുത്തിട്ടു. ഉടമസ്ഥനായ എം ഡി ആസ്പത്രി മുഴുവൻ അരിച്ചു പെറുക്കി. വേലായുധൻ നായരെപ്പറ്റി ഒരു നിശ്ചയവുമില്ല. ഇവിടെത്തന്നെയാണോ? അല്ലെന്ന വിശ്വാസം മര്യാദക്കുവേണ്ടി അദ്ദേഹം ആണോ എന്ന ചോദ്യത്തിൽ പൊതിഞ്ഞ് എന്റെ ചെവിയിൽ തിരുകി. ഭാര്യയുടെ ഉറപ്പിന്റെ മറുമൊഴി പോലെ ഞാൻ ചോദിച്ചു: പിന്നല്ലാതെ. പക്ഷേ ആ ആസ്പത്രിൽ ഉണ്ടെങ്കിലല്ലേ ഉടമസ്ഥന് വേലായുധൻ നായരെ എന്റെ ഹേബിയസ് കോർപസ് ഹരജിക്കു മുന്നിൽ ഹാജരാക്കാൻ പറ്റുകയുള്ളു? ഞങ്ങൾ ഒരു നിശ്ചയവുമില്ലാത്ത ആസ്പത്രിയെ പഴിച്ചുകൊണ്ട് വീട്ടിലേക്കു നടന്നു--വേലായുധൻ നായരുടെ വീട്ടിലേക്ക്. കഠിനമായ ശ്വാസരോഗം പിടിപെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ മകൾ ഞങ്ങളുടെ ദൈന്യം കേട്ടപ്പോൾ പൊട്ടിച്ചിരിച്ചു. വേലായുധൻ നായർ പതിവായി അവിടെ പോകാറുണ്ടെങ്കിലും ഇത്തവണ ശരണം പ്രാപിച്ചത് വേറൊരു ആസ്പത്രിയെ ആയിരുന്നു. ആർ എവിടെ ശരണം തേടുമെന്ന് ഒരു നിശ്ചയവുമില്ല എന്നെങ്കിലും ഉറപ്പായല്ലോ. ഒന്നു കൂടി ഞാൻ ഉള്ളിൽ ഉറപ്പിച്ചു: ഭാര്യ പറയുന്നതൊക്കെ അപ്പടി വിശ്വസിച്ച് ഒന്നിനും ചാടിപ്പുറപ്പെടരുത്. പറയുന്നതു പലതും തെറ്റാകാം, മിക്കതും ഊഹവും അനിശ്ചിതവുമാകാം. ഒരു നിശ്ചയമില്ലയൊന്നിനും എന്നു ഞാൻ അത്നൊരാഴ്ചമുമ്പ് മനസ്സിലാക്കിയതേയുള്ളു. കൊച്ചിയിൽ ഗുണനിലവാരം ഉയർത്താനുള്ള ബദ്ധപ്പാടിലാണ് എന്റെ സ്നേഹിതൻ ടി ഏ വർക്കി. എല്ലാ ഉല്പന്നങ്ങളുടെയും സേവനങ്ങളുടേയും ഗുണം പരമാവധി ഉയർത്തുകയാണ് സ്വയം ഉത്തരവാദിത്വമുള്ള ഏതു സമൂഹത്തിന്റെയും ചുമതലയും അവകാശവും. ആസ്പത്രിയിലെ സൌകര്യങ്ങളിലായാലും റോഡു പണിയിലായാലും വണ്ടിയിൽ വിതരണം ചെയ്യുന്ന ഇഡ്ഡലിയിലായാലും ആകാവുന്നത്ര ഉയർന്ന ഗുണനിലവരം ഉണ്ടാകുന്നതാണ് ഭംഗി. അതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹം സംഘടിപ്പിച്ച ഒരു സെമിനാറിന്റെ വിഷയമായിരുന്നു: അനിശ്ചിതത്വത്തിന്റെ അളവ്. Measuring Uncertainty. ഞാൻ ആദ്യം കേൾക്കുകയായിരുന്നു അതിനെപ്പറ്റി. എന്തെടുത്താലും, എന്തിന്റെ അളവായാലും, അല്പം പിഴവുണ്ടാകുമെന്നതാണ് ആദ്യത്തെ സങ്കല്പം. എല്ലാം ഭദ്രവും നിശ്ചിതവുമാണെന്ന വിചാരത്തിൽ തീരുമാനവും നടപടിയും എടുത്താൽ, ഫലം മറിച്ചാകാം. രോഗം മാറാതിരിക്കം. പ്രശ്നം തീരാതിരിക്കാം. അളവു തെറ്റാകാം, പല രീതിയിൽ. ആ തെറ്റുകളെയും അനിശ്ചിതത്വങ്ങളെയും കണക്കിലെടുക്കാനും എന്നിട്ട് വസ്തുസ്ഥിതിയെപ്പറ്റി പുതിയൊരു അളവ് കണ്ടെത്താനുമുള്ള ഗണിതശാസ്ത്രപരമായ വഴിയാണ് അനിശ്ചിതത്വത്തിന്റെ അളവ്. .







സോമവാരം
അനിശ്ചിതത്വം അളക്കാൻ ഒരു ശ്രമം
കെ ഗോവിന്ദൻ കുട്ടി

എന്നു മുതലോ പാടിപ്പോന്നിട്ടുള്ളതാണ് “ഒരു നിശ്ചയമില്ലയൊന്നിനും“ എന്ന വരികൾ.
ആശാൻ 1924ൽ മുങ്ങിമരിക്കുന്നതിനുമെത്രയോ മുമ്പ് എഴുതിയത്.  അതിലും കടന്നിരുന്നു
ഒന്നിനും ഒരു നിശ്ചയവുമില്ല എന്ന ചിന്ത.  ആ ചിന്ത വരാൻ ഏറെ കാലമെടുക്കും.  
ആദ്യമൊക്കെ എല്ലാം തനിക്കോ മറ്റുള്ളവർക്കോ അറിയാമെന്ന മട്ടിലാവും വാക്കും
വഴക്കവും.  ഒന്നും നിശ്ചിതമല്ല എന്നു തിരിച്ചറിയുമ്പോഴേക്കും കാലം കുറെ കഴിഞ്ഞിരിക്കും.  
ഏതായാലും എല്ലാം നിശ്ചിതമാണെന്ന ധാരണയോടെ ആയിരുന്നു വേലായുധൻ നായരെ
തേടി ആസ്പത്രിയിൽ പോയത്.

വേലായുധൻ നായർ ഞങ്ങളുടെ അയൽക്കരനാണ്.  വയോധികൻ.  കടുത്ത ശ്വാസം മുട്ട്
സഹിക്കുന്നയാൾ. സഹിക്കാൻ വയ്യാതാകുമ്പോൾ രണ്ടു ദിവസം ആസ്പത്രിയിലാവും. പിന്നെ
പുറത്തിറങ്ങും.  വീണ്ടും കയറും കുറേ ആഴ്ച കഴിയുമ്പോൾ.  അങ്ങനെ ഒരു ദിവസം കയറിയതായിരുന്നു തൊട്ടടുത്തുള്ള ആസ്പത്രിയിൽ.  അസുഖമാണെന്നും ആസ്പത്രിയിലാണെന്നും നിശ്ചയമായും  അറിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ ഒന്നു പോയി കാണാൻ തന്നെ നിശ്ചയിച്ചു.  എല്ലാറ്റിനും  നിശ്ചയമുണ്ടായിരുന്നു, ആസ്പത്രിയിൽ എത്തുന്നതു വരെ.

ആസ്പത്രിയുടെ സ്വീകരണസ്ഥലത്തെത്തിയപ്പോൾ തന്നെ തല തിരിയാൻ തുടങ്ങി.  മേശക്കു
പിന്നിൽ കസാലയിൽ ഇരുന്ന്  അന്വേഷണത്തിനു മറുപടി പറയേണ്ടയാളെ കാണാനില്ല.  
ഒരു നിശ്ചയമില്ലയൊന്നിനും, ഞാൻ പിറുപിറുത്തു.  മേശക്കു മുന്നിൽനിന്ന് റജിസ്റ്ററിൽ എന്തോ
തിരഞ്ഞിരുന്നയാൾ എന്നെപ്പോലെ ഉദ്യോഗസ്ഥനെ കാത്തുനിന്നു മുഷിഞ്ഞ സന്ദർശകൻ
ആകുമെന്നേ കരുതിയുള്ളു.  

അങ്ങനെ ഒന്നും ഉറപ്പിച്ചു കരുതരുത്.  അയാൾ വാസ്തവത്തിൽ സന്ദർശകനായിരുന്നില്ല.
സാക്ഷാൽ റിസപ്ഷൻ ഓഫിസർ തന്നെ ആയിരുന്നു പുള്ളിക്കാരൻ.  ഏതോ ജന്മവാസനയാൽ
സ്ഥലം മാറി നിന്നുവെന്നേയുള്ളു.  അതു മനസ്സിലാകാൻ അദ്ദേഹം, ആകാശം മുഴുവൻ കറങ്ങുന്ന
നക്ഷത്രം സ്വസ്ഥാനത്തേക്കെത്തുന്നതു പോലെ, തന്റെ കസാലയിൽ ഗമയോടെ ചെന്നിരിക്കേണ്ടി
വന്നു.  അപ്പോൾ ഞാൻ ചോദിച്ചു, “വേലായുധൻ നായർ എവിടെ?”

ഒരു നിശ്ചയവുമില്ല.  ഏതു വേലായുധൻ നായർ?  പ്രായം പറഞ്ഞു.  വിലാസം പറഞ്ഞു.  
രോഗം പറഞ്ഞു.  പറയാനറിയാവുന്നതെല്ലാം പറഞ്ഞു.  വീണ്ടും തിരക്കിൽ പെട്ട ഓഫിസർ
ഉദാരതയോടെ പറഞ്ഞു:  ഇതാണ് മുറി.  ഇതാണ് വഴി.  മാർഗനിർദ്ദേശമനുസരിച്ച് ഭാര്യയും
ഞാനും  എല്ലാം സുനിശ്ചിതമാണെന്ന ധാരണയോടെ മുറിയുടെ മുന്നിൽ എത്തി. അവിടെ ആളുകൾ
കൂടി നിന്നിരുന്നു.  പരിചയമില്ലാത്ത ഞങ്ങളെ കണ്ടപ്പോൾ അവർക്ക് ഒന്നും നിശ്ചയമില്ലാത്തതു പോലെ തോന്നി.  സംശയം ഭേദിച്ചുകൊണ്ട് ഞങ്ങൾ അകത്തു കയറി.  വേലായുധൻ നായർ എവിടെ? ഒരു നിശ്ചയവുമില്ല.

അടുത്തുള്ള നഴ്സിംഗ് സ്റ്റേഷനിലെ പെൺകൊടികൾ എല്ലാം നിശ്ചയമുള്ളവരായിരിക്കുമെന്നു കരുതി
അവരുടെ സന്നിധിയിൽ ഞങ്ങൾ സ്തുതി പാടി.  സ്നേഹവായ്പോടെ അവർ രജിസ്റ്ററുകൾ--ബഹുവചനം വേണം--പരിശോധിച്ചു.  വീണ്ടും വീണ്ടും പരിശോധിച്ചു. ഞങ്ങൾക്ക് പേരു തെറ്റിയതാകുമോ?  സംശയം നിശ്ചിതത്വത്തെ താറുമാറാക്കുന്നതു കണ്ടോ?  അങ്ങനെയും ആകാം എന്ന മട്ടിൽ അവർ വേൽ ആയുസ്സായുള്ള പലരെയും തിരക്കി നോക്കി.  ഒന്നും ശരിപ്പെടുന്നില്ല.  എവിടെ വേലായുധൻ നായർ?  ഒരു നിശ്ചയമില്ലയൊന്നിനും.
അരിശത്തോടെ ഞാൻ എന്നോടു തന്നെ പറയുകയായിരുന്നു--ഭാര്യ കേൾക്കാതെ.

പിന്നെ സുനിശ്ചിത്മായ രീതിയിൽ അരിശം വന്നു.  ഇത്ര വലിയ ആസ്പത്രി.  ഇത്രയേറെ സൌകര്യങ്ങൾ.  ഇത്രയൊക്കെയായിട്ടും പ്രാഥമികമായ ഒരു കാര്യം, ഏതു രോഗി എവിടെ കിടക്കുന്നുവെന്ന വിവരം, അറിയാതിരിക്കുക!  അനുവദിക്കാൻ വയ്യാത്തതാണ് ആ സ്ഥിതി.  നിശ്ചയമായും അതവസാനിപ്പിക്കണം,ഒന്നിനും നിശ്ചയമില്ല എന്ന സ്ഥിതി വരുത്തിവെച്ചവരെ നിർത്തിപ്പൊരിക്കണം...ഞാൻ എന്തൊക്കെയോ പുലമ്പി.  എന്തൊക്കെ പുലമ്പിയെന്ന്` ഒരു നിശ്ചയവുമില്ല.   

മാലാഖമാരിൽ ഒരാൾ മൊഴിഞ്ഞു:  ഇവിടെത്തന്നെയാണോ?  അതു കടന്ന ചോദ്യമായി.  എന്റെ
അറിവാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്!. എല്ലാം നിശ്ചയമായും അറിയുന്ന എന്റെ ഭാര്യ വേലായുധൻ നായരുടെ മകളിൽ നിന്നു ശേഖരിച്ച വിവരമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്! അങ്ങനെ ഒര നിശ്ചയവും ഒന്നിനുമില്ലെന്നു സമ്മതിച്ചുകൊടുക്കാമോ? എന്റെ ഒച്ച ഉയർന്നു, താടി വിറച്ചു.  താണ്ഡവമാടാൻ ഞാൻ കൈലാസം അന്വേഷിച്ചു.  എവിടെ കൈലാസം?  മാലാഖമാർ അവരുടെ പണിക്കു പോയി.

എന്നെത്തന്നെ തള്ളിപ്പറഞ്ഞുകൊണ്ടു പുറത്തേക്കിറങ്ങുമ്പോൾ, അല്പസ്വല്പം പരിചയമുള്ള
ആസ്പത്രി ഉടമസ്ഥൻ നേരേ മുന്നിൽ നിൽക്കുന്നു.  അറിയാവുന്ന തെറിയെല്ലാം പറയാൻ ഉന്നി.
അപ്പോഴേക്കും അദ്ദേഹം പഴയ വർത്തമാനങ്ങളും എത്രയോ കാലമായി എന്നെ കാണാതിരുന്നതിലുള്ള വേദനയുമെല്ലാം കെട്ടഴിച്ചു.  ഞാൻ തണുത്തു.  വേലായുധൻ നായരെപ്പറ്റി ഒരു നിശ്ചയവുമുണ്ടായില്ലെന്ന കാര്യം ഞാൻ എടുത്തിട്ടു.  ഉടമസ്ഥനായ എം ഡി ആസ്പത്രി മുഴുവൻ അരിച്ചു പെറുക്കി.  വേലായുധൻ നായരെപ്പറ്റി ഒരു നിശ്ചയവുമില്ല.  

ഇവിടെത്തന്നെയാണോ?  അല്ലെന്ന വിശ്വാസം മര്യാദക്കുവേണ്ടി അദ്ദേഹം ആണോ എന്ന
ചോദ്യത്തിൽ പൊതിഞ്ഞ് എന്റെ ചെവിയിൽ തിരുകി.  ഭാര്യയുടെ ഉറപ്പിന്റെ മറുമൊഴി പോലെ
ഞാൻ ചോദിച്ചു:  പിന്നല്ലാതെ. പക്ഷേ ആ ആസ്പത്രിൽ ഉണ്ടെങ്കിലല്ലേ ഉടമസ്ഥന് വേലായുധൻ
നായരെ എന്റെ ഹേബിയസ് കോർപസ് ഹരജിക്കു മുന്നിൽ ഹാജരാക്കാൻ പറ്റുകയുള്ളു? ഞങ്ങൾ
ഒരു നിശ്ചയവുമില്ലാത്ത ആസ്പത്രിയെ പഴിച്ചുകൊണ്ട് വീട്ടിലേക്കു നടന്നു--വേലായുധൻ നായരുടെ വീട്ടിലേക്ക്.

കഠിനമായ ശ്വാസരോഗം പിടിപെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ മകൾ ഞങ്ങളുടെ ദൈന്യം
കേട്ടപ്പോൾ പൊട്ടിച്ചിരിച്ചു.  വേലായുധൻ നായർ പതിവായി അവിടെ പോകാറുണ്ടെങ്കിലും
ഇത്തവണ ശരണം പ്രാപിച്ചത് വേറൊരു ആസ്പത്രിയെ ആയിരുന്നു.  ആർ എവിടെ ശരണം
തേടുമെന്ന് ഒരു നിശ്ചയവുമില്ല എന്നെങ്കിലും ഉറപ്പായല്ലോ.  ഒന്നു കൂടി ഞാൻ ഉള്ളിൽ ഉറപ്പിച്ചു:
ഭാര്യ പറയുന്നതൊക്കെ അപ്പടി വിശ്വസിച്ച് ഒന്നിനും ചാടിപ്പുറപ്പെടരുത്.  പറയുന്നതു പലതും
തെറ്റാകാം, മിക്കതും ഊഹവും അനിശ്ചിതവുമാകാം.  

ഒരു നിശ്ചയമില്ലയൊന്നിനും എന്നു ഞാൻ അത്നൊരാഴ്ചമുമ്പ് മനസ്സിലാക്കിയതേയുള്ളു.  
കൊച്ചിയിൽ ഗുണനിലവാരം ഉയർത്താനുള്ള ബദ്ധപ്പാടിലാണ് എന്റെ സ്നേഹിതൻ ടി ഏ
വർക്കി.  എല്ലാ ഉല്പന്നങ്ങളുടെയും സേവനങ്ങളുടേയും ഗുണം പരമാവധി ഉയർത്തുകയാണ്
സ്വയം ഉത്തരവാദിത്വമുള്ള ഏതു സമൂഹത്തിന്റെയും ചുമതലയും അവകാശവും.  ആസ്പത്രിയിലെ
സൌകര്യങ്ങളിലായാലും റോഡു പണിയിലായാലും വണ്ടിയിൽ വിതരണം ചെയ്യുന്ന
ഇഡ്ഡലിയിലായാലും ആകാവുന്നത്ര ഉയർന്ന ഗുണനിലവരം ഉണ്ടാകുന്നതാണ് ഭംഗി.  

അതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹം സംഘടിപ്പിച്ച ഒരു സെമിനാറിന്റെ
വിഷയമായിരുന്നു: അനിശ്ചിതത്വത്തിന്റെ അളവ്. Measuring Uncertainty.  ഞാൻ ആദ്യം
കേൾക്കുകയായിരുന്നു അതിനെപ്പറ്റി.  എന്തെടുത്താലും, എന്തിന്റെ അളവായാലും,
അല്പം പിഴവുണ്ടാകുമെന്നതാണ് ആദ്യത്തെ സങ്കല്പം.  എല്ലാം ഭദ്രവും നിശ്ചിതവുമാണെന്ന
വിചാരത്തിൽ തീരുമാനവും നടപടിയും എടുത്താൽ, ഫലം മറിച്ചാകാം.  രോഗം മാറാതിരിക്കം.
പ്രശ്നം തീരാതിരിക്കാം. അളവു തെറ്റാകാം, പല രീതിയിൽ.  ആ തെറ്റുകളെയും അനിശ്ചിതത്വങ്ങളെയും  കണക്കിലെടുക്കാനും  എന്നിട്ട് വസ്തുസ്ഥിതിയെപ്പറ്റി പുതിയൊരു അളവ് കണ്ടെത്താനുമുള്ള ഗണിതശാസ്ത്രപരമായ വഴിയാണ് അനിശ്ചിതത്വത്തിന്റെ അളവ്.  എനിക്കൊന്നും മനസ്സിലായില്ല. ഒരു നിശ്ചയമില്ലയൊന്നിനും എന്നു മാത്രം തിരിഞ്ഞു.  

No comments: